- ജഡ്ജിയുടെ കസേരയിൽ വിത്തുകൾ വിതറി ‘ദുർമന്ത്രവാദം’; കോടതിയിൽ 65കാരി അറസ്റ്റിൽ
- കൃത്യനിഷ്ഠയിൽ ലോകത്ത് നാലാം സ്ഥാനത്ത് എയർ ഇന്ത്യ; ആദ്യ അഞ്ച് വിമാനക്കമ്പനികളിൽ ഇടം നേടി
- ഒ.ഐ.സി.സി വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ‘പ്രിയദർശിനി കുടുംബസംഗമം’ സംഘടിപ്പിച്ചു
- കേരളത്തെ ആഗോള ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കണമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശന്
- “ബഹ്‌റൈൻ പ്രതിഭ അന്താരാഷ്ട്ര നാടക പുരസ്കാരം 2026”: നാടകരചനകൾ ക്ഷണിക്കുന്നു
- പൾസർ സുനി ജയിലിൽ തുടരും; ശിക്ഷ മരവിപ്പിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി
- ബഹ്‌റൈനിൽ 18 പ്രതികൾക്കെതിരായ ഭീകരവാദക്കേസ് ഹൈ ക്രിമിനൽ കോടതി പരിഗണിച്ചു
- പ്രവാസി പെൻഷൻ വിതരണം പുനരാരംഭിക്കണം: ബഹ്‌റൈൻ പ്രതിഭ
Author: News Desk
ആലപ്പുഴ: ബഹ്‌റൈൻ പ്രവാസികളുടെ അമ്മ തങ്കമ്മ നിര്യാതയായി. ആലപ്പുഴ ചിങ്ങോലി ജയഭവനത്തിൽ (പുഴക്കരയിൽ) പരേതനായ സുന്ദരരാജന്റെ സഹധർമിണി തങ്കമ്മ (85 വയസ്സ്) നിര്യാതയായി. സംസ്‌കാരം നാളെ (17/04/2026) ഉച്ചയ്ക്ക് ശേഷo 3 മണിക്കു വീട്ടുവളപ്പിൽ നടത്തും. മക്കൾ: ജയശ്രീ (മദ്രാസ്), ജയലാൽ (ബഹ്‌റൈൻ), ജയകുമാർ (ബഹ്‌റൈൻ).
ദില്ലി: വനിതാ സംവരണ ബില്ലിനോട് അനുബന്ധിച്ചുള്ള മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട് ലോക്സഭയിലെ ചര്‍ച്ചക്കിടെ കേന്ദ്രത്തിനും ബിജെപിക്കുമെതിരെ പ്രിയങ്ക ഗാന്ധി എംപി. സ്വാതന്ത്ര്യത്തിന് തൊട്ടു പിന്നാലെ സ്ത്രീകൾക്ക് വോട്ടുറപ്പാക്കിയത് കോൺഗ്രസാണെന്നും തദ്ദേശഭരണ സ്ഥാപനങ്ങളിൽ സംവരണം നടപ്പാക്കിയത് കോൺഗ്രസാണെന്നും സംവരണത്തെ എതിർക്കുന്ന നിലപാടാണ് ബിജെപി അന്ന് സ്വീകരിച്ചതെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു. സ്ത്രീകളുടെ ചാംപ്യനാകാനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നതെന്നും 2023ലെ നയം ഇപ്പോള്‍ ബിജെപിയാണ് മാറ്റിയതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
അടുത്ത ആഴ്ച അവസാനിക്കുന്ന വെടിനിര്‍ത്തല്‍ കരാര്‍ നീട്ടുകയോ സമാധാന ചര്‍ച്ചകള്‍ വിജയിക്കുകയോ ചെയ്തില്ലെങ്കില്‍, ഇറാന്റെ സമ്പദ്വ്യവസ്ഥയെ തകര്‍ക്കുന്ന ‘സാമ്പത്തിക യുദ്ധം’ ആരംഭിക്കുമെന്ന് അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിൽ വ്യക്തമാക്കി. അതിര്‍ത്തികളില്‍ ബോംബുകള്‍ വര്‍ഷിക്കുന്നതിന് പകരം ഇറാന്റെ സാമ്പത്തിക സ്രോതസ്സുകള്‍ പൂര്‍ണ്ണമായും കൊട്ടിയടച്ച് രാജ്യത്തെ ശ്വാസം മുട്ടിക്കാനാണ് ട്രംപിന്റെ നീക്കം. ഇറാനു മേല്‍ ഏര്‍പ്പെടുത്താന്‍ പോകുന്ന സാമ്പത്തിക ഉപരോധങ്ങള്‍ ഒരു ബോംബാക്രമണത്തിന് തുല്യമായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കും ഇറാന്റെ പണം സൂക്ഷിക്കുന്ന വിദേശ ബാങ്കുകള്‍ക്കുമെതിരെ ‘സെക്കന്‍ഡറി ഉപരോധം’ ഏര്‍പ്പെടുത്താനാണ് തീരുമാനം. അതായത്, ഇറാനുമായി വ്യാപാരത്തിലേര്‍പ്പെടുന്ന രാജ്യങ്ങളെയും സ്ഥാപനങ്ങളെയും അമേരിക്കയുടെ സാമ്പത്തിക ശൃംഖലയില്‍ നിന്ന് പുറത്താക്കും. ഇതുസംബന്ധിച്ച് ചൈന, ഹോങ്കോങ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് , ഒമാന്‍ എന്നിവിടങ്ങളിലെ ബാങ്കുകള്‍ക്ക് ട്രഷറി വകുപ്പ് കത്തയച്ചു കഴിഞ്ഞു. ഇറാന്റെ നിയമവിരുദ്ധമായ പണമിടപാടുകള്‍ക്ക് കൂട്ടുനില്‍ക്കരുതെന്നാണ് കടുത്ത മുന്നറിയിപ്പ്.
ന്യൂഡല്‍ഹി: ഇന്ത്യയുടെ വികസനയാത്രയില്‍ സ്ത്രീകളെ ഭരണത്തിന്റെ ഭാഗമാക്കാനുള്ള വലിയ അവസരമാണ് വനിത സംവരണ ഭേഗതി ബില്‍ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസിത ഭാരതമാകാന്‍ അതുകൂടി വേണമെന്നും സുപ്രധാനമാറ്റത്തിന്റെ സമയമാണിതെന്നും മോദി പറഞ്ഞു. വനിതാ സംവരണ ഭേദഗതി ബില്ലില്‍ ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. https://twitter.com/ANI/status/2044717001294426624?s=20 രാഷ്ട്രീയവും ദിശയും മാറ്റി മറയ്ക്കുന്ന ബില്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മോദി പറഞ്ഞു. വികസിത ഭാരതം എന്നത് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമല്ല, നയരൂപീകരണത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം കൂടി ഉറപ്പാക്കുന്നതാണെന്ന് മോദി പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ വനിതാ സംവരണത്തെ എതിര്‍ത്തവരോട് രാജ്യത്തെ സ്ത്രീകള്‍ ഒരിക്കലും ക്ഷമിക്കില്ല. വനിതാ സംവരണ വിഷയത്തിന് രാഷ്ട്രീയ നിറം നല്‍കേണ്ടതില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്ക് സംവരണം നല്‍കാനുള്ള ഈ സുപ്രധാന അവസരം എംപിമാരായ നാം ആരും പാഴാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പഞ്ചായത്തുകളില്‍ വനിത സംവരണം നല്‍കുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ലായിരുന്നു. സ്വന്തം സ്ഥാനം നഷ്ടപ്പെടുമോയെന്ന ഭയമാണ് എല്ലാവര്‍ക്കും. താന്‍ ഏറ്റവും പിന്നാക്ക വിഭാഗത്തില്‍ നിന്നാണ് വരുന്നതെങ്കിലും…
