- ഡോണൾഡ് ട്രംപ് നരേന്ദ്ര മോദിയെ ഫോണിൽ സംസാരിച്ചു, ഹോർമുസും പശ്ചിമേഷ്യൻ സാഹചര്യവും ചർച്ചയായി
- ബഹ്റൈനില്‍ വായ്പാ തിരിച്ചടവുകള്‍ മൂന്നു മാസത്തേക്ക് ഒഴിവാക്കി
- ബാങ്ക് ലോൺ ഗഡുക്കളും ക്രെഡിറ്റ് കാർഡ് പേയ്മെന്റുകളും പലിശ ഉൾപ്പെടെ മൂന്ന് മാസത്തേക്ക് നീട്ടിവെക്കാം
- സോഷ്യൽ സർവീസ് ലീഗിന്റെ നേതൃത്വത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു
- ‘ബൈ ബൈ പിണറായി’ ഫ്ളക്സ് തര്‍ക്കം: കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്തു; 7 സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
- ഫാല്‍ക്കണ്‍ സ്മാരകം നീക്കംചെയ്യണമെന്ന ആവശ്യം മുനിസിപ്പല്‍ കൗണ്‍സില്‍ തള്ളി
- സൗജന്യ സായാഹ്ന ഓണ്‍ലൈന്‍ റിവിഷന്‍ ക്ലാസുകളുമായി ‘ഇംകാന്‍’ പരിപാടി
- കോഴിക്കോട്ട് 16കാരിയെ കൊലപ്പെടുത്തി; യുവാവ് ജീവനൊടുക്കി
Author: news editor
മനാമ: ബഹ്റൈനില്‍ ഇറാനിയന്‍ ആക്രമണത്തെ തുടര്‍ന്ന് ഒഴിപ്പിച്ച വീടുകളില്‍ മോഷണം നടത്തിയ കേസില്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഈ കേസില്‍ ഏഴു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളുമടക്കം എട്ടു ലക്ഷത്തിലധികം ദിനാര്‍ വിലവരുന്ന സാധനങ്ങളാണ് മോഷ്ടിക്കപ്പെട്ടത്.
മനാമ: ബഹ്റൈനില്‍ തുറന്ന സ്ഥലങ്ങളിലെ വേനല്‍ക്കാല മദ്ധ്യാഹ്ന ജോലി നിരോധനം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും.രണ്ടര മാസം നീണ്ടുനില്‍ക്കുന്ന നിരോധനം ഓഗസ്റ്റ് 31ന് അവസാനിക്കും. ഉച്ച സമയം മുതല്‍ വൈകുന്നേരം നാലുമണി വരെയാണ് നിരോധനം. നിരോധനം ഗസറ്റില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്.കഴിഞ്ഞ വര്‍ഷത്തേതില്‍നിന്ന് 15 ദിവസം കുറവാണ് ഇത്തവണത്തെ നിരോധനം. കഴിഞ്ഞ വര്‍ഷം നിരോധനം സെപ്റ്റംബര്‍ 15 വരെ നീട്ടിയിരുന്നു.കൊടുംചൂടില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ഈ നടപടി. തൊഴില്‍ സമയം സംബന്ധിച്ച വിവരങ്ങള്‍ തൊഴിലുടമകള്‍ തൊഴിലിടങ്ങളില്‍ പ്രദര്‍ശിപ്പിക്കണമെന്ന വ്യവസ്ഥയുണ്ട്.
