Author: Starvision News Desk

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന്റെ ബോഗി കത്തിനശിച്ചു. മൂന്നാം പ്ലാറ്റ് ഫോമിനു സമീപം ഏട്ടാമത്തെ യാര്‍ഡില്‍ ഹാള്‍ട്ട് ചെയ്തിരുന്ന ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനിന്റെ ബോഗിയാണ് കത്തിയത്. രാത്രി ഒന്നരയോടെയാണ് സംഭവം. ആര്‍ക്കും പരുക്കില്ല. തീയിട്ടതെന്നു സംശയിക്കുന്നതായി റെയില്‍വേ അധികൃതര്‍ പറയുന്നു. രാത്രി പതിനൊന്നോടെ എത്തിയ ട്രെയിന്‍ നിര്‍ത്തിയിട്ടതാണ്. ഒരു ബോഗി പൂര്‍ണമായും കത്തിനശിച്ചു. പുറമേനിന്നു തീയിട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. ഏറ്റവും പിറകിലെ മൂന്നാമത്തെ ബോഗിയാണ് കത്തിയത്.മൂന്ന് യൂണിറ്റ് അഗ്‌നിശമന സേനാ സംഘം ഏറെ നേരം പ്രയത്‌നിച്ചാണ് നിയന്ത്രണ വിധേയമാക്കിയത്. സമീപ ബോഗികള്‍ക്ക് കേടുപാട് ഉണ്ടായിട്ടില്ല. തീ ഉയരുന്നത് റയില്‍വേ ‘ ജീവനക്കാരാണ് ആദ്യം കണ്ടത്. അഗ്‌നിശമന സേനയുടെ വാഹനത്തിന് ഇവിടേക്ക് എത്താന്‍ തടസമായത് പ്രതിസന്ധിക്ക് ഇടയാക്കി. കോഴിക്കോട് എലത്തൂരില്‍ തീവയ്പുണ്ടായ അതേ ട്രെയിനിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് ഇന്റര്‍സിറ്റി എക്‌സ്പ്രസായി സര്‍വീസ് നടത്തേണ്ടതാണ്.

Read More

തിരുവനന്തപുരം: പുതിയ അദ്ധ്യയന വർഷത്തിന് ഇന്ന് തിരശീല ഉയരവെ, സർക്കാർ സ്കൂളുകൾ കടുത്ത അദ്ധ്യാപക ക്ഷാമത്തിൽ. ഇക്കഴിഞ്ഞ മൂന്ന് മാസത്തിനിടെ എൽ.പി, യു.പി, ഹൈസ്കൂൾ തലങ്ങളിലായി എണ്ണായിരത്തിലേറെ അദ്ധ്യാപകരാണ് വിരമിച്ചത്. ഈ ഒഴിവുകൾപി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. മാത്രമല്ല, കഴിഞ്ഞ വർഷത്തെ കണക്കെടുപ്പിൽ കണ്ടെത്തിയ 3, 080 തസ്തികകൾക്ക് ധന വകുപ്പിന്റെയും മന്ത്രിസഭയുടെയും അംഗീകാരവും ലഭിച്ചിട്ടില്ല. അതേ സമയം,അദ്ധ്യാപക തസ്തികകളിലേക്ക് എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള അഭിമുഖ പരീക്ഷ ത്വരിതപ്പെടുത്താനുള്ള ശ്രമത്തിലാണ് പി.എസ്.സി. അഭിമുഖം പൂർത്തിയാക്കിയാലും സർക്കാർ പുതിയ തസ്തികകൾ അനുവദിക്കുകയും ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യുകയും ചെയ്താലേ പി.എസ്.സിക്ക് അതിന് ആനുപാതികമായി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനാകൂ. സർക്കാർ സ്കൂളുകളിൽ കഴിഞ്ഞ അദ്ധ്യയന വർഷത്തെ ആറാം പ്രവൃത്തി ദിനത്തിലെ കണക്കസരിച്ചുള്ള 3,080 പുതിയ അദ്ധ്യാപക തസ്തികകളുടെ റിപ്പോർട്ട് കഴിഞ്ഞ ഫെബ്രുവരി 10ന് ധന വകുപ്പിന് വിദ്യാഭ്യാസ വകുപ്പ് നൽകിയെങ്കിലും വിശദാംശങ്ങൾ ആവശ്യപ്പെട്ട് ഫയൽ മടക്കി. പുതിയ അദ്ധ്യയന വർഷത്തെ ആറാം പ്രവൃത്തി ദിവസത്തിൽ കുട്ടികളുടെ…