മനാമ: സിറോ മലബാർ സൊസൈറ്റിയുടെ സിൽവർ ജൂബിലിയുടെ ഭാഗമായി ഫെബ്രുവരി 14 ന് വമ്പിച്ച വിജയകരമായി ബഹറിനിൽ നടത്തപ്പെട്ട രജതാരവം -പ്രോഗ്രാമിന്റെ കേരളത്തിലെ തുടർച്ച ഏപ്രിൽ – 15ന് തൃശൂർ വെച്ച് നടത്തപ്പെട്ടു. കഴിഞ്ഞ വർഷങ്ങളിലായി ബഹ്‌റൈൻ വിട്ട് നാട്ടിലേക്ക് തിരിച്ചു പോയ സിംസ് ഭരണസമിതി അംഗങ്ങളെ രജതാരവം – തുടർ പരിപാടിയിൽ ആദരിച്ചു. സിംസ് പ്രസിഡന്റ് പി ടി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സിംസ് മുൻ പ്രസിഡന്റ് മാരായ പി പി ചാക്കുണ്ണി, റാഫി സി ആന്റണി, ബെന്നി വർഗീസ് തുടങ്ങി സിംസിന്റെ മുൻകാല പ്രവർത്തകരും ഭരണസമിതി അംഗങ്ങളുമായിരുന്ന വർഗീസ് ടി.ഐ, ജോഷി കാക്കശ്ശേരി, ബാബു എം. എസ്, ജോബ് സി ആന്റണി, ബെർലിൻ മൈക്കിൾ, ജോയ് മടത്തുംപടി, മത്തായി ചക്കുങ്കൽ, അമൽ ജോ ആന്റണി, ലോഫി ചൊവ്വല്ലൂർ , ജെയിൻ ബെന്നി, ജോയ്സൺ കെ.ഡി തുടങ്ങിയവർ സംബന്ധിച്ചു. ബഹറിനിൽ നിന്നും സിംസ് ജനറൽ സെക്രട്ടറി നെൽസൺ വർഗീസ്,…
മനാമ: പശ്ചിമേഷ്യ പ്രതിസന്ധി കാലത്ത് യാത്ര ദുരിതം കാരണം ബുദ്ദിമുട്ട് നേരിട്ട ബഹ്‌റൈൻ പ്രവാസികളെ 220 ബഹ്‌റൈൻ ദിനാറിന് ചാർട്ടേർഡ് വിമാന യാത്ര ഒരുക്കി ശ്രെദ്ധയമാകുകയാണ് ബഹ്‌റൈൻ കേരള സോഷ്യൽ ഫോറവും(BKSF), ബഹ്‌റൈൻ മലയാളീ ബിസിനസ് ഫോറവും(BMBF). ബഹ്‌റൈനിൽ നിന്ന് ആദ്യമായി ഏറ്റവും കുറഞ്ഞ നിരക്കിൽ വിമാനയാത്രയും, ഭക്ഷണത്തിനും കൂടി ഈടാക്കി നടത്തിയ ഈ യാത്ര ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള യഥാർത്ഥ ഉദാഹരണമായി മാറി. മനാമയിലെ ഗോൾഡൻ തുളിപ്പ് ഹോട്ടൽ അങ്കണത്തിൽ തുടക്കം കുറിച്ച ബസ്സിലെ യാത്രക്കാർക്കായി രാത്രി ഭക്ഷണത്തോടൊപ്പം, കുടി വെള്ളവും, മെഡിസിനും ഒരുക്കിയിരുന്നു. ബഹ്‌റൈനിലെ വിവിധ കൂട്ടായ്മയിലെയും സാമൂഹ്യസേവന രംഗത്തെയും പൊതുരംഗത്തേയും ഒട്ടനവധി പേർ പേർ യാത്രയപ്പിൽ എത്തിചേർന്നു.
ടെഹ്റാൻ: അമേരിക്കൻ ഉപരോധം തുടർന്നാൽ ചെങ്കടൽ, ഗൾഫ് എന്നിവിടങ്ങളിൽ കയറ്റുമതി തടയുമെന്ന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ. ഉപരോധം വെടി നിർത്തലിനെ ബാധിക്കും എന്നും ഇറാൻ ചൂണ്ടിക്കാട്ടുന്നു. അതിനിടെ സമാധാന ചർച്ചക്കായി പാകിസ്ഥാൻ സംഘം ഇന്ന് ഇറാനിൽ എത്തും. അമേരിക്കയുടെ നാവിക ഉപരോധം തുടങ്ങിയെങ്കിലും ഇതുവരെ സംഘർഷ സംഭവങ്ങൾ ഉണ്ടായിട്ടില്ല. ആണവ വിഷയത്തിലും ഹോർമൂസിലും വഴങ്ങാൻ ഇറാന് മേൽ അമേരിക്ക സമ്മർദം തുടരുകയാണ്. അമേരിക്കയുടെ നാവിക ഉപരോധത്തിൽ 13 പടക്കപ്പലുകൾ അണിനിരന്നതായാണ് റിപ്പോർട്ടുകൾ. അകമ്പടിയായി പോർ വിമാനങ്ങളുടെ പിന്തുണയും. ഇതിനിടെ ഇറാന് തുറന്ന പിന്തുണ നൽകുന്ന റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവറോവ് ചൈനയിലെത്തി. ആണവ പദ്ധതിയിൽ 20 വർഷത്തെ മോറട്ടോറിയം എന്ന നിർദേശം അമേരിക്ക മുന്നോട്ടു വെച്ചെന്നും പരമാവധി പത്തു വരെ ഇറാൻ അംഗീകരിച്ചെന്നും വിവിധ റിപ്പോർട്ടുകൾ പുറത്തു വന്നു.
