ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫോട്ടോ ജേണലിസത്തിന്റെ കുലപതിയും പത്മശ്രീ ജേതാവുമായ പ്രശസ്ത ഫൊട്ടോഗ്രാഫര്‍ രഘു റായ് (83) അന്തരിച്ചു.
ഇന്ന് രാവിലെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കാന്‍സര്‍ ബാധിച്ച് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. കാന്‍സര്‍ തലച്ചോറിലേക്കു വ്യാപിച്ചതിനൊപ്പം വാര്‍ധക്യസഹജമായ അസുഖങ്ങളും ആരോഗ്യനില വഷളാക്കുകയായിരുന്നു.
അരനൂറ്റാണ്ടിലേറെക്കാലം നീണ്ടുനിന്ന ഫോട്ടോഗ്രാഫി പ്രവര്‍ത്തനകാലത്ത് ലോകമാസകലം ശ്രദ്ധ നേടിയ ഒട്ടേറെ ചിത്രങ്ങള്‍ അദ്ദേഹം ക്യാമറയില്‍ പകര്‍ത്തി. 1984ലെ ഭോപ്പാല്‍ വാതക ദുരന്തത്തിന്റെ ഭീകരത ലോകത്തിനു മുന്നിലെത്തിച്ച ‘അജ്ഞാതനായ കുട്ടിയുടെ ശവസംസ്കാരം’ എന്ന അദ്ദേഹത്തിന്റെ ചിത്രം രാജ്യാന്തര തലത്തില്‍ തന്നെ നൊമ്പരമായി മാറി. ഇന്ദിരാ ഗാന്ധി, മദര്‍ തെരേസ, ദലൈലാമ, സത്യജിത് റേ തുടങ്ങിയവരുടെ അവിസ്മരണീയമായ ചിത്രങ്ങള്‍ അദ്ദേഹം പകര്‍ത്തിയിട്ടുണ്ട്.
1977ല്‍ ലോകപ്രശസ്ത ഫൊട്ടോഗ്രാഫിക് ഏജന്‍സിയായ ‘മാഗ്നം ഫോട്ടോസി’ല്‍ അംഗമായ ആദ്യ ഇന്ത്യക്കാരനെന്ന നേട്ടവും അദ്ദേഹത്തിനു സ്വന്തമാണ്. 1965ല്‍ ‘ദ് സ്റ്റേറ്റ്സ്മാനി’ലൂടെ വാര്ത്താചിത്രപ്രവര്ത്തനം ആരംഭിച്ച അദ്ദേഹം സണ്‍ഡേ, ഇന്ത്യ ടുഡേ തുടങ്ങിയ പ്രമുഖ മാധ്യമങ്ങളിലും പ്രവര്‍ത്തിച്ചു. ബംഗ്ലദേശ് വിമോചന യുദ്ധത്തിലെ ചിത്രങ്ങള്‍ക്ക് 1972ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്കി ആദരിച്ചു.
കേരളവുമായും ഇവിടത്തെ വിവിധ മാധ്യമ ഫൊട്ടോഗ്രാഫര്മാരുമായും അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ശബരിമല സന്നിധാനത്തെത്തി അയ്യപ്പദര്‍ശന ചിത്രങ്ങളും ക്യാമറയില്‍ പകര്‍ത്തി. കേരള പ്രസ് അക്കാദമിയുടെ സെമിനാറുകളില്‍ പങ്കെടുത്തിട്ടുമുണ്ട്.
ഭാര്യ: ഗുര്‍മീത് റായ്. മക്കള്‍: നിതിന്‍ റായ് (ഫൊട്ടോഗ്രാഫര്‍), ലഗാന്‍, അവനി, പൂര്‍വായ്. സംസ്കാരം ഇന്ന് വൈകീട്ട് 4ന് ഡല്‍ഹി ലോധി റോഡ് ശ്മശാനത്തില്‍.
Trending
- നീറ്റ് പ്രതിഷേധം: വ്യാഴാഴ്ച സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് കെഎസ്യു ആഹ്വാനം
- ബി കെ എസ് എഫ് ഹെല്പ് ലൈൻ അംഗം ദീപക് തണലിന് യാത്രയയപ്പ് നൽകി
- ചർച്ചയ്ക്കായി മന്ത്രിമാർ ജനങ്ങൾക്കിടയിലേക്ക് വരണം; ഇനി ഒരാളുടെയും ഓഫീസിലേക്ക് പോകില്ലെന്ന് സിജെപി
- ജോയ് കെ. മാത്യുവിന്റെ ഡോക്യുമെന്ററി പരമ്പരയിലെ അഞ്ചാമത്തെ ഡോക്യുമെന്ററിയായ ‘എ ത്രെറ്റ് ടു ലൈഫ്’. ആരംഭിച്ചു
- ഇറാൻ യുദ്ധത്തിലെ മധ്യസ്ഥതയ്ക്ക് പിന്നാലെ അമേരിക്കയോട് 10 ബില്യൺ ഡോളറിന്റെ സഹായം തേടി പാകിസ്താൻ
- പ്ലീഡർ നിയമന വിവാദം: അലോഷ്യസ് സേവ്യറിന്റെ വാക്കുകൾ സശ്രദ്ധം കേട്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ
- തൃശ്ശൂർ ബിജെപി ഓഫീസിൽ 25 കോടി രൂപയുടെ കള്ളപ്പണം എത്തിയെന്ന് മുൻ ഓഫീസ് സെക്രട്ടറിയുടെ ആരോപണം
- പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിപക്ഷ പ്രതിഷേധം; രാഹുൽ ഗാന്ധിയുൾപ്പെടെ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു

