- പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിപക്ഷ പ്രതിഷേധം; രാഹുൽ ഗാന്ധിയുൾപ്പെടെ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു
- ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ താത്കാലികമായി നിർത്തണം; സുരക്ഷാ മുന്നറിയിപ്പുമായി പൈലറ്റുമാരുടെ സംഘടന
- ‘പൊലീസും ജഡ്ജിയും പീഡിപ്പിക്കുന്നു’; ഹൈക്കോടതി പരിസരത്ത് ദമ്പതികളുടെ ആത്മഹത്യാശ്രമം
- സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു; കെ.എം. ചന്ദ്രശേഖർ ഉപാധ്യക്ഷൻ
- ‘കള്ളന് വിജയന്‍’ തലക്കെട്ട് വിവാദം; ദേശാഭിമാനി വാരാന്തപ്പതിപ്പ് എഡിറ്റര്‍ കെ.ആര്. അജയന് കാരണം കാണിക്കല്‍ നോട്ടീസ്
- കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസ്; ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച് കോടതി
- അയോധ്യ ക്ഷേത്ര സംഭാവനക്കൊള്ള കേസ്: സുപ്രീംകോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ച് എസ്ഐടി; അന്തിമ റിപ്പോർട്ട് വൈകും
- ഗണേഷ് കുമാർ മുഖ്യമന്ത്രിയെ പിന്തുണയ്ക്കാൻ ആരാണ്? വിമർശനവുമായി ജി. സുകുമാരൻ നായർ
Author: News Desk
കാട്ടാക്കടയിൽ നവജാത ശിശു മരിച്ചത് ശ്വാസംമുട്ടിയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ; അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു, അമ്മ നിരീക്ഷണത്തിൽ
തിരുവനന്തപുരം: കാട്ടാക്കട പൂഴനാട് നവജാത ശിശു മരിച്ചത് ശ്വാസംമുട്ടിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് കുഞ്ഞിന്റെ അമ്മയെ നിരീക്ഷണത്തിലാക്കി. ഇന്നലെയാണ് പൂഴനാട് സ്വദേശിനിയായ 21കാരിയായ യുവതി വീട്ടിൽ വച്ച് കുഞ്ഞിനെ പ്രസവിച്ചത്. വയറുവേദന കാരണം ആശുപത്രിയിൽ പോകണമെന്നായിരുന്നു ഭർത്താവിനോട് യുവതി പറഞ്ഞത്. പിന്നാലെ കട്ടിലിനടയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ നവജാത ശിശുവിനെ കണ്ടെത്തി. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. ശരീരത്തിൽ മുറിപ്പാടുകൾ കണ്ട ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരമറിയിച്ചത്. പ്രസവത്തിനിടെയുണ്ടായ പരിക്കുകളാണോ മരണകാരണമെന്നായിരുന്നു സംശയം. എന്നാൽ, ശ്വാസംമുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതോടെ കൊലപാതക സാധ്യത പരിശോധിക്കുകയാണ് പൊലീസ്. കുഞ്ഞിന്‍റെ അമ്മ എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ പൊലീസ് നിരീക്ഷണത്തിലാണ്. യുവതി ഗർഭിണിയായിരുന്ന വിവരം അറിയില്ലായിരുന്നുവെന്നാണ് ഭർത്താവ് പൊലീസിനോട് പറഞ്ഞത്. ഇവർക്ക് ഒന്നരവയസുള്ള ഒരു കുഞ്ഞുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ഇറാൻ യുദ്ധത്തിൽ അമേരിക്ക തന്ത്രപ്രധാന വിജയത്തിനരികെ, ഹോർമുസിലും യുറേനിയം ശേഖരത്തിലും വിട്ടുവീഴ്ച പാടില്ല; കടുപ്പിച്ച് സെനറ്റർ ലിൻസി ഗ്രാം
