Author: Starvision News Desk

കോട്ടയം: കുർബാനയ്ക്കിടെ പള്ളിയ്ക്കകത്ത് നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച ജാർഖണ്ഡ് സ്വദേശി അറസ്റ്റിൽ. ഗോപിന്ദ് സിംഗ് (34)നെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച്ച പൊലീസ് പരേഡ് ഗ്രൗണ്ടിന് സമീപമുള്ള ഗുഡ് ഷെപ്പേർഡ് പള്ളിയിലാണ് സംഭവം. കുർബാനയ്ക്ക് പങ്കെടുക്കാൻ എത്തിയ പെൺകുട്ടി സമീപത്തുണ്ടായിരുന്ന ഡെസ്‌കിൽ മൊബൈൽ ഫോൺ വച്ചതിനുശേഷം പ്രാർത്ഥിക്കുന്നതിനിടെ ഇയാൾ പിന്നിൽ നിന്നുമെത്തി മൊബൈൽ ഫോണുമായി കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ കണ്ടെത്തി പിടികൂടുകയുമായിരുന്നു. ഈസ്റ്റ് സ്റ്റേഷൻ എസ്.ഐ അനുരാജ്, സുരേഷ് കുമാർ, സി.പി.ഒമാരായ അജേഷ്, അനൂപ് കുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Read More

സ്നേഹ നിലാവ് 2023″ വോയ്‌സ് ഓഫ് ആലപ്പി അൽ ഹിലാൽ ഹോസ്പിറ്റലിന്റെ സൽമാബാദ് ഹാളിൽ ബലിപെരുന്നാൾ ആഘോഷിച്ചു, ജോയിൻ സെക്രട്ടറി അശോകൻ താമരക്കുളം ഏവരെയും സ്നേഹനിലാവ് 2023ലേക്ക് സ്വാഗതം ചെയ്തു. വോയ്‌സ് ഓഫ് ആലപ്പിയുടെ കലാകാര കൂട്ടായ്മയായ “അരങ്ങ് ആലപ്പിയുടെ” നേതൃത്വത്തിൽ ഒപ്പനയും മറ്റു വിവിധ കല പരിപാടികളും അംഗങ്ങൾ അവതരിപ്പിച്ചു. വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലീമിന്റെ അധ്യക്ഷതയിൽ നടന്ന സ്നേഹനിലാവ് 2023 സംഘടനയുടെ രക്ഷാധികാരിയും മുതിർന്ന മാധ്യമപ്രവർത്തകനുമായ സോമൻബേബി ഉത്‌ഘാടനം ചെയ്തു പ്രോഗ്രാം കോർഡിനേറ്ററും വൈസ് പ്രസിഡന്റുമായ അനസ് റഹിം ഈദ് സന്ദേശം നൽകി,തുടർന്ന് മെമ്പർഷിപ് കാർഡിന്റെ വിതരണ ഉത്‌ഘാടനം വിവിധ ഏരിയ കമ്മിറ്റികൾക്ക് നൽകികൊണ്ട് ഇന്ത്യൻ സ്കൂൾ എക്സികുട്ടീവ് അംഗം അജയകൃഷ്ണൻ നിർവഹിച്ചു. ചടങ്ങിൽ രക്ഷാധികാരികൾ ആയ ഡോക്ടർ PV ചെറിയാൻ, അനിൽകുമാർ UK, ജിജു ജേക്കബ്, വൈസ് പ്രസിഡന്റ് വിനയചന്ദ്രൻ, പ്രോഗ്രാം സബ് കൺവീനർ സുമൻ സഫറുള്ള, വനിതാ വിഭാഗം സെക്രട്ടറി രശ്മി അനൂപ്…

