- കൊല്ലം പ്രവാസി അസോസിയേഷൻ ഗുദൈബിയ ഏരിയക്ക് പുതിയ നേതൃത്വം
- AI ഉപയോഗിച്ച് നിർമ്മിക്കുന്ന വ്യാജ ചിത്രങ്ങൾക്കും വീഡിയോകൾക്കും എതിരെ ബഹ്റൈന്റെ മുന്നറിയിപ്പ്
- നല്ല തുടക്കം: സംസ്ഥാനത്തെ എല്ലാ ആശുപത്രികളും ശുചീകരിക്കാന്‍ ആരോഗ്യവകുപ്പിന്റെ സമഗ്ര പദ്ധതി
- നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണം; മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കണ്ട് കുടുംബം
- വ്യാജമദ്യ ദുരന്തത്തിൽ 18 മരണം; നിരവധി പേര് ഗുരുതരാവസ്ഥയിൽ
- ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പടെ 19 പേര് പിടിയിൽ
- കൊല്ലം പ്രവാസി അസോസിയേഷൻ മുഹറഖ് ഏരിയയ്ക്ക് പുതിയ സാരഥികൾ
- ബഹ്റൈനിൽ പാസ്പോർട്ട്-റെസിഡൻസി സേവനങ്ങൾക്ക് പുതിയ എക്സ്പ്രസ് സംവിധാനം
Author: News Desk
മനാമ: ഇന്ത്യൻ സ്കൂൾ ഇസ ടൗൺ കാമ്പസിൽ തമിഴ് ദിനം നിറപ്പകിട്ടാർന്ന പരിപാടികളോടെ ആഘോഷിച്ചു. തൈപൊങ്കലിന്റെ ഭാഗമായി തമിഴ് വകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ തമിഴ് പൈതൃകത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്ന നിരവധി സാംസ്കാരിക പ്രകടനങ്ങളും ആകർഷകമായ കലാപരിപാടികളും ഉണ്ടായിരുന്നു. സ്‌കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യൻ ദീപം തെളിയിച്ചു. തദവസരത്തിൽ സ്‌കൂൾ അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, സീനിയർ സ്കൂൾ & അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, പ്രധാന അധ്യാപകർ, വകുപ്പ് മേധാവികൾ, വിദ്യാർത്ഥികൾ എന്നിവർ സന്നിഹിതരായിരുന്നു. പരിപാടിയുടെ ഏകോപനം വകുപ്പ് മേധാവി വിബി ശരത്, തമിഴ് അധ്യാപിക മുത്തരസി അരുൺകുമാർ എന്നിവർ നിർവഹിച്ചു. സാഹിത്യത്തിന്റെ സമ്പന്നമായ പൈതൃകമുള്ള തമിഴ് ഭാഷയുടെ സൗന്ദര്യവും പ്രാധാന്യവും സെക്രട്ടറി വി രാജപാണ്ഡ്യൻ ഉദ്ഘാടന പ്രസംഗത്തിൽ എടുത്തുപറഞ്ഞു. ദേശീയ ഗാനാലാപനത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്, തുടർന്ന്…
പെട്രോളൊഴിച്ച് സ്വയം തീകൊളുത്തി; പാലക്കാട്ട് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ആലത്തൂര്‍: പാലക്കാട് കുഴല്‍മന്ദത്ത് തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുഴല്‍മന്ദം നൊച്ചുള്ളി തെക്കേപരുക്കമ്പള്ളം കോക്കാട് വീട്ടില്‍ കിഷോര്‍ (32) ആണ് മരിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. കിഷോര്‍ പെട്രോളൊഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു എന്നാണ് വിവരം. ചൊവ്വാഴ്ച രാത്രി പതിനൊന്നേമുക്കാലോടെ ആയിരുന്നു സംഭവം. രാത്രി തോലമ്പുഴയില്‍ അമ്മാവന്റെ റബ്ബര്‍ തോട്ടത്തിലെത്തിയ കിഷോര്‍, മരിക്കാന്‍ പോകുകയാണെന്ന് സഹോദരന്‍ അനീഷിന് വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. പിന്നാലെ ഇയാള്‍ സ്വയം പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സന്ദേശം ലഭിച്ചതിന് പിന്നാലെ അന്വേഷിച്ചെത്തിയ സഹോദരനും ബന്ധുക്കളും കിഷോറിനെ തോട്ടത്തിനുള്ളില്‍ പൊള്ളലേറ്റ് നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇവര്‍ ഉടന്‍തന്നെ യുവാവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധചികിത്സയ്ക്കായാണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
ന്യൂഡൽഹി : ഗൾഫ് രാജ്യങ്ങളിലെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് സന്തോഷം നൽകുന്ന പ്രഖ്യാപനവുമായി എയർ ഇന്ത്യ എക്സ്പ്രസ്. ഇന്ത്യയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് 30 കിലോ ചെക്ക് ഇൻ ബാഗേജ് അനുവദിച്ചു. ബുധനാഴ്ച മുതൽ പുതിയ തീരുമാനം പ്രാബല്യത്തിലായി. 30 കിലോ ചെക്ക് ഇൻ ബാഗേജ് പ്രത്യേകം രണ്ട് ബാഗുകളായി മാത്രമേ കടത്തിവിടൂ എന്നും അറിയിപ്പിലുണ്ട്. 30 കിലോയ്ക്ക് മുകളിലുള്ള ചെക്ക് ഇൻ ബാഗേജിന് പണം നൽകേണ്ടി വരും, മുൻപ് 20 കിലോ ചെക്ക് ഇൻ ബാഗേജായിരുന്നു ഇന്ത്യയിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്ക് അനുവദിച്ചിരുന്നത്.നേരത്തെ ബഡ്ജറ്റ് എയർലൈനായ എയർ അറേബ്യ യാത്രക്കാർക്ക് കൊണ്ടുപോകാവുന്ന ഹാൻഡ് ബാഗേജിന്റെ ഭാരം ഏഴ് കിലോയിൽ നിന്ന് 10 കിലോയാക്കി ഉയർത്തിയിരുന്നു. കൈവശം ആകെ കൊണ്ടുപോകാവുന്ന ഹാൻഡ് ബാഗേജിന്റെ ഭാരമാണ് 10 കിലോ. കാരി ഓൺ ബാഗുകൾ, വ്യക്തിഗത സാധനങ്ങൾ, ഡ്യൂട്ടി ഫ്രീ പർച്ചേസുകൾ എന്നിവ ഇതിൽ ഉൾപ്പെടും. ഈ ഭാരപരിധിയിൽ പെടുന്ന…
കൊച്ചി: 15,000 കോടി വില വരുന്ന മെത്താംഫെറ്റമിൻ പിടികൂടിയ കേസിൽ ഇറാൻ പൗരൻ സുബൈർ കുറ്റക്കാരനല്ലെന്ന് കോടതി. പാകിസ്താൻ പൗരനെന്ന് സംശയിച്ചാണ് ഇയാളെ പിടികൂടിയിരുന്നത്. രാജ്യത്തെ ഞെട്ടിച്ച മയക്കുമരുന്ന് കേസിലെ പ്രതിയെ എറണാകുളം അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടു.രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിലൊന്നായിരുന്നു ഇറാൻ പൗരനായ സുബൈർ ഉൾപ്പെട്ട സംഭവം. ഓപ്പറേഷൻ സമുദ്രഗുപ്തയുടെ ഭാഗമായി നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും നാവികസേനയും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് ഇയാൾ പിടിയിലായത്. വലിയ കപ്പലുകളിൽ കൊണ്ടുവന്ന ശേഷം ചെറിയ ബോട്ടുകളിലേക്ക് മാറ്റി കടത്താൻ ശ്രമിക്കുന്നതിനിടെയാണ് വൻ മയക്കുമരുന്ന് ശേഖരം പിടികൂടുന്നത്.