- ബഹ്റൈൻ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്
- നടുറോഡിൽ യുവാവിനെ മർദിച്ച കേസ്; കൊരട്ടി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
- കൊയിലാണ്ടിക്കൂട്ടം ബഹ്റൈൻ ചാപ്റ്റർ കുടുംബസംഗമം സംഘടിപ്പിച്ചു
- 35,000 കോടിയുടെ വമ്പൻ പ്ലാന്റ്; മാരുതി സുസുക്കിയുടെ പുതിയ യുഗത്തിന് തുടക്കം
- വിദേശ വനിതകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പാക് ഉപപ്രധാനമന്ത്രിയുടെ കൊച്ചുമകനെതിരെ എഫ്.ഐ.ആർ
- കാഫിർ സ്ക്രീൻഷോട്ട് കേസ്; ജാമ്യത്തിൽ പുറത്തിറങ്ങിയ ജിതിൻ ഭാസ്കറിന് സ്വീകരണം
- ചരിത്രം കുറിച്ച് ഈജിപ്ത്; പെനാൽറ്റി ഷൂട്ടൗട്ടിൽ ഓസ്ട്രേലിയയെ വീഴ്ത്തി പ്രീക്വാർട്ടറിൽ
- ബി.ക്യു.എ അവലോകനത്തിൽ ഇന്ത്യൻ സ്കൂളിന് ‘ഗുഡ്’ റേറ്റിംഗ്
Author: News Desk
മനാമ: സൈനികരുടെ പങ്കാളിത്തം ഉള്‍പ്പെട്ട ‘അറേബ്യന്‍ ഗള്‍ഫ് സെക്യൂരിറ്റി 4’ അഭ്യാസത്തില്‍ ആദ്യ ആഴ്ചയില്‍ ബഹ്റൈന്‍ പോലീസ് പങ്കെടുത്തു.ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) അംഗരാജ്യങ്ങളിലുടനീളം സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായുള്ള അഭ്യാസത്തിന്റെ ശേഷിക്കുന്ന കാലയളവില്‍ കൂടുതല്‍ വിപുലമായ ഘട്ടങ്ങളിലേക്ക് നീങ്ങാനുള്ള തയ്യാറെടുപ്പാണിത്.നിലവില്‍ ഖത്തറില്‍ നടക്കുന്ന ഈ അഭ്യാസത്തിന്റെ പ്രാരംഭ ഘട്ടം ഗള്‍ഫ് വര്‍ക്കിംഗ് ടീമുകള്‍ക്കിടയിലുള്ള സംയോജനം ശക്തിപ്പെടുത്തുന്നതിലും സംയുക്ത പ്രവര്‍ത്തന മാനേജ്‌മെന്റ് സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിലും ശ്രദ്ധേയമായ ഫലങ്ങളുണ്ടാക്കിയിട്ടുണ്ട്.
മനാമ: ബഹ്‌റൈനില്‍ പുതുതായി സ്ഥാപിച്ച സ്മാര്‍ട്ട് ട്രാഫിക് ക്യാമറകളടക്കം ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താനുപയോഗിക്കുന്ന പുതിയ സംവിധാനങ്ങളെക്കുറിച്ച് ബോധവല്‍കരണ പരിപാടികള്‍ ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്, ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്‍മെന്റ് അതോറിറ്റിയുമായി ഏകോപിപ്പിച്ച് ആഭ്യന്തര മന്ത്രാലയം നടത്തുന്ന ബോധവല്‍കരണത്തിന് അവന്യൂസ് മാളിലാണ് തുടക്കം കുറിച്ചത്.ഡയറക്ടറേറ്റ് നല്‍കുന്ന ട്രാഫിക് സേവനങ്ങള്‍ പരിചയപ്പെടുത്തുന്നതിനും അവയില്‍നിന്ന് എങ്ങനെ പ്രയോജനം നേടാമെന്ന് വിശദീകരിക്കുന്നതിനും പുറമെ പുതിയ ട്രാഫിക് ക്യാമറകളുമായി ബന്ധപ്പെട്ട നിരവധി അവബോധ, വിദ്യാഭ്യാസ പരിപാടികളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ബിന്നി സെബാസ്റ്റ്യന്‍ ‘രാശി’യിലൂടെ നായികയാവുന്നു,ചിത്രത്തിന്റെഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് .
