- ഫോർമുല വൺ ബഹ്റൈൻ ഗ്രാൻഡ് പ്രീ മലേഷ്യയിൽ; ഒക്ടോബർ 2 മുതൽ 4 വരെ സെപാങിൽ മത്സരം
- കാരുണ്യത്തിന്റെ കൈത്താങ്ങായി സി.എം.എൻ ട്രസ്റ്റ്; ഭവനരഹിതർക്ക് പ്രതീക്ഷയേകി ‘എ ഹോം ഓഫ് യുവർ ഓൺ’
- ICRF ബഹ്‌റൈന്റെ ‘തേർസ്റ്റ് ക്വെഞ്ചേഴ്സ് 2026’; ആറാം ആഴ്ചയിലെ വിതരണം മുഹറഖിൽ
- മലപ്പുറത്ത് സ്വകാര്യ ബസ് കാറിന് മുകളിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു; 20 പേർക്ക് പരുക്ക്
- ആലുവയിൽ പോക്സോ കേസ് അതിജീവിതയായ 16കാരിയെ കാണാതായി; പ്രതിക്കൊപ്പം പോയതായി സംശയം
- മെനുവിൽ എ.ഐ. ഭക്ഷണചിത്രങ്ങൾ; മുന്നറിയിപ്പ് നിർബന്ധമാക്കാൻ ബഹ്റൈൻ എം.പിയുടെ നിർദേശം
- ധർമേന്ദ്ര പ്രധാന്റെ രാജി: പ്രഹ്ലാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല
- കെഎസ്ഇബിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; അസിസ്റ്റന്റ് എൻജിനീയർ ഉൾപ്പെടെ മൂന്നുപേർക്ക് സസ്‌പെൻഷൻ
Author: News Desk
മനാമ: 2026ലെ ഫോർമുല വൺ ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാൻഡ് പ്രീ മലേഷ്യയിലെ സെപാങ് ഇന്റർനാഷണൽ സർക്യൂട്ടിൽ നടക്കും. ഒക്ടോബർ 2 മുതൽ 4 വരെയാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് ഫോർമുല വണ്ണും അന്താരാഷ്ട്ര ഓട്ടോമൊബൈൽ ഫെഡറേഷനും (FIA) സ്ഥിരീകരിച്ചു. അസർബൈജാൻ, സിംഗപ്പൂർ ഗ്രാൻഡ് പ്രീ മത്സരങ്ങൾക്കിടയിലായിരിക്കും ബഹ്‌റൈൻ ഗ്രാൻഡ് പ്രീ നടക്കുക. അന്തിമ കരാറുകളും വേൾഡ് മോട്ടോർ സ്പോർട്ട് കൗൺസിലിന്റെ ഔദ്യോഗിക അംഗീകാരവും ലഭിക്കുന്നതോടെ മത്സരം ‘ഫോർമുല വൺ ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാൻഡ് പ്രീ ഇൻ മലേഷ്യ’ എന്ന പേരിൽ നടത്തും. മറ്റ് മത്സരങ്ങളുടെ സമയക്രമത്തിൽ മാറ്റമുണ്ടാകില്ല. ഫോർമുല വൺ, FIA, ബഹ്‌റൈൻ സർക്കാർ, മലേഷ്യൻ സർക്കാർ എന്നിവ തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് മത്സരം സെപാങിലേക്ക് മാറ്റുന്നത്. നടക്കാതെ പോകുമായിരുന്ന ബഹ്‌റൈൻ ഗ്രാൻഡ് പ്രീ നിലനിർത്തുന്നതിനാണ് ഈ പ്രത്യേക ക്രമീകരണമെന്ന് അധികൃതർ അറിയിച്ചു. 2004ൽ മിഡിൽ ഈസ്റ്റിലെ ആദ്യ ഫോർമുല വൺ ഗ്രാൻഡ് പ്രീ സംഘടിപ്പിച്ച ബഹ്‌റൈന്റെ കായികമേഖലയോടുള്ള ദീർഘകാല…
കാരുണ്യത്തിന്റെ കൈത്താങ്ങായി സി.എം.എൻ ട്രസ്റ്റ്; ഭവനരഹിതർക്ക് പ്രതീക്ഷയേകി ‘എ ഹോം ഓഫ് യുവർ ഓൺ’
