- കോഴിഫാമിൽ വൈദ്യുതാഘാതമേറ്റ് സഹോദരങ്ങൾ മരിച്ചു
- റാപ് സമ്മർ ക്യാമ്പ് സന്ദർശിച്ച് പോലീസ് മേധാവി ലെഫ്റ്റനന്റ് ജനറൽ താരിഖ് അൽ ഹസൻ
- ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽനിന്ന് സിറിയയെ നീക്കിയ യു.എസ് തീരുമാനത്തെ സ്വാഗതം ചെയ്ത് ബഹ്റൈൻ
- ഐക്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശം പകരുന്ന ഓണം; മലയാളികൾക്ക് ആശംസകളുമായി പ്രധാനമന്ത്രിയും രാഷ്ട്രപതിയും
- തിരുവോണാശംസകൾ | നന്മയും സമൃദ്ധിയും നിറയട്ടെ
- റോജി ജോണിന് നിയാർക്ക് ബഹ്റൈൻ യാത്രയയപ്പ് നൽകി
- ബി.എഫ്.സി–സിംസ് ഓണം മഹോത്സവത്തിന് തുടക്കം; ലോഗോ പ്രകാശനവും ആഘോഷ കവാടം ഉദ്ഘാടനവും നടന്നു
- പ്രതിരോധ മേഖലയിൽ സ്വകാര്യ പങ്കാളിത്തം ശക്തമാക്കുന്നു; മിസൈൽ സാങ്കേതികവിദ്യ കൈമാറുമെന്ന് രാജ്നാഥ് സിങ്
Author: News Desk
വീണ വിജയനെതിരെ കൂടുതൽ കണ്ടെത്തലുകളെന്ന് ഇ.ഡി.; ദുബായിലേക്ക് 85 ലക്ഷം രൂപ കൈമാറിയതായും ഹവാല തെളിവുകൾ ലഭിച്ചതായും ആരോപണം
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ കൂടുതൽ കണ്ടെത്തലുകൾ നടത്തിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വീണ ദുബായിലേക്ക് 3.49 ലക്ഷം ദിർഹം, ഏകദേശം 85 ലക്ഷം രൂപ, കൈമാറിയതായി രേഖകൾ ലഭിച്ചെന്നാണ് ഇ.ഡിയുടെ അവകാശവാദം. ഹവാല മാർഗത്തിലൂടെയുള്ള പണമിടപാടുകളുമായി ബന്ധപ്പെട്ട തെളിവുകളും കണ്ടെത്തിയതായി ഏജൻസി വാർത്താക്കുറിപ്പിൽ അറിയിച്ചു. മേയ് 27ന് വീണയുടെയും സി.എം.ആർ.എൽ. പ്രമോട്ടർമാരുടെയും വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിലാണ് രേഖകൾ കണ്ടെത്തിയതെന്ന് ഇ.ഡി. വ്യക്തമാക്കി. വീണയുടെ കൈപ്പടയിലുള്ളതായി പറയുന്ന കണക്കുകളിൽ പണം കൈകാര്യം ചെയ്ത വ്യക്തികളുടെ പേരുകൾ, ചെലവഴിച്ച തുക, ദുബായിലേക്ക് കൈമാറിയ പണം എന്നിവ രേഖപ്പെടുത്തിയിരുന്നുവെന്നാണ് ഏജൻസിയുടെ ആരോപണം. ദുബായ് കറൻസിയായ ദിർഹത്തിലും ഇന്ത്യൻ രൂപയിലുമുള്ള സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ രേഖകളിൽ ഉണ്ടായിരുന്നുവെന്ന് ഇ.ഡി. അറിയിച്ചു. ഇതിൽ ദുബായിലേക്ക് കൈമാറിയതായി രേഖപ്പെടുത്തിയിരിക്കുന്ന 3.49 ലക്ഷം ദിർഹത്തിന് ഏകദേശം 85 ലക്ഷം രൂപ മൂല്യമുണ്ടെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. വീണയിൽനിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളിൽ മറ്റൊരാളുടെ…