പിടിയിലായ സുബൈർ പാകിസ്താൻ പൗരനാണെന്ന വാദമാണ് പ്രോസിക്യൂഷന് തിരിച്ചടിയായത്. ഇറാൻ പൗരനാണ് താനെന്ന സുബൈറിന്റെ വാദം കോടതി അംഗീകരിച്ചു. കൂടാതെ അന്വേഷണത്തിന്റെ നടപടിക്രമങ്ങളിൽ വലിയ വീഴ്ചകൾ സംഭവിച്ചു. മയക്കുമരുന്ന് പിടികൂടുമ്പോൾ പാലിക്കേണ്ട മാർഗരേഖകൾ അനുസരിക്കുന്നതിൽ അന്വേഷണസംഘത്തിന് പാളിച്ചകൾ സംഭവിച്ചതും പ്രതിയെ വെറുതെവിടുന്നതിലേക്ക് എത്തിച്ചു.2023 മേയ് 13-നാണ് കൊച്ചി പുറംകടലിൽ 2500 കിലോ മെത്താംഫെറ്റമിൻ…
‘ഈ ഫ്ളക്‌സ് സ്ഥാപിച്ചവർക്ക് അതിനെങ്ങനെയാണ് ധൈര്യം വന്നത്?’, ഉദ്യോഗസ്ഥർ ഉത്തരവാദികളെങ്കിൽ അച്ചടക്ക നടപടിയടക്കം സ്വീകരിക്കണമെന്ന് ഹൈക്കോടതി
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ ഫ്ളക്‌സ് സ്ഥാപിച്ച സംഭവത്തിൽ ഹൈക്കോടതി നിർദ്ദേശത്തിന് പിന്നാലെ കോർപറേഷന്റെ പരാതിയിൽ കേസ്. കേരള സെക്രട്ടറിയേറ്റ് എംപ്ളോയിസ് അസോസിയേഷനെതിരെയാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. അനധികൃതമായി മുഖ്യമന്ത്രിയുടെ ചിത്രമുള്ള വലിയ ഫ്ളക്‌സ് ബോർഡ് സെക്രട്ടറിയേറ്റിന് മുന്നിൽ വച്ച സംഭവത്തിൽ രൂക്ഷ പ്രതികരണമാണ് ഹൈക്കോടതി നടത്തിയത്. കേരള സെക്രട്ടറിയേറ്റ് എംപ്ളോയീസ് അസോസിയേഷൻ ആണ് ഫ്ളക്‌സ് സ്ഥാപിച്ചിരുന്നത്. നിയമം നടപ്പാക്കേണ്ട ജീവനക്കാരുടെ സംഘടന തന്നെ സർക്കാർ ഉത്തരവ് ലംഘിച്ച് കോടതിയലക്ഷ്യ പ്രവർത്തനം ചെയ്‌തിരിക്കുകയാണ് എന്ന് കോടതി അഭിപ്രായപ്പെട്ടു. ബോർഡ് വച്ച സംഭവത്തിൽ ഉദ്യോഗസ്ഥർ ഉത്തരവാദികളാണെങ്കിൽ അച്ചടക്ക നടപടിയടക്കം സ്വീകരിക്കണമെന്നും ഇവർക്കെതിരെ എന്ത് നടപടിയെടുത്തെന്ന് ഒരാഴ്‌ചയ്‌ക്കകം സർക്കാർ അറിയിക്കണമെന്നും ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചു.ഫ്ളക്‌സ് തയ്യാറാക്കിയ പരസ്യ ഏജൻസി, അത് പ്രിന്റ് ചെയ്‌തവർ എന്നിവർക്കെതിരെയും നടപടി വേണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. പൊതുനിരത്തിൽ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തും വിധമാണ് ഫ്ളക്‌സ് സ്ഥാപിച്ചിരുന്നതെന്ന് അമിക്യസ് ക്യൂറി ഹരീഷ് വാസുദേവൻ അറിയിച്ചു. ഫ്ളക്‌സ് വച്ചതിന് ഉത്തരവാദികളായവർക്കെതിരെ എന്ത് നടപടിയെടുത്തെന്ന്…
ന്യൂഡല്‍ഹി: കൊച്ചി ഉള്‍പ്പെടെ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ നാളെ മുതല്‍ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ പ്രോഗ്രാം. വിദേശയാത്രകളില്‍ യാത്രക്കാരുടെ കാത്തുനില്‍പ്പ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. മുംബൈ, ചെന്നൈ, കൊല്‍ക്കത്ത വിമാനത്താവളങ്ങള്‍ക്കൊപ്പം പ്രധാനപ്പെട്ട് നാല് വിമാനത്താവളങ്ങളിലും ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ നടപ്പിലാകും. മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ബംഗളൂരു, ഹൈദരാബാദ്, കൊച്ചി, അഹമ്മദാബാദ് വിമാനത്താവളങ്ങളില്‍ ‘ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍’- ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാം (എഫ്ടിഐ-ടിടിപി) കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉദ്ഘാടനം ചെയ്യും. 2024 ജൂണ്‍ 22 ന് ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ -3 ല്‍ നിന്ന് ആഭ്യന്തര മന്ത്രി എഫ്ടിഐ-ടിടിപി ഉദ്ഘാടനം ചെയ്തിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ, ‘വിക്ഷിത് ഭാരത്’@2047എന്ന പദ്ധതിക്ക് കീഴിലുള്ള ഒരു സുപ്രധാന സംരംഭമാണ് ‘ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ – ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാം’. യാത്രക്കാര്‍ക്ക് ലോകോത്തര ഇമിഗ്രേഷന്‍ സൗകര്യങ്ങള്‍ നല്‍കുക, അന്താരാഷ്ട്ര യാത്ര സുഗമവും സുരക്ഷിതവുമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം,’ ആഭ്യന്തര മന്ത്രാലയം…
“കണ്ണ് കാണില്ല, രണ്ട് മാസം മുമ്പ് ഗോപൻ സ്വാമിയുടെ വീട്ടിൽ പോയപ്പോൾ ഭാര്യയും മകനും പറഞ്ഞത്”; പരിസരവാസിയുടെ വെളിപ്പെടുത്തൽ
നെയ്യാറ്റിൻകര: രണ്ട് മാസം മുമ്പ് ഗോപൻ സ്വാമിയുടെ വീട്ടിൽ പോയിരുന്നെന്ന് പരിസരവാസി സുകുമാരൻ. ഗോപൻ സ്വാമിയെ വർഷങ്ങളായി അറിയാമെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു. ഗോപൻ സ്വാമിയുടെ വീട്ടിൽ പോയപ്പോൾ അദ്ദേഹത്തിന് കണ്ണ് കാണില്ലെന്ന് ഭാര്യയും മകനും പറഞ്ഞെന്നും സുകുമാരൻ വ്യക്തമാക്കി.’ഗോപൻ സ്വാമിക്ക് മൂന്ന് മക്കളുണ്ടായിരുന്നു. ഒരാൾ മരിച്ചുപോയി. ഞാൻ ഒരു ദിവസം ഗോപൻ സ്വാമിയെ അന്വേഷിച്ചു ചെന്നു. കണ്ണ് കണ്ടൂടെന്ന് ഭാര്യയും മോനും പറഞ്ഞു. ഇനിയിപ്പോൾ എനിക്ക് ആരെയും പേടിക്കേണ്ട ആവശ്യമില്ല. കണ്ണ് കണ്ടുകൂടെങ്കിൽ ഗോപൻ സ്വാമിക്ക് വെളിയിലിറങ്ങാൻ പറ്റില്ലല്ലോ. ചിലപ്പോൾ അപ്പോൾ കണ്ണ് തുറന്നിരിക്കാം. ശിവൻ കണ്ണ് തുറന്നുകൊടുത്തിരിക്കും.പണിക്ക് പോയപ്പോൾ പോസ്റ്റർ കണ്ടു. അപ്പോഴാണ് മരിച്ചെന്ന് അറിഞ്ഞത്. ഇപ്പോഴും ആ പോസ്റ്റർ ഉണ്ട്. യഥാർത്ഥത്തിൽ നമുക്കറിയില്ല മരിച്ചോ മരിച്ചില്ലയോ എന്ന്. സമാധിയാക്കിയെന്ന് പറഞ്ഞു. ആൾ അതിനകത്തുണ്ടോയെന്ന് അറിയില്ല. കണ്ണ് കണ്ടൂടാത്തയാൾ എങ്ങനെ നടന്നവിടെ പോയി.’- അദ്ദേഹം ചോദിച്ചു.ഗോപൻ സ്വാമിയുടെ സമാധി പൊളിക്കാനുള്ള കളക്ടറുടെ ഉത്തരവിനെതിരെ കുടുംബം നൽകിയ ഹർജി…
അന്‍വര്‍ എന്തും പറയുന്ന ആള്;പ്രതിപക്ഷ നേതാവിനെതിരായ ആരോപണത്തില്‍ എന്റെ ഓഫീസ് ഇടപെട്ടിട്ടില്ല.
