- പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിപക്ഷ പ്രതിഷേധം; രാഹുൽ ഗാന്ധിയുൾപ്പെടെ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു
- ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ താത്കാലികമായി നിർത്തണം; സുരക്ഷാ മുന്നറിയിപ്പുമായി പൈലറ്റുമാരുടെ സംഘടന
- ‘പൊലീസും ജഡ്ജിയും പീഡിപ്പിക്കുന്നു’; ഹൈക്കോടതി പരിസരത്ത് ദമ്പതികളുടെ ആത്മഹത്യാശ്രമം
- സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു; കെ.എം. ചന്ദ്രശേഖർ ഉപാധ്യക്ഷൻ
- ‘കള്ളന് വിജയന്’ തലക്കെട്ട് വിവാദം; ദേശാഭിമാനി വാരാന്തപ്പതിപ്പ് എഡിറ്റര്‍ കെ.ആര്. അജയന് കാരണം കാണിക്കല്‍ നോട്ടീസ്
- കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസ്; ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച് കോടതി
- അയോധ്യ ക്ഷേത്ര സംഭാവനക്കൊള്ള കേസ്: സുപ്രീംകോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ച് എസ്ഐടി; അന്തിമ റിപ്പോർട്ട് വൈകും
- ഗണേഷ് കുമാർ മുഖ്യമന്ത്രിയെ പിന്തുണയ്ക്കാൻ ആരാണ്? വിമർശനവുമായി ജി. സുകുമാരൻ നായർ
Author: News Desk
വാടാനപ്പള്ളിയിലെ ബിജെപി കിറ്റ് വിവാദത്തില്‍ ഇടപെട്ട് കോടതി; കേസെടുക്കാൻ പൊലീസിന് അനുമതി നൽകി
തൃശൂർ: വാടാനപ്പള്ളിയിലെ ബിജെപി കിറ്റ് വിതരണം ചെയ്തെന്ന പരാതിയിൽ കേസെടുക്കും. കിറ്റ് വിവാദത്തിൽ കേസെടുക്കാൻ ചാവക്കാട് മജിസ്ട്രേറ്റ് കോടതി പൊലീസിന് അനുമതി നൽകി. കിറ്റിന് ഓർഡർ നൽകിയ ആളെ കേസില്‍ പ്രതിയാക്കും. ബിജെപി കിറ്റ് തയ്യാറാക്കി എന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി എൻ പ്രതാപന്റെ പരാതി. സൂപ്പർമാർക്കറ്റിന്റെ ഗോഡൗണിൽ നിന്ന് കിറ്റുകളും കണ്ടെത്തിയിരുന്നു. അതേസമയം, കിറ്റ് വിവാദം ടി എൻ പ്രതാപന്റെ തരംതാണ നാടകമെന്ന് ബിജെപി ആരോപിച്ചു. ചട്ടലംഘനം നടത്തുന്ന ബിജെപിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ സഹായിക്കുകയാണെന്ന് ഇടതുപക്ഷവും ആരോപിച്ചു.കലാശക്കൊട്ടിന് മണിക്കൂറുകൾ ശേഷിക്കേ കിറ്റ് വിവാദത്തിൽ കൊമ്പുകോർക്കുകയാണ് മുന്നണികൾ. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ദേവൻ ഉൾപ്പടെയുള്ളവർ ഗൃഹസമ്പർക്കത്തിനാണ് ചാംപ്യൻ ട്രേഡേഴ്സ് ഉടമയുടെ വീട്ടിലെത്തിയതെന്നായിരുന്നു കിറ്റ് വിവാദത്തിൽ ബിജെപി പറയുന്നത്. ഒരുപകൽ നീണ്ട പ്രതിഷേധങ്ങളുണ്ടായിട്ടും കിറ്റ് വിവാദത്തിൽ പൊലീസ് വേണ്ട നടപടി എടുത്തില്ലെന്നാണ് കോൺഗ്രസ് വാദം. സിസിടിവി പരിശോധിച്ചതിൽ കിറ്റ് കണ്ടെത്തിയ ഗോഡൗണിൽ ദേവന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. ഈ കാരണം പറഞ്ഞാണ് ദേവനെതിരെ പൊലീസ് കേസെടുക്കാതെ…
