- യുകെയിൽ ‘ദൃശ്യം 3’ തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ്
- സമസ്ത ബഹ്റൈൻ ത്രൈമാസ കാമ്പയിൻ പ്രഖ്യാപിച്ചു.
- ഇപിഎസിനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യം, വിജയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക്ഭവൻ; ഭൂരിപക്ഷം ഉറപ്പിക്കാതെ സത്യപ്രതിജ്ഞ അനുവദിക്കില്ല
- പട്ടിക പുറത്തായി; കെപിസിസി അധ്യക്ഷനടക്കമുള്ള എംഎൽഎമാരുടെ പിന്തുണ കെ.സി. വേണുഗോപാലിന്. യഥാർത്ഥ പേപ്പർ അതല്ലന്ന് നിരീക്ഷകർ
- വി.ഡി. സതീശന് പിന്തുണയും ഐക്യദാർഢ്യവുമായി ബഹ്റൈനിലെ കോൺഗ്രസ് പ്രവർത്തകർ
- വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസുമായി വെച്ചുമാറുന്ന പ്രശ്നമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി
- ഇന്ത്യൻ ക്ലബ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് മെയ് 15 മുതൽ 21 വരെ
- ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിനെതിരെ ജയിലിലെ രഹസ്യങ്ങൾ പുറത്തുവിട്ട സഹതടവുകാരി സുനിതയുടെ മരണത്തിൽ ദുരൂഹത
Author: news editor
മനാമ: ബഹ്റൈനില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സുന്നി എന്‍ഡോവ്മെന്റില്‍ പുതിയ ഉപഭോക്തൃ സേവന കേന്ദ്രം സുന്നി എന്‍ഡോവ്മെന്റ് കൗണ്‍സില്‍ ചെയര്മാന് ഷെയ്ഖ് ഡോ. റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ ഫുത്തൈസ് അല്‍ ഹജേരി ഉദ്ഘാടനം ചെയ്തു.സര്‍ക്കാര്‍ സേവന കേന്ദ്രങ്ങളുടെ ആവശ്യകതകള്‍ക്കും മാനദണ്ഡങ്ങള്‍ക്കും അനുസൃതമായി സജ്ജീകരിച്ച ഈ കേന്ദ്രം, കാര്യക്ഷമതയോടെയും പ്രൊഫഷണലിസത്തോടെയും സേവനങ്ങള്‍ നല്‍കാനുള്ള ഒരു നൂതന മാതൃകയാണ്. സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് ഉപഭോക്തൃ അനുഭവം സുഗമമാക്കുന്ന സൗകര്യങ്ങള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
ജിദ്ദ: സൗദി അറേബ്യന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജകുമാരന്റെ അദ്ധ്യക്ഷതയില്‍ നടന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) സുപ്രീം കൗണ്‍സിലിന്റെ കൂടിയാലോചനാ ഉച്ചകോടിയില്‍ മറ്റുള്ള അംഗരാഷ്ട്രങ്ങളുടെ നേതാക്കളോടൊപ്പം ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ പങ്കെടുത്തു.ഏറ്റവും പുതിയ പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങള്‍ ഉച്ചകോടി ചര്‍ച്ച ചെയ്തു. ജി.സി.സി. നേതാക്കളോടുള്ള ബഹുമാനാര്‍ത്ഥം മുഹമ്മദ് ബിന്‍ സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് സംഘടിപ്പിച്ച ഉച്ചഭക്ഷണ വിരുന്നിലും രാജാവ് പങ്കെടുത്തു.
മനാമ: ബഹ്റൈനിലെ ദുമിസ്ഥാനിലെ പൊതുപാര്‍ക്കിന്റെ ഒരു ഭാഗത്ത് പള്ളി പണിയാനുള്ള പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. തീരുമാനം പുനഃപരിശോധിക്കണമെന്ന് നോര്‍ത്തേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം.ജാഫാരി എന്‍ഡോവ്മെന്റ് ഡയരക്ടറേറ്റിനു കീഴിലാണ് നിര്‍ദിഷ്ട പള്ളി. ഇതിനുള്ള നിര്‍ദേശം നേരത്തെ മുനിസിപ്പാലിറ്റി കാര്യ- കൃഷി മന്ത്രി നിരസിച്ചിരുന്നു. ഇതുകൂടി അവലോകനം ചെയ്ത ശേഷമാണ് പദ്ധതി പുനഃപരിശോധിക്കാന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടത്.
