- ‘എന്നെ വധിക്കാൻ ശ്രമിച്ചാൽ ഇറാനിലേക്ക് 1000 മിസൈലുകൾ പായും’; ട്രംപിന്റെ ഭീഷണിക്ക് തിരിച്ചടിയുമായി ഇറാൻ
- നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാലുപേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
- ഡോ. പി. വി. ചെറിയാന്റെ അനുസ്മരണാർത്ഥം സംയുക്ത അനുശോചന-പ്രാർത്ഥനാ യോഗം സംഘടിപ്പിച്ചു
- പത്തനാപുരത്ത് 19-കാരിക്ക് നേരെ ക്രൂര മർദനം; യുവതിയെ വലിച്ചിഴച്ച് ആക്രമിച്ച സംഭവം, ഒരാൾ അറസ്റ്റിൽ
- ‘കോടതിയോട് ഏറ്റുമുട്ടരുത്; ഒരു സർക്കാരിനും രക്ഷിക്കാനാകില്ല’: കെ ബിജു ഐഎഎസിന്റെ മാപ്പപേക്ഷ ഹൈക്കോടതി മടക്കി
- കുംഭമേള വൈറൽ താരത്തിനും ഭർത്താവിനുമുള്ള പൊലീസ് സംരക്ഷണം ഹൈക്കോടതി പിൻവലിച്ചു
- രാമക്ഷേത്ര സംഭാവനത്തട്ടിപ്പ്: മോഷണപ്പണം ഓഹരി വിപണിയിൽ നിക്ഷേപിച്ചു; 30 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
- ഇൻസ്റ്റഗ്രാം പരിചയം ചതിയായി; യുവാവിൻറെ സ്വകാര്യ ഭാഗങ്ങളില് കടിച്ചു പരിക്കേൽപ്പിച്ച് സ്വർണമാലയും മൊബൈലും തട്ടിയെടുത്ത യുവതി പിടിയിൽ
Author: News Desk
മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ സ്കൂൾ ഏറെ പരിതാപകരമായ അവസ്ഥയിലായെന്ന് ആരോപണം ബഹ്‌റൈൻ: ഇന്ത്യൻ സ്കൂളിന്റെ നല്ല പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ മൂന്ന് വർഷമായി ഇന്ത്യൻ സ്കൂൾ ഭരണസമിതിയായ പിപിഎയുമായി സഹകരിച്ചിരുന്നതെന്ന് ഇൻഡക്സ് ബഹ്‌റൈൻ അറിയിച്ചു. എന്നാൽ സ്കൂളിന്റെയും വിദ്യാർത്ഥികളുടെയും അധ്യാപകരടക്കമുള്ള ജീവനക്കാരുടെയും ക്ഷേമത്തിനായുള്ള പുരോഗമനപരമായ പ്രവർത്തനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷകൾ നിറവേറ്റപ്പെട്ടില്ലെന്നും സംഘടന ആരോപിച്ചു. മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ സ്കൂൾ ഏറെ പരിതാപകരമായ അവസ്ഥയിലേക്കാണ് ഇപ്പോഴത്തെ ഭരണസമിതി എത്തിച്ചതെന്ന് ഇൻഡക്സ് ബഹ്‌റൈൻ പ്രസ്താവനയിൽ പറഞ്ഞു. തിരഞ്ഞെടുത്ത ഭരണസമിതിയെ പോലും വേണ്ട വിധത്തിൽ പരിഗണിക്കാതെ, രക്ഷിതാക്കളല്ലാത്ത മുൻ ഭരണസമിതി മേധാവിയും പിപിഎയിലെ ചില നേതാക്കളും നിലവിലെ ഭരണസമിതിയിലെ ചിലരും ചേർന്നാണ് നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്നും പ്രസ്താവനയിൽ ആരോപിക്കുന്നു. പുതിയ പ്രിൻസിപ്പലിനെ നിയമിക്കുമെന്ന് പറഞ്ഞിട്ട് മൂന്ന് വർഷമായെന്നും, നിലവിലെ പ്രിൻസിപ്പലിനെ പ്രാധാന്യമില്ലാത്ത നിലയിലാക്കി മറ്റൊരു അധികാരകേന്ദ്രമാണ് സ്കൂൾ നിയന്ത്രിക്കുന്നതെന്നും സംഘടന ആരോപിച്ചു. ഇതിന്റെ ദോഷഫലങ്ങൾ അനുഭവിക്കുന്നത് വിദ്യാർത്ഥികളും അധ്യാപകരുമാണെന്നും പ്രസ്താവനയിൽ പറയുന്നു.…
വിദ്യാർത്ഥിനികളെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന് 47 വർഷം കഠിന തടവ്; മൂന്ന് കേസുകളിലായി 98 വർഷം ജയിലിൽ
തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനായി വന്ന വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ക്രിക്കറ്റ് കോച്ച് ആയ പ്രതി വള്ളക്കടവ് ശ്രീവരാഹം സ്വദേശി മനു എം. (40)നെ മൂന്നാമത്തെ കേസിൽ 47 വർഷം കഠിന തടവും 79,000 രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പ്രത്യേക പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചു. നാലാമത്തെ കേസിലും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ആദ്യ രണ്ടു കേസിലെയും ശിക്ഷാ കാലാവധിക്ക് ശേഷമേ ഈ കേസിലെ ശിക്ഷ ആരംഭിക്കുകയുള്ളൂ എന്നും വിധിന്യായത്തിൽ പറയുന്നു. ക്രിമിനൽ നടപടി ചട്ടം സെക്ഷൻ 427 പ്രകാരം പ്രതിയുടെ ഓരോ കേസുകളിലെ ശിക്ഷ കാലാവധി കഴിഞ്ഞതിനു ശേഷം ഈ ശിക്ഷകൾ നടപ്പിലാക്കണം എന്ന് പ്രോസീക്യൂഷൻ വാദിച്ചു. അത് പരിഗണിച്ചാണ് കോടതി പ്രത്യേകം ശിക്ഷാ കാലാവധി വിധിച്ചത്. തിരുവനന്തപുരത്തെ പ്രമുഖ ക്രിക്കറ്റ് കോച്ചിംഗ് സെന്ററിൽ 2018 ൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് കോച്ചിങ്ങിനായി കുട്ടി എത്തുന്നത്. ആദ്യ കുറച്ച് നാളുകൾക്ക് ശേഷം കുട്ടിയെ പരിശീലനത്തിന്…
മനാമ:ബഹ്റൈൻ എ.കെ.സി.സി കുടുംബ സംഗമം “സമ്മർ ഇൻ ബഹ്റൈൻ” വ്യത്യസ്തതകൾ കൊണ്ട് ശ്രദ്ധേയമായി. സമ്മർ ഇൻ ബഹ്റൈന്റെ ഔദ്യോഗികമായ ഉദ്ഘാടനം ബഹ്റൈൻ എ.കെ.സി.സി പ്രസിഡണ്ടും ഗ്ലോബൽ സെക്രട്ടറിയുമായ ചാൾസ് ആലുക്ക നിർവഹിച്ചു ആധുനിക സമൂഹത്തിൽ കുടുംബ ബന്ധങ്ങളുടെ ദൃഢതയും, പരസ്പര സ്നേഹവും നിലനിർത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അദ്ദേഹം ഊന്നി പറഞ്ഞു. കുടുംബാംഗങ്ങൾക്കായി വൈവിധ്യമാർന്ന കലാപരിപാടികളും കുട്ടികൾക്കായിയുള്ള മത്സരങ്ങളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ബഹ്റൈൻ എ.കെ.സി.സി. മാതൃവേദി പ്രസിഡണ്ട് ലിവിൻ ജിബി, ഭാരവാഹികളായ മെയ്മോള്‍ ചാൾസ്, സുനു രതീഷ്, ജിൻസി ജീവൻ, സിന്ധു ബൈജു, യൂത്ത് വിങ് ഭാരവാഹികളായ സംഗീത് ജെൻസൻ, നിഷാന്ത്, ഏബിൾ ബൈജു, ജെന്നിഫർ ജീവൻ, എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ സുനിൽ.പി.തോമസ്, ഷിനോയ് പുളിക്കൻ, ജോഷി വിതയത്തിൽ, ജോയ്സൺ, ഭാരവാഹികളായ പോൾ ഉറുവത്ത്, ജെൻസൻ ദേവസ്സി, അലക്സ് സ്കറിയ, രതീഷ് സെബാസ്റ്റ്യൻ, പോളി വിതയത്തിൽ, ജിബി അലക്സ്, ജസ്റ്റിൻ ജോർജ്, എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ആഷിക്,ആൽബിൻ, ലിജോ,ജോമോൻ, ലിഫി, അജീഷ്…
മനാമ: ലോക രക്തദാന ദിനാഘോഷത്തിന്റെ ഭാഗമായി ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പ്ളേറ്റ്ലെറ്റ്സ് ഉൾപ്പെടെ നൂറോളം പേര് ക്യാമ്പിൽ രക്തം നൽകി. ബിഡികെ ബഹ്‌റൈൻ രക്ഷാധികാരി ടി. ജെ. ഗിരീഷ്, പ്രസിഡന്റ് റോജി ജോൺ, ജനറൽ സെക്രട്ടറി രേഷ്മ ഗിരീഷ്, വൈസ് പ്രസിഡന്റ്മാരായ സുരേഷ് പുത്തൻവിളയിൽ, സലീന റാഫി, ആക്ടിങ് ട്രെഷറർ രാജേഷ് പന്മന, ട്രാൻസ്‌പോർട്ടേഷൻ ഇൻ ചാർജ് ടി കെ മൊയ്‌തു, ക്യാമ്പ് കോർഡിനേറ്റർസ് സാബു അഗസ്റ്റിൻ, വിനീത വിജയൻ, സെൻതിൽ കുമാർ സുനിൽ മണവളപ്പിൽ, എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ ശ്രീജ ശ്രീധരൻ, സുജേഷ് എണ്ണക്കാട്, പ്രജി വി. ചേവായൂർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