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ നിയമസഭയില്‍ ആരോപണം ഉന്നയിക്കാന്‍ തന്റെ ഓഫിസ് ഇടപെട്ടുവെന്ന ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോപണം ഉന്നയിക്കാന്‍ തന്റെ ഓഫിസ് ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും പാര്‍ട്ടിയിലെ ഉന്നതര്‍ തനിക്കെതിരെ തിരിഞ്ഞുവെന്നതു മാധ്യമങ്ങളുടെ വ്യാഖ്യാനമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. തനിക്കെതിരെ പാര്‍ട്ടിയില്‍ നിന്നും ഒരു നീക്കവും ഉണ്ടായിട്ടില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ മുഖ്യമന്ത്രി, അന്‍വറുമായി തെറ്റിയ കാര്യത്തില്‍ മാധ്യമങ്ങള്‍ തന്നെ ഗവേഷണം നടത്തി കാരണം കണ്ടുപിടിക്കൂവെന്നും പറഞ്ഞു. ‘എന്റെ ഓഫീസ് ആ തരത്തില്‍ ഇടപെടുന്ന ഒരു ഓഫീസ് അല്ല. ഓഫീസിലുള്ള ആരും ഇടപെട്ടതിന്റെ ഭാഗമായി ഈ പറയുന്ന വ്യക്തി അന്നത്തെ നിയമസഭയില്‍ ഉന്നയിച്ചതുമല്ല. നിയമസഭയില്‍ ഉന്നയിച്ചതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിലേക്ക് ഇപ്പോള്‍ ഞാന്‍ കടക്കേണ്ടതില്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി മാപ്പ് പറഞ്ഞുകൊണ്ട് ചില കാര്യങ്ങള്‍ ഉദ്ദേശിക്കുന്നുണ്ടാകും. അതിന് സഹായകമാകുമെങ്കില്‍ അത് നടക്കട്ടെ. അതിന് വേണ്ടി ഞങ്ങളെയും എന്റെ ഓഫീസിനെയും ഉപയോഗിക്കേണ്ടതില്ല എന്നേയുള്ളു’ മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ കെ-റെയില്‍ പദ്ധതി…
വ്യക്തിപൂജയ്ക്ക് നിന്ന് കൊടുക്കില്ല, അധിക്ഷേപത്തിനിടെ ലേശം പുകഴ്‌ത്തൽ വന്നാൽ അതിൽ അസ്വസ്ഥത ഉള്ളവർ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് എപ്ലോയീസ് അസോസിയേഷന്റെ സുവർണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ പാടാനായി തയ്യാറാക്കിയ മുഖ്യമന്ത്രിയെ സ്തുതിക്കുന്ന സംഘഗാന വിഷയത്തിൽ മറുപടിയുമായി പിണറായി വിജയൻ. ചെമ്പടയ്ക്ക് കാവലാൾ , ചെങ്കനൽ കണക്കൊരാൾ ചെങ്കൊടിക്കരത്തിലേന്തി കേരളം നയിക്കയായി എന്നു തുടങ്ങുന്ന ഗാനം നേരത്തെ പുറത്തു വന്നിരുന്നു. ഇതോടെയാണ് വിഷയം ചർച്ചയായത്. ഇതുമായി ബന്ധപ്പെട്ട് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.