Read More

തിരുവനന്തപുരം: തകരാർ കണ്ടെത്തിയെങ്കിലും,​ എ.ഐ ക്യാമറ പിഴ ഈ മാസം 5 മുതൽ തന്നെ ഈടാക്കും. മോട്ടോർ വാഹനവകുപ്പിന്റെ സാങ്കേതിക കമ്മിറ്റി കണ്ടെത്തിയ തകരാർ വഴി ശരിയാക്കുമത്രെ. ക്യാമറകളുടെ നിർമ്മാണത്തിൽ പ്രശ്നങ്ങളില്ലെന്നും നെറ്റ്‌വർക്ക് തകരാറേ ഉള്ളൂവെന്നും സർക്കാർ പറയുന്നു.അതേസമയം,​ അഡിഷണൽ ട്രാൻസ്പോർട്ട് കമ്മിഷണറുടെ നേതൃത്വത്തിൽ ഇന്നലെ സാങ്കേതിക കമ്മിറ്റി യോഗം ചേർന്നെങ്കിലും ക്യാമറ പ്രവർത്തനത്തിന് ക്ലീൻ റിപ്പോർട്ട് തയ്യാറാക്കിയില്ല. ശനിയാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് സർക്കാർ നിർദ്ദേശം.ക്യാമറ നടത്തിപ്പിൽ കെൽട്രോണുമായുള്ള വ്യവസ്ഥകൾക്കും അന്തിമരൂപമായിട്ടില്ല. കേടാകുന്ന ക്യാമറ നിശ്ചിത സമയത്തിനുള്ളിൽ പ്രവർത്തനസജ്ജമാക്കുന്നതും പരിപാലിക്കുന്നതും കെൽട്രോണിന്റെ ചുമതലയാണ്. അപകടങ്ങളിലും മറ്റും കേടാകുന്നവയ്ക്ക് നഷ്ടപരിഹാരം ഈടാക്കാൻ മോട്ടോർ വാഹനവകുപ്പ് സഹായിക്കും. നഷ്ടപരിഹാരം നൽകിയാലേ വാഹനം വിട്ടുകൊടുക്കൂ. ക്യാമറകൾക്ക് സുരക്ഷാസംവിധാനം ഒരുക്കുന്നതും പരിഗണനയിലുണ്ട്. ജൂൺ അഞ്ചു മുതൽ പിഴ ചുമത്തും. നിയമം പാലിക്കുന്നവർ ക്യാമറയെ പേടിക്കേണ്ടതില്ല ഗതാഗത മന്ത്രി ആന്റണി രാജു,​

Read More

തിരുവനന്തപുരം: അദ്ധ്യയന വർഷത്തിന് മുന്നോടിയായുള്ള മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ 3,​500 സ്‌കൂൾ ബസുകൾക്ക് ഫിറ്റ്നെസില്ലെന്ന് കണ്ടെത്തി. ഇവയ്‌ക്ക് വീണ്ടും ഫിറ്റ്നെസ് ടെസ്റ്റ് വേണമെന്ന് സ്‌കൂൾ അധികൃതരോട് നിർദ്ദേശിച്ചിട്ടുണ്ട്. ആകെയുള്ള 27,​400 ബസുകളിൽ 22,​305 എണ്ണമാണ് ഫിറ്റ്നെസ് ടെസ്റ്റ് നടത്തിയത്. ഫിറ്റ്നെസില്ലാത്തതും പരിശോധനയ്ക്ക് വിധേയമാക്കാത്തതുമായ ബസുകളെ സർവീസ് നടത്താൻ അനുവദിക്കില്ലെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു. അതേസമയം ജി.പി.എസ് സംവിധാനത്തിലൂടെ വാഹനങ്ങളുടെ വിവരമറിയാൻ മോട്ടോർ വാഹന വകുപ്പൊരുക്കിയ ‘വിദ്യാ വാഹൻ ആപ്പും” 40 ശതമാനം ബസുകളിലുമില്ല. രക്ഷിതാക്കളുടെ മൊബൈൽ നമ്പർ ആപ്പിൽ റജിസ്റ്റർ ചെയ്യേണ്ടത് സ്‌കൂളുകളാണ്. സമയം കിട്ടിയില്ലെന്നും വരും ദിവസങ്ങളിൽ ആപ്പിന്റെ സേവനം ലഭ്യമാക്കുമെന്നുമാണ് സ്കൂൾ അധികൃതർ എം.വി.ഡിയെ അറിയിച്ചിട്ടുള്ളത്. കുട്ടികൾ തിരിച്ചെത്തുംവരെയുള്ള മാതാപിതാക്കളുടെ ആശങ്കയ്ക്ക് വിരാമം കുറിക്കാനായാണ് മോട്ടോർ വാഹന വകുപ്പ് ‘വിദ്യാ വാഹൻ’ ആപ്പ് അവതരിപ്പിച്ചത്.

