- ഡോണൾഡ് ട്രംപ് നരേന്ദ്ര മോദിയെ ഫോണിൽ സംസാരിച്ചു, ഹോർമുസും പശ്ചിമേഷ്യൻ സാഹചര്യവും ചർച്ചയായി
- ബഹ്റൈനില്‍ വായ്പാ തിരിച്ചടവുകള്‍ മൂന്നു മാസത്തേക്ക് ഒഴിവാക്കി
- ബാങ്ക് ലോൺ ഗഡുക്കളും ക്രെഡിറ്റ് കാർഡ് പേയ്മെന്റുകളും പലിശ ഉൾപ്പെടെ മൂന്ന് മാസത്തേക്ക് നീട്ടിവെക്കാം
- സോഷ്യൽ സർവീസ് ലീഗിന്റെ നേതൃത്വത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു
- ‘ബൈ ബൈ പിണറായി’ ഫ്ളക്സ് തര്‍ക്കം: കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്തു; 7 സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
- ഫാല്‍ക്കണ്‍ സ്മാരകം നീക്കംചെയ്യണമെന്ന ആവശ്യം മുനിസിപ്പല്‍ കൗണ്‍സില്‍ തള്ളി
- സൗജന്യ സായാഹ്ന ഓണ്‍ലൈന്‍ റിവിഷന്‍ ക്ലാസുകളുമായി ‘ഇംകാന്‍’ പരിപാടി
- കോഴിക്കോട്ട് 16കാരിയെ കൊലപ്പെടുത്തി; യുവാവ് ജീവനൊടുക്കി
Author: news editor
മനാമ: ബഹ്റൈനു നേരെ ഇറാന് നടത്തിയ ആക്രമണങ്ങള്‍ക്കു ശേഷവും രാജ്യത്ത് വായു ഗുണനിലവാരം സാധാരണ പരിധിക്കുള്ളില്‍ തന്നെ തുടരുന്ന് തായി സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റ് (എസ്.സി.ഇ) അറിയിച്ചു.24 മണിക്കൂറും വായുനിരീക്ഷണം നടക്കുന്നുണ്ട്. പ്രത്യേക സംഘങ്ങള്‍ ആക്രമണബാധിത സ്ഥലങ്ങളിലും സമീപത്തെ ജനവാസകേന്ദ്രങ്ങളിലും സമഗ്രമായ പരിശോധന നടത്തുന്നുണ്ട്. ഫലങ്ങള്‍ സാധാരണ വായു ഗുണനിലവാരം സ്ഥിരീകരിക്കുന്നുണ്ട്.രാജ്യത്തുനീളമുള്ള മോണിറ്ററിംഗ് സ്റ്റേഷനുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത് തുടരുന്നു. പതിവ് വിവരങ്ങള്‍ നല്‍കുന്നുമുണ്ട്.പൊതുജനങ്ങള്‍ ഔദ്യോഗിക സ്രോതസ്സുകളെ ആശ്രയിക്കണമെന്നും കിംവദന്തികളോ സ്ഥിരീകരിക്കാത്ത വിവരങ്ങളോ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും എസ്.സി.ഇ. അഭ്യര്‍ത്ഥിച്ചു.
മനാമ: ബഹ്റൈനില്‍ ഇറാന്റെ ആക്രമണം മൂലം ഒഴിപ്പിക്കപ്പെട്ട വീടുകളില്‍നിന്ന് എട്ടു ലക്ഷത്തിലധികം ദിനാര്‍ വിലവരുന്ന സാധനങ്ങള്‍ മോഷ്ടിച്ച കേസില്‍ ഏഴു ബഹ്റൈനികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.18നും 23നുമിടയില്‍ പ്രായമുള്ളവരാണ് പിടിയിലായത്. സ്വര്‍ണാഭരണങ്ങളും വാച്ചുകളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളുമാണ് ഇവര്‍ മോഷ്ടിച്ചത്.വീടുകളില്‍ താമസക്കാരില്ലെന്ന് മനസ്സിലാക്കി ആ അവസരം മുതലെടുത്താണ് ഇവര്‍ മോഷണം നടത്തിയത്. ഒരു ഗൃഹനാഥന്റെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടയിലാണ് ഇവര്‍ പിടിയിലായത്.
