- നേതൃപാടവവും അഗാധമായ പാണ്ഡിത്യവും ഉള്ള നേതാവായിരുന്നു കെവി ഉസ്താദ്: പിവി മുഹമ്മദ് മൗലവി
- പിറന്നാൾ ദിനത്തിൽ തലമുടി ദാനം ചെയ്ത് ട്രിഷ
- അറബ് സൈബർ സുരക്ഷ സമ്മേളനത്തിന് ബഹ്റൈനിൽ തുടക്കമായി
- ചാനൽ ശബ്ദരേഖ: മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു
- കർണി സേന ദേശീയ അദ്ധ്യക്ഷൻ വെടിയേറ്റ് കൊല്ലപ്പെട്ടു
- ജാതിയെ മറികടക്കാന്‍ ജാതിസെന്‍സസ് അനിവാര്യം: കെ രാജു
- റോഡരികിലുള്ള സ്കൂൾ കെട്ടിടങ്ങൾ കണ്ട് ഫെെവ് സ്റ്റാർ ഹോട്ടലാണെന്ന് കരുതി ആളുകൾ മാറി കയറുന്നു; മന്ത്രി വി ശിവൻകുട്ടി
- ശബരിമലദർശനം കഴിഞ്ഞു മടങ്ങിയ കർണാടക സ്വദേശികളുടെ കാർ മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്
Author: News Desk
മനാമ: ദാറുൽ ഹിദായ എടപ്പാൾ ബഹ്റൈൻ ചാപ്റ്റർ കെവി ഉസ്താദ് അനുസ്മരണവും ദാറുൽ ഹിദായ സംഗമവും നടത്തി. മനാമ സമസ്ത ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹംസ അൻവരി മോളൂർ പ്രാർത്ഥനക്ക് നേതൃത്വം നൽകി. സമസ്ത ബഹ്റൈൻ വർക്കിംഗ് പ്രസിഡൻ്റ് കുഞ്ഞമ്മദ് ഹാജിയുടെ അധ്യക്ഷതയിൽ സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ് എം അബ്ദുൽ വാഹിദ് ഉദ്ഘാടനം നിർവഹിച്ചു. ദാറുൽ ഹിദായ സെക്ക്രട്ടറി പിവി മുഹമ്മദ് മൗലവി മുഖ്യ പ്രഭാഷണം നടത്തി. നേതൃപാടവവും അഗാധമായ പാണ്ഡിത്യവും ഉള്ള നേതാവായിരുന്നു കെവി ഉസ്താദ്, മുസ്ലിം സമുദായം വിദ്യാഭ്യാസ പരമായി പിന്നോക്കം നിന്നിരുന്ന 1984 കാലഘട്ടത്തിൽ സമുദായത്തിൻ്റെ വിദ്യാഭ്യാസ ഉന്നമനവും, മതഭൗതിക സമന്വയ വിദ്യാഭ്യാസവും, അനാഥകളേയും അഗതികളേയും സംരക്ഷിക്കുക എന്ന ലക്ഷ്യവും മുന്നിൽ കണ്ടാണ് മലപ്പുറം ജില്ലയിലെ എടപ്പാൾ പ്രദേശത്തു ദാറുൽ ഹിദായക്ക് അദ്ദേഹം രൂപം നൽകിയതെന്ന് പിവി മുഹമ്മദ് മൗലവി പറഞ്ഞു. അഷറഫ് അൻവരി, അബ്ദുൽ മജീദ് ചോലക്കാട് ,മുനവ്വർ മാണിശേരി, ഫസലുറ്മാൻ ആശംസകൾ…
മനാമ: എട്ടാം പിറന്നാൾ ദിനത്തിൽ തലമുടി കാൻസർ രോഗികൾക്ക് വിഗ് ഉണ്ടാക്കുവാൻ ദാനം നൽകി ന്യൂ ഇന്ത്യൻ സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിനി ട്രിഷ സച്ചിൻദേവ് ഇല്ലത്ത് മാതൃകയായി. കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡണ്ട് ഡോ: പി. വി. ചെറിയാനുമായി മകളുടെ ആഗ്രഹം പങ്കുവെച്ച അച്ഛൻ സച്ചിൻദേവ് താരാനാഥ് ഇല്ലത്ത്, അമ്മ കാത്തു സച്ചിൻദേവ് എന്നിവർ മകളോടൊപ്പം ബഹ്‌റൈൻ കാൻസർ സൊസൈറ്റിയിൽ എത്തി മുറിച്ചെടുത്ത തലമുടി കൈമാറുകയായിരുന്നു. റേഡിയേഷനും കീമോയും എടുക്കുന്ന അർബുദ രോഗികൾക്ക് മുടി കൊഴിയുമ്പോൾ വിഗുണ്ടാക്കാൻ ചുരുങ്ങിയത് 21 സെന്റീ മീറ്റർ നീളത്തിൽ തലമുടി മുറിച്ചെടുത്ത് വൃത്തിയുള്ള പ്ലാസ്റ്റിക്ക് കവറിലാക്കി കാൻസർ സൊസൈറ്റിക്ക് നൽകാവുന്നതാണ്. ഇതിനായി കാൻസർ കെയർ ഗ്രൂപ്പിന്റെ സഹായം ആവശ്യമുള്ളവർക്ക് ജനറൽ സെക്രട്ടറി കെ. ടി. സലീമിനെ 33750999 എന്ന നമ്പറിൽ ബന്ധപ്പെടാം.
