തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി കെ.പദ്മകുമാർ, ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദർവേഷ് സാഹിബ് എന്നിവർക്ക് ഡി.ജി.പിമാരായി സ്ഥാനക്കയറ്റം നൽകി. ഡി.ജി.പിമാരായിരുന്ന എസ്.ആനന്ദകൃഷ്ണൻ, ഡോ.ബി.സന്ധ്യ എന്നിവർ വിരമിച്ച ഒഴിവിലാണിത്. പദ്മകുമാറിനെ ജയിൽ മേധാവിയായും ഷേഖ് ദർവേഷിനെ ഫയർഫോഴ്സ് മേധാവിയായും നിയമിച്ചു. ഇവിടങ്ങളിൽ ഡി.ജി.പിമാരുടെ രണ്ട് എക്സ് കേഡർ തസ്തികകൾ സൃഷ്ടിച്ചാണ് നിയമനം. ജയിൽ മേധാവിയായിരുന്ന ബൽറാം കുമാർ ഉപാദ്ധ്യായയെ പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയാക്കി. സായുധ ബറ്റാലിയൻ എ.ഡി.ജി.പി എച്ച്.വെങ്കടേശിനെ ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയായി നിയമിച്ചു. നിലവിലെ പൊലീസ് മേധാവി അനിൽകാന്ത് ഈ മാസം വിരമിക്കുമ്പോൾ വീണ്ടും അഴിച്ചുപണി വേണ്ടിവരും. പൊലീസ് മേധാവി സ്ഥാനത്തേക്ക് ഏറ്റവുമധികം സാദ്ധ്യത കൽപ്പിക്കപ്പെടുന്നവരാണ് പദ്മകുമാറും ദർവേഷും.
Trending
- ഓടുന്ന ബസിൽ വിദ്യാര്‍ത്ഥിനിയെ ചുംബിച്ചു; കണ്ടക്ടറെ പിടികൂടി പൊലീസിൽ ഏല്‍പ്പിച്ച് സഹോദരനും സുഹൃത്തുക്കളും
- പഞ്ചാബ് പ്രവാസികാര്യ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ യാത്രയയപ്പ് നൽകി
- അർജുന്റെ കുടുംബത്തിനു നേരെയുള്ള സൈബർ ആക്രമണത്തിനെതിരെ കർശന നടപടി: മന്ത്രി മുഹമ്മദ് റിയാസ്
- ബിഡികെ ബഹ്റൈൻ മെഡിക്കൽ ക്യാമ്പ്
- മൂന്നാം വന്ദേഭാരത്, കൊച്ചി – ബംഗളൂരു സര്‍വീസ് ജൂലായ് 31 മുതല്‍
- മലയാളികളായ ഒളിമ്പിക്സ് താരങ്ങൾക്ക് 5 ലക്ഷം വീതം അനുവദിച്ചു
- ഒരു പിഞ്ചു കുഞ്ഞിന്റെ അമ്മയാണ്, മേയറാണ്; സഖാവ് ആര്യയുടെയൊക്കെ മഹത്വം എന്തെന്ന് അറിയണമെങ്കിൽ”; കുറിപ്പ്