Read More

തിരുവനന്തപുരം: വൈദ്യുതി ഉപഭോക്താക്കൾക്ക് വൻ ബാധ്യതയായി ഇരട്ടസർച്ചാർജ് നിലവിൽ. മാസതോറും സർച്ചാർജ് ചുമത്താനുള്ള പുതിയ ചട്ടപ്രകാരം ജൂൺ മാസത്തേക്ക്‌ 10 പൈസ അധികം ഈടാക്കാൻ വൈദ്യുതിബോർഡ് നേരിട്ട് തീരുമാനിച്ചു. ജൂൺ മുതൽ നവംബർവരെ ഒന്പതുപൈസ സർച്ചാർജായി ഈടാക്കാൻ പഴയ അപേക്ഷകൾപരിഗണിച്ച് റെഗുലേറ്ററി കമ്മിഷനും അനുവാദംനൽകി. ഇതോടെ ജൂൺമാസം നിലവിലെ നിരക്കിൽനിന്ന് യൂണിറ്റിന് 19 പൈസ അധികം നൽകണം. ജൂൺ കഴിഞ്ഞാലും കമ്മിഷൻ അനുവദിച്ച ഒമ്പതുപൈസ ഈടാക്കാം. നവംബർവരെയാണ് ഇതിന് ഇപ്പോൾ അനുമതിയതെങ്കിലും ഒക്ടോബറിൽ ബോർഡ് സമീപിച്ചാൽ കമ്മിഷൻ ഇത് പുനഃപരിശോധിക്കും. എല്ലാമാസവും കമ്മിഷന്റെ മുൻകൂർ അനുമതിയില്ലാതെ പരമാവധി 10 പൈസവരെ സർച്ചാർജ് ഈടാക്കാൻ കേന്ദ്രനിർദേശപ്രകാരം ബോർഡിനെ കമ്മിഷൻ അനുവദിച്ചിട്ടുണ്ട്. വൈദ്യുതിക്ക്‌ വില ഉയർന്നുനിൽക്കുന്ന സമയമായതിനാൽ ബോർഡ് ഇത് തുടർന്നും ഈടാക്കാനാണ് സാധ്യത. അങ്ങനെവന്നാൽ തുടർന്ന് കമ്മിഷൻ മാറ്റം വരുത്തുംവരെ 19 പൈസയായിരിക്കും സർച്ചാർജ് ആയി അധികം നൽകേണ്ടിവരുക. ആയിരം വാട്ടിൽ താഴെ കണക്ടഡ് ലോഡുള്ള, മാസം 40 യൂണിറ്റിൽ താഴെമാത്രം ഉപയോഗമുള്ള…

Read More

ബഹ്‌റൈൻ പ്രതിഭ ബാലവേദി സംഘടിപ്പിക്കുന്ന കുട്ടികൾക്കായുള്ള വേനലവധി ക്യാമ്പ് വേനൽത്തുമ്പികൾ 2023-ൻറെ സംഘാടക സമിതി രൂപീകരിച്ചു. പ്രതിഭ ഹാളിൽ വച്ച് നടന്ന സംഘാടക സമിതി രൂപീകരണ യോഗം ജനറൽ സെക്രട്ടറി പ്രദീപ് പതേരി ഉദ്‌ഘാടനം ചെയ്തു. ബാലവേദി സെക്രട്ടറി അഥീന പ്രദീപ് സ്വാഗതം ആശംസിച്ച യോഗത്തിന് പ്രതിഭ പ്രസിഡണ്ട് അഡ്വ: ജോയ് വെട്ടിയാടൻ അദ്ധ്യക്ഷത വഹിച്ചു. പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത് , രക്ഷാധികാരി സമിതി അംഗങ്ങളായ സിവി നാരായണൻ , എൻകെ വീരമണി , കലാവിഭാഗം സെക്രട്ടറി അനഘ രാജീവൻ എന്നിവർ അഭിസംബോധന ചെയ്തു സംസാരിച്ചു. ജൂലൈ 7 മുതൽ ഓഗസ്റ്റ് 4 വരെയുള്ള കുട്ടികൾക്കായുള്ള ക്യാമ്പിൽ കേരളത്തിൽ നിന്നുള്ള കുട്ടികൾക്കായുള്ള പ്രഗത്ഭ പരിശീലകൻ കൂടെ പങ്കെടുക്കുന്ന ക്യാമ്പിന് ബിനു കരുണാകരൻ കൺവീനറായ നൂറ്റൊന്ന് അംഗ സംഘാടക സമിതി നേതൃത്വം നൽകും.സംഘാടക സമിതിയുടെ ജോയിൻ്റ് കൺവീനർമാരായി ഷീജ വീരമണി, രാജേഷ് അട്ടാച്ചേരി . രജിസ്‌ട്രേഷൻ : അനഘ രാജീവൻ…