മനാമ: സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കും ആശ്വാസമേകുന്ന വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നേറുകയാണ് സി.എം.എൻ (ചന്ദ്രമ്മ–മാധവൻ നായർ) ട്രസ്റ്റ്. ട്രസ്റ്റ് ചെയർമാനും ബഹ്‌റൈനിലെ പ്രമുഖ വ്യവസായിയുമായ പമ്പാവാസൻ നായരുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘എ ഹോം ഓഫ് യുവർ ഓൺ’ പദ്ധതി കേരളത്തിലെ നിരവധി ഭവനരഹിത കുടുംബങ്ങൾക്കാണ് പുതിയ ജീവിതം സമ്മാനിക്കുന്നത്. അഞ്ചുവർഷത്തിനുള്ളിൽ അർഹരായ 50 കുടുംബങ്ങൾക്ക് വീടുകൾ നിർമിച്ചുനൽകുകയെന്ന ലക്ഷ്യത്തോടെ 2024 ഓഗസ്റ്റ് 25നാണ് പദ്ധതിക്ക് തുടക്കമിട്ടത്. എന്നാൽ പദ്ധതി ആരംഭിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽതന്നെ 48 വീടുകളുടെ നിർമാണം പൂർത്തിയാക്കി നിശ്ചയിച്ച ലക്ഷ്യത്തിനരികിലെത്താൻ ട്രസ്റ്റിന് കഴിഞ്ഞു. സി.എം.എൻ ട്രസ്റ്റ് നിർമിച്ച 13 വീടുകളുടെ താക്കോൽദാന ചടങ്ങ് കഴിഞ്ഞ ദിവസം ഒറ്റപ്പാലത്ത് നടന്നു. മുഖ്യമന്ത്രി വി.ഡി. സതീശൻ ചടങ്ങ് ഉദ്ഘാടനം ചെയ്ത് ഗുണഭോക്താക്കൾക്ക് വീടുകളുടെ താക്കോൽ കൈമാറി. പുതിയതായി നിർമിക്കുന്ന പത്ത് വീടുകളുടെ ധാരണാപത്രങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. സമൂഹത്തിലെ ദുർബലരുടെ സങ്കടം സ്വന്തം സങ്കടമായി കാണാൻ പൊതുപ്രവർത്തകർക്ക് കഴിയണമെന്നും…
മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF ബഹ്‌റൈൻ) സംഘടിപ്പിക്കുന്ന വാർഷിക വേനൽക്കാല ബോധവൽക്കരണ പദ്ധതിയായ ‘തേർസ്റ്റ് ക്വെഞ്ചേഴ്സ് 2026’ന്റെ ആറാം ആഴ്ചയിലെ പരിപാടി ജൂലൈ 25ന് മുഹറഖിലെ തൊഴിലിടത്തിൽ നടന്നു. കടുത്ത വേനലിൽ തൊഴിലാളികൾക്ക് സുരക്ഷിതമായ തൊഴിൽ സാഹചര്യം ഉറപ്പാക്കാനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ദാർ അൽ ഖലീജ് കോൺട്രാക്റ്റിംഗ് കമ്പനിയുടെ കീഴിലുള്ള തൊഴിലിടത്തിലെ ഏകദേശം 220 തൊഴിലാളികൾക്ക് വെള്ളം, ജ്യൂസ്, ലാബൻ, ഓറഞ്ച്, ആപ്പിൾ, വാഴപ്പഴം എന്നിവ വിതരണം ചെയ്തു. തൊഴിൽ മന്ത്രാലയം, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA), ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (IOM) എന്നിവയുടെ പിന്തുണയോടെയാണ് ഈ വർഷത്തെ പദ്ധതി നടപ്പാക്കുന്നത്. ICRF വൈസ് ചെയർമാൻ പങ്കജ് നല്ലൂർ, ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ, ഉപദേശകരായ ഡോ. ബാബു രാമചന്ദ്രൻ, അരുൾദാസ് തോമസ്, പദ്ധതി കോർഡിനേറ്റർമാരായ ചെമ്പൻ ജലാൽ, രുചി ചക്രവർത്തി, മറ്റു ഭാരവാഹികൾ എന്നിവരും പരിപാടിയിൽ…