ഇടുക്കി: സഹപാഠികൾ ലഹരി ഉപയോഗിക്കുന്ന വിവരം അധ്യാപകനെ അറിയിച്ച പതിനാറുകാരനെ ക്രൂരമായി മർദിച്ചതായി പരാതി. ഇടുക്കി അണക്കര സ്വദേശിയായ വിദ്യാർഥിയുടെ ജനനേന്ദ്രിയത്തിന് ഗുരുതരമായി പരിക്കേറ്റു. തൊടുപുഴയിൽ മൊബൈൽ ഫോൺ, ലാപ്‌ടോപ്പ് സർവീസ് പരിശീലനം നൽകുന്ന സ്ഥാപനത്തിന്റെ ഹോസ്റ്റലിലാണ് സംഭവം. 11 വിദ്യാർഥികളാണ് മൂന്ന് മുറികളിലായി ഹോസ്റ്റലിൽ താമസിച്ചിരുന്നത്. ഇവരിൽ മൂന്നുപേർ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പതിനാറുകാരൻ അധ്യാപകനെ വിവരം അറിയിച്ചു. അധ്യാപകന്റെ നിർദേശപ്രകാരം ലഹരി ഉപയോഗത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി കൈമാറിയതായും പരാതിയിൽ പറയുന്നു. ദൃശ്യങ്ങൾ നൽകിയിട്ടും ബന്ധപ്പെട്ട വിദ്യാർഥികൾക്കെതിരെ സ്ഥാപന അധികൃതർ നടപടിയെടുത്തില്ലെന്നാണ് ആരോപണം. പകർത്തിയ ദൃശ്യങ്ങൾ ഫോണിൽനിന്ന് നീക്കം ചെയ്യാൻ പതിനാറുകാരനോട് ആവശ്യപ്പെട്ടതായും കുടുംബം പറയുന്നു. ഇതിന് പിന്നാലെയാണ് സഹപാഠികൾ വിദ്യാർഥിയെ ആക്രമിച്ചതെന്നാണ് പരാതി. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർഥി ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരു സഹപാഠിയെ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയശേഷം ഇയാളെ വിട്ടയച്ചു.…
‘ഓപ്പറേഷൻ സിന്ദൂർ’ ഡോക്യുമെന്ററിക്കെതിരെ പാകിസ്ഥാൻ; പുലർച്ചെ രണ്ടിന് സൈന്യത്തിന്റെ പ്രതികരണം
ന്യൂഡൽഹി: ‘ഓപ്പറേഷൻ സിന്ദൂർ’ അടിസ്ഥാനമാക്കി ഡിസ്കവറി ചാനൽ സംപ്രേഷണം ചെയ്ത ഡോക്യുമെന്ററിക്കെതിരെ രൂക്ഷ വിമർശനവുമായി പാകിസ്ഥാൻ സൈന്യം. ഓഗസ്റ്റ് 15ന് സംപ്രേഷണം ചെയ്ത ഡോക്യുമെന്ററിയെ പാകിസ്ഥാൻ സൈനിക വക്താവ് ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷരീഫ് ‘ദുരന്തവും തമാശയും’ എന്നാണ് വിശേഷിപ്പിച്ചത്. പുലർച്ചെ രണ്ടോടെയാണ് ഇതുസംബന്ധിച്ച പ്രസ്താവന പുറത്തുവന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഉൾപ്പെടെയുള്ള ഇന്ത്യയുടെ ഉന്നത രാഷ്ട്രീയ–സൈനിക നേതൃത്വത്തിന്റെ പ്രതികരണങ്ങൾ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ തെരഞ്ഞെടുത്ത അഭിമുഖങ്ങളും വൈകാരിക വിവരണങ്ങളും നാടകീയമായ പുനരാവിഷ്‌കരണങ്ങളും ഉപയോഗിച്ച് യഥാർഥ സംഭവങ്ങളെ വളച്ചൊടിക്കുകയാണെന്ന് പാക് സൈനിക വക്താവ് എക്സിൽ ആരോപിച്ചു. 2025 ഏപ്രിൽ 22ന് ജമ്മു കശ്മീരിലെ പഹൽഗാമിലുള്ള ബൈസരൻ താഴ്‌വരയിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് മറുപടിയായി മേയ് ഏഴിനാണ് ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിച്ചത്. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ സൈനിക നടപടി. എന്നാൽ ഓപ്പറേഷൻ സിന്ദൂർ പരാജയപ്പെട്ട സൈനിക നീക്കമാണെന്നാണ് പാകിസ്ഥാന്റെ…