Read More

പ്യോംഗ്യാഗ്: രാജ്യത്തെ ആദ്യ ചാര ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തിക്കാനുള്ള തങ്ങളുടെ ശ്രമം പരാജയപ്പെട്ടെന്ന് ഉത്തര കൊറിയ. അമേരിക്കയുടെയും, ദക്ഷിണ കൊറിയയുടെയും ഭീഷണി ചെറുക്കാൻ സൈനിക ശേഷി വർദ്ധിപ്പിക്കുകയെന്നതായിരുന്നു ചാര ഉപഗ്രഹത്തിലൂടെ ഭരണാധികാരി കിംഗ് ജോംഗ് ഉൻ ലക്ഷ്യം വച്ചിരുന്നത്.റോക്കറ്റിന്റെ സാങ്കേതിക തകരാറാണ് ചാര ഉപഗ്രഹ വിക്ഷേപണം പരാജയപ്പെടാൻ കാരണമെന്നാണ് രാജ്യ‌ത്തെ ഔദ്യോഗിക വാർത്ത ഏജൻസി പ്രസ്താവനയിൽ പറയുന്നത്. എൻജിനിലെ തകരാർ മൂലം റോക്കറ്റ് കടലിൽ വീഴുകയായിരുന്നു.ഇതിനുമുൻപ് സൈറൺ മുഴങ്ങിയിരുന്നെന്നാണ് വിവരം.പരാജയത്തെ ശാസ്ത്രജ്ഞർ വിലയിരുത്തുകയാണെന്നും അധികൃതർ അറിയിച്ചു. ഉത്തരകൊറിയയുടെ പ്രധാന ബഹിരാകാശ വിക്ഷേപണ കേന്ദ്രം സ്ഥിതി ചെയ്യുന്ന വടക്കുപടിഞ്ഞാറൻ ടോംഗ് ചാംഗ്റി മേഖലയിൽ നിന്ന് പ്രാദേശിക സമയം രാവിലെ ആറരയോടെയാണ് റോക്കറ്റ് വിക്ഷേപിച്ചത്.നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല. റോക്കറ്റ് വിക്ഷേപണം പ്രമാണിച്ച് പ്രദേശവാസികളോട് പലായനം ചെയ്യാൻ അധികൃതർ അറിയിച്ചിരുന്നു. അതേസമയം ചാര സാറ്റ്‌ലൈറ്റ് വീണ്ടും പരീക്ഷിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

Read More

പത്തനംതിട്ട : മ്ലാവിനെ വെടിവച്ചു കൊന്ന നായാട്ടുസംഘത്തിനെതിരെ ആയുധ നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് വനംവകുപ്പ് പൊലീസിന് കത്തുനൽകും. 27ന് പെരിയാർ കടുവാ സങ്കേതത്തിന്റെ ഭാഗമായ ശബരിമലക്കാടുകളിലെ നിലയ്ക്കൽ കമ്പകത്തുംവളവിനു സമീപമാണ് സംഘം നാടൻ തോക്കുപയോഗിച്ച് നായാട്ട് നടത്തിയത്. ഇവർ കൊന്ന മ്ളാവിനെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിലയ്ക്കലെ തൊളിലാളി ലയത്തിലെത്തിച്ച് കറിവെച്ചു കഴിക്കുകയും ബാക്കിയുള്ളവ കടത്തിക്കൊണ്ടു പോകാൻ ശ്രമിക്കുകയും ചെയ്തു. രണ്ടുതവണ വെടിയൊച്ച കേട്ടതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ പട്രോളിംഗ് നടത്തുകയും പരിശോധന കർശനമാക്കുകയും ചെയ്തു. ഇറച്ചിയുമായി ബൈക്കിൽ ഇലവുങ്കലിലെത്തിയ പ്രതികൾ വനപാലകരെ വെട്ടിച്ച് രക്ഷപെടാൻ ശ്രമിച്ചെങ്കിലും ജീപ്പിൽ പിൻതുടർന്ന് പിടികൂടുകയുമായിരുന്നു.ദേവസ്വം ലയത്തിൽ അനധികൃതമായി താമസിക്കുന്ന രത്‌നമ്മ (57), മകൻ ചിറ്റാർ കൊടുമുടി പടയണിപ്പാറ അനിൽ കുമാർ (40), മരുമകൻ ളാഹ സ്വദേശി രമേശ് (29), അമ്മാവന്റെ മകനും ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാരനുമായ ളാഹ വേലംപ്ലാവ് സതീഷ് (37) എന്നിവരെയാണ് വനപാലക സംഘം അറസ്റ്റു ചെയ്തത്. മുഖ്യ പ്രതി ഇപ്പോഴും ഒളിവിലാണ്. പിടിയിലായ സംഘത്തെ…