മനാമ: ബഹ്റൈനു നേരെയുള്ള ഇറാന്റെ ആക്രമണത്തിന്റെ തുടക്കം മുതല്‍ ഇതുവരെ ബഹ്റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) ഇറാന്റെ 188 മിസൈലുകളും 466 ഡ്രോണുകളും തടഞ്ഞുനിര്‍ത്തി തകര്‍ത്തതായും ഇറാനിയന്‍ ആക്രമണത്തിന്റെ തുടര്‍ച്ചയെ തുടര്‍ന്നും തടയുന്നുണ്ടെന്നും ബി.ഡി.എഫ്. ജനറല്‍ കമാന്‍ഡ് അറിയിച്ചു.ഈ കാലയളവിലുടനീളം തങ്ങളുടെ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച അസാധാരണമായ യുദ്ധ സന്നദ്ധതയിലും പ്രവര്‍ത്തന മികവിലും മാതൃകാപരമായ ജാഗ്രതയിലും ജനറല്‍ കമാന്‍ഡ് അഭിമാനം പ്രകടിപ്പിച്ചു.പൊതുജനങ്ങളെല്ലാം വീടിനുള്ളില്‍ തന്നെ തുടരാനും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം പുറത്തിറങ്ങാനും സ്വന്തം സുരക്ഷയ്ക്കായി അതീവ ജാഗ്രത പാലിക്കാനും ജനറല്‍ കമാന്‍ഡ് ആഹ്വാനം ചെയ്തു. ആക്രമണബാധിത സ്ഥലങ്ങള്‍, സംശയാസ്പദമായ വസ്തുക്കള്‍ എന്നിവയില്‍നിന്ന് അകലം പാലിക്കണം. സൈനിക നടപടികളുടെയോ അവശിഷ്ടങ്ങള്‍ വീണ സ്ഥലങ്ങളുടെയോ ചിത്രീകരണം ഒഴിവാക്കണം. കിംവദന്തികള്‍ പ്രചരിപ്പിക്കരുത്. ഔദ്യോഗിക സ്രോതസ്സുകളില്‍നിന്നും സര്‍ക്കാര്‍ മാധ്യമങ്ങളില്‍നിന്നും മാത്രം വിവരങ്ങള്‍ ശേഖരിക്കണമെന്നും പൊതുജനങ്ങളോട് ജനറല്‍ കമാന്‍ഡ് അഭ്യര്‍ത്ഥിച്ചു.
വി. അബ്ദുല്‍ മജീദ് കല്‍പ്പറ്റ: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ ബഹ്റൈന്‍ പ്രവാസിയും മത്സരരംഗത്ത്. 18 വര്‍ഷത്തിലധികം ബഹ്റൈനില്‍ ജോലി ചെയ്തിരുന്ന കെ.വി. പ്രകാശാണ് കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ സി.പി.ഐ. (എം.എല്‍- റെഡ്സ്റ്റാര്‍) സ്ഥാനാര്‍ത്ഥിയായി പോരിനിറങ്ങിയത്.2000 മുതല്‍ 2018 വരെ ബഹ്റൈനിലുണ്ടായിരുന്ന പ്രകാശ് മനാമയിലെ എ. ലത്തീഫ് അല്‍ ഔജാന്‍ ഫുഡ് ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. ഈ കാലയളവില്‍ ബഹ്റൈനില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ‘പ്രേരണ’ എന്ന സംഘടനയുടെ നേതൃനിരയിലുണ്ടായിരുന്നു. സാമൂഹ്യപ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നു.നേരത്തെ തന്നെ സി.പി.ഐ (എം.എല്‍) പ്രവര്‍ത്തകനായിരുന്ന പ്രകാശ് പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ ശേഷം മുഴുവന്‍സമയ പാര്‍ട്ടി പ്രവര്‍ത്തകനായി. വയനാട്ടിലെ തൊവരിമലയിലെ ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമിക്കു വേണ്ടി നടന്ന തൊവരിമല ഭൂസമരമടക്കം നിരവധി ജനകീയ സമരങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്നു. കണ്ണൂര്‍ സ്വദേശിയായ പ്രകാശ് കുറേക്കാലമായി കല്‍പ്പറ്റയിലാണ് താമസം.കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നവലിബറല്‍ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ ജനകീയ ബദല്‍ എന്ന ലക്ഷ്യത്തോടെയാണ് തന്റെ പോരാട്ടമെന്ന് പ്രകാശ് പറഞ്ഞു. ഭരണവര്‍ഗത്തിലേക്ക് ജീര്‍ണിച്ചുകഴിഞ്ഞ സി.പി.എം. നയിക്കുന്ന…
