- മോദി നാളെ ഉദ്ഘാടനം ചെയ്യാനിരുന്ന റിഫൈനറിയില്‍ വന്‍ തീപിടിത്തം
- ബഹ്റൈന്‍ കെ.എം.സി.സി. പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ യസീന നിര്യാതയായി
- ദേശീയ സുരക്ഷാ ലംഘനങ്ങള്‍ക്കെതിരെ അടിയന്തര നടപടിക്ക് ഹമദ് രാജാവിന്റെ നിര്‍ദേശം
- സര്‍ക്കാര്‍ സ്കൂളുകളില്‍ വിദ്യാഭ്യാസ മന്ത്രി പരിശോധന നടത്തി
- ട്രാഫിക് പിഴ: വ്യാജ സന്ദേശങ്ങളെ കരുതിയിയിക്കാന് മുന്നറിയിപ്പ്
- ഇത് അവസാന അവസരം: കരാറിൽ ഒപ്പിടാൻ തയ്യാറായില്ലെങ്കിൽ ഇറാൻ മുഴുവൻ ബോംബിട്ട് തകർക്കും: ഡോണൾഡ് ട്രംപ്
- ബഹ്റൈനിൽ മരണപ്പെട്ട സജീവൻ ചന്ദ്രൻറെ മൃതദേഹം നടപടികൾ പൂർത്തിയാക്കി നാളെ നാട്ടിൽ കൊണ്ട് പോകും
- കുംഭമേള വൈറൽ പെൺകുട്ടി ഗർഭിണി; പൊലീസിന് മുന്നിൽ ഉടൻ നേരിട്ട് ഹാജരാകാൻ സാധിക്കില്ല- ഫർമാൻ ഖാൻ
Author: news editor
മനാമ: ബഹ്റൈനില്‍ 2030 ആകുമ്പോഴേക്കും ഹൈഡ്രോകാര്‍ബണ്‍ ഇതര മേഖല രാജ്യത്തിന്റെ മൊത്തം ഉല്പാദനത്തിന്റെ 90 ശതമാനത്തോളം സംഭാവന നല്‍കുമെന്ന് അന്താരാഷ്ട്ര നാണയനിധി(ഐ.എം.എഫ്)യുടെ പ്രവചനം.2025ലെ ആര്‍ട്ടിക്കിള്‍ ഫോര്‍ കണ്സള്ട്ടേഷന് വേണ്ടിയുള്ള ചര്‍ച്ചകള്‍ നടത്താന്‍ ജോണ്‍ ബ്ലൂഡോണിന്റെ നേതൃത്വത്തില്‍ നവംബര്‍ 9 മുതല്‍ 20 വരെ ബഹ്റൈന്‍ സന്ദര്‍ശിച്ച ഐ.എം.എഫ്. സംഘത്തിന്റേതാണ് ഈ കണ്ടെത്തല്‍. ആഗോളതലത്തിലും പ്രാദേശികമായുമുള്ള അനിശ്ചിതത്തിനിടയിലും പണപ്പെരുപ്പം 0.9 ആയിരുന്ന 2024ല്‍ ബഹ്റൈനില്‍ യഥാര്‍ത്ഥ ജി.ഡി.പി. 2.6 ശതമാനം വളര്‍ച്ച കൈവരിച്ചതായി ഇവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.റിഫൈനറി നവീകരണങ്ങളുടെയും ടൂറിസം, സാമ്പത്തികം തുടങ്ങിയ മേഖലകളുടെയും പിന്തുണയില്‍ 2025ല്‍ വളര്‍ച്ച 2.9 ശതമാനവും 2026ല്‍ 3.3 ശതമാനവുമാകുമെന്നാണ് പ്രതീക്ഷ.
