- പൗരത്വ നിർണയം നീതിപൂർവമാകണം; അസമിലെ 27 പേരെ വിദേശികളെന്ന് പ്രഖ്യാപിച്ച ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി
- ബഹ്‌റൈനിലെ സീറോ മലബാർ സൊസൈറ്റിയുടെ സമ്മർ ക്യാമ്പ് ‘കളിമുറ്റം’ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു
- പ്രവീൺ നെട്ടാരു വധക്കേസ്: ഒളിവിലായിരുന്ന മുഖ്യപ്രതി കൊച്ചിയിൽ നിന്ന് അറസ്റ്റിൽ
- നെന്മാറ ഇരട്ടക്കൊലക്കേസ്: കോടതിയിൽ വെല്ലുവിളിച്ച് ചെന്താമര; ശിക്ഷാവിധി ബുധനാഴ്ച
- ബഹ്റൈനിൽ 343 സിവിൽ അസോസിയേഷനുകൾ രജിസ്റ്റർ ചെയ്തു; പുതിയ നിയമം പ്രാരംഭ പഠനഘട്ടത്തിൽ
- ഹോർമുസിൽ ആക്രമിക്കപ്പെട്ട കപ്പലിൽ 11 ഇന്ത്യക്കാർ; ഒരാളെ കാണാതായി, തിരച്ചിൽ തുടരുന്നു
- ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു
- വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: കാണാതായ അവസാനത്തെയാളുടെയും മൃതദേഹം കണ്ടെത്തി
Author: News Desk
സംഭവിച്ചത് ന്യൂനപക്ഷ വോട്ടുകളുടെ ഇടത് വിരുദ്ധ ഏകീകരണം; ഒന്നിച്ച് നിന്നാൽ തിരിച്ച് വരാമെന്ന് പിണറായിവിജയൻ
തിരുവനന്തപുരം: ന്യൂനപക്ഷ വോട്ടുകളുടെ ഇടത് വിരുദ്ധ ഏകീകരണമാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയ കാരണമെന്ന് ഇടതുമുന്നണി വിലയിരുത്തി. ജനങ്ങളിലേക്ക് മുന്നണി സംവിധാനം ഇറങ്ങിച്ചെല്ലണമെന്നും പരാജയത്തിന് പലവിധ കാരണങ്ങൾ ഉണ്ടെന്നും യോഗത്തിൽ ചർച്ചയായി. ഇതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച ജൂണിൽ നടക്കും. അതേസമയം, വ്യക്തിപരമായ അധിക്ഷേപങ്ങൾ കാര്യമാക്കുന്നില്ലെന്ന് മുന്നണിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതായാണ് വിവരം. ഒന്നിച്ച് നിന്നാൽ തിരിച്ച് വരാമെന്നും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ അതിശക്തമായി മുന്നണി തിരിച്ച് വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പിണറായിയുടെ ശൈലി ഉൾപ്പെടെ തോൽവിക്ക് കാരണമായെന്ന ആക്ഷേപങ്ങൾക്കിടെയാണ് മുന്നണിയോഗത്തിൽ ചർച്ച ഉയർന്നത്. ബ്രാഞ്ച് തലം മുതൽ പരാജയ കാരണം പഠിക്കാനും ഇതിനായി ജൂൺ 15 വരെയാണ് സിപിഎം സമയം കണക്കാക്കുന്നതും. എല്ലാ പാർട്ടികളും സമാനമായ വിലയിരുത്തൽ നടത്തണം. ജൂൺ പതിനഞ്ചിന് ശേഷം മുഴുവൻ സമയ എൽഡിഎഫ് ചേർന്ന് ചർച്ച നടത്താനും യോഗത്തിൽ തീരുമാനമായി.
മനാമ: ബഹ്‌റൈൻ പൊലീസിലെ 45 വർഷക്കാലം സേവനം നടത്തിയ തൃശ്ശൂർ ഗുരുവായൂർ സ്വദേശി മനയിൽ ചന്ദ്രസേനൻ (73) അന്തരിച്ചു. തുടർ ചികിത്സയ്ക്കായി മെയ് ഒന്നിന് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു. 2011ലെ ആഭ്യന്തര പ്രക്ഷോഭ കാലഘട്ടമുൾപ്പെടെയുള്ള അതീവ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ ധീരതയോടെയും അർപ്പണബോധത്തോടെയും അദ്ദേഹം നിർവ്വഹിച്ച ഔദ്യോഗിക കൃത്യനിർവ്വഹണം ഏറെ ശ്രദ്ദേയമായിരുന്നു. കാലിക്കറ്റ് സർവകലാശാലയെ പ്രതിനിധീകരിച്ച് മിഡിൽ ഡിസ്റ്റൻസ് (1500 മീറ്റർ) ഓട്ട മത്സരത്തിൽ അദ്ദേഹം സർവകലാശാല റെക്കോർഡ് നേടിയിരുന്നു. മികച്ച ഫുട്ബാൾ താരം കൂടിയായിരുന്ന അദ്ദേഹം, ഗുജറാത്തിൽ കളിക്കുന്ന കാലത്ത് ദേശീയ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അച്ചടക്കമുള്ള ഉദ്യോഗസ്ഥൻ എന്നതിലുപരി കരുണയുള്ള മനുഷ്യസ്നേഹിയായാണ് പ്രവാസി ലോകം അദ്ദേഹത്തെ അടയാളപ്പെടുത്തുന്നത്. ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികൾക്ക് സാമ്പത്തിക സഹായവും ചികിത്സാ സഹായവും ലഭ്യമാക്കുന്നതിലും, ഔദ്യോഗികമായ മാർഗനിർദ്ദേശങ്ങൾ നൽകി അവരെ സഹായിക്കുന്നതിലും അദ്ദേഹം എന്നും മുൻപന്തിയിലുണ്ടായിരുന്നു. ശ്രീലങ്കൻ സ്വദേശിനിയായ നോണ ബിന്ദൻ സേനനാണ് പത്നി. ബീന, ടീന, ശ്യാം, ഷൈന എന്നിവർ മക്കളാണ്.
ആടിന്റെ തലയറുത്ത് പ്രദര്‍ശിപ്പിച്ച് വിജയാഹ്ലാദം; മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
മലപ്പുറം: തിരൂര്‍ തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിന്റെ മറവില്‍ ആടിന്റെ തലയറുത്ത് പ്രദര്‍ശിപ്പിച്ച മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ തിരുര്‍ പൊലീസ് കേസെടുത്തു. യൂത്ത് ലീഗ് പെരുനല്ലൂര്‍ വാര്‍ഡ് സെക്രട്ടറിയും തൃപ്രങ്ങോട് പഞ്ചായത്ത് ഭാരവാഹിയുമായ കുരിക്കള്‍ പടി മച്ചിങ്ങല്‍ റാഫി, ലീഗ് പ്രവര്‍ത്തകന്‍ പെരുന്തല്ലൂര്‍ വാല്‍പറമ്പില്‍ ഷുഹൈബ് എന്നിവര്‍ക്കെതിരെയാണ് തിരൂര്‍ പൊലിസ് കേസെടുത്തത്. ആടിന്റെ തലയറുത്ത് പരസ്യമായി പ്രദര്‍ശിപ്പിച്ചതിന് മൃഗങ്ങളോടു ഉള ക്രൂരത നിയമത്തിലും സോഷ്യല്‍ മീഡിയയില്‍ പ്രദര്‍ശിപ്പിച്ചതിന് ഐ ടി