- ഖത്തർ മുൻ അമീറിന്റെ നിര്യാണം: അനുശോചനം അറിയിക്കാൻ ബഹ്റൈൻ കിരീടാവകാശി ദോഹയിലെത്തി
- പൗരത്വ നിർണയം നീതിപൂർവമാകണം; അസമിലെ 27 പേരെ വിദേശികളെന്ന് പ്രഖ്യാപിച്ച ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി
- ബഹ്റൈനിലെ സീറോ മലബാർ സൊസൈറ്റിയുടെ സമ്മർ ക്യാമ്പ് ‘കളിമുറ്റം’ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു
- പ്രവീൺ നെട്ടാരു വധക്കേസ്: ഒളിവിലായിരുന്ന മുഖ്യപ്രതി കൊച്ചിയിൽ നിന്ന് അറസ്റ്റിൽ
- നെന്മാറ ഇരട്ടക്കൊലക്കേസ്: കോടതിയിൽ വെല്ലുവിളിച്ച് ചെന്താമര; ശിക്ഷാവിധി ബുധനാഴ്ച
- ബഹ്റൈനിൽ 343 സിവിൽ അസോസിയേഷനുകൾ രജിസ്റ്റർ ചെയ്തു; പുതിയ നിയമം പ്രാരംഭ പഠനഘട്ടത്തിൽ
- ഹോർമുസിൽ ആക്രമിക്കപ്പെട്ട കപ്പലിൽ 11 ഇന്ത്യക്കാർ; ഒരാളെ കാണാതായി, തിരച്ചിൽ തുടരുന്നു
- ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു
Author: News Desk
മനാമ: ഇറാഖില്‍നിന്ന് സ്ഫോടകവസ്തുക്കള്‍ നിറച്ച രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ച് കുവൈത്തിന്റെ രണ്ട് വടക്കന്‍ കര അതിര്‍ത്തി കേന്ദ്രങ്ങള്‍ക്കു നേരെ നടത്തിയ ഭീകരാക്രമണത്തെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു. ഈ പ്രവൃത്തി പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഗുരുതരമായ ഭീഷണിയായും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായും രാജ്യം കണക്കാക്കുന്നതായി ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.കുവൈത്തിനോട് ബഹ്റൈന്റെ പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. പരമാധികാരവും പ്രദേശിക സമഗ്രതയും ഉള്‍പ്പെടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാനായി കുവൈത്ത് സ്വീകരിക്കുന്ന എല്ലാ നടപടികളെയും പിന്തുണയ്ക്കുന്നതായും പ്രസ്താവനയില്‍ പറഞ്ഞു.
“നിയുക്ത കേരള മുഖ്യമന്ത്രി വിഡി സതീശന് അഭിവാദ്യം, ജനങ്ങള്‍ക്കൊപ്പം നടന്നവന് ജനങ്ങളെ നയിക്കട്ടെ”- വീണ്ടും ഫ്ലക്സ്
കണ്ണൂര്‍: കണ്ണൂര്‍ പഴയങ്ങാടിയില്‍ വിഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ് ബോര്‍ഡ്. ‘നിയുക്ത കേരള മുഖ്യമന്ത്രി വിഡി സതീശന് അഭിവാദ്യം, ജനങ്ങള്‍ക്കൊപ്പം നടന്നവന് ജനങ്ങളെ നയിക്കട്ടെ’ എന്നാണ് ഫ്ലക്സ് ബോര്‍ഡിലെ വാചകങ്ങള്‍. മാടായി കൂട്ടായ്മയുെട പേരിലാണ് ബീവി റോഡില്‍ ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്.നേരത്തെ മലപ്പുറത്തും വിഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിച്ച് ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. യുഡിഎഫില്‍ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വിവാദങ്ങള്‍ക്ക് വഴി തുറക്കുന്നതിനിടെയാണ് സതീശന് അഭിവാദ്യം അര്‍പ്പിച്ച് ഫ്ലക്സ് ഉയര്‍ന്നത്.
മനാമ: ബഹ്റൈനില്‍ മറ്റുള്ളവരെ ആക്രമിക്കാന്‍ അപകടകാരികളായ മൃഗങ്ങളെ ഉപയോഗിക്കുന്നതിന് കടുത്ത ശിക്ഷ ഏര്‍പ്പെടുത്താന്‍ വ്യവസ്ഥ ചെയ്യുന്ന ബില്ലിന്മേല് ശൂറ കൗണ്‍സില്‍ ചര്‍ച്ച നടത്തും.ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഏഴു വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവ് വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. ഇത് പാര്‍ലമെന്റ് ഐകകണ്ഠ്യേന പാസാക്കിയിട്ടുണ്ട്. ഇത്തരം മൃഗങ്ങളെ വളര്‍ത്തുന്നതിനും വില്‍ക്കുന്നതിനും നിയന്ത്രണമേര്‍പ്പെടുത്താനും ബില്ലില്‍ വ്യവസ്ഥയുണ്ട്.
