- ലൈഫ് മിഷന് വീടിന് കൈക്കൂലി വാങ്ങിയ ഓഫീസറെ വിജിലന്‍സ് പിടികൂടി
- സമസ്ത ബഹ്റൈൻ പൊതുപരീക്ഷയിലെ വിജയികളെ അനുമോദിച്ചു
- ബഹ്റൈൻ സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സൽമബാദ്- ബുദ്ധയ്യ ഏരിയ പ്രയർ ഗ്രൂപ്പ് കുടുംബ സംഗമം നടത്തി
- കേരളത്തിൽ കെസി വേണുഗോപാൽ തന്നെ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി സ്ഥാനം ഉണ്ടാകില്ല
- മസാജ് സെന്ററിലെത്തിയ യുവാവിനെ മർദ്ദിച്ച് മാലയും ബൈക്കും മോഷ്ടിച്ച നടത്തിപ്പുകാരനും 2 സ്ത്രീകളും പിടിയിൽ
- ബഹ്റൈനിൽ സംഘടനകളുടെ മറവിൽ ഫണ്ട് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയ്ക്ക് ക്രിമിനൽ നടപടിയും, പിഴയും
- 224 യാത്രക്കാരുണ്ടായിരുന്ന വിമാനം ഇടിച്ചു ഒരാൾ മരിച്ചു; എഞ്ചിന് തീപിടിച്ചു
- തീർത്ഥാടനത്തിനിടെ പുള്ളിപ്പുലി 10 വയസുകാരനെ കടിച്ചുകൊണ്ടുപോയി കൊന്നു
Author: news editor
മനാമ: ബഹ്റൈനില്‍ കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ നിയമം ലംഘിച്ച് വാഹനമോടിച്ച നിരവധി പേര് പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.നിയമലംഘനത്തിലും നിയമവ്യവസ്ഥയ്ക്കെതിരെ പ്രവര്‍ത്തിച്ചതിനും ജനങ്ങളില്‍ ഭീതി വിതച്ചതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. നിയം മലംഘിച്ചുള്ള വാഹന ഓട്ടത്തിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ചുവരുന്നതായി മന്ത്രാലയം വ്യക്തമാക്കി.
മനാമ: ബഹ്റൈനില്‍ കാലാവധി തികയാതെ ജനിച്ച കുഞ്ഞ് ആവശ്യമായ ചികിത്സ കിട്ടാതെ മരിച്ച കേസില്‍ കുഞ്ഞിന്റെ മാതാപിതാക്കളായ പ്രവാസി ദമ്പതികള്‍ക്ക് ഹൈ ക്രിമിനല്‍ കോടതി മൂന്നു വര്‍ഷം വീതം തടവുശിക്ഷ വിധിച്ചു.മാതാപിതാക്കളുടെ അവഗണന കാരണമാണ് കുഞ്ഞിന് ചികിത്സ കിട്ടാതെപോയതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി ശിക്ഷ വിധിച്ചത്. ദമ്പതികളില്‍ സ്ത്രീയുടെ വിസയുടെ കാലാവധി കഴിഞ്ഞിരുന്നു. കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോയാല്‍ മാതാപിതാക്കളുടെ രേഖകള്‍ കാണിക്കേണ്ടിവരുമെന്നും കാലാവധി കഴിഞ്ഞ വിസയാണുള്ളതെന്ന് കണ്ടെത്തിയാല്‍ നാടുകടത്തുമെന്നും ഭയന്നാണ് കുഞ്ഞിന് ചികിത്സ നല്‍കാതിരുന്നത്.
