- ജഡ്ജിയുടെ കസേരയിൽ വിത്തുകൾ വിതറി ‘ദുർമന്ത്രവാദം’; കോടതിയിൽ 65കാരി അറസ്റ്റിൽ
- കൃത്യനിഷ്ഠയിൽ ലോകത്ത് നാലാം സ്ഥാനത്ത് എയർ ഇന്ത്യ; ആദ്യ അഞ്ച് വിമാനക്കമ്പനികളിൽ ഇടം നേടി
- ഒ.ഐ.സി.സി വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ‘പ്രിയദർശിനി കുടുംബസംഗമം’ സംഘടിപ്പിച്ചു
- കേരളത്തെ ആഗോള ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കണമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശന്
- “ബഹ്‌റൈൻ പ്രതിഭ അന്താരാഷ്ട്ര നാടക പുരസ്കാരം 2026”: നാടകരചനകൾ ക്ഷണിക്കുന്നു
- പൾസർ സുനി ജയിലിൽ തുടരും; ശിക്ഷ മരവിപ്പിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി
- ബഹ്റൈനിൽ 18 പ്രതികൾക്കെതിരായ ഭീകരവാദക്കേസ് ഹൈ ക്രിമിനൽ കോടതി പരിഗണിച്ചു
- പ്രവാസി പെൻഷൻ വിതരണം പുനരാരംഭിക്കണം: ബഹ്‌റൈൻ പ്രതിഭ
Author: News Desk
‘ബൈ ബൈ പിണറായി’ ഫ്‌ളക്‌സ് തര്‍ക്കം: കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്തു; 7 സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
കൊച്ചി: കളമശേരിയില്‍ ‘ബൈ ബൈ പിണറായി’ ഫ്‌ളക്‌സ് ബോര്‍ഡ് നശിപ്പിച്ചതിനെതിരെ പരാതി നല്‍കിയതിന് കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്തതായി പരാതി.കളമശേരി കുന്നുകര വടക്കേ അടുവാശ്ശേരിയിലെ കോണ്‍ഗ്രസ് ഓഫീസായ ഇന്ദിരാഭവന്‍ സി.പി.എം. പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു എന്നാണ് പരാതി. സംഭവത്തില്‍ സി.പി.എം. ലോക്കല്‍ സെക്രട്ടറി അടക്കം ഏഴു പേര്‍ക്കെതിരെ ചെങ്ങമനാട് പോലീസ് കേസെടുത്തു. സി.പി.എം. ലോക്കല്‍ സെക്രട്ടറി അനില്‍, പ്രവര്‍ത്തകരായ ലൂയിസ്, തമ്പി, വിപിന്‍, ജോണി, ജ്യോതിഷ്, ഷൈജന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ഇന്ദിരാഭവനില്‍ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുമുണ്ട്.കൊന്നുകളയുമെന്ന് ആക്രോശിച്ച് തിങ്കളാഴ്ച രാത്രി 9.30ഓടെ മാരകായുധങ്ങളുമായി ഒരു സംഘം ആക്രമണം നടത്തുകയായിരുന്നു എന്ന് എഫ്.ഐ.ആറില്‍ പറയുന്നു. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മെവിന്‍ ജോയിയുടെ പരാതിയിലാണ് കേസ്. മാരകായുധങ്ങളുമായി എത്തിയ സംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. കൂട്ടത്തിലുള്ളയാള്‍ കത്തികൊണ്ട് കുത്താന്‍ തുടര്‍ച്ചയായി ശ്രമിച്ചു. തുടര്‍ന്ന് കോണ്‍ഗ്രസ് ഓഫീസിനുള്ളില്‍ കയറി ഫ്‌ളക്‌സുകളും കസേരയും കാരംബോര്‍ഡുമൊക്കെ തകര്‍ത്തു. പാര്‍ട്ടി ഓഫീസിന് 5,000 രൂപയുടെയെങ്കിലും…
