- ‘എന്നെ വധിക്കാൻ ശ്രമിച്ചാൽ ഇറാനിലേക്ക് 1000 മിസൈലുകൾ പായും’; ട്രംപിന്റെ ഭീഷണിക്ക് തിരിച്ചടിയുമായി ഇറാൻ
- നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാലുപേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
- ഡോ. പി. വി. ചെറിയാന്റെ അനുസ്മരണാർത്ഥം സംയുക്ത അനുശോചന-പ്രാർത്ഥനാ യോഗം സംഘടിപ്പിച്ചു
- പത്തനാപുരത്ത് 19-കാരിക്ക് നേരെ ക്രൂര മർദനം; യുവതിയെ വലിച്ചിഴച്ച് ആക്രമിച്ച സംഭവം, ഒരാൾ അറസ്റ്റിൽ
- ‘കോടതിയോട് ഏറ്റുമുട്ടരുത്; ഒരു സർക്കാരിനും രക്ഷിക്കാനാകില്ല’: കെ ബിജു ഐഎഎസിന്റെ മാപ്പപേക്ഷ ഹൈക്കോടതി മടക്കി
- കുംഭമേള വൈറൽ താരത്തിനും ഭർത്താവിനുമുള്ള പൊലീസ് സംരക്ഷണം ഹൈക്കോടതി പിൻവലിച്ചു
- രാമക്ഷേത്ര സംഭാവനത്തട്ടിപ്പ്: മോഷണപ്പണം ഓഹരി വിപണിയിൽ നിക്ഷേപിച്ചു; 30 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
- ഇൻസ്റ്റഗ്രാം പരിചയം ചതിയായി; യുവാവിൻറെ സ്വകാര്യ ഭാഗങ്ങളില് കടിച്ചു പരിക്കേൽപ്പിച്ച് സ്വർണമാലയും മൊബൈലും തട്ടിയെടുത്ത യുവതി പിടിയിൽ
Author: News Desk
മനാമ: കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ സിഞ്ചിലെ ഫ്രണ്ട്‌സ് അസോസിയേഷൻ ഹാളിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. സംഗമത്തിൽ മാസ്റ്റർ കിഡ്സ് അബാക്കസ് എലൈറ്റ് വേൾഡ് റെക്കോർഡ് നേടിയ മഹ്ഫിൽ സുൽത്താൻ മുജീബ്, എസ്എസ്എൽസിക്ക് ഉന്നത വിജയം നേടിയ തബസമ സലിം, നിദാൻ അൽഫിൻ, ഫർഹാ ഫാത്തിമ ഫൈസൽ, ആയിഷ മെഹ്റിൻ, നബാ നഫീസ നദീർ, പ്ലസ് ടു വിൽ ഉന്നതവിജയം നേടിയ റിഹാൻ ഹനീഫ്, ഇഷാൽ ഫാത്തിമ, യുഎസ്എസ് സ്‌കോളർഷിപ്പ് ലഭിച്ച അബ്ദുള്ള മുഹ്സിൻ മുബാറക്, എൽഎസ്എസ് സ്‌കോളർഷിപ്പ് ലഭിച്ച ഹരിവർണ്ണ ഹരീഷ് എന്നീ വിദ്യാർഥിനീ-വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ കൈമാറി. കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മിറ്റി പ്രസിഡണ്ടും ബഹ്‌റൈൻ ചാപ്റ്റർ ചെയർമാനുമായ കെ. ടി. സലിം, ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡണ്ട് ഗിരീഷ് കാളിയത്ത്, വർക്കിംഗ് പ്രസിഡണ്ട് രാകേഷ് പൗർണമി, രക്ഷാധികാരിയും ഗ്ലോബൽ കമ്മിറ്റി അംഗവുമായ സൈൻ കൊയിലാണ്ടി, ജോലി ആവശ്യാർഥം ജിദ്ദയിലേക്ക് പോകുന്ന മുൻ പ്രോഗ്രാം കമ്മിറ്റി കൺവീനർ ജബ്ബാർ കുട്ടീസ്, വിനോദ് നാരായണൻ, ജെ.…
ന്യൂഡൽഹി: രാജ്യത്തെ വാഹന നിർമാണ രംഗത്തിന് പുതിയ കരുത്തേകി ഹരിയാനയിലെ ഐഎംടി ഖാർഖോദയിൽ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ അത്യാധുനിക വാഹന നിർമാണ പ്ലാന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഇന്ത്യ–ജപ്പാൻ സംയുക്ത സാമ്പത്തിക ഫോറത്തിനിടെ വീഡിയോ കോൺഫറൻസിലൂടെയായിരുന്നു ഉദ്ഘാടനം. ജപ്പാൻ പ്രധാനമന്ത്രി സനായെ തകൈച്ചിയും ചടങ്ങിൽ പങ്കെടുത്തു. നാല് പതിറ്റാണ്ടിലേറെയായി ഇന്ത്യയിൽ പ്രവർത്തിക്കുന്ന മാരുതി സുസുക്കിയുടെ ചരിത്രത്തിലെ പ്രധാന നാഴികക്കല്ലായാണ് ഖാർഖോദ പ്ലാന്റ് വിലയിരുത്തപ്പെടുന്നത്. സുസുക്കി മോട്ടോർ കോർപ്പറേഷൻ പ്രസിഡന്റ് തോഷിഹിറോ സുസുക്കി, മാരുതി സുസുക്കി ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഹിസാഷി ടകെഉച്ചി, കേന്ദ്ര സർക്കാർ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പൂർണ ശേഷിയിലെത്തുമ്പോൾ ഖാർഖോദ പ്ലാന്റിൽ പ്രതിവർഷം 10 ലക്ഷം വാഹനങ്ങൾ നിർമ്മിക്കാനാകും. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ വാഹന നിർമാണ കേന്ദ്രങ്ങളിൽ ഒന്നായി പ്ലാന്റ് മാറും. മാരുതി സുസുക്കിയുടെ പ്രതിവർഷം 40 ലക്ഷം വാഹനങ്ങൾ നിർമ്മിക്കാനുള്ള ദീർഘകാല ലക്ഷ്യത്തിൽ ഈ പ്ലാന്റ് നിർണായക പങ്കുവഹിക്കുമെന്നാണ്…
വിദേശ വനിതകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പാക് ഉപപ്രധാനമന്ത്രിയുടെ കൊച്ചുമകനെതിരെ എഫ്.ഐ.ആർ
ലാഹോർ: രണ്ട് വിദേശ വനിതകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാറിന്റെ കൊച്ചുമകൻ റാസ ദാറിനെതിരെ ലാഹോർ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. തട്ടിക്കൊണ്ടുപോകൽ, മർദ്ദനം, പണം തട്ടൽ, ബ്ലാക്ക്മെയിലിംഗ് എന്നീ ആരോപണങ്ങളിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. റാസ ദാർ ഉൾപ്പെടെ അഞ്ച് പേരെ കേസിൽ പ്രതികളാക്കിയിട്ടുണ്ടെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. ഡച്ച്, വെനിസ്വേലൻ പൗരത്വമുള്ള രണ്ട് വിദേശ വനിതകളാണ് പരാതിക്കാർ. പാകിസ്ഥാനിലേക്ക് യാത്ര ചെയ്തതിന് പിന്നാലെ തങ്ങൾ ക്രൂരതയ്ക്ക് ഇരയായതായി ഇവർ ആരോപിക്കുന്നു. സിംഗപ്പൂരിൽ വെച്ച് പ്രതികളിൽ ചിലരുമായി പരിചയപ്പെട്ടതിനെ തുടർന്നാണ് ഇവർ ലാഹോറിലെത്തിയത്. പാകിസ്ഥാനിൽ എത്തിയ ഉടൻ തന്നെ തങ്ങളെ തട്ടിക്കൊണ്ടുപോയി ശാരീരികമായി ഉപദ്രവിക്കുകയും തുടർച്ചയായി ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതിയിലെ ആരോപണം. പ്രതികൾ തങ്ങളിൽ നിന്ന് ദശലക്ഷക്കണക്കിന് ഡോളർ ആവശ്യപ്പെട്ടതായും, പണം നൽകിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. കൂടാതെ, തങ്ങളുടെ ദൃശ്യങ്ങൾ രഹസ്യമായി ചിത്രീകരിച്ച് അതുപയോഗിച്ച് ബ്ലാക്ക്മെയിൽ ചെയ്തതായും എഫ്.ഐ.ആറിൽ…
കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന് ജയിലിന് പുറത്ത് സ്വീകരണം നൽകി സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ. സിപിഎം വടകര ഏരിയ സെക്രട്ടറി കെ. ഗോപാലന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. വടകര സബ്ജയിൽ മുതൽ വടകര ഏരിയ കമ്മിറ്റി ഓഫീസ് വരെ ജിതിൻ ഭാസ്കറിനെ കൂട്ടി പ്രവർത്തകർ പ്രകടനം നടത്തി. ഇന്ന് വൈകിട്ട് ജിതിനെ പങ്കെടുപ്പിച്ച് തിരുവള്ളൂരിൽ സിപിഎം പൊതുയോഗവും സംഘടിപ്പിക്കും. കേസിൽ 18 ദിവസമായി റിമാൻഡിലായിരുന്ന ജിതിന് കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ആഴ്ചയിൽ രണ്ട് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം. കേസിൽ നടന്നത് രാഷ്ട്രീയ വേട്ടയാണെന്നായിരുന്നു ജിതിൻ ഭാസ്കറിന്റെ പ്രധാന വാദം. കഴിഞ്ഞ മാസം 16നാണ് പ്രത്യേക അന്വേഷണ സംഘം ജിതിനെ അറസ്റ്റ് ചെയ്തത്. ജാമ്യാപേക്ഷ രണ്ടുതവണ വടകര കോടതി തള്ളിയതിനെ തുടർന്ന് ജിതിൻ ജില്ലാ കോടതിയെ സമീപിക്കുകയായിരുന്നു. വടകര ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ…
ഡാലസ്: ലോകകപ്പ് രണ്ടാം റൗണ്ട് പോരാട്ടത്തിൽ ഓസ്ട്രേലിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2ന് തോൽപ്പിച്ച് ഈജിപ്ത് പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഈജിപ്ത് പ്രീക്വാർട്ടറിൽ ഇടം നേടുന്നത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടിൽ കൂടുതൽ കൃത്യതയോടെ കിക്കുകൾ പൂർത്തിയാക്കിയ ഈജിപ്ത് ചരിത്ര നേട്ടം സ്വന്തമാക്കി. മത്സരത്തിന്റെ 13-ാം മിനിറ്റിൽ ഇമാം അഷൗറിലൂടെയാണ് ഈജിപ്ത് ലീഡ് നേടിയത്. ഈ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ബെൽജിയത്തിനെതിരെയും ഈജിപ്തിനായി ആദ്യം ഗോൾ നേടിയതും ഇമാം അഷൗറായിരുന്നു. രണ്ടാം പകുതിയിൽ ഓസ്ട്രേലിയ തിരിച്ചടിച്ചു. 55-ാം മിനിറ്റിൽ ഈജിപ്ഷ്യൻ ഡിഫൻഡർ മുഹമ്മദ് ഹാനിയുടെ സെൽഫ് ഗോളിലൂടെയാണ് ഓസീസ് സമനില പിടിച്ചത്. ഹൈബാൾ തടയാനുള്ള ശ്രമത്തിനിടെ ഹാനിയുടെ തലയിൽ തട്ടി പന്ത് വലയിലെത്തുകയായിരുന്നു. ബെൽജിയത്തിനെതിരെയും ഹാനി സെൽഫ് ഗോൾ വഴങ്ങിയിരുന്നു. ആവേശകരമായ പോരാട്ടത്തിനൊടുവിൽ ഷൂട്ടൗട്ടിൽ ഓസ്ട്രേലിയയെ മറികടന്ന ഈജിപ്ത് ലോകകപ്പ് വേദിയിൽ പുതിയ…
മനാമ: ബഹ്‌റൈൻ വിദ്യാഭ്യാസ, പരിശീലന ഗുണനിലവാര അതോറിറ്റി നടത്തിയ ഏറ്റവും പുതിയ വിദ്യാഭ്യാസ ഗുണനിലവാര അവലോകനത്തിൽ ഇന്ത്യൻ സ്കൂളിന് ‘ഗുഡ്’ റേറ്റിംഗ് ലഭിച്ചു. നവംബർ 30 മുതൽ ഡിസംബർ 4 വരെയായിരുന്നു അവലോകനം നടന്നത്. 1 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പ്രാപ്യവും തുല്യവും ഉയർന്ന നിലവാരമുള്ളതുമായ വിദ്യാഭ്യാസം നൽകുന്ന സ്കൂളിന്റെ പ്രതിബദ്ധതയെ ബി.ക്യു.എ അംഗീകരിച്ചു. ബി.ക്യു.എയുടെ സിൽവർ മെമെന്റോയും സർട്ടിഫിക്കറ്റും പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസിന് ഔപചാരികമായി കൈമാറി. ചടങ്ങിൽ സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറി രഞ്ജിനി മോഹൻ, പ്രോജക്ട് ആൻഡ് മെയിന്റനൻസ് അംഗം മിഥുൻ മോഹൻ, അംഗം ബിജു ജോർജ്, ട്രാൻസ്പോർട്ട് അംഗം മുഹമ്മദ് നയാസ് ഉല്ല, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, വൈസ് പ്രിൻസിപ്പൽമാർ, വിഭാഗം മേധാവികൾ, സ്റ്റാഫ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. റിവ്യൂ റിപ്പോർട്ട് പ്രകാരം, വിദ്യാർത്ഥികൾക്ക്…
