Author: News Desk

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ ആക്രമിക്കപ്പെട്ട വാണിജ്യ കപ്പലിൽ 11 ഇന്ത്യൻ പൗരന്മാർ ഉണ്ടായിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇവരിൽ പത്ത് പേരെ രക്ഷപ്പെടുത്തിയെങ്കിലും ഒരാളെ കാണാതായിട്ടുണ്ട്. കാണാതായ ഇന്ത്യക്കാരനെ കണ്ടെത്തുന്നതിനായി തിരച്ചിൽ തുടരുകയാണെന്ന് ഒമാൻ അധികൃതർ അറിയിച്ചു. ഒമാൻ തീരത്തിന് സമീപം ആക്രമിക്കപ്പെട്ട ജിഎഫ്എക്സ് ഗാലക്സി എന്ന വാണിജ്യ കപ്പലിലായിരുന്നു ഇന്ത്യൻ പൗരന്മാർ ഉണ്ടായിരുന്നത്. രക്ഷപ്പെടുത്തിയവരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അതേസമയം, ഇറാൻ–അമേരിക്ക സമാധാന ധാരണ അട്ടിമറിക്കാൻ അന്താരാഷ്ട്ര തലത്തിൽ ശ്രമങ്ങൾ നടക്കുന്നതായി ഇറാൻ ആരോപിച്ചു. ഹോർമുസിൽ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണം ധാരണ തകർക്കാൻ ലക്ഷ്യമിട്ട തീവ്ര വിഭാഗങ്ങളുടേതാണെന്ന് ഇറാൻ സമ്മതിച്ചതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അയത്തുള്ള അലി ഖമേനിയുടെ വിലാപയാത്രയ്ക്കിടെ യാതൊരു പ്രകോപനവുമില്ലാതെ കപ്പലുകൾ ആക്രമിക്കപ്പെട്ടത് മധ്യസ്ഥ രാജ്യങ്ങൾക്കിടയിലും ആശങ്ക ഉയർത്തിയിട്ടുണ്ട്. ഇറാനിലെ തന്നെ ചില ഗ്രൂപ്പുകൾ സമാധാന ധാരണ തകർക്കാനായി ആക്രമണം നടത്തിയതാകാമെന്ന് അമേരിക്കൻ വൃത്തങ്ങളെ ഉദ്ധരിച്ച് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. സംഭവത്തിന്…

Read More

ദോഹ: ഖത്തറിന്റെ മുൻ ഭരണാധികാരിയായിരുന്ന ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനി (74) അന്തരിച്ചു. ഖത്തർ ഔദ്യോഗിക മാധ്യമങ്ങളാണ് മരണവിവരം പുറത്തുവിട്ടത്. രാജ്യത്തെ ആധുനിക സാമ്പത്തിക, രാഷ്ട്രീയ ശക്തിയായി ഉയർത്തുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവായിരുന്നു അദ്ദേഹം. 1995 മുതൽ 2013 വരെ 18 വർഷം ഖത്തർ അമീറായി സേവനമനുഷ്ഠിച്ച ശൈഖ് ഹമദ്, 2013-ൽ ഭരണം മകനും നിലവിലെ അമീറുമായ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിക്ക് കൈമാറി. അറബ് ലോകത്ത് അപൂർവമായി കണ്ട സമാധാനപരമായ അധികാര കൈമാറ്റമായിരുന്നു അത്. ശൈഖ് ഹമദിന്റെ ഭരണകാലത്ത് ഖത്തർ ആഗോള നയതന്ത്രം, മാധ്യമം, വിദ്യാഭ്യാസം, വ്യോമയാനം, അടിസ്ഥാനസൗകര്യ വികസനം, അന്താരാഷ്ട്ര നിക്ഷേപം തുടങ്ങിയ മേഖലകളിൽ വലിയ മുന്നേറ്റം നടത്തി. അൽ ജസീറ മാധ്യമശൃംഖലയുടെ രൂപീകരണവും ഖത്തർ എയർവേയ്‌സിന്റെ ആഗോള വളർച്ചയും രാജ്യത്തിന്റെ അന്താരാഷ്ട്ര സ്വാധീനം ശക്തമാക്കി. 2006 ഏഷ്യൻ ഗെയിംസ്, 2012ലെ ഐക്യരാഷ്ട്രസഭ കാലാവസ്ഥാ വ്യതിയാന സമ്മേളനം എന്നിവയ്ക്ക് ഖത്തർ ആതിഥേയത്വം വഹിച്ചതും 2022 ഫിഫ…