മനാമ: ബഹ്‌റൈനിലെ എയര്‍പോര്‍ട്ട് റോഡിലെ ഫാല്‍ക്കണ്‍ സ്മാരകം റോഡ് വികസനത്തിന്റെ ഭാഗമായി നീക്കംചെയ്യണമെന്ന പൊതുമരാമത്ത് മന്ത്രാലയത്തിന്റെ അഭ്യര്‍ത്ഥന മുഹറഖ് മുനിസിപ്പല്‍ കൗണ്‍സില്‍ തള്ളി.പകരം ഈ സുപ്രധാന വഴിയടയാളം സംരക്ഷിക്കാനായി റോഡ് ലേ ഔട്ട് പുനര്‍രൂപകല്‍പ്പന ചെയ്യുകയോ കൂടുതല്‍ ഈടുനില്‍ക്കുന്ന നിര്‍മാണസാമഗ്രികള്‍ ഉപയോഗിച്ച് സ്മാരകം പുനര്‍നിര്‍മിക്കുകയോ ചെയ്യണമെന്ന് കൗണ്‍സില്‍ നിര്‍ദേശിച്ചു.മുഹറഖിന്റെ ഒരു പ്രധാന പ്രതീകമാണ് ഈ സ്മാരകമെന്നും അതു നീക്കം ചെയ്യാന്‍ പാടില്ലെന്നും കൗണ്‍സില്‍ ചെയര്‍മാന്‍ അബ്ദുല്‍ അസീസ് അല്‍ നാര്‍ പറഞ്ഞു.
മനാമ: ബഹ്‌റൈനില്‍ സൗജന്യ സായാഹ്ന ഓണ്‍ലൈന്‍ റിവിഷന്‍ ക്ലാസുകള്‍ നല്‍കുന്ന ‘ഇംകാന്‍’ പരിപാടിക്ക് തുടക്കം കുറിച്ചതായി വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമ അറിയിച്ചു.രണ്ടാം സെമസ്റ്ററിലെ അവസാന പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പിനായി 9ാം ക്ലാസ്, സെക്കന്‍ഡറി സ്‌കൂളുകള്‍, സര്‍ക്കാര്‍ സ്‌കൂളുകളിലെ സാങ്കേതിക- തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്നിവയിലെ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയാണിത്.വിദ്യാര്‍ത്ഥികള്‍ക്ക് പ്രധാന വിഷയങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതിനായി തിരഞ്ഞെടുത്ത അദ്ധ്യാപകരുടെ നേതൃത്വത്തില്‍ മൈക്രോസോഫ്റ്റ് ടീമുകളിലെ മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി 82 വെര്‍ച്വല്‍ സെഷനുകളിലൂടെ 41 വിഷയങ്ങള്‍ ഈ പരിപാടിയില്‍ ഉള്‍പ്പെടുത്തും.പങ്കെടുക്കുന്നത് ഓപ്ഷണലാണെന്നും ഷെഡ്യൂള്‍ ചെയ്ത ടൈംടേബിളുകള്‍ക്കനുസരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ആക്സസ് ലിങ്കുകള്‍ ലഭിക്കുമെന്നും അത് സെഷനുകളില്‍ ചേരാനും അദ്ധ്യാപകരുമായി നേരിട്ട് സംവദിക്കാനും അവരെ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്: കോഴിക്കോട് മൂഴിക്കലില്‍ പതിനാറുകാരിയെ കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കി.പെണ്‍കുട്ടിയുടെ മാതാവിന്റെ സഹോദരീപുത്രനാണ് പ്രതിയായ അബിനാന്‍ (24). യുവതിയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം യുവാവ് വീടിനുള്ളില്‍ തന്നെ തൂങ്ങിമരിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിക്കായിരുന്നു സംഭവം.വിവരമറിഞ്ഞ ഉടന്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തിന്റെ കാരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു. കുടുംബങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണോ അതോ മറ്റെന്തെങ്കിലും വ്യക്തിപരമായ കാരണങ്ങളാണോ കൊലപാതകത്തിനു പിന്നിലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
