- ബഹ്റൈൻ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്
- നടുറോഡിൽ യുവാവിനെ മർദിച്ച കേസ്; കൊരട്ടി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
- കൊയിലാണ്ടിക്കൂട്ടം ബഹ്റൈൻ ചാപ്റ്റർ കുടുംബസംഗമം സംഘടിപ്പിച്ചു
- 35,000 കോടിയുടെ വമ്പൻ പ്ലാന്റ്; മാരുതി സുസുക്കിയുടെ പുതിയ യുഗത്തിന് തുടക്കം
- വിദേശ വനിതകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പാക് ഉപപ്രധാനമന്ത്രിയുടെ കൊച്ചുമകനെതിരെ എഫ്.ഐ.ആർ
- കാഫിർ സ്ക്രീൻഷോട്ട് കേസ്; ജാമ്യത്തിൽ പുറത്തിറങ്ങിയ ജിതിൻ ഭാസ്കറിന് സ്വീകരണം
- ചരിത്രം കുറിച്ച് ഈജിപ്ത്; പെനാൽറ്റി ഷൂട്ടൗട്ടിൽ ഓസ്ട്രേലിയയെ വീഴ്ത്തി പ്രീക്വാർട്ടറിൽ
- ബി.ക്യു.എ അവലോകനത്തിൽ ഇന്ത്യൻ സ്കൂളിന് ‘ഗുഡ്’ റേറ്റിംഗ്
Author: News Desk
ചെന്നൈ: വനിതാ ശാക്തീകരണം ലക്ഷ്യമിട്ട് വിവിധ മേഖലകളില്‍ സംഭാവന നല്‍കി സമൂഹ മുന്നേറ്റത്തിന് മാതൃകയായ തമിഴ് നാട്ടിലെ 12 സ്ത്രീ രത്നങ്ങള്‍ക്ക് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ ആദരം. ചെന്നൈയിലെ ഐടിസി ഗ്രാന്‍ഡ് ചോളയില്‍ നടന്ന ചടങ്ങില്‍ ടാഫെ ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മല്ലിക ശ്രീനിവാസന്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു. പരിസ്ഥിതി പ്രവര്‍ത്തക ജയശ്രീ വെങ്കടേശന്‍, തിയേറ്റര്‍ പ്രാക്ടീഷണര്‍ ആയിഷ റാവു, മ്യൂസിയോളജിസ്റ്റ് ഡെബോറ ത്യാഗരാജന്‍, ശിശുരോഗ വിദഗ്ധന്‍ ഡോ. സൗമ്യ സ്വാമിനാഥന്‍, മനോരോഗ വിദഗ്ധ ഡോ. താര ശ്രീനിവാസന്‍, അധ്യാപിക മേരി സൂസന്ന ടര്‍ക്കോട്ട്, ബാഡ്മിന്റണ്‍ താരം തുളസിമതി മുരുഗേശന്‍, ഓട്ടോ ഡ്രൈവര്‍ മോഹന സുന്ദരി, ചെന്നൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്തിലെ സ്റ്റാഫ് നഴ്സ് ജി ശാന്തി, പര്‍വതാരോഹക മുത്തമില്‍സെല്‍വി നാരായണന്‍, നടി സുഹാസിനി, ഡിസൈനര്‍ വിനോ സുപ്രജ എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് സിഇഒ ലക്ഷ്മി മേനോന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ ശ്രദ്ധനേടാത്ത യാഥാര്‍ഥ…
റോയിക്കു മേൽ സമ്മർദം ചെലുത്തിയിട്ടില്ല; എല്ലാ കാര്യങ്ങളും ചെയ്തത് നിയമപരമായെന്ന് ആദായ നികുതി വകുപ്പ് വൃത്തങ്ങൾ
കൊച്ചി: അന്തരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിക്കുമേൽ സമ്മർദം ചെലുത്തിയിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് വൃത്തങ്ങൾ. പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും റോയിയെ മാനസികമായി ബുദ്ധിമുട്ടിച്ചിട്ടില്ലെന്നുമാണ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ, ഇതുസംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങളൊന്നും ആദായ നികുതി വകുപ്പ് നടത്തിയിട്ടില്ല. സി ജെ റോയിയെ മാനസികമായി ബുദ്ധിമുട്ടിച്ചിട്ടില്ല. നിയമപരമായാണ് എല്ലാ കാര്യങ്ങളും ചെയ്തത്. രണ്ടു മാസമായി നടക്കുന്ന നടപടികളുടെ തുടർച്ചയാണ് ഇന്നലെയും