Read More

കൽപ്പറ്റ: വയനാട് കള്ളാടിയിൽ തുരങ്കപാത നിർമാണ മേഖലയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ അവസാനത്തെയാളുടെയും മൃതദേഹം കണ്ടെത്തി. ഹിമാചൽ പ്രദേശ് സ്വദേശി വിക്രം റാണയുടെ മൃതദേഹമാണ് ദിവസങ്ങൾ നീണ്ട തെരച്ചിലിനൊടുവിൽ കണ്ടെത്തിയത്. മീനാക്ഷി പാലത്തിൽ നിന്ന് ഏകദേശം 150 മീറ്റർ താഴെ, പുഴയോട് ചേർന്ന ഏലത്തോട്ടത്തിലെ കുളത്തിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. ഫയർഫോഴ്‌സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ജൂലൈ എട്ടിന് രാവിലെ 11.30 ഓടെയാണ് കള്ളാടിയിലെ തുരങ്കപാത നിർമാണ മേഖലയോട് ചേർന്ന് മീനാക്ഷി പാലത്തിന് സമീപം മണ്ണിടിച്ചിലുണ്ടായത്. തുരങ്കപാത പദ്ധതിയുമായി ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾ, സുരക്ഷാ ജീവനക്കാർ, മേൽനോട്ട ചുമതലയുള്ളവർ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗവും ഇതര സംസ്ഥാന തൊഴിലാളികളായിരുന്നു. മണ്ണിടിച്ചിലിനെ തുടർന്ന് സമീപപ്രദേശങ്ങളിൽ താമസിച്ചിരുന്നവരെ ചുളിക്ക സർക്കാർ എൽ.പി. സ്കൂളിൽ സജ്ജീകരിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. മേപ്പാടിയിൽ നിന്ന് ചൂരൽമലയിലേക്കുള്ള പ്രധാന പാതയിലാണ് അപകടമുണ്ടായത്. അവസാനമായി കാണാതായിരുന്ന വ്യക്തിയുടെയും മൃതദേഹം കണ്ടെത്തിയതോടെ തെരച്ചിൽ നടപടികൾ നിർണായക ഘട്ടത്തിലെത്തി.