മനാമ: ബഹറൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും പ്രമുഖ അവതാരകനുമായ അജു ടി. കോശിക്ക് അസോസിയേഷൻ യാത്രയയപ്പ് നൽകി. ജോലി സംബന്ധമായി അയർലണ്ടിലേക്ക് പോകുന്ന അജുവിന് സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറൻ്റിൽ വെച്ചാണ് യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചത്. അസോസിയേഷൻ പ്രസിഡൻ്റ് വിഷ്ണു ദേവാഞ്ജനത്തിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സെക്രട്ടറി സുനു കുരുവിള സ്വാഗതം പറഞ്ഞു. അസോസിയേഷൻ ട്രഷറർ വിനീത് വി., രക്ഷാധികാരി വർഗീസ് മോടിയിൽ, ലേഡീസ് വിംഗ് പ്രസിഡൻ്റ് ദയ ശ്യാം, വൈസ് പ്രസിഡന്റ് മോൻസി ബാബു, ജോയിൻ്റ് സെക്രട്ടറി സിജി തോമസ് എന്നിവരും മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ആശംസകൾ നേർന്നു സംസാരിച്ചു. അസോസിയേഷൻ നടത്തിയ വിവിധ പരിപാടികളിൽ മികച്ച അവതാരകനായി തിളങ്ങിയ അജുവിൻ്റെ സേവനങ്ങൾ സംഘടനയ്ക്ക് എന്നും മുതൽക്കൂട്ടായിരുന്നുവെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. അസോസിയേഷനു നൽകിയ നിരന്തരമായ സഹകരണത്തിന് അദ്ദേഹത്തോടും കുടുംബത്തോടുമുള്ള നന്ദി രേഖപ്പെടുത്തുകയും സംഘടനയുടെ ഉപഹാരം കൈമാറുകയും ചെയ്തു. വിഷ്ണു പി. സോമൻ…
മനാമ: ഭിന്ന ശേഷി കുട്ടികൾക്കായി കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി ആസ്ഥനമായി പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനമായ നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റീസേർച്ച് സെന്റർ (നിയാർക്ക്) ലെ 20 കുട്ടികൾക്കുള്ള ഒരു വർഷത്തെ മുഴുവൻ ചെലവുകൾക്കുമുള്ള സഹായം നിയാർക്കിന്റെ ബഹ്‌റൈൻ ചാപ്റ്റർ കൈമാറി. നിയാർക്ക് ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിച്ച “സ്പർശം 2025” എന്ന പരിപാടിയിലൂടെയും, ഇക്കഴിഞ്ഞ റമ്ദാൻ മാസത്തിലെ ആദ്യ വെള്ളിയാഴ്ച നടത്തിയ ഏകദിന സമാഹരണത്തിലൂടെയും ലഭിച്ച തുകകൾ നിയാർക്കിൽ എത്തിച്ചതിന്റെ അടിസ്ഥാനത്തിൽ 18 കുട്ടികൾക്ക് ഒരു വർഷത്തെ ചെലവും, 2 കുട്ടികൾക്ക് മാസാമാസം അയക്കുന്നതും ഉൾപ്പെടെയുള്ള സഹായത്തിന്റെ ഔദ്യോഗിക കൈമാറ്റം കൊയിലാണ്ടി പെരുവട്ടൂരിൽ പ്രവർത്തിക്കുന്ന നിയാർക്ക് ആസ്ഥാനത്ത് നടന്നു. നിയാർക്ക് ബഹ്‌റൈൻ രക്ഷാധികാരി കെ. ടി. സലിം, ജനറൽ സെക്രട്ടറി ജബ്ബാർ കുട്ടീസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആബിദ് കുട്ടീസ് എന്നിവരിൽ നിന്നും നെസ്റ്റ് – നിയാർക്ക് കൊയിലാണ്ടി ചെയർമാൻ അബ്ദുല്ല കരുവഞ്ചേരി, ജനറൽ സെക്രട്ടറി ടി.കെ. യൂനിസ്, ട്രെഷറർ ടി.പി.…
