- ‘ബൈ ബൈ പിണറായി’ ഫ്ളക്സ് തര്‍ക്കം: കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്തു; 7 സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
- ഫാല്‍ക്കണ്‍ സ്മാരകം നീക്കംചെയ്യണമെന്ന ആവശ്യം മുനിസിപ്പല്‍ കൗണ്‍സില്‍ തള്ളി
- സൗജന്യ സായാഹ്ന ഓണ്‍ലൈന്‍ റിവിഷന്‍ ക്ലാസുകളുമായി ‘ഇംകാന്‍’ പരിപാടി
- കോഴിക്കോട്ട് 16കാരിയെ കൊലപ്പെടുത്തി; യുവാവ് ജീവനൊടുക്കി
- അജു ടി. കോശിക്ക് യാത്രയയപ്പ് നൽകി
- നിയാർക്ക് ബഹ്റൈൻ 20 ഭിന്ന ശേഷി കുട്ടികൾക്കുള്ള സഹായം കൈമാറി
- ഇന്ത്യയുമായി അടുത്ത ബന്ധം; ഇന്ത്യൻ കപ്പലുകൾ കടത്തിവിടാൻ കൂടുതൽ തയ്യാറെടുപ്പ് വേണമെന്ന് ഇറാൻ
- ബഹ്റൈന്‍ പ്രതിരോധ സേന ഇറാന്റെ 194 മിസൈലുകളും 523 ഡ്രോണുകളും തകര്‍ത്തു
Author: news editor
‘ബൈ ബൈ പിണറായി’ ഫ്ളക്സ് തര്‍ക്കം: കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്തു; 7 സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
കൊച്ചി: കളമശേരിയില്‍ ‘ബൈ ബൈ പിണറായി’ ഫ്ളക്സ് ബോര്‍ഡ് നശിപ്പിച്ചതിനെതിരെ പരാതി നല്‍കിയതിന് കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്തതായി പരാതി.കളമശേരി കുന്നുകര വടക്കേ അടുവാശ്ശേരിയിലെ കോണ്‍ഗ്രസ് ഓഫീസായ ഇന്ദിരാഭവന് സി.പി.എം. പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു എന്നാണ് പരാതി. സംഭവത്തില്‍ സി.പി.എം. ലോക്കല്‍ സെക്രട്ടറി അടക്കം ഏഴു പേര്‍ക്കെതിരെ ചെങ്ങമനാട് പോലീസ് കേസെടുത്തു. സി.പി.എം. ലോക്കല്‍ സെക്രട്ടറി അനില്‍, പ്രവര്‍ത്തകരായ ലൂയിസ്, തമ്പി, വിപിന്‍, ജോണി, ജ്യോതിഷ്, ഷൈജന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ഇന്ദിരാഭവനില്‍ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുമുണ്ട്.കൊന്നുകളയുമെന്ന് ആക്രോശിച്ച് തിങ്കളാഴ്ച രാത്രി 9.30ഓടെ മാരകായുധങ്ങളുമായി ഒരു സംഘം ആക്രമണം നടത്തുകയായിരുന്നു എന്ന് എഫ്.ഐ.ആറില്‍ പറയുന്നു. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മെവിന്‍ ജോയിയുടെ പരാതിയിലാണ് കേസ്. മാരകായുധങ്ങളുമായി എത്തിയ സംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. കൂട്ടത്തിലുള്ളയാള്‍ കത്തികൊണ്ട് കുത്താന്‍ തുടര്‍ച്ചയായി ശ്രമിച്ചു. തുടര്‍ന്ന് കോണ്‍ഗ്രസ് ഓഫീസിനുള്ളില്‍ കയറി ഫ്ളക്സുകളും കസേരയും കാരംബോര്ഡുമൊക്കെ തകര്‍ത്തു. പാര്‍ട്ടി ഓഫീസിന് 5,000 രൂപയുടെയെങ്കിലും…
