- ബഹ്റൈൻ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്
- നടുറോഡിൽ യുവാവിനെ മർദിച്ച കേസ്; കൊരട്ടി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
- കൊയിലാണ്ടിക്കൂട്ടം ബഹ്റൈൻ ചാപ്റ്റർ കുടുംബസംഗമം സംഘടിപ്പിച്ചു
- 35,000 കോടിയുടെ വമ്പൻ പ്ലാന്റ്; മാരുതി സുസുക്കിയുടെ പുതിയ യുഗത്തിന് തുടക്കം
- വിദേശ വനിതകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പാക് ഉപപ്രധാനമന്ത്രിയുടെ കൊച്ചുമകനെതിരെ എഫ്.ഐ.ആർ
- കാഫിർ സ്ക്രീൻഷോട്ട് കേസ്; ജാമ്യത്തിൽ പുറത്തിറങ്ങിയ ജിതിൻ ഭാസ്കറിന് സ്വീകരണം
- ചരിത്രം കുറിച്ച് ഈജിപ്ത്; പെനാൽറ്റി ഷൂട്ടൗട്ടിൽ ഓസ്ട്രേലിയയെ വീഴ്ത്തി പ്രീക്വാർട്ടറിൽ
- ബി.ക്യു.എ അവലോകനത്തിൽ ഇന്ത്യൻ സ്കൂളിന് ‘ഗുഡ്’ റേറ്റിംഗ്
Author: News Desk
കൊച്ചി: പ്രതിസന്ധികളെ ആത്മവിശ്വാസം കൊണ്ട് അതിജീവിച്ച മനുഷ്യരുടെ ജീവിതകഥകൾ പങ്കുവെച്ച ‘പോരാട്ടമാണ് കഥ’ എന്ന സെഷൻ ശ്രദ്ധേയമായി. കൊച്ചി ജെയിൻ സർവ്വകലാശാല സംഘടിപ്പിച്ച ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചർ’ പരിപാടിയുടെ ഭാഗമായാണ് ജീവിതത്തിലെ കഠിനമായ പോരാട്ടങ്ങളിലൂടെ വിജയം വരിച്ചവർ ഒത്തുചേർന്നത്. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളിൽ നിന്നും ജീവിതത്തിലേക്ക് കരുത്തോടെ തിരിച്ചുവന്ന നാലുപേർ തങ്ങളുടെ അനുഭവങ്ങൾ വിദ്യാർത്ഥികളുമായി പങ്കുവെച്ചു. കാൻസറിന്റെ നാലാം ഘട്ടത്തിൽ, വെറും മൂന്ന് മാസം മാത്രം ആയുസ്സ് വിധിക്കപ്പെട്ട അവസ്ഥയിൽ നിന്നും ബോഡി ബിൽഡറും ട്രെയിനറുമായി മാറിയ കഥയാണ് ജയജിത്തിന് പറയാനുള്ളത്. പാലക്കാട് നടന്ന ശരീരസൗന്ദര്യ മത്സരത്തിൽ പങ്കെടുത്തത് തന്റെ ആത്മവിശ്വാസം വർധിപ്പിച്ചുവെന്നും അവർ പറഞ്ഞു. ഏഴ് വർഷമായി കാൻസറിനോട് പോരാടുന്ന ലക്ഷ്മി ജയൻ, തന്റെ പുഞ്ചിരിയാണ് തന്നെ ജീവിതത്തിൽ പിടിച്ചുനിർത്തുന്നതെന്ന് പറഞ്ഞു. ശരീരത്തിന്റെ മുക്കാൽ ഭാഗവും കാൻസർ ബാധിച്ചിട്ടും തളരാത്ത പോരാട്ടവീര്യമാണ് ലക്ഷ്മിയുടേത്. 22-ാം വയസ്സിലുണ്ടായ അപകടത്തിൽ 85 ശതമാനവും ശരീരം തകരുകയും 15 മാസത്തോളം കോമയിലാവുകയും ചെയ്ത…
ശബരിമല സ്വർണക്കൊള്ള; ‘ശ്രീകുമാറിനെതിരെ തെളിവുകൾ ഹാജരാക്കാൻ എസ്ഐടിക്കായില്ല’; ജാമ്യ ഉത്തരവ് പുറത്ത്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാറിന്റെ ജാമ്യ ഉത്തരവ് പുറത്ത്. പ്രഥമദൃഷ്ട്യാ ശ്രീകുമാറിനെതിരെ ഒരു തെളിവും എസ്ഐടിക്ക് ഹാജരാക്കാനായില്ലെന്ന് ജാമ്യ ഉത്തരവിൽ പറയുന്നു. ദ്വാരപാലക ശില്പങ്ങൾ കൊണ്ട് പോകാൻ തീരുമാനിച്ചതിന് ശേഷമാണ് ശ്രീകുമാറിന്റെ നിയമനം. എക്സിക്യൂട്ടീവ് ഓഫീസറുടെ നിർദേശ പ്രകാരം ശ്രീകുമാർ മഹസറിൽ ഒപ്പ് വെച്ചു. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ശ്രീകുമാറിന് ബന്ധമില്ലെന്നും മഹസറിൽ ഒപ്പ് വെച്ചതല്ലാതെ മറ്റു കാരണങ്ങൾ ഒന്നും ശ്രീകുമാറിനെതിരെ കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് ജാമ്യം അനുവദിക്കുന്നതെന്നും ഉത്തരവിലുണ്ട്. ശ്രീകുമാർ ഇന്ന് ജയിൽ മോചിതനാകും.
