- ബഹ്‌റൈനിൽ 18 പ്രതികൾക്കെതിരായ ഭീകരവാദക്കേസ് ഹൈ ക്രിമിനൽ കോടതി പരിഗണിച്ചു
- പ്രവാസി പെൻഷൻ വിതരണം പുനരാരംഭിക്കണം: ബഹ്റൈൻ പ്രതിഭ
- ഹോർമുസിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന് ട്രംപ്; ഇറാനെതിരെ നാവിക ഉപരോധം പുനഃസ്ഥാപിച്ചതായി പ്രഖ്യാപനം
- ഖത്തർ മുൻ അമീറിന്റെ നിര്യാണം: അനുശോചനം അറിയിക്കാൻ ബഹ്റൈൻ കിരീടാവകാശി ദോഹയിലെത്തി
- പൗരത്വ നിർണയം നീതിപൂർവമാകണം; അസമിലെ 27 പേരെ വിദേശികളെന്ന് പ്രഖ്യാപിച്ച ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി
- ബഹ്‌റൈനിലെ സീറോ മലബാർ സൊസൈറ്റിയുടെ സമ്മർ ക്യാമ്പ് ‘കളിമുറ്റം’ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു
- പ്രവീൺ നെട്ടാരു വധക്കേസ്: ഒളിവിലായിരുന്ന മുഖ്യപ്രതി കൊച്ചിയിൽ നിന്ന് അറസ്റ്റിൽ
- നെന്മാറ ഇരട്ടക്കൊലക്കേസ്: കോടതിയിൽ വെല്ലുവിളിച്ച് ചെന്താമര; ശിക്ഷാവിധി ബുധനാഴ്ച
Author: News Desk
ജയ്പുര്‍: രാജസ്ഥാനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യാനിരുന്ന പച്പദ്ര ബാലോത്രയിലുള്ള ഇന്ത്യയുടെ ആദ്യത്തെ ഗ്രീന്‍ഫീല്‍ഡ് സംയോജിത റിഫൈനറി-പെട്രോകെമിക്കല്‍ കോംപ്ലക്‌സിൽ വന്‍തീപിടിത്തം. സംസ്‌കരണശാലയുടെ സിഡിയു (ക്രൂഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്) ഭാഗത്താണ് തീ പടര്‍ന്നത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തിന് പിന്നാലെ പ്രധാനമന്ത്രിയുടെ നാളത്തെ ഉദ്ഘാടന ചടങ്ങുകള്‍ മാറ്റിവെച്ചു. സംഭവത്തില്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
മനാമ: ബഹ്റൈന്‍ കെ.എം.സി.സി. സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്‌മാന്റെ ഭാര്യ യസീന ഹബീബ് (40) ബഹ്‌റൈനില്‍ നിര്യാതയായി. മലപ്പുറം പെരിന്തല്‍മണ്ണ പട്ടിക്കാട് പറമ്പൂര്‍ സ്വദേശി അബ്ദുസമദിന്റെയും നസീമയുടെയും മകളാണ്. ഷദ ഹബീബ്, ദിയ ഹബീബ്, ദിഫ ഹബീബ്, ദിന ഹബീബ് മക്കളാണ്. സഹോദരങ്ങള്‍: അജീഷ്, റജീഷ്.ഭൗതികശരീരം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ കെ.എം.സി.സി. ബഹ്റൈന്‍ മയ്യത്ത് പരിപാലന വിംഗിന്റെ നേതൃത്വത്തില്‍ പുരോഗമിച്ചുവരികയാണ്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഡോ. എം.കെ. മുനീര്‍, പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ് തങ്ങള്‍ എന്നിവരും ബഹ്റൈന്‍ കെ.എം.സി.സി. സംസ്ഥാന, ജില്ല, ഏരിയ, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികളും ബഹ്‌റൈനിലെ വിവിധ സാമൂഹിക, സാംസ്‌കാരിക, മത രംഗങ്ങളിലെ നേതാക്കളും അനുശോചിച്ചു.
