- പൗരത്വ നിർണയം നീതിപൂർവമാകണം; അസമിലെ 27 പേരെ വിദേശികളെന്ന് പ്രഖ്യാപിച്ച ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി
- ബഹ്റൈനിലെ സീറോ മലബാർ സൊസൈറ്റിയുടെ സമ്മർ ക്യാമ്പ് ‘കളിമുറ്റം’ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു
- പ്രവീൺ നെട്ടാരു വധക്കേസ്: ഒളിവിലായിരുന്ന മുഖ്യപ്രതി കൊച്ചിയിൽ നിന്ന് അറസ്റ്റിൽ
- നെന്മാറ ഇരട്ടക്കൊലക്കേസ്: കോടതിയിൽ വെല്ലുവിളിച്ച് ചെന്താമര; ശിക്ഷാവിധി ബുധനാഴ്ച
- ബഹ്റൈനിൽ 343 സിവിൽ അസോസിയേഷനുകൾ രജിസ്റ്റർ ചെയ്തു; പുതിയ നിയമം പ്രാരംഭ പഠനഘട്ടത്തിൽ
- ഹോർമുസിൽ ആക്രമിക്കപ്പെട്ട കപ്പലിൽ 11 ഇന്ത്യക്കാർ; ഒരാളെ കാണാതായി, തിരച്ചിൽ തുടരുന്നു
- ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു
- വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: കാണാതായ അവസാനത്തെയാളുടെയും മൃതദേഹം കണ്ടെത്തി
Author: News Desk
മനാമ : ലോക തൊഴിലാളി ദിനമായ മെയ് ഒന്നിനോടനുബന്ധിച്ച് ബഹ്റൈൻ പ്രതിഭ വിവിധ പരിപാടികളോടെ വിപുലമായ മെയ്‌ദിനാഘോഷം സംഘടിപ്പിച്ചു. സാമൂഹിക-സേവന പ്രവർത്തനങ്ങൾക്കും സാംസ്‌കാരിക പരിപാടികൾക്കും ഒരുപോലെ പ്രാധാന്യം നൽകി ദിനാഘോഷം ശ്രദ്ധേയമായി. മെയ് ദിനാഘോഷങ്ങളുടെ ഭാഗമായി മുഹറഖ് മേഖലയുടെ നേതൃത്വത്തിൽ പ്രതിഭ ഹെൽപ്പ് ലൈനിന്റെ സഹകരണത്തോടെ കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 100-ൽ അധികം പേർ പങ്കെടുത്ത ക്യാമ്പിൽ 87 പേർ രക്തദാനം നൽകി. ഡോ. ബാബു രാമചന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രതിഭ ജനറൽ സെക്രട്ടറി സുലേഷ് വി.കെ., രക്ഷാധികാരി സമിതി അംഗം ലിവിൻ കുമാർ എന്നിവർ സംസാരിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ സുബൈർ കണ്ണൂർ, പി. ശ്രീജിത്ത്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മിജോഷ്, അനിൽ കെ.പി., ഹെൽപ് ലൈൻ കൺവീനർ ഷിബു ചെറുതുരുത്തി എന്നിവർ ക്യാമ്പ് സന്ദർശിച്ചു. മേഖല പ്രസിഡന്റ് സജീവൻ മാക്കണ്ടി, ആക്ടിങ് സെക്രട്ടറി സന്തു പടന്നപ്പുറം എന്നിവരോടൊപ്പം അശോകൻ, ബിനു കരുണാകരൻ,…
മനാമ: ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് 15 നോട്ടിക്കൽ മൈൽ അകലെയുള്ള വടക്കൻ നാവിക മേഖലയിൽ (ഹെയർ ഷ്ടായ) 10,000 അടി സുരക്ഷാ ഉയരത്തിൽ മെയ് 5ന് പുലർച്ചെ 3 മുതൽ 7 വരെ വെടിവെപ്പ് പരിശീലനം നടത്തുമെന്ന് ബഹ്‌റൈൻ പ്രതിരോധ സേന (ബി.ഡി.എഫ്) ജനറൽ കമാൻഡ് അറിയിച്ചു. ജനങ്ങൾ സുരക്ഷ കണക്കിലെടുത്ത് ഈ സമയത്ത് ഈ പ്രദേശത്തേക്ക് പോകുന്നത് ഒഴിവാക്കണമെന്ന് ബി.ഡി.എഫ്. അഭ്യർത്ഥിച്ചു.
സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കും – മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇതുവരെയുള്ള പോളിങ് 79.70 ശതമാനമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍. ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആകെ 58,984 സര്‍വീസ് വോട്ടുകളാണുളളത്. ഒന്നാം തീയതി വരെ 20,028 എണ്ണം തിരികെ വന്നുവെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ അന്തിമ പോളിങ് ശതമാനം വരാത്തത് വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിനിടെയാണ് മെയ് 1 വരെയുള്ള ആകെ പോളിങ് ശതമാനത്തിന്റെ കണക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതുവരെ തിരികെ വന്നിരിക്കുന്ന പോസ്റ്റല്‍ വോട്ടിന്റെ കണക്ക് ചേര്‍ത്തതാണിത്. അന്തിമ പോളിങ് ശതമാനം പിന്നീട് പ്രഖ്യാപിക്കും. രാവിലെ എട്ടിന് പോസ്റ്റൽ വോട്ടുകളും 8.30 ഓടെ ഇവിഎമ്മും (ഇലക്ട്രോണിക് വോട്ടിങ് മെഷീൻ) എണ്ണി തുടങ്ങും. കൃത്യമായ കാര്യങ്ങൾ മനസിലാക്കി കൊടുത്തിട്ട് മാത്രമേ അടുത്ത റൗണ്ടിലേക്ക് പോവേണ്ടതുള്ളൂ എന്ന് നിർദ്ദേശം കൊടുത്തിട്ടുണ്ട്. 140 റിട്ടേണിങ് ഓഫീസർമാരും 1340 അഡീഷണൽ റിട്ടേണിങ് ഓഫീസർമാരും 4208 സൂക്ഷ്മനിരീക്ഷകരും 4208 കൗണ്ടിങ് സൂപ്പർവൈസർമാരും…
മനാമ : ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ മെയ് 1 ലോക തൊഴിലാളി ദിനത്തോട് അനുബന്ധിച്ച് ചാപ്പോ കമ്പനിയുടെ ലേബർ ക്യാമ്പിൽ വച്ച് ലേബർ ഡേ സെലിബ്രേഷൻ സമുചിതമായി ആഘോഷിച്ചു. ഇടവക വികാരി വന്ദ്യ സ്ലീബാ പോൾ കോറെപ്പിസ്ക്കോപ്പ വട്ടവേലിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഐ. സി. ആർ. എഫ്. ചെയർമാൻ അഡ്വ. വി. കെ. തോമസ് മുഖ്യ പ്രഭാഷണം നടത്തി. ചാപ്പോ കമ്പനിയുടെ പ്രധിനിധി ബിനു മണ്ണിൽ, ഇടവക സെക്രട്ടറി ബെന്നി. പി. മാത്യു, ട്രഷറർ ലിജോ. കെ. അലക്സ് എന്നിവര് ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. യൂത്ത് അസോസിയേഷൻ സെക്രട്ടറി ജെബി. പി കുര്യക്കോസ് സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ സച്ചിൻ തോമസ് കൃതജ്ഞതയും രേഖപ്പെടുത്തി. ജ്വാല മ്യൂസിക് അവതരിപ്പിച്ച ഗാനമേളയും, തുടർന്ന് സ്നേഹവിരുന്നും നടത്തപ്പെട്ടു.