കോട്ടയം: പാലാ നഗരസഭാധ്യക്ഷയായി കോൺഗ്രസ് വിമത കൗൺസിലർ മായ രാഹുൽ തെരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫിന്റെയും യുഡിഎഫ് വിമതരുടെയും പിന്തുണയോടെയാണ് മായ അധ്യക്ഷസ്ഥാനത്തെത്തിയത്. 26 അംഗ നഗരസഭാ കൗൺസിലിൽ 16 വോട്ടുകൾ മായ രാഹുലിന് ലഭിച്ചു. യുഡിഎഫ് സ്ഥാനാർഥിയായ കോൺഗ്രസിലെ റിയ ബിനോ ചീരാംകുഴിയെയാണ് മായ പരാജയപ്പെടുത്തിയത്. റിയ ബിനോയ്ക്ക് 10 വോട്ടുകൾ ലഭിച്ചു. പാലാ നഗരസഭാ കൗൺസിലിലേക്ക് തുടർച്ചയായി രണ്ടാം തവണയും വിജയിച്ച മായ രാഹുൽ 19-ാം വാർഡിനെയാണ് പ്രതിനിധീകരിക്കുന്നത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാധ്യക്ഷയായി ചരിത്രം കുറിച്ച ദിയ ബിനു പുളിക്കക്കണ്ടം എൽഡിഎഫിന്റെ അവിശ്വാസപ്രമേയത്തെ തുടർന്ന് പുറത്തായതോടെയാണ് അധ്യക്ഷസ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസിലെ നാല് കൗൺസിലർമാരുടെയും സ്വതന്ത്രയായ നഗരസഭാ ഉപാധ്യക്ഷയുടെയും പിന്തുണയോടെയാണ് എൽഡിഎഫ് അവതരിപ്പിച്ച അവിശ്വാസപ്രമേയം പാസായത്. ചർച്ചയിൽ പങ്കെടുക്കരുതെന്ന പാർട്ടി വിപ്പ് ലംഘിച്ചായിരുന്നു നാല് കോൺഗ്രസ് കൗൺസിലർമാർ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്.
മനാമ: ഇന്ത്യൻ സ്കൂൾ ബഹ്‌റൈനിലെ അധ്യാപികയും മാവേലിക്കര ചെട്ടികുളങ്ങര സ്വദേശിനിയുമായ ബിന്ദു രാജേഷ് (45) ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് നിര്യാതയായി. സൽമാനിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പരേതനായ രാജേഷ് പങ്കജാണ് ഭർത്താവ്. ഇന്ത്യൻ സ്കൂൾ വിദ്യാർഥികളായ റിഗ്വേദ് രാജ്, നക്ഷത്ര രാജ് എന്നിവർ മക്കളാണ്. സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയശേഷം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുകയാണെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
നിയമസഭാ കയ്യാങ്കളിക്കേസ്: വനിതാ എംഎൽഎയെ കൈയേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി; യുഡിഎഫ് നേതാക്കൾക്ക് ആശ്വാസം
കൊച്ചി: നിയമസഭാ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് വനിതാ എംഎൽഎയെ കൈയേറ്റം ചെയ്യുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തെന്ന കേസ് ഹൈക്കോടതി റദ്ദാക്കി. യുഡിഎഫ് നേതാക്കളായ ശിവദാസൻ നായർ, ഡൊമിനിക് പ്രസന്റേഷൻ, എം.എ. വാഹിദ്, എ.ടി. ജോർജ് എന്നിവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. മുൻ നാട്ടിക എംഎൽഎ ഗീതാ ഗോപിയുടെ പരാതിയിലായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. പ്രതികൾക്കെതിരെ ചുമത്തിയ സ്ത്രീത്വത്തെ അപമാനിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതിയുടെ നടപടി. ഈ കേസ് റദ്ദാക്കിയതോടെ നിയമസഭാ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് ഇനി ഒരു കേസ് മാത്രമാണ് നിലനിൽക്കുന്നത്. കേസിൽ പ്രതികളായ ഇടത് എംഎൽഎമാർ വിചാരണ നേരിടേണ്ടിവരും. നിലവിലുള്ള കേസ് അടുത്ത മാസം 16ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും.