മനാമ: ബഹ്‌റൈനില്‍ ദേശീയ സുരക്ഷാ ലംഘനങ്ങള്‍ക്കെതിരെ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ നിര്‍ദേശം നല്‍കി.രാജ്യത്തെ ഒറ്റിക്കൊടുക്കുകയോ രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണി ഉയര്‍ത്തുകയോ ചെയ്യുന്നവര്‍ക്കെതിരെ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണം. ബഹ്‌റൈന്‍ പൗരത്വവുമായി ബന്ധപ്പെട്ട കേസുകള്‍ പുനഃപരിശോധിക്കണം. ആര്‍ക്കാണ് പൗരത്വം നിലനിര്‍ത്താന്‍ അര്‍ഹതയുള്ളതെന്നും ആര്‍ക്കൊക്കെയാണ് അര്‍ഹതയില്ലാത്തതെന്നും നിര്‍ണയിക്കണം. അതിനനുസരിച്ച് ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കണം.മാതൃഭൂമിയുടെ സുരക്ഷിതത്വത്തെ അപകടപ്പെടുത്തുന്നതോ കടമകള്‍ ലംഘിക്കുന്നതോ ആയ പ്രവൃത്തികളോട് ഒരുതരത്തിലും സഹിഷ്ണുത പുലര്‍ത്താന്‍ സാധിക്കില്ലെന്നും രാജാവ് പറഞ്ഞു.
മനാമ: ബഹ്‌റൈനില്‍ നേരിട്ടുള്ള ക്ലാസുകള്‍ പുനരാരംഭിച്ചതിനോടനുബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പരിശോധനാ സന്ദര്‍ശനങ്ങള്‍ നടത്തി.ഡോ. ജുമ വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും വിദ്യാഭ്യാസ, മാനേജ്‌മെന്റ് ജീവനക്കാരെയും കണ്ടു. പാഠഭാഗങ്ങളും നേരിട്ടുള്ള പ്രവര്‍ത്തനങ്ങളും അദ്ദേഹം നിരീക്ഷിച്ചു. പ്രക്ഷേപണ കേന്ദ്രങ്ങളിലൂടെയുള്ള വിദൂര പഠനത്തിന്റെ പുരോഗതി അവലോകനം ചെയ്തു.വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകൃത നയങ്ങള്‍ നടപ്പിലാക്കുന്നതില്‍ വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാരുടെ ശക്തമായ ശ്രമങ്ങളെ വിദ്യാഭ്യാസ മന്ത്രി അഭിനന്ദിച്ചു.
മനാമ: ബഹ്‌റൈനില്‍ ട്രാഫിക് പിഴ സംബന്ധിച്ച വ്യാജ സന്ദേശങ്ങള്‍ ഫോണ്‍ വഴി വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും ഇതിനെ കരുതിയിരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.നിങ്ങള്‍ക്ക് ട്രാഫിക് നിയമലംഘനത്തിന് പിഴ ചുമത്തിയിട്ടുണ്ടെന്ന സന്ദേശമായിരിക്കും ലഭിക്കുക. വ്യക്തത വരുത്താതെ അതിനോട് പ്രതികരിക്കുകയോ പണം നല്‍കുകയോ ചെയ്യരുത്. ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളും പണമടയ്ക്കലും ദേശീയ പോര്‍ട്ടല്‍ വഴിയോ അല്ലെങ്കില്‍ MyGov ആപ്പ് വഴിയോ തന്നെ വേണമെന്നും മന്ത്രാലയം അറിയിച്ചു.
ഇത് അവസാന അവസരം: കരാറിൽ ഒപ്പിടാൻ തയ്യാറായില്ലെങ്കിൽ ഇറാൻ മുഴുവൻ ബോംബിട്ട് തകർക്കും: ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ: ഇറാനുമായുള്ള സമാധാന ചർച്ചകളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഇറാൻ മുൻപാകെ വെച്ചിട്ടുള്ള കരാർ അംഗീകരിക്കാനുള്ള ‘അവസാന അവസരം’ ഇതാണെന്ന് ട്രംപ് ആഞ്ഞടിച്ചത്. ഈ കരാറിൽ ഒപ്പിടാൻ ഇറാൻ തയ്യാറായില്ലെങ്കിൽ രാജ്യം മുഴുവൻ ബോംബിട്ട് തകർക്കുമെന്ന വിനാശകരമായ മുന്നറിയിപ്പും അദ്ദേഹം നൽകി.മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭരണകാലത്ത് 2015-ൽ ഒപ്പിട്ട ആണവ കരാറിനെ ‘വലിയ തെറ്റ്’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. താൻ ആ തെറ്റ് ആവർത്തിക്കില്ലെന്നും ഇറാനെ നിലയ്ക്കുനിർത്തുന്ന ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. “ഇറാൻ ഈ കരാറിൽ ഒപ്പിടുന്നില്ലെങ്കിൽ, ആ രാജ്യം തന്നെ ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കപ്പെടും,” എന്നായിരുന്നു ട്രംപിന്റെ ഭീഷണി നിറഞ്ഞ വാക്കുകൾ. നിലവിലെ വെടിനിർത്തൽ കാലാവധി അവസാനിക്കാനിരിക്കെ ട്രംപിന്റെ ഈ പ്രസ്താവന അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര സമ്മർദ്ദത്തിന് കാരണമായിട്ടുണ്ട്. മുമ്പത്തെക്കാൾ കർശനമായ വ്യവസ്ഥകളാണ് പുതിയ കരാറിൽ അമേരിക്ക മുന്നോട്ട് വെച്ചിരിക്കുന്നത്. ഇറാൻ വഴങ്ങാത്ത…
ബഹ്‌റൈനിൽ മരണപ്പെട്ട സജീവൻ ചന്ദ്രൻറെ മൃതദേഹം നടപടികൾ പൂർത്തിയാക്കി നാളെ നാട്ടിൽ കൊണ്ട് പോകും
മനാമ : ബഹ്‌റൈനിൽ മരണപെട്ട തൃശ്ശൂർ ചൂണ്ടൽ തൂവനൂർ ചള്ളിയിൽ സജീവൻ ചന്ദ്രന്റെ മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഏപ്രിൽ 20 തിങ്കളാഴ്ച നാട്ടിലേക്ക് കൊണ്ട് പോകും, ബഹ്‌റൈൻ ഐ വൈ സി സി എക്സികുട്ടീവ് അംഗമായിരുന്ന സജീവൻ ചന്ദ്രൻ ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്, ഐ വൈ സി സി ഹെല്പ് ഡസ്ക് നേതൃത്വത്തിൽ ബികെഎസ്എഫ് സഹായത്തോടെ നടപടികൾ പൂർത്തിയാക്കി ആണ് മൃതദേഹം കൊണ്ട് പോകുന്നത്, നാളെ വൈകിട്ടുള്ള എയർ അറേബ്യ വിമാനത്തിൽ കൊണ്ട് പോകുന്ന മൃതദേഹം ഏപ്രിൽ 21 പുലർച്ചെ നെടുമ്പാശേരിയിൽ എത്തും.
കുംഭമേള വൈറൽ പെൺകുട്ടി ഗർഭിണി; പൊലീസിന് മുന്നിൽ ഉടൻ നേരിട്ട് ഹാജരാകാൻ സാധിക്കില്ല- ഫർമാൻ ഖാൻ
കൊച്ചി: കുംഭമേള വൈറൽ പെൺകുട്ടി ഗർഭിണിയാണെന്നും പൊലീസിനു മുന്നിൽ ഉടൻ നേരിട്ട് ഹാജരാകാൻ സാധിക്കില്ലെന്നും ഭർത്താവ് ഫർമാൻ ഖാൻ. പ്രായപൂർത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ചു തട്ടിക്കൊണ്ടു പോയി വിവാഹം കഴിച്ചെന്ന് കുട്ടിയുടെ മാതാപിതാക്കൾ ഫർമാനെതിരെ മധ്യപ്രദേശിലെ മണ്ഡലേശ്വർ ഡിഎസ്പിയ്ക്ക് പരാതി നൽകിയിരുന്നു. മാർച്ച് 11നാണ് തിരുവനന്തപുരത്തെ പൂവാർ പഞ്ചായത്തിൽ ഇരുവരുടേയും വിവാഹം രജിസ്റ്റർ ചെയ്തത്. കുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന വിവാദം പോക്സോ കേസിനു വഴിവച്ചതോടെ മധ്യപ്രദേശ് സർക്കാർ ജനന സർട്ടിഫിക്കറ്റ് റദ്ദാക്കി. വിവാഹം കഴിച്ചയാൾക്കെതിരെയാണ് പോക്സോ ചുമത്തി കേസെടുത്തത്. കേസിൽ പെൺകുട്ടിയേയും ഭർത്താവിനേയും അറസ്റ്റ് ചെയ്യുന്നത് മധ്യപ്രദേശ് ഹൈക്കോടതി മെയ് 20 വരെ തടഞ്ഞിട്ടുണ്ട്. മാർച്ച് 11നു തമ്പാനൂർ പൊലീസിനെ സമീപിച്ച് പെൺകുട്ടി പിതാവിനെതിരെ പരാതി നൽകിയിരുന്നു. പിതാവ് തന്നെ ബലം പ്രയോഗിച്ച് നാട്ടിലേക്ക് കൊണ്ടുപോയി മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്നുവെന്നായിരുന്നു പരാതി. കാമുകനൊപ്പം പോകണമെന്ന നിലപാടാണ് പെൺകുട്ടി എടുത്തത്.
