Author: news editor

മനാമ: ബഹ്‌റൈനില്‍ സൗജന്യ സായാഹ്ന ഓണ്‍ലൈന്‍ റിവിഷന്‍ ക്ലാസുകള്‍ നല്‍കുന്ന ‘ഇംകാന്‍’ പരിപാടിക്ക് തുടക്കം കുറിച്ചതായി വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമ അറിയിച്ചു.രണ്ടാം സെമസ്റ്ററിലെ അവസാന പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പിനായി 9ാം ക്ലാസ്, സെക്കന്‍ഡറി സ്‌കൂളുകള്‍, സര്‍ക്കാര്‍ സ്‌കൂളുകളിലെ സാങ്കേതിക- തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്നിവയിലെ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയാണിത്.വിദ്യാര്‍ത്ഥികള്‍ക്ക് പ്രധാന വിഷയങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതിനായി തിരഞ്ഞെടുത്ത അദ്ധ്യാപകരുടെ നേതൃത്വത്തില്‍ മൈക്രോസോഫ്റ്റ് ടീമുകളിലെ മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി 82 വെര്‍ച്വല്‍ സെഷനുകളിലൂടെ 41 വിഷയങ്ങള്‍ ഈ പരിപാടിയില്‍ ഉള്‍പ്പെടുത്തും.പങ്കെടുക്കുന്നത് ഓപ്ഷണലാണെന്നും ഷെഡ്യൂള്‍ ചെയ്ത ടൈംടേബിളുകള്‍ക്കനുസരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ആക്സസ് ലിങ്കുകള്‍ ലഭിക്കുമെന്നും അത് സെഷനുകളില്‍ ചേരാനും അദ്ധ്യാപകരുമായി നേരിട്ട് സംവദിക്കാനും അവരെ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read More

കോഴിക്കോട്: കോഴിക്കോട് മൂഴിക്കലില്‍ പതിനാറുകാരിയെ കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കി.പെണ്‍കുട്ടിയുടെ മാതാവിന്റെ സഹോദരീപുത്രനാണ് പ്രതിയായ അബിനാന്‍ (24). യുവതിയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം യുവാവ് വീടിനുള്ളില്‍ തന്നെ തൂങ്ങിമരിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിക്കായിരുന്നു സംഭവം.വിവരമറിഞ്ഞ ഉടന്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തിന്റെ കാരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു. കുടുംബങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണോ അതോ മറ്റെന്തെങ്കിലും വ്യക്തിപരമായ കാരണങ്ങളാണോ കൊലപാതകത്തിനു പിന്നിലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Read More

മനാമ: ബഹ്‌റൈനു നേരെയുള്ള ഇറാന്റെ ആക്രമണത്തിന്റെ തുടക്കം മുതല്‍ ഇതുവരെ ബഹ്‌റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) ഇറാന്റെ 194 മിസൈലുകളും 523 ഡ്രോണുകളും തടഞ്ഞുനിര്‍ത്തി തകര്‍ത്തതായി ബി.ഡി.എഫ്. ജനറല്‍ കമാന്‍ഡ് അറിയിച്ചു.ഈ കാലയളവിലുടനീളം തങ്ങളുടെ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച അസാധാരണമായ യുദ്ധ സന്നദ്ധതയിലും പ്രവര്‍ത്തന മികവിലും മാതൃകാപരമായ ജാഗ്രതയിലും ജനറല്‍ കമാന്‍ഡ് അഭിമാനം പ്രകടിപ്പിച്ചു.പൊതുജനങ്ങള്‍ ആക്രമണബാധിത സ്ഥലങ്ങള്‍, സംശയാസ്പദമായ വസ്തുക്കള്‍ എന്നിവയില്‍നിന്ന് അകലം പാലിക്കണം. സൈനിക നടപടികളുടെയോ അവശിഷ്ടങ്ങള്‍ വീണ സ്ഥലങ്ങളുടെയോ ചിത്രീകരണം ഒഴിവാക്കണം. കിംവദന്തികള്‍ പ്രചരിപ്പിക്കരുത്. ഔദ്യോഗിക സ്രോതസ്സുകളില്‍നിന്നും സര്‍ക്കാര്‍ മാധ്യമങ്ങളില്‍നിന്നും മാത്രം വിവരങ്ങള്‍ ശേഖരിക്കണമെന്നും പൊതുജനങ്ങളോട് ജനറല്‍ കമാന്‍ഡ് അഭ്യര്‍ത്ഥിച്ചു.