Read More

പാലക്കാട്: കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നവവധു മരിച്ചു. പാലക്കാട് പുതുശേരി കുരുടിക്കാട് വച്ചാണ് അപകടമുണ്ടായത്. കണ്ണന്നൂർ പുതുക്കോട് സ്വദേശിനി അനീഷയാമണ് (20) മരിച്ചത്. ഭർത്താവ് കോയമ്പത്തൂർ സ്വദേശി ഷക്കീറിന്റെ (32) പരിക്ക് ഗുരുതമാണ്. നെന്മാറ കുനിശേരിയിലെ ബന്ധുവിന്റെ വീട്ടിൽ വിരുന്നിന് ശേഷം കോയമ്പത്തൂരിലെ ഭർത്താവിന്റെ വീട്ടിലേയ്ക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. സംഭവ സ്ഥലത്തുവച്ചു തന്നെ അനീഷ മരിച്ചു. ഇന്ന് രാവിലെ പതിനൊന്ന് ‌മണിക്കാണ് അപകടമുണ്ടായത്. പാലക്കാട് ഭാഗത്ത് നിന്നും കോയമ്പത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഇവരുടെ ബൈക്കിൽ അതേ ദിശയിൽ പോകുന്ന കണ്ടെയ്നർ ഇടിക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന ഷക്കീറിന് ​ഗുരുരമായി പരിക്കേറ്റു. അനീഷയുടെ ഇടുപ്പിലൂടെ കണ്ടെയ്നർ കയറിയിറങ്ങി ഗുരുതരമായി പരിക്കേൽക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നിർത്തിയിട്ട കണ്ടെയ്നർ എടുക്കുന്ന സമയം ദമ്പതികൾ ഇടതുഭാഗത്ത് കൂടി ഓവർടേക്ക് ചെയ്തതാണ് അപകടത്തിന് കാരണമെന്നും പൊലീസ് പറയുന്നു. കസബ പൊലീസ് നടപടി സ്വീകരിച്ചുവരികയാണ്.

Read More

തിരുവനന്തപുരം: സർക്കാരിന്റെ അഴിമതിയ്ക്കെതിരെ റേഷൻ കട മുതൽ സെക്രട്ടറിയേറ്റ് വരെ യുഡിഎഫ് സമരം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സെപ്തംബർ നാല് പുതൽ പതിനൊന്ന് വരെയാണ് ക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്. യു‌ഡിഎഫ് യോഗത്തിന് ശേഷം തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.’റബ്ബ‌ർ ഉൾപ്പെടെ എല്ലാ കാർഷിക മേഖലയും വലിയ തകർച്ചയിലേയ്ക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. ദേവത്തിന്റെ സ്വന്തം നാട് എന്ന് പറയുന്ന കേരളത്തിൽ തെരുവ് നായ്ക്കളുടെ ശല്യം കാരണം റോഡിലേയ്ക്ക് ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. ഇക്കാര്യത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പിന് ഒരു നിർദേശവും മുന്നോട്ട് വയ്ക്കാനില്ല. വ്യാജ സർട്ടിഫിക്കറ്റും വ്യാജ കോഴ്സുകളും വ്യാജ പിഎച്ച്ഡിയുമൊക്കെയായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ദയനീയമായി തകർന്നുകൊണ്ടിരിക്കുകയാണ്. ഫുൾ എപ്ലസ് കിട്ടിയ കുട്ടികൾ പോലും പ്ലസ് വണ്ണിന് അഡ്‌മിഷൻ കിട്ടാതെ വലയുകയാണ്. സിവിൽ സപ്ലൈസ് കോർപ്പറേഷൻ അടച്ചുപൂട്ടലിന്റെ വക്കിലാണ്. 3500 രൂപയുടെ കടമാണ്. കെഎസ്ആർടിസിയ്ക്കുണ്ടായ അതേ സ്ഥിതി സപ്ലൈക്കോയ്ക്കും ഉണ്ടാകാൻ പോവുകയാണ്. ‘- വി ഡി സതീശൻ പറഞ്ഞു. കെട്ടിട നിർമാണ…