ആക്റ്റ് പ്രകാരവുമാണ് കേസ് എടുത്തത്. പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. കെടി ജലീലിന്നെ അപമാനിക്കുന്നതിനായി പരസ്യമായി ആടിന്റെ തലയറുത്ത് ചോരയിറ്റുന്ന ആടിന്‍ തല ലീഗിന്റെ പതിക കെട്ടിയിരുന്ന കമ്പില്‍ കെട്ടി പ്രദര്‍ശിപ്പിക്കുകയായിരുന്നു. ഇത് വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
പാര്‍ട്ടി ആരുടെയും സ്വകാര്യ സ്വത്ത് അല്ല, പ്രവര്‍ത്തകരെ നിശബ്ദരാക്കിയാല്‍ അവര്‍ തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കും: എന്‍ എന്‍ കൃഷ്ണദാസ്
പാലക്കാട്: സംഘടനയില്‍ പ്രവര്‍ത്തകര്‍ക്ക് ശബ്ദിക്കാന്‍ അവസരം ലഭിച്ചില്ലെങ്കില്‍ അവര്‍ തിരഞ്ഞെടുപ്പിലൂടെ അതു കാണിക്കും. അതാണ് ഇപ്പോള്‍ കണ്ടതെന്ന് കൃഷ്ണദാസ് പറഞ്ഞു. എവിടെയൊക്കെ ചിലര്‍ പാര്‍ട്ടിയുടെ ഉടമസ്ഥര്‍ ആവാന്‍ ശ്രമിച്ചോ അവിടെയൊക്കെയാണ് തിരിച്ചടി നേരിട്ടത്. സംസ്ഥാനത്താകെ യുഡിഎഫ് തരംഗം ആഞ്ഞടിച്ച സാഹചര്യത്തിലും പാലക്കാട് ജില്ലയില്‍ സിപിഎം താരതമ്യേന മെച്ചപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കാൻ കാരണമായത് പരിഭവങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉള്ളവരെയും ഒപ്പം നിര്‍ത്തിയതുകൊണ്ടാണ്. പാര്‍ട്ടി ആരുടേയും സ്വകാര്യ സ്വത്തല്ല എന്ന ബോധ്യം നേതൃത്വത്തിനുണ്ടാവുക എന്നതാണ് വേണ്ടത്. പ്രശ്‌നങ്ങള്‍ താഴെത്തട്ടു മുതല്‍ ഉണ്ട്. ഞാന്‍ ഈ പാര്‍ട്ടിയുടെ മുതലാളി ആണെന്ന് ചിന്തിക്കുന്നവര്‍ ധാരാളം പേരുണ്ട്. ലക്ഷക്കണക്കിന് അംഗങ്ങളുള്ള ഒരു പാര്‍ട്ടിയില്‍ സംസ്ഥാന കമ്മിറ്റിയില്‍ 82 പേരും ജില്ലാ കമ്മിറ്റിയില്‍ 42 പേരും ഏരിയ കമ്മിറ്റിയില്‍ 21 പേരുമാണ് ഉള്ളത്. ബാക്കിയുള്ളത് ലക്ഷോപലക്ഷം സാധാരണ പ്രവര്‍ത്തകരും ജനങ്ങളുമാണ്. അതുകൊണ്ട് തന്നെ നയിക്കുന്നവര്‍ ഒരു കാര്യം വ്യക്തമായി മനസ്സിലാക്കണം – അവര്‍ സ്ഥിരമായ അധികാരികളല്ല; പാര്‍ട്ടിയെ നയിക്കാന്‍ താല്‍ക്കാലികമായി…
കോട്ടയം: ആരു മുഖ്യമന്ത്രി ആയാലും കുഴപ്പമില്ല, എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ലെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മാറ്റത്തിനായി ജനം വോട്ടു ചെയ്തു. അത് യുഡിഎഫിന്റെ മാത്രം വിജയമല്ല, ജനാധിപത്യത്തിന്റെ വിജയമാണ്. ജനങ്ങള്‍ വോട്ടു ചെയ്ത് അധികാരത്തില്‍ വന്ന സര്‍ക്കാരിന്, ജനങ്ങളോടുള്ള സമീപനം എന്താണെന്ന് അറിയേണ്ടതുണ്ടെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ശബരിമല വിഷയം മുതല്‍ നടന്ന കാര്യങ്ങളില്‍ ജനങ്ങള്‍ക്ക് വളരെ ആശങ്കയുണ്ടായിരുന്നു. അതിനെ രാഷ്ട്രീയമായി അവര്‍ കണ്ടില്ല. അതിനായി ഒരു ടൂളായി കണ്ടത് കോണ്‍ഗ്രസിനെയാണ്. കോണ്‍ഗ്രസിന് ഇങ്ങനെയൊരു ഭൂരിപക്ഷം കിട്ടിയത് ജനങ്ങള്‍ സഹകരിച്ചിട്ടാണ്, അല്ലാതെ മുഴുവന്‍ കോണ്‍ഗ്രസുകാരാണ് വോട്ടു ചെയ്തതെന്ന് ആരും ധരിക്കേണ്ട. കോണ്‍ഗ്രസുകാര്‍ പ്രവര്‍ത്തിച്ചില്ല എന്നൊന്നും പറയുന്നില്ലെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫ് ഭരണം അവസാനം വന്നപ്പോള്‍ മാറേണ്ടതായിരുന്നു എന്നു തോന്നിയിരുന്നു. അക്കാര്യം താന്‍ പറഞ്ഞിട്ടുണ്ട്. ഇടതു സര്‍ക്കാരുമായി സൗഹൃദത്തിലായിരുന്നു. എന്‍എസ്എസ് സമദൂരം പാലിച്ചാണ് നില്‍ക്കുന്നത്. തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ്, അവരുടേയാ ഇക്വേഷന്‍സ് നോക്കി മന്ത്രിസഭയുണ്ടാക്കട്ടെ. അതില്‍ ഞങ്ങള്‍…
എറണാകുളം: നൂറിലധികം സീറ്റുകൾ നേടി യുഡിഎഫിന് വൻ തിരിച്ചുവരവിന് വഴിയൊരുക്കിയ വി ഡി സതീശന് സൗത്ത് റെയിൽവേസ്റ്റേഷനിൽ പ്രവർത്തകർ വൻ സ്വീകരണം നൽകി. തലസ്ഥാനത്ത് നിന്ന് എറണാകുളത്തേക്ക് മടങ്ങിയ വി ഡി സതീശനെ കാത്ത് നൂറുകണക്കിന് പ്രവർത്തകർ കാത്തുനിന്നു.കൊടിതോരണങ്ങളും മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ തങ്ങളുടെ നേതാവിനെ സ്വീകരിച്ചു. തടിച്ചുകൂടിയ പ്രവർത്തകർ സതീശന് വലിയ സ്വീകരണമൊരുക്കി. മുദ്രാവാക്യങ്ങൾ മുഴക്കിയും പൂച്ചെണ്ടുകൾ നൽകിയും കൈകൊടുത്തും പ്രവർത്തകർ അവരുടെ നേതാവിനോടുള്ള സ്‌നേഹം പ്രകടിപ്പിച്ചു. ജനങ്ങൾക്കുനേരെ കൈവീശി സതീശൻ തടിച്ചുകൂടിയവരെയെല്ലാം അഭിവാദ്യം ചെയ്തു. https://youtu.be/8OA_8p7N7gE?si=v-wMx6pFp_dDo6Kl ‘മുഖ്യമന്ത്രി സതീശാ, വി ഡി എസ്’ എന്നുൾപ്പെടെയുള്ള മുദ്രാവാക്യങ്ങളും പ്രവർത്തകരിൽ നിന്നുയർന്നു. ജനങ്ങളെ നിയന്ത്രിക്കാൻ പോലീസും പാടുപെട്ടു. പ്രവർത്തകർ സതീശനെ എടുത്തുയർത്തി. റെയിൽവേ സ്റ്റേഷനിൽ നിന്ന് എറണാകുളം ഡിസിസി ഓഫീസിലേക്കാണ് സതീശൻ പോയത്.അവിടെ കേക്ക് മുറിച്ചായിരുന്നു ആഘോഷം.
