- ബഹ്റൈനില്‍ വായ്പാ തിരിച്ചടവുകള്‍ മൂന്നു മാസത്തേക്ക് ഒഴിവാക്കി
- ബാങ്ക് ലോൺ ഗഡുക്കളും ക്രെഡിറ്റ് കാർഡ് പേയ്മെന്റുകളും പലിശ ഉൾപ്പെടെ മൂന്ന് മാസത്തേക്ക് നീട്ടിവെക്കാം
- സോഷ്യൽ സർവീസ് ലീഗിന്റെ നേതൃത്വത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു
- ‘ബൈ ബൈ പിണറായി’ ഫ്ളക്സ് തര്‍ക്കം: കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്തു; 7 സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
- ഫാല്‍ക്കണ്‍ സ്മാരകം നീക്കംചെയ്യണമെന്ന ആവശ്യം മുനിസിപ്പല്‍ കൗണ്‍സില്‍ തള്ളി
- സൗജന്യ സായാഹ്ന ഓണ്‍ലൈന്‍ റിവിഷന്‍ ക്ലാസുകളുമായി ‘ഇംകാന്‍’ പരിപാടി
- കോഴിക്കോട്ട് 16കാരിയെ കൊലപ്പെടുത്തി; യുവാവ് ജീവനൊടുക്കി
- അജു ടി. കോശിക്ക് യാത്രയയപ്പ് നൽകി
Author: news editor
മനാമ: ബഹ്റൈനിലെ സ്വകാര്യ പരിശീലന സ്ഥാപനങ്ങളില്‍ ഏപ്രില്‍ 13ന് നേരിട്ടുള്ള പരിശീലനം പുനരാരംഭിച്ചതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു.പ്രോഗ്രാം ആവശ്യകതകളും അന്താരാഷ്ട്ര അവാര്‍ഡിംഗ് ബോഡികള്‍ നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകളും അനുസരിച്ച് സുരക്ഷ ഉറപ്പാക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ പാലിച്ചുകൊണ്ട് സ്വകാര്യ പരിശീലന സ്ഥാപനങ്ങള്‍ക്ക് നേരിട്ടോ ഓണ്‍ലൈനായോ പരിശീലനം നല്‍കാമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ജി.പി.ഐ.സി. കേന്ദ്രത്തിന്റെ രണ്ടാം ഘട്ട അറ്റകുറ്റപ്പണികള്‍ പുനരാരംഭിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍
മനാമ: ബഹ്റൈനിലെ ജനസാന്ദ്രതയുള്ള പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഗള്‍ഫ് പെട്രോകെമിക്കല്‍ ഇന്‍ഡസ്ട്രീസ് കമ്പനി (ജി.പി.ഐ.സി) കേന്ദ്രത്തിനു നേരെ ഏപ്രില്‍ 5ന് ഇറാന് നടത്തിയ ആക്രമണം ജീവന്, സ്വത്ത്, അടിസ്ഥാന സൗകര്യങ്ങള്‍, വ്യാവസായിക- എണ്ണ സ്ഥാപനങ്ങള്‍ എന്നിവയ്ക്കെതിരായ നഗ്നമായ ആക്രമണമാണെന്നും അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരം കുറ്റകരമാക്കുകയും അന്താരാഷ്ട്ര കണ്‍വെന്‍ഷനുകളും മാനദണ്ഡങ്ങളും തള്ളിക്കളയുകയും ചെയ്ത യുദ്ധക്കുറ്റങ്ങള്‍ക്ക് തുല്യമാണെന്നും ആഭ്യന്തര മന്ത്രാലയം അഭിപ്രായപ്പെട്ടു.പൊതുജന സംരക്ഷണം ശക്തിപ്പെടുത്താനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ സ്വീകരിച്ച മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ ഇല്ലായിരുന്നെങ്കില്‍ ആക്രമണത്തില്‍ വന്‍തോതില്‍ ജീവനും സ്വത്തിനും നാശനഷ്ടമുണ്ടാകുമായിരുന്നു. ജി.പി.ഐ.സി. കേന്ദ്രത്തിനുണ്ടായ നാശനഷ്ടങ്ങള്‍ ഉടനടി നിയന്ത്രണവിധേയമാക്കി. അത്തരം സന്ദര്‍ഭങ്ങളില്‍ പാലിക്കുന്ന സുരക്ഷാ ആവശ്യകതകള്‍ക്കനുസൃതമായി രണ്ടാം ഘട്ട സാങ്കേതിക പ്രവൃത്തികളുടെയും അറ്റകുറ്റപ്പണികളുടെയും ഭാഗമായി ജോലികള്‍ പുനരാരംഭിക്കാന്‍ നടപടികള്‍ സ്വീകരിച്ചതായും മന്ത്രാലയം അറിയിച്ചു.