മനാമ: ബഹ്റൈനില്‍ എല്ലാ വര്‍ഷവും ഏര്‍പ്പെടുത്തുന്ന ആറു മാസത്തെ ചെമ്മീന്‍ പിടുത്ത നിരോധനം അടുത്ത ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വിയോണ്‍മെന്റ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് മറൈന്‍ റിസോഴ്സസ് അറിയിച്ചു.നിരോധനം ജൂലൈ 31 വരെ നീണ്ടുനില്‍ക്കും. രാജ്യത്തെ സമുദ്രവിഭവങ്ങള്‍ സംരക്ഷിക്കാനുള്ള നടപടികളുടെ ഭാഗമായാണ് നിരോധനം. എല്ലാവരും നിരോധന നിയമങ്ങള്‍ പാലിക്കണമെന്ന് ഡയറക്ടറേറ്റ് അഭ്യര്‍ത്ഥിച്ചു.
മനാമ: ബഹ്റൈനിലെ സിത്രയില്‍ പാര്‍ക്കിംഗിന് വേണ്ടത്ര സ്ഥലമില്ലാത്ത പ്രശ്നം പരിഹരിക്കാന്‍ സ്ഥലമേറ്റെടുക്കുന്നതിന് കാപ്പിറ്റല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കി.സിത്ര നഗരത്തിന് പരിസരത്ത് സ്വകാര്യ ഉടമസ്ഥതയിലുള്ള മൂന്നു ഭൂമികള്‍ ഏറ്റെടുക്കാനുള്ള ശുപാര്‍ശയാണ് കൗണ്‍സില്‍ അംഗീകരിച്ചത്. മുനിസിപ്പല്‍ കൗണ്‍സില്‍ അംഗം എന്‍ജിനീയര്‍ മുഹമ്മദ് തൗഫീക്ക് അല്‍ അബ്ബാസ് ആണ് ഈ നിര്‍ദേശം അവതരിപ്പിച്ചത്.മുമ്പ് പാര്‍ക്കിംഗിനായി അനൗപചാരികമായി ഉപയോഗിച്ചിരുന്ന തുറസായ സ്ഥലങ്ങളുണ്ടായിരുന്നെന്നും എന്നാല്‍ നഗരവികസനത്തിന്റെ ഭാഗമായി പുതിയ കെട്ടിടങ്ങള്‍ വന്നതോടെ ആ സൗകര്യങ്ങള്‍ ഇല്ലാതായിട്ടുണ്ടെന്നും അദ്ദേഹം കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു.