നികുതി വെട്ടിപ്പ് തടയാൻ നടപടി ശക്തമാക്കി ബഹ്റൈൻ; 65 എൻബിആർ ഉദ്യോഗസ്ഥർക്ക് ജുഡീഷ്യൽ അധികാരം
മനാമ: മൂല്യവർധിത നികുതി, എക്സൈസ് തീരുവ, ബഹുരാഷ്ട്ര കമ്പനികൾക്കുള്ള നികുതി എന്നിവയിലെ വെട്ടിപ്പുകളും നിയമലംഘനങ്ങളും തടയുന്നതിനായി നാഷണൽ ബ്യൂറോ ഫോർ റെവന്യൂവിലെ 65 ഉദ്യോഗസ്ഥർക്ക് ജുഡീഷ്യൽ എൻഫോഴ്‌സ്‌മെന്റ് അധികാരം നൽകി. രാജ്യത്തിന്റെ നികുതി വരുമാനം സംരക്ഷിക്കുന്നതിനും പരിശോധനകൾ കൂടുതൽ കർശനമാക്കുന്നതിനുമാണ് നടപടി. നീതിന്യായ, ഇസ്‌ലാമികകാര്യ, ഔഖാഫ് മന്ത്രി നവാഫ് അൽ മആവദ പുറപ്പെടുവിച്ച ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു. ഉത്തരവ് പ്രകാരം 39 എൻബിആർ ഉദ്യോഗസ്ഥർക്ക് വാറ്റ്, എക്സൈസ് നികുതി ലംഘനങ്ങൾ അന്വേഷിക്കാൻ അധികാരം നൽകി. ബഹുരാഷ്ട്ര കമ്പനികളുടെ നികുതിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ പരിശോധിക്കുന്നതിന് 26 ഉദ്യോഗസ്ഥർക്കും പ്രത്യേക ജുഡീഷ്യൽ അധികാരം നൽകിയിട്ടുണ്ട്. 2025ൽ ബഹ്‌റൈനിലെ പ്രാദേശിക വിപണികളിൽ എൻബിആർ 1,216 പരിശോധനകൾ നടത്തിയിരുന്നു. നിർമാണം, ഉൽപ്പാദനം, റിയൽ എസ്റ്റേറ്റ്, റീട്ടെയിൽ, ട്രാവൽ ഏജൻസികൾ, വർക്ക്‌ഷോപ്പുകൾ തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും പരിശോധന നടന്നത്. വിപണിയിൽ 86.5 ശതമാനം നിയമപാലനം ഉറപ്പാക്കാൻ സാധിച്ചതായി എൻബിആർ അറിയിച്ചു. പരിശോധനകളിൽ വാറ്റ് നിയമലംഘനവുമായി ബന്ധപ്പെട്ട് 145…
കൊച്ചി: പ്രശസ്ത പിന്നണി ഗായകൻ എം.ജി. ശ്രീകുമാർ ബോൾഗാട്ടിയിൽ ആരംഭിച്ച മ്യൂസിക് അക്കാദമി ഡിജിപി എസ്. ശ്രീജിത്ത് ഐപിഎസ് ഉദ്ഘാടനം ചെയ്തു. സംഗീത–സിനിമാ മേഖലയിലെ പ്രമുഖരും വിദ്യാർഥികളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. നടി ഭാമ, ഗായികമാരായ ശ്രേയ, ടീനു ടെലൻസ് തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ സന്നിഹിതരായി. വിവിധ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യവും വിദ്യാർഥികളുടെ പങ്കാളിത്തവും ചടങ്ങിന് കൂടുതൽ മികവേകി. അക്കാദമിയുടെ ഉദ്ഘാടനത്തിനെത്തിയ ഡിജിപി എസ്. ശ്രീജിത്ത് ഐപിഎസ്, നടി ഭാമ, ഗായികമാരായ ശ്രേയ, ടീനു ടെലൻസ്, സുഹൃത്തുക്കൾ, മറ്റു വിശിഷ്ട വ്യക്തികൾ, വിദ്യാർഥികൾ എന്നിവർക്ക് എം.ജി. ശ്രീകുമാർ നന്ദി അറിയിച്ചു.