ബഹ്റൈനില്‍ കടബാധ്യതയുള്ളവര്‍ക്ക് മൂന്നു വര്‍ഷം വരെ യാത്രാവിലക്ക്: നിയമഭേദഗതിക്ക് പാര്‍ലമെന്റിന്റെ അംഗീകാരം
മനാമ: ബഹ്റൈനില്‍ കടബാധ്യതയുള്ളവര്‍ക്ക് മൂന്നു വര്‍ഷം വരെ യാത്രാവിലക്കേര്‍പ്പെടുത്താനുള്ള നിയമഭേദഗതിക്ക് പാര്‍ലമെന്റ് അംഗീകാരം നല്കി.പാര്‍ലമെന്റ് പാസാക്കിയതിനെ തുടര്‍ന്ന് നിയമഭേദഗതി ശൂറ കൗണ്‍സിലിന്റെ പരിഗണനയ്ക്കയച്ചു. സിവില്‍, കൊമേഴ്സ്യല്‍ എക്സിക്യൂഷന് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 40 ആണ് ഭേദഗതി ചെയ്യുന്നത്. കടബാധ്യത തിരിച്ചടയ്ക്കുന്നത് ഒഴിവാക്കാന്‍ രാജ്യം വിടാന്‍ ശ്രമിക്കുന്ന വ്യക്തികള്‍ക്ക് യാത്രാവിലെക്കേര്പ്പെടുത്താന് കോടതികള്‍ക്ക് അനുമതി നല്‍കുന്നതാണ് ഭേദഗതി.നിലവിലെ നിയമമനുസരിച്ച് ഇത്തരക്കാര്‍ക്ക് മൂന്നു മാസത്തേക്ക് യാത്രാ വിലക്കേര്പ്പെടുത്താവുന്നതും അത് ഒമ്പത് മാസം വരെ നീട്ടാവുന്നതുമാണ്. ഭേദഗതി പ്രാബല്യത്തില്‍ വന്നാല്‍ യാത്രാവിലക്ക് കാലാവധി മൂന്നു വര്‍ഷം വരെ നീട്ടാം.
ബഹ്റൈന്‍ ഉപഗ്രഹം അല്‍ മുന്തര് പകര്‍ത്തിയ രാജ്യത്തിന്റെ ആദ്യ ചിത്രം ഉപപ്രധാനമന്ത്രിക്ക് സമ്മാനിച്ചു
മനാമ: ബഹ്റൈന്‍ ഉപഗ്രഹമായ അല്‍ മുന്തര് പകര്‍ത്തിയ രാജ്യത്തിന്റെ ആദ്യത്തെ പൂര്‍ണ്ണ ഉപഗ്രഹ ചിത്രം ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയ്ക്ക് ബഹിരാകാശ ശാസ്ത്ര ഏജന്‍സി സി.ഇ.ഒ. ഡോ. മുഹമ്മദ് ഇബ്രാഹിം അല്‍ അസീരി സമ്മാനിച്ചു.ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയല്‍ ഗാര്‍ഡ് കമാന്‍ഡറും സുപ്രീം ഡിഫന്‍സ് കൗണ്‍സിലിന്റെ സെക്രട്ടറി ജനറലുമായ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നേതൃത്വത്തില്‍ ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനും ശാസ്ത്ര സാങ്കേതിക പുരോഗതി ത്വരിതപ്പെടുത്താനും അതിന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റാനും പ്രത്യേക മേഖലയെ നയിക്കാന്‍ ബഹ്റൈന്‍ പ്രതിഭകളെ സജ്ജമാക്കാനും നടത്തിയ ശ്രമങ്ങളെ ഉപപ്രധാനമന്ത്രി പ്രശംസിച്ചു.
മനാമ: ബഹ്റൈനിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ ഇന്റര്‍നാഷണല്‍ ബാക്കലറിയേറ്റ് (ഐ.ബി) പ്രോഗ്രാം അവതരിപ്പിക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം ഔദ്യോഗിക വെബ്സൈറ്റില്‍ (moe.gov.bh) ഒരു പ്രത്യേക വെബ്പേജ് ആരംഭിച്ചു. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രോഗ്രാമിനെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങള്‍ നല്‍കാനും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി വിദ്യാഭ്യാസ ഫലങ്ങളുടെ വികസനത്തെ പിന്തുണയ്ക്കാനുമാണ് ഇത് ലക്ഷ്യമിടുന്നത്.പ്രാദേശികമായും അന്തര്‍ദേശീയമായും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനത്തിന് ഐ.ബി. യോഗ്യത നേടുന്നതിന്റെ ഗുണങ്ങള്‍ക്കൊപ്പം പ്രോഗ്രാമിന്റെയും അതിന്റെ വിദ്യാഭ്യാസ ലക്ഷ്യങ്ങളുടെയും ഒരു അവലോകനം വെബ്പേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.സര്‍ക്കാര്‍ സ്കൂളുകളില്‍ പരിപാടിയുടെ നടത്തിപ്പ്, അംഗീകൃത പാഠ്യപദ്ധതി, നാമനിര്‍ദ്ദേശ മാനദണ്ഡങ്ങള്‍, നടപടിക്രമങ്ങള്‍, പങ്കെടുക്കുന്ന സ്കൂളുകളുടെ പട്ടിക, കൂടാതെ പ്രോഗ്രാമില്‍ ചേരാന്‍ താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം എന്നിവയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഏപ്രില്‍ 14 മുതല്‍ 21 വരെയുള്ള രജിസ്ട്രേഷന് കാലയളവ് പാലിച്ചുകൊണ്ട് പ്രോഗ്രാം വിശദാംശങ്ങളും ആവശ്യകതകളും അവലോകനം ചെയ്യാന്‍ മന്ത്രാലയം വിദ്യാര്ത്ഥികകളോടും രക്ഷിതാക്കളോടും അഭ്യര്‍ത്ഥിച്ചു.