Read More

മനാമ: യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ബഹ്റൈന്‍ സന്ദര്‍ശിച്ചു. ബഹ്‌റൈനില്‍ വന്നിറങ്ങിയ അദ്ദേഹത്തെ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ സ്വീകരിച്ചു.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍, രാജാവിന്റെ പുത്രന്മാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും അദ്ദേഹത്തെ സ്വീകരിക്കാനെത്തിയിരുന്നു.ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ കൂടിക്കാഴ്ച നടത്തി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. വെല്ലുവിളികളെ ഫലപ്രദമായി നേരിടാനുള്ള ബഹ്റൈന്റെ ശേഷി ശക്തിപ്പെടുത്താന്‍ യു.എ.ഇ. നല്‍കുന്ന പിന്തുണയ്ക്ക് ഹമദ് രാജാവ് നന്ദി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഒരു പങ്കിട്ട ചരിത്രത്തിനപ്പുറം കൂടുതല്‍ സുസ്ഥിരവും യോജിച്ചതുമായ ഭാവിക്കായുള്ള ഏകീകൃത ദര്‍ശനത്തിലേക്ക് വ്യാപിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയ യു.എ.ഇ. പ്രസിഡന്റിന് ഹമദ് രാജാവ് വിട നല്‍കി.സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍,…

Read More

മനാമ: ബഹ്‌റൈനിലെ ബിലാജ് അല്‍ ജസായര്‍ പബ്ലിക് ബീച്ച് മോടിപിടിപ്പിക്കല്‍ പ്രവൃത്തി ആരംഭിച്ചതായി ബഹ്‌റൈന്‍ റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി (ഇദാമ) അറിയിച്ചു.നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബീച്ച് താല്‍ക്കാലികമായി അടച്ചിട്ടുണ്ട്. ബീച്ചിന്റെ ദൃശ്യഭംഗി മെച്ചപ്പെടുത്താനുള്ള പ്രവൃത്തിയുടെ ആദ്യഘട്ടം നടന്നുകൊണ്ടിരിക്കുകയാണെന്നും ഇദാമ വ്യക്തമാക്കി.

Read More

മനാമ: ബഹ്‌റൈനിലെ അല്‍ ജസ്‌റയിലുണ്ടായ വാഹനാപകടത്തില്‍ 20കാരി മരിച്ചു.ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ബന്ധപ്പെട്ട അധികൃതര്‍ സ്ഥലത്തെത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read More

