- ബലിപെരുന്നാൾ പ്രമാണിച്ച് ബഹ്റൈൻ രാജാവ് 226 തടവുകാർക്ക് മാപ്പ് നൽകി
- ‘ഞങ്ങള്‍ കയറിയിട്ട് കുറച്ച് ദിവസമല്ലേ ആയുള്ളൂ. എസ്എഫ്ഐക്കാരും സിപിഎമ്മും കുറച്ച് ക്ഷമിക്ക്: രമേശ് ചെന്നിത്തല
- അബ്ദുല്‍ റഹീം ഇന്ന് മോചിതനാകില്ല; എക്സിറ്റ് ഉത്തരവ് പുറത്തിറങ്ങിയില്ല
- പ്ലസ് ടു, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു
- പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി
- അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് സംഘടിപ്പിച്ച ഇന്റർ-സ്കൂൾ സോഷ്യൽ എന്റർപ്രണർഷിപ്പ് ചലഞ്ച് ശ്രദ്ധേയമായി
- തലസ്ഥാനത്ത് സംഘർഷം: എസ്എഫ്ഐയും -കെഎസ്യുവും പരസ്പരം കല്ലെറിഞ്ഞു: ജലപീരങ്കിയും ലാത്തിച്ചാര്‍ജുമായി പൊലീസ്
- പത്തനംതിട്ടയിൽ കടന്നൽ കുത്തേറ്റ് നവവരൻ മരിച്ചു; ഗൾഫിലേക്ക് പോകാനിരിക്കെ ദുരന്തം
Author: News Desk
വില്ല്യാപ്പള്ളി മുസ്ലിം ജമാഅത് ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ് ഷരീഫ് വില്ല്യാപ്പള്ളിക്ക് യാത്രയപ്പ് നൽകി
മനാമ: ബഹ്‌റൈനിൽ 40 വർഷത്തെ ദീർഘകാല പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലെക്ക് മടങ്ങുന്ന വില്ല്യാപ്പള്ളി മുസ്ലിം ജമാഅത് പ്രസിഡന്റും കെഎംസിസി മുൻ സംസ്ഥാന സെക്രെട്ടറിയും ബഹ്‌റൈനിലെ സജീവ സാമൂഹിക പ്രവർത്തകനുമായ ശരീഫ് വില്ല്യാപ്പള്ളിക്ക് വില്ല്യാപ്പള്ളി മുസ്ലിം ജമാഅത് ബഹ്‌റൈൻ ചാപ്റ്റർ പ്രൌഡമായ യാത്രയപ്പ് നൽകി. മനാമ കെഎംസിസി ഹാളിൽ നടന്ന യാത്രയപ്പ് സംഗമത്തിൽ നിരവധി പേർ പങ്കെടുത്തു. എ പി ഫൈസൽ അധ്യക്ഷത വഹിച്ചു, ബഹ്‌റൈൻ കെഎംസിസി സംസ്ഥാന ആക്ടിംഗ് ജനറൽ സെക്രട്ടറി അഷ്‌റഫ് കാട്ടിൽ പീടിക ഉത്ഘാടനം ചെയ്തു. നിരവധി പൊതുപ്രവർത്തങ്ങൾ നടത്തി ഏവർക്കും മാതൃകയാണ് ശരീഫ് വില്ല്യാപ്പള്ളി എന്ന് അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി സാമൂഹിക ജീവ കാരുണ്യ മേഖലകളിൽ അദ്ദേഹം നൽകിയ നൽകിയ സംഭാവനകൾ ഏറെ പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. വി എം ജെ യുടെ മുഖ്യ രക്ഷധികാരി ഇബ്രാഹിം മൊമെന്റോ നൽകി ആദരിച്ചു. കെഎംസിസി സംസ്ഥാന ഭാരവാഹികളായ ഷാഫി പറക്കട്ടെ, ഫൈസൽ കോട്ടപ്പള്ളി, ഫൈസൽ കണ്ടീതായ, കെഎംസിസി…
കൊല്ലം: വോട്ടെണ്ണല്‍ ദിനത്തില്‍ മുൻകരുതൽ നിർദേശം കണക്കിലെടുത്ത് കണ്ണൂർ,കോഴിക്കോട്, കാസർകോട്, കൊല്ലം എന്നിവിടങ്ങളിൽ പടക്കങ്ങൾ വിൽക്കാനോ, ഉപയോഗിക്കാനോ പാടില്ലെന്ന് കലക്ടര്‍മാർ അറിയിച്ചു.ക്രമസമാധാന നില ഉറപ്പാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. ക്രമസമാധാന നില ഉറപ്പാക്കുന്നതിനും അനാവശ്യമായി ആളുകള്‍ തടിച്ചുകൂടുന്നതും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നിരോധനാജ്ഞ നടപ്പിലാക്കുന്നതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചിരുന്നു. വോട്ടെണ്ണല്‍ ദിനത്തിലെ വിജയാഘോഷങ്ങള്‍ക്ക് തടസമുണ്ടാകില്ലെങ്കിലും ആഘോഷങ്ങള്‍ അതിരുവിട്ടാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മനാമ: ബഹ്റൈനിലെ ഗുദൈബിയയിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി കെട്ടിടത്തിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. തീ നിയന്ത്രണവിധേയമാക്കി.ഇന്ന് രാവിലെയാണ് സംഭവം. വിവരമറിഞ്ഞ ഉടൻ തന്നെ സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തിയിരുന്നു. കെട്ടിടത്തിൽനിന്ന് ഒഴിപ്പിച്ചവരിൽ ഗുരുതരമായ ശ്വാസംമുട്ടൽ അനുഭവപ്പെട്ട ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഇതു സംബന്ധിച്ച് അന്വേഷണം നടക്കുന്നതായി അധികൃതർ അറിയിച്ചു.
