- ബഹ്റൈനില്‍ വായ്പാ തിരിച്ചടവുകള്‍ മൂന്നു മാസത്തേക്ക് ഒഴിവാക്കി
- ബാങ്ക് ലോൺ ഗഡുക്കളും ക്രെഡിറ്റ് കാർഡ് പേയ്മെന്റുകളും പലിശ ഉൾപ്പെടെ മൂന്ന് മാസത്തേക്ക് നീട്ടിവെക്കാം
- സോഷ്യൽ സർവീസ് ലീഗിന്റെ നേതൃത്വത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു
- ‘ബൈ ബൈ പിണറായി’ ഫ്ളക്സ് തര്‍ക്കം: കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്തു; 7 സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
- ഫാല്‍ക്കണ്‍ സ്മാരകം നീക്കംചെയ്യണമെന്ന ആവശ്യം മുനിസിപ്പല്‍ കൗണ്‍സില്‍ തള്ളി
- സൗജന്യ സായാഹ്ന ഓണ്‍ലൈന്‍ റിവിഷന്‍ ക്ലാസുകളുമായി ‘ഇംകാന്‍’ പരിപാടി
- കോഴിക്കോട്ട് 16കാരിയെ കൊലപ്പെടുത്തി; യുവാവ് ജീവനൊടുക്കി
- അജു ടി. കോശിക്ക് യാത്രയയപ്പ് നൽകി
Author: news editor
മനാമ: ബഹ്റൈനു നേരെയുള്ള ഇറാന്റെ ആക്രമണത്തിന്റെ തുടക്കം മുതല്‍ ഇതുവരെ ബഹ്റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) ഇറാന്റെ 194 മിസൈലുകളും 516 ഡ്രോണുകളും തടഞ്ഞുനിര്‍ത്തി തകര്‍ത്തതായി ബി.ഡി.എഫ്. ജനറല്‍ കമാന്‍ഡ് അറിയിച്ചു.ഈ കാലയളവിലുടനീളം തങ്ങളുടെ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച അസാധാരണമായ യുദ്ധ സന്നദ്ധതയിലും പ്രവര്‍ത്തന മികവിലും മാതൃകാപരമായ ജാഗ്രതയിലും ജനറല്‍ കമാന്‍ഡ് അഭിമാനം പ്രകടിപ്പിച്ചു.പൊതുജനങ്ങള്‍ ആക്രമണബാധിത സ്ഥലങ്ങള്‍, സംശയാസ്പദമായ വസ്തുക്കള്‍ എന്നിവയില്‍നിന്ന് അകലം പാലിക്കണം. സൈനിക നടപടികളുടെയോ അവശിഷ്ടങ്ങള്‍ വീണ സ്ഥലങ്ങളുടെയോ ചിത്രീകരണം ഒഴിവാക്കണം. കിംവദന്തികള്‍ പ്രചരിപ്പിക്കരുത്. ഔദ്യോഗിക സ്രോതസ്സുകളില്‍നിന്നും സര്‍ക്കാര്‍ മാധ്യമങ്ങളില്‍നിന്നും മാത്രം വിവരങ്ങള്‍ ശേഖരിക്കണമെന്നും പൊതുജനങ്ങളോട് ജനറല്‍ കമാന്‍ഡ് അഭ്യര്‍ത്ഥിച്ചു.
മനാമ: ബഹ്റൈനില്‍ ഒരു പ്രശസ്ത നടിയെ കബളിപ്പിച്ച് പണം തട്ടിയ കേസില്‍ യുവാവിന് മൈനര്‍ ക്രിമിനല്‍ കോടതി രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ചു.2025ല്‍ നടി തന്റെ ഹ്യുണ്ടായി ട്യൂസണ്‍ കാര്‍ അറ്റകുറ്റപ്പണികള്‍ക്കായി യുവാവിനെ ഏല്‍പ്പിച്ചിരുന്നു. പ്രതിഫലമായി 450 ദിനാര്‍ നേരത്തെ തന്നെ കൈപ്പറ്റി. എന്നാല്‍ 100 ദിനാറില്‍ താഴെ ചെലവുവരുന്ന പണിയാണ് ചെയ്തത്. മാത്രമല്ല പണി കഴിഞ്ഞിട്ടും കാര്‍ തിരികെ നല്‍കിയതുമില്ല.അവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഏറെ വൈകിയാണ് കാര്‍ തിരിച്ചുകൊടുത്തത്. തട്ടിപ്പിനെതിരെ നടി കോടതിയെ സമീപിക്കുകയായിരുന്നു.