ഇറാനിയന്‍ ആക്രമണത്തില്‍ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചവര്‍ക്ക് പൂര്‍ണ്ണ നഷ്ടപരിഹാരം നല്‍കും
മനാമ: ബഹ്റൈനില്‍ ഇറാനിയന്‍ ആക്രമണത്തില്‍ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ച പൗരര്‍ക്ക് പൂര്‍ണ്ണ നഷ്ടപരിഹാരം നല്‍കാനുള്ള രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ അദ്ധ്യക്ഷതയില്‍ ഗുദൈബിയ കൊട്ടാരത്തില്‍ നടന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.രാജ്യത്തെയും ജനങ്ങളെയും ഉയര്‍ന്ന നിലവാരത്തില്‍ സംരക്ഷിക്കുന്ന ബഹ്റൈന്‍ പ്രതിരോധ സേന, നാഷണല്‍ ഗാര്‍ഡ്, ആഭ്യന്തര മന്ത്രാലയം തുടങ്ങിയ എല്ലാ സൈനിക, സുരക്ഷാ, പൊതുസേവന ഏജന്‍സികളുടെയും കഴിവുകളെ മന്ത്രിസഭ അഭിനന്ദിച്ചു.പൗരര്‍ക്ക് പരിക്കേല്‍ക്കുകയും അവരുടെ സുരക്ഷയെ അപകടപ്പെടുത്തുകയും വീടുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്ത ഇറാനിയന്‍ ആക്രമണത്തെ മന്ത്രിസഭ അപലപിച്ചു. മേഖലയിലുടനീളമുള്ള പൊതു അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും മറ്റെല്ലാ ശത്രുതാപരമായ പ്രവര്‍ത്തനങ്ങളും ഉടനടി അവസാനിപ്പിക്കണമെന്ന് മന്ത്രിസഭ അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.
മനാമ: ബഹ്റൈനെയും സൗദി അറേബ്യയെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ് വേ വഴിയുള്ള വാഹന ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി കോസ് വേ അതോറിറ്റി അധികൃതര്‍ അറിയിച്ചു.കഴിഞ്ഞ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ സൗദി അറേബ്യ പുറപ്പെടുവിച്ച സുരക്ഷാ മുന്നറിയിപ്പുകളെത്തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് ഈ തീരുമാനം.യാത്രക്കാര്‍ക്കുണ്ടാകുന്ന അസൗകര്യത്തില്‍ ഖേദിക്കുന്നതായും സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ഗതാഗതം പുനഃസ്ഥാപിക്കുന്നതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
മനാമ: ബഹ്റൈനു നേരെയുള്ള ഇറാന്റെ ആക്രമണത്തിന്റെ തുടക്കം മുതല്‍ ഇതുവരെ ബഹ്റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) ഇറാന്റെ 188 മിസൈലുകളും 468 ഡ്രോണുകളും തടഞ്ഞുനിര്‍ത്തി തകര്‍ത്തതായും ഇറാനിയന്‍ ആക്രമണത്തിന്റെ തുടര്‍ച്ചയെ തുടര്‍ന്നും തടയുന്നുണ്ടെന്നും ബി.ഡി.എഫ്. ജനറല്‍ കമാന്‍ഡ് അറിയിച്ചു.ഈ കാലയളവിലുടനീളം തങ്ങളുടെ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച അസാധാരണമായ യുദ്ധ സന്നദ്ധതയിലും പ്രവര്‍ത്തന മികവിലും മാതൃകാപരമായ ജാഗ്രതയിലും ജനറല്‍ കമാന്‍ഡ് അഭിമാനം പ്രകടിപ്പിച്ചു.പൊതുജനങ്ങളെല്ലാം വീടിനുള്ളില്‍ തന്നെ തുടരാനും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം പുറത്തിറങ്ങാനും സ്വന്തം സുരക്ഷയ്ക്കായി അതീവ ജാഗ്രത പാലിക്കാനും ജനറല്‍ കമാന്‍ഡ് ആഹ്വാനം ചെയ്തു. ആക്രമണബാധിത സ്ഥലങ്ങള്‍, സംശയാസ്പദമായ വസ്തുക്കള്‍ എന്നിവയില്‍നിന്ന് അകലം പാലിക്കണം. സൈനിക നടപടികളുടെയോ അവശിഷ്ടങ്ങള്‍ വീണ സ്ഥലങ്ങളുടെയോ ചിത്രീകരണം ഒഴിവാക്കണം. കിംവദന്തികള്‍ പ്രചരിപ്പിക്കരുത്. ഔദ്യോഗിക സ്രോതസ്സുകളില്‍നിന്നും സര്‍ക്കാര്‍ മാധ്യമങ്ങളില്‍നിന്നും മാത്രം വിവരങ്ങള്‍ ശേഖരിക്കണമെന്നും പൊതുജനങ്ങളോട് ജനറല്‍ കമാന്‍ഡ് അഭ്യര്‍ത്ഥിച്ചു.