മലപ്പുറം: കുറ്റിപ്പുറം ദേശീയപാതയിൽ നിയന്ത്രണംവിട്ട സ്വകാര്യ ബസ് ഓട്ടോറിക്ഷയിൽ ഇടിച്ചശേഷം കാറിന് മുകളിലേക്ക് തലകീഴായി മറിഞ്ഞ് ഒരാൾ മരിച്ചു. അപകടത്തിൽ 20 പേർക്ക് പരുക്കേറ്റു. ഇവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. കോഴിക്കോട്–തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് അപകടത്തിൽപ്പെട്ടത്. ഓട്ടോറിക്ഷയിലും കാറിലുമുണ്ടായിരുന്നവർക്കാണ് ഗുരുതരമായി പരുക്കേറ്റത്. ബസിലുണ്ടായിരുന്ന നിരവധി യാത്രക്കാർക്കും പരുക്കേറ്റിട്ടുണ്ട്. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരുക്കേറ്റവരെ വളാഞ്ചേരിയിലെയും കോട്ടക്കലിലെയും വിവിധ ആശുപത്രികളിലേക്ക് മാറ്റി. അമിതവേഗമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ ദിവസങ്ങളിലെ മഴയെത്തുടർന്ന് റോഡ് നനഞ്ഞുകിടന്നതും അപകടത്തിന്റെ ആഘാതം വർധിപ്പിച്ചതായി കരുതുന്നു. അപകടത്തിൽ ബസിന്റെ നടുഭാഗം രണ്ടായി പിളർന്ന നിലയിലാണ്.
ആലുവ: എടത്തലയിലെ വനിതകൾ മാത്രം പഠിക്കുന്ന സ്ഥാപനത്തിൽനിന്ന് പോക്സോ കേസ് അതിജീവിതയായ 16കാരിയെ കാണാതായി. ശനിയാഴ്ച വൈകുന്നേരം ആറുമുതലാണ് കുട്ടിയെ കാണാതായത്. സ്ഥാപന അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് എടത്തല പൊലീസ് അന്വേഷണം ആരംഭിച്ചു. പിന്നീട് കുടുംബവും പരാതി നൽകി. കരുനാഗപ്പള്ളിയിൽനിന്നുള്ള പെൺകുട്ടിയുടെ കുടുംബം പോക്സോ കേസിനെ തുടർന്ന് മൂന്നുമാസം മുമ്പാണ് ആലുവയിലേക്ക് താമസം മാറിയത്. തുടർന്ന് പെൺകുട്ടി എടത്തലയിലെ സ്ഥാപനത്തിൽ പഠിച്ചുവരികയായിരുന്നു. കുട്ടി എടത്തലയിലെ ഓട്ടോ സ്റ്റാൻഡിൽനിന്ന് ഓട്ടോറിക്ഷയിൽ ആലുവ റെയിൽവേ സ്റ്റേഷനിലെത്തിയതായി പൊലീസ് കണ്ടെത്തി. റെയിൽവേ സ്റ്റേഷനിൽ എത്തിച്ചശേഷം തന്റെ ഫോൺ ഉപയോഗിച്ച് കുട്ടി ഒരാളെ വിളിച്ചതായി ഓട്ടോ ഡ്രൈവർ മൊഴി നൽകി. അന്വേഷണത്തിൽ ഈ ഫോൺവിളി കായംകുളം സ്വദേശിയായ 19കാരനും പോക്സോ കേസിലെ പ്രതിയുമായ യുവാവിനാണെന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പെൺകുട്ടി പ്രതിക്കൊപ്പം പോയിരിക്കാമെന്ന് സംശയിക്കുന്നത്. ആലുവയിൽനിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിനിൽ കുട്ടി യാത്ര ചെയ്തിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. റെയിൽവേ സ്റ്റേഷനിൽ കുട്ടിയെ കണ്ടതായി ചിലർ…