മനാമ: ജൂൺ 27 ശനിയാഴ്ച പുലർച്ചെ ബഹ്‌റൈനെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണത്തെ ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ പരമാധികാരത്തിനെതിരായ തുറന്ന ലംഘനവും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്ക് ഗുരുതര ഭീഷണിയുമാണ് ആക്രമണമെന്ന് മന്ത്രാലയം വ്യക്തമാക്കി. സിവിലിയൻമാരെയും സിവിലിയൻ സൗകര്യങ്ങളെയും ലക്ഷ്യമിടുന്നത് നിരോധിക്കുന്ന അന്താരാഷ്ട്ര നിയമങ്ങളും ഉടമ്പടികളും ലംഘിക്കുന്നതാണ് ഈ ആക്രമണമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇത് അംഗീകരിക്കാനാവാത്ത ആക്രമണ നടപടിയാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. പ്രാദേശികവും അന്താരാഷ്ട്രവുമായ സംഘർഷം കുറയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടയിലും ഇറാൻ ആക്രമണം തുടരുന്നത് സമാധാനവും സ്ഥിരതയും തകർക്കുന്നതിന് ടെഹ്‌റാനെ പൂർണ്ണ ഉത്തരവാദിയാക്കുന്നതാണെന്ന് മന്ത്രാലയം പറഞ്ഞു. പ്രദേശത്ത് അരാജകത്വം വിതയ്ക്കുകയും സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുകയും ചെയ്യുന്ന നയമാണ് ഇത്തരം നടപടികൾ വ്യക്തമാക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു. ഭീഷണിയിലൂടെയോ ആക്രമണത്തിലൂടെയോ സുരക്ഷ കൈവരിക്കാനാവില്ലെന്നും, രാജ്യത്തിന്റെ പരമാധികാരവും ദേശീയ ഐക്യവും സ്ഥിരതയും സംരക്ഷിക്കുന്നതിൽ ബഹ്‌റൈൻ ഉറച്ചുനിൽക്കുന്നതായും മന്ത്രാലയം അറിയിച്ചു.
തൃശൂർ: 323 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവതികൾ ഉൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂർ പാവറട്ടി സ്വദേശികളായ ഷിഫാസ്, ജിഷ്ണു, വിദ്യ, ശ്രീലക്ഷ്മി എന്നിവരാണ് പിടിയിലായത്. സിറ്റി ഡാൻസാഫ് സംഘവും പൊലീസും ചേർന്ന് പീച്ചി വാണിയംപാറയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികൾ പിടിയിലായത്. പരിശോധനയില്‍ സ്ത്രീകളില്‍ ഒരാളുടെ രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയില്‍ രണ്ട് ഗ്രാം എംഡിഎംഎ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. തുടർന്ന് പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഷിഫാസിന്റെ കാക്കശ്ശേരിയിലെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. ഇവിടെ നിന്ന് 20 ഗ്രാം എംഡിഎംഎ കൂടി പിടിച്ചെടുത്തു. ഇതിനു പിന്നാലെ ഗുരുവായൂർ പഞ്ചാരമുക്കിലെ അലുമിനിയം ഫാബ്രിക്കേഷൻ കടയിൽ നടത്തിയ പരിശോധനയിൽ 300 ഗ്രാം എംഡിഎംഎയും പൊലീസ് കണ്ടെടുത്തു. പിടിച്ചെടുത്ത മയക്കുമരുന്നിന്റെ ഉറവിടം, വിതരണ ശൃംഖല, ലക്ഷ്യമിട്ടിരുന്ന കേന്ദ്രങ്ങൾ എന്നിവയെക്കുറിച്ച് പൊലീസ് അന്വേഷണം ശക്തമാക്കി.