മനാമ: ബഹ്റൈനില്‍ മാര്‍ച്ച് 27ന് ഒരാള്‍ തടവിലിരിക്കെ മരണപ്പെട്ട സംഭവത്തെക്കുറിച്ച് പ്രത്യേക അന്വേഷണ യൂണിറ്റ് അന്വേഷണം തുടരുന്നു.സംഭവം സംബന്ധിച്ച സമൂഹമാധ്യമ കുറിപ്പുകള്‍ വരെ പരിശോധിച്ചിട്ടുണ്ടെന്ന് പ്രത്യേക അന്വേഷണ യൂണിറ്റ് അറിയിച്ചു. മരണവുമായി ബന്ധപ്പെട്ട് മുഴുവന്‍ കാര്യങ്ങളും അറിയുന്നതിനായി മള്‍ട്ടി ട്രാക്ക് അന്വേഷണം നടക്കുന്നുണ്ട്. അറസ്റ്റിലായ സമയം മുതല്‍ ഇയാളുമായി ബന്ധപ്പെട്ട് സ്വീകരിച്ച എല്ലാ നടപടികളും അവലോകനം ചെയ്യും.ഔദ്യോഗിക രേഖകള്‍, വീഡിയോ റെക്കോര്‍ഡിംഗുകള്‍, സാക്ഷിമൊഴികള്‍, സാങ്കേതികവും ഭൗതികവുമായ തെളിവുകള്‍ എന്നിവയെല്ലാം പരിശോധിക്കും. കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തുന്ന ഏതൊരാളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരിക എന്നതാണ് അന്വേഷണത്തിന്റെ ലക്ഷ്യമെന്നും പ്രത്യേക അന്വേഷണ യൂണിറ്റ് അധികൃതര്‍ പറഞ്ഞു.
ബഹ്റൈനില്‍നിന്ന് കുറഞ്ഞ ചെലവില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് നാട്ടിലേക്ക് യാത്രയൊരുക്കി കേരള സോഷ്യല്‍ ഫോറവും മലയാളി ബിസിനസ് ഫോറവും
മനാമ: ബഹ്റൈനിലെ മലയാളി പ്രവാസികളില്‍ സാമ്പത്തികമായും ശാരീരികമായും പ്രയാസമനുഭവിക്കുന്നവരെയും നാട്ടിലെ വിവിധ അടിയന്തിര ആവശ്യങ്ങള്‍ നടത്താന്‍ പോകേണ്ടവരെയും ഏറ്റവും കുറഞ്ഞ നിരക്കില്‍ നാട്ടിലെത്തിക്കുന്നതിന് സാമൂഹ്യസേവന കൂട്ടായ്മകളായ ബഹ്റൈന്‍ കേരള സോഷ്യല്‍ ഫോറത്തിന്റെയും ബഹ്റൈന്‍ മലയാളി ബിസിനസ് ഫോറത്തിന്റെയും ഹെല്‍പ്പ് ലൈന്‍ വിഭാഗം തുടക്കം കുറിച്ചു.ഇതിനു വേണ്ടിയിട്ടുള്ള ചാര്‍ട്ടേഡ് വിമാനം ഏപ്രില്‍ 16ന് മസ്ക്കത്തില്‍നിന്ന് പുറപ്പെടും. യാത്രക്കാരെ ബഹ്റൈനില്‍നിന്ന് സൗദി വഴി ഒമാനിലെ മസ്ക്കത്ത് എയര്‍പോര്‍ട്ടിലേക്ക് ബസ് മാര്‍ഗവും അവിടെ നിന്ന് കൊച്ചിയിലേക്ക് വിമാനമാര്‍ഗവും കൊണ്ടുപോകും. ഇതിനെല്ലാം കൂടി 220 ബഹ്റൈന്‍ ദിനാറാണ് നല്‍കേണ്ടത്.യാത്രക്കാര്‍ ഒറിജിനല്‍ പാസ്പോര്‍ട്ട്, വെള്ള പശ്ചാത്തലത്തിലുള്ള ഫോട്ടോ, ബഹ്റൈന്‍ വിസയുടെ കോപ്പി, തൊഴിലുടമയുടെ സമ്മതപത്രം എന്നിവ ഹാജരാക്കണം.ബുക്കിംഗ് തുടങ്ങിയപ്പോഴേക്കും സാധാരണക്കാരായ പ്രവാസികളുടെ നിലയ്ക്കാത്ത ബുക്കിംഗാണ് നടക്കുന്നതെന്ന് ഫോറം ഹെല്‍പ്പ് ലൈന്‍ കൂട്ടായ്മ ഭാരവാഹികള്‍ അറിയിച്ചു.
