- ബഹ്റൈനിലേക്ക് കൂടുതൽ ബജറ്റ് വിമാന സർവീസുകൾ വരുന്നു
- പിണറായിക്കൊപ്പം ജോലി ചെയ്ത ഉദ്യോഗസ്ഥനെ വേണ്ടെന്ന് ഷിബു ബേബി ജോൺ, ഉദ്യോഗസ്ഥന് അസാധാരണ സ്ഥലം മാറ്റം
- കാഫിർ സ്ക്രീൻ ഷോട്ട് കേസ് അന്വേഷണം; 5 വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്മാരെ ചോദ്യം ചെയ്ത് എസ്ഐടി
- ദുബൈ വാഹനാപകടം: പരിക്കേറ്റവരില്‍ 2 മലയാളികള്‍; കുടുംബങ്ങള്‍ക്ക് രണ്ടര കോടിയുടെ സഹായവുമായി ഡോ. ഷംഷീര്‍ വയലില്‍
- സ്ത്രീകൾക്ക് ജൂൺ 15 മുതൽ KSRTC ഓർഡിനറി ബസുകളിൽ സൗജന്യയാത്ര; വർഷം 800 കോടി രൂപ സാമ്പത്തിക ബാധ്യത
- പ്രശസ്ത സംവിധായകൻ ഭാരതിരാജ അന്തരിച്ചു; ഇന്ത്യൻ സിനിമയ്ക്ക് തീരാനഷ്ടം
- വീണ്ടും ഇറാന് ആക്രമണം; വിജയകരമായി പ്രതിരോധിച്ച് ബഹ്റൈനും കുവൈത്തും
- ഐസിആർഎഫ് ബഹ്‌റൈൻ അസ്കറിൽ 200 ഓളം തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Author: News Desk
ഒരു കൂട്ടം യുവതാരങ്ങൾ അണിനിരക്കുന്ന ചിരിയുടെ ട്രെയിലർ റിലീസ് ചെയ്തു. പ്രമുഖ സംവിധായകരായ സിദ്ധിക്, ലാൽജോസ്, ആഷിക് അബു, അരുൺ ഗോപി, ഒമർ ലുലു എന്നിവരുടെ ഫേസ്ബുക് പേജിലുടെയാണ് ട്രെയിലർ റിലീസ് ചെയ്തത്. സുഹൃത്തിന്റെ ക്ഷണിക്കാത്ത വിവാഹത്തിന് പ്രശ്നക്കാരനായ സഹപാഠി എത്തുമ്പോൾ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണു ചിരി എന്ന ചിത്രത്തിൽ ദൃശ്യവത്‌ക്കരിക്കുന്നത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ഡ്രീം ബോക്സ് പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ മുരളി ഹരിതം, ഹരീഷ് കൃഷ്ണ നിർമ്മിച്ച് ജോസഫും, പി കൃഷ്ണയും ചേർന്ന് കഥയെഴുതി സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് ദേവദാസാണ്. https://youtu.be/qdFBqWgD9D8 ഷൈൻ ടൊം ചാക്കോയുടെ അനുജൻ ജോ ജോൺ ചാ ക്കോ, അനീഷ് ഗോപാൽ, കെവിൻ എന്നിവർ പ്രധാന കഥാപത്രങ്ങളായെത്തുന്ന ഈ ചിത്രത്തിൽ ശ്രീജിത്ത് രവി,സുനിൽ സുഗദ,ഹരികൃഷ്ണൻ ,രാജേഷ് പറവൂർ, വിശാൽ, ഹരീഷ് പേങ്ങ, മേഘ, ജയശ്രീ, സനൂജ, അനുപ്രഭ, ഷൈനി എന്നിവരാണ് അഭിനേതാക്കൾ.