വയനാട് തുരങ്കപാത നിർമാണം: പ്രകൃതി സംരക്ഷണ സമിതിയുടെ അപ്പീൽ തള്ളി; ഹൈക്കോടതി ഉത്തരവിൽ ഇടപെടാതെ സുപ്രീം കോടതി
കല്‍പറ്റ: വയനാട് തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട് പ്രകൃതി സംരക്ഷണ സമിതിയുടെ അപ്പീൽ തള്ളി സുപ്രീം കോടതി. ഹൈക്കോടതി ഉത്തരവിൽ സുപ്രീം കോടതി ഇടപെട്ടില്ല. തുരങ്കപാത പ്രധാനപ്പെട്ടതെന്നും സംസ്ഥാനത്തിന്റെ ജീവരേഖയാണ് പദ്ധതിയെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഹൈക്കോടതി എല്ലാ കാര്യങ്ങളും വിശദമായി പരിഗണിച്ചെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നിബന്ധനകൾ പാലിച്ചില്ലെന്ന് വ്യക്തമായാൽ എൻജിറ്റിയെ സമീപിക്കാം. പദ്ധതിയുമായി മുന്നോട്ട് പോകാം. കേന്ദ്രസർക്കാരും സംസ്ഥാനസർക്കാരും എല്ലാം കാര്യങ്ങളും പരിശോധിക്കുന്നവരല്ലേ എന്നും സുപ്രീം കോടതി ചോദിച്ചു. വിദഗ്ധധരല്ലേ എല്ലാ കാര്യങ്ങളും പരിശോധിച്ച് അഭിപ്രായം നൽകുന്നത്? സാധാരണക്കാരൻ അല്ല ഇതിൽ അഭിപ്രായം പറയേണ്ടേത്. ഒരു പദ്ധതിയെ കുറിച്ച് എല്ലാ വശങ്ങളും പരിശോധിച്ചാണ് സമിതി നിർദ്ദേശം നൽകുന്നത്. കമ്മറ്റി റിപ്പോർട്ടിനെ അവിശ്വസിക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.
പ്രത്യേക ലേഖകന്‍ കോഴിക്കോട്: കേരളം പോളിംഗ് ബൂത്തിലേക്കടുക്കുമ്പോള്‍ രാഷ്ട്രീയ ചേരികളില്‍ പ്രതീക്ഷയും അതോടൊപ്പം ആശങ്കകളും. ചില നിയമസഭാ മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമ്പോള്‍ ചിലയിടങ്ങളില്‍ ചിത്രം തീര്‍ത്തും അവ്യക്തവുമാണ്. പരമ്പരാഗതമായി മുന്നണികള്‍ വിജയമുറപ്പിച്ചിരുന്ന മണ്ഡലങ്ങളുടെ എണ്ണം കുറഞ്ഞുവരുന്ന പ്രതീതിയുമുണ്ട്.ഭരണത്തുടര്‍ച്ച ലക്ഷ്യംവെച്ച് സര്‍വ്വസന്നാഹങ്ങളോടും കൂടി തന്നെയാണ് ഭരണപക്ഷമായ എല്‍.ഡി.എഫ്. മുന്നേറുന്നത്. അതിനായി സകലവിധ പ്രചാരണ രീതികളും മുന്നണി അതിശക്തമായി തന്നെ പ്രയോഗിക്കുന്നുമുണ്ട്. ഭരണവിരുദ്ധ വികാരത്തെ മറികടക്കാന്‍ വീണ്ടും പോരിനിറക്കിയ സിറ്റിംഗ് എം.എല്‍.എമാര്‍ക്ക് അവരുടെ മണ്ഡലങ്ങളിലുള്ള ജനസ്വീകാര്യത വഴി സാധിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് മുന്നണിയെ നയിക്കുന്ന സി.പി.എം.എന്നാല്‍ മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള വിമതസാന്നിധ്യം പരമ്പരാഗത ഇടതു കോട്ടകളില്‍ വിള്ളല്‍ വീഴ്ത്തുമോ എന്ന ആശങ്ക നേതൃത്വത്തെ അലട്ടുന്നുമുണ്ട്. മുന്‍ മന്ത്രിയും സി.പി.എമ്മിന്റെ സമുന്നത നേതാവുമായിരുന്ന ജി. സുധാകരന്‍ വിമതനായി യു.ഡി.എഫ്. പിന്തുണയോടെ പാര്‍ട്ടി കോട്ടയായ അമ്പലപ്പുഴയില്‍ പോരിനിറങ്ങി ഇടതുമുന്നണിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. അതുപോലെ വിമതരായി യു.ഡി.എഫ്. പിന്തുണയോടെ പോരാടുന്ന മുന്‍ എം.എല്‍.എമാരായ ഐഷ പോറ്റി (കൊട്ടാരക്കര),…