Read More

മനാമ: ബഹ്റൈനിലെ ഗാർഹിക തൊഴിലാളികൾക്ക് നിലവിൽ ലഭിക്കുന്ന സേവനാവസാന ഗ്രാറ്റുവിറ്റി ആനുകൂല്യം പൂർണമായും നിർത്തലാക്കണമെന്ന നിർദേശം പാർലമെന്റിന്റെ പരിഗണനയിൽ. ബഹ്റൈനി തൊഴിലുടമകളുടെയും സ്വദേശി കുടുംബങ്ങളുടെയും സാമ്പത്തിക ബാധ്യത കുറയ്ക്കുകയാണ് നിർദേശത്തിന്റെ ലക്ഷ്യമെന്ന് എംപിമാർ വ്യക്തമാക്കി. നിലവിലെ നിയമപ്രകാരം, ഗാർഹിക തൊഴിലാളികൾക്ക് സേവനത്തിന്റെ ആദ്യ മൂന്ന് വർഷങ്ങളിൽ ഓരോ വർഷത്തിനും അര മാസത്തെ ശമ്പളവും, തുടർന്നുള്ള ഓരോ വർഷത്തിനും ഒരു മാസത്തെ മുഴുവൻ ശമ്പളവും ഗ്രാറ്റുവിറ്റിയായി നൽകണം. വീട്ടുജോലിക്കാർ, ഡ്രൈവർമാർ, പാചകക്കാർ, തോട്ടം തൊഴിലാളികൾ, സുരക്ഷാ ജീവനക്കാർ, നാനിമാർ എന്നിവരുൾപ്പെടെയുള്ള ഗാർഹിക ജീവനക്കാരെയാണ് നിർദേശം നേരിട്ട് ബാധിക്കുക. ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ചെലവ് കഴിഞ്ഞ വർഷങ്ങളിൽ ഗണ്യമായി വർധിച്ചതായി നിർദേശത്തെ പിന്തുണയ്ക്കുന്ന എംപിമാർ ചൂണ്ടിക്കാട്ടി. നേരത്തെ 100 ബഹ്റൈൻ ദീനാറിൽ താഴെയായിരുന്ന പ്രതിമാസ ശമ്പളം നിലവിൽ 120 മുതൽ 180 ദീനാർ വരെയായി ഉയർന്നിട്ടുണ്ട്. ഇതിനു പുറമെ വിസ, റിക്രൂട്ട്മെന്റ് തുടങ്ങിയ നടപടികൾക്കായി 2,000 ബഹ്റൈൻ ദീനാറിലധികം ചെലവാകുന്നതായും അവർ പറഞ്ഞു. വർധിച്ചുവരുന്ന…

Read More

ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ – ഐസിആർഎഫ് ബഹ്‌റൈൻ വാർഷിക വേനൽക്കാല അവബോധ പരിപാടി – തേർസ്റ്റ് ക്വെഞ്ചേഴ്‌സ് 2026 തുടരുന്നു. കൊടും വേനൽ മാസങ്ങളിൽ സുരക്ഷിതമായ ജോലി അന്തരീക്ഷം ഉറപ്പാക്കുന്നതിനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ സംരംഭവുമായി യോജിച്ച്, ഐസിആർഎഫ് ബഹ്‌റൈൻ റിഫയിലെ ഒരു വർക്ക്‌സൈറ്റിൽ വെള്ളം, ജ്യൂസ്, ലബാൻ, ഓറഞ്ച്, ആപ്പിൾ, വാഴപ്പഴം എന്നിവ വിതരണം ചെയ്തു. ഈ വർഷം ഈ പരിപാടിക്ക് തൊഴിൽ മന്ത്രാലയം, എൽഎംആർഎ, ഐഒഎം എന്നിവയുടെ പിന്തുണയുണ്ട്. ഏകദേശം 460 തൊഴിലാളികൾ ഇന്നത്തെ പരിപാടിയിൽ പങ്കെടുത്തു. ഐസിആർഎഫ് ചെയർമാൻ അഡ്വ. വി കെ തോമസ്, ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ, ഉപദേഷ്ടാക്കളായ ഡോ. ബാബു രാമചന്ദ്രൻ, അരുൾദാസ് തോമസ്, വൈസ് ചെയർമാൻ പങ്കജ് നല്ലൂർ, ജോയിന്റ് സെക്രട്ടറി സുരേഷ് ബാബു, ട്രഷറർ ഉദയ് ഷാൻഭാഗ്, തേർസ്റ്റ് ക്വെഞ്ചേഴ്‌സ് കോർഡിനേറ്റർ ചെമ്പൻ ജലാൽ, മറ്റ് ഐസിആർഎഫ് മെമ്പർമാർ, എംജെസി പ്രോജക്ട് മാനേജർ അമിത് മാത്രെ, എച്ച്എസ്ഇ ഓഫീസർ രാജേഷ്…