Read More

തിരുവനന്തപുരം: ബോട്ട് മറിഞ്ഞ് മത്സ്യ തൊഴിലാളി മരിച്ച തിരുവന്തപുരം മുതലപ്പൊഴിയിൽ സന്ദർശനത്തിനെത്തിയ മന്ത്രിമാർക്കെതിരെ പ്രതിഷേധം. മന്ത്രിമാരെ തടയാൻ ശ്രമം ഉണ്ടായതോടെ അവർ അവിടെ നിന്ന് മടങ്ങി. വി ശിവൻകുട്ടി, ആന്റണി രാജു, ജി ആർ അനിൽ എന്നിവരെയാണ് തടഞ്ഞത്. ബോട്ട് മറിഞ്ഞ സംഭവത്തിൽ രക്ഷാപ്രവർത്തനം വെെകിയെന്നാരോപിച്ച് നാട്ടുകാർ മന്ത്രിമാർക്കു നേരെ കയർത്തു. പ്രതിഷേധിച്ചവരോട് ഷോ വേണ്ടെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞെന്നും ആക്ഷേപമുണ്ട്. മന്ത്രിമാരെ തടയാൻ ആഹ്വാനം ചെയ്ത് ഫാദർ യുജീൻ പേരേരയാണെന്നും ഫാദർ യുജീൻ പേരേരയുടെ ആഹ്വാനം അനുസരിക്കാതെ നാട്ടുകാർ സംയമനം പാലിച്ചതിനാൽ വലിയ സംഘർഷം ഒഴിവായെന്ന് മന്ത്രിമാർ വാർത്താകുറിപ്പിൽ അറിയിച്ചു. പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്. കുഞ്ഞുമോനൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് മത്സ്യ തൊഴിലാളികളെ കണ്ടെത്താനായി തിരച്ചിൽ തുടരുകയാണ്. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം.

Read More

റിയാദ്∙ സൗദിയിൽ ദുരിത ജീവിതം നയിക്കേണ്ടിവന്ന തമിഴ് സ്വദേശിയെ മലയാളി സാമൂഹികപ്രവർത്തകർ ഇടപ്പെട്ട് നാട്ടിലെത്തിച്ചു. റിയാദിൽനിന്ന് 550 കിലോമീറ്ററകലെ അജ്ഫർ എന്ന സ്ഥലത്തെ മരുഭൂമിയിൽ ഒട്ടകങ്ങളോടൊപ്പം ഇടയജീവിതം നയിച്ച മണിയാണ് നാടണഞ്ഞത്.ഇന്ത്യൻ എംബസിയുടെ പിന്തുണയോടെ റിയാദ് കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂരിന്റെ നേതൃത്വത്തിൽ നടത്തിയ ദിവസങ്ങൾ നീണ്ട കഠിനപരിശ്രമമാണ് യുവാവിന് രക്ഷയായത്.മണിയുടെ അമ്മാവനെയും കൂട്ടി സാമൂഹിക പ്രവര്‍ത്തകർ മരുഭൂമിയിലൂടെ നൂറുകണക്കിന് കിലോമീറ്റർ താണ്ടി നടത്തിയ അന്വേഷണത്തിനൊടുവിൽ സുഡാനി ഇടയന്റെ കൂടെ ഒരുകൂട്ടം ഒട്ടകങ്ങൾക്കൊപ്പം ജോലി ചെയ്യുന്ന മണിയെ കണ്ടെത്തുകയായിരുന്നു. മരുഭൂമിയിൽ കാണുന്നവരോടെല്ലാം ഈ യുവാവിനെ കുറിച്ച് അന്വേഷിച്ച് നീങ്ങുന്നതിനിടയിൽ സുഡാനിയെ കണ്ടുമുട്ടിയതാണ് വഴിത്തിരിവായത്. അയാളുടെ കൂടെ ഇന്ത്യക്കാരൻ ജോലി ചെയ്യുന്നുണ്ടെന്ന് അറിഞ്ഞ് താമസസ്ഥലത്ത് ചെന്നപ്പോൾ ജനലിലൂടെ ഒരാൾ അവരെ നോക്കി കൈ കാണിച്ചു. മണിയുടെ അമ്മാവൻ ആളെ തിരിച്ചറിഞ്ഞു.പുറത്തിറങ്ങാൻ ആവശ്യപ്പെട്ടപ്പോൾ അകത്ത് നിന്ന് തുറക്കാനാവില്ലെന്നായി. തൊഴിലുടമ അവിടെ ഉറങ്ങുന്നുണ്ടായിരുന്നു. വാതിൽ തുറന്ന് അദ്ദേഹത്തെ വിളിച്ചെങ്കിലും പ്രതികരിച്ചില്ല. സ്‌പോൺസറുടെ അനുമതിയില്ലാതെ…