തിരുവനന്തപുരം: കൃഷിവകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എന്‍ പ്രശാന്ത് ഐഎഎസിനെതിരെ വീണ്ടും അച്ചടക്ക നടപടി. സര്‍ക്കാരിനെതിരെ അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതിനാണ് എന്‍ പ്രശാന്തിനെതിരെ വീണ്ടും നടപടി എടുത്തത്. ഇത് എട്ടാമത്തെ പ്രാവശ്യമാണ് പ്രശാന്തിനെതിരെ നടപടി എടുക്കുന്നത്. ചീഫ് സെക്രട്ടറിയാണ് എന്‍ പ്രശാന്തിന് നോട്ടീസ് നല്‍കിയത്. സര്‍ക്കാരിനെതിരെ അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതിന് നിലവില്‍ സസ്‌പെന്‍ഷനിലാണ് അദ്ദേഹം. റിവ്യൂകമ്മിറ്റി ചേരാനിരിക്കെയാണ് 8-ാമത്തെ തവണ നടപടി ആരംഭിച്ചത്.
അതിരു കടന്നാല്‍ വീണ്ടും ആക്രമിക്കുമെന്ന് ട്രംപ്; സമാധാന ചര്‍ച്ചയ്ക്കായി 14 ഇന നിര്‍ദ്ദേശങ്ങളുമായി ഇറാന്‍
തെഹറാന്‍: ചര്‍ച്ചയ്ക്കായി പുതിയ 14 ഇന നിര്‍ദ്ദേശങ്ങള്‍ അമേരിക്കയ്ക്ക് കൈമാറി ഇറാന്‍. വെടിനിര്‍ത്തലല്ല, പൂര്‍ണ്ണമായും യുദ്ധം അവസാനിപ്പിക്കുകയാണ് വേണ്ടതെന്ന് ഇറാന്‍ അമേരിക്കയോട് ആവശ്യപ്പെട്ടു. എല്ലാ മേഖലയിലേയും യുദ്ധം അവസാനിപ്പിക്കണമെന്നാണ് ഇറാന്‍ നിര്‍ദ്ദേശം. നേരത്തെ യുഎസ് നല്‍കിയ ഒമ്പത് ഇന നിര്‍ദ്ദേശങ്ങള്‍ക്കുള്ള പ്രതികരണമാണ് ഇറാന്റെ 14 ഇന നിര്‍ദ്ദേശങ്ങള്‍. രണ്ട് മാസത്തെ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്നതായിരുന്നു യുഎസിന്റെ 9 ഇന നിര്‍ദ്ദേശങ്ങളുടെ പട്ടിക. എന്നാല്‍ 30 ദിവസത്തിനുള്ളില്‍ പ്രശ്‌നപരിഹാരങ്ങള്‍ കണ്ടെത്തി, യുദ്ധം അവസാനിപ്പിക്കണമെന്നാണ് ഇറാന്‍ പറയുന്നത്. ഹോര്‍മുസിന്റെ നിയന്ത്രണത്തിന് പുതിയ സംവിധാനം വേണമെന്നും ഉറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലെബനനിലേത് അടക്കം എല്ലാ ആക്രമണങ്ങളും യുഎസ് അവസാനിപ്പിക്കണം, മേഖലയില്‍ നിന്നും യുഎസ് സേന പൂര്‍ണമായും പിന്മാറണമെന്നും ഇറാന്‍ ആവശ്യപ്പെടുന്നുണ്ട്. ഇറാനെതിരെ ഭാവിയില്‍ ആക്രമണങ്ങളുണ്ടാകരുതെന്നും നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. നാവിക ഉപരോധം അവസാനിപ്പിക്കണം, മരവിപ്പിച്ച ഇറാനിയന്‍ ആസ്തികള്‍ മോചിപ്പിക്കണം, നഷ്ടപരിഹാരം നല്‍കണം തുടങ്ങിയതാണ് ഇറാന്റെ മറ്റ് നിര്‍ദ്ദേശങ്ങള്‍. ഇറാന്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കുകയാണെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം.…