മനാമ: എയര്‍ കാര്‍ഗോ വഴി ബഹ്‌റൈനിലേക്ക് മയക്കുമരുന്ന് കടത്തിയ കേസില്‍ ഏഷ്യക്കാരനായ യുവാവിന് ഹൈ ക്രിമിനല്‍ കോടതി (ഫസ്റ്റ് സര്‍ക്യൂട്ട്) അഞ്ചു വര്‍ഷം തടവും 3,000 ദിനാര്‍ പിഴയും വിധിച്ചു. ശിക്ഷാ കാലാവധി പൂര്‍ത്തിയായശേഷം പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു.ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഒരു എയര്‍ കാര്‍ഗോ പാര്‍സല്‍ കസ്റ്റംസ് അധികൃതര്‍ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് അതില്‍ മയക്കുമരുന്ന് കണ്ടെത്തിയത്. പാര്‍സല്‍ സ്വീകരിക്കേണ്ടയാളുടെ വിലാസവും തിരിച്ചറിയല്‍ നമ്പറും അവര്‍ രേഖപ്പെടുത്തി. തൊട്ടുപിറകെ എത്തിയ മറ്റൊരു പാര്‍സലിലും ഇതേപോലെ മയക്കുമരുന്ന് കണ്ടെത്തി. അതില്‍ രേഖപ്പെടുത്തിയ വിലാസം മറ്റൊരാളുടേതായിരുന്നെങ്കിലും ആദ്യത്തെ പാര്‍സലിലെ അതേ തിരിച്ചറിയല്‍ നമ്പര്‍ തന്നെയായിരുന്നു.തുടര്‍ന്ന് കേസ് ആന്റി നാര്‍കോട്ടിക് ഡയറക്ടറേറ്റിന് കൈമാറി. അവര്‍ പാര്‍സലില്‍ കണ്ട മേല്‍വിലാസത്തിനുള്ളയാളെ ബന്ധപ്പെട്ട് ചരക്ക് സ്വീകരിക്കാന്‍ വരാന്‍ പറഞ്ഞു.ഉദ്യോഗസ്ഥര്‍ ഡെലിവറി ജീവനക്കാരായി വേഷംമാറി കാത്തിരുന്നു. 30കാരനായ ഏഷ്യക്കാരന്‍ പാര്‍സല്‍ സ്വീകരിക്കാനെത്തിയപ്പോള്‍ അയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.പ്രതിയുടെ താമസസ്ഥലം പരിശോധിച്ചപ്പോള്‍ മയക്കുമരുന്ന് കൃത്യമായി അളക്കാനുള്ള ഉപകരണങ്ങളും കണ്ടെത്തി.

Read More

മനാമ: ബഹ്‌റൈനിലെ സ്വകാര്യ പരിശീലന സ്ഥാപനങ്ങളില്‍ ഏപ്രില്‍ 13ന് നേരിട്ടുള്ള പരിശീലനം പുനരാരംഭിച്ചതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു.പ്രോഗ്രാം ആവശ്യകതകളും അന്താരാഷ്ട്ര അവാര്‍ഡിംഗ് ബോഡികള്‍ നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകളും അനുസരിച്ച് സുരക്ഷ ഉറപ്പാക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ പാലിച്ചുകൊണ്ട് സ്വകാര്യ പരിശീലന സ്ഥാപനങ്ങള്‍ക്ക് നേരിട്ടോ ഓണ്‍ലൈനായോ പരിശീലനം നല്‍കാമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Read More

മനാമ: ബഹ്‌റൈനിലെ ജനസാന്ദ്രതയുള്ള പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഗള്‍ഫ് പെട്രോകെമിക്കല്‍ ഇന്‍ഡസ്ട്രീസ് കമ്പനി (ജി.പി.ഐ.സി) കേന്ദ്രത്തിനു നേരെ ഏപ്രില്‍ 5ന് ഇറാന്‍ നടത്തിയ ആക്രമണം ജീവന്‍, സ്വത്ത്, അടിസ്ഥാന സൗകര്യങ്ങള്‍, വ്യാവസായിക- എണ്ണ സ്ഥാപനങ്ങള്‍ എന്നിവയ്ക്കെതിരായ നഗ്നമായ ആക്രമണമാണെന്നും അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരം കുറ്റകരമാക്കുകയും അന്താരാഷ്ട്ര കണ്‍വെന്‍ഷനുകളും മാനദണ്ഡങ്ങളും തള്ളിക്കളയുകയും ചെയ്ത യുദ്ധക്കുറ്റങ്ങള്‍ക്ക് തുല്യമാണെന്നും ആഭ്യന്തര മന്ത്രാലയം അഭിപ്രായപ്പെട്ടു.പൊതുജന സംരക്ഷണം ശക്തിപ്പെടുത്താനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ സ്വീകരിച്ച മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ ഇല്ലായിരുന്നെങ്കില്‍ ആക്രമണത്തില്‍ വന്‍തോതില്‍ ജീവനും സ്വത്തിനും നാശനഷ്ടമുണ്ടാകുമായിരുന്നു. ജി.പി.ഐ.സി. കേന്ദ്രത്തിനുണ്ടായ നാശനഷ്ടങ്ങള്‍ ഉടനടി നിയന്ത്രണവിധേയമാക്കി. അത്തരം സന്ദര്‍ഭങ്ങളില്‍ പാലിക്കുന്ന സുരക്ഷാ ആവശ്യകതകള്‍ക്കനുസൃതമായി രണ്ടാം ഘട്ട സാങ്കേതിക പ്രവൃത്തികളുടെയും അറ്റകുറ്റപ്പണികളുടെയും ഭാഗമായി ജോലികള്‍ പുനരാരംഭിക്കാന്‍ നടപടികള്‍ സ്വീകരിച്ചതായും മന്ത്രാലയം അറിയിച്ചു.