മനാമ: അടുത്ത കാലത്തുണ്ടായ ഒരു സാങ്കേതിക തകരാറ് പരിഹരിച്ചതിനെത്തുടര്‍ന്ന് ബഹ്റൈന്‍ തൊഴില്‍ മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സംവിധാനങ്ങള്‍ സാധാരണ നിലയിലായതായി മന്ത്രാലയം അറിയിച്ചു.വെബ്സൈറ്റ് വഴി നല്കുന്ന എല്ലാ ഇ-സേവനങ്ങളും പുനഃസ്ഥാപിച്ചു. തടസ്സം ബാധിച്ച അപ്പോയിന്റ്മെന്റുകള്‍ സ്വയമേവ പുനഃക്രമീകരിക്കപ്പെടും.തൊഴിലില്ലായ്മാ ആനുകൂല്യങ്ങള്‍ക്കും നഷ്ടപരിഹാരത്തിനുമുള്ള യോഗ്യത ഉള്‍പ്പെടെയുള്ള ഗുണഭോക്താക്കളുടെ അവകാശങ്ങളെ സാങ്കേതിക തകരാറ് ബാധിച്ചിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഇസ്താംബുള്‍: ജി.സി.സി. രാജ്യങ്ങള്‍ക്കും ജോര്‍ദാനുമെതിരായ ഇറാന്റെ ആക്രമണങ്ങളെ അപലപിക്കുന്ന ഒരു കരട് അടിയന്തര പ്രമേയം ബഹ്റൈനും യു.എ.ഇയും ഇന്റര്‍-പാര്‍ലമെന്ററി യൂണിയന് (ഐ.പി.യു) സമര്‍പ്പിച്ചതായും ഏപ്രില്‍ 15 മുതല്‍ 19 വരെ ഇസ്താംബൂളില്‍ നടക്കുന്ന ഐ.പി.യു. അസംബ്ലിയില്‍ വോട്ട് ചെയ്യേണ്ട അടിയന്തര പ്രമേയങ്ങളില്‍ അത് ഉള്‍പ്പെടുത്തിയതായും പ്രതിനിധി കൗണ്‍സില്‍ സ്പീക്കറും പാര്‍ലമെന്ററി ഡിവിഷന് എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാനുമായ അഹമ്മദ് ബിന്‍ സല്മാന് അല്‍ മുസല്ലം പ്രഖ്യാപിച്ചു.ഐ.പി.യു. അസംബ്ലിയോടനുബന്ധിച്ച് നടന്ന അറബ് പാര്‍ലമെന്ററി ഗ്രൂപ്പിന്റെ ഏകോപന യോഗത്തിലാണ് പ്രഖ്യാപനം. പൊതു ഇടങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, സുപ്രധാന സംവിധാനങ്ങള്‍ എന്നിവ ലക്ഷ്യമിട്ടുള്ള ഇറാനിയന്‍ ആക്രമണങ്ങളെ അപലപിക്കാനും തള്ളിക്കളയാനും ആവശ്യപ്പെടുന്ന പ്രമേയമാണിത്.സംഘര്‍ഷ മേഖലകളിലെ സമാധാന പ്രക്രിയകളെ പിന്തുണയ്ക്കാനുള്ള യോജിച്ച പാര്‍ലമെന്ററി ശ്രമങ്ങളുടെ അടിയന്തര ആവശ്യകതയെക്കുറിച്ച് ഖത്തര്‍ സമര്‍പ്പിച്ച വിശാലമായ അടിയന്തര പ്രമേയത്തില്‍ ബഹ്റൈന്‍-യു.എ.ഇ. കരട് പ്രമേയത്തിലെ പ്രധാന ഘടകങ്ങള്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കാന്‍ ജി.സി.സി. പാര്‍ലമെന്ററി സ്പീക്കര്‍മാര്‍ സമ്മതിച്ചതായും അല്‍ മുസല്ലം അറിയിച്ചു.
