- ബഹ്‌റൈനിൽ 18 പ്രതികൾക്കെതിരായ ഭീകരവാദക്കേസ് ഹൈ ക്രിമിനൽ കോടതി പരിഗണിച്ചു
- പ്രവാസി പെൻഷൻ വിതരണം പുനരാരംഭിക്കണം: ബഹ്റൈൻ പ്രതിഭ
- ഹോർമുസിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന് ട്രംപ്; ഇറാനെതിരെ നാവിക ഉപരോധം പുനഃസ്ഥാപിച്ചതായി പ്രഖ്യാപനം
- ഖത്തർ മുൻ അമീറിന്റെ നിര്യാണം: അനുശോചനം അറിയിക്കാൻ ബഹ്റൈൻ കിരീടാവകാശി ദോഹയിലെത്തി
- പൗരത്വ നിർണയം നീതിപൂർവമാകണം; അസമിലെ 27 പേരെ വിദേശികളെന്ന് പ്രഖ്യാപിച്ച ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി
- ബഹ്റൈനിലെ സീറോ മലബാർ സൊസൈറ്റിയുടെ സമ്മർ ക്യാമ്പ് ‘കളിമുറ്റം’ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു
- പ്രവീൺ നെട്ടാരു വധക്കേസ്: ഒളിവിലായിരുന്ന മുഖ്യപ്രതി കൊച്ചിയിൽ നിന്ന് അറസ്റ്റിൽ
- നെന്മാറ ഇരട്ടക്കൊലക്കേസ്: കോടതിയിൽ വെല്ലുവിളിച്ച് ചെന്താമര; ശിക്ഷാവിധി ബുധനാഴ്ച
Author: News Desk
മനാമ: തെക്കന്‍ ലെബനനിലെ ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സേനയിലെ ഫ്രഞ്ച് സംഘത്തിന് നേരെയുള്ള സായുധ ഭീകരാക്രമണത്തില്‍ ഒരു ഫ്രഞ്ച് സൈനികന്‍ കൊല്ലപ്പെടുകയും മറ്റുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു.ഈ ആക്രമണത്തെ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമായാണ് രാജ്യം കണക്കാക്കുന്നതെന്ന് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഈ ക്രിമിനല്‍ പ്രവൃത്തികള്‍ക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ലെബനന്‍ സ്വീകരിച്ച നടപടികളെ പിന്തുണയ്ക്കുന്നു.ഫ്രഞ്ച് ഗവണ്‍മെന്റിനും ജനങ്ങള്‍ക്കും രാജ്യം ആത്മാര്‍ത്ഥമായ അനുശോചനവും സഹതാപവും രേഖപ്പെടുത്തുന്നതായും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നതായും പ്രസ്താവനയില്‍ പറഞ്ഞു.
പള്ളിയെന്നു കരുതി വീട്ടില്‍ കയറിയയാളെ മര്‍ദിച്ചു; വീട്ടുടമ ഒരു വര്‍ഷം സാമൂഹ്യസേവനം ചെയ്യാന്‍ കോടതിവിധി
മനാമ: ബഹ്‌റൈനില്‍ പള്ളിയെന്നു തെറ്റിദ്ധരിച്ച് പ്രാര്‍ത്ഥനയ്ക്കായി ഒരു വീട്ടില്‍ കയറിയയാളെ മര്‍ദിച്ച കേസില്‍ 60കാരനായ വീട്ടുടമ ഒരു വര്‍ഷം സാമൂഹ്യസേവനം ചെയ്യണമെന്ന് ഹൈ ക്രിമിനല്‍ കോടതി വിധിച്ചു.വീട്ടില്‍ വന്നയാളുടെ കരണത്താണ് വീട്ടുടമ അടിച്ചത്. അടിയുടെ ശക്തിയില്‍ ഇയാളുടെ കര്‍ണപുടത്തിന് തകരാറ് സംഭവിച്ചിരുന്നു.