മനാമ: രണ്ടാമത് അറബ് സൈബർ സുരക്ഷ സമ്മേളനത്തിന് എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ തുടക്കമായി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാധികാരത്തിലാണ് സമ്മേളനവും എക്സിബിഷനും നടക്കുന്നത്. രണ്ട് ദിവസം നീളുന്ന സമ്മേളനത്തിലും എക്സിബിഷനിലും വിവിധ അറബ് രാജ്യങ്ങളിൽനിന്നുളള പ്രമുഖർ പങ്കെടുക്കുന്നുണ്ട്. സൈബർ സുരക്ഷ മേഖലയിൽ അറബ് രാജ്യങ്ങളിലുണ്ടായ പുരോഗതിയും വളർച്ചയും വിലയിരുത്തുന്ന സമ്മേളനമാണിത്. സാങ്കേതികവിദ്യയിൽ വർധിച്ചുവരുന്ന ആശ്രയവും ലോകമെമ്പാടുമുള്ള രാജ്യങ്ങൾ നേരിടുന്ന വർധിച്ചുവരുന്ന സൈബർ ഭീഷണികളും കണക്കിലെടുത്ത്, വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും സൈബർ സുരക്ഷ മേഖലയിലെ നൂതനമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനുമുള്ള സാധ്യതകൾ സമ്മേളനം ചർച്ച ചെയ്യും. വിദഗ്ധർ, പ്രഫഷനലുകൾ, നയരൂപകർത്താക്കൾ തുടങ്ങിയവരെ ഒരുമിച്ച് കൊണ്ടുവന്ന് സത്വര ഇടപെടലാണ് സമ്മേളനം ലക്ഷ്യമിടുന്നത്. അറബ് മേഖലയിലുടനീളം വിജ്ഞാന കൈമാറ്റം, സഹകരണം മെച്ചപ്പെടുത്തൽ, സൈബർ സുരക്ഷ അവബോധം, പ്രഭാഷണങ്ങൾ, പാനൽ ചർച്ചകൾ, വർക്ക്ഷോപ്പുകൾ, സൈബർ സുരക്ഷയിലെ ഏറ്റവും പുതിയ ട്രെൻഡുകളും സംഭവവികാസങ്ങളും പ്രദർശിപ്പിക്കുന്ന എക്സിബിഷൻ എന്നിവ സംഘടിപ്പിക്കും. തുടർച്ചയായി രണ്ടാം തവണയും സമ്മേളനത്തിന്…
ചാനൽ ശബ്ദരേഖ: മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ ഡയറക്ടറുടേതെന്ന പേരിൽ ചാനലിൽ വന്ന ശബ്ദരേഖയുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ്. ഐ എ എസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. കുട്ടികളുടെ പഠനനിലവാരം സംബന്ധിച്ച ശബ്ദരേഖ പൊതുജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഉടൻ റിപ്പോർട്ട് നൽകാൻ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ജയ്പൂർ: കർണി സേന ദേശീയ അദ്ധ്യക്ഷൻ സുഖ്‌ദേവ് സിംഗ് ഗോഗമേദിയെ പട്ടാപ്പകൽ അജ്ഞാതർ വെടിവച്ച് കൊലപ്പെടുത്തി. ചൊവ്വാഴ്ച രാജസ്ഥാനിലെ ജയ്പൂരിൽ വച്ചായിരുന്നു സംഭവം. അജ്ഞാത സംഘം സുഖ്‌ദേവ് സിംഗിനെതിരെയും അദ്ദേഹത്തിന്റെ ഗൺമാൻ നരേന്ദ്രനെതിരെയും വെടിയുതിർക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. രണ്ട് പേരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും സുഖ്‌ദേവ് സിംഗിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.