മനാമ: റസ്റ്റാറന്റുകളുടെ മെനുകളിലും ഫുഡ് ഡെലിവറി ആപ്പുകളിലും കൃത്രിമബുദ്ധി ഉപയോഗിച്ച് നിർമിച്ച ഭക്ഷണചിത്രങ്ങൾ നൽകി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് തടയാൻ പുതിയ നിയമനിർദേശവുമായി ബഹ്‌റൈൻ പാർലമെന്റ് അംഗം മർയം അൽ ദഈൻ. എ.ഐ. ഉപയോഗിച്ച് നിർമിക്കുന്ന ചിത്രങ്ങൾ യഥാർഥ ചിത്രങ്ങളിൽനിന്ന് തിരിച്ചറിയാൻ കഴിയാത്തവിധം വ്യക്തതയുള്ളതാണെന്ന് എം.പി. ചൂണ്ടിക്കാട്ടി. ഇത്തരം ചിത്രങ്ങളിൽ ഭക്ഷണം കൂടുതൽ രുചികരമായും അളവിൽ കൂടുതലായും കാണിച്ചേക്കാം. എന്നാൽ ഓർഡർ ലഭിക്കുമ്പോൾ ചിത്രത്തിൽ കാണിച്ചതിനേക്കാൾ നിലവാരവും അളവും കുറഞ്ഞിരിക്കുന്നത് ഉപഭോക്താക്കളെ നിരാശരാക്കുന്നതായും അവർ പറഞ്ഞു. എ.ഐ. ഉപയോഗിച്ച് നിർമിച്ച എല്ലാ ഭക്ഷണചിത്രങ്ങൾക്കുമൊപ്പം അത് വ്യക്തമാക്കുന്ന മുന്നറിയിപ്പ് നിർബന്ധമാക്കണമെന്നാണ് നിർദേശം. ഉൽപ്പന്നങ്ങളെക്കുറിച്ച് തെറ്റായ ധാരണ സൃഷ്ടിക്കുന്നതും വ്യാജ അവകാശവാദങ്ങൾ ഉന്നയിക്കുന്നതുമായ പരസ്യങ്ങൾ നിയമപ്രകാരം കുറ്റകരമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഭക്ഷണം യഥാർഥത്തിലുള്ളതിനേക്കാൾ മികച്ചതായി ചിത്രീകരിച്ച് ഉപഭോക്താക്കളെ കബളിപ്പിക്കുന്നത് തടയുകയാണ് നിർദേശത്തിന്റെ ലക്ഷ്യം. വ്യാജചിത്രങ്ങളുടെ ഉപയോഗം റസ്റ്റാറന്റുകളിലുള്ള പൊതുജനവിശ്വാസം നഷ്ടപ്പെടാൻ കാരണമാകുമെന്നും മർയം അൽ ദഈൻ കൂട്ടിച്ചേർത്തു.
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരം രാഷ്ട്രപതി ദ്രൗപദി മുർമുവാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. നിലവിൽ ഭക്ഷ്യ–പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രിയാണ് പ്രഹ്ലാദ് ജോഷി. ഭരണഘടനയുടെ അനുച്ഛേദം 75(2) പ്രകാരം ധർമേന്ദ്ര പ്രധാന്റെ രാജി അടിയന്തര പ്രാബല്യത്തോടെ രാഷ്ട്രപതി അംഗീകരിച്ചതായി രാഷ്ട്രപതി ഭവൻ അറിയിച്ചു. നിലവിലുള്ള വകുപ്പുകൾക്കു പുറമേ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചുമതലയും പ്രഹ്ലാദ് ജോഷിക്ക് നൽകിയിട്ടുണ്ട്. നീറ്റ് ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സിജെപിയുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ നടന്നുവന്ന പ്രതിഷേധം 35-ാം ദിവസത്തിലേക്ക് കടന്നതിനിടെയാണ് രാജി പ്രഖ്യാപിച്ചത്. തുടർന്ന് കേന്ദ്രമന്ത്രിമാരും സിജെപി പ്രതിനിധികളും നടത്തിയ ചർച്ചയിൽ പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറായതോടെ സമരം അവസാനിപ്പിച്ചു. പ്രതിഷേധത്തിൽ പങ്കെടുത്തവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്നും പരീക്ഷാനടത്തിപ്പിൽ ആവശ്യമായ പരിഷ്‌കാരങ്ങൾ…
കെഎസ്ഇബിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; അസിസ്റ്റന്റ് എൻജിനീയർ ഉൾപ്പെടെ മൂന്നുപേർക്ക് സസ്‌പെൻഷൻ
