പാലക്കാട്: സംഘടനയില്‍ പ്രവര്‍ത്തകര്‍ക്ക് ശബ്ദിക്കാന്‍ അവസരം ലഭിച്ചില്ലെങ്കില്‍ അവര്‍ തിരഞ്ഞെടുപ്പിലൂടെ അതു കാണിക്കും. അതാണ് ഇപ്പോള്‍ കണ്ടതെന്ന് കൃഷ്ണദാസ് പറഞ്ഞു. എവിടെയൊക്കെ ചിലര്‍ പാര്‍ട്ടിയുടെ ഉടമസ്ഥര്‍ ആവാന്‍ ശ്രമിച്ചോ അവിടെയൊക്കെയാണ് തിരിച്ചടി നേരിട്ടത്. സംസ്ഥാനത്താകെ യുഡിഎഫ് തരംഗം ആഞ്ഞടിച്ച സാഹചര്യത്തിലും പാലക്കാട് ജില്ലയില്‍ സിപിഎം താരതമ്യേന മെച്ചപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കാൻ കാരണമായത് പരിഭവങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉള്ളവരെയും ഒപ്പം നിര്‍ത്തിയതുകൊണ്ടാണ്. പാര്‍ട്ടി ആരുടേയും സ്വകാര്യ സ്വത്തല്ല എന്ന ബോധ്യം നേതൃത്വത്തിനുണ്ടാവുക എന്നതാണ് വേണ്ടത്. പ്രശ്നങ്ങള്‍ താഴെത്തട്ടു മുതല്‍ ഉണ്ട്. ഞാന്‍ ഈ പാര്‍ട്ടിയുടെ മുതലാളി ആണെന്ന് ചിന്തിക്കുന്നവര്‍ ധാരാളം പേരുണ്ട്. ലക്ഷക്കണക്കിന് അംഗങ്ങളുള്ള ഒരു പാര്‍ട്ടിയില്‍ സംസ്ഥാന കമ്മിറ്റിയില്‍ 82 പേരും ജില്ലാ കമ്മിറ്റിയില്‍ 42 പേരും ഏരിയ കമ്മിറ്റിയില്‍ 21 പേരുമാണ് ഉള്ളത്. ബാക്കിയുള്ളത് ലക്ഷോപലക്ഷം സാധാരണ പ്രവര്‍ത്തകരും ജനങ്ങളുമാണ്. അതുകൊണ്ട് തന്നെ നയിക്കുന്നവര്‍ ഒരു കാര്യം വ്യക്തമായി മനസ്സിലാക്കണം – അവര്‍ സ്ഥിരമായ അധികാരികളല്ല; പാര്‍ട്ടിയെ നയിക്കാന്‍ താല്‍ക്കാലികമായി ചുമതലപ്പെടുത്തപ്പെട്ടവരാണ്. പാര്‍ട്ടി ജനങ്ങളുടേതാണ്, ഒരാളുടേയും സ്വകാര്യസ്വത്തല്ല. നേതൃത്വം വഹിക്കുന്നവര്‍ക്ക് ഉടമസ്ഥാവകാശമല്ല, സേവനബോധമാണ് വേണ്ടത്. ”ഞാന്‍ പാര്‍ട്ടിയുടെ ഉടമയല്ല, സേവകനാണ്” എന്ന ബോധ്യം ഉണ്ടായാല്‍ മാത്രമേ ജനങ്ങളുടെ വിശ്വാസവും പിന്തുണയും നിലനില്‍ക്കൂ. മാറ്റം വന്നേ തീരൂ. ഒരുകാര്യം ഉറപ്പാണ്. പാര്‍ട്ടിയുടെ ഉടമസ്ഥന്മാര് ആവുകയാണ് ചിലര്‍; അങ്ങനെ ഉടമസ്ഥന്മാര് ആവാന്‍ ഇനി ഞങ്ങള്‍ സമ്മതിക്കില്ല. ഞാന്‍ കണ്ണൂരിനെയോ ആലപ്പുഴയെയോ ഒന്നും താരതമ്യം ചെയ്യുന്നില്ല, അവരെ കുറ്റം പറയുന്നുമില്ല. പക്ഷേ എവിടെയൊക്കെ ചില വ്യക്തികള്‍ പാര്‍ട്ടിയുടെ ഉടമസ്ഥന് ആവാന്‍ ശ്രമിച്ചോ അവിടെയൊക്കെ പാര്‍ട്ടി തിരിച്ചടി നേരിട്ടു.
Trending
- പാര്‍ട്ടി ആരുടെയും സ്വകാര്യ സ്വത്ത് അല്ല, പ്രവര്‍ത്തകരെ നിശബ്ദരാക്കിയാല്‍ അവര്‍ തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കും: എന്‍ എന്‍ കൃഷ്ണദാസ്
- സമുദായം അല്ല ജനാധിപത്യം, ആരു മുഖ്യമന്ത്രിയായാലും പ്രശ്നമില്ല: ജി സുകുമാരന്‍ നായര്‍
- വൻവരവേൽപ്പ്: ‘മുഖ്യമന്ത്രി സതീശാ..’ കൊച്ചിയിൽ പ്രവർത്തകർ വി ഡി സതീശനെ തോളിലേറ്റി
- ബഹ്റൈനിൽ IOC യും IYCC യും സംയുക്തമായി യുഡിഎഫ് വിജയാഘോഷം സംഘടിപ്പിച്ചു
- ഗൾഫ് മാധ്യമം ‘റീസെറ്റ് യുവർ ഫ്യൂച്ചർ’ വെബിനാർ മേയ് എട്ടിന് ഡോ. അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്യും
- എംപിമാരെ മത്സരിപ്പിക്കേണ്ട എന്നത് കൂട്ടായ തീരുമാനം; മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി രമേശ് ചെന്നിത്തല
- ഔദ്യോഗിക വാഹനവും, അകമ്പടിയുമില്ലാതെ കാവല്‍ മുഖ്യമന്ത്രി പിണറായി വിജയന്
- പിണറായിയെ തുടക്കം മുതൽ മുൾമുനയിൽ നിർത്തിയ വിപി അബ്ദുൽ റഷീദ് പൊരുതി തോറ്റു