ഖത്തര്‍ എയര്‍വേയ്സ് മെയ് ഒന്നിന് ബഹ്റൈന്‍, കോഴിക്കോട് പ്രതിദിന സര്‍വീസുകള്‍ പുനരാരംഭിക്കും
മനാമ: ഖത്തര്‍ എയര്‍വേയ്സ് മെയ് ഒന്നു മുതല്‍ വീണ്ടും ബഹ്റൈനിലേക്കും കോഴിക്കോട്ടേക്കും പ്രതിദിന സര്‍വീസുകള്‍ നടത്തും.ഏപ്രില്‍ 23ന് ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലേക്കുള്ള പ്രതിദിന സര്‍വീസുകള്‍ പുനരാരംഭിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ബഹ്റൈന്‍, കോഴിക്കോട് സര്‍വീസുകളും പുനരാരംഭിക്കുന്നത്.പശ്ചിമേഷ്യയിലെ സംഘര്‍ഷം മൂലം സര്‍വീസുകള്‍ നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് യാത്ര മുടങ്ങിയവര്‍ക്കായി ടിക്കറ്റ് മാറ്റ സൗകര്യം നല്‍കും. 2026 ഫെബ്രുവരി 28നും സെപ്തംബര്‍ 15നുമിടയിലുള്ള യാത്രകള്‍ക്കായി ഏപ്രില്‍ 30നോ അതിനു മുമ്പോ എടുത്ത ടിക്കറ്റുകള്‍ക്ക് ലഭ്യതയ്ക്കും നിരക്ക് വ്യവസ്ഥകള്‍ക്കും വിധേയമായി 2026 ഒക്ടോബര്‍ 31 വരെ സൗജന്യ തിയതിമാറ്റം അനുവദിക്കും.പുതിയ വിവരങ്ങള്‍ക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റോ ആപ്പോ സന്ദര്‍ശിക്കണമെന്ന് ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു.
ഇറാനിയന്‍ ആക്രമണങ്ങളെ പിന്തുണച്ചു; ബഹ്റൈനില്‍ 24 പേര്‍ക്ക് 5 മുതല്‍ 10 വര്‍ഷം വരെ തടവ്
മനാമ: ബഹ്റൈനെതിരായ ഇറാനിയന്‍ ഭീകരാക്രമണങ്ങളെ പിന്തുണച്ച കേസുകളില്‍ 24 പ്രതികള്‍ക്ക് ഹൈ ക്രിമിനല്‍ കോടതി 5 മുതല്‍ 10 വര്‍ഷം വരെ തടവും ചിലര്‍ക്ക് രണ്ടായിരം ദിനാര്‍ പിഴയും വിധിച്ചു. ഒരു പ്രതിക്ക് ഒരു വര്‍ഷം തടവും രണ്ടായിരം ദിനാര്‍ പിഴയും വിധിച്ചു. ഇവരില്‍നിന്ന് പിടിച്ചെടുത്ത വസ്തുക്കള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. രാജ്യത്തിനെതിരായ ഇറാനിയന്‍ ഭീകരാക്രമണങ്ങളെ അംഗീകരിക്കുകയും മഹത്വവല്‍ക്കരിക്കുകയും ചെയ്യുക, നിരോധിത സുപ്രധാന വിവരങ്ങള്‍ ശേഖരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക, ഫോട്ടോഗ്രാഫി നിരോധിച്ചിരിക്കുന്ന സ്ഥലങ്ങളുടെ ഫോട്ടോ എടുക്കുക, സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ തെറ്റായ വാര്‍ത്തകളും കിംവദന്തികളും പ്രക്ഷേപണം ചെയ്യുക എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. 22 കേസുകളിലായാണ് വിധിയെന്ന് ടെററിസ്റ്റ് ക്രൈംസ് പ്രോസിക്യൂഷന് മേധാവി പറഞ്ഞു. ഇവര്‍ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പ്രസിദ്ധീകരിച്ച പോസ്റ്റുകളില്‍ ശത്രുതാപരമായ പ്രവര്‍ത്തനങ്ങളെ മഹത്വവല്‍ക്കരിക്കുന്ന ചിത്രങ്ങള്‍, വീഡിയോ ക്ലിപ്പുകള്‍, അഭിപ്രായങ്ങള്‍ എന്നിവയുണ്ടായിരുന്നു.