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഹൗറ ജില്ലയിൽ ബി.ജെ.പി പ്രവർത്തകന് നേരെ തൃണമൂൽ പ്രവർത്തകൻ വെടിയുതിർത്തു. പൂക്കച്ചവടക്കാരനായ കിൻകർ മാജിയ്ക്കാണ് വെടിയേറ്റത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. കച്ചവടത്തിന് ശേഷം കടയിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് തൃണമൂൽ പ്രവർത്തകനായ പ്രിതോഷ് മോജി കിൻകർ മോജിയ്ക്ക് നേരെ വെടിയുതിർത്തത്. ആക്രമണത്തിൽ ഗുരുതമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് വിവരം. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക സംഭവത്തിൽ പ്രതിയായ പ്രിതോഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സ്ഥലവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തർക്കമാണ് ആക്രമിക്കാൻ കാരണം എന്നാണ് പ്രിതോഷ് പോലീസിന് നൽകിയിരിക്കുന്ന മൊഴി. എന്നാൽ രാഷ്ട്രീയ വൈരാഗ്യമാണ് ആക്രമണത്തിൽ പിന്നിൽ എന്നാണ് വിവരം. കിൻകർ മാജിയ്ക്ക് പ്രദേശത്തെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരിൽ നിന്നും ഭീഷണി നിലനിന്നിരുന്നതായി ബി.ജെ.പി നേതാവ് അനുപം മാലിക് പറഞ്ഞു. പ്രദേശത്ത് ബി.ജെ.പി സ്വാധീനം ശകതിപ്പെടുത്തി വരുകയാണ്. ഇത് തടസ്സപ്പെടുത്താനാണ് തൃണമൂൽ പ്രവർത്തകർ കൻകർ മാജിയെ ആക്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മനാമ: സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ (എസ്എംസി) മെഡിക്കൽ പിശകുകൾ മൂലമാണെന്ന് സംശയിക്കുന്ന രണ്ട് പെൺ കുഞ്ഞുങ്ങളുടെ മരണത്തെക്കുറിച്ച് സമഗ്രവും വിപുലവുമായ അന്വേഷണം അതോറിറ്റി ആരംഭിച്ചതായി എൻഎച്ച്‌ആർഎ ചീഫ് എക്സിക്യൂട്ടീവ് ഡോ.മെറിയം അദ്‌ബി അൽ ജലാഹ്മ പറഞ്ഞു. കുഞ്ഞുങ്ങളുടെ അമ്മയെ ആശുപത്രിയിൽ പ്രവേശിച്ച തീയതി, അവരുടെ മെഡിക്കൽ ഹിസ്റ്ററി തുടങ്ങി കുഞ്ഞുങ്ങളുടെ അമ്മയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചാണ് അന്വേഷണം ആരംഭിച്ചത്. കൂടാതെ അവരുടെ മെഡിക്കൽ ഫയൽ നൽകാൻ എസ്എംസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക കേസ് കൈകാര്യം ചെയ്ത എല്ലാ മെഡിക്കൽ പ്രൊഫഷണലുകളേയും ഉൾപ്പെടുത്തി സമഗ്രവും വിപുലവുമായ അന്വേഷണം നടത്തും. കേസുമായി ബന്ധപ്പെട്ട എല്ലാവരെയും കണ്ട് വിവരങ്ങൾ ശേഖരിക്കുകയും മെഡിക്കൽ പിശകിന്റെ കാരണം നിർണ്ണയിക്കാൻ അതോറിറ്റി എല്ലാ കണ്ടെത്തലുകളും രേഖകളും ഒരു സാങ്കേതിക സമിതിക്ക് ഈ ആഴ്ച സമർപ്പിക്കുമെന്നും ഡോ. അൽ ജലാഹ്മ വ്യക്തമാക്കി. കേസ് അന്വേഷിക്കാൻ അധികൃതരെ ചുമതലപ്പെടുത്തിയ പബ്ലിക് പ്രോസിക്യൂഷന് അന്തിമ റിപ്പോർട്ട് സമർപ്പിക്കും.
തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിലെ 51 തടവുകാർക്കും 7 ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചു. കൊറോണ സ്ഥിരീകരിച്ച തടവുകാരിൽ മാവോയിസ്റ് നേതാവ് രൂപേഷും ഉണ്ട്. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക കുറച്ചുദിവസമായി തൃശൂർ ജില്ലയിൽ കൊറോണ രോഗബാധിതരുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകുന്നുണ്ട്. ഇതിനെ തുടർന്ന് നടത്തിയ വിപുലമായ പരിശോധനയിലാണ് ഇത്രയും പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ജയിലിൽ പരിശോധന തുടരുകയാണ്. ഇനി എത്രപേർക്ക് രോഗബാധയുണ്ടെന്ന് വരും ദിവസങ്ങളിൽ അറിയാൻ കഴിയും.