കൊച്ചി: ദേശീയപാതയോട് ചേർന്ന ആലുവ പറവൂർ കവലയിലെ എസ്‌ബിഐ എടിഎമ്മിൽ പണം പിൻവലിക്കാൻ എത്തിയപ്പോൾ കൗണ്ടറിൽ മൂർഖൻ പാമ്പ്. പണം പിൻവലിക്കാൻ എത്തിയ ഒരാൾ, എടിഎം മെഷീനിൽ നിന്ന് കാർഡ് എടുക്കുന്നതിനിടെയാണ് താഴെ മെഷീനോട് ചേർന്ന് കിടക്കുന്ന പാമ്പിനെ കണ്ടത്. ഭയന്ന് ഇയാൾ പുറത്തേക്ക് ഓടി വിവരം പരിസരത്തുള്ളവരെ അറിയിച്ചു. ഇതോടെ എടിഎം കൗണ്ടറിലെ ഇടപാടുകൾ രണ്ട് മണിക്കൂറോളം പൂർണമായും തടസ്സപ്പെട്ടു. വിവരം അറിഞ്ഞ് എത്തിയ സമീപത്തെ കച്ചവടക്കാർ പാമ്പിനെ കൊല്ലാൻ ശ്രമിച്ചെങ്കിലും തുടർന്ന് നിയമപ്രശ്നങ്ങൾ ഉണ്ടാകാമെന്ന് ചിലർ ചൂണ്ടിക്കാണിച്ചതോടെ ആ നീക്കം ഒഴിവാക്കി. എടിഎം കൗണ്ടറിലെ ക്യാമറ ദൃശ്യങ്ങളും തെളിവാകുമെന്ന് അവർ പറഞ്ഞു. തുടർന്ന് പൊലീസിനെ വിവരമറിയിച്ചെങ്കിലും ഉടൻ പരിഹാരം കണ്ടെത്താനായില്ല. ഒടുവിൽ വൈകിട്ട് നാല് മണിയോടെ പാമ്പ് സ്വയം കൗണ്ടറിൽ നിന്ന് പുറത്തേക്ക് നീങ്ങി സമീപത്തെ പറമ്പിലേക്ക് പോയി. ഇതിനിടെ പണം പിൻവലിക്കാൻ എത്തിയവരിൽ പലരും നിരാശരായി മടങ്ങി.
മനാമ: ചിരിക്കാനും ചിന്തിക്കാനും താല്പര്യമുള്ളവരുടെ പ്രതിമാസ കൂടിച്ചേരലാണ് ബഹ്റൈൻ. എ.കെ.സി. സി. സംഘടിപ്പിക്കുന്ന “നർമ്മക്കൂട്ട്”. സംഘർഷ സാഹചര്യങ്ങളിൽ മറ്റൊരാളുടെ വേദനയും, വിഷമവും മനസ്സിലാക്കി അവരെ ആശ്വസിപ്പിക്കാനും, സഹായിക്കാനുമുള്ള പരിശ്രമമാണ് നർമ്മക്കൂട്ട്. പ്രവാസ ലോകത്തെ വിവിധ രാഷ്ട്രീയ-മത-സാമൂഹ്യ- തലങ്ങളിലെ ഏവരെയും പങ്കെടുപ്പിച്ചുകൊണ്ട് മറ്റെല്ലാ ചിന്തകളെയും മാറ്റി നിർത്തി ചിരിയുടെ സംശുദ്ധിയും, ചിരിയുടെ നന്മയും മാത്രം പരിഗണിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന കൂട്ടായ്മയായിരിക്കും നർമ്മക്കൂട്ടെന്ന് കൺവീനർ റോബിൻ. കെ. സെബാസ്റ്റ്യൻ പറഞ്ഞു. നർമ്മത്തിലൂടെ നന്മയിലൂടെ അല്പനേരത്തെങ്കിലും ഒറ്റപ്പെടലും,ഹൃദയഭാരവും ലഘൂകരിക്കലാണ് പ്രധാന ലക്ഷ്യം. പ്രവാസ ലോകത്തെ വിവിധ രാഷ്ട്രീയ-മത-സാമൂഹ്യ- തലങ്ങളിലെ ഏവരെയും പങ്കെടുപ്പിച്ചുകൊണ്ട് മറ്റെല്ലാ ചിന്തകളെയും മാറ്റി നിർത്തി ചിരിയുടെ സംശുദ്ധിയും, ചിരിയുടെ നന്മയും മാത്രം പരിഗണിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന കൂട്ടായ്മയായിരിക്കും നർമ്മക്കൂട്ടെന്ന് കൺവീനർ റോബിൻ. കെ. സെബാസ്റ്റ്യൻ പറഞ്ഞു. നർമ്മക്കൂട്ടിന്റെ ആദ്യ കൂട്ടായ്മ ഈ വരുന്ന ഏപ്രിൽ 24ന് വെള്ളിയാഴ്ച വൈകീട്ട് 7.30 ന് സൽമാനിയായിലെ കലവറ പാർട്ടി ഹാളിൽ സുപ്രസിദ്ധ സിനിമ താരം കലാഭവൻ ജോഷി(online )ആയി…