Read More

വാഷിങ്ടൺ: ഇടവേളയ്ക്ക് ശേഷം യുഎസ്–ഇറാൻ സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെ പരസ്പര ഭീഷണികളുമായി ഇരുരാജ്യങ്ങളും രംഗത്ത്. തന്നെ വധിക്കാൻ ഇറാൻ ശ്രമിച്ചാൽ ശക്തമായ സൈനിക തിരിച്ചടി നേരിടേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാന്റെ ഭാഗത്തുനിന്ന് വധശ്രമമുണ്ടായാൽ പ്രയോഗിക്കാൻ 1000 മിസൈലുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും ആവശ്യമായാൽ കൂടുതൽ മിസൈലുകൾ വിന്യസിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇറാനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചത്. ഇറാന്റെ വധഭീഷണി നേരിടുന്നവരുടെ പട്ടികയിൽ താൻ ഏറെക്കാലമായി മുൻനിരയിലാണെന്ന് ട്രംപ് പറഞ്ഞു. എന്നാൽ ഉടൻ വധശ്രമമുണ്ടാകുമെന്ന തരത്തിലുള്ള രഹസ്യാന്വേഷണ വിവരം നിലവിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനെ ആണവായുധം വികസിപ്പിക്കാൻ അനുവദിക്കില്ലെന്നും ട്രംപ് ആവർത്തിച്ചു. അതേസമയം, ഇറാനെതിരായ ഉപരോധ നടപടികൾ ശക്തമാക്കാനും അമേരിക്ക നീക്കം തുടങ്ങി. ഇറാനുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുന്ന വ്യക്തികൾക്കും വിവിധ എക്സ്ചേഞ്ച് കമ്പനികൾക്കുമെതിരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളിൽ മിഡിൽ ഈസ്റ്റിൽ യുഎസും ഇറാനും തമ്മിൽ…

Read More

കണ്ണൂർ: മട്ടന്നൂരിന് സമീപം കൂടാളി കുംഭത്ത് നിയന്ത്രണംവിട്ട കാർ വഴിയരികിലെ മരത്തിലിടിച്ച് നാലുപേർ മരിച്ചു. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ബംഗളൂരുവിൽ നിന്ന് വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 11.30ഓടെയായിരുന്നു അപകടം. അഞ്ചുപേരാണ് കാറിൽ ഉണ്ടായിരുന്നത്. കണ്ണൂർ അലവിൽ സ്വദേശി ഷാനും നാല് ബംഗളൂരു സ്വദേശികളുമാണ് കാറിൽ സഞ്ചരിച്ചിരുന്നതെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ ഒരാൾ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റവരെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്നുപേരുടെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണംവിട്ട കാർ റോഡരികിലെ വലിയ തണൽമരത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കാറിനുള്ളിൽ കുടുങ്ങിയവരെ ഏറെ ശ്രമിച്ചാണ് പുറത്തെടുത്തത്. അപകടശബ്ദം കേട്ടെത്തിയ പ്രദേശവാസികളാണ് ആദ്യം രക്ഷാപ്രവർത്തനം ആരംഭിച്ചത്. തുടർന്ന് മട്ടന്നൂർ പൊലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

Read More

മനാമ: ബഹ്‌റൈനിലെ പ്രമുഖ ഡോക്ടറും സാമൂഹിക പ്രവർത്തകനുമായിരുന്ന ഡോ. പി. വി. ചെറിയാന്റെ അനുസ്മരണാർത്ഥം വിവിധ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ അനുശോചന-പ്രാർത്ഥനാ യോഗം സംഘടിപ്പിച്ചു. കേരള കത്തോലിക്ക അസോസിയേഷൻ (KCA), കേരള ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിൽ (KCEC), കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ–എൻ.എസ്.എസ്. ബഹ്‌റൈൻ (KSCA), ഗുരുദേവ സോഷ്യൽ സൊസൈറ്റി (GSS), വേൾഡ് മലയാളി കൗൺസിൽ (WMC), സ്റ്റുഡന്റ്സ് ഗൈഡൻസ് ഫോറം (SGF) എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു യോഗം. കേരള കത്തോലിക്ക അസോസിയേഷന്റെ വി.കെ.എൽ. ഹാളിൽ നടന്ന അനുശോചന യോഗത്തിൽ ബഹ്‌റൈനിലെ വിവിധ സാമൂഹിക, സാംസ്കാരിക, മത സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു. ഡോ. പി. വി. ചെറിയാന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയ യോഗം അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്തു. മികവുറ്റ ഡോക്ടറായും കരുണയും മനുഷ്യസ്നേഹവും നിറഞ്ഞ വ്യക്തിത്വമായും ഡോ. ചെറിയാൻ ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിന്റെ ആദരവും സ്നേഹവും നേടിയിരുന്നുവെന്ന് യോഗം അനുസ്മരിച്ചു. ചികിത്സാരംഗത്തെ സേവനത്തോടൊപ്പം സമൂഹത്തോടുള്ള പ്രതിബദ്ധതയും സഹജീവികളോടുള്ള കരുതലും അദ്ദേഹത്തെ…

