കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഹൗറ ജില്ലയിൽ ബി.ജെ.പി പ്രവർത്തകന് നേരെ തൃണമൂൽ പ്രവർത്തകൻ വെടിയുതിർത്തു. പൂക്കച്ചവടക്കാരനായ കിൻകർ മാജിയ്ക്കാണ് വെടിയേറ്റത്.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. കച്ചവടത്തിന് ശേഷം കടയിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് തൃണമൂൽ പ്രവർത്തകനായ പ്രിതോഷ് മോജി കിൻകർ മോജിയ്ക്ക് നേരെ വെടിയുതിർത്തത്. ആക്രമണത്തിൽ ഗുരുതമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് വിവരം.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
സംഭവത്തിൽ പ്രതിയായ പ്രിതോഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സ്ഥലവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തർക്കമാണ് ആക്രമിക്കാൻ കാരണം എന്നാണ് പ്രിതോഷ് പോലീസിന് നൽകിയിരിക്കുന്ന മൊഴി. എന്നാൽ രാഷ്ട്രീയ വൈരാഗ്യമാണ് ആക്രമണത്തിൽ പിന്നിൽ എന്നാണ് വിവരം.
കിൻകർ മാജിയ്ക്ക് പ്രദേശത്തെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരിൽ നിന്നും ഭീഷണി നിലനിന്നിരുന്നതായി ബി.ജെ.പി നേതാവ് അനുപം മാലിക് പറഞ്ഞു. പ്രദേശത്ത് ബി.ജെ.പി സ്വാധീനം ശകതിപ്പെടുത്തി വരുകയാണ്. ഇത് തടസ്സപ്പെടുത്താനാണ് തൃണമൂൽ പ്രവർത്തകർ കൻകർ മാജിയെ ആക്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.