Read More

കൊച്ചി: സിപിഎം എല്‍എല്‍എ പി.വി. ശ്രീനിജിനെതിരെ ആദായ നികുതി വകുപ്പിന്റെ നടപടിയുണ്ടാകും. സിനിമാ നിര്‍മാതാവിന് നല്‍കിയ കണക്കില്‍പ്പെടാത്ത പണത്തിന്റെ പലിശ സ്വന്തം കമ്പനിയിലെ തൊഴിലാളികളുടെ അക്കൗണ്ട് വഴി വാങ്ങിയെന്ന ആക്ഷേപത്തിലാണ് നടപടി.കഴിഞ്ഞ ഡിസംബറില്‍ സിനിമാ നിര്‍മാതാക്കളുടേയും താരങ്ങളുടേയും വീടുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഈ റെയ്ഡിലാണ് ഒരു നിര്‍മാതാവുമായി ശ്രീനിജിന് പണമിടപാടുള്ള വിവരം ആദായ നികുതി വകുപ്പിന് വിവരം ലഭിച്ചത്.ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞയാഴ്ച ശ്രീനിജിനെ ആദായ നികുതി വകുപ്പ് കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു. നാല് മണിക്കൂറോളം ചോദ്യംചെയ്തു. ഒരു നിര്‍മാതാവില്‍ നിന്ന് താന്‍ പണം വാങ്ങിയതുമായി ബന്ധപ്പെട്ടാണ് ചോദ്യംചെയ്യലെന്നാണ് അന്ന് ശ്രീനിജിൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാല്‍, 2013 കാലയളവില്‍ നിര്‍മാതാവിന് ശ്രീനിജിന്‍ പണം നല്‍കിയിരുന്നുവെന്നാണ് ആദായ നികുതി വകുപ്പ് വൃത്തങ്ങള്‍ പറയുന്നത്. ഒന്നര കോടിയോളം രൂപ നല്‍കിയതായും അതിന്റെ ഇരട്ടിയോളം രൂപ ശ്രീനിജിന്‍ പലിശയായി കൈപ്പറ്റിയിരുന്നതായുമാണ് വിവരം. നേരിട്ടല്ല ശ്രീനിജിന്‍ പണം കൈപ്പറ്റിയിരുന്നത്. ശ്രീനിജിന്‍ ഡറക്ടറായിട്ടുള്ള ഗാര്‍ഡന്‍…

Read More

കൊച്ചി: മാദ്ധ്യമപ്രവർത്തകൻ ഷാജൻ സ്‌കറിയയ്‌ക്കെതിരായ അന്വേഷണത്തിൽ പൊലീസ് നടപടിയെ വിമർശിച്ച് ഹൈക്കോടതി. തന്റെ ഫോൺ പിടിച്ചെടുത്തതിനെതിരെ മാദ്ധ്യമപ്രവർത്തകൻ വിശാഖ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി രംഗത്തെത്തിയത്. പ്രതിയല്ലാത്ത ഒരാളുടെ ഫോൺ എങ്ങനെ പിടിച്ചെടുക്കുമെന്നും അങ്ങനെയുള്ള ഒരാളെ എങ്ങനെ കസ്റ്റഡിയിലെടുക്കുമെന്നും കോടതി ചോദിച്ചു. അതോടൊപ്പം തന്നെ വിശാഖിന്റെ ഫോൺ ഉടൻ വിട്ടുകൊടുക്കാനും ഹൈക്കോടതി നിർദേശം നൽകി.ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാദ്ധ്യമപ്രവർത്തകർ. ഇവിടെ മാദ്ധ്യമപ്രവർത്തകന്റെ അടിസ്ഥാന അവകാശം ലംഘിക്കപ്പെട്ടു. അന്വേഷണം നടത്താം, എന്നുകരുതി എല്ലാ മാദ്ധ്യമപ്രവർത്തകരുടെയും ഫോൺ പിടിച്ചെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു. ഷാജൻ സ്‌കറിയയെ ഇതുവരെ കണ്ടെത്താൻ കഴിയാത്തത് പൊലീസിന്റെ വീഴ്ചയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Read More