സൈനികർക്ക് വേണ്ടിയും വിളക്ക് തെളിക്കണം; വാങ്ങേണ്ടത് തദ്ദേശീയ ഉൽപന്നങ്ങൾ: പ്രധാനമന്ത്രി മോദി
ന്യൂഡൽഹി: കൊറോണ വൈറസിനെ അകറ്റിനിർത്താൻ ഉത്സവ കാലത്തും ക്ഷമ കാണിച്ചതിന് ജനങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്സവ കാലത്ത് പ്രാദേശിക ഉൽപ്പന്നങ്ങൾ വാങ്ങണമെന്നുംപ്രധാനമന്ത്രി അഭ്യർത്ഥിച്ചു. പതിവ് റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ എഴുപതാം പതിപ്പിൽ രാജ്യത്തെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. മൻ കി ബാത്തിൽ എന്തു വിഷയം തെരഞ്ഞെടുക്കണമെന്നതു സംബന്ധിച്ചും സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെപ്രധാനമന്ത്രി ജനങ്ങളുടെ അഭിപ്രായം തേടിയിരുന്നു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഉത്സവകാലത്ത് അതിർത്തി സംരക്ഷിക്കുന്ന സൈനികര്‍ക്കു വേണ്ടി വീടുകളിൽ വിളക്ക് തെളിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ജനങ്ങള്‍ ഉത്സവങ്ങള്‍ ആഘോഷിക്കുമ്പോഴും സൈനികര്‍ രാജ്യത്തെ സേവിക്കുകയാണ്. ഈദ്, ദീപാവലി തുടങ്ങിയ നിരവധി ഉത്സവാഘോഷങ്ങലിൽ നാം നമ്മുടെ സൈനികരെ ഓർക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തുടനീളമുള്ള വിശ്വാസങ്ങൾ ഇന്ത്യക്കാരെ ഒന്നിപ്പിക്കുന്നതാണ്. ഭക്തി പ്രസ്ഥാനം ഇന്ത്യയിലുടനീളം ഒരു വലിയ ജനകീയ പ്രസ്ഥാനമായി മാറി, അത് നമ്മെ ഒന്നിപ്പിച്ചുവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. നമ്മുടെ ആത്മീയത, യോഗ, ആയുര്‍വേദം എന്നിവ ലോകത്തിന്റെ…
തിരുവനന്തപുരം : കെ.എം ഷാജിയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന് എ.എ റഹിം . ഷാജി ഇഞ്ചി കർഷകനല്ല അധോലോക കർഷകനാണെന്നും എ.എ റഹിം ആരോപിച്ചു.2006 ല്‍ നിന്ന് 2016ല്‍ എത്തിയപ്പോൾ അസാധാരണമായ സാമ്പത്തിക വളര്‍ച്ചയാണുണ്ടായത്. 2016 ലെ സത്യവാങ്മൂലത്തില്‍ 47.80 ലക്ഷമാണ് ആസ്തി കാണിച്ചിരിക്കുന്നത്. ഷാജിയുടെ വീടിന് മാത്രം നാല് കോടി രൂപയുടെ ചെലവ് വരും. എവിടെ നിന്നാണ് ഷാജിക്ക് ഇത്രയും പണം കിട്ടിയതെന്ന് വ്യക്തമാക്കണമെന്നും എ.എ. റഹീം ആവശ്യപ്പെട്ടു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക കേരളത്തില്‍ ഒരു രാഷ്ട്രീയ നേതാവും ഉള്‍പ്പെടാത്ത കള്ളപ്പണ ഇടപാടിന്റെയും, അനധികൃത സ്വത്ത് സമ്പാദനത്തിന്റെയും ഉദാഹരണമായി ഷാജി മാറി. ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സാമ്പത്തിക വളര്‍ച്ചയുടെ സ്രോതസ്സ് വെളിപ്പെടുത്താന്‍ ഷാജി തയ്യാറുണ്ടോ എന്നും റഹീം ചോദിച്ചു. 2016 ല്‍ ഷാജിയുടെ വീട് 5660 ചതുരശ്ര അടിയെന്ന് വില്ലേജ് ഓഫീസര്‍ അളന്ന് തിട്ടപ്പെടുത്തിയിട്ടുണ്ട്. അന്നത്തെ പിഡബ്ല്യുഡി റേറ്റ് പ്രകാരം 4 കോടിയില്‍ അധികം…