ഉണ്ടായതെന്നും റോയിക്കുമേൽ യാതൊരുവിധത്തിലുള്ള സമ്മർദവും ചെലുത്തിയിട്ടില്ലന്നും വൃത്തങ്ങൾ വ്യക്തമാക്കി. ഔദ്യോഗിക വിശദീകരണ കുറിപ്പ് പുറത്തിറക്കാനാണ് ഐ ടി വകുപ്പിന്റെ ആലോചന. അതേസമയം കടുത്ത സമ്മർദവും മാനസിക പ്രയാസവും ഉണ്ടായെന്നാണ് കുടുംബം ആരോപിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ബെംഗളൂരുവിലെ ലാംഫോർഡ് റോഡിലുള്ള ഗ്രൂപ്പ് ഓഫീസിനുള്ളിൽ സി ജെ റോയി ജീവനൊടുക്കിയത്. ഐടി റെയ്ഡിനിടെ അദ്ദേഹം സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തതായിരുന്നു. ഉടൻ തന്നെ എച്ച്.എസ്.ആർ ലേഔട്ടിലെ നാരായണ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് കോൺഫിഡന്റ് ഗ്രൂപ്പ്…
‘എന്റെ രാഷ്ട്രീയത്തിന് പകരം സിനിമയെ ലക്ഷ്യം വയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു; മാനസികമായി നേരത്തെ തയ്യാറെടുത്തു’
വിജയ്‌യുടെ സിനിമയിൽ നിന്നുള്ള വിരമിക്കലും രാഷ്ട്രീയ പ്രവേശവും രാജ്യമൊട്ടാകെ ചർച്ചയായി മാറിയിരുന്നു. വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമെന്ന നിലയിൽ പ്രേക്ഷകരിൽ വൻ ഹൈപ്പ് ഉയർത്തിയ ചിത്രമാണ് ‘ജന നായകൻ’. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം പൊങ്കൽ റിലീസായി ജനുവരി 9 ന് തിയറ്ററുകളിലെത്തും എന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സെൻസർ ബോർഡുമായുള്ള തർക്കത്തെ തുടർന്ന് ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. ചിത്രത്തിലെ രാഷ്‌ട്രീയ ഉള്ളടക്കത്തിന്റെ പേരിലാണ് സെൻസർ സർട്ടിഫിക്കറ്റ് നൽകാത്തത് എന്ന തരത്തിലും റിപ്പോർട്ടുകൾ വന്നിരുന്നു. ആഗോളതലത്തിൽ 40 കോടിയോളം രൂപയുടെ ഓൺലൈൻ പ്രീ റിലീസ് സെയിൽ നടന്നതിന് ശേഷമാണ് ചിത്രത്തിന്റെ റിലീസ് മുടങ്ങിയത്. ഇപ്പോഴിതാ ‘ജന നായകൻ’ റിലീസ് ചെയ്യാൻ അനുമതി ലഭിക്കാത്തതിന്റെ പേരിൽ നിർമ്മാതാവ് കഷ്ടപ്പെടുന്നതിൽ തനിക്ക് ദുഃഖമുണ്ടെന്ന് പറയുകയാണ് വിജയ്. എൻഡി ടിവിയ്ക്ക് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് വിജയ്‌യുടെ തുറന്നുപറച്ചിൽ. ‘ജന നായകൻ’ റിലീസ് ചെയ്യാൻ അനുമതി ലഭിക്കാത്തതിന്റെ പേരിൽ നിർമ്മാതാവിനുണ്ടായ ബുദ്ധിമുട്ടിൽ തനിക്കേറെ വിഷമമുണ്ടെന്ന് വിജയ് പറഞ്ഞു.…
മനാമ: ബഹ്‌റൈനിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക നയം രൂപീകരിച്ചതായി വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് മുബാറക്ക് ജുമ അറിയിച്ചു.ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സുരക്ഷിതവും സന്തുലിതവുമായ പഠനാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് മറ്റു വിദ്യാര്‍ത്ഥികള്‍ക്കു തുല്യമായ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് ശൂറ കൗണ്‍സിലില്‍ അബ്ദുല്ല അല്‍ നുഐമിക്ക് രേഖാമൂലം നല്‍കിയ മറുപടിയില്‍ മന്ത്രി വ്യക്തമാക്കി.67 സ്‌കൂളുകളിലായി പഠിക്കുന്ന, ചെറിയതോതില്‍ മാനസിക വെല്ലുവിളികള്‍ നേരിടുന്ന 382 കുട്ടികളെ സഹായിക്കാന്‍ 125 അദ്ധ്യാപകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 51 സ്‌കൂളുകളിലായി പഠിക്കുന്ന ഓട്ടിസം ബാധിച്ച 286 കുട്ടികള്‍ക്കായി പ്രത്യേക ഓട്ടിസം പരിപാലന പരിപാടി തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മനാമ: വിദേശ വനിതയെ വീട്ടുജോലിക്ക് കൊണ്ടുവന്ന് ശമ്പളം നല്‍കാതിരിക്കുകയും ഉപദ്രവിക്കുകയും ചെയ്ത കേസില്‍ ബഹ്‌റൈനി സ്ത്രീയെ ഹൈ ക്രിമിനല്‍ കോടതി കുറ്റവിമുക്തയാക്കി.നേരത്തെ ലോവര്‍ ക്രിമിനല്‍ കോടതി മൂന്നു വര്‍ഷം തടവുശിക്ഷ വിധിച്ചതിനെതിരെ നല്‍കിയ അപ്പീലിലാണ് ഇവരെ കുറ്റവിമുക്തയാക്കിയത്. വീട്ടുവേലക്കാരിയെ കൊണ്ടുവന്നത് ഇവരുടെ ഭര്‍ത്താവാണെന്നും അതുകൊണ്ടുതന്നെ കുറ്റകൃത്യത്തില്‍ സ്ത്രീക്ക് പങ്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് ഫയലില്‍ ഇവര്‍ക്കെതിരെ കുറ്റങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി.വീട്ടുവേലക്കാരി ഒളിച്ചോടി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയെ (എല്‍.എം.ആര്‍.എ) സമീപിച്ചതിനെ തുടര്‍ന്നാണ് കേസെടുത്തത്. വേലക്കാരി ഒളിച്ചോടിയതായി കുറ്റവിമുക്തയാക്കപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവും തൊഴിലുടമയുമായ വ്യക്തി പോലീസ് ഡയറക്ടറേറ്റില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
മനാമ: ബഹ്‌റൈനില്‍ പ്രവര്‍ത്തിക്കാത്ത സ്ഥാപനങ്ങളുടെ പേരില്‍ വ്യാജമായി വര്‍ക്ക് പെര്‍മിറ്റുകള്‍ സംഘടിപ്പിച്ചെടുത്ത എട്ടു പേര്‍ക്ക് ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.ഇതില്‍ ഒരു കേസില്‍ പ്രവര്‍ത്തിക്കാത്ത 51 സ്ഥാപനങ്ങളുടെ പേരില്‍ 93 വര്‍ക്ക് പെര്‍മിറ്റുകള്‍ സംഘടിപ്പിച്ച അഞ്ചു വിദേശികള്‍ക്ക് ഒരു വര്‍ഷം വീതം തടവുശിക്ഷയാണ് വിധിച്ചത്. ശിക്ഷാ കാലാവധി പൂര്‍ത്തിയായാല്‍ ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു.മറ്റൊരു കേസില്‍ 32 സ്ഥാപനങ്ങളുടെ പേരില്‍ 61 വര്‍ക്ക് പെര്‍മിറ്റുകള്‍ സംഘടിപ്പിച്ച വിദേശിക്ക് 61,000 ദിനാര്‍ പിഴ വിധിച്ചു. ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.മൂന്നാമത്തെ കേസില്‍ 21 വ്യാജ സ്ഥാപനങ്ങളുടെ പേരില്‍ 42 വര്‍ക്ക് പെര്‍മിറ്റുകള്‍ സംഘടിപ്പിച്ച രണ്ടു വിദേശികള്‍ക്ക് 42,000 ദിനാര്‍ വീതം പിഴ വിധിച്ചു. ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
മനാമ: ബഹ്‌റൈനിലെ അല്‍ സുവൈഫിയയില്‍ 44കാരന്‍ കെട്ടിടത്തില്‍നിന്ന് വീണു മരിച്ചു.വെള്ളിയാഴ്ചയാണ് സംഭവം. മരിച്ചയാള്‍ ഏഷ്യക്കാരനാണ്. പോലീസ് അധികൃതര്‍ സ്ഥലത്തെത്തി ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ജയറാം, കാളിദാസ് ജയറാം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന “ആശകൾ ആയിരം” ത്തിൻറെ ട്രെയ്‌ലർ പുറത്ത്, റിലീസ് ഫെബ്രുവരി 6ന്