ഹോര്‍മുസ് കടലിടുക്ക് പ്രതിസന്ധി: അടിയന്തര അന്താരാഷ്ട്ര നടപടി ആവശ്യമെന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രി
മനാമ: ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര അന്താരാഷ്ട്ര നടപടി ആവശ്യമാണെന്ന് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി.ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് ഇറാനില്‍നിന്നുണ്ടായ ഭീഷണികള്‍ ലോകത്തെ മുഴുവന്‍ ബാധിക്കുന്നതായി പരിണമിച്ചിട്ടുണ്ട്. ആഗോള സ്ഥിരത, ഭക്ഷ്യസുരക്ഷ, അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ എന്നിവയ്ക്ക് ഭീഷണിയായ ഈ വര്‍ദ്ധിച്ചുവരുന്ന പ്രതിസന്ധിയെ അഭിസംബോധന ചെയ്യുന്നതില്‍ കാലം നിര്‍ണായക ഘടകമായി മാറിയിരിക്കുന്നു.ഫെബ്രുവരി 28 മുതല്‍ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ടാങ്കര്‍ ഗതാഗതം 90 ശതമാനത്തിലധികം കുറഞ്ഞു. ഈ സാഹചര്യത്തിന്റെ അനന്തരഫലങ്ങള്‍ ഇനി ഊര്‍ജ്ജ വിപണികളിലോ ഷിപ്പിംഗ് പാതകളിലോ മാത്രമായി ഒതുങ്ങില്ല. ആഗോള ഭക്ഷ്യസുരക്ഷയിലേക്കും അത് വ്യാപിക്കുന്നു. വളം ക്ഷാമം വഷളാകുകയും പട്ടിണി സാധ്യത വര്‍ദ്ധിക്കുകയും ചെയ്യുമെന്ന ആശങ്കയുണ്ട്. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ 45 ദശലക്ഷം ആളുകള്‍കൂടി കടുത്ത പട്ടിണിയിലേക്ക് വീഴാമെന്നും അറബ് ലോകത്ത് ഏകദേശം 4 ദശലക്ഷം ആളുകള്‍ ദാരിദ്ര്യത്തിലേക്ക് തള്ളിവിടപ്പെടാമെന്നുമുള്ള ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പുകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം: പ്രകടന പത്രിക തിരുത്തി എൽഡിഎഫ്. വനം, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഭാഗങ്ങളാണ് തിരുത്തിയത്. ബഫർസോൺ ഉൾപ്പെടെയുള്ള മൂന്ന് വിവാദ ഖണ്ഡികകളാണ് തിരുത്തിയിരിക്കുന്നത്. വനത്തിന് ബഫർസോൺ ഉണ്ടാക്കി നിയന്ത്രണങ്ങൾ കർശനമാക്കും എന്നത് ഒഴിവാക്കി. സംരക്ഷിത വനമേഖലകളിലും കോർസോണിന് ചുറ്റും ബഫർസോൺ ഉണ്ടാക്കി നിയന്ത്രണങ്ങൾ കർശനമാക്കും എന്നതും മുഴുവൻ ഏകവിള തോട്ടങ്ങളെയും സ്വാഭാവിക വനങ്ങൾ ആക്കി മാറ്റാൻ ഇക്കോ റെസ്റ്റോറേഷൻ നടപ്പിലാക്കും എന്നതും ഒഴിവാക്കിയിട്ടുണ്ട്. ബഫർസോൺ സംബന്ധിച്ച് ജനഹിതം മുൻനിർത്തി സംസ്ഥാന സർക്കാർ നിർദേശങ്ങൾ കേന്ദ്രസർക്കാർ മുന്നിൽ അവതരിപ്പിക്കും എന്നാണ് തിരുത്തൽ. ബഫർസോണിൽ പ്രദേശവാസികളെ വിശ്വാസത്തിൽ എടുത്തുകൊണ്ട് മാത്രം നിയന്ത്രണങ്ങളെന്നും മാറ്റം. പ്രകടനപത്രിക മലയോര മേഖലകളിൽ വിവാദമാകുന്നതിനിടെയാണ് തിരുത്തൽ. സംസ്ഥാന