തിരുവനന്തപുരം: ലൈഫ് മിഷന്‍ ക്രമക്കേടിൽ സർക്കാരിന്റെ വാദം പൊളിച്ചെഴുത്തി കണക്കുകൾ പുറത്ത്. തിരുവനന്തപുരം ജില്ലാ കുടുംബ സംഗമത്തിന് സർക്കാർ ചെലവാക്കിയത് 33.21 ലക്ഷം രൂപ. ഉദ്ഘാടന ചടങ്ങിനു ലൈഫ് മിഷനു ചെലവായത് 23.21 ലക്ഷം രൂപയും. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി അഭിമുഖികരിക്കുമ്പോൾ ഇത്രയും തുക ചിലവഴിച്ചതിനെതിരെ പ്രതിഷേധം ഉയരുന്നു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക തിരുവനന്തപുരത്ത് നടന്ന പദ്ധതിയുടെ ചെലവിനായി ആദ്യം 30 ലക്ഷം രൂപയാണ് മാറ്റിവച്ചത്. ലൈഫ് മിഷനിൽ നിന്ന് 20 ലക്ഷവും, തിരുവനന്തപുരം കോർപറേഷന്‍ 5 ലക്ഷവും ,ജില്ലാ പഞ്ചായത്ത് 5 ലക്ഷവും നൽകി. എന്നാൽ, ചെലവ് ഉയർന്ന് 33,21,223 രൂപ ആവുകയാണ് ഉണ്ടായത്. അധികമായി വന്ന 3,21,223 രൂപ ലൈഫ് മിഷൻ നൽകുകയായിരുന്നു. അധികം രൂപ ചെലവഴിച്ച ലൈഫ് മിഷൻ സിഇഒയുടെ നടപടി ലഘൂകരിച്ച സർക്കാർ, ഇത്തരം കാര്യങ്ങളിൽ അനുമതി കിട്ടിയതിനു ശേഷം മാത്രമേ തുക ചെലവഴിക്കാൻ പാടുള്ളൂവെന്ന നിയമവും അട്ടിമറിച്ചു.
തിരുവനന്തപുരം: കേരളത്തിൽ കൊറോണ മരണങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അണുബാധാ നിയന്ത്രണം കർശനമാക്കമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ആഗസ്റ്റ് മാസത്തിലെ കൊറോണ മരണ അവലോകന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നിർദേശം. അര്‍ബുദ-ഡയാലിസിസ് ചികിത്സാ കേന്ദ്രങ്ങളില്‍ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കണമെന്നും മന്ത്രി പറഞ്ഞു. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക അര്‍ബുദ ചികിത്സയ്ക്കും ഡയാലിസിസിനും മാത്രമായി ചികിത്സാ കേന്ദ്രങ്ങളിലെത്തുന്ന രോഗികളില്‍ പലര്‍ക്കും കൊറോണ ബാധിച്ചിരുന്നു. ഇത്തരത്തിൽ മരണനിരക്ക് വര്‍ധിക്കുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് പ്രത്യേക ജാഗ്രതാ നിര്‍ദേശം ചികിത്സാകേന്ദ്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. കൊറോണബാധിച്ച് മരിച്ചവരില്‍ പലര്‍ക്കും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉണ്ടായിരുന്നതായും ഓഗസ്റ്റ് മാസത്തെ കൊറോണ മരണ അവലോകന റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് കൊറോണ മരണങ്ങള്‍ കുറയ്ക്കുന്നതിനായി അണുബാധാ നിയന്ത്രണം ശക്തമാക്കേണ്ടതാണെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തിൽ പറയുന്നു.