മനാമ: ബഹ്റൈന്‍ ഇന്‍ഹെറിറ്റഡ് ട്രഡീഷണല്‍ സ്പോര്‍ട്സ് കമ്മിറ്റി (മൗറൂത്ത്) രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ സംഘടിപ്പിച്ച എട്ടാമത് നാസര്‍ ബിന്‍ ഹമദ് മറൈന്‍ ഹെറിറ്റേജ് സ്പോര്‍ട്സ് സീസണിന്റെ സമാപന ചടങ്ങ് നവംബര്‍ 29ന് ബഹ്റൈന്‍ നാഷണല്‍ മ്യൂസിയത്തോട് ചേര്‍ന്നുള്ള പ്രദേശത്ത് നടക്കും.മൂന്നു മാസം നീണ്ടുനിന്ന മത്സര സീസണിന്റെ സമാപനമായാണ് ഈ ചടങ്ങ് നടക്കുന്നത്. ബഹ്റൈന്റെ സമുദ്ര പൈതൃകത്തെ ആഘോഷിക്കുന്ന നിരവധി പരിപാടികളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഹദ്ദാക്ക് (മത്സ്യബന്ധന) മത്സരം, അല്‍ ഹയര്‍ (മുത്തുച്ചിപ്പി വേര്‍തിരിച്ചെടുക്കല്‍) മത്സരം, പ്രശസ്തമായ പരമ്പരാഗത റോയിംഗ് മത്സരങ്ങള്‍, ഓപ്പണ്‍-വാട്ടര്‍ നീന്തല്‍ (ഹെറിറ്റേജ് നീന്തല്‍) എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. വിവിധ പ്രായക്കാര്‍ക്കും പൈതൃക പ്രേമികള്‍ക്കും വിപുലമായ പങ്കാളിത്തമുണ്ട്.കൂടാതെ സീസണിലെ ഏറ്റവും മികച്ച മത്സരമായ കിംഗ്സ് കപ്പിനായുള്ള 3,000 മീറ്റര്‍ പരമ്പരാഗത റോയിംഗ് മത്സരവും കടലുമായുള്ള ബഹ്റൈന്റെ ദീര്‍ഘകാല ബന്ധത്തെ പ്രതിഫലിപ്പിക്കുന്ന സാംസ്കാരിക, നാടോടി പ്രകടനങ്ങളും പരിപാടിയിലുണ്ടാകുമെന്ന് മൗറൂത്ത് ചെയര്മാന് ഖലീഫ ബിന്‍ അബ്ദുല്ല അല്‍…
മനാമ: ബഹ്റൈന്‍ പോളിടെക്നിക്കില്‍ നടക്കുന്ന ഒന്നാം വിദ്യാര്‍ത്ഥി കാര്‍ഷിക ഇന്നൊവേഷന് എക്സിബിഷന് 2025 മുനിസിപ്പാലിറ്റി കാര്യ- കൃഷി മന്ത്രി വഈല്‍ ബിന്‍ നാസര്‍ അല്‍ മുബാറക്കും വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ അഗ്രികള്‍ചറല്‍ ഡെവലപ്മെന്റ് (എന്‍.ഐ.എഡി) സെക്രട്ടറി ജനറല്‍ ശൈഖ മാരം ബിന്ത് ഈസ അല്‍ ഖലീഫ ചടങ്ങില്‍ സന്നിഹിതയായിരുന്നു.രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യ പ്രദര്‍ശനമാണിത്. ഇന്റര്‍മീഡിയറ്റ്, സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയാണിത്. ആധുനിക കൃഷി, കാര്‍ഷിക സാങ്കേതികവിദ്യ, സുസ്ഥിരത, പുനരുപയോഗം എന്നിവയിലെ അവരുടെ ആശയങ്ങളും നൂതനാശയങ്ങളും പ്രദര്‍ശിപ്പിക്കുക, കാര്‍ഷിക അവബോധം പ്രോത്സാഹിപ്പിക്കുക, വിദ്യാര്‍ത്ഥികളുടെ ശാസ്ത്രീയ ഗവേഷണ, നവീകരണ കഴിവുകള്‍ വികസിപ്പിക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.