മനാമ: ബഹ്റൈനിൽ ഇന്ത്യൻ ഓവർവീസ് കോൺഗ്രസും, സഹയൂത്ത് വിഭാഗമായ ഐവൈസിസിയും സംയുക്തമായി യുഡിഎഫിൻ്റെ ശക്തമായ വിജയാഘോഷം സംഘടിപ്പിച്ചു. യുഡിഎഫ് പോഷക സംഘടനാ പ്രതിനിധികൾ, സംഘടനാ ഭാരവാഹികൾ, സംഘടനാ പ്രവർത്തകർ അടക്കം എത്തിയ ആഘോഷം ശ്രധേയമായി. ഐഒസി പ്രസിഡൻ്റ് മുഹമ്മദ് മൻസൂർ ഉത്ഘാടനം നടത്തിയ ചടങ്ങിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. ഐവൈസിസി പ്രസിഡൻ്റ് റിച്ചി കലാതുരുത്തു അധ്യക്ഷ വഹിച്ച ചടങ്ങിൽ ഐഒസി ജനറൽ സെക്രട്ടറി ബഷീർ അമ്പലായി മുഖ്യപ്രഭാഷണം നടത്തി. ഐവൈസിസി ജനറൽ സെക്രട്ടറി സെലിം അബു താലിബ് സ്വാഗതം പറഞ്ഞു. കെ സി എ പ്രസിഡൻ്റ് ജയിംസ്, ഇന്ത്യൻ സ്‌കൂൾ ഭരണ സമിതിയംഗം ബിജു ജോർജ്, ഐവൈസിസി ലേഡീസ് കൺവീനർ മുബീന മൻഷീർ, ഫ്രാൻസിസ് കൈതാരത്ത്, കുർഷിദ് ആലം, ഖയാസുള്ള ഇഷ്‌റത്, കെ എം സി സി പ്രതിനിധി നിസാർ ഉസ്‌മാൻ, ഹുസൈൻ ഹാജി, ടൈറ്റസ്, അൻവർ, ബാബു കുഞ്ഞിരാമൻ, മജീദ് തണൽ, ഫസൽ ഹഖ് തുടങ്ങിയവർ സംസാരിച്ചു. ഷഫീഖ് സൈഫുദീൻ…
ഗൾഫ് മാധ്യമം ‘റീസെറ്റ് യുവർ ഫ്യൂച്ചർ’ വെബിനാർ മേയ് എട്ടിന് ഡോ. അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്യും
മനാമ: മാറുന്ന ലോകസാഹചര്യത്തിൽ ഉപരിപഠന കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയാതെ ‘അടുത്തതെന്ത്’ എന്ന ചോദ്യത്തിന് മുന്നിൽ നിൽക്കുന്ന ബഹ്‌റൈനിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ഗൾഫ് മാധ്യമം ഒരുക്കുന്ന പ്രത്യേക വെബിനാർ ‘റീസെറ്റ് യുവർ ഫ്യൂച്ചർ’ വരുന്നു.പരമ്പരാഗതമായ കരിയർ ഗൈഡൻസിനപ്പുറം, ഇന്നത്തെ അനിശ്ചിതത്വങ്ങളെ നാളത്തെ അവസരങ്ങളാക്കി മാറ്റാനുള്ള കൃത്യമായ റോഡ് മാപ്പ് ഈ വെബിനാറിലൂടെ വിദ്യാർത്ഥികൾക്ക് ലഭിക്കും. നിങ്ങളുടെ തുടർ പഠനം ബഹ്‌റൈനിൽ തന്നെ തുടരണമോ അതോ മറ്റേതെങ്കിലും രാജ്യങ്ങളെ ആശ്രയിക്കണമോ എന്ന ആശയക്കുഴപ്പങ്ങൾക്ക് വിദഗ്ദ്ധർ ഈ സെഷനിലൂടെ മറുപടി നൽകും. മേയ് എട്ട് വെള്ളയാഴ്ച വൈകീട്ട് 4 മുതൽ സൂം പ്ലാറ്റ് ഫോമിൽ നടക്കുന്ന വെബിനാർ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ ഡോ. അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിൽ പ്രശസ്തരായ മൂന്ന് വിദഗ്ദ്ധരാണ് വെബിനാറിൽ സംവദിക്കുന്നത്. പ്രമുഖ സൈക്കോളജിസ്റ്റും ചൈൽഡ് ഡെവലപ്മെന്‍റ് എക്സ്പേർട്ടുമായ ആരതി സി. രാജരത്നം, ഹിപ്നോസിസ് മെന്‍റായ മാജിക് ലിയോ, ഇന്‍റർനാഷനൽ എജുക്കേഷനൽ വിദഗ്ദനും സിജി കരിയർ കൗൺസിലറുമായ ഡോ.…