സംഭവം നടക്കുന്നത് ശ്യാം നഗർ പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ്. വെടിവയ്പ്പിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതികളെ കുറിച്ചുള്ള സൂചനകൾ ലഭിച്ചെന്നാണ് വിവരം. ഇവരെ കൂടാതെ രണ്ട് പേർക്ക് കൂടെ വെടിവയ്പ്പിൽ പരിക്കേറ്റെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. നേരത്തെ ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ സമ്പത്ത് നെഹ്റയിൽ നിന്ന് സുഖ്‌ദേവ് സിംഗ് ഗോഗമേദിക്ക് ഭീഷണിയുണ്ടായിരുന്നു. ഇക്കാര്യം പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വർഷം ജൂണിൽ മദ്ധ്യപ്രദേശിലെ ഇൻഡോറിൽ കർണി സേനയുടെ പ്രാദേശിക പ്രവർത്തകനെ കാറിൽ വെടിയേറ്റ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.…
തിരുവനന്തപുരം: അയിത്തത്തിനെതിരേ വൈക്കം സത്യഗ്രഹം നടത്തുകയും നൂറുവര്‍ഷം കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ജാതി സെന്‍സന്‍സ് നടപ്പാക്കണം എന്ന പ്രമേയം പാസാക്കുകയും ചെയ്തപ്പോള്‍ മനുവിന്റെയും മനുസ്മൃതിയുടെയും ആശയങ്ങളെയാണ് വെല്ലുവിളിച്ചതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമതിയംഗം കെ രാജു. ജാതിയെ മറികടക്കാന്‍ ജാതിസംബന്ധമായ വ്യക്തമായ കണക്കുകളും അതിന്റെ അടിസ്ഥാനത്തിലുള്ള നടപടികളും ആവശ്യമാണ്. വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷ കമ്മിറ്റി തിരുവനന്തപുരം, കവടിയാര്‍ ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ (ടി കെ മാധവന്‍ നഗര്‍)സംഘടിപ്പിച്ച ദ്വിദിന ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. അയിത്തത്തിനെതിരേ വൈക്കം സത്യഗ്രഹം നടക്കുന്നതിനിടയിലാണ് 1925 സെപ്റ്റംബര്‍ 27ന് നാഗ്പൂരില്‍ ഹെഗ്‌ഡെവര്‍ ജാതിവ്യവസ്ഥ ഊട്ടിയുറപ്പിക്കാന്‍ രാഷ്ട്രീയ സ്വയം സേവക സംഘം (ആര്‍എസ്എസ്) ആരംഭിച്ചത്. എന്നാല്‍ മഹാത്മഗാന്ധി രൂപീകരിച്ച ഹരിജന്‍ സേവക് സംഘത്തിന്റെ ആറു നേതാക്കള്‍ രാജ്യവ്യാപകമായി സഞ്ചരിച്ച് അയിത്തോച്ചാടനത്തിനും ദളിത് പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേത്രപ്രവേശനത്തിനും വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു. പൊതുടാങ്കില്‍ നിന്ന് വെള്ളം…