മനാമ: ഒന്നര പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി വെൽഫെയർ ബഹ്റൈൻ കേന്ദ്ര എക്സിക്യൂട്ടീവ് അംഗവും സാംസ്കാരിക പ്രവർത്തകനുമായ രാജീവ് നാവായിക്കുളത്തിന് പ്രവാസി വെൽഫെയർ ബഹ്റൈൻ യാത്രയയപ്പ് നൽകി. പ്രവാസി വെൽഫെയറിന്റെ രൂപീകരണ കാലം മുതൽ കേന്ദ്ര എക്സിക്യൂട്ടീവ് അംഗമായി പ്രവർത്തിച്ചുവരുന്ന രാജീവ് നാവായിക്കുളം കവിയും നാടക രചയിതാവുമാണ്. കഴിഞ്ഞ 15 വർഷമായി ബഹ്റൈനിലെ സാമൂഹിക-സാംസ്കാരിക-സേവന മേഖലകളിൽ അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. രാജീവിന്റെ നിസ്വാർത്ഥ സേവനങ്ങളെ അഭിനന്ദിച്ച് സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങ് സൗഹൃദത്തിന്റെയും സാഹോദര്യത്തിൻ്റെയും സ്നേഹത്തിന്റെയും നിമിഷങ്ങളാൽ ധന്യമായിരുന്നു. പ്രവാസ ലോകത്തെ അദ്ദേഹത്തിന്റെ ക്രിയാത്മക ഇടപെടലുകൾ മാതൃകാപരമാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി ആഷിഖ് എരുമേലി സ്വാഗതം ആശംസിച്ച പരിപാടിയിൽ പ്രസിഡന്റ് മജീദ് തണൽ അധ്യക്ഷത വഹിച്ചു. ബദറുദ്ദീൻ പൂവാർ, മുഹമ്മദലി സി.എം, ഷരീഫ് കായണ്ണ, ഇർഷാദ് കോട്ടയം, ഷാഹുൽ ഹമീദ് വെന്നിയൂർ, ലത്തീഫ് കടമേരി, അക്ബർ ഷാ, അഡ്വ. ഷഫ്ന തയ്യിബ്,…
മനാമ: ബഹ്‌റൈൻ പ്രവാസി ആയിരിക്കുന്ന ജോയൽ സാം ബാബുവിന് സുഹൃത്തുക്കൾ ചേർന്ന് യാത്രയയപ്പ് നൽകി. എട്ട് വർഷക്കാലമായി ബഹ്‌റൈനിൽ എഞ്ചിനീയർ ആയി ജോലി ചെയ്ത് വരികയായിരുന്നു. സെന്റ്. മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ മാനേജിങ് കമ്മറ്റി അംഗം, യുവജന വിഭാഗം സെക്രട്ടറി ഈ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ട് കലവറ പാർട്ടി ഹാളിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ സജി ഫിലിപ്പ് അധ്യക്ഷനായിരുന്നു. ജോബിൻ യോഹന്നാൻകുട്ടി സ്വാഗതം പറഞ്ഞ യോഗത്തിൽ വിനോജ് കോശി, ലജി വൈദ്യൻ, വർഗ്ഗീസ് എബ്രഹാം, അനു റ്റി കോശി, ബ്ലെസ്സൻ കോശി, ഷിജോ പി ഐസക്ക്, ഷിബു ചെറിയാൻ, ഷിജു ചെറിയാൻ, ജാഷൻ ജി സൈമൺ, കുര്യൻ മാത്യു, അജി പാറയിൽ എന്നിവർ ആശംസ അറിയിച്ചു. സജി ചാക്കോ നന്ദി അറിയിച്ചു. ഇരുപത്തി ഒന്നിന് ജോയൽ നാട്ടിലേക്കും തുടർന്ന് കാനഡയിലേക്കും പോകും.