ഇന്ത്യയുമായി അടുത്ത ബന്ധം; ഇന്ത്യൻ കപ്പലുകൾ കടത്തിവിടാൻ കൂടുതൽ തയ്യാറെടുപ്പ് വേണമെന്ന് ഇറാൻ
ന്യൂഡൽഹി : ഹോർമൂസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകളെ കടത്തിവിടാൻ കൂടുതൽ തയ്യാറെടുപ്പുകൾ ആവശ്യമാണെന്ന് ഇറാൻ. ഇന്ത്യയുമായി ഞങ്ങൾക്ക് അടുത്ത ബന്ധമാണുള്ളതെന്നും കപ്പലുകൾ സുരക്ഷിതമായി എത്തിക്കുമെന്നും ഇന്ത്യയിലെ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ അംബാസഡർ ഡോ. മുഹമ്മദ് ഫത്താലി പറഞ്ഞു. https://twitter.com/ANI/status/2043662082181345393?s=20 ഇറാൻ കപ്പലുകൾക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തുകയും വെടിനിർത്തൽ ചർച്ചകൾ ഫലംകാണാതെ വരികയും ചെയ്തതോടെ ഇന്ധനപ്രതിസന്ധി വീണ്ടും രൂക്ഷമാകുമെന്ന ആശങ്ക നിലനിൽക്കെയാണ് ഫത്താലിയുടെ പ്രതികരണം. “ഇന്ത്യൻ സർക്കാരുമായി ഞങ്ങൾക്കു നല്ല ബന്ധമാണുള്ളത്. ഇന്ത്യയിലേക്ക് അയക്കേണ്ട കപ്പലുകളുടെ കാര്യത്തിൽ ഞങ്ങൾക്കു കൂടുതൽ തയ്യാറെടുപ്പുകൾ ആവശ്യമുണ്ട്. ഇതിനിടെ ഞങ്ങളുടെ പ്രസിഡന്റ് രണ്ടു തവണ ഇന്ത്യൻ പ്രധാനമന്ത്രിയുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. വിദേശകാര്യവകുപ്പ് മന്ത്രിമാരും നിരവധി തവണ ആശയവിനിമയം നടത്തി. ഇറാനുമായി അടുത്തബന്ധമുള്ള അഞ്ചു സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെട്ടതായി വിദേശകാര്യമന്ത്രി അറിയിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഇന്ത്യൻ കപ്പലുകൾക്ക് കൂടുതൽ സുരക്ഷയൊരുക്കും” : മുഹമ്മദ് ഫത്താലി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മനാമ: ബഹ്‌റൈനു നേരെയുള്ള ഇറാന്റെ ആക്രമണത്തിന്റെ തുടക്കം മുതല്‍ ഇതുവരെ ബഹ്‌റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) ഇറാന്റെ 194 മിസൈലുകളും 523 ഡ്രോണുകളും തടഞ്ഞുനിര്‍ത്തി തകര്‍ത്തതായി ബി.ഡി.എഫ്. ജനറല്‍ കമാന്‍ഡ് അറിയിച്ചു.ഈ കാലയളവിലുടനീളം തങ്ങളുടെ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച അസാധാരണമായ യുദ്ധ സന്നദ്ധതയിലും പ്രവര്‍ത്തന മികവിലും മാതൃകാപരമായ ജാഗ്രതയിലും ജനറല്‍ കമാന്‍ഡ് അഭിമാനം പ്രകടിപ്പിച്ചു.പൊതുജനങ്ങള്‍ ആക്രമണബാധിത സ്ഥലങ്ങള്‍, സംശയാസ്പദമായ വസ്തുക്കള്‍ എന്നിവയില്‍നിന്ന് അകലം പാലിക്കണം. സൈനിക നടപടികളുടെയോ അവശിഷ്ടങ്ങള്‍ വീണ സ്ഥലങ്ങളുടെയോ ചിത്രീകരണം ഒഴിവാക്കണം. കിംവദന്തികള്‍ പ്രചരിപ്പിക്കരുത്. ഔദ്യോഗിക സ്രോതസ്സുകളില്‍നിന്നും സര്‍ക്കാര്‍ മാധ്യമങ്ങളില്‍നിന്നും മാത്രം വിവരങ്ങള്‍ ശേഖരിക്കണമെന്നും പൊതുജനങ്ങളോട് ജനറല്‍ കമാന്‍ഡ് അഭ്യര്‍ത്ഥിച്ചു.