മനാമ : ഐമാക് ബഹറിൻ മീഡിയ സിറ്റിയുടെ കലാ കേന്ദ്രമായ ഐമാക് കൊച്ചിൻ കലാഭവനിൽ രാവിലെ 6 മണിമുതൽ വിദ്യാരംഭം കുറിക്കുന്നു. സ്‌കൂൾ പഠന വിഷയങ്ങൾക്കൊപ്പം തന്നെ കുട്ടികളുടെ സർഗ്ഗശേഷികളുടെ കണ്ടെത്തലുകളും, പ്രോത്സാഹനവും പരിശീലനവും നൽകികൊണ്ട് 11 വർഷത്തെ കലാപാരമ്പര്യവുമായി ഇന്ത്യൻ മ്യുസിക് ആൻഡ് ആർട്ട് സെന്റർ (IMAC) വിദ്യാരംഭദിനത്തിൽ പുതിയ ബാച്ചിലേക്കുള്ള കുട്ടികളുടെ പഠനം ആരംഭിക്കുന്നു.ഐമാക് ൽ ബഹ്‌റൈൻ ഫ്രഞ്ചയ്സിയുള്ള കൊച്ചിൻ കലാഭവന്റെ കൂടി സഹരണത്തോടെ കുട്ടികൾക്ക് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ കഴിയുന്നു. ഇപ്പോൾ ബഹ്‌റൈൻ മീഡിയ സിറ്റി (BMC) യുടെ എല്ലാ സൗകര്യങ്ങളും ഈ കുട്ടികൾക്ക് ലഭ്യമാകുന്നു . ആഴ്ചയിൽ ഒരു ദിവസം സ്റ്റേജ് പരിശീലനവും ബി.എം.സി ഗ്ലോബൽ ലൈവ് ചാനലിലൂടെയും യൂട്യൂബിലൂടെയും പരിപാടികൾ അവതരിപ്പിക്കാനുമുള്ള അവസരങ്ങളും നൽകുന്നു.ബഹ്‌റൈൻ ഗവണ്മെന്റ് ആരോഗ്യവകുപ്പ് നൽകിയിട്ടുള്ള കൊറോണ (കോവിഡ് 19) പ്രതിരോധവും, നിയമനടപടികളും അനുശാസിച്ചുകൊണ്ടും നിയന്ത്രണത്തിലുമായിരിക്കും ഇൻസ്റ്റിട്യൂട്ടിൽ സജ്ജ മാക്കിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും 38096845, 38094806, 38852397 എന്നി നമ്പറുകളിൽ വിളിക്കുക.
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ വാദങ്ങള്‍ക്ക് തിരിച്ചടി. ശിവശങ്കറിന്റെ വാട്‌സ് ആപ്പ് ചാറ്റ് വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംശയിക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട നിര്‍ണ്ണായ ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്. ഇതോടെ ശിവശങ്കര്‍ പണമിടപാടില്‍ ഇടപെട്ടുവെന്ന കാര്യമാണ് സന്ദേശങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. പണമിടപാടില്‍ ഇടപെട്ടില്ല എന്നായിരുന്നു ശിവശങ്കറിന്റെ മൊഴി. എന്നാല്‍ ശിവശങ്കറിന്റെ മൊഴിയില്‍ വൈരുദ്ധ്യം ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് വാട്‌സ് ആപ്പ് ചാറ്റുകള്‍. ഇവ ഉള്‍പ്പെടെയുള്ള തെളിവുകളാണ് ഇ.ഡി. കഴിഞ്ഞ ദിവസം കോടതിയില്‍ നല്‍കിയത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ചാര്‍ട്ടേഡ് അക്കൗണ്ടന്റായ വേണുഗോപാല്‍ ശിവശങ്കറിനെതിരെ മൊഴി നല്‍കിയിരുന്നെങ്കിലും ശിവശങ്കര്‍ ഇത് നിഷേധിച്ചിരുന്നു. സ്വപ്‌നയ്ക്ക് ലോക്കര്‍ തുടങ്ങാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ മാത്രമാണ് താന്‍ വേണുഗോപാലിനോട് ആവശ്യപ്പെട്ടത് എന്നാണ് ശിവശങ്കര്‍ നല്‍കിയ മൊഴി. എന്നാല്‍, സ്വപ്‌നയ്ക്ക് വേണ്ടി ലോക്കറില്‍ പണം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ടാണ് ഇരുവരും വാട്‌സ് ആപ്പില്‍ ചാറ്റ് ചെയ്തിരിക്കുന്നത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക 2018…