കൊച്ചി: കോണ്‍ഗ്രസിന്റെ വയനാട് ഫണ്ടിനെതിരായി എല്‍.ഡി.എഫ്. ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് ഡി.ജി.പിക്ക് പരാതി നല്കി. കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസാണ് പരാതി നല്‍കിയത്.തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും കോണ്‍ഗ്രസിനെ മോശമായി ചിത്രീകരിക്കാനും വ്യാജ സ്ക്രീന്‍ഷോട്ടുകളും തെറ്റായ കാര്യങ്ങളും പ്രചരിപ്പിക്കുന്നതായി പരാതിയില്‍ പറയുന്നു. ചില ആളുകളുടെ പേരുകളും പരാതിയില്‍ പറഞ്ഞിട്ടുണ്ട്.വയനാട് ദുരിതബാധിതര്‍ക്കുവേണ്ടി വീട് നിര്‍മിക്കാന്‍ കെ.പി.സി.സി. പ്രസിഡന്റിന്റെയും പ്രതിപക്ഷനേതാവിന്റെയും ജോയിന്റ് അക്കൗണ്ട് വഴി സമാഹരിച്ച ഫണ്ടിന്റെയും ചെലവഴിച്ച തുകയുടെയും കണക്കുകള്‍ കഴിഞ്ഞദിവസം കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് പുറത്തുവിട്ടിരുന്നു. കോണ്‍ഗ്രസ് ഒരുക്കിയ പ്രത്യേക ആപ് വഴി ശേഖരിച്ച തുകയും യൂത്ത് കോണ്‍ഗ്രസ് കെ.പി.സി.സിക്ക് നല്കിയ 1,05,00,000 രൂപയും ഉള്‍പ്പെടെ സമാഹരിച്ചത് 5,38,21,632 രൂപയാണ്.ആദ്യഘട്ട പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി 3.245 ഏക്കര്‍ സ്ഥലം വാങ്ങാന്‍ 3,68,36,385 രൂപ ചെലവഴിച്ചു. റജിസ്ട്രേഷന്, ടി.ഡി.എസ്, സര്‍വേ എന്നിവയ്ക്കടക്കം ചെലവായതാണ് ഈ തുക. ആപ് തയാറാക്കാന്‍ 9.3 ലക്ഷം രൂപയും ചെലവായി. രണ്ടാം ഘട്ടത്തില്‍ 2.18 ഏക്കര്‍ ഭൂമി…
മനാമ: ബഹ്റൈനില്‍ ഗള്‍ഫ് പെട്രോകെമിക്കല്‍ ഇന്‍ഡസ്ട്രീസ് കമ്പനി (ജി.പി.ഐ.സി)യുടെ നിരവധി യൂണിറ്റുകള്‍ക്കു നേരെ ഞായറാഴ്ച പുലര്‍ച്ചെ ഇറാന് ഡ്രോണാക്രമണം നടത്തിയതായി കമ്പനി അറിയിച്ചു. ആക്രമണത്തെത്തുടര്‍ന്ന് യൂണിറ്റുകളില്‍ തീപിടിത്തമുണ്ടായി.എല്ലാ തീപിടിത്തങ്ങളും പൂര്‍ണ്ണമായും അണച്ചു. സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണവിധേയമാണ്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആഘാതത്തിന്റെ പൂര്‍ണ്ണ വ്യാപ്തി നിര്‍ണ്ണയിക്കാന്‍ നാശനഷ്ട വിലയിരുത്തല്‍ സംഘങ്ങള്‍ സ്ഥലത്തുണ്ട്.അടിയന്തര പ്രതികരണ സംഘങ്ങളെ ഉടനടി വിന്യസിച്ചു. സിവില്‍ ഡിഫന്‍സ് യൂണിറ്റുകളും ബന്ധപ്പെട്ട സര്‍ക്കാര്‍ അധികാരികളും അടുത്ത ഏകോപനത്തോടെ തീ നിയന്ത്രിക്കാനും യൂണിറ്റുകള്‍ സുരക്ഷിതമാക്കാനും പ്രവര്‍ത്തിച്ചു.
മനാമ: ബഹ്റൈനിലെ ഇസ ടൗണിന്റെ പരിസരങ്ങളില്‍ ഗ്യാസ് സിലിണ്ടറുകള്‍ കയറ്റിയ വണ്ടികള്‍ പാര്‍ക്ക് ചെയ്യുന്നത് നിരോധിച്ചു.പ്രദേശവാസികള്‍ കൂട്ടത്തോടെ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നിരോധനം. നിലവിലെ സാഹചര്യത്തില്‍ വസതികള്‍ക്കും വിദ്യാലയങ്ങള്‍ക്കുമടുത്ത് വലിയ തോതിലുള്ള അപകടങ്ങളുണ്ടാകുന്നത് ഒഴിവാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
മനാമ: ബഹ്റൈനു നേരെയുള്ള ഇറാനിയന്‍ ഡ്രോണ്‍ ആക്രമണത്തിന്റെ ഫലമായി ഇന്ന് പുലര്‍ച്ചെ തങ്ങളുടെ സംഭരണശാലകളിലൊന്നില്‍ ഒരു ടാങ്കിന് തീപിടിച്ചതായി ബാപ്കോ എനര്‍ജിസ് അറിയിച്ചു.തീ പൂര്‍ണ്ണമായും അണച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. നാശനഷ്ടങ്ങള്‍ വിലയിരുത്തുകയാണ്. ആര്‍ക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.അടിയന്തര പ്രതികരണ സംഘങ്ങള്‍ ഉടനടി പ്രവര്‍ത്തിച്ചു. സംഭവം നിയന്ത്രിക്കാനും സ്ഥലം സംരക്ഷിക്കാനും സിവില്‍ ഡിഫന്‍സ് സംഘവും ബന്ധപ്പെട്ട അധികാരികളും ഒരുമിച്ചു പ്രവര്‍ത്തിച്ചു. കമ്പനിയുടെ ജീവനക്കാരുടെ സുരക്ഷയ്ക്ക് എപ്പോഴും മുന്‍ഗണന നല്‍കുന്നുണ്ടെന്നും ബാപ്കോ വ്യക്തമാക്കി.