കൊച്ചി: കുടുംബ പ്രേക്ഷകരുടെ പ്രിയതാരം ബിന്നി സെബാസ്റ്റ്യന്‍ നായികയായ പുതിയ സിനിമ ‘രാശി’ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. പ്രമുഖ പരസ്യകലാ സംവിധായകനും, നിരവധി അവാർഡുകൾക്ക് അർഹമായ ഷോർട്ഫിലിമുകളിലൂടെ ശ്രദ്ധേയനുമായ ബിനു സി ബെന്നി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് രാശി.ഈ സിനിമയിലൂടെയാണ് നടിയും ,ബിഗ്ബോസ് സെവന്‍ സീസണിലെ ശ്രദ്ധേയ താരവുമായ ബിന്നി നായികയാവുന്നത്. മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ റൊമാന്‍റിക് സീരിയലായ ഗീതാഗോവിന്ദത്തിലൂടെയാണ് ബിന്നി സെബാസ്റ്റ്യന്‍ കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയത്, മമ്മൂട്ടി ചിത്രമായ ‘തോപ്പില്‍ ജോപ്പനില്‍’ ആന്‍ഡ്രിയയുടെ കുട്ടികാലം അവതരിപ്പിച്ചുകൊണ്ട്, മമ്മൂട്ടിയുടെ കുട്ടിക്കാലത്തെ നായികാ കഥാപാത്രമായും ബിന്നി തിളങ്ങിയിരുന്നു. ഏത് സാമൂഹ്യ വിഷയങ്ങളിലും സ്വന്തം നിലപാടുകളും തീരുമാനങ്ങളും ഉറച്ച ശബ്ദത്തോടെ പറയുവാന്‍ ധൈര്യം കാട്ടുന്നതിലൂടെ സമൂഹമാധ്യമങ്ങളിലും ഏറെ ശ്രദ്ധേയയാണ് ബിന്നി. ചിത്രത്തിലെ നായകൻ നൂബിൻ ജോണിയാണ്. കേരളത്തിൽ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതും,ആദ്യാവസാനം ദുരൂഹത നിറഞ്ഞു നിൽക്കുന്നതുമായ ഒരു സിനിമയാണ്…
‘നടിയെ ആക്രമിച്ച കേസിലെ ശിക്ഷ റദ്ദാക്കണം’; ഒന്നാം പ്രതി പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി. പൾസർ സുനി അടക്കം നാല് പ്രതികളാണ് ശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. 20 വർഷത്തെ കഠിന തടവാണ് പൾസർ സുനിക്ക് വിചാരണ കോടതി വിധിച്ചത്. കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്കും 20 വർഷം തടവും 50,000 പിഴയുമാണ് ലഭിച്ചത്. ഒന്നാം പ്രതി പെരുമ്പാവൂര്‍ വേങ്ങൂര്‍ നടുവിലേക്കുടി വീട്ടില്‍ സുരേന്ദ്രന്‍ മകന്‍ സുനില്‍ എന്‍ എസ് എന്ന പള്‍സര്‍ സുനി, രണ്ടാം പ്രതി കൊരട്ടി തിരുമുടികുന്നുകര പുതുശേരി വീട്ടില്‍ ആന്‍റണി മകന്‍ മാര്‍ട്ടിന്‍ ആന്‍റണി, മൂന്നാം പ്രതി തമ്മനം മണപ്പാട്ടിപ്പറമ്പില്‍ ബാബു മകന്‍ ബി.മണികണ്ഠന്‍, നാലാം പ്രതി കണ്ണൂര്‍ കതിരൂര്‍ മംഗലശ്ശേരി വീട്ടില്‍ രാമകൃഷ്ണന്‍ മകന്‍ വി പി വിജീഷ്, അഞ്ചാം എറണാകുളം കുന്നുംപുറം പള്ളിക്കപ്പറമ്പില്‍ വീട്ടില്‍ ഹസ്സന്‍ മകന്‍ എച്ച് സലീം എന്ന വടിവാള്‍ സലിം, ആറാം പ്രതി തിരുവല്ല പെരിങ്ങറ പഴയനിലത്തില്‍…