Read More

കൊല്ലം: കൊല്ലം പത്തനാപുരത്ത് 19-കാരിയായ യുവതിക്ക് നേരെ അയൽവാസികൾ നടത്തിയ ക്രൂര മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അയൽവാസികളായ അച്ഛൻ, അമ്മ, മകൻ എന്നിവർ ചേർന്ന് വീട്ടിൽ കയറി യുവതിയെ ആക്രമിച്ചതായാണ് പരാതി. ഹന്ന എന്ന യുവതിയെ കൈയിൽ പിടിച്ച് വീടിന് പുറത്തേക്ക് വലിച്ചിഴച്ച് നിലത്തിട്ട് മർദിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. അയൽവാസികൾ തമ്മിലുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ സുനിൽ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ മറ്റൊരു പ്രതിയായ മകൻ മിഥുൻ ഒളിവിലാണെന്നും ഇയാൾക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഒളിവിലുള്ള പ്രതിയെ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടരുകയാണ്.

Read More

കൊച്ചി: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐക്ക് അനുമതി നൽകിയ കോടതി ഉത്തരവിനെതിരെ കോടതിയെ പഴിചാരിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ ഹൈക്കോടതി കടുത്ത വിമർശനം. കോടതിയലക്ഷ്യ നടപടിയുടെ ഭാഗമായി നേരിട്ട് ഹാജരായ മുൻ കശുവണ്ടി വികസന വകുപ്പ് സെക്രട്ടറിയും നിലവിലെ ഉദ്യോഗസ്ഥനുമായ കെ ബിജു ഐഎഎസ് സമർപ്പിച്ച നിരുപാധിക മാപ്പപേക്ഷ ശരിയായ രീതിയിലല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അത് മടക്കി. ജസ്റ്റിസ് എ. ബദറുദീൻ, ആവശ്യമായ തിരുത്തലുകളോടെ പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ കെ ബിജുവിന് നിർദേശം നൽകി. വാദത്തിനിടെ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം ഓർമ്മിപ്പിച്ച കോടതി, “കോടതിയോട് ഏറ്റുമുട്ടാൻ നിൽക്കരുത്. അങ്ങനെ നിന്നാൽ ഒരു സർക്കാരിനും നിങ്ങളെ രക്ഷിക്കാനാകില്ല. ഉദ്യോഗസ്ഥർക്ക് വ്യക്തിപരമായ സ്വാതന്ത്ര്യം ഉണ്ടായിരിക്കാം. എന്നാൽ സർക്കാരിന്റെ വെറുമൊരു ആയുധമാകരുത്. നിങ്ങൾ ജനങ്ങളെ സേവിക്കാനാണ്, സർക്കാരിന് വേണ്ടി മാത്രം പ്രവർത്തിക്കാനല്ല” എന്ന് വ്യക്തമാക്കി. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐഎഎസിനെതിരെയും കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. നെപ്പോളിയൻ ബോണപ്പാർട്ടിന്റെ “ധീരന്…

Read More