Author: News Desk

ദില്ലി: നിയമസഭ തെരഞ്ഞെടുപ്പിനായുള്ള ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങി കോൺഗ്രസ്. 55 പേരടങ്ങുന്ന പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യ പട്ടികയില്‍ എംപിമാർ ആരുമില്ല എന്നതാണ് ശ്രദ്ധേയം. കണ്ണൂരും കോന്നിയും ഒഴിച്ചിട്ടാണ് ആദ്യ പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്. എൽദോസ് കുന്നപ്പള്ളിയുടെ പേര് ആദ്യ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. പെരുമ്പാവൂർ മണ്ഡലത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല എന്നാണ് വിവരം. പറവൂരിൽ വി ഡി സതീശൻ, പാലക്കാട് രമേശ് പിഷാരടി, പുതുപ്പളിയില്‍ ചാണ്ടി ഉമ്മൻ, സുൽത്താൻ ബത്തേരിയിൽ ഐ സി. ബാലകൃഷ്ണൻ, വട്ടിയൂർക്കാവിൽ കെ മുരളീധരൻ, മലമ്പുഴയിൽ എ സുരേഷ്, മാനന്തവാടിയിൽ ഉഷ വിജയൻ, കോവളത്ത് എം വിൻസന്റ്, കൊയിലാണ്ടിയിൽ കെ പ്രവീൺ കുമാര്‍ എന്നിവരാണ് സ്ഥാനാർത്ഥികൾ. ആദ്യ പട്ടികയിലെ സ്ഥാനാർത്ഥികള്‍ 1. ഇരിക്കൂർ – അഡ്വ. സജീവ് ജോസഫ് 2. ധർമ്മടം – അബ്ദുൽ റഷീദ് 3. തലശ്ശേരി – കെ.പി. സാജു 4. പേരാവൂർ – അഡ്വ. സണ്ണി ജോസഫ് 5. മാനന്തവാടി (ST) – ഉഷ വിജയൻ 6.…

Read More

മനാമ: നിലവിലെ സംഘര്‍ഷാവസ്ഥയുടെ സാഹചര്യത്തില്‍ ബഹ്‌റൈനില്‍ പേഴ്‌സണല്‍ ലോണുകളുടെ തിരിച്ചടവ് താല്‍ക്കാലികമായി മരവിപ്പിക്കണമെന്ന് എം.പിമാര്‍ ആവശ്യപ്പെട്ടു.സ്ട്രാറ്റജിക് തിങ്കിംഗ് ബ്ലോക്ക് വക്താവ് ഖാലിദ് ബു ഓങ്കിന്റെ നേതൃത്വത്തില്‍ അഞ്ച് എം.പിമാരാണ് ഇക്കാര്യം പാര്‍ലമെന്റില്‍ ഉന്നയിച്ചത്. മൂന്നു മാസത്തേക്ക് വായ്പാ തിരിച്ചടവ് നിര്‍ത്തിവെക്കണമെന്നും ഇതിന് പിന്നീട് പലിശ ഈടാക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു.

Read More

മനാമ: കുവൈത്തിന്റെ പരമാധികാരവും സുരക്ഷയും സ്ഥിരതയും തകര്‍ക്കാനും കുഴപ്പങ്ങള്‍ പടര്‍ത്താനും പൊതുക്രമം തകര്‍ക്കാനും ജനങ്ങളുടെ സുരക്ഷയ്ക്കും രാഷ്ട്ര സമ്പദ്്ഘടനയ്ക്കും അപകടമുണ്ടാക്കാനും ലക്ഷ്യമിട്ടുള്ള ഭീകരാക്രമണ ഗൂഢാലോചനയെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു.ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ കുവൈത്തിനോടുള്ള ഉറച്ച ഐക്യദാര്‍ഢ്യവും അതിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ക്കുള്ള പൂര്‍ണ്ണ പിന്തുണയും പ്രഖ്യാപിച്ചു.നിരോധിത ഭീകരസംഘടനയായ ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട തീവ്രവാദ സംഘത്തെ കണ്ടെത്തുന്നതിലും അതിലെ അംഗങ്ങളെ പിടികൂടുന്നതിലും അതിന്റെ ദുരുദ്ദേശ്യപരമായ അട്ടിമറി പദ്ധതികള്‍ പരാജയപ്പെടുത്തുന്നതിലും കുവൈത്ത് സുരക്ഷാ, രഹസ്യാന്വേഷണ വിഭാഗങ്ങള്‍ പ്രകടിപ്പിച്ച കാര്യക്ഷമതയെയും ജാഗ്രതയെയും ബഹ്റൈന്‍ അഭിനന്ദിച്ചു. കുവൈത്തിനും അവിടുത്തെ ജനങ്ങള്‍ക്കും സുരക്ഷയും സമൃദ്ധിയും തുടരട്ടെയെന്ന് പ്രസ്താവനയില്‍ ആശംസിച്ചു.

Read More

മനാമ: ബഹ്‌റൈനില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും വിരമിച്ച ജീവനക്കാര്‍ക്ക് പെന്‍ഷനും ഈദുല്‍ ഫിത്തറിന് മുമ്പ് മാര്‍ച്ച് 18ന് നല്‍കും.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ മന്ത്രിസഭാ യോഗത്തില്‍ നിര്‍ദേശിച്ചതനുസരിച്ചാണിത്. അടുത്ത മാസത്തെ ശമ്പളവും പെന്‍ഷനും ഏപ്രില്‍ 22ന് നല്‍കാനും അദ്ദേഹം നിര്‍ദേശം നല്‍കി. രണ്ടു ശമ്പളങ്ങള്‍ക്കിടയില്‍ നീണ്ട ഇടവേള വരുന്നതുമൂലമുണ്ടാകുന്ന പ്രയാസങ്ങള്‍ ഒഴിവാക്കാനാണിത്.

Read More

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് സാഹചര്യത്തിൽ കേരളത്തിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ. കോഴിക്കോട് ജില്ല പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് ടി ഫറാഷിനെ മാറ്റി. നിലവിൽ തൃശൂർ റെയിഞ്ച് ഡിഐജിയായിരുന്ന ടി. നാരായണനെ പുതിയ പൊലീസ് മേധാവി നിയമിച്ചു. തൃശൂരിൽ തോംസൺ ജോസിനെ ഡിഐജിയായി നിയമിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. ആലപ്പുഴ ജില്ല കലക്ടറായി ഇമ്പശേഖറിനെയും നിയമിച്ചു. തളിപ്പറമ്പ് ആർഡിഓയായി എസ് വന്ദനെയും കണ്ണൂർ ജില്ലാ രജിസ്ട്രാർ ജനറലായി സച്ചിൻ കൃഷ്ണയെ നിയമിച്ചും കമ്മീഷൻ ഉത്തരവിട്ടു. പശ്ചിമബംഗാളിൽ 13 ജില്ലാ പൊലീസ് മേധാവിമാരെയും രണ്ട് ഐജിമാരെയും നാല് കമ്മീഷണർമാരെയും തെരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റി നിയമിച്ചു. 

Read More

ദില്ലി: പെരുമ്പാവൂരിൽ വൻ ട്വിസ്റ്റ്. എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. ഹൈക്കമാന്റ് സ്ഥാനാർത്ഥിത്വം തടഞ്ഞുവെച്ചിരിക്കുകയാണ്. എൽദോസ് കുന്നപ്പിള്ളിക്കെതിരെ ലൈം​ഗിക പീഡന കേസ് ഉള്ളതിനാലാണ് തീരുമാനം. ഉല്ലാസ് തോമസ്, മനോജ് മൂത്തേടൻ എന്നിവരാണ് പരി​ഗണനയിലുള്ളത്. കുന്നപ്പിള്ളിക്കെതിരായ കേസ് 26 ന് വരുന്നതിനാൽ സ്ഥാനാർത്ഥിത്വം അനുവദിക്കാനാവില്ലെന്നാണ് ഹൈക്കമാൻഡ് നിലപാട്. അതേ സമയം മനോജ് മൂത്തേടന് വേണ്ടി സിറോ മലബാര്‍ സഭ രംഗത്തെത്തിയിരിക്കുകയാണ്.  എറണാകുളം അങ്കമാലി അതിരൂപത പാസ്റ്ററൽ കൗൺസിൽ അംഗമാണ് മനോജ് മൂത്തേടൻ.പെരുമ്പാവൂർ, സുൽത്താൻ ബത്തേരി സീറ്റുകളിൽ ഹൈക്കമാൻഡ് നിലപാട് നിർണായകമെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ചർച്ചകൾക്കായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ ദില്ലിയിൽ എത്തിയിരുന്നു. എൽദോസും ഐസി ബാലകൃഷ്‌ണനും മത്സരിക്കട്ടെയെന്ന നിലപാടാണ് കെപിസിസി സ്വീകരിച്ചത്. എന്നാൽ ഇരുവർക്കുമെതിരെ നിലവിൽ കേസുകളുള്ള സാഹചര്യത്തിലാണ് പ്രതിസന്ധി നിലനിൽക്കുന്നത്. പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്കെതിരെ അധ്യാപിക നൽകിയ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. കോൺ​ഗ്രസ് നേതാവ് എൻ…

