Author: news editor

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി കോണ്‍ഗ്രസ് പിരിച്ച ഫണ്ട് തിരുവനന്തപുരത്തെ ധനലക്ഷ്മി ബാങ്കിലുണ്ടെന്ന് പാര്‍ട്ടി നേതാവ് കെ.സി.വേണുഗോപാല്‍. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.പുനരധിവാസ പദ്ധതിക്കായി കോണ്‍ഗ്രസ് വാങ്ങിയ ഭൂമിക്ക് പിരിഞ്ഞുകിട്ടിയതിനേക്കാള്‍ കൂടുതല്‍ പണം ചെലവായെന്നും കെ.പി.സി.സിയുടെ അക്കൗണ്ടില്‍നിന്നാണ് ബാക്കി പണം കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ കെ.സി. വേണുഗോപാലിന്റെ വിശദീകരണത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കാതെ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഒഴിഞ്ഞുമാറി. പദ്ധതി പൂര്‍ത്തിയായ ശേഷം കണക്ക് പുറത്തുവിടുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. നേരത്തെ ഭൂമി വാങ്ങാന്‍ അഞ്ചു കോടി രൂപ ചെലവായെന്ന് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞിരുന്നു.

Read More

കോഴിക്കോട്: പേരാമ്പ്രയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാതെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്‌ലിയ. ജമാഅത്തെ ഇസ്ലാമിയുടെ നോമിനിയെന്ന ആരോപണം മറികടക്കാനാണിതെന്നാണ് സൂചന.എന്നാല്‍ എല്ലാ മണ്ഡലങ്ങളിലും കണ്‍വെന്‍ഷനുണ്ടെന്നും സ്ഥാനാര്‍ത്ഥി വരേണ്ട കാര്യമില്ലെന്നുമാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വിശദീകരണം.പേരാമ്പ്ര ചങ്ങരോത്ത് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍നിന്നാണ് ഫാത്തിമ തെഹ്‌ലിയ വിട്ടുനിന്നത്. കണ്‍വെന്‍ഷന്റെ നോട്ടീസില്‍ ഫാത്തിമ തെഹ്‌ലിയ പങ്കെടുക്കുമെന്ന് പറഞ്ഞിരുന്നു. ഫാത്തിമ ജമാഅത്തെ ഇസ്ലാമിയുടെ നോമിനിയാണെന്ന് എതിരാളികള്‍ ആരോപണമുന്നയിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് പിന്‍മാറ്റമെന്നാണ് സൂചന. എന്നാല്‍ ഷെഡ്യൂളില്‍ ഈ പരിപാടിയില്ലെന്നാണ് യു.ഡി.എഫന്റെ വിശദീകരണം.അതേസമയം, എല്ലാ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ വെച്ചിട്ടുണ്ടെന്നും സ്ഥാനാര്‍ത്ഥി വരേണ്ട കാര്യമില്ലെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനു നേരെയുള്ള ഇറാന്റെ ആക്രമണത്തിന്റെ തുടക്കം മുതല്‍ ഇതുവരെ ബഹ്‌റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) ഇറാന്റെ 188 മിസൈലുകളും 445 ഡ്രോണുകളും തടഞ്ഞുനിര്‍ത്തി തകര്‍ത്തതായും ഇറാനിയന്‍ ആക്രമണത്തിന്റെ തുടര്‍ച്ചയെ തുടര്‍ന്നും തടയുന്നുണ്ടെന്നും ബി.ഡി.എഫ്. ജനറല്‍ കമാന്‍ഡ് അറിയിച്ചു.ഈ കാലയളവിലുടനീളം തങ്ങളുടെ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച അസാധാരണമായ യുദ്ധ സന്നദ്ധതയിലും പ്രവര്‍ത്തന മികവിലും മാതൃകാപരമായ ജാഗ്രതയിലും ജനറല്‍ കമാന്‍ഡ് അഭിമാനം പ്രകടിപ്പിച്ചു.പൊതുജനങ്ങളെല്ലാം വീടിനുള്ളില്‍ തന്നെ തുടരാനും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം പുറത്തിറങ്ങാനും സ്വന്തം സുരക്ഷയ്ക്കായി അതീവ ജാഗ്രത പാലിക്കാനും ജനറല്‍ കമാന്‍ഡ് ആഹ്വാനം ചെയ്തു. ആക്രമണബാധിത സ്ഥലങ്ങള്‍, സംശയാസ്പദമായ വസ്തുക്കള്‍ എന്നിവയില്‍നിന്ന് അകലം പാലിക്കണം. സൈനിക നടപടികളുടെയോ അവശിഷ്ടങ്ങള്‍ വീണ സ്ഥലങ്ങളുടെയോ ചിത്രീകരണം ഒഴിവാക്കണം. കിംവദന്തികള്‍ പ്രചരിപ്പിക്കരുത്. ഔദ്യോഗിക സ്രോതസ്സുകളില്‍നിന്നും സര്‍ക്കാര്‍ മാധ്യമങ്ങളില്‍നിന്നും മാത്രം വിവരങ്ങള്‍ ശേഖരിക്കണമെന്നും പൊതുജനങ്ങളോട് ജനറല്‍ കമാന്‍ഡ് അഭ്യര്‍ത്ഥിച്ചു.