മനാമ: ലോകത്തെ ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്മയായ വേൾഡ് മലയാളി ഫെഡറേഷൻ്റെ (WMF) ബഹ്റൈൻ നാഷണൽ കൗൺസിലിന്റെ 2026-27 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രവാസി മലയാളി സമൂഹത്തിൻ്റെ ക്ഷേമത്തിനും സാംസ്കാരിക ഉന്നമനത്തിനുമായി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ വരും വർഷങ്ങളിൽ കൗൺസിൽ ആവിഷ്കരിക്കും. പുതിയ ഭാരവാഹികൾ: പ്രസിഡന്റ്: മിനി മാത്യു, കോർഡിനേറ്റർ: ശ്രീജിത്ത് ഫെറോക്ക്, സെക്രട്ടറി: ജോബി ജോസ്, ട്രഷറർ: എബ്രഹാം തോമസ്, വൈസ് പ്രസിഡന്റ്: ഡോ. ഷബാന ഫൈസൽ, ജോയിന്റ് സെക്രട്ടറി: സുനിൽ കുമാർ. വിവിധ ഫോറങ്ങളുടെ ചുമതലയുള്ള കൺവീനർമാരെയും യോഗം തിരഞ്ഞെടുത്തു.പ്രവാസി ക്ഷേമം, ചാരിറ്റി, ആരോഗ്യം, ബിസിനസ്സ് തുടങ്ങിയ മേഖലകളിൽ സജീവമായ ഇടപെടലുകൾ ലക്ഷ്യമിട്ടാണ് പുതിയ കമ്മറ്റി രൂപീകരിച്ചിരിക്കുന്നത്. https://youtu.be/n4kO9b3RIMQ?si=Tp-DDpVM77ob_VmS ഫോറം കോർഡിനേറ്റർമാർ: അനിൽ കുമാർ (ചാരിറ്റി), നവാസ് ചെരണ്ടത്തൂർ (പി.ആർ & മീഡിയ), ബിജു എം ഡാനിയൽ (പ്രവാസി വെൽഫെയർ), നാസിയ ജി.എച്ച് (വുമൺസ് ഫോറം), ജേക്കബ് തെക്കുതോട് (ബിസിനസ്സ്), റഊഫ് വി.എം (മലയാളം…
ന്യൂയോര്‍ക്ക്: ബഹ്റൈനെതിരെ ഇറാന്‍ നടത്തിയ ശത്രുതാപരവും നിയമവിരുദ്ധവുമായ ആക്രമണങ്ങള്‍ മൂലമുണ്ടായ നാശനഷ്ടങ്ങള്‍ക്ക് ഇറാന്‍ പൂര്‍ണ്ണ നഷ്ടപരിഹാരം നല്‍കണമെന്ന് ബഹ്റൈന്‍ ആവശ്യപ്പെട്ടു.ഇറാനിയന്‍ ആക്രമണം സംബന്ധിച്ച് ഐക്യരാഷ്ട്രസഭയിലേക്കുള്ള ബഹ്റൈന്റെ സ്ഥിരം നയതന്ത്ര കാര്യാലയം യു.എന്‍. സെക്രട്ടറി ജനറലിനും സുരക്ഷാ കൗണ്‍സില്‍ പ്രസിഡന്റിനും അയച്ച പതിനൊന്നാമത്തെ ഔദ്യോഗിക കത്തിലാണ് ഈ ആവശ്യമുന്നയിച്ചത്. ബഹ്റൈനെതിരെ നടത്തിയ ആക്രമണങ്ങള്‍ മൂലമുണ്ടായ നാശനഷ്ടങ്ങള്‍ക്കും പരിക്കുകള്‍ക്കും എല്ലാ ഇരകള്‍ക്കും പൂര്‍ണ്ണവും ഫലപ്രദവും ഉടനടിയുള്ളതുമായ നഷ്ടപരിഹാരം ഇറാന്‍ നല്‍കണം. ഈ നിയമവിരുദ്ധ ആക്രമണങ്ങളുടെ ഫലമായുണ്ടായ എല്ലാ നാശനഷ്ടങ്ങളും ബഹ്റൈന്റെ ബന്ധപ്പെട്ട അധികാരികള്‍ വിലയിരുത്തുകയും തരംതിരിക്കുകയും ചെയ്യുന്നത് തുടരുകയാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.
