- ജഡ്ജിയുടെ കസേരയിൽ വിത്തുകൾ വിതറി ‘ദുർമന്ത്രവാദം’; കോടതിയിൽ 65കാരി അറസ്റ്റിൽ
- കൃത്യനിഷ്ഠയിൽ ലോകത്ത് നാലാം സ്ഥാനത്ത് എയർ ഇന്ത്യ; ആദ്യ അഞ്ച് വിമാനക്കമ്പനികളിൽ ഇടം നേടി
- ഒ.ഐ.സി.സി വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ‘പ്രിയദർശിനി കുടുംബസംഗമം’ സംഘടിപ്പിച്ചു
- കേരളത്തെ ആഗോള ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കണമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശന്
- “ബഹ്റൈൻ പ്രതിഭ അന്താരാഷ്ട്ര നാടക പുരസ്കാരം 2026”: നാടകരചനകൾ ക്ഷണിക്കുന്നു
- പൾസർ സുനി ജയിലിൽ തുടരും; ശിക്ഷ മരവിപ്പിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി
- ബഹ്‌റൈനിൽ 18 പ്രതികൾക്കെതിരായ ഭീകരവാദക്കേസ് ഹൈ ക്രിമിനൽ കോടതി പരിഗണിച്ചു
- പ്രവാസി പെൻഷൻ വിതരണം പുനരാരംഭിക്കണം: ബഹ്റൈൻ പ്രതിഭ
Author: News Desk
മനാമ: ഒന്നര പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി വെൽഫെയർ ബഹ്റൈൻ കേന്ദ്ര എക്സിക്യൂട്ടീവ് അംഗവും സാംസ്കാരിക പ്രവർത്തകനുമായ രാജീവ് നാവായിക്കുളത്തിന് പ്രവാസി വെൽഫെയർ ബഹ്റൈൻ യാത്രയയപ്പ് നൽകി. പ്രവാസി വെൽഫെയറിന്റെ രൂപീകരണ കാലം മുതൽ കേന്ദ്ര എക്സിക്യൂട്ടീവ് അംഗമായി പ്രവർത്തിച്ചുവരുന്ന രാജീവ് നാവായിക്കുളം കവിയും നാടക രചയിതാവുമാണ്. കഴിഞ്ഞ 15 വർഷമായി ബഹ്റൈനിലെ സാമൂഹിക-സാംസ്കാരിക-സേവന മേഖലകളിൽ അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. രാജീവിന്റെ നിസ്വാർത്ഥ സേവനങ്ങളെ അഭിനന്ദിച്ച് സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങ് സൗഹൃദത്തിന്റെയും സാഹോദര്യത്തിൻ്റെയും സ്നേഹത്തിന്റെയും നിമിഷങ്ങളാൽ ധന്യമായിരുന്നു. പ്രവാസ ലോകത്തെ അദ്ദേഹത്തിന്റെ ക്രിയാത്മക ഇടപെടലുകൾ മാതൃകാപരമാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി ആഷിഖ് എരുമേലി സ്വാഗതം ആശംസിച്ച പരിപാടിയിൽ പ്രസിഡന്റ് മജീദ് തണൽ അധ്യക്ഷത വഹിച്ചു. ബദറുദ്ദീൻ പൂവാർ, മുഹമ്മദലി സി.എം, ഷരീഫ് കായണ്ണ, ഇർഷാദ് കോട്ടയം, ഷാഹുൽ ഹമീദ് വെന്നിയൂർ, ലത്തീഫ് കടമേരി, അക്ബർ ഷാ, അഡ്വ. ഷഫ്ന തയ്യിബ്,…
മനാമ: ബഹ്‌റൈൻ പ്രവാസി ആയിരിക്കുന്ന ജോയൽ സാം ബാബുവിന് സുഹൃത്തുക്കൾ ചേർന്ന് യാത്രയയപ്പ് നൽകി. എട്ട് വർഷക്കാലമായി ബഹ്‌റൈനിൽ എഞ്ചിനീയർ ആയി ജോലി ചെയ്ത് വരികയായിരുന്നു. സെന്റ്. മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ മാനേജിങ് കമ്മറ്റി അംഗം, യുവജന വിഭാഗം സെക്രട്ടറി ഈ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ട് കലവറ പാർട്ടി ഹാളിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ സജി ഫിലിപ്പ് അധ്യക്ഷനായിരുന്നു. ജോബിൻ യോഹന്നാൻകുട്ടി സ്വാഗതം പറഞ്ഞ യോഗത്തിൽ വിനോജ് കോശി, ലജി വൈദ്യൻ, വർഗ്ഗീസ് എബ്രഹാം, അനു റ്റി കോശി, ബ്ലെസ്സൻ കോശി, ഷിജോ പി ഐസക്ക്, ഷിബു ചെറിയാൻ, ഷിജു ചെറിയാൻ, ജാഷൻ ജി സൈമൺ, കുര്യൻ മാത്യു, അജി പാറയിൽ എന്നിവർ ആശംസ അറിയിച്ചു. സജി ചാക്കോ നന്ദി അറിയിച്ചു. ഇരുപത്തി ഒന്നിന് ജോയൽ നാട്ടിലേക്കും തുടർന്ന് കാനഡയിലേക്കും പോകും.
ടെഹ്‌റാന്‍: വെടിനിര്‍ത്തല്‍ കരാര്‍ നടപ്പിലാക്കുന്നതില്‍ യു എസ് തുടര്‍ച്ചയായി വിശ്വാസലംഘനം നടത്തുന്നുവെന്ന് ആരോപിച്ച് ഹോര്‍മുസില്‍ ഇറാന്‍ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. കടലിടുക്കിന്റെ പൂര്‍ണ നിയന്ത്രണം സൈന്യം ഏറ്റെടുത്തതായും ഇറാന്‍ ഔദ്യോഗികമായി അറിയിച്ചു. ഹോര്‍മുസ് കടലിടുക്കില്‍ പ്രത്യേക ഫീസ് ഈടാക്കാനും തുക നല്‍കുന്നവര്‍ക്ക് മുന്‍ഗണന നല്‍കാനും ഇറാന്റെ നീക്കം. ഫീസടയ്ക്കുന്ന കപ്പലുകളെ മുന്‍ഗണനകളോടെ കടത്തിവിടുമെന്ന് മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥന്‍. കടലിടുക്കിലെ പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി ഫീസ് നല്‍കാത്ത കപ്പലുകളുടെ യാത്ര വൈകിപ്പിക്കാനാണ് ഇറാന്റെ നീക്കം. ഇറാന്റെ തുറമുഖങ്ങളില്‍ യുഎസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം തുടരുന്നതാണ് ഈ കടുത്ത തീരുമാനത്തിലേക്ക് ഇറാനെ നയിച്ചത്. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് പിന്നാലെ എണ്ണക്കപ്പലുകള്‍ക്കും വാണിജ്യ കപ്പലുകള്‍ക്കും പരിമിതമായ രീതിയില്‍ കടന്നുപോകാന്‍ ഇറാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. എന്നാല്‍, ഉപരോധത്തിന്റെ മറവില്‍ യു എസ് കടല്‍ക്കൊള്ളയും ഗുണ്ടായിസവുമാണ് നടത്തുന്നതെന്ന് ഇറാന്റെ സെന്‍ട്രല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് വക്താവ് വ്യക്തമാക്കി. തങ്ങള്‍ കാണിച്ച നല്ല മനസ്സ് അമേരിക്ക ദുരുപയോഗം ചെയ്തുവെന്നാണ് ഇറാന്റെ വാദം.
കീടനാശിനി സ്‌പ്രേ കാന്‍ കാണിച്ച് പോലീസുകാരെ ഭീഷണിപ്പെടുത്തി; ബഹ്റൈന്‍ പൗരന് ഒരു വര്‍ഷം തടവ്
മനാമ: ബഹ്‌റൈനില്‍ കീടനാശിനി സ്‌പ്രേ കാന്‍ കാണിച്ച് രണ്ടു പോലീസുകാരെ ഭീഷണിപ്പെടുത്തിയ കേസില്‍ 45കാരനായ ബഹ്‌റൈന്‍ പൗരന് ഹൈ ക്രിമിനല്‍ കോടതി ഒരു വര്‍ഷം തടവുശിക്ഷ വിധിച്ചു.നേരത്തെ ഇയാള്‍ സഹോദരനെ വധിക്കുമെന്ന് ഭീഷണി മുഴക്കി ബഹളമുണ്ടാക്കിയിരുന്നു. സഹോദരന്‍ അറിയിച്ചതനുസരിച്ച് ഇയാളെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാരെയാണ് കീടനാശിനി സ്‌പ്രേ കാന്‍ കാണിച്ച് ഭീഷണിപ്പെടുത്തിയത്.
മനാമ: ബഹ്‌റൈനിലെ ഹൂറയിലെ ഒരു ബഹുനില കെട്ടിത്തില്‍ ഇന്നലെ രാത്രി തീപിടിത്തമുണ്ടായി.സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി തീയണച്ചു. ആര്‍ക്കും പരിക്കില്ല. തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
മനാമ: ബഹ്‌റൈനിലെ നോര്‍ത്തേണ്‍ മുനിസിപ്പല്‍ കൗണ്‍സിലിന്റെ ആദ്യ ചെയര്‍മാന്‍ സയ്യദ് മജീദ് അല്‍ സയ്യദ് അന്തരിച്ചു.ഇന്നലെ രാത്രിയായിരുന്നു അന്ത്യം. കുറച്ചുകാലമായി രോഗബാധിതനായി ചികിത്സയിലായിരുന്നു. 2002ല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2006 വരെ തല്‍സ്ഥാനത്ത് തുടര്‍ന്നു.