Read More

മനാമ: ഇറാനിയന്‍ ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ വീണ് ബഹ്‌റൈനിലെ സിത്രയിലെ ഏതാനും വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.പോലീസ് മേധാവി ലെഫ്റ്റനന്റ് ജനറല്‍ താരിഖ് അല്‍ ഹസ്സനും കാപ്പിറ്റല്‍ ഗവര്‍ണര്‍ ഷെയ്ഖ് ഖാലിദ് ബിന്‍ ഹുമൂദ് അല്‍ ഖലീഫയും ഈ വീടുകള്‍ സന്ദര്‍ശിച്ചു. അവര്‍ ജനങ്ങളുടെ സുരക്ഷ വിലയിരുത്തി. ചിലര്‍ക്കുണ്ടായ പരിക്കുകള്‍ നിസ്സാരമാണെന്നും അവര്‍ക്ക് പൂര്‍ണ്ണമായ ചികിത്സ ലഭിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.ദുരിതബാധിതരുടെ അവസ്ഥകള്‍ നിരക്ഷിക്കുന്നതിലും അവര്‍ക്ക് എല്ലാതരം പിന്തുണയും പരിചരണവും നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലും രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ കാണിക്കുന്ന താല്‍പര്യം പോലീസ് മേധാവി പരാമര്‍ശിച്ചു.ദുരിതബാധിതരെ പിന്തുണയ്ക്കാനും അവരുടെ ആവശ്യങ്ങള്‍ ഉടനടി നല്‍കാനുമുള്ള എല്ലാ നടപടികള്‍ സ്വീകരിക്കാന്‍ നേതൃത്വം ശ്രദ്ധിക്കുന്നുണ്ടെന്ന് കാപ്പിറ്റല്‍ ഗവര്‍ണര്‍ പറഞ്ഞു.