പ്രത്യേക ലേഖകന്‍ കോഴിക്കോട്: കേരളം പോളിംഗ് ബൂത്തിലേക്കടുക്കുമ്പോള് രാഷ്ട്രീയ ചേരികളില്‍ പ്രതീക്ഷയും അതോടൊപ്പം ആശങ്കകളും. ചില നിയമസഭാ മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമ്പോള്‍ ചിലയിടങ്ങളില്‍ ചിത്രം തീര്‍ത്തും അവ്യക്തവുമാണ്. പരമ്പരാഗതമായി മുന്നണികള്‍ വിജയമുറപ്പിച്ചിരുന്ന മണ്ഡലങ്ങളുടെ എണ്ണം കുറഞ്ഞുവരുന്ന പ്രതീതിയുമുണ്ട്.ഭരണത്തുടര്‍ച്ച ലക്ഷ്യംവെച്ച് സര്‍വ്വസന്നാഹങ്ങളോടും കൂടി തന്നെയാണ് ഭരണപക്ഷമായ എല്‍.ഡി.എഫ്. മുന്നേറുന്നത്. അതിനായി സകലവിധ പ്രചാരണ രീതികളും മുന്നണി അതിശക്തമായി തന്നെ പ്രയോഗിക്കുന്നുമുണ്ട്. ഭരണവിരുദ്ധ വികാരത്തെ മറികടക്കാന്‍ വീണ്ടും പോരിനിറക്കിയ സിറ്റിംഗ് എം.എല്‍.എമാര്‍ക്ക് അവരുടെ മണ്ഡലങ്ങളിലുള്ള ജനസ്വീകാര്യത വഴി സാധിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് മുന്നണിയെ നയിക്കുന്ന സി.പി.എം.എന്നാല്‍ മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള വിമതസാന്നിധ്യം പരമ്പരാഗത ഇടതു കോട്ടകളില്‍ വിള്ളല്‍ വീഴ്ത്തുമോ എന്ന ആശങ്ക നേതൃത്വത്തെ അലട്ടുന്നുമുണ്ട്. മുന്‍ മന്ത്രിയും സി.പി.എമ്മിന്റെ സമുന്നത നേതാവുമായിരുന്ന ജി. സുധാകരന് വിമതനായി യു.ഡി.എഫ്. പിന്തുണയോടെ പാര്‍ട്ടി കോട്ടയായ അമ്പലപ്പുഴയില്‍ പോരിനിറങ്ങി ഇടതുമുന്നണിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. അതുപോലെ വിമതരായി യു.ഡി.എഫ്. പിന്തുണയോടെ പോരാടുന്ന മുന്‍ എം.എല്‍.എമാരായ ഐഷ പോറ്റി (കൊട്ടാരക്കര),…
ഹോര്‍മുസ് കടലിടുക്ക് പ്രതിസന്ധി: അടിയന്തര അന്താരാഷ്ട്ര നടപടി ആവശ്യമെന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രി
മനാമ: ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര അന്താരാഷ്ട്ര നടപടി ആവശ്യമാണെന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി.ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് ഇറാനില്‍നിന്നുണ്ടായ ഭീഷണികള്‍ ലോകത്തെ മുഴുവന്‍ ബാധിക്കുന്നതായി പരിണമിച്ചിട്ടുണ്ട്. ആഗോള സ്ഥിരത, ഭക്ഷ്യസുരക്ഷ, അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ എന്നിവയ്ക്ക് ഭീഷണിയായ ഈ വര്‍ദ്ധിച്ചുവരുന്ന പ്രതിസന്ധിയെ അഭിസംബോധന ചെയ്യുന്നതില്‍ കാലം നിര്‍ണായക ഘടകമായി മാറിയിരിക്കുന്നു.