ഈ പ്രദര്‍ശനം സംഘടിപ്പിക്കുന്നത് പ്രധാന മേഖലകളില്‍, പ്രത്യേകിച്ച് കൃഷിയില്‍ യുവാക്കളുടെ സര്‍ഗാത്മകതയെ പിന്തുണയ്ക്കുമെന്ന് മന്ത്രി അല്‍ മുബാറക് പറഞ്ഞു. ഭക്ഷ്യസുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതില്‍ നവീകരണത്തിന്റെ പങ്കിനെക്കുറിച്ചുള്ള ബഹ്റൈന്‍ കൗമാരക്കാരുടെ വര്‍ധിച്ചുവരുന്ന അവബോധത്തെയാണ് ശക്തമായ വിദ്യാര്‍ത്ഥി പങ്കാളിത്തം…
ഷാര്‍ജ: ഷാര്‍ജ കാര്‍ട്ട് ട്രാക്കില്‍ നടന്ന ഐ.എ.എം.ഇ. മോട്ടോര്‍സ്പോര്‍ട്ട് സീരീസിന്റെ അഞ്ചാം റൗണ്ടില്‍ കുതിപ്പ് തുടര്‍ന്ന് സൈഫ് ബിന്‍ ഹസ്സന് അല്‍ ഖലീഫ. ഷാര്‍ജ കാര്‍ട്ട് ട്രാക്കില്‍ 14 ലാപ്പ് ഫൈനലിലും സൈഫ് രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. ശനിയാഴ്ച റൗണ്ട് 4ല്‍ രണ്ടാം സ്ഥാനം നേടിയതിനു പിന്നാലെയാണ് ഈ രണ്ടാം നേട്ടം.ബഹ്റൈനിലെ ഇളംതലമുറ കാര്‍ട്ടിംഗ് പ്രതിഭാസം മറ്റൊരു മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മികച്ച അന്താരാഷ്ട്ര പ്രതിഭകളാല്‍ നിറഞ്ഞ മൈതാനം വേഗതയേറിയതും സാങ്കേതികവുമായ ഷാര്‍ജ സര്‍ക്യൂട്ട് സീസണിലെ ഏറ്റവും കഠിനമായ റേസിംഗിന് സാക്ഷ്യം വഹിച്ചു.ഒരു ഡ്രൈവറായി വളരാനും ലക്ഷ്യങ്ങള്‍ നേടാനും തന്നെ പിന്തുണച്ചതിനും സഹായിച്ചതിനും എക്സെല്‍ മോട്ടോര്‍സ്പോര്‍ട്ടിന് ഈ നേട്ടം സമര്‍പ്പിക്കുന്നതായി സൈഫ് പറഞ്ഞു.
മനാമ: ബഹ്റൈനില്‍നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഗള്‍ഫ് എയര്‍ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് മുംബൈയിലിറക്കി.കഴിഞ്ഞദിവസം രാത്രി 10.33ന് ബഹ്റൈന്‍ അന്തര്‍ദേശീയ വിമാനത്താവളത്തില്‍നിന്ന് പുറപ്പെട്ട ജി.എഫ്. 274 യാത്രാവിമാനമാണ് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്തര്‍ദേശീയ വിമാനത്താവളത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് മുംബൈയിലേക്ക് തിരിച്ചുവിട്ടത്. സന്ദേശം വ്യാജമായിരുന്നു എന്ന് പിന്നീട് കണ്ടെത്തി.ഇതിനെ തുടര്‍ന്ന് വിമാനം മുംബൈയില്‍നിന്ന് പറന്നുയര്‍ന്ന് ഹൈദരാബാദ് വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറങ്ങിയതായി ഗള്‍ഫ് എയര്‍ അധികൃതര്‍ അറിയിച്ചു.