മക്ക: ഹജ്ജ് സീസണിനായുള്ള ഒരുക്കങ്ങളുടെ ഭാഗമായി ബഹ്റൈന്‍ ഹജ്ജ് മിഷന്‍ കമ്മിറ്റികള്‍ ബഹ്റൈന്‍ തീര്‍ത്ഥാടകര്‍ക്കായി നിശ്ചയിച്ചിട്ടുള്ള താമസ സൗകര്യങ്ങളും ക്യാമ്പുകളും പരിശോധിക്കാന്‍ മക്കയിലും മറ്റു പുണ്യസ്ഥലങ്ങളിലും സന്ദര്‍ശനം നടത്തി.പ്രത്യേക സംഘങ്ങള്‍ താമസ സ്ഥലങ്ങളിലെ തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്തു. മൂല്യനിര്‍ണ്ണയ, തുടര്‍നടപടി സമിതി കെട്ടിടങ്ങളും സൗകര്യങ്ങളും പരിശോധിച്ചു. സുരക്ഷാ സമിതി സുരക്ഷാ നടപടികള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിച്ചു.ബഹ്റൈന്‍ ഹജ്ജ് ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ആസൂത്രണ സമിതി മുഖേന ക്യാമ്പുകളുടെ ഒരുക്കങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, സ്ഥലം വികസന പദ്ധതികള്‍ എന്നിവ പരിശോധിച്ചു.
കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വിറ്റു; കമ്പനിക്ക് 1,03,000 ദിനാര്‍ പിഴ, നാലു ജീവനക്കാര്‍ക്ക് തടവ്
മനാമ: ബഹ്‌റൈനില്‍ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വിറ്റ കേസില്‍ കമ്പനിക്ക് ലോവര്‍ ക്രിമിനല്‍ കോടതി 1,03,000 ദിനാര്‍ പിഴ വിധിച്ചു.കമ്പനിയിലെ വിദേശികളായ നാലു ജീവനക്കാര്‍ക്ക് തടവുശിക്ഷയും വിധിച്ചു. ശിക്ഷാകാലാവധി പൂര്‍ത്തിയായ ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു. കമ്പനിയുടെ ഗോഡൗണ്‍ അധികൃതര്‍ അടച്ചുപൂട്ടിയിട്ടുമുണ്ട്.
കോഴിക്കോട്: വടകരയില്‍ ബാങ്കിലേക്കെന്നു പറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയ യുവാവിനെ കാണാതായി.ആയഞ്ചേരി സ്വദേശി വിഷ്ണു പ്രകാശിനെ(25)യാണ് കാണാതായത്. ഏപ്രില്‍ 13നാണ് വിഷ്ണു വീട്ടില്‍നിന്നിറങ്ങിയത്. വിഷ്ണു ലോണ്‍ ആപ്പില്‍നിന്ന് 10,000 രൂപ വായ്പയെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനാല്‍ നിരന്തരം ഭീഷണി കോളുകള്‍ വന്നിരുന്നതായി കുടുംബം പറയുന്നു. ലോണ്‍ ആപ്പ് സംഘം വിഷ്ണുവിന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതായും പരാതിയില്‍ പറയുന്നു. വടകര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഇളവുകള്‍ നീട്ടി അമേരിക്ക: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് മേയ് 16 വരെ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാം
വാഷിങ്ടണ്‍: അമേരിക്ക ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിനുള്ള അനുമതി മേയ് 16 വരെ നീട്ടി. ആഗോള വിപണിയിലെ എണ്ണവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. റഷ്യന്‍ ഇറക്കുമതി ഉപരോധത്തില്‍ മാര്‍ച്ച് മുതല്‍ അമേരിക്ക അനുവദിച്ച ഇളവുകള്‍ നീട്ടുകയില്ലെന്ന് യുഎസ് ട്രഷറി സെക്രട്ടറി ബെസ്സന്റ് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ അറിയിപ്പുണ്ടായിരിക്കുന്നത്. റഷ്യന്‍ എണ്ണയുടെ പ്രധാന ഉപഭോക്താക്കളിലൊന്നായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം വലിയ ആശ്വാസമാണ് നല്‍കുന്നത്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ കാരണം എണ്ണവില വര്‍ധിക്കുന്ന സാഹചര്യത്തില്‍, കുറഞ്ഞ നിരക്കില്‍ റഷ്യയില്‍ നിന്ന് എണ്ണ ലഭിക്കുന്നത് തുടരുന്നത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് കരുത്താകും. ഇതിനകം തന്നെ ഏകദേശം 30 ദശലക്ഷം ബാരല്‍ റഷ്യന്‍ എണ്ണയ്ക്കായി ഇന്ത്യ ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.