മൂവാറ്റുപുഴ: കെഎസ്ഇബിയുടെ പോത്താനിക്കാട് സെക്ഷൻ ഓഫീസിൽ ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് അസിസ്റ്റന്റ് എൻജിനീയർ ഉൾപ്പെടെ മൂന്ന് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. അസിസ്റ്റന്റ് എൻജിനീയർ പി.ജി. ഗണേഷ് കുമാർ, സബ് എൻജിനീയർ കെ.വി. ഗിരീഷ്, വർക്കർ കെ.എം. എൽദോ എന്നിവർക്കെതിരെയാണ് നടപടി. ഉപഭോക്താക്കളിൽനിന്ന് ഈടാക്കിയ പണം കെഎസ്ഇബിയിൽ അടയ്ക്കാതിരിക്കുക, അനധികൃത വൈദ്യുതി കണക്ഷനുകൾ അനുവദിക്കുക തുടങ്ങിയ ഗുരുതര ക്രമക്കേടുകൾ നടന്നതായി ആഭ്യന്തര വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് സസ്‌പെൻഷൻ.
മനാമ: കെഎംസിസി ബഹ്റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി ജൂലൈ 31-ന് സംഘടിപ്പിക്കുന്ന ഭാഷാ സമര അനുസ്മരണ സമ്മേളനത്തിന്റെ പ്രചരണാർത്ഥം, മനാമ ഷിഫാ അൽ ജസീറ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഷിഫാ അൽ ജസീറ ഹോസ്പിറ്റലിൽ നടന്ന ക്യാമ്പിൽ ഏഴ് ലബോറട്ടറി പരിശോധനകൾ പൂർണ സൗജന്യമായി ലഭ്യമാക്കിയതോടൊപ്പം, മറ്റ് എല്ലാ ലാബ് പരിശോധനകൾക്കും 50 ശതമാനം ഇളവും അനുവദിച്ചു. 300-ലധികം പേർ രജിസ്റ്റർ ചെയ്ത ക്യാമ്പ് പ്രവാസി സമൂഹത്തിന് വലിയ ആശ്വാസവും ആരോഗ്യ ബോധവൽക്കരണത്തിനുള്ള മികച്ച വേദിയുമായിരുന്നുവെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു. പ്രവാസികൾ നേരിടുന്ന ആരോഗ്യപ്രശ്നങ്ങളും അവയ്ക്കുള്ള പ്രതിരോധ മാർഗങ്ങളും സംബന്ധിച്ച് ഇൻ്റേണൽ മെഡിസിൻ വിഭാഗം ഡോക്ടർ ജോർജ് ക്ലാസ് നയിച്ചു. കുട്ടികളിൽ കണ്ടുവരുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചും, ശുശ്രൂഷയെ കുറിച്ചും ശിശുരോഗ വിദഗ്ധ ഡോ. ഫർജാന ബോധവൽക്കരണ ക്ലാസ് അവതരിപ്പിച്ചു. ആരോഗ്യകരമായ ഭക്ഷണശീലങ്ങളും ജീവിതശൈലി രോഗങ്ങൾ പ്രതിരോധിക്കുന്നതിനും , ഭക്ഷണക്രമത്തെക്കുറിച്ചും ഡയറ്റീഷ്യൻ ജിഷ വിശദീകരണം നൽകി. ക്യാമ്പിന്റെ…
ദില്ലി: നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ ദിവസങ്ങള്‍ നീണ്ട പ്രക്ഷോഭത്തിനൊടുവില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു. ഇന്ന് ഉച്ചയോടെയാണ് രാജി പ്രഖ്യാപനം. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പ്രധാന്റെ രാജി. പ്രധാൻ രാജിവെക്കേണ്ടതില്ലെ എന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ നിലപാട്. എന്നാൽ പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാരും തീരുമാനമെടുത്തതോടെ കേന്ദ്ര സർക്കാർ വഴങ്ങി.