Read More

മനാമ: ഏപ്രില്‍ 5ന് ബഹ്‌റൈനിലെ ഗള്‍ഫ് പെട്രോകെമിക്കല്‍ ഇന്‍ഡസ്ട്രീസ് കമ്പനി (ജി.പി.ഐ.സി) കേന്ദ്രത്തിനു നേരെ നടന്ന ഇറാനിയന്‍ ആക്രമണത്തില്‍ യുദ്ധക്കുറ്റത്തിന് തുല്യമായ വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി കാപ്പിറ്റല്‍ ഗവര്‍ണറേറ്റ് പോലീസ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഇസ ഹസ്സന്‍ അല്‍ ഖത്തന്‍ അറിയിച്ചു.അപകടമുണ്ടാക്കുന്ന വസ്തുക്കളൊന്നും ചോര്‍ന്നിട്ടില്ലെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ സുരക്ഷാ നടപടിക്രമങ്ങളും മുന്‍കരുതല്‍ നടപടികളും ഉടനടി സ്വീകരിച്ചിട്ടുണ്ട്. സാഹചര്യം നിയന്ത്രിക്കുന്നതിലും പൊതുജന സുരക്ഷ നിലനിര്‍ത്തുന്നതിലും ഈ നടപടികള്‍ ഫലപ്രദമാണ്.രണ്ടാം ഘട്ട അറ്റകുറ്റപ്പണികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസൃതമായും ഏത് സാഹചര്യത്തെയും നേരിടാനുള്ള പൂര്‍ണ്ണ സന്നദ്ധതയോടെയും പ്രവര്‍ത്തനങ്ങള്‍ നടത്തും. ജനങ്ങളുടെ സുരക്ഷ മുന്‍ഗണനയായി ഉറപ്പാക്കാനും ബദല്‍ താമസ സൗകര്യങ്ങളൊരുക്കാനും പണികള്‍ പൂര്‍ത്തിയാകുന്നതുവരെയും സ്ഥിതിഗതികള്‍ സുരക്ഷിതമായി സാധാരണ നിലയിലേക്ക് മടങ്ങുന്നതുവരെയും ജനങ്ങള്‍ക്ക് എല്ലാ ആവശ്യങ്ങളും സേവനങ്ങളും ഉറപ്പാക്കാനുമുള്ള മുന്‍കരുതല്‍ നടപടിയായാണ് സ്ഥലത്തിനു സമീപമുള്ള പ്രദേശം ഒഴിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.ആഭ്യന്തര മന്ത്രാലയം സ്വീകരിച്ച മുന്‍കരുതല്‍ നടപടികള്‍ക്ക് ജലീല അല്‍ സയ്യിദ് എം.പി. പിന്തുണ പ്രഖ്യാപിച്ചു.…

Read More