അധിക്ഷേപങ്ങൾക്കിടയിൽ പുകഴ്ത്തലാകാമെന്ന് പിണറായി വിജയൻ പറഞ്ഞു. ഞാനാ പാട്ട് എന്താണെന്ന് കേട്ടിട്ടില്ല, വല്ലാതെ അധിക്ഷേപിച്ചു കൊണ്ടിരിക്കുമ്പോൾ ലേശം പുകഴ്‌ത്തൽ വന്നാൽ അതിൽ വല്ലാത്ത അസ്വാസ്ഥ്യം ഉണ്ടാകും എന്നത് ഉറപ്പാണ്. അതിൽ സംശയമില്ല. ഇങ്ങനെ ഒരു കാര്യം വരുമ്പോൾ തന്നെ സകലമാന കുറ്റങ്ങളും എന്റെ തലയിൽ ചാർത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരുകൂട്ടർ നമ്മുടെ നാട്ടിൽ തന്നെ ഉണ്ട്. അങ്ങനെയുള്ള ആളുകൾക്ക് വല്ലാത്ത വിഷമം സ്വാഭാവികമായിട്ടുണ്ടാകും എന്നത് ഉറപ്പാണ്. അത് അങ്ങനെയേ കാണേണ്ടതായുള്ളൂ എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.ഈ തരത്തിലുള്ള വലിയ എതിർപ്പുകൾ ഉയർന്നുവരുമ്പോൾ അതിന്റെ ഭാഗമല്ലാതെ…
ഗോപൻ സ്വാമിയുടെ മരണ സർട്ടിഫിക്കറ്റുണ്ടോയെന്ന് ഹൈക്കോടതി; അച്ഛന്റേത് മരണമല്ല, സമാധിയെന്ന് മകൻ
തിരുവനന്തപുരം : അച്ഛന്റേത് മരണമല്ല സമാധിയെന്ന് ആവർത്തിച്ച് നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മകൻ സനന്ദൻ. മരണ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉയർത്തിയ ചോദ്യം ചൂണ്ടിക്കാണിച്ചപ്പോഴാണ് മാധ്യമങ്ങളോട് സനന്ദന്റെ മറുപടി. മരണപ്പെട്ടുവെന്ന് തെളിയിക്കുന്ന എന്തെങ്കിലും രേഖയുണ്ടോ എന്ന ചോദ്യത്തിന് ഫോട്ടോ, വീഡിയോ ഒന്നുമില്ലെന്നും സമാധിക്ക് സമീപം സ്കാനർ വെച്ച് മനുഷ്യശരീരസാന്നിധ്യം കണ്ടെത്തിക്കൂടേയെന്നായിരുന്നു മകന്റെ മറുചോദ്യം. കോടതിയെ മാനിക്കുന്നു. പക്ഷേ ഈ ഘട്ടത്തിൽ കോടതി നിലപാട് അംഗീകരിക്കാനാകില്ല. സമാധിയായതിന്റെ പടങ്ങൾ എടുത്ത് വെച്ചിട്ടില്ല. സമാധിയാകുന്ന ദിവസം മക്കൾ തന്നെ ചടങ്ങുകൾ പൂർത്തിയാക്കണമെന്ന് അച്ഛൻ പറഞ്ഞിരുന്നു. ഹിന്ദു ആചാരമനുസരിച്ച് അച്ഛന്റെ വാക്കുകൾ മക്കൾ നിറവേറ്റിയതാണെന്നും സനന്ദൻ പറയുന്നു. മരണ സർട്ടിഫിക്കറ്റ് എവിടെ ? കോടതി ചോദ്യം നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി വിവാദത്തിൽ നിര്‍ണായക ചോദ്യങ്ങളാണ് ഹൈക്കോടതി ഉയർത്തുന്നത്. മരണ സർട്ടിഫിക്കറ്റ് എവിടെയെന്ന് കോടതി ചോദിച്ചു. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ അസ്വഭാവിക മരണമാണെന്ന നിഗമനത്തിലേക്ക് കോടതിക്ക് എത്തേണ്ടിവരുമെന്നും മരണ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ നിങ്ങളുടെ വാദം പരിഗണിക്കാമെന്നും കോടതി…