റോഡരികിലുള്ള സ്കൂൾ കെട്ടിടങ്ങൾ കണ്ട് ഫെെവ് സ്റ്റാർ ഹോട്ടലാണെന്ന് കരുതി ആളുകൾ മാറി കയറുന്നു; മന്ത്രി വി ശിവൻകുട്ടി
തൃശൂർ: കേരളത്തിലെ വിദ്യാലയങ്ങളുടെ നിലവാരത്തെക്കുറിച്ച് നവകേരള സദസിൽ സംസാരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. റോഡരികിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കെട്ടിടങ്ങൾ കണ്ട് ആളുകൾ ഫെെവ് സ്റ്റാർ ഹോട്ടലാണെന്ന് തെറ്റിദ്ധരിച്ച് റൂം ചോദിച്ച് ചെല്ലുന്നതായി മന്ത്രി പറഞ്ഞു. തൃശൂർ നവകേരള സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടാതെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ പഠിക്കുന്നത് എയ്ഡഡ് മേഖലയിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. എയ്ഡഡ് മേഖലയിലും സർക്കാർ മേഖലയിലും പഠിക്കുന്ന വിദ്യാർത്ഥികൾ കേരളത്തിന്റെ മക്കളാണെന്ന മനോഭാവം തന്നെയാണ് സർക്കാരിനുള്ളത്. വിദ്യാഭ്യാസ കച്ചവടം അവസാനിപ്പിച്ച സംസ്ഥാനമാണ് കേരളം. വീണ്ടും അത് അൺ എയ്ഡഡ് മേഖലയിൽ കൊണ്ടുവരാൻ പരിശ്രമിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. ‘അയ്യായിരം കോടി രൂപയാണ് കേരളത്തിലെ വിദ്യാലയങ്ങൾക്ക് വേണ്ടി മുടക്കിയത്. ഇവിടെ ഇരിക്കുന്ന പ്രായം ചെന്നവർക്ക് ഒന്നുകൂടി സ്കൂളിൽ ചെന്നിരിക്കാൻ തോന്നും. പലരും റോഡ് സെെഡിലിരിക്കുന്ന കെട്ടിടങ്ങൾ കണ്ട് ഫെെവ് സ്റ്റാർ ഹോട്ടലാണോയെന്ന് തെറ്റിദ്ധരിച്ച് റൂം ഉണ്ടോയെന്ന് ചോദിച്ച് കയറിച്ചെല്ലുന്നു. വയനാട്ടിൽ കഴിഞ്ഞ ദിവസം ഒരു സ്കൂൾ ഉദ്ഘാടനം…
പൊൻകുന്നം: പുനലൂർ-പൊൻകുന്നം സംസ്ഥാനപാതയിൽ ചെറുവള്ളിയിൽ കാർ മറിഞ്ഞ് അഞ്ചുപേർക്ക് പരിക്കേറ്റു. കർണാടക സ്വദേശികളായ ശബരിമല തീർഥാടകരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ശബരിമലദർശനം കഴിഞ്ഞു മടങ്ങിവരവേ തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം. റോഡിൽനിന്ന് പറമ്പിലേക്കിറങ്ങിയ കാർ മറിയുകയായിരുന്നു. പരിക്കേറ്റ ബെല്ലാരി ഹർപ്പന തോടൂർ കെഞ്ചപ്പ(23), ഉജ്ജൈൻ ആലപ്പ പരശുരാമൻ(37), ദാവൻഗരെ ഹർപ്പനഹള്ളി ഉച്ചങ്കിദുർഗ സ്വദേശി ബി. നവീൻ(25) എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉജ്ജൈൻ സ്വദേശികളായ കിരൺ(28), രോഹിത്(24) എന്നിവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തൃശൂർ: വടക്കാഞ്ചേരി മണ്ഡലത്തിൽ നവകേരള സദസ്സിന്റെ വേദിയിലേക്ക് ഓടിക്കയറാൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. ആര്യമ്പാട് സ്വദേശി റഫീഖ് ആണ് പിടിയിലായത്. തിങ്കളാഴ്ച വൈകിട്ട് മുളങ്കുന്നത്തുകാവിൽ ആരോഗ്യ സർവകലാശാല മൈതാനത്ത് നടന്ന നവകേരള സദസ്സിനിടെയാണ് സംഭവം. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം അവസാനിച്ചതിനു തൊട്ടുപിന്നാലെ മാധ്യമപ്രവർത്തകർ ഇരിക്കുന്ന ഭാഗത്തു കൂടിയാണ് ഇയാൾ ഓടിക്കയറാൻ ശ്രമിച്ചത്. ‘‘മുഖ്യമന്ത്രീ, എനിക്കൊരു കാര്യം പറയാനുണ്ട്’’ എന്ന് ഉച്ചത്തിൽ പറഞ്ഞാണ് ഇയാൾ വേദിയിലേക്ക് കയറാൻ ശ്രമിച്ചത്. എന്നാൽ ബാരിക്കേഡ് മറികടക്കാൻ സാധിച്ചില്ല. ഉടൻ പൊലീസെത്തി ഇവിടെനിന്നു മാറ്റി. വടക്കാഞ്ചേരിയിൽ താൻ നിർമിച്ച വീടിന് നഗരസഭ അനുമതി നൽകുന്നില്ലെന്നും ഇതു പരിഹരിക്കണമെന്നുമായിരുന്നു ആവശ്യം. മുഖ്യമന്ത്രിയുടെ ഓഫിസിൽ മുൻപു പരാതി നൽകിയിരുന്നെങ്കിലും പരിഹാരമായില്ലെന്ന് ആരോപിച്ചാണ് വേദിയിലേക്ക് ഓടിക്കയറാൻ ശ്രമിച്ചതെന്ന് പറയുന്നു.
യുവതിയെ അഞ്ചുപേര്‍ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു; പ്രതികളെ ഏറ്റുമുട്ടലിലൂടെ പിടികൂടി പോലീസ്
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ യുവതിയെ കൂട്ടബലാത്സംഗംചെയ്ത കേസില്‍ അഞ്ചുപേര്‍ പിടിയില്‍. പോലീസ് ഏറ്റുമുട്ടലിലാണ് ജുനൈദ്, ഇമ്രാന്‍ എന്നിവരടക്കമുള്ള അഞ്ചുപ്രതികളെയും പിടികൂടിയത്. പോലീസ് നടത്തിയ വെടിവെപ്പില്‍ ജുനൈദിനും ഇമ്രാനും പരിക്കേറ്റിട്ടുണ്ട്. നവംബര്‍ 30-നാണ് ഗാസിയാബാദിലെ ട്രോണിക്ക സിറ്റിയില്‍ ഡല്‍ഹി സ്വദേശിനിയായ 23-കാരി കൂട്ടബലാത്സംഗത്തിനിരയായത്. ട്രോണിക്ക സിറ്റിയിലെ ആളൊഴിഞ്ഞ റോഡില്‍ സുഹൃത്തിനൊപ്പം സ്‌കൂട്ടര്‍ ഓടിക്കാന്‍ പഠിക്കുന്നതിനിടെയാണ് അഞ്ചംഗസംഘം യുവതിയെ ഉപദ്രവിച്ചത്. കേസിലെ മുഖ്യപ്രതിയായ ജുനൈദാണ് യുവതികളെ ആദ്യം കണ്ടത്. ഇയാള്‍ സുഹൃത്തായ ഇമ്രാനെയും മറ്റുകൂട്ടാളികളെയും വിളിച്ചുവരുത്തി. തുടര്‍ന്ന് പ്രതികള്‍ യുവതിയെ ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്തിയെന്നും കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്‌തെന്നുമാണ് ഇന്ത്യാടുഡേയുടെ റിപ്പോര്‍ട്ട്. ഡല്‍ഹി സ്വദേശിനിയെ ബലാത്സംഗം ചെയ്തശേഷം സുഹൃത്തായ യുവതിയെയും പ്രതികള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ഈ സമയം ഒരുവാഹനം ഈ വഴിയിലൂടെ വന്നതിനാല്‍ പ്രതികള്‍ യുവതിയെ ഉപേക്ഷിച്ച് സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. കേസില്‍ അന്വേഷണം നടത്തിയ പോലീസ് സംഘം ജുനൈദിനെയാണ് ആദ്യം പിടികൂടിയത്. കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെ ഇയാള്‍ പോലീസിന് നേരേ വെടിയുതിര്‍ത്തെന്നും ഇതോടെ പോലീസ്…