മനാമ: മതപരമായ സഹവര്‍ത്തിത്വത്തിന് ബഹ്റൈന്‍ ഗിന്നസ് റെക്കോര്‍ഡ് സ്ഥാപിച്ചു.മനാമയിലെ കിംഗ് ഹമദ് സെന്റര്‍ ഫോര്‍ കോ എക്സിസ്റ്റന്‍സ് ആന്റ് ടോളറന്‍സില്‍ നടന്ന അന്താരാഷ്ട്ര സമാധാനപരമായ സഹവര്‍ത്തിത്വ ദിനാഘോഷ വേളയിലാണ് ഈ പ്രഖ്യാപനമുണ്ടായത്. നിശ്ചിത സ്ഥലപരിധിക്കുള്ളില്‍ ഏറ്റവും കൂടുതല്‍ ആരാധനാലയങ്ങളുള്ള രാജ്യമായി സൂക്ഷ്മ പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് റെക്കോര്‍ഡില്‍ നേടിയത്.ഒരു ചതുരശ്ര കിലോമീറ്റര്‍ പരിധിയില്‍ കുറഞ്ഞത് 2.300 ആരാധനാലയങ്ങളുണ്ടായിരിക്കണമെന്നതാണ് റെക്കോര്‍ഡില്‍ ഇടം നേടാനുള്ള യോഗ്യത. 2026 ജനുവരി 28ന് പരിശോധിച്ച കണക്കുകള്‍ പ്രകാരം രാജ്യത്ത് ഒരു ചതുരശ്ര കിലോമീറ്റര്‍ പരിധിക്കുള്ളില്‍ 2.577 ആരാധനാലയങ്ങളുണ്ട്.ബഹ്റൈനില്‍ മൊത്തം 2,123 ആരാധനാലയങ്ങളാണുള്ളത്. ഇതില്‍ ഇസ്ലാം, മറ്റ് അബ്രഹാമിക് മതങ്ങള്‍ എന്നിവയുടെ പള്ളികള്‍ക്കു പുറമെ ക്ഷേത്രങ്ങളുമുണ്ട്.ബഹ്റൈന്റെ കാര്യത്തില്‍ ഇത് വെറും സംഖ്യകളുടെയോ സ്ഥിതിവിവരക്കണക്കുകളുടെയോ മാത്രം കാര്യമല്ലെന്നും വ്യത്യസ്ത വിശ്വാസങ്ങളുള്ളവര്‍ പരസ്യമായും പരസ്പര ആദരവോടെയും ഒരുമിച്ചു കഴിയുന്ന അവസ്ഥ രാജ്യത്തുണ്ടെന്നും പ്രഖ്യാപനം നടത്തിക്കൊണ്ട് അഡ്ജുഡിക്കേറ്റര്‍ വ്യക്തമാക്കി.
ബഹ്റൈന്‍ മുനിസിപ്പാലിറ്റി, കൃഷി മന്ത്രാലയത്തില്‍ രണ്ട് ഡയറക്ടര്‍ ജനറല്‍മാരെ സ്ഥലംമാറ്റി നിയമിച്ചു
മനാമ: ബഹ്‌റൈന്‍ മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയത്തില്‍ രണ്ട് ഡയറക്ടര്‍ ജനറല്‍മാരെ സ്ഥലംമാറ്റി നിയമിച്ചുകൊണ്ട് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഉത്തരവ് 2026 (2) പുറപ്പെടുവിച്ചു.മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രിയുടെ നിര്‍ദേശത്തെയും മന്ത്രിസഭയുടെ അംഗീകാരത്തെയും തുടര്‍ന്നാണ് ഉത്തരവ്.മന്ത്രാലയത്തിലെ കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി സെക്രട്ടേറിയറ്റിന്റെ ഡയറക്ടര്‍ ജനറലായ മുഹമ്മദ് സാദ് മുഹമ്മദ് അല്‍ സഹ്ലിയെ ലാമിയ യൂസിഫ് അല്‍ ഫദ്‌ലയുടെ പിന്‍ഗാമിയായി അതേ മന്ത്രാലയത്തിലെ നോര്‍ത്തേണ്‍ മുനിസിപ്പാലിറ്റിയുടെ ഡയറക്ടര്‍ ജനറലായാണ് മാറ്റി നിയമിച്ചത്. മുഹമ്മദ് സാദ് മുഹമ്മദ് അല്‍ സഹ്ലിയുടെ പിന്‍ഗാമിയായി മന്ത്രാലയത്തിലെ കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി സെക്രട്ടേറിയറ്റിന്റെ ഡയറക്ടര്‍ ജനറലായി ആലിയ യൂസിഫ് യഹ്യ ഹസ്സന്‍ യൂസിഫിനെയും നിയമിച്ചു.ഉത്തരവിലെ വ്യവസ്ഥകള്‍ മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി നടപ്പിലാക്കും. അത് പുറപ്പെടുവിച്ചതിനുശേഷം പ്രാബല്യത്തില്‍ വരികയും ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും.