ഫെബ്രുവരി 28 മുതല്‍ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ടാങ്കര്‍ ഗതാഗതം 90 ശതമാനത്തിലധികം കുറഞ്ഞു. ഈ സാഹചര്യത്തിന്റെ അനന്തരഫലങ്ങള്‍ ഇനി ഊര്‍ജ്ജ വിപണികളിലോ ഷിപ്പിംഗ് പാതകളിലോ മാത്രമായി ഒതുങ്ങില്ല. ആഗോള ഭക്ഷ്യസുരക്ഷയിലേക്കും അത് വ്യാപിക്കുന്നു. വളം ക്ഷാമം വഷളാകുകയും പട്ടിണി സാധ്യത വര്‍ദ്ധിക്കുകയും ചെയ്യുമെന്ന ആശങ്കയുണ്ട്. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ 45 ദശലക്ഷം ആളുകള്‍കൂടി കടുത്ത പട്ടിണിയിലേക്ക് വീഴാമെന്നും അറബ് ലോകത്ത് ഏകദേശം 4 ദശലക്ഷം ആളുകള്‍ ദാരിദ്ര്യത്തിലേക്ക് തള്ളിവിടപ്പെടാമെന്നുമുള്ള ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പുകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
മനാമ: ബഹ്റൈന്‍ പ്രതിരോധ സേനയിലെ (ബി.ഡി.എഫ്) നിരവധി ഉന്നതോദ്യോഗസ്ഥരുമായി സായുധ സേനയുടെ സുപ്രീം കമാന്‍ഡര്‍ കൂടിയായ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ കൂടിക്കാഴ്ച നടത്തി.ബി.ഡി.എഫ്. കമാന്‍ഡര്‍-ഇന്‍-ചീഫ് ഫീല്‍ഡ് മാര്‍ഷല്‍ ഷെയ്ഖ് ഖലീഫ ബിന്‍ അഹമ്മദ് അല്‍ ഖലീഫയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ബി.ഡി.എഫ്. ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച വിപുലമായ തയ്യാറെടുപ്പിനെയും യുദ്ധസന്നദ്ധതയെയും രാജാവ് പ്രശംസിച്ചു. ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ അവരുടെ ഉയര്‍ന്ന കാര്യക്ഷമതയെ അദ്ദേഹം അഭിനന്ദിച്ചു.ബഹ്റൈനും മേഖലയിലെ മറ്റു രാജ്യങ്ങള്‍ക്കുമെതിരായ അന്യായമായ ഇറാനിയന്‍ ആക്രമണം സാധാരണക്കാരെയും പൊതുജന അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യംവെച്ചുള്ളതാണെന്നും ഇത് സാധാരണക്കാരുടെ മരണങ്ങള്‍ക്കും സ്വത്തുനാശത്തിനും കാരണമായെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ദുരിതബാധിതര്‍ക്കും അവരുടെ നഷ്ടങ്ങള്‍ക്ക് പൂര്‍ണ്ണ നഷ്ടപരിഹാരം ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