യുവതിയെ കൊന്നതില്‍ കുറ്റബോധമുണ്ടെന്ന് വൈശാഖൻ, എല്ലാം ‘ഭാര്യയ്ക്കറിയാം’; മാളിക്കടവിലെ കൊലപാതകത്തില്‍ തെളിവെടുപ്പ്
കോഴിക്കോട്: കോഴിക്കോട് മാളിക്കടവിലെ യുവതിയുടെ കൊലപാതകത്തില്‍ പ്രതി വൈശാഖനുമായി തെളിവെടുപ്പ് നടത്തി പൊലീസ്. മാളിക്കടവിലെ വൈശാഖൻ്റെ ഇൻ്റസ്ട്രിയിലാണ് തെളിവെടുപ്പ് നടത്തിയത്. ജ്യൂസ് വാങ്ങിയ കടയിലും, ഉറക്ക ഗുളിക വാങ്ങിയ മെഡിക്കൽ ഷോപ്പിലും തെളിവെടുപ്പ് നടത്തും. കൊലപാതകത്തില്‍ കുറ്റബോധമുണ്ടെന്ന് പ്രതി വൈശാഖൻ പറഞ്ഞു. കൃത്യം നടത്തിയത് ഭാര്യയ്ക്കറിയാം എന്നും വൈശാഖൻ പറഞ്ഞു. കൊല നടത്തിയ സ്ഥാപനത്തിലും ഉറക്കഗുളികയും ജ്യൂസും വാങ്ങിയ സ്ഥലത്തും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും. അഞ്ച് ദിവസത്തേക്കാണ് പ്രതിയെ പൊലീസിന് കസ്റ്റഡിയിൽ ലഭിച്ചത്. പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി മറ്റൊരു എഫ്ഐആറും കഴിഞ്ഞ ദിവസം പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു. പതിനാറുവയസുമുതൽ തന്നെ വൈശാഖൻ പീഡനത്തിന് ഇരയാക്കുന്നുണ്ടെന്ന് യുവതി ഡയറിയിൽ കുറിച്ചിരുന്നു. ഇക്കകഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒരുമിച്ച് ജീവനൊടുക്കാമെന്ന് പറഞ്ഞു വിളിച്ചുവരുത്തി സ്വന്തം സ്ഥാപനത്തിൽ വച്ച് വൈശാഖൻ യുവതിയെ കൊലപ്പെടുത്തിയത്. യുവതിയുമായുള്ള ബന്ധം ഭാര്യ അറിയുമെന്ന ഭയത്തിലായിരുന്നു കൊലപാതകം. എലത്തൂർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
തിരുവനന്തപുരം : കെ-റെയിൽ വിട്ട് സർക്കാർ പ്രഖ്യാപിച്ച ആർആർടി ലൈനിൻറെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 100 കോടിയാണ് ബജറ്റ് വിഹിതം. കെ-റെയിൽ എന്ന പേരിൽ പിടിവാശിയില്ലെന്നും കേന്ദ്രം അനുമതി നൽകിയാൽ സംസ്ഥാനം എല്ലാ സഹകരണവും ഉറപ്പാക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. കെ-റെയിൽ തന്നെ വേണമെന്ന പിടിവാശി വിട്ടു. പക്ഷെ തെക്ക്-വടക്ക് ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽപാത വേണം. ഇന്നലെ മന്ത്രിസഭായോഗം അംഗീകരിച്ച ആർആർടിയിലാണ് ഇനിയുള്ള എല്ലാ പ്രതീക്ഷകളും. കൊച്ചി മെട്രോയെയും ഇനി വരാനുള്ള തിരുവനന്തപുരം-കോഴിക്കോട് മെട്രോകളെയും യോജിപ്പിച്ചാണ് ആർആർടി എസ്.