കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ വാദങ്ങള്‍ക്ക് തിരിച്ചടി. ശിവശങ്കറിന്റെ വാട്സ് ആപ്പ് ചാറ്റ് വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംശയിക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട നിര്‍ണ്ണായ ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്. ഇതോടെ ശിവശങ്കര്‍ പണമിടപാടില്‍ ഇടപെട്ടുവെന്ന കാര്യമാണ് സന്ദേശങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. പണമിടപാടില്‍ ഇടപെട്ടില്ല എന്നായിരുന്നു ശിവശങ്കറിന്റെ മൊഴി. എന്നാല്‍ ശിവശങ്കറിന്റെ മൊഴിയില്‍ വൈരുദ്ധ്യം ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് വാട്സ് ആപ്പ് ചാറ്റുകള്‍. ഇവ ഉള്‍പ്പെടെയുള്ള തെളിവുകളാണ് ഇ.ഡി. കഴിഞ്ഞ ദിവസം കോടതിയില്‍ നല്‍കിയത്.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
ചാര്‍ട്ടേഡ് അക്കൗണ്ടന്റായ വേണുഗോപാല്‍ ശിവശങ്കറിനെതിരെ മൊഴി നല്‍കിയിരുന്നെങ്കിലും ശിവശങ്കര്‍ ഇത് നിഷേധിച്ചിരുന്നു. സ്വപ്നയ്ക്ക് ലോക്കര്‍ തുടങ്ങാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കാന് മാത്രമാണ് താന്‍ വേണുഗോപാലിനോട് ആവശ്യപ്പെട്ടത് എന്നാണ് ശിവശങ്കര്‍ നല്കിയ മൊഴി. എന്നാല്‍, സ്വപ്നയ്ക്ക് വേണ്ടി ലോക്കറില്‍ പണം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ടാണ് ഇരുവരും വാട്സ് ആപ്പില്‍ ചാറ്റ് ചെയ്തിരിക്കുന്നത്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
2018 നവംബര്‍ മുതലുള്ള ചാറ്റിന്റെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഏതെല്ലാം രീതിയിലാണ് നിക്ഷേപം കൈകാര്യം ചെയ്യേണ്ടതെന്ന കാര്യം ഇരുവരും തമ്മില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. സ്വപ്നയുടെ നിക്ഷേപത്തെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന വാദത്തില്‍ ഉറച്ചുനിന്ന ശിവശങ്കര്‍ പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് ഇഡി കോടതിയ്ക്ക് മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്നത്.