മനാമ: ബഹ്റൈനിലെ എയര്‍പോര്‍ട്ട് റോഡിലെ ഫാല്‍ക്കണ്‍ സ്മാരകം റോഡ് വികസനത്തിന്റെ ഭാഗമായി നീക്കംചെയ്യണമെന്ന പൊതുമരാമത്ത് മന്ത്രാലയത്തിന്റെ അഭ്യര്‍ത്ഥന മുഹറഖ് മുനിസിപ്പല്‍ കൗണ്‍സില്‍ തള്ളി.പകരം ഈ സുപ്രധാന വഴിയടയാളം സംരക്ഷിക്കാനായി റോഡ് ലേ ഔട്ട് പുനര്‍രൂപകല്‍പ്പന ചെയ്യുകയോ കൂടുതല്‍ ഈടുനില്‍ക്കുന്ന നിര്‍മാണസാമഗ്രികള്‍ ഉപയോഗിച്ച് സ്മാരകം പുനര്‍നിര്‍മിക്കുകയോ ചെയ്യണമെന്ന് കൗണ്‍സില്‍ നിര്‍ദേശിച്ചു.മുഹറഖിന്റെ ഒരു പ്രധാന പ്രതീകമാണ് ഈ സ്മാരകമെന്നും അതു നീക്കം ചെയ്യാന്‍ പാടില്ലെന്നും കൗണ്‍സില്‍ ചെയര്മാന് അബ്ദുല്‍ അസീസ് അല്‍ നാര് പറഞ്ഞു.
മനാമ: ബഹ്റൈനില്‍ സൗജന്യ സായാഹ്ന ഓണ്‍ലൈന്‍ റിവിഷന്‍ ക്ലാസുകള്‍ നല്കുന്ന ‘ഇംകാന്‍’ പരിപാടിക്ക് തുടക്കം കുറിച്ചതായി വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമ അറിയിച്ചു.രണ്ടാം സെമസ്റ്ററിലെ അവസാന പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പിനായി 9ാം ക്ലാസ്, സെക്കന്‍ഡറി സ്കൂളുകള്‍, സര്‍ക്കാര്‍ സ്കൂളുകളിലെ സാങ്കേതിക- തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്നിവയിലെ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയാണിത്.വിദ്യാര്‍ത്ഥികള്‍ക്ക് പ്രധാന വിഷയങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതിനായി തിരഞ്ഞെടുത്ത അദ്ധ്യാപകരുടെ നേതൃത്വത്തില്‍ മൈക്രോസോഫ്റ്റ് ടീമുകളിലെ മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി 82 വെര്‍ച്വല്‍ സെഷനുകളിലൂടെ 41 വിഷയങ്ങള്‍ ഈ പരിപാടിയില്‍ ഉള്‍പ്പെടുത്തും.പങ്കെടുക്കുന്നത് ഓപ്ഷണലാണെന്നും ഷെഡ്യൂള്‍ ചെയ്ത ടൈംടേബിളുകള്‍ക്കനുസരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ആക്സസ് ലിങ്കുകള്‍ ലഭിക്കുമെന്നും അത് സെഷനുകളില്‍ ചേരാനും അദ്ധ്യാപകരുമായി നേരിട്ട് സംവദിക്കാനും അവരെ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്: കോഴിക്കോട് മൂഴിക്കലില്‍ പതിനാറുകാരിയെ കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കി.പെണ്‍കുട്ടിയുടെ മാതാവിന്റെ സഹോദരീപുത്രനാണ് പ്രതിയായ അബിനാന്‍ (24). യുവതിയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം യുവാവ് വീടിനുള്ളില്‍ തന്നെ തൂങ്ങിമരിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിക്കായിരുന്നു സംഭവം.വിവരമറിഞ്ഞ ഉടന്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തിന്റെ കാരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു. കുടുംബങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണോ അതോ മറ്റെന്തെങ്കിലും വ്യക്തിപരമായ കാരണങ്ങളാണോ കൊലപാതകത്തിനു പിന്നിലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