Read More

കോഴിക്കോട്: വടകര ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് വടകര പോലീസ് അവസാനിപ്പിച്ചു. പ്രതികളെ കണ്ടെത്താനായില്ലെന്നു പറഞ്ഞാണ് കേസ് അവസാനിപ്പിച്ചത്.കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെുടപ്പ് കാലത്താണ് ഷാഫി പറമ്പിലിനെതിരെ വിദ്വേഷ പോസ്റ്റുകളായി കാഫിര്‍ സ്‌ക്രീന്‍ ഷോട്ടുകള്‍ എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ചത്.സ്‌ക്രീന്‍ ഷോട്ടുകള്‍ വാട്ട്‌സ് ഗ്രൂപ്പില്‍ ആദ്യം പോസ്റ്റ് ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയ ഡി.വൈ.എഫ്.ഐ നേതാവ് റിബേഷ് രാമകൃഷണന്റെ ഫോണ്‍ പരിശോധനാഫലമടക്കമുള്ള തെളിവുകള്‍ കിട്ടിയില്ലെന്നും പോലീസ് പറയുന്നു.കേസില്‍ ആദ്യം പ്രതിചേര്‍ക്കപ്പെട്ടത് മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് കാസിമായിരുന്നു. കാസിം കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം നടന്നത്.സ്‌ക്രീന്‍ ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത് 2024 ഏപ്രില്‍ 25ന് അമ്പാടിമുക്ക് സഖാക്കള്‍ എന്ന ഫേസ്ബുക്ക് പേജിലാണ്. ‘റെഡ് ബറ്റാലിയന്‍’ എന്ന ഗ്രൂപ്പില്‍നിന്ന് കിട്ടയതാണെന്ന് അമ്പാടിമുക്ക് സഖാക്കള്‍ അഡ്മിന്‍ മനിഷ് പൊലീസിനെ അറിയിച്ചു. ഏപ്രില്‍ 25 ഉച്ചക്ക് 2.34നാണ് ‘റെഡ് ബറ്റാലിയന്‍’ ഗ്രൂപ്പില്‍ സ്‌ക്രീന്‍ഷോട്ട് പ്രത്യക്ഷപ്പെട്ടത്. പോസ്റ്റിട്ടത് അമല്‍ റാം എന്ന വ്യക്തിയാണ്. റെഡ് എന്‍കൗണ്ടര്‍’ എന്ന ഗ്രൂപ്പില്‍നിന്നാണ്…

Read More

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാലിന് സി.പി.എമ്മിന്റെ വക്കീല്‍ നോട്ടീസ്. പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി ഓഫീസില്‍ വ്യാജ ആധാര്‍ കാര്‍ഡ് അടിക്കുന്നു എന്ന പ്രസ്താവനയ്‌ക്കെതിരെയാണ് വക്കീല്‍ നോട്ടീസയച്ചത്.എല്‍.ഡി.എഫിനും സി.പി.എമ്മിനും അവമതിപ്പുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രസ്താവനയാണിതെന്നും പ്രസ്താവന പിന്‍വലിച്ച് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ്. കഴിഞ്ഞ ദിവസമാണ് സി.പി.എമ്മിനെതിരെ വേണുഗോപാല്‍ ഗുരുതര ആരോപണമുന്നയിച്ചത്.സി.പി.എം. പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ഓഫീസില്‍ വ്യാജ ഐ.ഡി. നിര്‍മ്മാണം നടക്കുന്നുണ്ടെന്നും പരാജയഭീതിയില്‍ സി.പി.എം. പഴയ തന്ത്രങ്ങള്‍ പുറത്തെടുക്കുന്നുവെന്നും വിറളി പൂണ്ടിരിക്കുകയാണെന്നും വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Read More

കോഴിക്കോട്: പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ എല്‍.ഡി.എഫ്. കണ്‍വീനറും സ്ഥാനാര്‍ഥിയുമായ ടി.പി. രാമകൃഷ്ണന് നോട്ടീസ്. യു.ഡി.എഫിന്റെ പരാതിയിലാണ് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ നോട്ടീസയച്ചത്. ഇടതുമുന്നണിയുടെ അനൗണ്‍സ്‌മെന്റ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിലാണ് വിശദീകരണം തേടിയത്. പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദമായിട്ടുണ്ട്.അനൗണ്‍സ്‌മെന്റ് ശബ്ദം സി.പി.എം. നേതാവിന്റേതാണെന്ന് ആരോപിച്ച് യു.ഡി.എഫ്. രംഗത്തെത്തിയിരുന്നു. അനൗണ്‍സ്‌മെന്റ് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പറടക്കം നല്‍കി മൈക്ക് പെര്‍മിഷന്‍ എടുത്തതാണ് പ്രധാന തെളിവായത്. വാഹനം എല്‍.ഡി.എഫിന്റേതല്ലെന്നു പറഞ്ഞ് കൈയൊഴിഞ്ഞെങ്കിലും പരാതി നല്‍കാന്‍ സി.പി.എം. തയ്യാറായിട്ടില്ല. സംഭവത്തില്‍ കേസെടുക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്‌ലിയ പ്രതികരിച്ചിരുന്നു. അനൗണ്‍സ്‌മെന്റ് റെക്കോര്‍ഡ് ചെയ്തത് നടുവണ്ണൂരിലെ സ്റ്റുഡിയോയില്‍വെച്ചാണെന്നും തെളിവുണ്ടെന്നും തെഹ്‌ലിയ പറഞ്ഞിട്ടുണ്ട്.ഫാത്തിമ തെഹ്ലിയയെ പേരാമ്പ്രയില്‍ സ്ഥാനാര്‍ത്ഥിയാക്കിയ മുസ്ലിംലീഗ് മതം പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗണ്‍സ്മെന്റാണ് എല്‍.ഡി.എഫ്. പ്രചാരണ വാഹനത്തിലുണ്ടായിരുന്നതെന്നാണ് പരാതി.

Read More

പാരീസ്: 2026ലെ പാരീസ് ആര്‍ബിട്രേഷന്‍ വാരത്തോടനുബന്ധിച്ച് ബഹ്റൈനിലെ അന്താരാഷ്ട്ര തര്‍ക്ക പരിഹാര കൗണ്‍സിലിന്റെ സെക്രട്ടറി ജനറല്‍ പ്രൊഫസര്‍ മാരികെ പത്രാനി പോള്‍സണും ഐ.ഡി.ആര്‍.സിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡാമിയന്‍ ഹിക്ക്മാനും ബഹ്റൈനിലെ ഗ്ലോബല്‍ ജസ്റ്റിസ് ബേയും (ജി.ജെ.ബി) ലണ്ടനിലെ ഇന്റര്‍നാഷണല്‍ തര്‍ക്ക പരിഹാര കേന്ദ്രവും (ഐ.ഡി.ആര്‍.സി) ചേര്‍ന്ന് ലണ്ടനിലെ ഐ.ഡി.ആര്‍.സി. വളപ്പില്‍ ഒരു ഗ്ലോബല്‍ ജസ്റ്റിസ് ബേ ഓഫീസ് സ്ഥാപിക്കാനുള്ള കരാറില്‍ ഒപ്പുവെച്ചു.ഫ്രാന്‍സിലെ ബഹ്റൈന്‍ അംബാസഡര്‍ ഇസ്സാം അബ്ദുല്‍ അസീസ് അല്‍ജാസിമിന്റെ സാന്നിധ്യത്തില്‍ വിശിഷ്ട നിയമ, സ്ഥാപന വ്യക്തികള്‍ക്കൊപ്പം പാരീസില്‍ നടന്ന ചടങ്ങിലാണ് കരാര്‍ ഒപ്പുവെച്ചത്.ലോകത്തിലെ പ്രമുഖ തര്‍ക്കപരിഹാര കേന്ദ്രങ്ങളിലൊന്നില്‍ ബഹ്റൈന്റെ അന്താരാഷ്ട്ര സാന്നിധ്യമായി പുതിയ ഓഫീസ് പ്രവര്‍ത്തിക്കും. ആഗോള നിയമ ആവാസവ്യവസ്ഥയില്‍ ഗ്ലോബല്‍ ജസ്റ്റിസ് ബേയെ കൂടുതല്‍ ഉറപ്പിക്കുന്നതിനൊപ്പം മദ്ധ്യസ്ഥത, ബദല്‍ തര്‍ക്ക പരിഹാര മേഖലകളില്‍ ബഹ്റൈനും ലണ്ടനും തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