മനാമ: ഏപ്രില്‍ 5ന് ബഹ്റൈനിലെ ഗള്‍ഫ് പെട്രോകെമിക്കല്‍ ഇന്‍ഡസ്ട്രീസ് കമ്പനി (ജി.പി.ഐ.സി) കേന്ദ്രത്തിനു നേരെ നടന്ന ഇറാനിയന്‍ ആക്രമണത്തില്‍ യുദ്ധക്കുറ്റത്തിന് തുല്യമായ വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി കാപ്പിറ്റല്‍ ഗവര്‍ണറേറ്റ് പോലീസ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഇസ ഹസ്സന് അല്‍ ഖത്തന്‍ അറിയിച്ചു.അപകടമുണ്ടാക്കുന്ന വസ്തുക്കളൊന്നും ചോര്‍ന്നിട്ടില്ലെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ സുരക്ഷാ നടപടിക്രമങ്ങളും മുന്‍കരുതല്‍ നടപടികളും ഉടനടി സ്വീകരിച്ചിട്ടുണ്ട്. സാഹചര്യം നിയന്ത്രിക്കുന്നതിലും പൊതുജന സുരക്ഷ നിലനിര്‍ത്തുന്നതിലും ഈ നടപടികള്‍ ഫലപ്രദമാണ്.രണ്ടാം ഘട്ട അറ്റകുറ്റപ്പണികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസൃതമായും ഏത് സാഹചര്യത്തെയും നേരിടാനുള്ള പൂര്‍ണ്ണ സന്നദ്ധതയോടെയും പ്രവര്‍ത്തനങ്ങള്‍ നടത്തും. ജനങ്ങളുടെ സുരക്ഷ മുന്‍ഗണനയായി ഉറപ്പാക്കാനും ബദല്‍ താമസ സൗകര്യങ്ങളൊരുക്കാനും പണികള്‍ പൂര്‍ത്തിയാകുന്നതുവരെയും സ്ഥിതിഗതികള്‍ സുരക്ഷിതമായി സാധാരണ നിലയിലേക്ക് മടങ്ങുന്നതുവരെയും ജനങ്ങള്‍ക്ക് എല്ലാ ആവശ്യങ്ങളും സേവനങ്ങളും ഉറപ്പാക്കാനുമുള്ള മുന്‍കരുതല്‍ നടപടിയായാണ് സ്ഥലത്തിനു സമീപമുള്ള പ്രദേശം ഒഴിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.ആഭ്യന്തര മന്ത്രാലയം സ്വീകരിച്ച മുന്‍കരുതല്‍ നടപടികള്‍ക്ക് ജലീല അല്‍ സയ്യിദ് എം.പി. പിന്തുണ പ്രഖ്യാപിച്ചു.…
മനാമ: ദേശീയ ഭക്ഷ്യവിതരണം സംരക്ഷിക്കാനും അവശ്യസാധനങ്ങളുടെ സ്ഥിരമായ ലഭ്യത ഉറപ്പാക്കാനുമായി ബഹ്റൈനില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ഓപ്പറേഷന് റൂം സജീവമാണെന്ന് വ്യവസായ- വാണിജ്യ മന്ത്രി അബ്ദുല്ല ബിന്‍ ആദില്‍ ഫഖ്റു.പാര്‍ലമെന്റില്‍ ഹസ്സന് ഇബ്രാഹിം എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മേഖലയിലെ സംഘര്‍ഷം വ്യാപാരമാര്ഗങ്ങളെ ബാധിക്കുന്നുണ്ടെങ്കിലും ഒന്നിലധികം വഴികളിലൂടെ ഇറക്കുമതി തുടരുന്നുണ്ടെന്നും അവശ്യവസ്തുക്കളുടെ സ്റ്റോക്ക് വേണ്ടത്ര രാജ്യത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മനാമ: ബഹ്റൈനിലെ അബു സുബ്ഹ് തീരത്തിന് വന്‍ വികസന പദ്ധതി ഒരുങ്ങുന്നു. ഇതിനായി ടെന്‍ഡര്‍ പ്രക്രിയയിലൂടെ ഒരു ബഹ്റൈന്‍ കമ്പനിയുമായി 1.2 ദശലക്ഷം ദിനാറിന്റെ വികസന കരാര്‍ ഒപ്പുവെച്ചു.കുടുംബങ്ങള്‍ക്ക് സുരക്ഷിതമായും ഏറ്റവും എളുപ്പത്തിലും എത്തിച്ചേരാവുന്ന ഇടമാക്കി ഈ തീരത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് നോര്‍ത്തേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗം ബാസിം അബുദ്റീസ് പറഞ്ഞു.അഞ്ചു വര്‍ഷത്തിലേറെയായി നാട്ടുകാര്‍ ഈ ആവശ്യം ഉന്നയിക്കുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.