ബഹ്റൈന്‍ ഭവന മന്ത്രാലയം സംയോജിത ഇ-സര്‍വീസ് അവാര്‍ഡ് നേടി മനാമ: 2025ലെ ഇ-ഗവണ്മെന്റ് എക്സലന്‍സ് അവാര്‍ഡുകളില്‍ മികച്ച സംയോജിത ഇ-സര്‍വീസ് അവാര്‍ഡ് ബഹ്റൈന്‍ ഭവന മന്ത്രാലയത്തിന് ലഭിച്ചു. 2023- 2026 പരിപാടിയുടെ ഗവണ്മെന്റ് പ്രകടനത്തിനും ഡിജിറ്റല്‍ പരിവര്‍ത്തന ലക്ഷ്യങ്ങള്‍ക്കും അനുസൃതമായി സമഗ്രമായൊരു ഡിജിറ്റല്‍ പരിവര്‍ത്തന പദ്ധതി നടപ്പിലാക്കുന്നതിലും പൗരര്‍ക്കുള്ള ഭവന സേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിവിധ അധികാരികളെ ഇലക്ട്രോണിക് സംവിധാനത്തിലൂടെ ബന്ധിപ്പിക്കുന്നതിലും മന്ത്രാലയം നടത്തുന്ന ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് അവാര്‍ഡെന്ന് ഭവന, നഗരാസൂത്രണ മന്ത്രി അംന ബിന്ത് അഹമ്മദ് അല്‍ റുമൈഹി പറഞ്ഞു.
മനാമ: 2025ലെ ഇ-ഗവണ്മെന്റ് എക്സലന്‍സ് അവാര്‍ഡ് ദാന ചടങ്ങില്‍, നാസര്‍ സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജി (എന്‍.സി.എസ്.ടി) പൊതുമേഖലയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (ഐ.ഐ) മികച്ച ഉപയോഗത്തിനുള്ള അവാര്‍ഡ് നേടി.ആഭ്യന്തര മന്ത്രി ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയുടെ സാന്നിധ്യത്തിലാണ് അവാര്‍ഡ് സമ്മാനിച്ചത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും എ.ഐ. പിന്തുണയുള്ള ക്ലാസ് റൂം സാങ്കേതികവിദ്യയാണ് സെന്ററിന് അംഗീകാരം നേടിക്കൊടുത്തത്.വിവിധ മേഖലകളിലെ വികസനത്തെ പിന്തുണയ്ക്കാനും രാജ്യത്തിന്റെ ഡിജിറ്റല്‍ പരിവര്‍ത്തനവും സാങ്കേതിക സന്നദ്ധതയും മെച്ചപ്പെടുത്താനും അറിവിനെ പ്രായോഗിക ആപ്ലിക്കേഷനുകളാക്കി മാറ്റുന്നതിനുള്ള സെന്ററിന്റെ പ്രതിബദ്ധതയാണ് അവാര്‍ഡ് പ്രതിഫലിപ്പിക്കുന്നതെന്ന് എന്‍.സി.എസ്.ടി. സി.ഇ.ഒ. ഡോ. അബ്ദുല്ല നാസര്‍ അല്‍ നുഐമി പറഞ്ഞു.