Read More

മനാമ: ബഹ്‌റൈനു നേരെയുള്ള ഇറാന്റെ ആക്രമണത്തിന്റെ തുടക്കം മുതല്‍ ഇതുവരെ ബഹ്‌റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) ഇറാന്റെ 129 മിസൈലുകളും 221 ഡ്രോണുകളും തടഞ്ഞുനിര്‍ത്തി നശിപ്പിച്ചതായും ഇറാനിയന്‍ ആക്രമണത്തിന്റെ തുടര്‍ച്ചയെ തുടര്‍ന്നും തടയുന്നുണ്ടെന്നും ബി.ഡി.എഫ്. ജനറല്‍ കമാന്‍ഡ് അറിയിച്ചു.ഈ കാലയളവിലുടനീളം തങ്ങളുടെ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച അസാധാരണമായ യുദ്ധ സന്നദ്ധതയിലും പ്രവര്‍ത്തന മികവിലും മാതൃകാപരമായ ജാഗ്രതയിലും ജനറല്‍ കമാന്‍ഡ് അഭിമാനം പ്രകടിപ്പിച്ചു.പൊതുജനങ്ങളെല്ലാം വീടിനുള്ളില്‍ തന്നെ തുടരാനും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം പുറത്തിറങ്ങാനും സ്വന്തം സുരക്ഷയ്ക്കായി അതീവ ജാഗ്രത പാലിക്കാനും ജനറല്‍ കമാന്‍ഡ് ആഹ്വാനം ചെയ്തു. ആക്രമണബാധിത സ്ഥലങ്ങള്‍, സംശയാസ്പദമായ വസ്തുക്കള്‍ എന്നിവയില്‍നിന്ന് അകലം പാലിക്കണം. സൈനിക നടപടികളുടെയോ അവശിഷ്ടങ്ങള്‍ വീണ സ്ഥലങ്ങളുടെയോ ചിത്രീകരണം ഒഴിവാക്കണം. കിംവദന്തികള്‍ പ്രചരിപ്പിക്കരുത്. ഔദ്യോഗിക സ്രോതസ്സുകളില്‍നിന്നും സര്‍ക്കാര്‍ മാധ്യമങ്ങളില്‍നിന്നും മാത്രം വിവരങ്ങള്‍ ശേഖരിക്കണമെന്നും പൊതുജനങ്ങളോട് ജനറല്‍ കമാന്‍ഡ് അഭ്യര്‍ത്ഥിച്ചു.

Read More

മനാമ: ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ സൗദി അറേബ്യയിലെ ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഫ്രാങ്ക്ഫര്‍ട്ട്, നെയ്റോബി എന്നിവിടങ്ങളിലേക്കുകൂടി താല്‍ക്കാലിക കൊമേഴ്‌സ്യല്‍ സര്‍വീസ് വ്യാപിപ്പിക്കുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ ഇടങ്ങളിലേക്കും സര്‍വീസുകള്‍ പ്രഖ്യാപിക്കും.മാര്‍ച്ച് 23 മുതല്‍ 28 വരെ യാത്ര ചെയ്യാന്‍ രണ്ട് പുതിയ ലക്ഷ്യസ്ഥാനങ്ങള്‍ ലഭ്യമാകുമെന്നും ദമ്മാം വഴിയുള്ള താല്‍ക്കാലിക വാണിജ്യ വിമാനങ്ങളുടെ പട്ടികയില്‍ ഇവ ചേര്‍ക്കുമെന്നും ഗള്‍ഫ് എയര്‍ സൂചിപ്പിച്ചു. ലണ്ടന്‍ ഹീത്രോ, മുംബൈ, ബാങ്കോക്ക് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.ഗള്‍ഫ് എയര്‍ സംഘടിപ്പിക്കുന്ന കര ഗതാഗത സേവനങ്ങള്‍ ഉപയോഗിക്കുന്ന, ബഹ്റൈനിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് മാത്രമായി സൗദി അറേബ്യ വഴി ട്രാന്‍സിറ്റ് വിസകള്‍ നല്‍കുന്നതില്‍ ഗള്‍ഫ് എയര്‍ സഹായിക്കും. സൗദി അറേബ്യ അവസാന ലക്ഷ്യസ്ഥാനമായ യാത്രക്കാര്‍ക്ക് സ്വതന്ത്രമായി ക്രമീകരിച്ച സാധുവായ എന്‍ട്രി വിസ ഉണ്ടായിരിക്കണം.