മനാമ: ബഹ്‌റൈനില്‍ അല്‍ നൂര്‍ ചാരിറ്റി വെല്‍ഫെയറിന്റെ വാര്‍ഷിക റമദാന്‍ ചാരിറ്റി പ്രദര്‍ശനമായ ‘അഹ്ലാന്‍ റമദാന്‍’ (സ്വാഗതം റമദാന്‍) അവരുടെ ആസ്ഥാനത്ത് ശൈഖ തജ്ബ ബിന്‍ത് സല്‍മാന്‍ അല്‍ ഖലീഫയുടെ സാന്നിധ്യത്തില്‍ ആരംഭിച്ചു.ബഹ്റൈന്‍-ഒമാനി സംരംഭക അസോസിയേഷന്റെ ക്ഷണം സ്വീകരിച്ചാണ് പ്രദര്‍ശനം സംഘടിപ്പിച്ചതെന്ന് അല്‍ നൂര്‍ ചാരിറ്റി വെല്‍ഫെയര്‍ പ്രസിഡന്റ് ശൈഖ ലാമിയ ബിന്‍ത് മുഹമ്മദ് ബിന്‍ ഖലീഫ അല്‍ ഖലീഫ പറഞ്ഞു. ബഹ്റൈന്‍-ഒമാനി സംരംഭക അസോസിയേഷന്റെ സി.ഇ.ഒ. ഹുജൈജ ബിന്‍ത് ജയ്ഫര്‍ ബിന്‍ സെയ്ഫ് അല്‍ സെയ്ദിന്റെ സാന്നിധ്യം ബഹ്റൈനും ഒമാനും തമ്മിലുള്ള ശക്തമായ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.ബഹ്റൈനി, ഒമാനി വനിതാ ബിസിനസുകാര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത സാംസ്‌കാരിക ബന്ധം എടുത്തുകാണിക്കുന്ന കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
മനാമ: ബഹ്റൈന്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിച്ച ബഹ്റൈന്‍ ഫസ്റ്റ് ഫെസ്റ്റിവല്‍ 2026ല്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ പങ്കെടുത്തു.വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമയും നിരവധി മന്ത്രാലയ ഉദ്യോഗസ്ഥരും അദ്ദേഹത്തെ സ്വീകരിച്ചു. പൊതു, സ്വകാര്യ സ്‌കൂളുകളില്‍നിന്നുള്ള ഏകദേശം 30,000 വിദ്യാര്‍ത്ഥികള്‍ ഫെസ്റ്റിവലില്‍ പങ്കെടുത്തു.ദേശീയഗാനത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. തുടര്‍ന്ന് അല്‍ മുഹറഖ് സെക്കന്‍ഡറി ബോയ്സ് സ്‌കൂളിലെ വിദ്യാര്‍ത്ഥി ഖാലിദ് അബ്ദുള്‍ഗാനി ഹുമൂദ് വിശുദ്ധ ഖുര്‍ആനിലെ സൂക്തങ്ങള്‍ പാരായണം ചെയ്തു.ഫെസ്റ്റിവലിലെ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം രാജ്യത്തോടുള്ള അവരുടെ വിശ്വസ്തതയും പ്രതിബദ്ധതയും പ്രതിഫലിപ്പിക്കുന്നതാണെന്ന് ചടങ്ങില്‍ നടത്തിയ പ്രസംഗത്തില്‍ രാജാവ് പറഞ്ഞു. രാഷ്ട്രം എല്ലാ ജനങ്ങളുടെയും പരമാവധി പരിശ്രമം അര്‍ഹിക്കുന്നു.വിദ്യാഭ്യാസ മേഖലയിലെ സ്ഥാപനപരവും വ്യക്തിപരവുമായ നേട്ടങ്ങളെ രാജാവ് അഭിനന്ദിച്ചു. അറിവിലൂടെയും പഠനത്തിലൂടെയും ബഹ്റൈന്റെ വികസനത്തിന് പിന്തുണ നല്‍കുന്നതിന് തുടര്‍ച്ചയായ സമര്‍പ്പണബോധം പുലര്‍ത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.ഫെസ്റ്റിവലിന് രാജാവ് നല്‍കിയ പിന്തുണയെ വിദ്യാഭ്യാസ മന്ത്രി അഭിനന്ദിച്ചു. വിദ്യാഭ്യാസ മേഖലയ്ക്ക് രാജാവ് നല്‍കുന്ന…
ശ്രദ്ധേയ പ്രഖ്യാപനങ്ങൾ! സ്കൂൾ കുട്ടികൾക്ക് അപകട ഇൻഷുറൻസ്; റോഡ് അപകടത്തിൽ പെടുന്നവർക്ക് ആദ്യ 5 ദിനം സൗജന്യ ചികിത്സ