മനാമ: ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനം കുടുംബ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു. സെഗയയിലെ ഓറ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കുടുംബ സൗഹൃദ വേദി പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ അധ്യക്ഷത വഹിച്ചു. ട്രഷറർ മണിക്കുട്ടൻ സ്വാഗതം പറഞ്ഞു. ചടങ്ങിൽ ചെയർമാൻ ഡി. കൃഷ്ണകുമാർ, രക്ഷാധികാരി അജിത് കണ്ണൂർ, വൈസ് പ്രസിഡന്റ് സുനിൽ ബാബു, ഓറ ആർട്സ് മാനേജിങ് ഡയറക്ടർ മനോജ് മയ്യന്നൂർ, സീനിയർ സിറ്റിസൺ ഫോറം പ്രസിഡന്റ് ജോണി താമരശ്ശേരി, കുടുംബ സൗഹൃദ വേദി വനിതാ വിഭാഗം സെക്രട്ടറി ഷൈനി ജോണി എന്നിവർ സംബന്ധിച്ചു. ബൈജു മലപ്പുറം, രഞ്ജിത്ത് കുരുവിള, തോമസ് ഫിലിപ്പ്, അഞ്ജു സന്തോഷ്, അനിൽ കുമാർ, സാബു പാല, ബിജു കുരാപ്പട, ലല്ലു, ലിജോ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു. ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രവും ജനാധിപത്യ മൂല്യങ്ങളും അനുസ്മരിക്കുന്നതിനൊപ്പം പ്രവാസി സമൂഹത്തിന്റെ കൂട്ടായ്മയും സൗഹൃദവും ഊട്ടിയുറപ്പിക്കുന്ന വേദിയായി സ്വാതന്ത്ര്യദിനാഘോഷം മാറി.
പാലക്കാട്: വിവാഹവാഗ്ദാനം നൽകി പതിനാറുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ 40കാരന് 25 വർഷം കഠിനതടവും 75,000 രൂപ പിഴയും ശിക്ഷ. ചെർപ്പുളശ്ശേരി പന്നിയാംകുറിശി കളക്കുന്നത്ത് വീട്ടിൽ അഹമ്മദ് കബീറിനെയാണ് പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്. 2023ലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച ശേഷം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി ദിനേശ് എൻ. പിള്ളയാണ് ശിക്ഷ വിധിച്ചത്. അന്നത്തെ ചെർപ്പുളശ്ശേരി ഇൻസ്‌പെക്ടർ ശശികുമാർ, സബ് ഇൻസ്‌പെക്ടർ ഷബീബ് റഹ്‌മാൻ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. എഎസ്‌ഐ ബൈജു അന്വേഷണസംഘത്തെ സഹായിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ. സന്ദീപ് ഹാജരായി. എഎസ്‌ഐമാരായ മഹേശ്വരി, എൻ.എസ്. ലിനി എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