മനാമ: ബഹ്റൈനില്‍ വായ്പാ തിരിച്ചടവുകള്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്റൈന്‍ (സി.ബി.ബി) മൂന്നു മാസക്കാലത്തേക്ക് ഒഴിവാക്കി.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നിര്‍ദേശമനുസരിച്ചാണിത്. രാജ്യത്തെ എല്ലാ ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും ഈ ഇളവ് അനുവദിക്കും. ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവുകള്‍ക്കും ഇളവുണ്ട്. ബഹ്റൈനികള്‍ക്കും വിദേശികള്‍ക്കും ഇത് ബാധകമാണ്.നിലവിലെ സാഹചര്യത്തില്‍ ദേശീയ സമ്പദ്ഘടനയെയും സാമ്പത്തിക മേഖലയെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണിതെന്ന് സി.ബി.ബി. വ്യക്തമാക്കി.
‘ബൈ ബൈ പിണറായി’ ഫ്ളക്സ് തര്‍ക്കം: കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്തു; 7 സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
കൊച്ചി: കളമശേരിയില്‍ ‘ബൈ ബൈ പിണറായി’ ഫ്ളക്സ് ബോര്‍ഡ് നശിപ്പിച്ചതിനെതിരെ പരാതി നല്‍കിയതിന് കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്തതായി പരാതി.കളമശേരി കുന്നുകര വടക്കേ അടുവാശ്ശേരിയിലെ കോണ്‍ഗ്രസ് ഓഫീസായ ഇന്ദിരാഭവന് സി.പി.എം. പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു എന്നാണ് പരാതി. സംഭവത്തില്‍ സി.പി.എം. ലോക്കല്‍ സെക്രട്ടറി അടക്കം ഏഴു പേര്‍ക്കെതിരെ ചെങ്ങമനാട് പോലീസ് കേസെടുത്തു. സി.പി.എം. ലോക്കല്‍ സെക്രട്ടറി അനില്‍, പ്രവര്‍ത്തകരായ ലൂയിസ്, തമ്പി, വിപിന്‍, ജോണി, ജ്യോതിഷ്, ഷൈജന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ഇന്ദിരാഭവനില്‍ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുമുണ്ട്.കൊന്നുകളയുമെന്ന് ആക്രോശിച്ച് തിങ്കളാഴ്ച രാത്രി 9.30ഓടെ മാരകായുധങ്ങളുമായി ഒരു സംഘം ആക്രമണം നടത്തുകയായിരുന്നു എന്ന് എഫ്.ഐ.ആറില്‍ പറയുന്നു. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മെവിന്‍ ജോയിയുടെ പരാതിയിലാണ് കേസ്. മാരകായുധങ്ങളുമായി എത്തിയ സംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. കൂട്ടത്തിലുള്ളയാള്‍ കത്തികൊണ്ട് കുത്താന്‍ തുടര്‍ച്ചയായി ശ്രമിച്ചു. തുടര്‍ന്ന് കോണ്‍ഗ്രസ് ഓഫീസിനുള്ളില്‍ കയറി ഫ്ളക്സുകളും കസേരയും കാരംബോര്ഡുമൊക്കെ തകര്‍ത്തു. പാര്‍ട്ടി ഓഫീസിന് 5,000 രൂപയുടെയെങ്കിലും…
മനാമ: ബഹ്റൈനിലെ എയര്‍പോര്‍ട്ട് റോഡിലെ ഫാല്‍ക്കണ്‍ സ്മാരകം റോഡ് വികസനത്തിന്റെ ഭാഗമായി നീക്കംചെയ്യണമെന്ന പൊതുമരാമത്ത് മന്ത്രാലയത്തിന്റെ അഭ്യര്‍ത്ഥന മുഹറഖ് മുനിസിപ്പല്‍ കൗണ്‍സില്‍ തള്ളി.പകരം ഈ സുപ്രധാന വഴിയടയാളം സംരക്ഷിക്കാനായി റോഡ് ലേ ഔട്ട് പുനര്‍രൂപകല്‍പ്പന ചെയ്യുകയോ കൂടുതല്‍ ഈടുനില്‍ക്കുന്ന നിര്‍മാണസാമഗ്രികള്‍ ഉപയോഗിച്ച് സ്മാരകം പുനര്‍നിര്‍മിക്കുകയോ ചെയ്യണമെന്ന് കൗണ്‍സില്‍ നിര്‍ദേശിച്ചു.മുഹറഖിന്റെ ഒരു പ്രധാന പ്രതീകമാണ് ഈ സ്മാരകമെന്നും അതു നീക്കം ചെയ്യാന്‍ പാടില്ലെന്നും കൗണ്‍സില്‍ ചെയര്മാന് അബ്ദുല്‍ അസീസ് അല്‍ നാര് പറഞ്ഞു.