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന ബജറ്റിൽ ശ്രദ്ധേയ പ്രഖ്യാപനങ്ങൾ. ഒന്ന് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് അപകട ഇൻഷുറൻസ് പ്രഖ്യാപിച്ചു. വര്‍ഷം 15 കോടി ഇതിനായി വേണ്ടി വരുമെന്നാണ് കരുതുന്നത്. ഈ തുക ബജറ്റിൽ വകയിരുത്തുകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. സർക്കാർ ജീവനക്കാരുടെ മെഡിസെപ് പദ്ധതിയിൽ കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. മെഡി സെപ്പ് 2.0 ഫെബ്രുവരി 1 മുതൽ ആരംഭിക്കും. കൂടുതൽ ആനുകൂല്യവും കൂടുതൽ ആശുപത്രികളും ഇതിൽ ഉണ്ടാകും. വിരമിച്ചവർക്ക് മെഡിക്കൽ മെഡിസെപ് മാതൃകയിൽ പുതിയ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കും. പൊതു മേഖല സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്കും മെഡിസെപ് മാതൃകയിൽ ഇൻഷുറൻസ് പദ്ധതി ആരംഭിക്കും. അതേസമയം, റോഡ് അപകടത്തിൽ പെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ നൽകുമെന്ന വമ്പൻ പ്രഖ്യാപനവും ധനമന്ത്രി നടത്തി. ലൈഫ് സേവർ പദ്ധതിയാണ് ബാലഗോപാല്‍ പ്രഖ്യപിച്ചിട്ടുള്ളത്. സർക്കാർ ആശുപത്രികളിലും തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും…
‘എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ ആശങ്ക’; ഇത് അകറ്റാനായി നേറ്റിവിറ്റി കാർഡ് പ്രഖ്യാപിക്കുന്നതായി മന്ത്രി കെഎൻ ബാലഗോപാൽ
തിരുവനന്തപുരം: നേറ്റിവിറ്റി കാർഡ് പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നുവെന്നും ഇത് അകറ്റാനായി കേരള സർക്കാർ നേറ്റിവിറ്റി കാർഡ് പ്രഖ്യാപിക്കുന്നതായും മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. ഇതിനായി പുതിയ നിയമ നിർമ്മാണം നടത്തുമെന്നും മന്ത്രി പറഞ്ഞു. മതസാമുദായിക സൗഹൃദം അടയാളപ്പെടുത്താൻ ബജറ്റിൽ 10 കോടി വിലയിരുത്തുന്നതായും മന്ത്രി അറിയിച്ചു. രണ്ടാം പിണറായി സർക്കാരിന്‍റെ അവസാനത്തെ ബജറ്റ് ആണ് ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിക്കുന്നത്. ഇതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കിയെന്നും കേരളത്തിന്റെ വികസന ക്ഷേമ പദ്ധതികൾ ഓരോന്നായി ചർച്ചക്കെടുക്കാമെന്ന ആത്മവിശ്വാസമുണ്ടെന്നും പറഞ്ഞാണ് മന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. പത്ത് വർഷത്തിനിടെ ന്യൂ നോർമൽ കേരളം ഉണ്ടാകും. കേരളത്തിലെ കൂട്ടായ്മയിൽ വിഷം കലർത്താൻ വർഗ്ഗീയ ശക്തികളുടെ ശ്രമം നടക്കുന്നതായും മന്ത്രി പറഞ്ഞു. കേന്ദ്രത്തെ വിമർശിച്ചു കൊണ്ടായിരുന്നു മന്ത്രിയുടെ ബജറ്റ് അവതരണം തുടങ്ങിയത്. കേരളത്തെ തകർക്കാൻ വർഗീയ ശക്തികൾ തക്കം പാർത്തിരിക്കുകയാണ്. ഇതിനെ കേരളം ഫലപ്രദമായി പ്രതിരോധിക്കുന്നുണ്ട്. മത രാഷ്ട്ര വാദികൾ…