22 വർഷങ്ങൾക്ക് ശേഷം ജയറാമും മകൻ കാളിദാസ് ജയറാമും പ്രധാന വേഷങ്ങളിലെത്തുന്ന ഫാമിലി എന്റർടെയ്‌നർ ചിത്രം “ആശകൾ ആയിരം” ഫെബ്രുവരി 6-ന് തിയറ്ററുകളിൽ എത്തും. ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്ണമൂർത്തി എന്നിവരാണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. ഒരു വടക്കൻ സെൽഫിക്കു ശേഷം ജി. പ്രജിത് സംവിധാനം ചെയ്യുന്ന ആശകൾ ആയിരത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ ജൂഡ് ആന്റണി ജോസഫാണ്. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. കുടുംബബന്ധത്തിന്റെ ആഴവും അതിനപ്പുറം ചിരിയും ചിന്തയും കോർത്തിണക്കിയ ആശകൾ ആയിരത്തിന്റെ ട്രെയ്‌ലർ ചിത്രം കംപ്ലീറ്റ് ഫാമിലി എന്റെർറ്റൈനർ ആയിരിക്കുമെന്ന് പ്രതീക്ഷ നൽകുന്നു. ചിത്രത്തിൽ ആശാ ശരത്,ഷറഫുദ്ധീൻ, ഇഷാനി കൃഷ്ണ, ആനന്ദ് മന്മഥൻ, അഖിൽ എൻ ആർ ഡി, രമേശ് പിഷാരടി, ദിലീപ് മേനോൻ, സിൻസ് ഷാൻ, രാജേഷ് അഴിക്കോട്, വൈശാഖ് വിജയൻ, അഭിനന്ദ് അക്കോട്, മുകുന്ദൻ, ആനന്ദ് പദ്മനാഭൻ, രഞ്ജിത് ബാലചന്ദ്രൻ, സുധീർ പരവൂർ, നിഹാരിക, ഭാഗ്യ,…
ലക്ഷ്യം പ്ലാസ്റ്റിക് രഹിത സമുദ്രം; ‘സ്വച്ഛ് ബഹ്‌റൈന്‍’ പരിപാടിയുമായി തെലുങ്ക് ഇക്കോ വാരിയേഴ്‌സ്
മനാമ: പ്ലാസ്റ്റിക് രഹിത സമുദ്രമെന്ന ലക്ഷ്യത്തോടെ ‘സ്വച്ഛ് ബഹ്‌റൈന്‍’ പരിപാടിയുമായി തെലുങ്ക് ഇക്കോ വാരിയേഴ്‌സ്.ഇന്ത്യയുടെ സ്വച്ഛ് ഭാരത് മിഷനില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് സംഘടന ഈ പരിപാടി സംഘടിപ്പിച്ചത്. അംഗങ്ങള്‍ ഒത്തുചേര്‍ന്ന് സീഫ് ബീച്ചില്‍ ശുചീകരണ പരിപാടി നടത്തി.സംഘടനയുടെ 100 ആഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടിയുടെ ഭാഗമായാണിത്. ഉദ്ഘാടന ചടങ്ങില്‍ ബഹ്‌റൈന്‍ ബോഴ്‌സ് സി.ഇ.ഒ. ഷെയ്ഖ് ഖലീഫ ബിന്‍ ഇബ്രാഹിം അല്‍ ഖലീഫ മുഖ്യാതിഥിയായും സമ്പാങ്കി ഗ്രൂപ്പ് ചെയര്‍മാന്‍ രമേശ് സമ്പാങ്കി പ്രത്യേക അതിഥിയായും പങ്കെടുത്തു. രാമമോഹന്‍ കൊത്തപ്പള്ളി, നവീന്‍ കോട്ടഗിരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഭിന്നശേഷിക്കാരനായ മകനെ ആശുപത്രിയില്‍ ഉപേക്ഷിച്ചുപോയ മാതാപിതാക്കള്‍ക്കെതിരായ കേസ് കോടതിക്ക് വിട്ടു
മനാമ: ബഹ്‌റൈനില്‍ ഭിന്നശേഷിക്കാരനായ മകനെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചുപോയ മാതാപിതാക്കള്‍ക്കെതിരായ കേസ് കോടതിക്ക് കൈമാറിയതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.2015ലാണ് കേസിനാസ്പദമായ സംഭവം. ചെറിയതോതില്‍ മാനസിക പ്രശ്‌നങ്ങളുള്ള മകന്‍ അസുഖബാധിതനായപ്പോള്‍ മാതാപിതാക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ടാഴ്ചത്തെ ചികിത്സയ്ക്കുശേഷം ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും കൂട്ടിക്കൊണ്ടുപോകാന്‍ മാതാപിതാക്കള്‍ തയ്യാറായില്ല. അവര്‍ മകനെ ഉപേക്ഷിച്ച് സ്ഥലംവിടുകയായിരുന്നു. മകന് പിന്നെയും 10 ദിവസം ആശുപത്രിയില്‍ കഴിയേണ്ടിവന്നു.സര്‍ക്കാര്‍ ആശുപത്രി വകുപ്പ് അധികൃതര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ഇപ്പോള്‍ മകന് 40 വയസ്സുണ്ട്.