നിയമസഭ പാസാക്കിയ വനം വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം നേടിയെടുക്കാൻ ശ്രമിക്കുമെന്നും കൂട്ടിച്ചേർത്തിട്ടുണ്ട്. പിശക് സംഭവിച്ചത് തിരുത്തി വായിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് കൺവീനർ വാർത്താക്കുറിപ്പ് പുറത്തിറക്കി. അതേ സമയം, എൽഡിഎഫ് പ്രകടനപത്രികയിലെ വിവാദം ആയുധമാക്കാനുള്ള ഒരുക്കത്തിലാണ് യുഡിഎഫ്. മലയോരമേഖലകളിൽ പ്രചാരണം…
മനാമ: ബഹ്റൈന്‍ പ്രതിരോധ സേനയിലെ (ബി.ഡി.എഫ്) നിരവധി ഉന്നതോദ്യോഗസ്ഥരുമായി സായുധ സേനയുടെ സുപ്രീം കമാന്‍ഡര്‍ കൂടിയായ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ കൂടിക്കാഴ്ച നടത്തി.ബി.ഡി.എഫ്. കമാന്‍ഡര്‍-ഇന്‍-ചീഫ് ഫീല്‍ഡ് മാര്‍ഷല്‍ ഷെയ്ഖ് ഖലീഫ ബിന്‍ അഹമ്മദ് അല്‍ ഖലീഫയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ബി.ഡി.എഫ്. ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച വിപുലമായ തയ്യാറെടുപ്പിനെയും യുദ്ധസന്നദ്ധതയെയും രാജാവ് പ്രശംസിച്ചു. ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ അവരുടെ ഉയര്‍ന്ന കാര്യക്ഷമതയെ അദ്ദേഹം അഭിനന്ദിച്ചു.ബഹ്റൈനും മേഖലയിലെ മറ്റു രാജ്യങ്ങള്‍ക്കുമെതിരായ അന്യായമായ ഇറാനിയന്‍ ആക്രമണം സാധാരണക്കാരെയും പൊതുജന അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യംവെച്ചുള്ളതാണെന്നും ഇത് സാധാരണക്കാരുടെ മരണങ്ങള്‍ക്കും സ്വത്തുനാശത്തിനും കാരണമായെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ദുരിതബാധിതര്‍ക്കും അവരുടെ നഷ്ടങ്ങള്‍ക്ക് പൂര്‍ണ്ണ നഷ്ടപരിഹാരം ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മനാമ: ബഹ്‌റൈനു നേരെ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്കു ശേഷവും രാജ്യത്ത് വായു ഗുണനിലവാരം സാധാരണ പരിധിക്കുള്ളില്‍ തന്നെ തുടരുന്ന് തായി സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റ് (എസ്.സി.ഇ) അറിയിച്ചു.24 മണിക്കൂറും വായുനിരീക്ഷണം നടക്കുന്നുണ്ട്. പ്രത്യേക സംഘങ്ങള്‍ ആക്രമണബാധിത സ്ഥലങ്ങളിലും സമീപത്തെ ജനവാസകേന്ദ്രങ്ങളിലും സമഗ്രമായ പരിശോധന നടത്തുന്നുണ്ട്. ഫലങ്ങള്‍ സാധാരണ വായു ഗുണനിലവാരം സ്ഥിരീകരിക്കുന്നുണ്ട്.രാജ്യത്തുനീളമുള്ള മോണിറ്ററിംഗ് സ്റ്റേഷനുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത് തുടരുന്നു. പതിവ് വിവരങ്ങള്‍ നല്‍കുന്നുമുണ്ട്.പൊതുജനങ്ങള്‍ ഔദ്യോഗിക സ്രോതസ്സുകളെ ആശ്രയിക്കണമെന്നും കിംവദന്തികളോ സ്ഥിരീകരിക്കാത്ത വിവരങ്ങളോ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും എസ്.സി.ഇ. അഭ്യര്‍ത്ഥിച്ചു.