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിലും ഇറാന്റെ യുറേനിയം ശേഖരം പിടിച്ചെടുക്കുന്നതിലും യാതൊരുവിധ വിട്ടുവീഴ്ചയും പാടില്ലെന്ന് അമേരിക്കൻ സെനറ്റർ ലിൻസി ഗ്രാം. ഇറാനുമായുള്ള ഏത് നയതന്ത്ര ധാരണയിലും ഈ രണ്ട് കാര്യങ്ങൾ പ്രധാന നിബന്ധനകളായിരിക്കണമെന്നും മിഡിൽ ഈസ്റ്റിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇതാണ് ഏക പോംവഴിയെന്നും അദ്ദേഹം പറഞ്ഞു. നയതന്ത്രപരമായ നീക്കത്തിലൂടെയായാലും സൈനിക ഇടപെടലിലൂടെയായാലും ഈ ലക്ഷ്യങ്ങൾ നേടിയെടുക്കണമെന്നും ലിൻസി ഗ്രാം ആവശ്യപ്പെട്ടു. ഇറാനെതിരായ യുദ്ധത്തിൽ അമേരിക്ക വലിയൊരു തന്ത്രപ്രധാന വിജയത്തിന് അരികിലാണെന്നും സെനറ്റർ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ നയതന്ത്ര ധാരണയുണ്ടാകുകയാണെങ്കിൽ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിലും ഇറാന്റെ യുറേനിയം ശേഖരം പിടിച്ചെടുക്കുന്നതിലും യാതൊരുവിധ വിട്ടുവീഴ്ചയും പാടില്ലെന്നാണ് ലിൻസി ഗ്രാമിന്‍റെ പക്ഷം. ഇറാൻ യുദ്ധത്തിൽ 45 ദിവസത്തെ താത്കാലിക വെടിനിർത്തൽ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് സെനറ്ററുടെ മുന്നറിയിപ്പ്. ഇറാൻ യുദ്ധത്തിൽ 45 ദിവസത്തെ താത്കാലിക വെടിനിർത്തലിനുള്ള കരട് പദ്ധതി അമേരിക്കയും ഇറാനും പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ രാജ്യത്തെ അഭിസംബോധന ചെയ്യാൻ തീരുമാനിച്ച് യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.…
‘സത്യവിശ്വാസിയായ ഒരു സ്ഥാനാര്‍ഥിയെ മുനാഫിക് എന്ന് വിളിച്ചത് ഗൗരവതരം’; വനിതാ ലീഗ് നേതാവിനെതിരെ സമസ്ത
വയനാട്: കാസര്‍കോട് നിയമസഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഷാനവാസ് പാദൂരിനെതിരേ വനിതാ ലീഗ് നേതാവ് നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി സമസ്ത നേതാവ് കുമ്പോല്‍ തങ്ങള്‍. വിശ്വാസിയായ ഒരു സ്ഥാനാര്‍ഥിയെ മുനാഫിഖ് എന്ന് വിളിച്ചത് ഗൗരവതരമെന്നും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സഭ്യേതര ഭാഷ ഉപയോഗിക്കണമെന്നും കെഎസ് സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍ പറഞ്ഞു. വികസനവും ക്ഷേമ പ്രവര്‍ത്തനവും മുന്‍നിര്‍ത്തി വോട്ട് തേടുകയാണ് വേണ്ടതെന്നും കുമ്പോല്‍ തങ്ങള്‍ പറഞ്ഞു. മുല്ലേരിയില്‍ നടന്ന കുടുംബയോഗത്തിനിടെ വനിതാ ലീഗ് ജില്ലാ സെക്രട്ടറി ആയിഷത്ത് ഫര്‍സാന, ഷാനവാസ് പാദൂരിനെ ‘മുനാഫിഖ്’ (കപട വിശ്വാസി) എന്ന് വിളിച്ചാണ് ആക്ഷേപിച്ചത്. ആയിഷ ഫര്‍സാന ഷാനവാസ് പാദൂരിനെതിരെ പറഞ്ഞ വിദ്വേഷ പരാമര്‍ശങ്ങള്‍ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. രാവിലെ ഒരു കൊടിയും ഉച്ചയ്ക്ക് മറ്റൊരു കൊടിയും വൈകുന്നേരം വേറൊരു കൊടിയും പിടിച്ചുനടന്ന് ‘മുനാഫിഖി’ന്റെ പണിയെടുത്താണ് സ്ഥാനാര്‍ഥി എത്തുന്നതെന്നായിരുന്നു ഫര്‍സാനയുടെ പ്രസംഗം. മുഖ്യമന്ത്രി പിണറായി വിജയന്‍ പണ്ട് പറഞ്ഞതുപോലെ ഇത്തരക്കാരോട് ‘കടക്ക് പുറത്ത്’ എന്ന് പറയാന്‍…
‘സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ 8 കോടി രൂപ വാങ്ങി’; 10കോടി നഷ്ടപരിഹാരം നല്‍കണം, നിയമനടപടിയുമായി ടി എന്‍ പ്രതാപന്‍
തൃശ്ശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയെ വിജയപ്പിക്കാന്‍ 8 കോടി രൂപ വാങ്ങിയെന്ന മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വി എ ഫിറോസിന്റെ ആരോപണത്തില്‍ നിയമനടപടിയുമായി യുഡിഎഫ് സ്ഥാനാര്‍ഥി ടിഎന്‍ പ്രതാപന്‍. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് അപകീര്‍ത്തിപ്പെടുത്തിയതിന് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പ്രതാപന്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. മൂന്ന് തവണ എംഎല്‍എയും തൃശൂര്‍ മുന്‍ എംപിയും നിലവില്‍ എഐസിസി സെക്രട്ടറിയുമായ പ്രതാപന്റെ പൊതുജീവിതത്തെയും വ്യക്തിത്വത്തെയും തകര്‍ക്കാനുള്ള ഗൂഢശ്രമമാണ് ഈ ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് നോട്ടീസില്‍ പറയുന്നു. തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ വാര്‍ത്താസമ്മേളനം നടത്തി ഇത്തരമൊരു ആരോപണം ഉന്നയിച്ചത് ഇടതുപക്ഷവുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും പ്രതാപന്‍ ആരോപിച്ചു. 24 മണിക്കൂറിനുള്ളില്‍ ആരോപണങ്ങള്‍ പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം സിവില്‍, ക്രിമിനല്‍ നടപടികളുമായി മുന്നോട്ട് പോകുമെന്നും അഡ്വ. രഖേഷ് ശര്‍മ്മ അയച്ച നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാപ്പപേക്ഷ നല്‍കുന്നതിനോടൊപ്പം 10 കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു. കോണ്‍ഗ്രസ്…
‘കേരളം മുഴുവൻ മുഖ്യമന്ത്രിയുടെ മാത്രം പരസ്യം, ഇവിടത്തെ രാജാവാണ് താനെന്നാണ് പിണറായിയുടെ വിചാരം’; കടന്നാക്രമിച്ച് രാഹുൽ ഗാന്ധി
പാലക്കാട്: കേരളം മുഴുവൻ മുഖ്യമന്ത്രിയുടെ മാത്രം പരസ്യമാണെന്നും കേരളത്തെ നയിക്കാൻ മറ്റാരും ഇല്ലെന്നാണ് പ്രചാരണമെന്നും ഇതാണ് മോദി ചെയ്തതെന്നും രാഹുൽ ഗാന്ധി. കേരളത്തിൽ ഒരു ഭാഗത്ത് യുഡിഎഫും മറുഭാഗത്ത് സിപിഎമ്മും ബിജെപിയുമാണ്. രാജ്യത്തെ അവർ തന്നെ ഭരിക്കണമെന്ന് ബിജെപിയും തങ്ങൾ തന്നെ ഭരിക്കണമെന്ന് സിപിഎമ്മും കരുതുകയാണ്. സിപിഎമ്മിന്‍റെ ചങ്ങാതിമാരാണ് ബിജെപി. മുതലാളിത്ത സർക്കാരാണ് ഇടതുപക്ഷത്തിന്‍റേത്. എൽഡിഎഫിലെ മുൻ നേതാക്കളെല്ലാം യുഡിഎഫിനൊപ്പമാണ്. രാജ്യത്ത് വെറുപ്പ് പരത്തുന്ന ബിജെപി ആണ് കേരളത്തിലെ സിപിഎമ്മിന്‍റെ പങ്കാളി. കേരളത്തിലെ എൽഡിഎഫ് സർക്കാർ മുതലാളിത്ത രീതി പിൻതുടരുന്ന സർക്കാർ ആയി. സിപിഎം ഇടതുപക്ഷ നയങ്ങൾ പിന്തുടരുന്നില്ല. മുതലാളിത്ത നയങ്ങൾ പിന്തുടരുന്നു. പഴയ എൽഡിഎഫ് നേതാക്കൾ യുഡിഎഫിന്‍റെ പിന്തുണയോടെ മത്സരിക്കുകയാണ്. മുഖ്യമന്ത്രിയുടെ അഹങ്കാരം സഹിക്കാൻ കഴിയുന്നില്ലെന്ന് ഇടതുപക്ഷക്കാർ തന്നെ പറയും. രാജ്യത്തെ രാജാവാണ് എന്നാണ് മോദിയുടെ ചിന്ത. താൻ ജൈവികമായി ഉണ്ടായതല്ല എന്നാണ് പറഞ്ഞത്. കേരളത്തിലെ രാജാവാണ് താൻ എന്നാണ് മുഖ്യമന്ത്രിയുടെ വിചാരം. ശബരിമല സ്വർണക്കൊള്ളയെ കുറിച്ച് മോദി ഒരു വാക്കുപോലും…
ഡീൽ ആരോപണം കടുപ്പിച്ച് പ്രിയങ്ക ഗാന്ധിയും; ‘മുഖ്യമന്ത്രിക്ക് ബിജെപിയുമായി ധാരണ, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളുടെ കൂടെ നിൽക്കുന്നില്ല’
കോഴിക്കോട്: തവനൂര്‍, ഏറനാട്, തിരുവമ്പാടി മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ടഭ്യര്‍ത്ഥിച്ച് പ്രിയങ്ക ഗാന്ധി എംപിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷൻ. മൂന്നിടങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് കണ്‍വെൻഷനിൽ എൽഡിഎഫും ബിജെപിയും തമ്മിലുള്ള ഡീൽ ആരോപണം പ്രിയങ്ക ഗാന്ധി ഉന്നയിച്ചു. മുഖ്യമന്ത്രി ബിജെപിയുമായി ധാരണയുണ്ടാക്കിയെന്നും ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കേന്ദ്രവുമായി കൂടിക്കാഴ്ച നടത്തുകയാണെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു.കേരളത്തിലെ കുട്ടികൾക്ക് പോലും മുഖ്യമന്ത്രി അഴിമതിക്കാരനാണെന്നറിയാം. മുഖ്യമന്ത്രി ബിജെപിയുമായി ധാരണ ഉണ്ടാക്കിയിരിക്കുകയാണ്. അഴിമതിയുള്ള പാർട്ടിയാണ് ബിജെപിയും സിപിഎമ്മുമെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു. തിരുവമ്പാടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി സി.കെ കാസിമിന്‍റെ പ്രചാര പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.എംപിയെന്ന നിലയിൽ നന്നായി പ്രവർത്തിക്കാൻ സർക്കാർ അനുവദിക്കുന്നില്ലെന്നും തിരുവമ്പാടിയിൽ ഏറ്റവും വലിയ പ്രശ്നം വന്യമൃഗശല്ല്യമാണെന്നും ഓരോ വർഷവും മനുഷ്യർ വന്യമൃഗങ്ങളാൽ കൊല്ലപ്പെടുകയാണെന്നും പ്രിയങ്ക ഗാന്ധി തിരുവമ്പാടിയിലെ കണ്‍വെൻഷനിൽ പറഞ്ഞു. സങ്കീർണ്ണമായ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ തയ്യാറാവുന്നില്ല. ഈ വിഷയത്തിൽ പെട്ടന്നുള്ള പരിഹാരം സാധ്യമല്ല. പ്രശ്ന പരിഹാരത്തിന് എല്ലാ വകുപ്പുകളുടെയും ആശയവിനിമയം…