ഇറാന്റെ ആക്രമണത്തിനുശേഷം ബഹ്റൈനില്‍ വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നത് വര്‍ധിക്കുന്നു
മനാമ: ഇറാന്റെ ആക്രമണത്തിനുശേഷം ബഹ്റൈനില്‍ വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നത് പെരുകുന്നതായി മൃഗസ്നേഹികളുടെ സംഘടനകള്‍ പറയുന്നു.ഇതുകാരണം നിരവധി വളര്‍ത്തുമൃഗങ്ങള്‍ തെരുവുകളില്‍ അലയുന്ന അവസ്ഥയുണ്ട്. ആക്രമണഭീതി മൂലം തിടുക്കത്തില്‍ വീടൊഴിഞ്ഞുപോകുമ്പോള്‍ വളര്‍ത്തുമൃഗങ്ങളെ കൂടെ കൊണ്ടുപോകാനാവാത്ത അവസ്ഥ വരുന്നതാണ് ഇതിനു കാരണമെന്നും മൃഗസ്നേഹി സംഘടനകളുടെ സന്നദ്ധപ്രവര്‍ത്തകര്‍ പറയുന്നു.
മനാമ: കുവൈത്തിന്റെ സുരക്ഷയും സ്ഥിരതയും തകര്‍ക്കാനുള്ള ഭീകരാക്രമണ ഗൂഢാലോചനയെയും അതിനുള്ള തീവ്രവാദ ഗ്രൂപ്പുകളുടെയും സ്ഥാപനങ്ങളുടെയും ധനസഹായത്തെയും പിന്തുണയെയും ബഹ്റൈന്‍ ശക്തമായി അപലപിച്ചു.ഈ കുറ്റകരവും നിന്ദ്യവുമായ ഗൂഢാലോചന പരാജയപ്പെടുത്തുന്നതിലും അതിലുള്‍പ്പെട്ടവരെ തിരിച്ചറിയുന്നതിലുമുള്ള കുവൈത്ത് സുരക്ഷാ അധികാരികളുടെ കാര്യക്ഷമതയെയും ജാഗ്രതയെയും ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പ്രശംസിച്ചു.കുവൈത്തിനും അവിടുത്തെ ജനങ്ങള്‍ക്കും തുടര്‍ച്ചയായ സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവ മന്ത്രാലയം ആശംസിച്ചു.