ന്യൂയോര്‍ക്ക്: പാക്കിസ്ഥാനില്‍ നടക്കുന്ന സമാധാന ചര്‍ച്ചയ്ക്ക് തൊട്ടുമുമ്പ് ഇറാന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്.ന്യൂയോര്‍ക്ക് പോസ്റ്റിനു നല്കിയ അഭിമുഖത്തിലാണ് ഭീഷണിസ്വരത്തിലുള്ള മുന്നറിയിപ്പുള്ളത്. പാക്കിസ്ഥാനില്‍ നടക്കുന്ന ചര്‍ച്ച താല്‍ക്കാലിക വെടിനിര്‍ത്തല്‍ വ്യവസ്ഥകളുടെ ചട്ടക്കൂടില്‍ ഒതുങ്ങിയില്ലെങ്കില്‍ ഇറാനു നേരെ പുതിയ ആക്രമണങ്ങളുണ്ടാകുമെന്ന് ട്രംപ് പറഞ്ഞു.തങ്ങള്‍ കപ്പലുകളില്‍ മികച്ച ആയുധങ്ങള്‍ സജ്ജീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ പ്രയോഗിച്ചതിനേക്കാള്‍ മികച്ച ആയുധങ്ങളാണിത്. ചര്‍ച്ചയില്‍ ഒരു ധാരണയിലെത്താനായില്ലെങ്കില്‍ അതെല്ലാം എടുത്തു പ്രയോഗിക്കുമെന്നും ട്രംപ് പറഞ്ഞു.
മനാമ: ബ്രിട്ടീഷ് എയര്‍വേയ്സ് മദ്ധ്യപൗരസ്ത്യ മേഖലയിലേക്ക് ജൂലൈ മാസത്തില്‍ സര്‍വീസ് പുനരാരംഭിക്കാനുള്ള ഷെഡ്യൂളില്‍ സര്‍വീസുകളുടെ വെട്ടിക്കുറച്ചു.പകരം ഇന്ത്യ, കെനിയ എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള സര്‍വീസുകളുടെ എണ്ണം കൂട്ടിയിട്ടുമുണ്ട്. നിലവിലെ സംഘര്‍ഷാവസ്ഥയില്‍ ബ്രിട്ടീഷ് എയര്‍വേയ്സ് മേഖലയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. മെയ് മദ്ധ്യത്തോടെ റിയാദിലേക്കും ജൂലൈ ഒന്നിന് ദുബായ്, ദോഹ, ടെല്‍ അവീവ് എന്നിവിടങ്ങളിലേക്കും സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ബെയ്റൂത്ത്: ഇറാന്റെ ആക്രമണഫലമായി ചരക്കുനീക്കം മുടങ്ങിയതു മൂലം ലെബനാനില്‍ കടുത്ത ഭക്ഷ്യപ്രതിസന്ധിയുണ്ടായതായി ഐക്യരാഷ്ട്ര സഭയുടെ വേള്‍ഡ് ഫുഡ് പ്രോഗ്രാം കണ്ട്രി ഡയറക്ടര്‍ അലിസണ് അറിയിച്ചു.രാജ്യം കടുത്ത ഭക്ഷ്യക്ഷാത്തിയിലേക്ക് നീങ്ങുകയാണ്. ലഭ്യതക്കുറവിനെ തുടര്‍ന്നുണ്ടായ വിലക്കയറ്റം കാരണം സാധാരണക്കാര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ സാധിക്കാത്ത അവസ്ഥയുണ്ടെന്നും അവര്‍ പറഞ്ഞു.
മനാമ: ബഹ്റൈനിലെ ഹമദ് ടൗണ്‍ നിവാസികള്‍ ദീര്‍ഘകാലമായി കാത്തിരിക്കുന്ന സെന്‍ട്രല്‍ മാര്‍ക്കറ്റിന്റെ നിര്‍മാണപ്രവൃത്തിക്കുള്ള ഒരുക്കം തുടങ്ങി.ഈ വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ നിര്‍മാണമാരംഭിക്കും. 16 മാസംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് പദ്ധതി. മാര്‍ക്കറ്റിനായി അനുവദിക്കപ്പെട്ട സ്ഥലം ഏറ്റെടുക്കാന്‍ എസ്കാന് ബാങ്കുമായി സഹകരിച്ച് നടപടികള്‍ ആരംഭിച്ചതായി മുനിസിപ്പാലിറ്റി കാര്യ- കൃഷി മന്ത്രാലയം അറിയിച്ചു.