ശബരിമല സ്വർണക്കവർച്ചാ കേസ് സിബിഐക്ക് വിടണം; 2018 മുതൽ ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം: ബിജെപി
ശബരിമലയുമായി ബന്ധപ്പെട്ട ഗുരുതര വിഷയങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മുഖ്യമന്ത്രിക്ക് കത്ത് നൽകി. ശബരിമല സ്വർണക്കവർച്ചാ കേസിലെ സത്യം പുറത്തുകൊണ്ടുവരാനും ക്ഷേത്രസമ്പത്തിന്റെ സുരക്ഷയും സുതാര്യതയും ഉറപ്പാക്കാനും കേസ് സിബിഐക്ക് കൈമാറണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. 2018 മുതൽ ശബരിമല ആചാരസംരക്ഷണ സമരങ്ങളിൽ പങ്കെടുത്ത അയ്യപ്പഭക്തർക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്ന എല്ലാ കേസുകളും നിരുപാധികം പിൻവലിക്കണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഭക്തരുടെ വിശ്വാസത്തെയും ആചാരങ്ങളെയും ബാധിക്കുന്ന തരത്തിൽ മാറിയതായി കത്തിൽ ചൂണ്ടിക്കാട്ടുന്നു. 2018ലെ സംഭവവികാസങ്ങൾ അയ്യപ്പഭക്തരുടെ മനസ്സിൽ വലിയ മുറിവുണ്ടാക്കിയതായും, 2025ൽ ശബരിമല ക്ഷേത്രത്തിലെ സ്വർണം മോഷണം പോയതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നത് ഭക്തരുടെ ആശങ്കകൾ കൂടുതൽ വർധിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഭക്തരുടെ വിശ്വാസവും അവകാശങ്ങളും സംരക്ഷിക്കുന്ന നിലപാടാണ് ബിജെപി എപ്പോഴും സ്വീകരിച്ചിട്ടുള്ളതെന്നും, മുൻ സർക്കാരിന്റെ കാലത്തും ഈ വിഷയങ്ങൾ ശക്തമായി ഉന്നയിച്ചിരുന്നുവെന്നും കത്തിൽ പറയുന്നു. പുതിയ സർക്കാർ…
മനാമ: സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലും ലളിതമായും ജനങ്ങളിലെത്തിക്കുന്നതിനായി ബഹ്‌റൈൻ സർക്കാർ 18 പൊതുസ്ഥാപനങ്ങളിലെ 88 സേവനങ്ങൾ നവീകരിച്ചു. 2026 ജനുവരി 15 മുതൽ ജൂൺ 24 വരെയുള്ള കാലയളവിലാണ് ഈ സേവനങ്ങൾ മെച്ചപ്പെടുത്തിയത്. സേവന വിതരണത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുക, നടപടിക്രമങ്ങൾ ലളിതമാക്കുക, സർക്കാർ പ്രവർത്തനങ്ങളിൽ ഡിജിറ്റൽ പരിവർത്തനം ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ പരിഷ്‌കരണങ്ങൾ നടപ്പിലാക്കിയത്. പ്രധാന പരിഷ്‌കരണങ്ങളുടെ ഭാഗമായി നീതിന്യായ, ഇസ്ലാമിക കാര്യ, എൻഡോവ്‌മെന്റ് മന്ത്രാലയം ചെക്ക് ശേഖരണ നടപടികൾ കൂടുതൽ വേഗത്തിലാക്കി. വിദ്യാഭ്യാസ മന്ത്രാലയം സ്വകാര്യ സ്കൂൾ ബിരുദധാരികൾക്കുള്ള സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ, ഇക്വിവലൻസി സേവനങ്ങൾ ലളിതമാക്കി. പ്രോസസ്സിംഗ് സമയം കുറയ്ക്കുകയും QR കോഡ് പരിശോധന സംവിധാനം ഉൾപ്പെടുത്തുകയും ചെയ്തു. സർവേ ആൻഡ് ലാൻഡ് രജിസ്ട്രേഷൻ ബ്യൂറോ മറൈൻ സർവേ അപേക്ഷാ സേവനം വേഗത്തിലാക്കുകയും അപേക്ഷകളുടെ പുരോഗതി സ്വയമേവ ട്രാക്ക് ചെയ്യുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുകയും ചെയ്തു. പ്രവേശന പരീക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത വിദ്യാർത്ഥികൾക്കായി അക്കാദമിക് പ്രോഗ്രാം തിരഞ്ഞെടുപ്പ് സേവനം…