കോഴിക്കോട്: വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ ക്രമസമാധാനം നിലനിർത്തുന്നതിനായി ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ സിങ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. വോട്ടെണ്ണൽ ദിവസം പടക്കം വിൽപ്പന നടത്തുന്നതിനും കർശന നിയന്ത്രണമുണ്ട്. വിജയാഘോഷങ്ങൾക്ക് തടസ്സമില്ലെങ്കിലും, അത് അതിരുവിടുകയോ സംഘർഷത്തിന് കാരണമാവുകയോ ചെയ്താൽ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് കലക്ടർ മുന്നറിയിപ്പ് നൽകി. പേരാമ്പ്ര, കൊയിലാണ്ടി സ്ട്രോങ് റൂമുകളുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ യാതൊരുവിധ ചട്ടലംഘനവും നടന്നിട്ടില്ലെന്ന് ജില്ലാ കലക്ടർ വ്യക്തമാക്കി. വോട്ടിങ് യന്ത്രങ്ങൾ പൂർണ്ണ സുരക്ഷിതമാണെന്നും സ്ട്രോങ് റൂമുകൾ തുറന്നിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. സ്ട്രോങ് റൂമിന് സമീപം ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ചെന്ന പരാതിയിൽ അടിസ്ഥാനമില്ലെന്നും പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്താനായില്ലെന്നും കലക്ടർ കൂട്ടിച്ചേർത്തു.
മനാമ: ബഹ്‌റൈൻ സോഷ്യൽ അഫയേഴ്സ് മന്ത്രാലയത്തിന്റെ മാർഗനിർദ്ദേശത്തിൽ പ്രവർത്തിക്കുന്ന രജിസ്റ്റർഡ് സംഘടനയായ ഭാരതി അസോസിയേഷൻ, ഈ വർഷത്തെ അന്താരാഷ്ട്ര തൊഴിലാളി ദിനം വ്യത്യസ്തവും അർത്ഥവത്തുമായ രീതിയിൽ ആചരിച്ചു. രാജ്യത്തിന്റെ പുരോഗതിയിൽ നിർണായക പങ്കുവഹിക്കുന്ന തൊഴിലാളികളുടെ സംഭാവനകളെ ആദരിക്കുന്നതായിരുന്നു ഈ ആഘോഷങ്ങളുടെ പ്രധാന ലക്ഷ്യം. ആഘോഷങ്ങളുടെ ഭാഗമായി അസോസിയേഷൻ അംഗങ്ങൾ ദിനം മുഴുവൻ ലേബർ ക്യാമ്പുകൾ സന്ദർശിച്ചു. അവിടെ തൊഴിലാളികൾക്ക് ഉച്ചഭക്ഷണവും രാത്രി ഭക്ഷണവും വിതരണം ചെയ്യുകയും, വിവിധ വിനോദപരിപാടികളിൽ പങ്കെടുപ്പിക്കുകയും ചെയ്തു. തൊഴിലാളികൾക്ക് സന്തോഷവും അംഗീകാരവും നൽകുന്നതായിരുന്നു ഈ പ്രവർത്തനത്തിന്റെ ലക്ഷ്യം. ഒരു പ്രത്യേക പരിപാടിയായി ജുഫൈർ മാളിലെ മുക്ത സിനിമയിൽ മുഴുവൻ തിയേറ്റർ ബുക്ക് ചെയ്ത്, ധനുഷ് നായകനായ പുതിയ തമിഴ് ചിത്രം “കാര” പ്രദർശിപ്പിച്ചു. അസോസിയേഷൻ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും തൊഴിലാളികളോടൊപ്പം ഈ ചിത്രം കണ്ടു. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിൽ തൊഴിലാളികളുടെ സമർപ്പണവും കഠിനാധ്വാനവും ആദരിക്കുന്നതിനായി കേക്ക് മുറിക്കൽ ചടങ്ങും നടത്തി. കൂടാതെ, ആർജെ രതി നേതൃത്വം…