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് പുതുക്കിയ അപേക്ഷ നൽകി അദാനി ഗ്രൂപ്പ്. വിദേശ നിക്ഷേപ നീക്കം മുൻകൂട്ടി അറിയിക്കാത്തതിൽ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് കൂടുതൽ വിശദമായ അപേക്ഷ സമർപ്പിച്ചത്. സ്വിറ്റ്സർലൻഡ് ആസ്ഥാനമായ ലോകത്തിലെ പ്രമുഖ ഷിപ്പിംഗ് കമ്പനികളിലൊന്നായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുമായുള്ള ഓഹരി കൈമാറ്റത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് അദാനി ഗ്രൂപ്പ് അപേക്ഷയിൽ വ്യക്തമാക്കുന്നത്. സർക്കാർ അനുമതി ലഭിച്ചതിന് ശേഷമേ അന്തിമ കരാറിലേക്ക് കടക്കൂവെന്നും ഗ്രൂപ്പ് അറിയിച്ചു. 49 ശതമാനം ഓഹരി പങ്കാളിത്തത്തോടെ എം.എസ്.സി വിഴിഞ്ഞത്ത് നിക്ഷേപം നടത്തുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ, ഇത് പ്രാഥമിക ധാരണ മാത്രമാണെന്നാണ് അദാനി ഗ്രൂപ്പ് സെബിക്ക് നൽകിയ കത്തിൽ വ്യക്തമാക്കിയത്. സംസ്ഥാന സർക്കാരുമായി ഒപ്പുവെച്ച കൺസഷൻ കരാറിന്റെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമായത്. അതിനാൽ കൺസഷനയറുടെ ഓഹരി ഘടനയിൽ മാറ്റം വരുത്താൻ സർക്കാരിന്റെ അനുമതി നിർബന്ധമാണ്. കൺസഷൻ കരാറിലെ ബാധകമായ വ്യവസ്ഥകളും മറ്റ്…
വയനാട്: വയനാട് മെഡിക്കൽ കോളേജിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. ഒരു വർഷത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കാൻ സർക്കാർ ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു. നിശ്ചിത സമയത്തിനുള്ളിൽ നടപടികൾ പൂർത്തിയായില്ലെങ്കിൽ കോളേജിന്റെ അംഗീകാരം നഷ്ടപ്പെടാനുള്ള സാഹചര്യമുണ്ടാകുമെന്നും, അത്തരമൊരു അവസ്ഥ സർക്കാർ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. വയനാട് മെഡിക്കൽ കോളേജ് മാനന്തവാടിയിൽ കൊണ്ടുവരാനാണ് സർക്കാരിന്റെ പ്രഥമ പരിഗണന. അവിടെ ആവശ്യമായ സ്ഥലം ലഭ്യമായില്ലെങ്കിൽ മാത്രമേ മറ്റ് സാധ്യതകളെക്കുറിച്ച് ആലോചിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. മടക്കിമലയിൽ സൗജന്യമായി ലഭിച്ച ഭൂമി ആശുപത്രി ആവശ്യങ്ങൾക്ക് തന്നെ ഉപയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ അനധികൃത നിയമനം നടന്നുവെന്ന ജി. സുധാകരന്റെ ആരോപണത്തിലും മന്ത്രി പ്രതികരിച്ചു. പരാതികളുടെ അടിസ്ഥാനത്തിൽ ഈ മാസം 18ന് താൻ നേരിട്ട് വണ്ടാനം മെഡിക്കൽ കോളേജ് സന്ദർശിക്കുമെന്ന് മന്ത്രി പറഞ്ഞു. പരിശോധനകൾ പൂർത്തിയാക്കിയ ശേഷം വിഷയത്തിൽ കൃത്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.