Read More

ശ്രീഹരിക്കോട്ട: ഗഗന്‍യാന്‍ ദൗത്യത്തിന്റെ ക്രൂ എസ്‌കേപ്പ് സിസ്റ്റത്തിന്റെ പരീക്ഷണം ജൂലൈയില്‍ നടത്തും. ഈ പരീക്ഷണം വിജയകരമായാല്‍ ഗഗന്‍യാന്‍ ദൗത്യത്തിന്റെ ആദ്യ ആളില്ലാ ദൗത്യം അടുത്ത വര്‍ഷത്തോടെ വിക്ഷേപിച്ചേക്കും. വിക്ഷേപണ വാഹന പരീക്ഷണത്തിന് തങ്ങള്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണെന്ന് ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥ് പറഞ്ഞു. അതിനായി ഒരു ക്രൂ മോഡ്യൂളും ക്രേൂ എസ്‌കേപ്പ് സംവിധാനവും ആവശ്യമാണ്. ജൂലൈയോടെ ഈ സംവിധാനങ്ങള്‍ റോക്കറ്റുമായി ബന്ധിപ്പിക്കും. അദ്ദേഹം തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 14 കിലോമീറ്റര്‍ ഉയരത്തിലാണ് ക്രൂ മോഡ്യൂളിലെ സുരക്ഷാ സംവിധാനങ്ങളും ക്രൂ എസ്‌കേപ്പ് സംവിധാനവും പരീക്ഷിക്കുക. ഗഗന്‍യാനിന്റെ മറ്റ് സംവിധാനങ്ങള്‍ ഐഎസ്ആര്‍ഒയുടെ വിവിധ കേന്ദ്രങ്ങളില്‍ പരീക്ഷണ ഘട്ടത്തിലാണ് അദ്ദേഹം വ്യക്തമാക്കി.

Read More

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയ ബലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെന്‍കോവിനെ ഗുരുതരവാസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുടിനുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് അലക്‌സാണ്ടറിന് ദേഹാസ്വാസ്ഥ്യമുണ്ടായതെന്ന് ബലാറൂസ് പ്രതിപക്ഷ നേതാവ് വലേരി സെപ്കലോ പറഞ്ഞു. ‘ ഞങ്ങള്‍ക്ക് കിട്ടിയ വിവരം അനുസരിച്ച് പുടിനുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയ അലക്‌സാണ്ടറിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മോസ്‌കോയിലെ സെന്‍ഡ്രല്‍ ക്ലിനിക്കല്‍ ഹോസ്പിറ്റലിലാണ് അദ്ദേഹം നിലവിലുള്ളത്’- വലേരി പറഞ്ഞു. അലക്‌സാണ്ടറിന് നേര്‍ക്ക് വിഷ പ്രയോഗം നടന്നിട്ടുണ്ടോയെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. നേരത്തെയും ബലാറൂസ് പ്രസിഡന്റിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് പലതരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. യുക്രൈന്‍ യുദ്ധത്തില്‍ റഷ്യയുമായി പൂര്‍ണമായി സഹകരിക്കുന്ന രാജ്യമാണ് ബലാറൂസ്. റഷ്യയുടെ ആണവായുധങ്ങള്‍ ബലാറൂസില്‍ സ്ഥാപിക്കാന്‍ അലക്‌സാണ്ടര്‍ അനുമതി നല്‍കിയിരുന്നു.

Read More