മനാമ: ഡമാസ്കസിലെ യു.എ.ഇ. എംബസിക്കും നയതന്ത്ര കാര്യാലയ മേധാവിയുടെ വസതിക്കും നേരെയുണ്ടായ ആക്രമണത്തെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു.രാജ്യത്തിന്റെ ദേശീയ ചിഹ്നങ്ങള്‍ക്കു നേരെയുള്ള ആക്രമണ നടപടികളെയും ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അപലപിച്ചു. അവ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണ്.1961ലെ നയതന്ത്ര ബന്ധങ്ങള്‍ക്കായുള്ള വിയന്ന കണ്വെന്ഷന് തീരുമാനനുസരിച്ച് നയതന്ത്ര സ്ഥലങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സംരക്ഷണം ഉറപ്പാക്കേണ്ടതുണ്ട്. യു.എ.ഇക്ക് ബഹ്റൈന്‍ പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും പ്രസ്താവനയില്‍ പറഞ്ഞു.
വി. അബ്ദുല്‍ മജീദ് കോഴിക്കോട്: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് മൂന്നു ദിവസം മാത്രം അവശേഷിക്കെ പോരിനു മൂര്‍ച്ചകൂട്ടി മുന്നണികള്‍. വിശ്രമമില്ലാത്ത പ്രചാരണങ്ങളിലാണ് മൂന്നു മുന്നണികളുടെയും പ്രവര്‍ത്തകര്‍.പോരാട്ടത്തിന്റെ ആദ്യനാളുകളില്‍ വികസനത്തിലും ശബരിമലയിലെ സ്വര്‍ണക്കൊള്ളയിലുമൊക്കെ ഊന്നിയായിരുന്നു മുന്നണികളുടെ പ്രചാരണം. പത്തു വര്‍ഷത്തെ തങ്ങളുടെ ഭരണം കേരളത്തില്‍ വന്‍ വികസനമുണ്ടാക്കി എന്ന അവകാശവാദവുമായാണ് എല്‍.ഡി.എഫ്. കളത്തിലിറങ്ങിയത്. വികസന മുരടിപ്പ് ചൂണ്ടിക്കാട്ടി അതിനെ പ്രതിരോധിച്ചും തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ കൊണ്ടുവരുന്ന വലിയതോതിലുള്ള വികസനത്തെക്കുറിച്ച് സംസാരിച്ചുമാണ് യു.ഡി.എഫ്. കളംനിറഞ്ഞത്. അതിനിടയിലും ശബരിമല സ്വര്‍ണ്ണക്കൊള്ള വിഷയം സജീവമാക്കിനിര്‍ത്താന്‍ യു.ഡി.എഫ്. ശ്രദ്ധിച്ചിരുന്നു. എന്‍.ഡി.എ. ആകട്ടെ, കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാറിന്റെ വികസന മുന്നേറ്റങ്ങളിലൂന്നിയും പരോക്ഷമായി ഹിന്ദുത്വ അജണ്ട അവതരിപ്പിച്ചും കളത്തിലിറങ്ങുകയും ചെയ്തു.തൊട്ടുപിറകെ വിവാദങ്ങളുടെ ദിനങ്ങളായിരുന്നു. വിവിധ പാര്‍ട്ടികളില്‍നിന്നുള്ള നേതാക്കളുടെ കൂടുമാറ്റവും ചില വെളിപ്പെടുത്തലുകളുമൊക്കെ വിവാദങ്ങള്‍ക്ക് വീര്യം കൂട്ടി. എന്നാല്‍ അവസാന ഘട്ടത്തിലെത്തിയപ്പോള്‍ വര്‍ഗീയ ബന്ധങ്ങള്‍ സംബന്ധിച്ച ആരോപണ- പ്രത്യാരോപണങ്ങള്‍ മേല്‍ക്കൈ നേടുകയായിരുന്നു.തുടക്കം മുതല്‍ തന്നെ എല്‍.ഡി.എഫിനെതിരെ, വിശേഷിച്ച് സി.പി.എമ്മിനെതിരെ ബി.ജെ.പി-…