കോഴിക്കോട്: വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ ക്രമസമാധാനം നിലനിർത്തുന്നതിനായി ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ സിങ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. വോട്ടെണ്ണൽ ദിവസം പടക്കം വിൽപ്പന നടത്തുന്നതിനും കർശന നിയന്ത്രണമുണ്ട്. വിജയാഘോഷങ്ങൾക്ക് തടസ്സമില്ലെങ്കിലും, അത് അതിരുവിടുകയോ സംഘർഷത്തിന് കാരണമാവുകയോ ചെയ്താൽ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് കലക്ടർ മുന്നറിയിപ്പ് നൽകി. പേരാമ്പ്ര, കൊയിലാണ്ടി സ്ട്രോങ് റൂമുകളുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ യാതൊരുവിധ ചട്ടലംഘനവും നടന്നിട്ടില്ലെന്ന് ജില്ലാ കലക്ടർ വ്യക്തമാക്കി. വോട്ടിങ് യന്ത്രങ്ങൾ പൂർണ്ണ സുരക്ഷിതമാണെന്നും സ്ട്രോങ് റൂമുകൾ തുറന്നിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. സ്ട്രോങ് റൂമിന് സമീപം ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ചെന്ന പരാതിയിൽ അടിസ്ഥാനമില്ലെന്നും പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്താനായില്ലെന്നും കലക്ടർ കൂട്ടിച്ചേർത്തു.
മനാമ: ബഹ്‌റൈൻ സോഷ്യൽ അഫയേഴ്സ് മന്ത്രാലയത്തിന്റെ മാർഗനിർദ്ദേശത്തിൽ പ്രവർത്തിക്കുന്ന രജിസ്റ്റർഡ് സംഘടനയായ ഭാരതി അസോസിയേഷൻ, ഈ വർഷത്തെ അന്താരാഷ്ട്ര തൊഴിലാളി ദിനം വ്യത്യസ്തവും അർത്ഥവത്തുമായ രീതിയിൽ ആചരിച്ചു. രാജ്യത്തിന്റെ പുരോഗതിയിൽ നിർണായക പങ്കുവഹിക്കുന്ന തൊഴിലാളികളുടെ സംഭാവനകളെ ആദരിക്കുന്നതായിരുന്നു ഈ ആഘോഷങ്ങളുടെ പ്രധാന ലക്ഷ്യം. ആഘോഷങ്ങളുടെ ഭാഗമായി അസോസിയേഷൻ അംഗങ്ങൾ ദിനം മുഴുവൻ ലേബർ ക്യാമ്പുകൾ സന്ദർശിച്ചു. അവിടെ തൊഴിലാളികൾക്ക് ഉച്ചഭക്ഷണവും രാത്രി ഭക്ഷണവും വിതരണം ചെയ്യുകയും, വിവിധ വിനോദപരിപാടികളിൽ പങ്കെടുപ്പിക്കുകയും ചെയ്തു. തൊഴിലാളികൾക്ക് സന്തോഷവും അംഗീകാരവും നൽകുന്നതായിരുന്നു ഈ പ്രവർത്തനത്തിന്റെ ലക്ഷ്യം. ഒരു പ്രത്യേക പരിപാടിയായി ജുഫൈർ മാളിലെ മുക്ത സിനിമയിൽ മുഴുവൻ തിയേറ്റർ ബുക്ക് ചെയ്ത്, ധനുഷ് നായകനായ പുതിയ തമിഴ് ചിത്രം “കാര” പ്രദർശിപ്പിച്ചു. അസോസിയേഷൻ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും തൊഴിലാളികളോടൊപ്പം ഈ ചിത്രം കണ്ടു. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിൽ തൊഴിലാളികളുടെ സമർപ്പണവും കഠിനാധ്വാനവും ആദരിക്കുന്നതിനായി കേക്ക് മുറിക്കൽ ചടങ്ങും നടത്തി. കൂടാതെ, ആർജെ രതി നേതൃത്വം…