കോട്ടയം: തിരുവാർപ്പിൽ സ്വകാര്യ ബസ് ഉടമയെ സിപിഎം നേതാവ് ആക്രമിച്ച സംഭവത്തിൽ പൊലീസിനുനേരെ രൂക്ഷ വിമർശനമുന്നയിച്ച് ഹൈക്കോടതി. ബസുടമയെ ആക്രമിച്ച സംഭവത്തിൽ കോടതി സ്വമേധയാ എടുത്ത കോടതിയലക്ഷ്യ കേസിലാണ് പൊലീസിനെതിരെ കോടതി കടുത്ത വിമർശനം തന്നെ നടത്തിയത്.കേസിൽ കോട്ടയം ജില്ലാ പൊലീസ് മേധാവിയും സ്‌റ്റേഷൻഹൗസ് ഓഫീസറും നേരിട്ട് ഹാജരായിരുന്നു. ഓഫീസർമാരുടെ സാന്നിദ്ധ്യത്തിലാണ് കോടതി വിമർശനം. പൊലീസ് സംരക്ഷണ ഉത്തരവ് നിലനിൽക്കെത്തന്നെ ബസുടമ ആക്രമിക്കപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലായിരുന്നു ആക്രമണം. എത്ര പൊലീസുകാർ സംഭവസ്ഥലത്തുണ്ടായിരുന്നുവെന്ന് ചോദിച്ച കോടതി പൗരന്മാരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പൊലീസിനുണ്ടെന്ന് ഓർമ്മിപ്പിച്ചു. ഒന്ന് തല്ലിക്കോ എന്ന സമീപനമാണ് പൊലീസിൽ നിന്നും ഉണ്ടായത്. ഇത്തരം സംഭവങ്ങളുണ്ടായാൽ കോടതിയിൽ വന്നാൽപോലും നീതികിട്ടില്ല എന്ന തോന്നലിനിടയാക്കും. ആ അടി കിട്ടിയത് കോടതിയുടെ മുഖത്താണ്, ബസുടമയ്‌ക്കല്ലെന്ന് കോടതി പറഞ്ഞു. ആക്രമണം സംബന്ധിച്ച് എന്തെങ്കിലും അന്വേഷണമുണ്ടായോ എന്ന് ചോദിച്ച കോടതി പൊലീസ് നാടകം കളിച്ചതാണോയെന്ന് സംശയം പ്രകടിപ്പിച്ചു.കേസ് ഇനി 18ന് പരിഗണിക്കുമെന്നും അന്ന് കുമരകം എസ്‌എച്ച്‌ഒയും ഡിവൈഎസ്‌പിയും…

Read More

കോഴിക്കോട്: തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിലെ സ്‌കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കൂത്താളി പഞ്ചായത്തിലെ ആറ് സ്‌കൂളുകൾക്കും, അംഗനവാടികൾക്കുമാണ് അവധി പ്രഖ്യാപിച്ചത്. കൂടാതെ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ പണികളെല്ലാം നിർത്തിവച്ചു. ഇന്നലെ പഞ്ചായത്തിലെ നാല് പേർക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റിരുന്നു. ഇവയെ പിടികൂടാൻ കഴിയാത്ത സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. സംസ്ഥാനത്തൊന്നാകെ തെരുവ് നായയുടെ ശല്യം രൂക്ഷമായിരിക്കുകയാണ്.  തിരുവനന്തപുരം അഞ്ചുതെങ്ങിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നരവയസുകാരിയെ ഇന്നലെ തെരുവ്നായ ആക്രമിച്ചിരുന്നു. അഞ്ചാം വാർഡ് മാമ്പള്ളി കൃപാ നഗറിൽ റീജൻ, സരിത ദമ്പതികളുടെ രണ്ടാമത്തെ മകൾ റോസ് ലിയയ്ക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.

Read More