തിരുവനന്തപുരം: ബിഗ് ബോസ് താരവും കുണ്ടറയിലെ ബിജെപി സ്ഥാനാർത്ഥിയുമായിരുന്ന ഡോ. റോബിൻ രാധാകൃഷ്ണന്റെ മാതാവ് ബീന അന്തരിച്ചു. ക്യാൻസർ ബാധിതയായതിനെ തുടർന്ന് കഴിഞ്ഞ കുറച്ച് കാലങ്ങളായി ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് അന്ത്യം. സോഷ്യൽ മീഡിയയിലൂടെ റോബിൻ രാധാകൃഷ്ണൻ തന്നെയാണ് മാതാവിന്റെ വിയോഗ വാർത്ത പങ്കുവെച്ചത്. 2026 മാർച്ച് 25ന് അമ്മയ്ക്ക് സ്റ്റേജ് IVB എൻഡോമെട്രിയൽ കാർസിനോമ സ്ഥിരീകരിച്ചതായി റോബിൻ കുറിച്ചു. അന്നുമുതൽ ആശുപത്രി സന്ദർശനങ്ങളും ചികിത്സകളും വേദനയും പ്രാർത്ഥനകളും നിറഞ്ഞ ഒരു യാത്രയായിരുന്നു അമ്മയുടെ ജീവിതമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പ്രതിസന്ധികളെയും അസാധാരണമായ ധൈര്യത്തോടെയും കരുത്തോടെയും അമ്മ നേരിട്ടുവെന്ന് റോബിൻ കുറിപ്പിൽ വ്യക്തമാക്കി. രോഗം ശരീരത്തെ ബാധിച്ചെങ്കിലും അമ്മയുടെ മനസിനെയും സ്നേഹത്തെയും കീഴടക്കാൻ അതിന് കഴിഞ്ഞില്ലെന്നും അദ്ദേഹം വികാരഭരിതമായി കുറിച്ചു. ധൈര്യത്തിന്റെ യഥാർത്ഥ അർത്ഥം അമ്മയാണ് തങ്ങളെ പഠിപ്പിച്ചതെന്ന് റോബിൻ പറഞ്ഞു. ഏറ്റവും ബുദ്ധിമുട്ടേറിയ ദിവസങ്ങളിലും പ്രതീക്ഷയോടെയും സ്നേഹത്തോടെയും അന്തസ്സോടെയും അമ്മ മുന്നോട്ട് പോയെന്നും അദ്ദേഹം ഓർമ്മിച്ചു. ധീരമായ പോരാട്ടത്തിനൊടുവിൽ…
നിരോധിത ആപ്പുകളും ഉള്ളടക്കവും ലഭിക്കാൻ വിപിഎൻ ഉപയോഗം; ഇന്ത്യ കടുത്ത നിയന്ത്രണത്തിന് ഒരുങ്ങുന്നു
ന്യൂഡൽഹി: നിരോധിത ആപ്പുകളും ഓൺലൈൻ ഉള്ളടക്കങ്ങളും ലഭ്യമാക്കാൻ വിപിഎൻ സേവനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തിൽ ഇന്ത്യ കടുത്ത നിയന്ത്രണങ്ങൾക്ക് ഒരുങ്ങുന്നു. വിപിഎൻ സേവനദാതാക്കളെ നിയന്ത്രിക്കുന്നതിനായി വിപുലമായ നിയമനിർമാണം കൊണ്ടുവരാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ എന്നാണ് റിപ്പോർട്ട്. പുതിയ നിയമപ്രകാരം വിപിഎൻ കമ്പനികൾ ഇന്ത്യയിൽ പ്രാദേശിക ഓഫീസുകൾ സ്ഥാപിക്കേണ്ടിവരും. കൂടാതെ, സർക്കാരുമായി ബന്ധപ്പെട്ട പരാതികളും നിർദേശങ്ങളും കൈകാര്യം ചെയ്യുന്നതിനായി കംപ്ലയൻസ് ഓഫീസർമാരെയും നിയമിക്കേണ്ടിവരുമെന്നാണ് സൂചന. ഉപയോക്താക്കളുടെ പേര്, ഇമെയിൽ ഐഡി, കോൺടാക്റ്റ് നമ്പർ, ഐപി അഡ്രസ് തുടങ്ങിയ വിവരങ്ങൾ സൂക്ഷിക്കണമെന്ന് 2022ൽ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം വിപിഎൻ കമ്പനികൾക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ ഈ നിർദേശങ്ങൾ പ്രതീക്ഷിച്ച ഫലം കണ്ടില്ലെന്നാണ് സർക്കാർ വിലയിരുത്തൽ. സർക്കാർ നിരോധിച്ച ആപ്പുകളും അക്കൗണ്ടുകളും ഓൺലൈൻ സേവനങ്ങളും വിപിഎൻ വഴി ഉപയോക്താക്കൾക്ക് തുടർന്നും ലഭ്യമാകുന്നത് കഴിഞ്ഞ മാസങ്ങളായി നിരീക്ഷണത്തിലുണ്ടെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു. നിയമങ്ങൾ പാലിക്കാത്ത പക്ഷം ഇന്ത്യയിലെ പ്രാദേശിക ജീവനക്കാർക്ക് ജയിൽ…