ടെഹ്‌റാന്‍: വെടിനിര്‍ത്തല്‍ കരാര്‍ നടപ്പിലാക്കുന്നതില്‍ യു എസ് തുടര്‍ച്ചയായി വിശ്വാസലംഘനം നടത്തുന്നുവെന്ന് ആരോപിച്ച് ഹോര്‍മുസില്‍ ഇറാന്‍ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. കടലിടുക്കിന്റെ പൂര്‍ണ നിയന്ത്രണം സൈന്യം ഏറ്റെടുത്തതായും ഇറാന്‍ ഔദ്യോഗികമായി അറിയിച്ചു. ഹോര്‍മുസ് കടലിടുക്കില്‍ പ്രത്യേക ഫീസ് ഈടാക്കാനും തുക നല്‍കുന്നവര്‍ക്ക് മുന്‍ഗണന നല്‍കാനും ഇറാന്റെ നീക്കം. ഫീസടയ്ക്കുന്ന കപ്പലുകളെ മുന്‍ഗണനകളോടെ കടത്തിവിടുമെന്ന് മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥന്‍. കടലിടുക്കിലെ പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി ഫീസ് നല്‍കാത്ത കപ്പലുകളുടെ യാത്ര വൈകിപ്പിക്കാനാണ് ഇറാന്റെ നീക്കം. ഇറാന്റെ തുറമുഖങ്ങളില്‍ യുഎസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം തുടരുന്നതാണ് ഈ കടുത്ത തീരുമാനത്തിലേക്ക് ഇറാനെ നയിച്ചത്. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് പിന്നാലെ എണ്ണക്കപ്പലുകള്‍ക്കും വാണിജ്യ കപ്പലുകള്‍ക്കും പരിമിതമായ രീതിയില്‍ കടന്നുപോകാന്‍ ഇറാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. എന്നാല്‍, ഉപരോധത്തിന്റെ മറവില്‍ യു എസ് കടല്‍ക്കൊള്ളയും ഗുണ്ടായിസവുമാണ് നടത്തുന്നതെന്ന് ഇറാന്റെ സെന്‍ട്രല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് വക്താവ് വ്യക്തമാക്കി. തങ്ങള്‍ കാണിച്ച നല്ല മനസ്സ് അമേരിക്ക ദുരുപയോഗം ചെയ്തുവെന്നാണ് ഇറാന്റെ വാദം.
കീടനാശിനി സ്‌പ്രേ കാന്‍ കാണിച്ച് പോലീസുകാരെ ഭീഷണിപ്പെടുത്തി; ബഹ്റൈന്‍ പൗരന് ഒരു വര്‍ഷം തടവ്
മനാമ: ബഹ്‌റൈനില്‍ കീടനാശിനി സ്‌പ്രേ കാന്‍ കാണിച്ച് രണ്ടു പോലീസുകാരെ ഭീഷണിപ്പെടുത്തിയ കേസില്‍ 45കാരനായ ബഹ്‌റൈന്‍ പൗരന് ഹൈ ക്രിമിനല്‍ കോടതി ഒരു വര്‍ഷം തടവുശിക്ഷ വിധിച്ചു.നേരത്തെ ഇയാള്‍ സഹോദരനെ വധിക്കുമെന്ന് ഭീഷണി മുഴക്കി ബഹളമുണ്ടാക്കിയിരുന്നു. സഹോദരന്‍ അറിയിച്ചതനുസരിച്ച് ഇയാളെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാരെയാണ് കീടനാശിനി സ്‌പ്രേ കാന്‍ കാണിച്ച് ഭീഷണിപ്പെടുത്തിയത്.
മനാമ: ബഹ്‌റൈനിലെ ഹൂറയിലെ ഒരു ബഹുനില കെട്ടിത്തില്‍ ഇന്നലെ രാത്രി തീപിടിത്തമുണ്ടായി.സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി തീയണച്ചു. ആര്‍ക്കും പരിക്കില്ല. തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
മനാമ: ബഹ്‌റൈനിലെ നോര്‍ത്തേണ്‍ മുനിസിപ്പല്‍ കൗണ്‍സിലിന്റെ ആദ്യ ചെയര്‍മാന്‍ സയ്യദ് മജീദ് അല്‍ സയ്യദ് അന്തരിച്ചു.ഇന്നലെ രാത്രിയായിരുന്നു അന്ത്യം. കുറച്ചുകാലമായി രോഗബാധിതനായി ചികിത്സയിലായിരുന്നു. 2002ല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2006 വരെ തല്‍സ്ഥാനത്ത് തുടര്‍ന്നു.