മനാമ: ബഹ്റൈനു നേരെയുള്ള ഇറാന്റെ ആക്രമണത്തിന്റെ തുടക്കം മുതല്‍ ഇതുവരെ ബഹ്റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) ഇറാന്റെ 194 മിസൈലുകളും 523 ഡ്രോണുകളും തടഞ്ഞുനിര്‍ത്തി തകര്‍ത്തതായി ബി.ഡി.എഫ്. ജനറല്‍ കമാന്‍ഡ് അറിയിച്ചു.ഈ കാലയളവിലുടനീളം തങ്ങളുടെ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച അസാധാരണമായ യുദ്ധ സന്നദ്ധതയിലും പ്രവര്‍ത്തന മികവിലും മാതൃകാപരമായ ജാഗ്രതയിലും ജനറല്‍ കമാന്‍ഡ് അഭിമാനം പ്രകടിപ്പിച്ചു.പൊതുജനങ്ങള്‍ ആക്രമണബാധിത സ്ഥലങ്ങള്‍, സംശയാസ്പദമായ വസ്തുക്കള്‍ എന്നിവയില്‍നിന്ന് അകലം പാലിക്കണം. സൈനിക നടപടികളുടെയോ അവശിഷ്ടങ്ങള്‍ വീണ സ്ഥലങ്ങളുടെയോ ചിത്രീകരണം ഒഴിവാക്കണം. കിംവദന്തികള്‍ പ്രചരിപ്പിക്കരുത്. ഔദ്യോഗിക സ്രോതസ്സുകളില്‍നിന്നും സര്‍ക്കാര്‍ മാധ്യമങ്ങളില്‍നിന്നും മാത്രം വിവരങ്ങള്‍ ശേഖരിക്കണമെന്നും പൊതുജനങ്ങളോട് ജനറല്‍ കമാന്‍ഡ് അഭ്യര്‍ത്ഥിച്ചു.
മനാമ: യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ബഹ്റൈന്‍ സന്ദര്‍ശിച്ചു. ബഹ്റൈനില്‍ വന്നിറങ്ങിയ അദ്ദേഹത്തെ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ സ്വീകരിച്ചു.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്, രാജാവിന്റെ പുത്രന്മാര്, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും അദ്ദേഹത്തെ സ്വീകരിക്കാനെത്തിയിരുന്നു.ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ കൂടിക്കാഴ്ച നടത്തി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. വെല്ലുവിളികളെ ഫലപ്രദമായി നേരിടാനുള്ള ബഹ്റൈന്റെ ശേഷി ശക്തിപ്പെടുത്താന്‍ യു.എ.ഇ. നല്കുന്ന പിന്തുണയ്ക്ക് ഹമദ് രാജാവ് നന്ദി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഒരു പങ്കിട്ട ചരിത്രത്തിനപ്പുറം കൂടുതല്‍ സുസ്ഥിരവും യോജിച്ചതുമായ ഭാവിക്കായുള്ള ഏകീകൃത ദര്‍ശനത്തിലേക്ക് വ്യാപിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയ യു.എ.ഇ. പ്രസിഡന്റിന് ഹമദ് രാജാവ് വിട നല്കി.സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്,…
മനാമ: ബഹ്റൈനിലെ ബിലാജ് അല്‍ ജസായര്‍ പബ്ലിക് ബീച്ച് മോടിപിടിപ്പിക്കല്‍ പ്രവൃത്തി ആരംഭിച്ചതായി ബഹ്റൈന്‍ റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് കമ്പനി (ഇദാമ) അറിയിച്ചു.നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബീച്ച് താല്‍ക്കാലികമായി അടച്ചിട്ടുണ്ട്. ബീച്ചിന്റെ ദൃശ്യഭംഗി മെച്ചപ്പെടുത്താനുള്ള പ്രവൃത്തിയുടെ ആദ്യഘട്ടം നടന്നുകൊണ്ടിരിക്കുകയാണെന്നും ഇദാമ വ്യക്തമാക്കി.