എംപിമാരെ മത്സരിപ്പിക്കേണ്ട എന്നത് കൂട്ടായ തീരുമാനം; മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടിയിലെ സീനിയര്‍ നേതാവാണ് താന്‍. സീനിയോറിറ്റി മാനദണ്ഡം ആണോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. മോശമല്ലാത്ത എംഎല്‍എമാരുടെ പിന്തുണ കിട്ടും. പാര്‍ട്ടി നീതിപൂര്‍വമായ തീരുമാനം എടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയെ സംബന്ധിച്ച് പാര്‍ട്ടി അധ്യക്ഷന് തീരുമാനമെടുക്കാം. അല്ലെങ്കില്‍ എംഎല്‍എമാരുടെ എണ്ണം നോക്കി തീരുമാനിക്കാം. ഘടകകക്ഷികളുമായി തര്‍ക്കം ഉണ്ടാകില്ല. ആരും ക്യാന്‍വാസിംഗ് നടത്തുന്നില്ല. ഇതുവരെ തല എണ്ണിയിട്ടില്ല. എല്ലാവരെയും മന്ത്രിയാക്കാന്‍ കഴിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നു. ജനം വാശിയോടെ പിണറായിക്ക് ബൈ ബൈ പറഞ്ഞുവെന്നും രമേശ് ചെന്നിത്തല. വി പി അബ്ദുള്‍ റഷീദ് ആണ് ധര്‍മ്മടത്തെ യഥാര്‍ത്ഥ എംഎല്‍എ എന്നാണ് ഞാന്‍ കരുതുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.എംപിമാരെ മത്സരിപ്പിക്കേണ്ട എന്നത് കൂട്ടായ തീരുമാനമായിരുന്നു. ഏതെങ്കിലും എംപി ഇങ്ങോട്ട് വരണോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണ്. സമുദായ നേതാക്കള്‍ പറയുന്നതിന് അതേ രീതിയില്‍ മറുപടി പറയേണ്ടതില്ല. അത് അവര്‍…
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കനത്ത പരാജയം ഏറ്റുവാങ്ങിയ ശേഷം മാധ്യമങ്ങളുമായി പ്രതികരിക്കാതെ കാവല്‍ മുഖ്യമന്ത്രിയായി പിണറായി വിജയന്‍. ചോദ്യങ്ങളുമായി മാധ്യമപ്രവര്‍ത്തകര്‍ പിണറായി വിജയന്റെ അരികിലേക്ക് എത്തിയെങ്കിലും ചെറു പുഞ്ചിരിയോടെ കൈവീശി അഭിവാദ്യം അര്‍പ്പിച്ചതല്ലാതെ ഒന്നും പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഇന്ന് രാവിലെയാണ് പിണറായി വിജയന്‍ തിരുവനന്തപുരത്ത് എത്തിയത്. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച പിണറായി വിജയന്‍ എകെജി സെന്ററില്‍ നിന്ന് എത്തിച്ച വാഹനത്തിലാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ക്ലിഫ് ഹൗസിലേക്ക് പോയത്. കുടുംബത്തോടൊപ്പമാണ് പിണറായി വിജയന്‍ എത്തിയത്. കൂടാതെ വി ശിവന്‍കുട്ടി, എ എ റഹീം, വി ജോയ് എന്നിവര്‍ പിണറായി വിജയനെ സ്വീകരിക്കാന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയിരുന്നു.