മനാമ: ബഹ്‌റൈനില്‍ കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ നിയമം ലംഘിച്ച് വാഹനമോടിച്ച നിരവധി പേര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.നിയമലംഘനത്തിലും നിയമവ്യവസ്ഥയ്‌ക്കെതിരെ പ്രവര്‍ത്തിച്ചതിനും ജനങ്ങളില്‍ ഭീതി വിതച്ചതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. നിയം മലംഘിച്ചുള്ള വാഹന ഓട്ടത്തിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ചുവരുന്നതായി മന്ത്രാലയം വ്യക്തമാക്കി.
മനാമ: ബഹ്‌റൈനില്‍ കാലാവധി തികയാതെ ജനിച്ച കുഞ്ഞ് ആവശ്യമായ ചികിത്സ കിട്ടാതെ മരിച്ച കേസില്‍ കുഞ്ഞിന്റെ മാതാപിതാക്കളായ പ്രവാസി ദമ്പതികള്‍ക്ക് ഹൈ ക്രിമിനല്‍ കോടതി മൂന്നു വര്‍ഷം വീതം തടവുശിക്ഷ വിധിച്ചു.മാതാപിതാക്കളുടെ അവഗണന കാരണമാണ് കുഞ്ഞിന് ചികിത്സ കിട്ടാതെപോയതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി ശിക്ഷ വിധിച്ചത്. ദമ്പതികളില്‍ സ്ത്രീയുടെ വിസയുടെ കാലാവധി കഴിഞ്ഞിരുന്നു. കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോയാല്‍ മാതാപിതാക്കളുടെ രേഖകള്‍ കാണിക്കേണ്ടിവരുമെന്നും കാലാവധി കഴിഞ്ഞ വിസയാണുള്ളതെന്ന് കണ്ടെത്തിയാല്‍ നാടുകടത്തുമെന്നും ഭയന്നാണ് കുഞ്ഞിന് ചികിത്സ നല്‍കാതിരുന്നത്.
ബഹ്‌റൈനില്‍ കടബാധ്യതയുള്ളവര്‍ക്ക് മൂന്നു വര്‍ഷം വരെ യാത്രാവിലക്ക്: നിയമഭേദഗതിക്ക് പാര്‍ലമെന്റിന്റെ അംഗീകാരം
മനാമ: ബഹ്‌റൈനില്‍ കടബാധ്യതയുള്ളവര്‍ക്ക് മൂന്നു വര്‍ഷം വരെ യാത്രാവിലക്കേര്‍പ്പെടുത്താനുള്ള നിയമഭേദഗതിക്ക് പാര്‍ലമെന്റ് അംഗീകാരം നല്‍കി.പാര്‍ലമെന്റ് പാസാക്കിയതിനെ തുടര്‍ന്ന് നിയമഭേദഗതി ശൂറ കൗണ്‍സിലിന്റെ പരിഗണനയ്ക്കയച്ചു. സിവില്‍, കൊമേഴ്‌സ്യല്‍ എക്‌സിക്യൂഷന്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 40 ആണ് ഭേദഗതി ചെയ്യുന്നത്. കടബാധ്യത തിരിച്ചടയ്ക്കുന്നത് ഒഴിവാക്കാന്‍ രാജ്യം വിടാന്‍ ശ്രമിക്കുന്ന വ്യക്തികള്‍ക്ക് യാത്രാവിലെക്കേര്‍പ്പെടുത്താന്‍ കോടതികള്‍ക്ക് അനുമതി നല്‍കുന്നതാണ് ഭേദഗതി.നിലവിലെ നിയമമനുസരിച്ച് ഇത്തരക്കാര്‍ക്ക് മൂന്നു മാസത്തേക്ക് യാത്രാ വിലക്കേര്‍പ്പെടുത്താവുന്നതും അത് ഒമ്പത് മാസം വരെ നീട്ടാവുന്നതുമാണ്. ഭേദഗതി പ്രാബല്യത്തില്‍ വന്നാല്‍ യാത്രാവിലക്ക് കാലാവധി മൂന്നു വര്‍ഷം വരെ നീട്ടാം.
