തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി കെ.പദ്മകുമാർ, ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദർവേഷ് സാഹിബ് എന്നിവർക്ക് ഡി.ജി.പിമാരായി സ്ഥാനക്കയറ്റം നൽകി. ഡി.ജി.പിമാരായിരുന്ന എസ്.ആനന്ദകൃഷ്ണൻ, ഡോ.ബി.സന്ധ്യ എന്നിവർ വിരമിച്ച ഒഴിവിലാണിത്. പദ്മകുമാറിനെ ജയിൽ മേധാവിയായും ഷേഖ് ദർവേഷിനെ ഫയർഫോഴ്സ് മേധാവിയായും നിയമിച്ചു. ഇവിടങ്ങളിൽ ഡി.ജി.പിമാരുടെ രണ്ട് എക്സ് കേഡർ തസ്തികകൾ സൃഷ്ടിച്ചാണ് നിയമനം. ജയിൽ മേധാവിയായിരുന്ന ബൽറാം കുമാർ ഉപാദ്ധ്യായയെ പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയാക്കി. സായുധ ബറ്റാലിയൻ എ.ഡി.ജി.പി എച്ച്.വെങ്കടേശിനെ ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയായി നിയമിച്ചു. നിലവിലെ പൊലീസ് മേധാവി അനിൽകാന്ത് ഈ മാസം വിരമിക്കുമ്പോൾ വീണ്ടും അഴിച്ചുപണി വേണ്ടിവരും. പൊലീസ് മേധാവി സ്ഥാനത്തേക്ക് ഏറ്റവുമധികം സാദ്ധ്യത കൽപ്പിക്കപ്പെടുന്നവരാണ് പദ്മകുമാറും ദർവേഷും.
Trending
- ‘തിരുവനന്തപുരവും തൃശൂരും ബിജെപിക്ക്, ബാക്കി 18 എൽഡിഎഫിനും, ഇതാണ് അവരുടെ ഡീൽ’; കെ മുരളീധരൻ
- ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിങ് നടത്തി മധ്യകേരളം
- ഒമാനില്‍ വാഹനമിടിച്ച് രണ്ട് മലയാളി നഴ്സുമാര്‍ മരിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്
- കള്ളവോട്ട് തടയാന്‍ ക്യാമറ നിരീക്ഷണം; രാജ്യത്തെ ഏറ്റവും വിപുലമായ ക്രമീകരണം കണ്ണൂരിൽ
- ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ആറ് മരണം
- ഇടുക്കിയില്‍ യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവും സുഹൃത്തും കസ്റ്റഡിയില്‍
- വയനാട്ടിൽ വോട്ടർമാർക്ക് വിതരണം ചെയ്യാനെത്തിച്ച കിറ്റുകൾ പിടിച്ചെടുത്തു; നടപടിയെടുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ
- കാണാതായ രണ്ട് കുട്ടികൾ കാറിനുള്ളിൽ മരിച്ചനിലയിൽ; ദുരൂഹത