മനാമ: ബഹ്‌റൈനില്‍ ഇറാന്റെ ആക്രമണം മൂലം ഒഴിപ്പിക്കപ്പെട്ട വീടുകളില്‍നിന്ന് എട്ടു ലക്ഷത്തിലധികം ദിനാര്‍ വിലവരുന്ന സാധനങ്ങള്‍ മോഷ്ടിച്ച കേസില്‍ ഏഴു ബഹ്‌റൈനികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.18നും 23നുമിടയില്‍ പ്രായമുള്ളവരാണ് പിടിയിലായത്. സ്വര്‍ണാഭരണങ്ങളും വാച്ചുകളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളുമാണ് ഇവര്‍ മോഷ്ടിച്ചത്.വീടുകളില്‍ താമസക്കാരില്ലെന്ന് മനസ്സിലാക്കി ആ അവസരം മുതലെടുത്താണ് ഇവര്‍ മോഷണം നടത്തിയത്. ഒരു ഗൃഹനാഥന്റെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടയിലാണ് ഇവര്‍ പിടിയിലായത്.
അന്നുതന്നെ രഞ്ജിത്ത് അതിജീവിതയെ ഫോണിൽ ബന്ധപ്പെട്ടിരുന്നു, ബോബി കുര്യൻ, ശാലിനി എന്നിവരെ വീണ്ടും ചോദ്യം ചെയ്യും; ഡിസിപി അശ്വതി ജിജി
കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനക്കേസിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി അന്വേഷണത്തിനു നേതൃത്വം നൽകുന്ന ഡിസിപി അശ്വതി ജിജി. സംഭവത്തിനുശേഷം അന്നുതന്നെ രഞ്ജിത്ത് അതിജീവിതയെ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും എന്നാൽ യുവതി ഫോൺ എടുത്തില്ലെന്നും ഡിസിപി പറഞ്ഞു. പരാതി നൽകാൻ വൈകിയതിൽ അസ്വാഭാവികത ഇല്ല. ബോബി കുര്യൻ, ശാലിനി എന്നിവരെ വീണ്ടും ചോദ്യം ചെയ്യുമെന്നും ഡിസിപി അറിയിച്ചു. അതേസമയം, കാരവന് പുറത്തുള്ള സിടിവിയിൽ നിന്ന് ദൃശ്യങ്ങൾ ലഭിച്ചിട്ടില്ലെന്നും ഡിസിപി വ്യക്തമാക്കി.
1972ന് ശേഷം ഇതാദ്യം, പുതുചരിത്രം കുറിച്ച് ആർട്ടെമിസ് 2; ഒറയോൺ പേടകം ചാന്ദ്ര ആകർഷണ വലയത്തിൽ പ്രവേശിച്ചു
ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2 ദൗത്യം. ഭൗമ പരിക്രമണപഥം വിട്ട് ഒറയോൺ പേടകം ചാന്ദ്ര ആകർഷണ വലയത്തിലേക്ക് കടന്നു. പേടകം ചന്ദ്രന്റെ ഗുരുത്വാകർഷണ ബലത്തിന്റെ സ്വാധീനത്തിലേക്ക് പ്രവേശിച്ചു. ചന്ദ്രനിൽ നിന്ന് 66098.977 കിലോമീറ്റർ അകലെയാണ് പേടകമിപ്പോൾ സ്ഥിതി ചെയ്യുന്നത്. 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിൽ എത്തുന്നത്. നിലവിൽ ചന്ദ്രനിൽ നിന്ന് അറുപത്തിയാറായിരം കിലോമീറ്റർ അകലെയാണ് പേടകം. ഇന്ന് അർദ്ധരാത്രിക്ക് ശേഷമാകും പേടകം ചന്ദ്രനപ്പുറം കടക്കുക. ഇന്ന് രാത്രി പതിനൊന്നരയോടെ പേടകം ഭൂമിയിൽ നിന്ന് ഏറ്റവും അകലെയെത്തും.ഇന്ന് രാത്രി 11:26ന് ( ഇന്ത്യൻ സമയം) ഭൂമിയിൽ നിന്ന് ഏറ്റവും അകലെ ഒറയോൺ പേടകമെത്തും. ഇതോടെ അപ്പോളോ 13ന്റെ റെക്കോർഡ് ഭേദിക്കും. ചന്ദ്രൻ്റെയുമപ്പുറത്ത് നിന്ന് ദൗത്യസംഘം ചന്ദ്രനെയും ഭൂമിയെയും നോക്കിക്കാണും. അർദ്ധരാത്രി 12:15 മുതൽ സംഘം ചാന്ദ്ര നിരീക്ഷണം തുടങ്ങും. നാളെ (ഏപ്രിൽ 7ന് ) പുലർച്ചെ 4:14ന് പേടകവും ഭൂമിയും തമ്മിലുള്ള ബന്ധം…