മനാമ : ബിസിനസ് കോർപ്പറേറ്റ് ശക്തികൾ അവരുടെ ബിസിനസ് താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി രാജ്യങ്ങളിലെ ഗവൺമെൻറിൽ സ്വാധീനം ഉറപ്പിക്കുമ്പോഴുള്ള അനിശ്ചിതാവസ്ഥയാണ് ഇന്ന് ലോകം നേരിടുന്നതെന്ന് സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ആനി രാജ അഭിപ്രായപ്പെട്ടു. ബഹ്റൈൻ നവകേരള സംഘടിപ്പിച്ച മെയ്ദിന സമ്മേളനം ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആനി രാജ. കോർപ്പറേറ്റ് ശക്തികൾക്ക് വേണ്ടി തൊഴിലാളികളുടെ അവകാശങ്ങൾ ഹനിക്കുകയും വിയോജന ശബ്ദങ്ങൾ ഉയർത്തുന്നവരെ ക്രിമിനൽ കേസുകളിൽ ഉൾപ്പെടുത്തി അടിച്ചമർത്തുകയും തൊഴിലാളികളെയും ജനങ്ങളെയും ഭിന്നിപ്പിക്കാനുള്ള ശ്രമവുമാണ് ഇന്ത്യാ സർക്കാർ ചെയ്യുന്നതെന്ന് അവർ അഭിപ്രായപ്പെട്ടു. സാമ്പത്തിക നേട്ടങ്ങൾക്ക് മാത്രമാകരുത് തൊഴിലാളികളുടെ ഐക്യം. അവന്റെ അന്തസ്സ് ഉയർത്തുന്നതിനും, ആദർശ രാഷ്ട്രീയവും, ജാതിമത ചിന്തകൾക്കതീതമായ സമൂഹ പുനർനിർമ്മിതിക്കും ആയിരിക്കണം. അത്തരം സമൂഹത്തെ ഒരു ശക്തിക്കും തോല്‍പ്പിക്കാന്‍ കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേർത്തു. നവകേരള പ്രസിഡന്റ്റും ലോക കേരള സഭ അംഗം കൂടിയായ എൻ. കെ.ജയന്റെ അദ്ധൃക്ഷതയിൽ ചേർന്ന യോഗത്തെ അഭിവാദ്യം ചെയ്തുകൊണ്ട് കോർഡിനേഷൻ സെക്രട്ടറിയും ലോക കേരള സഭ…
കോഴിക്കോട്: കോഴിക്കോട് മുക്കം നഗരസഭയിൽ പെന്‍ഷന്‍ ആവശ്യത്തിന് എത്തിയ സ്ത്രീ റവന്യൂ ഇന്‍സ്പെക്ടര്‍ ധന്യ ജയറാമിനെ കടിച്ച് പരിക്കേല്‍പ്പിച്ചു. വിധവാ പെന്‍ഷനുമായി ബന്ധപ്പെട്ടാണ് സ്ത്രീ ഓഫീസില്‍ എത്തിയത്. പുനര്‍ വിവാഹിതയല്ലെന്ന രേഖ സമര്‍പ്പിക്കാന്‍ ഇവരോട് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. ഉദ്യോഗസ്ഥര്‍ ഭക്ഷണം കഴിക്കാന്‍ പോയതാണെന്ന് ജീവനക്കാരി പറഞ്ഞതാണ് സ്ത്രീയെ പ്രകോപ്പിച്ചത്. ജീവനക്കാരിയെ അസഭ്യം പറയുകയും പിന്നീട് മുടിയില്‍പ്പിടിച്ച് വലിച്ച് കടിക്കുകയുമായിരുന്നു. ഇതിനിടെ ഓഫീസിലെ ഫയലുകള്‍ ഇവര്‍ വലിച്ചെറിയുകയും പിടിച്ചുമാറ്റാന്‍ ശ്രമിച്ച രണ്ട് വനിതാ സ്റ്റാഫുകളെ ആക്രമിക്കുകയും ചെയ്തു. രണ്ട് സ്റ്റാഫുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. സ്ത്രീക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് സൂചന.
ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍: ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു
മലപ്പുറം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ മുസ്ലിം ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് മലപ്പുറം കോട്ടക്കലില്‍ ഫ്ളക്സുകള്‍. നേതാക്കള്‍ വി ഡിയുടെ പിആര്‍ ചതിക്കുഴിയില്‍ വീഴരുത്, മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെയെന്നാണ് ഫ്‌ളക്‌സില്‍ പറയുന്നത്. ‘നേതാക്കളെ നിങ്ങളോടാണ് ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തിയ സതീശന്‍, ഇപ്പോള്‍ പി ആര്‍ വര്‍ക്കിലൂടെ നമ്മുടെ പാര്‍ട്ടിയെയും നേതാക്കന്‍മാരെയും മണ്ടന്മാര്‍ ആക്കുകയാണ്. ഇത് അനുവദിച്ച് കൊടുക്കരുത്’ എന്നാണ് ഫ്‌ളക്‌സില്‍ എഴുതിയിരിക്കുന്നത്.’ പച്ചപ്പട മലപ്പുറം എന്ന പേരിലാണ് ബാനര്‍ സ്ഥാപിച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ ബാനര്‍ സ്ഥലത്തുനിന്നും നീക്കി.
മനാമ: ബഹ്‌റൈനിലെ സിറോ മലബാർ സൊസൈറ്റി അന്തർദേശീയ തൊഴിലാളി ദിനം അൽബ ലേബർ ക്യാമ്പിൽ വിവിധ പരിപാടികളോടെ തൊഴിലാളികളോടോത്ത് ആഘോഷിച്ചു. ക്യാമ്പിലെ എല്ലാ തൊഴിലാളികൾക്കും ഫുഡ് കിറ്റുകൾ വിതരണം ചെയ്തു. മാനസിക ഉല്ലാസത്തിനായി വിവിധങ്ങളായ കലാ കായിക മത്സരങ്ങളും ഉണ്ടായിരുന്നു. സമ്മാനക്കുപ്പണുകൾ, ഫുഡ് കിറ്റ് തുടങ്ങി വിവിധങ്ങളായ നിറപ്പാകിട്ടാർന്ന കലാ കായിക മത്സരങ്ങളും മെയ് ദിനത്തിനത്തിന് മാറ്റു കൂട്ടി. പരിപാടികൾക്കുശേഷം ഉച്ചഭക്ഷണവും സംഘടിപ്പിച്ചിരുന്നു. സിംസ് ആക്ടിങ് പ്രസിഡന്റ് ജിമ്മി ജോസഫ് തൊഴിലാളി ദിന സന്ദേശം നൽകി. സിംസ് ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് പരിപാടികൾ നിയന്ത്രിച്ചു. സിംസ് ബോർഡ് അംഗങ്ങളായ ജേക്കബ് വാഴപ്പിള്ളി, ജെയ്സൺ മഞ്ഞളി, ജോബി ജോസഫ്, സിബു ജോർജ്, ഷാജി സെബാസ്റ്റ്യൻ, സോബിൻ സി ജോസ്, ജസ്റ്റിൻ ഡേവിസ് എന്നിവർ വിവിധങ്ങളായ പരിപാടികൾക്ക് നേതൃത്വം നൽകി.
മനാമ: കത്തോലിക്ക കോൺഗ്രസിന്റെ 108ആം ജന്മവാർഷികം ബഹ്റൈൻ എ.കെ.സി.സി. ആഘോഷിച്ചു. ചടങ്ങിൽ എ.കെ.സി.സി ബഹറിൻ പ്രസിഡണ്ട് ചാൾസ് ആലുക്കാ അധ്യക്ഷത വഹിച്ചു. പാട്ട് പാടുവാൻ പോലും വിദ്വേഷ വ്യാപാരികളുടെ അനുമതി വാങ്ങേണ്ട ഇക്കാലത്ത് മതേതരത്വത്തിന്റെ കാവൽ ഭടന്മാരായി എകെസിസിയുടെ ഓരോ പ്രവർത്തകരും സജ്ജരാകണമെന്ന് പ്രസിഡണ്ട് അഭിപ്രായപ്പെട്ടു. എങ്ങും വർഗീയതയും, സ്വജനപക്ഷപാതവും ചിലമ്പുകൾ അണിഞ്ഞ് നൃത്തം ചെയ്യുമ്പോൾ സമൂഹത്തെ നേരിന്റെ പാതയിലൂടെ മുന്നോട്ടു കൊണ്ടുപോകേണ്ട വലിയ ഉത്തരവാദിത്തമാണ് എ. കെ.സി.സി ക്കുള്ളതെന്ന് ജനറൽ സെക്രട്ടറി ജീവൻ ചാക്കോ പറഞ്ഞു. മാതൃവേദി പ്രസിഡണ്ട് ലിവിൻ ജിബിയും, മാതൃവേദി ഭാരവാഹികളും ചേർന്ന് കേക്ക് കട്ട് ചെയ്തു. പോളി വിതയത്തിൽ സ്വാഗതവും ജോജി കുര്യൻ നന്ദിയും പറഞ്ഞു.