മനാമ: ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സുമായി സഹകരിച്ച് ചാരവൃത്തി നടത്തിയ കുറ്റത്തിന് ബഹ്റൈനില്‍ രണ്ടു കേസുകളിലായി അഞ്ചു പ്രതികള്‍ക്ക് ഹൈ ക്രിമിനല്‍ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചതായി ടെററിസ്റ്റ് ക്രൈംസ് പ്രോസിക്യൂഷന് ചീഫ് പ്രോസിക്യൂട്ടര്‍ അറിയിച്ചു.രണ്ട് അഫ്ഗാനികളും നാലു ബഹ്റൈനികളും ഉള്‍പ്പെടെ ആറു പേരായിരുന്നു കേസുകളിലെ പ്രതികള്‍. ഒരു പ്രതിയെ കോടതി കുറ്റവിമുക്തനാക്കി. ഇവരില്‍നിന്ന് പിടിച്ചെടുത്ത വസ്തുക്കള്‍ കണ്ടുകെട്ടാനും ശിക്ഷ അനുഭവിച്ചതിനു ശേഷം അഫ്ഗാനികളെ രാജ്യത്തുനിന്ന് സ്ഥിരമായി നാടുകടത്താനും കോടതി ഉത്തരവിട്ടു.
മനാമ: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) സുപ്രീം കൗണ്‍സിലിന്റെ കൂടിയാലോചനാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ബഹ്റൈന്‍ പ്രതിനിധി സംഘത്തെ നയിച്ചുകൊണ്ട് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ സൗദി അറേബ്യയിലെത്തി.സൗദിയിലേക്ക് പുറപ്പെട്ട രാജാവിന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി.
മനാമ: ബഹ്റൈനിലെ റിഫയിലെ അല്‍ മുവാസ്കര്‍ ഹൈവേയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചതിനെ തുടര്‍ന്ന് ഏറെ നേരം ഗതാഗത തടസ്സമുണ്ടായി.തിങ്കളാഴ്ചയാണ് സംഭവം. സിവില്‍ ഡിഫന്‍സ് അധികൃതര്‍ സ്ഥലത്തെത്തി ഏറെ നേരം പണിപ്പെട്ടാണ് തീയണച്ചത്.
റിയാദ്: ഹജ്ജ് തീര്‍ത്ഥാടനത്തിനെത്തുന്ന വിദേശികള്‍ ഹജ്ജ് വിസയുടെ കാലാവധി കഴിഞ്ഞിട്ടും തിരിച്ചുപോയില്ലെങ്കില്‍ കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്ന് സൗദി അറേബ്യന്‍ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കി.വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുകയാണെങ്കില്‍ 50,000 ദിനാര്‍ വരെ പിഴ ചുമത്തുകയും ആറു മാസം വരെ തടവുശിക്ഷ നല്‍കുകയും ചെയ്യുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
മനാമ: ബഹ്റൈനില്‍ കൊതുകുകള്‍ പെരുകിവരുന്നതു തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ക്ക് മന്ത്രിസഭ നിര്‍ദേശം നല്കി.കൊതുകുകളുടെ വര്‍ധന പൊതുജനാരോഗ്യത്തിന് ഭീഷണിയായിമാറുന്ന സാഹചര്യത്തിലാണിത്. മുനിസിപ്പാലിറ്റി കൃഷി മന്ത്രാലയം, ആരോഗ്യ മന്ത്രാലയം എന്നിവ ഇതിനായി അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രിസഭായോഗം നിര്‍ദേശിച്ചു.