Read More

മനാമ: ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയും ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലിയും കൂടിക്കാഴ്ച നടത്തി.ബഹ്റൈന്റെ വാണിജ്യ, സാമ്പത്തിക, നിക്ഷേപ മേഖലകള്‍ക്കും രാജ്യത്തുടനീളമുള്ള വിജയകരമായ ബിസിനസ് പദ്ധതികള്‍ക്കും ലുലു ഗ്രൂപ്പ് നല്‍കിയ സംഭാവനകളെ രാജാവ് പ്രശംസിച്ചു. നിലവിലെ സാഹചര്യങ്ങളില്‍ ഭക്ഷ്യ-ഉപഭോക്തൃ വസ്തുക്കള്‍ നല്‍കുന്നതിലും അവശ്യസാധനങ്ങളുടെ ലഭ്യതയെക്കുറിച്ച് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നതിലും ലുലു ഗ്രൂപ്പിന്റെയും ബഹ്റൈനിലെ മറ്റു കമ്പനികളുടെയും പങ്കിനെ രാജാവ് അഭിനന്ദിച്ചു. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെ പിന്തുണയ്ക്കുന്നതില്‍ ബന്ധപ്പെട്ട അധികാരികളും സ്വകാര്യ മേഖലയും തമ്മിലുള്ള സഹകരണവും ഏകോപിത ശ്രമങ്ങളും രാജാവ് ചൂണ്ടിക്കാട്ടി.ബഹ്റൈന്റെ സാമ്പത്തിക, വാണിജ്യ വികസനത്തിന് നല്‍കിയ പിന്തുണയ്ക്ക് യൂസഫലി രാജാവിന് നന്ദിയും കടപ്പാടും അറിയിച്ചു. ഇത് രാജ്യത്തിനും ജനങ്ങള്‍ക്കും ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Read More

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലിന്റെ ഏപ്രില്‍ മാസത്തെ അദ്ധ്യക്ഷപദവിയില്‍ ബഹ്റൈന്‍ ചുമതലയേല്‍ക്കുന്നതിന്റെ ഭാഗമായി, ഗള്‍ഫ് സഹകരണ കൗണ്‍സിലും (ജി.സി.സി) ഐക്യരാഷ്ട്രസഭയും തമ്മിലുള്ള സഹകരണത്തെക്കുറിച്ചുള്ള ഉന്നതതല സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി അദ്ധ്യക്ഷത വഹിച്ചു.കൗണ്‍സിലിന്റെ ആസ്ഥാനത്ത് നടന്ന യോഗം ‘അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതില്‍ ഐക്യരാഷ്ട്രസഭയും പ്രാദേശിക, ഉപമേഖലാ സംഘടനകളും തമ്മിലുള്ള സഹകരണം’ എന്ന അജണ്ടയിലായിരുന്നു.ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെയും ആശംസകള്‍ അദ്ദേഹം കൗണ്‍സിലിനെ അറിയിച്ചു. 2026- 2027 കാലയളവിലെ സുരക്ഷാ കൗണ്‍സിലിലെ സ്ഥിരമല്ലാത്ത അംഗത്വവും ഈ മാസത്തെ കൗണ്‍സിന്റെ അദ്ധ്യക്ഷസ്ഥാനവും ലഭിച്ചതില്‍ ബഹ്റൈന്റെ അഗാധമായ അഭിമാനം പ്രകടിപ്പിക്കുന്നു.ഇറാന്റെ നിയമവിരുദ്ധമായ ബാലിസ്റ്റിക് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ സംബന്ധിച്ച് ജി.സി.സി. രാജ്യങ്ങള്‍ക്കും ജോര്‍ദാനും വേണ്ടി വേണ്ടി ബഹ്റൈന്‍ അവതരിപ്പിച്ച സുരക്ഷാ കൗണ്‍സില്‍ പ്രമേയം 2817 അംഗീകരിച്ചതിന് കൗണ്‍സില്‍…

Read More