മനാമ: ബഹ്‌റൈനു നേരെയുള്ള ഇറാന്റെ ആക്രമണത്തിന്റെ തുടക്കം മുതല്‍ ഇതുവരെ ബഹ്‌റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) ഇറാന്റെ 188 മിസൈലുകളും 468 ഡ്രോണുകളും തടഞ്ഞുനിര്‍ത്തി തകര്‍ത്തതായും ഇറാനിയന്‍ ആക്രമണത്തിന്റെ തുടര്‍ച്ചയെ തുടര്‍ന്നും തടയുന്നുണ്ടെന്നും ബി.ഡി.എഫ്. ജനറല്‍ കമാന്‍ഡ് അറിയിച്ചു.ഈ കാലയളവിലുടനീളം തങ്ങളുടെ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച അസാധാരണമായ യുദ്ധ സന്നദ്ധതയിലും പ്രവര്‍ത്തന മികവിലും മാതൃകാപരമായ ജാഗ്രതയിലും ജനറല്‍ കമാന്‍ഡ് അഭിമാനം പ്രകടിപ്പിച്ചു.പൊതുജനങ്ങളെല്ലാം വീടിനുള്ളില്‍ തന്നെ തുടരാനും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം പുറത്തിറങ്ങാനും സ്വന്തം സുരക്ഷയ്ക്കായി അതീവ ജാഗ്രത പാലിക്കാനും ജനറല്‍ കമാന്‍ഡ് ആഹ്വാനം ചെയ്തു. ആക്രമണബാധിത സ്ഥലങ്ങള്‍, സംശയാസ്പദമായ വസ്തുക്കള്‍ എന്നിവയില്‍നിന്ന് അകലം പാലിക്കണം. സൈനിക നടപടികളുടെയോ അവശിഷ്ടങ്ങള്‍ വീണ സ്ഥലങ്ങളുടെയോ ചിത്രീകരണം ഒഴിവാക്കണം. കിംവദന്തികള്‍ പ്രചരിപ്പിക്കരുത്. ഔദ്യോഗിക സ്രോതസ്സുകളില്‍നിന്നും സര്‍ക്കാര്‍ മാധ്യമങ്ങളില്‍നിന്നും മാത്രം വിവരങ്ങള്‍ ശേഖരിക്കണമെന്നും പൊതുജനങ്ങളോട് ജനറല്‍ കമാന്‍ഡ് അഭ്യര്‍ത്ഥിച്ചു.
പെട്രോൾ പമ്പിന് സമീപം ചുറ്റിത്തിരിഞ്ഞ് യുവാവ്, സംശയം തോന്നിയ നാട്ടുകാർ പൊലീസിൽ അറിയിച്ചു, എംഡിഎംഎയുമായി പിടിയിലായത് ജാമ്യത്തിലിറങ്ങിയ പ്രതി
മലപ്പുറം: രണ്ടുവർഷം മുൻപ് ലഹരി കേസിൽ ജയിലിലായ പ്രതി ജാമ്യത്തിലിറങ്ങി വീണ്ടും ലഹരി വില്പനയിൽ സജീവമാകാൻ ശ്രമം. ഒടുവിൽ എംഡിഎംഎയുമായി പോലീസ് പിടിയിൽ. മലപ്പുറം ചങ്ങരംകുളത്താണ് നാട്ടുകാർ ചേർന്ന് ലഹരി വില്പനക്കാരനെ പോലീസിലേൽപ്പിച്ചത്. ചങ്ങരംകുളം നടുവട്ടത്തെ പെട്രോൾ പമ്പിന് സമീപം സംശയാസ്പദമായ രീതിയിൽ ഒരാൾ ചുറ്റി തിരിയുന്നു. സംശയം തോന്നിയ നാട്ടുകാർ പോലീസിനെ വിളിച്ചു. പോലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് യുവാവിൽ നിന്നും 20 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. പട്ടാമ്പി സ്വദേശി ഷാഹുൽഹമീദിനെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടുവർഷം മുൻപ് മയക്കുമരുന്ന് വിൽപ്പന നടത്തിയതിന് ഷാഹുൽ ഹമീദും സഹോദരനും അറസ്റ്റിലായി ജയിലിൽ കഴിഞ്ഞിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയാണ് വീണ്ടും എംഡിഎംഎ വിൽപ്പനയിൽ ഷാഹുൽ ഹമീദ് സജീവമാകാൻ ശ്രമിച്ചത്. ഷാഹുൽ ഹമീദിൻ്റെ ഇടപാടുകാരെ കുറിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ചങ്ങരംകുളം പോലീസും, ഡാൻസാഫ് സംഘം ചേർന്നാണ് ലഹരി സംഘത്തിന് വലയൊരുക്കുന്നത്.
പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസ് നിർമാണ തട്ടിപ്പ് ആരോപണം: രേഖകൾ പുറത്തുവിട്ട് വി കുഞ്ഞിക്കൃഷ്ണൻ
കണ്ണൂർ: പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസ് നിർമാണ തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട് രേഖകൾ പുറത്തുവിട്ട് വി കുഞ്ഞിക്കൃഷ്ണൻ. ടി ഐ മധുസൂദനനും ടി വിശ്വനാഥനുമെതിരെയാണ് ആരോപണം. പണം അപഹരിച്ചുവെന്നാണ് ആരോപണം. വരവിനേക്കാൾ കവിഞ്ഞ ചെലവ് രേഖപ്പെടുത്തി. 42337 രൂപ പാർട്ടിക്ക് കടമെന്ന് വരുത്തി. സഹകരണ ജീവനക്കാർ നൽകിയ 70 ലക്ഷം രേഖകളിൽ ഇല്ല. മിനുട്സ് ബുക്ക് ടിഐ മധുസൂദനൻ കടത്തിയെന്നും 35 ലക്ഷം രൂപ ധനരാജ് ഫണ്ടിൽ നിന്ന് വകമാറ്റിയെന്നും വി കുഞ്ഞിക്കൃഷ്ണൻ ആരോപിക്കുന്നു.
ദില്ലി: അതീവ സുരക്ഷാ മേഖലയായ ദില്ലി നിയമസഭാ സമുച്ചയത്തിലേക്ക് കാർ ഓടിച്ചു കയറ്റിയ വ്യക്തി പിടിയിൽ. ദില്ലി സ്വദേശിയായ സരബ്ജിത്ത് സിങ് എന്നയാളെ ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നാടകീയമായ സംഭവങ്ങൾ നടന്നത്. മുഖംമൂടി ധരിച്ചെത്തിയ ഇയാൾ തന്‍റെ വെളുത്ത സിയാസ് കാർ ബാരിക്കേഡുകൾ തകർത്ത് നിയമസഭാ വളപ്പിലേക്ക് അതിവേഗത്തിൽ ഓടിച്ചു കയറ്റുകയായിരുന്നു. നിയമസഭാ വളപ്പിനുള്ളിൽ സ്പീക്കറിന്റെ ഓഫീസിൽ ഒരു ബൊക്കെ വെച്ച ശേഷമാണ് ഇയാൾ മടങ്ങിയത്. പിന്നാലെ ബോംബ് സ്ക്വാഡ് എത്തി പരിശോധന നടത്തുകയും ചെയ്തു. എന്നാൽ, പൂച്ചെണ്ടിനുള്ളിൽ നിന്ന് സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല. അതിക്രമിച്ചു കയറിയ അതേ വേഗതയിൽ തന്നെ കാർ പിന്നോട്ടെടുത്ത് ഇയാൾ ഗേറ്റിന് പുറത്തേക്ക് കടന്നിരുന്നു.