മനാമ: ബഹ്റൈനില്‍നിന്നുള്ള ഗള്‍ഫ് എയറിന്റെ ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ട് സര്‍വീസുകള്‍ മെയ് ഒന്നു മുതല്‍ നവീകരിച്ച മൂന്നാം ടെര്മിനലില്നിന്നായിരിക്കും പുറപ്പെടുക.നവീകരിച്ച മൂന്നാം ടെര്‍മിനലില്‍ സെല്‍ഫ് ചെക്ക് ഇന്‍, ഓട്ടോമേറ്റഡ് ബാഗേജ് ഡ്രോപ് സര്‍വീസ് തുടങ്ങിയ ആധുനിക സൗകര്യങ്ങളുണ്ടെന്ന് ഗള്‍ഫ് എയര്‍ കമ്പനി അറിയിച്ചു.
കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന കുവൈത്തിന്റെ വ്യോമപാത തുറന്നതായി പബ്ലിക് അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ഡയരക്ടര്‍ ഷെയ്ഖ് ഹുമൂദ് മുബാറക് ഹുമൂദ് അല്‍ ജാബിര്‍ അല്‍ സബാഹ് അറിയിച്ചു.കുവൈത്ത് വിമാനത്താവളത്തില്‍നിന്ന് വ്യാഴാഴ്ച വൈകുന്നേരം വിമാന സര്‍വീസ് പുനരാരംഭിച്ചു. ബന്ധപ്പെട്ട അന്തര്‍ദേശീയ അധികൃതരുമായി ആലോചിച്ചാണ് ഈ തീരുമാനമെടുത്തതെന്ന് അദ്ദേഹം കുവൈത്ത് വാര്‍ത്താ ഏജന്‍സി(കുന)യോട് പറഞ്ഞു.
തിരുവനന്തപുരം: മുഖ്യമന്ത്രി ചര്‍ച്ചകളോട് താല്പര്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍.താല്പര്യമില്ലായ്മയെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ച ചെയ്യുന്നവര്‍ ചെയ്യട്ടെ.മല്ലികാര്‍ജുന്‍ ഖര്‍ഗെയോട് തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം തേടിയ സംഭവം വിചിത്രമായ കാര്യമാണ്. അദ്ദേഹം തമിഴ്നാട്ടില്വെച്ചു തന്നെ പരാമര്‍ശം വിശദീകരിച്ചിരുന്നു. 24 മണിക്കൂര്‍ മാത്രമാണ് മറുപടി നല്കാന് സമയം നല്‍കിയത്. പ്രധാനമന്ത്രിയുടെ അഭിസംബോധന നഗ്നമായ ചട്ടലംഘനമാണെന്നും വേണുഗോപാല്‍ പറഞ്ഞു.
ബഹ്റൈനില്‍ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഞായറാഴ്ച സാധാരണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കും
മനാമ: ബഹ്റൈനില്‍ ഏപ്രില്‍ 26 മുതല്‍ എല്ലാ മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും പൊതു സ്ഥാപനങ്ങളും അധികാരികളും സാധാരണ ഓണ്‍-സൈറ്റ് പ്രവര്‍ത്തനങ്ങളിലേക്ക് മടങ്ങുമെന്ന് സിവില്‍ സര്‍വീസ് ബ്യൂറോ അറിയിച്ചു. റിമോട്ട് വര്‍ക്കിംഗ് ക്രമീകരണങ്ങള്‍ നേരത്തെ സജീവമാക്കിയതിനെ തുടര്‍ന്നാണ് ഈ തീരുമാനം.
കേരളത്തിലെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ട: 3.5 കോടി രൂപയുടെ ലഹരിയുമായി സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ അടക്കം പിടിയില്‍
കോഴിക്കോട്: പന്തീരാങ്കാവ് ടോള്‍ പ്ലാസയ്ക്ക് സമീപം വന്‍ലഹരി വേട്ട. രാജസ്ഥാനില്‍ നിന്ന് റോഡ് മാര്‍ഗം കടത്തിക്കൊണ്ടുവന്ന രാസലഹരി മരുന്നുകളാണ് വിവിധ എക്സൈസ് വിഭാഗങ്ങളുടെ സംയുക്ത നീക്കത്തില്‍ പിടികൂടിയത്. 3.312 കിലോ മെതാംഫിറ്റമിനും 56 ഗ്രാം എംഡിഎംഎ എക്സ്റ്റസി ഗുളികകളുമാണ് പിടികൂടിയത്. വിപണിയില്‍ ഇവയ്ക്ക് 3.5 കോടി രൂപയിലേറെ വിലവരും. സംസ്ഥാനത്ത് ഇതുവരെ പിടികൂടിയതില്‍ ഏറ്റവും വലിയ ലഹരിമരുന്നു വേട്ടയാണിത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവെന്‍സര്‍ കൂടിയായ കോഴിക്കോട് അടിവാരം സ്വദേശി ഫാത്തിമ നസ്റീന്(20), മലപ്പുറം കൊണ്ടോട്ടി കച്ചേരിക്കല്‍ സ്വദേശി പികെ ഷഫീഖ്(35) എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. പിടിയിലായ ഫാത്തിമ നസ്റീൻ പ്രണയബന്ധങ്ങൾ തുടങ്ങി റിലേഷൻഷിപ്പുകളുമായി ബന്ധപ്പെട്ട് വിഡിയോകളിലൂടെ ശ്രദ്ധേയയാണ്. എക്സൈസ് കമ്മിഷണറുടെ സ്ക്വാഡ്, കോഴിക്കോട് എക്സൈസ് ഇന്റലിജന്‍സ്, കോഴിക്കോട് ഡപ്യൂട്ടി എക്സൈസ് കമ്മിഷണറുടെ സ്ക്വാഡ്, കോഴിക്കോട് നര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡ്, എക്സൈസ് സൈബര്‍ സെല്‍ എന്നിവയുടെ സംയുക്ത നീക്കത്തിലാണ് ലഹരിമരുന്ന് പിടികൂടിയത്. കാറിന്റെ ബോണറ്റിന് ഉള്ളില്‍ ഡാഷ്ബോര്‍ഡിനോട് ചേര്‍ന്നുള്ള…
കോഴിക്കോട്: മാനസികവെല്ലുവിളി നേരിടുന്ന മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കൊയിലാണ്ടി സ്വദേശിയെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി കെ. നൗഷാദലി ശിക്ഷിച്ചത്. 2024-ലാണ് കേസിനാസ്പദമായ സംഭവം. രക്ഷിതാക്കളോടൊപ്പം താമസിച്ചുവരികയായിരുന്നു പെണ്‍കുട്ടി. പിതാവിന് മകളോടുള്ള പെരുമാറ്റത്തില്‍ സംശയം തോന്നിയ കുട്ടിയുടെ മാതാവ് കുട്ടിയെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് മാതാവിന്റെ സഹോദരി ചോദിച്ചപ്പോഴാണ് കുട്ടി പീഡനവിവരം പുറത്തുപറഞ്ഞത്. പ്രതി ജീവിതാവസാനം വരെ ജയില്‍ശിക്ഷ അനുഭവിക്കണമെന്നും വിധിന്യായത്തില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. കൊയിലാണ്ടി പോലീസ് രജിസ്റ്റര്‍ചെയ്ത കേസ് ഇന്‍സ്പെക്ടര്‍ മെല്ബിന് ജോസ്, സബ് ഇന്‍സ്പെക്ടര്‍ ജിതേഷ് എന്നിവരാണ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി. ജെതിന്‍ ഹാജരായി.
തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിപ്പുര ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം വെടിക്കെട്ട് ഒഴിവാക്കി. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കുടമാറ്റം പതിനഞ്ച് മിനിറ്റായി ചുരുക്കി. വെടിപ്പുര ദുരന്തത്തിന് പിന്നാലെ ഇത്തവണത്തെ പൂരം എങ്ങനെ നടത്തുമെന്ന് ആലോചിക്കാനായി സര്‍ക്കാര്‍ വിളിച്ച യോഗത്തിന്റേതാണ് തീരുമാനം. ഇലഞ്ഞിത്തറമേള ഗംഭീരമായി നടക്കും. കുടമാറ്റം പ്രതീകാത്മകമായിട്ടായിരിക്കും നടത്തുക. പരമാവധി പത്ത് സെറ്റ് കുടകളാണ് ഇത്തവണ മാറാനാവുന്നത്. അമ്പത്തിയഞ്ച് സെറ്റ് കുടകള്‍ ഇരുദേവസ്വങ്ങളും ഈ സമയം കൊണ്ട് കൊണ്ട് മാറുമായിരുന്നു. അതാണ് പത്ത് സെറ്റ് കുടകളായി പരിമിതപ്പെടുത്തിയത്. പൂരത്തിന്റെ മറ്റ് ചടങ്ങുകള്‍ മാറ്റമില്ലാതെ തുടരും. എട്ട് ഘടക പൂരങ്ങളും അവര്‍ക്ക് നിശ്ചയിച്ചിരിക്കുന്ന ആനകളും മേളവുമായി വടക്കുന്നാഥ സന്നിധിയിലെത്തി മടങ്ങും. തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും മേളത്തിനും മുടക്കമുണ്ടാവില്ല. മഠത്തില്‍ വരവ് പഞ്ചവാദ്യവും ഇലഞ്ഞിത്തറ മേളവും സമയമൊട്ടും കുറയ്ക്കാതെ അവതരിപ്പിക്കും. ചമയ പ്രദര്‍ശനം നടത്തുമെങ്കിലും ആഘോഷപൂര്‍വ്വമായിരിക്കില്ല. നേരത്തെ സാമ്പിള്‍ വെടിക്കെട്ട് ഒഴിവാക്കി പൂരം വെടിക്കെട്ടും പകല്‍ വെടിക്കെട്ടും നടത്തണമെന്ന് പാറമേക്കാവ് അഭിപ്രായപ്പെട്ടിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും യോഗത്തില്‍…