മനാമ : ബിസിനസ് കോർപ്പറേറ്റ് ശക്തികൾ അവരുടെ ബിസിനസ് താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി രാജ്യങ്ങളിലെ ഗവൺമെൻറിൽ സ്വാധീനം ഉറപ്പിക്കുമ്പോഴുള്ള അനിശ്ചിതാവസ്ഥയാണ് ഇന്ന് ലോകം നേരിടുന്നതെന്ന് സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ആനി രാജ അഭിപ്രായപ്പെട്ടു. ബഹ്റൈൻ നവകേരള സംഘടിപ്പിച്ച മെയ്ദിന സമ്മേളനം ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആനി രാജ. കോർപ്പറേറ്റ് ശക്തികൾക്ക് വേണ്ടി തൊഴിലാളികളുടെ അവകാശങ്ങൾ ഹനിക്കുകയും വിയോജന ശബ്ദങ്ങൾ ഉയർത്തുന്നവരെ ക്രിമിനൽ കേസുകളിൽ ഉൾപ്പെടുത്തി അടിച്ചമർത്തുകയും തൊഴിലാളികളെയും ജനങ്ങളെയും ഭിന്നിപ്പിക്കാനുള്ള ശ്രമവുമാണ് ഇന്ത്യാ സർക്കാർ ചെയ്യുന്നതെന്ന് അവർ അഭിപ്രായപ്പെട്ടു. സാമ്പത്തിക നേട്ടങ്ങൾക്ക് മാത്രമാകരുത് തൊഴിലാളികളുടെ ഐക്യം. അവന്റെ അന്തസ്സ് ഉയർത്തുന്നതിനും, ആദർശ രാഷ്ട്രീയവും, ജാതിമത ചിന്തകൾക്കതീതമായ സമൂഹ പുനർനിർമ്മിതിക്കും ആയിരിക്കണം. അത്തരം സമൂഹത്തെ ഒരു ശക്തിക്കും തോല്‍പ്പിക്കാന്‍ കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേർത്തു. നവകേരള പ്രസിഡന്റ്റും ലോക കേരള സഭ അംഗം കൂടിയായ എൻ. കെ.ജയന്റെ അദ്ധൃക്ഷതയിൽ ചേർന്ന യോഗത്തെ അഭിവാദ്യം ചെയ്തുകൊണ്ട് കോർഡിനേഷൻ സെക്രട്ടറിയും ലോക കേരള സഭ…
കോഴിക്കോട്: കോഴിക്കോട് മുക്കം നഗരസഭയിൽ പെന്‍ഷന്‍ ആവശ്യത്തിന് എത്തിയ സ്ത്രീ റവന്യൂ ഇന്‍സ്പെക്ടര്‍ ധന്യ ജയറാമിനെ കടിച്ച് പരിക്കേല്‍പ്പിച്ചു. വിധവാ പെന്‍ഷനുമായി ബന്ധപ്പെട്ടാണ് സ്ത്രീ ഓഫീസില്‍ എത്തിയത്. പുനര്‍ വിവാഹിതയല്ലെന്ന രേഖ സമര്‍പ്പിക്കാന്‍ ഇവരോട് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. ഉദ്യോഗസ്ഥര്‍ ഭക്ഷണം കഴിക്കാന്‍ പോയതാണെന്ന് ജീവനക്കാരി പറഞ്ഞതാണ് സ്ത്രീയെ പ്രകോപ്പിച്ചത്. ജീവനക്കാരിയെ അസഭ്യം പറയുകയും പിന്നീട് മുടിയില്‍പ്പിടിച്ച് വലിച്ച് കടിക്കുകയുമായിരുന്നു. ഇതിനിടെ ഓഫീസിലെ ഫയലുകള്‍ ഇവര്‍ വലിച്ചെറിയുകയും പിടിച്ചുമാറ്റാന്‍ ശ്രമിച്ച രണ്ട് വനിതാ സ്റ്റാഫുകളെ ആക്രമിക്കുകയും ചെയ്തു. രണ്ട് സ്റ്റാഫുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. സ്ത്രീക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് സൂചന.