Read More

മനാമ: ബഹ്റൈനില്‍ ഈദുല്‍ ഫിത്തറിന് മുന്നോടിയായി ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും വിപണികളിലുടനീളം ധാരാളം കന്നുകാലികള്‍, മാംസം, കോഴി ലഭ്യത ഉണ്ടെന്നും വ്യവസായ- വാണിജ്യ മന്ത്രാലയം അറിയിച്ചു.കാലാനുസൃതമായ ആവശ്യകത നിറവേറ്റാനുള്ള പ്രാദേശിക വിപണിയുടെ സന്നദ്ധതയാണ് കന്നുകാലി കയറ്റുമതിയുടെ പതിവ് വരവ് പ്രതിഫലിപ്പിക്കുന്നതെന്ന് മന്ത്രാലയം അഭിപ്രായപ്പെട്ടു. എല്ലാ ഗവര്‍ണറേറ്റുകളിലേക്കും അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാന്‍ സ്വകാര്യ മേഖലയുമായി സഹകരിച്ച് മുന്‍കരുതല്‍ ആസൂത്രണം നടത്തിയിട്ടുണ്ട്.സമൃദ്ധമായ വിതരണത്തിന്റെയും തുടര്‍ച്ചയായ നിയന്ത്രണ നിരീക്ഷണത്തിന്റെയും പിന്തുണയോടെ മാംസത്തിന്റെയും കോഴിയിറച്ചിയുടെയും വിലകള്‍ സ്ഥിരവും മത്സരാധിഷ്ഠിതവുമായി തുടരുന്നു. ഇലക്ട്രോണിക് സംവിധാനങ്ങള്‍ വഴിയും കശാപ്പുശാലകളിലും റീട്ടെയില്‍ പോയിന്റുകളിലും നേരിട്ടുള്ള പരിശോധനകള്‍ വഴിയും മന്ത്രാലയം ദിവസേന വിപണികളെ നിരീക്ഷിക്കുന്നത് തുടരുന്നതായും മന്ത്രാലയം വ്യക്തമാക്കി.

Read More

കണ്ണൂർ: പി കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വം പാർട്ടി തീരുമാനിച്ചതെന്ന് സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി കെകെ രാ​ഗേഷ്. പാർട്ടി വിട്ട ‍‍ടികെ ​ഗോവിന്ദന്റെ ആരോപണങ്ങളിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെകെ രാ​ഗേഷ്. സ്ഥാനാർത്ഥിത്വത്തിന്റെ അടിസ്ഥാനം ബന്ധുത്വം അല്ലെന്നും കെകെ രാ​ഗേഷ് കൂട്ടിച്ചേർത്തു. നേതാക്കളുടെ ഭാര്യമാരും ബന്ധുക്കളും സ്ഥാനാർത്ഥികളായിട്ടുണ്ട്. സംഘടനാ പ്രവർത്തനം കൂടി പരി​ഗണിച്ചാണ് തീരുമാനം. പികെ ശ്യാമളക്ക് വിപുലമായ പ്രവർത്തനപരിചയമുണ്ട്. ടികെ ​ഗോവിന്ദന്റെ പേര് നിർദേശിച്ചത് ‍‍‍ടികെ ​ഗോവിന്ദൻ തന്നെയാണെന്നും ടികെ ​ഗോവിന്ദന് പാർലമെന്ററി ദുരയാണെന്നും കെ കെ രാ​ഗേഷ് രൂക്ഷഭാഷയിൽ വിമർശിച്ചു.

Read More