വീടുകളിൽ മോദിയുടെ ചിത്രം വെയ്ക്കുന്നതിൽ പ്രശ്നമില്ല; കേന്ദ്രവുമായി അനാരോഗ്യകരമായ ചർച്ചകൾക്കില്ലെന്ന് മന്ത്രി കെ എം ഷാജി
തിരുവനന്തപുരം: പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിർമിക്കുന്ന വീടുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉൾപ്പെടുന്ന എംബ്ലം പതിപ്പിക്കുന്നതിൽ പ്രശ്നമില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി പറഞ്ഞു. എംബ്ലം പതിപ്പിക്കുന്നതിന്റെ പേരിൽ കേന്ദ്ര സർക്കാർ അനുവദിക്കുന്ന ധനസഹായം നഷ്ടപ്പെടുത്തേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലുണ്ടായിരുന്ന കാലത്തും ഇന്ദിര ആവാസ് യോജന പോലുള്ള പേരുകളിൽ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടെന്ന് കെ എം ഷാജി ചൂണ്ടിക്കാട്ടി. അതുപോലെ ഇപ്പോഴുള്ള പദ്ധതികളുടെ പേരിലോ എംബ്ലത്തിലോ അനാവശ്യമായ തർക്കത്തിലേക്ക് പോകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരുമായി അനാരോഗ്യകരമായ ഒരു ചർച്ചയിലേക്ക് പോകാൻ സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് നാല് വിഭാഗങ്ങളിലായാണ് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം സഹായം അനുവദിക്കുന്നത്. ചേരി നിർമ്മാർജ്ജനത്തിനായി ഒരു ലക്ഷം രൂപയും ഗുണഭോക്താക്കൾ നേരിട്ട് വീടുകൾ നിർമിക്കുന്നതിന് ഒന്നര ലക്ഷം രൂപ വീതവും അനുവദിക്കുന്നു. വായ്പയെടുത്ത് വീട് നിർമിക്കുന്നവർക്ക് 2.67…
തിരു: വൈസ്മെൻ ഇന്റർനാഷണൽ ഇന്ത്യ ഏരിയയിലെ ഏറ്റവും പഴക്കം ചെന്ന ക്ലബ്ബ്കളിൽ ഒന്നായ വൈസ്മെൻസ് ക്ലബ് ഓഫ് ട്രിവാൻഡ്രത്തിന്റെ എഴുപത്തിഅഞ്ചാം വാർഷികാഘോഷം തിരുവനന്തപുരം YMCA യിൽ നടന്നസമ്മേളനത്തിൽ കേരളസംസ്ഥാന ആരോഗ്യവകുപ്പു മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ എല്ലാ പ്രശ്നങ്ങളും സർക്കാരുകൾ മാത്രം വിചാരിച്ചാൽ പരിഹരിക്കാൻ കഴിയില്ല എന്നും ഇക്കാര്യത്തിൽ വൈസ്മെൻ ഇന്റർനാഷണൽ പോലെയുള്ള സാമൂഹിക സേവനപ്രസ്ഥാനങ്ങൾക്ക് കാര്യമായ പങ്ക് വഹിക്കാൻ കഴിയും എന്നും അദ്ദേഹം പറഞ്ഞു.ഈ വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണത്തോടൊപ്പം ക്ലബ്ബ് ഏറ്റെടുക്കുന്ന വിവിധ സാമൂഹിക സേവനപദ്ധതികളായ വയോജനസംരക്ഷണം( Care the Aged )പരിപാടിയിൽ വയോജനങ്ങൾക്ക് ഉതകുന്ന സാമഗ്രികൾ വിതരണം ചെയ്യുക , ലഹരി മരുന്നുകളുടെ വർജ്ജനം (say no to drugs ), സസ്യസംരക്ഷണത്തിനു ഊന്നൽ നൽകുന്ന മേക്ക് ദി നെയ്ബർഹൂഡ് ഗ്രീൻ, കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കുവാൻ അനാഥാലയങ്ങളിലെ ലൈബ്രറികൾക്ക് പുസ്തകങ്ങൾ സംഭാവന നൽകുക എന്നീ ഉദ്യമങ്ങൾക്ക് ക്ലബ്ബ് തുടക്കം കുറിച്ചു. മുതിർന്ന വൈസ്മെൻ, വൈസ് വുമൺ…