മനാമ: യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ബഹ്റൈന്‍ സന്ദര്‍ശിച്ചു. ബഹ്‌റൈനില്‍ വന്നിറങ്ങിയ അദ്ദേഹത്തെ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ സ്വീകരിച്ചു.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍, രാജാവിന്റെ പുത്രന്മാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും അദ്ദേഹത്തെ സ്വീകരിക്കാനെത്തിയിരുന്നു.ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ കൂടിക്കാഴ്ച നടത്തി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. വെല്ലുവിളികളെ ഫലപ്രദമായി നേരിടാനുള്ള ബഹ്റൈന്റെ ശേഷി ശക്തിപ്പെടുത്താന്‍ യു.എ.ഇ. നല്‍കുന്ന പിന്തുണയ്ക്ക് ഹമദ് രാജാവ് നന്ദി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഒരു പങ്കിട്ട ചരിത്രത്തിനപ്പുറം കൂടുതല്‍ സുസ്ഥിരവും യോജിച്ചതുമായ ഭാവിക്കായുള്ള ഏകീകൃത ദര്‍ശനത്തിലേക്ക് വ്യാപിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയ യു.എ.ഇ. പ്രസിഡന്റിന് ഹമദ് രാജാവ് വിട നല്‍കി.സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍,…
യുദ്ധത്തിനെതിരായ സമാധാന ആഹ്വാനങ്ങള്‍ ഇനിയും തുടരും, ട്രംപ് ഭരണകൂടത്തെ ഭയപ്പെടുന്നില്ല: മാര്‍പാപ്പ
വത്തിക്കാന്‍: ചരിത്രത്തിലെ ആദ്യത്തെ അമേരിക്കക്കാരനായ മാര്‍പാപ്പയാണ് ലിയോ പതിനാലാമന്‍. സ്വന്തം രാജ്യത്തെ പ്രസിഡന്റുമായി അദ്ദേഹം നടത്തുന്ന ഈ വാക്‌പോര് ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ. ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ ഉയര്‍ത്തുന്ന സമാധാന ആഹ്വാനങ്ങള്‍ സുവിശേഷത്തില്‍ അധിഷ്ഠിതമാണെന്നും അത് ഇനിയും തുടരുമെന്നും ട്രംപ് ഭരണകൂടത്തെ ഭയപ്പെടുന്നില്ലെന്നും മാര്‍പാപ്പ പറഞ്ഞു. മാര്‍പാപ്പ തീവ്ര ഇടതുപക്ഷത്തെ തൃപ്തിപ്പെടുത്താന്‍ ആണ് ശ്രമിക്കുന്നത് നിര്‍ത്തണം എന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് മാര്‍പാപ്പ സ്വീകരിക്കുന്ന നിലപാട് ദുര്‍ബലമാണ്. അദ്ദേഹത്തിന്റെ വിദേശ നയങ്ങള്‍ വളരെ മോശമാണെന്നും ട്രംപ് പരിഹസിച്ചു. അമേരിക്കക്കാരനായ ലിയോയെ സഭ മാര്‍പ്പാപ്പയായി തെരഞ്ഞെടുത്തതെന്ന് തന്നെ നേരിടാന്‍ വേണ്ടിയാണ് എന്നുംട്രംപ് ആരോപിച്ചു. താന്‍ വൈറ്റ് ഹൗസില്‍ ഇല്ലായിരുന്നുവെങ്കില്‍ ലിയോ വത്തിക്കാനില്‍ ഉണ്ടാകില്ലായിരുന്നു. ഇറാന് ഒരു ആണവായുധം ഉണ്ടായിരിക്കുന്നത് ശരിയാണെന്ന് കരുതുന്ന ഒരു പോപ്പിനെ എനിക്ക് വേണ്ട. അമേരിക്കയിലേക്ക് വന്‍തോതില്‍ മയക്കുമരുന്ന് അയയ്ക്കുകയും, മയക്കുമരുന്ന് വ്യാപാരികള്‍, കൊലയാളികള്‍ എന്നിവരുള്‍പ്പെടെയുള്ള…