മനാമ: ബഹ്റൈനിലെ അല്‍ ജസ്റയിലുണ്ടായ വാഹനാപകടത്തില്‍ 20കാരി മരിച്ചു.ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ബന്ധപ്പെട്ട അധികൃതര്‍ സ്ഥലത്തെത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മനാമ: എയര്‍ കാര്‍ഗോ വഴി ബഹ്റൈനിലേക്ക് മയക്കുമരുന്ന് കടത്തിയ കേസില്‍ ഏഷ്യക്കാരനായ യുവാവിന് ഹൈ ക്രിമിനല്‍ കോടതി (ഫസ്റ്റ് സര്‍ക്യൂട്ട്) അഞ്ചു വര്‍ഷം തടവും 3,000 ദിനാര്‍ പിഴയും വിധിച്ചു. ശിക്ഷാ കാലാവധി പൂര്‍ത്തിയായശേഷം പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു.ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഒരു എയര്‍ കാര്‍ഗോ പാര്‍സല്‍ കസ്റ്റംസ് അധികൃതര്‍ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് അതില്‍ മയക്കുമരുന്ന് കണ്ടെത്തിയത്. പാര്‍സല്‍ സ്വീകരിക്കേണ്ടയാളുടെ വിലാസവും തിരിച്ചറിയല്‍ നമ്പറും അവര്‍ രേഖപ്പെടുത്തി. തൊട്ടുപിറകെ എത്തിയ മറ്റൊരു പാര്‍സലിലും ഇതേപോലെ മയക്കുമരുന്ന് കണ്ടെത്തി. അതില്‍ രേഖപ്പെടുത്തിയ വിലാസം മറ്റൊരാളുടേതായിരുന്നെങ്കിലും ആദ്യത്തെ പാര്‍സലിലെ അതേ തിരിച്ചറിയല്‍ നമ്പര്‍ തന്നെയായിരുന്നു.തുടര്‍ന്ന് കേസ് ആന്റി നാര്‍കോട്ടിക് ഡയറക്ടറേറ്റിന് കൈമാറി. അവര്‍ പാര്‍സലില്‍ കണ്ട മേല്വിലാസത്തിനുള്ളയാളെ ബന്ധപ്പെട്ട് ചരക്ക് സ്വീകരിക്കാന്‍ വരാന്‍ പറഞ്ഞു.ഉദ്യോഗസ്ഥര്‍ ഡെലിവറി ജീവനക്കാരായി വേഷംമാറി കാത്തിരുന്നു. 30കാരനായ ഏഷ്യക്കാരന് പാര്‍സല്‍ സ്വീകരിക്കാനെത്തിയപ്പോള്‍ അയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.പ്രതിയുടെ താമസസ്ഥലം പരിശോധിച്ചപ്പോള്‍ മയക്കുമരുന്ന് കൃത്യമായി അളക്കാനുള്ള ഉപകരണങ്ങളും കണ്ടെത്തി.
മനാമ: ബഹ്റൈനിലെ സ്വകാര്യ പരിശീലന സ്ഥാപനങ്ങളില്‍ ഏപ്രില്‍ 13ന് നേരിട്ടുള്ള പരിശീലനം പുനരാരംഭിച്ചതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു.പ്രോഗ്രാം ആവശ്യകതകളും അന്താരാഷ്ട്ര അവാര്‍ഡിംഗ് ബോഡികള്‍ നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകളും അനുസരിച്ച് സുരക്ഷ ഉറപ്പാക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ പാലിച്ചുകൊണ്ട് സ്വകാര്യ പരിശീലന സ്ഥാപനങ്ങള്‍ക്ക് നേരിട്ടോ ഓണ്‍ലൈനായോ പരിശീലനം നല്‍കാമെന്ന് മന്ത്രാലയം വ്യക്തമാക്കി.