പൂർണ്ണരൂപത്തിലാകാൻ 12 വർഷം എടുക്കുമെന്ന് സർക്കാർ തന്നെ സമ്മതിക്കുന്ന പദ്ധതി വികസന അജണ്ടയിൽ പിന്നോട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കാലത്ത് ഇടത് സർക്കാർ നൽകുന്ന സന്ദേശമാണ്. കെ- റെയിലിന് ഉടക്ക് റെയിൽവെ മന്ത്രാലയമാണെങ്കിൽ ആർആർടിഎസിനോട് കേന്ദ്ര നഗരകാര്യവകുപ്പിന് അനുകൂല നിലപാടുള്ളതിൽ സംസ്ഥാനത്തിന് പ്രതീക്ഷയുണ്ട്. പക്ഷെ കെ-റെയിലിനുള്ള ഇ ശ്രീധരൻറെ ബദലിനോടുള്ള കേന്ദ്ര നിലപാട് നിർണ്ണായകമാകും. കേന്ദ്ര സർക്കാറിൽ നല്ല സ്വാധീനമുള്ള മെട്രോ മാൻ ബദലിന് ഈയാഴ്ച അംഗീകാരം കിട്ടുമെന്നാണ് കരുതുന്നത്.…
മനാമ: ബഹ്‌റൈനില്‍ റോയല്‍ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ (ആര്‍.എച്ച്.എഫ്) സംഘടിപ്പിച്ച വസന്തോത്സവം സമാപിച്ചു.സാക്കിറിലെ അദാരി പാര്‍ക്കിലും പരിസരങ്ങളിലുമായി ഒരാഴ്ചക്കാലമായി നടന്ന ഉത്സവത്തില്‍ നിരവധി കുടുംബങ്ങളുടെ പങ്കാളിത്തമുണ്ടായി. വൈവിധ്യമേറിയ പരിപാടികള്‍ ഉത്സവത്തിലുണ്ടായിരുന്നു.ആര്‍.എച്ച്.എഫിന്റെ സാമൂഹ്യക്ഷേമ നടപടികളുടെ ഭാഗമായാണ് ഉത്സവം സംഘടിപ്പിച്ചത്.
മനാമ: ഭക്ഷ്യസുരക്ഷാ നടപടികളുടെ ഭാഗമായി 2025ല്‍ ബഹ്‌റൈനില്‍ അധികൃതര്‍ പരിശോധിച്ചത് 4,92,000 ടണ്‍ ഭക്ഷ്യവസ്തുക്കള്‍.ഇതില്‍ കാര്‍ഷികോല്‍പന്നങ്ങളും അറവുമൃഗങ്ങളുമെല്ലാം ഉള്‍പ്പെടുമെന്ന് മുനിസിപ്പാലിറ്റീസ്, കൃഷികാര്യ മന്ത്രാലയത്തിലെ കൃഷി, മൃഗവിഭവകാര്യ അണ്ടര്‍ സെക്രട്ടറി എഞ്ചിനിയര്‍ അസിം അബ്ദുല്ലത്തീഫ് അബ്ദുള്ള പറഞ്ഞു. 1,74,000 അറവുമൃഗങ്ങളെയാണ് ഈ കാലയളവില്‍ പരിശോധിച്ചത്.കഴിഞ്ഞ വര്‍ഷം പച്ചക്കറികള്‍, പഴങ്ങള്‍, അറവുമൃഗങ്ങള്‍ എന്നിവയുടെ വിതരണം മുടക്കം വരാതെ സ്ഥിരമായി നിലനിര്‍ത്താനും കഴിഞ്ഞു. അറവുമൃഗങ്ങള്‍ക്ക് രോഗങ്ങളില്ലെന്ന് ഉറപ്പാക്കാന്‍ പ്രത്യേക ക്വാറന്റൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
മനാമ: ബഹ്‌റൈനില്‍ വാഹനാപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ സ്ത്രീക്ക് 9,000 ദിനാര്‍ നഷ്ടപരിഹാരം നല്‍കാന്‍ സിവില്‍ കോടതി വിധിച്ചു.കോടതി ചെലവുകള്‍, വക്കീല്‍ ഫീസ്, ചികിത്സാ ചെലവ്, വാഹനത്തിന്റെ അറ്റകുറ്റച്ചെലവ് എന്നിവയടക്കമാണിത്. ഇന്‍ഷുറന്‍സ് കമ്പനി ഒന്നാം പ്രതിയായും അപകടമുണ്ടാക്കിയ വാഹന ഉടമ രണ്ടാം പ്രതിയായുമാണ് കേസെടുത്തത്.സ്ത്രീ ചെറുമകനോടൊപ്പം ഒരു കാറില്‍ യാത്ര ചെയ്യുമ്പോള്‍ രണ്ടാം പ്രതി ഓടിച്ച കാര്‍ പിറകില്‍ വന്ന് ഇടിക്കുകയായിരുന്നു.