മനാമ: ബഹ്റൈനിലെ പ്രമുഖ അവതാരകനും പത്തനംതിട്ട കൈപ്പട്ടൂര്‍ സ്വദേശിയുമായ അജു റ്റി. കോശിക്ക് സുഹ്യത്തുക്കള്‍ ചേര്‍ന്ന് യാത്രയയപ്പ് നല്കി.23 വര്‍ഷത്തെ ബഹ്റൈന്‍ പ്രവാസ ജീവിതം പൂര്‍ത്തിയാക്കി പുതിയ പ്രവര്‍ത്തന മേഖലയിലേക്ക് പോകുന്ന അജുവിന്റെ യാത്രയയപ്പ് യോഗത്തില്‍ നിരവധി സുഹൃത്തുക്കള്‍ പങ്കെടുത്തു. ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍, പത്തനംതിട്ട അസോസിയേഷന് എന്നിവയില്‍ അംഗം കൂടിയായിരുന്നു അജു.ഇന്ത്യന്‍ ഡിലൈറ്റ് പാര്‍ട്ടി ഹാളില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ സി.പി. വര്‍ഗ്ഗീസ് അദ്ധ്യക്ഷനായിരുന്നു. യാത്രയയപ്പ് കമ്മിറ്റി കണ്‍വീനര്‍ ഷിബു സി. ജോര്‍ജ്ജ് സ്വാഗതം പറഞ്ഞു. സോമന് ബേബി, അഡ്വ. വി.കെ. തോമസ്, എന്‍.കെ. മാത്യൂ, ജോര്‍ജ്ജ്കുട്ടി കെ., എബി കുരുവിള, അഡ്വ. ബിനു മണ്ണില്‍ വര്‍ഗ്ഗീസ്, ബെന്നി വര്‍ക്കി, ലെനി പി. മാത്യൂ, ബിനു രാജ് തരകന്, ബിനു പാപ്പച്ചന്, ബിനു മാത്യൂ ഈപ്പന്, റോയി ബേബി, മാത്യു വര്‍ഗ്ഗീസ്, സിബി ഉമ്മന്‍ സഖറിയ, ജിനു ചെറിയാന്, ഏബ്രഹാം ജോര്‍ജ്ജ്, അനോ ജേക്കബ്, ഡോ.…
മനാമ: വില്‍പ്പനയ്ക്കായി ബഹ്റൈനിലേക്ക് കൊണ്ടുവന്ന 100 കിലോഗ്രാമിലധികം കഞ്ചാവും ഹാഷിഷും സഹിതം മൂന്നു പേരെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സ് ജനറല്‍ ഡയറക്ടറേറ്റിന്റെ മയക്കുമരുന്ന് വിരുദ്ധ ഡയറക്ടറേറ്റ് അധികൃതര്‍ പിടികൂടി. 1.5 ദശലക്ഷം ദിനാര്‍ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്.ഇറാനില്‍നിന്ന് ‘ഡെഡ് മെയില്‍’ എന്നറിയപ്പെടുന്ന രീതിയിലൂടെയാണ് മയക്കുരുന്ന് കടത്ത് പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കേസുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങള്‍ പരിശോധിച്ചതിന് ശേഷം, അന്വേഷണങ്ങള്‍, തിരച്ചില്‍, തെളിവ് ശേഖരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തി. ഇത് സംശയിക്കുന്നവരെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും വഴിയൊരുക്കി.പിടിച്ചെടുത്ത വസ്തുക്കളില്‍ ഇറാനില്‍നിന്ന് കള്ളക്കടത്തിന് ഉപയോഗിച്ച രണ്ട് ബോട്ടുകള്‍, വിവിധ കറന്‍സികളിലുള്ള പണം, കള്ളക്കടത്തിനും വിതരണ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്ന വസ്തുക്കള്‍ എന്നിവയുമുള്പ്പെടുന്നതായി മന്ത്രാലയം വ്യക്തമാക്കി. നിയമനടപടികള്‍ സ്വീകരിച്ച ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
റിയാദ്: പാക്കിസ്ഥാന് സൈന്യത്തിന്റെ ഒരു സംഘം സൗദി അറേബ്യയിലെത്തിയതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.ഇരു രാജ്യങ്ങളും ചേര്‍ന്നുണ്ടാക്കിയ പരസ്പര സൈനിക സഹകരണ കരാറിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ കിഴക്കന്‍ മേഖലയിലെ കിംഗ് അബ്ദുല്‍ അസീസ് സൈനിക താവളത്തില്‍ വന്നിറങ്ങിയത്. പാക് വ്യോമസേനയുടെ യുദ്ധവിമാനങ്ങളുള്പ്പെടെയുള്ള സന്നാഹങ്ങളുമായാണ് സൈന്യം എത്തിയത്. നിലവിലെ സാഹചര്യത്തില്‍ സൗദി അറേബ്യയ്ക്ക് സുരക്ഷാ സഹായം നല്‍കുക എന്നതാണ് ഇവരുടെ ദൗത്യം.