മനാമ: ബഹ്റൈനിലെ ഹമദ് ടൗണില്‍ രണ്ടു ലക്ഷം ദിനാര്‍ വിലവരുന്ന പുരാവസ്തുക്കളും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും മോഷ്ടിച്ച കേസില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഒരു വീട്ടിലുണ്ടായിരുന്ന സാധനങ്ങളാണ് മോഷണംപോയത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തി പിടികൂടുകയായിരുന്നു. മോഷ്ടിക്കപ്പെട്ട സാധനങ്ങള്‍ ഇവരില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.ആവശ്യമായ നടപടികള്‍ സ്വീകരിച്ച ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
മനാമ: ബഹ്റൈനിലെ ഹമദ് ടൗണില്‍ വാഹനമിടിച്ച് കാല്നടയാത്രക്കാരന് മരിച്ചു.ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പോലീസും ആംബുലന്‍സ് സര്‍വീസും സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
പോലീസുകാരിയെ വധിച്ച കേസ്: ഭര്‍ത്താവിന് മൂന്നു ജീവപര്യന്തം കഠിനതടവും 2 ലക്ഷം രൂപ പിഴയും
തലശ്ശേരി: സിവില്‍ പൊലീസ് ഓഫീസര്‍ കരിവെള്ളൂര്‍ പലിയേരി കൊവ്വലിലെ പി. ദിവ്യശ്രീയെ വധിച്ച കേസില്‍ ഭര്‍ത്താവ് രാജേഷിന് മൂന്നു ജീവപര്യന്തം കഠിനതടവും 2 ലക്ഷം രൂപ പിഴയും. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദാണ് ശിക്ഷ വിധിച്ചത്.മൂന്നു ജീവപര്യന്തം തടവുശിക്ഷ അപൂര്‍വമാണ്. മൂന്നു വകുപ്പുകളില്‍ മൂന്നു ജീവപര്യന്തവും ഒരു വകുപ്പില്‍ 7 വര്‍ഷം തടവുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. വിവിധ വകുപ്പുകളിലായി ആകെ രണ്ടു ലക്ഷം രൂപ പിഴയും അടയ്ക്കണം.അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിക്കണമെന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. അജിത് കുമാര്‍ വാദിച്ചത്.ദിവ്യശ്രീയെ 2024 നവംബര്‍ 21ന് വൈകീട്ട് വീട്ടില്‍വെച്ചാണ് ഭര്‍ത്താവ് കൊഴുമ്മല്‍ കോട്ടൂര്‍ പെരളത്തെ കെ. രാജേഷ് (41) വെട്ടിക്കൊലപ്പെടുത്തിയത്. ദിവ്യശ്രീയും രാജേഷും അകന്നുകഴിയുകയായിരുന്നു. കാസര്‍കോട് ചന്തേര പോലീസ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥയായ ദിവ്യശ്രീ സംഭവദിവസം രാത്രി ശബരിമലയില്‍ സേവനത്തിന് പോകേണ്ടതായിരുന്നു. ഇവരുടെ വിവാഹമോചന പരാതി കണ്ണൂര്‍ കുടുംബ കോടതിയുടെ പരിഗണനയിലായിരുന്നു. വിവാഹമോചനക്കേസില്‍ സംഭവദിവസം രാവിലെ…
ബെംഗളൂരു: വിനോദയാത്രയ്ക്കിടെ ചിക്കമഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപം കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദയുടെ (15) മൃതദേഹം കണ്ടെത്തി.തിരച്ചിലാരംഭിച്ച് മൂന്നാം ദിവസം പിന്നിടുമ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പോലീസും വനം വകുപ്പും ദുരന്തനിവാരണ സേനയും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. ഡ്രോണ്‍ ക്യാമറകളും വിന്യസിച്ചിരുന്നു. 1,500 അടി താഴ്ചയില്‍ ബാബ ബുധാന്‍ഗിരിക്ക് താഴെ ഹര്‍ഷന ഗുപ്പയിലാണ് മൃതദേഹം കണ്ടെത്തിയത്.ശ്രീനന്ദ വെള്ളച്ചാട്ടത്തില്‍ വീണെന്ന് സംശയമുയര്‍ന്നെങ്കിലും തിരച്ചിലിനു ശേഷം പോലീസ് അതിനുള്ള സാധ്യത തള്ളിയിരുന്നു. ചൊവ്വാഴ്ച വൈകീട്ട് മറ്റു രണ്ടു കുട്ടികള്‍ക്കൊപ്പം ശ്രീനന്ദ ഫോട്ടോ എടുത്തിരുന്നു. സംഘം തിരിച്ചിറങ്ങുന്നതിനിടെയാണ് ഒരാളെ കാണാനില്ലെന്നറിഞ്ഞത്. ശ്രീനന്ദയ്ക്കൊപ്പമെത്തിയ 40 അംഗ സംഘത്തിലെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമുള്‍പ്പെടെ 15 പേര് അന്വേഷണ സംഘത്തെ സഹായിക്കാന്‍ സ്ഥലത്തു തങ്ങിയിരുന്നു.