മനാമ: സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും നടപടിക്രമങ്ങള്‍ പുനഃക്രമീകരിക്കുന്നതിനുമുള്ള സര്‍ക്കാര്‍ ശ്രമങ്ങളുടെ ഭാഗമായി ബഹ്‌റൈന്‍ വ്യവസായ, വാണിജ്യ മന്ത്രാലയം ഇന്‍ഡസ്ട്രിയല്‍ പ്ലോട്ട് സര്‍വേ സേവനം വികസിപ്പിച്ചെടുത്തു.ഇതുവഴി സര്‍വീസ് ഓട്ടോമേഷനിലൂടെയും ആവശ്യമായ അംഗീകാരങ്ങളില്‍ കുറവിലൂടെയും സര്‍വേ നടപടിക്രമങ്ങള്‍ ഇലക്ട്രോണിക് രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഇത് നടപടിക്രമങ്ങള്‍ ലളിതമാക്കാനും നിക്ഷേപക അനുഭവം മെച്ചപ്പെടുത്തനും സഹായിക്കും.വികസിപ്പിച്ച സേവനത്തിന് കീഴില്‍ പ്രക്രിയ പൂര്‍ണ്ണമായും ഇലക്ട്രോണിക് ചാനലുകള്‍ വഴിയാണ്. സര്‍വേ ജോലികള്‍ക്ക് ഉത്തരവാദിയായ എഞ്ചിനീയറിംഗ് ഓഫീസിന് ഇലക്ട്രോണിക് സിസ്റ്റം വഴി നേരിട്ട് വ്യാവസായിക പ്ലോട്ട് കോ- ഓര്‍ഡിനേറ്റുകള്‍ നല്‍കുന്നു. ഇത് നേരിട്ടുള്ള സന്ദര്‍ശനങ്ങളുടെ ആവശ്യം ഇല്ലാതാക്കുകയും അതുവഴി നിക്ഷേപകരുടെ സമയവും പരിശ്രമവും കുറയ്ക്കുകയും ചെയ്യുന്നു.നടപടിക്രമങ്ങളുടെ എണ്ണവും കുറച്ചിട്ടുണ്ട്. കൂടാതെ സേവന ആവശ്യകതകള്‍ 25% കുറച്ചു. നടപടിക്രമങ്ങളുടെ സുതാര്യതയും വ്യക്തതയും വര്‍ധിപ്പിച്ചിട്ടുമുണ്ട്.പ്രവര്‍ത്തന കാര്യക്ഷമത വര്‍ധിപ്പിക്കാനും വിഭവങ്ങളുടെ ഒപ്റ്റിമല്‍ ഉപയോഗവും മന്ത്രാലയത്തിനുള്ളിലെ സുതാര്യതയും ശക്തിപ്പെടുത്താനും നൂതന ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ മന്ത്രാലയം സ്വീകരിക്കുന്നതിന്റെ ഭാഗമാണ് ഈ സേവനമെന്ന് വ്യവസായ, വാണിജ്യ മന്ത്രാലയം അണ്ടര്‍സെക്രട്ടറി എമാന്‍…