ഐ.എ.എം.ഇ. സീരീസ് നാലാം റൗണ്ടില്‍ ബഹ്റൈന്‍ താരം സൈഫ് ബിന്‍ ഹസ്സന് അല്‍ ഖലീഫയ്ക്ക് രണ്ടാം സ്ഥാനം
ഷാര്‍ജ: ഷാര്‍ജ കാര്‍ട്ടിംഗ് ട്രാക്കില്‍ ഐ.എ.എം.ഇ. മോട്ടോര്‍സ്പോര്‍ട്സ് സീരീസിന്റെ നാലാം റൗണ്ടില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ബഹ്റൈന്‍ താരം സൈഫ് ബിന്‍ ഹസ്സന് അല്‍ ഖലീഫ രണ്ടാം സ്ഥാനം നേടി.വെല്ലുവിളി നിറഞ്ഞ ഷാര്‍ജ ഡെസേര്‍ട്ട് സര്‍ക്യൂട്ടില്‍ പോരാടിയ സൈഫ് തുടക്കം മുതല്‍ അവസാനം വരെ കഠിനമായി പരിശ്രമിച്ചാണ് ഈ നേട്ടം കൈവരിച്ചത്. ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ ഡ്രൈവര്‍മാരിലൊരാളായ സൈഫ് ഇപ്പോള്‍ പരമ്പര റാങ്കിംഗില്‍ മൊത്തത്തില്‍ രണ്ടാം സ്ഥാനത്താണ്. കിരീടത്തിനായുള്ള മത്സരത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സൈഫ്.മേഖലയിലെ പ്രീമിയര്‍ കാര്‍ട്ടിംഗ് ടീമായ എക്സെല്‍ മോട്ടോര്‍സ്പോര്‍ട്ടിനെ പ്രതിനിധീകരിക്കുന്ന സെയ്ഫ്, ബഹ്റൈനിലെ ഏറ്റവും മികച്ച ഇളംതലമുറ മോട്ടോര്‍സ്പോര്‍ട്ട് പ്രതിഭകളിലൊരാളായി മാറി.തന്റെ 9ാം ജന്മദിനത്തില് സൈഫ് ഈ നേട്ടം കൈരിച്ചത് വിജയത്തിന് ഇരട്ടിമധുരമായി.
മനാമ: ബഹ്റൈന്‍- യു.എ.ഇ. സംയുക്ത സൈനികാഭ്യാസം (റബ്ദാന്‍ ഷുവൈമാന്‍) വിജയകരമായി സമാപിച്ചു. ബഹ്റൈന്‍ സായുധ സേനയുടെ സുപ്രീം കമാന്‍ഡര്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, യു.എ.ഇ. പ്രസിഡന്റും യു.എ.ഇ. സായുധ സേനയുടെ സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് എന്നിവരുടെ സാന്നിധ്യത്തിലാണ് സൈനികാഭ്യാസം നടന്നത്.ബഹ്റൈന്‍ പ്രതിരോധ സേനയുടെ റോയല്‍ ഗാര്‍ഡും യു.എ.ഇ. പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡിന്റെ ഹമദ് ബിന്‍ ഇസ എയര്‍ബോണ്‍ ബ്രിഗേഡും അഭ്യാസത്തില്‍ പങ്കാളികളായി. ബഹ്റൈനും യു.എ.ഇയും തമ്മിലുള്ള അടുത്ത ബന്ധം വര്‍ധിപ്പിക്കാനും ഇരു സേനകളുടെയും യുദ്ധ സന്നദ്ധത വര്‍ധിപ്പിക്കാനും സംയുക്ത പ്രവര്‍ത്തന കഴിവുകള്‍ വികസിപ്പിക്കാനും അവരുടെ പങ്കാളിത്തവും നിലവിലുള്ള സൈനിക സഹകരണവും മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടായിരുന്നു സംയുക്ത സൈനികാഭ്യാസം.ആസൂത്രണം, നിര്‍വ്വഹണം, വ്യോമ പിന്തുണ, വ്യോമസേന ലാന്‍ഡിംഗ് നടപടിക്രമങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഫീല്‍ഡ് ഡ്രില്ലുകളും സംയുക്ത പ്രവര്‍ത്തനങ്ങളും അഭ്യാസത്തിലുണ്ടായിരുന്നു. ഉയര്‍ന്ന തലത്തിലുള്ള പ്രൊഫഷണലിസം, ഏകോപനം, പ്രതിബദ്ധത എന്നിവ ഇത് പ്രകടമാക്കി.’റബ്ദാന്‍ ഷുവൈമാന്‍’ അഭ്യാസത്തില്‍ നേടിയ…
വിക്ടോറിയ: 93ാമത് യു.എഫ്.ഐ. ഗ്ലോബല്‍ കോണ്‍ഗ്രസിന് ബഹ്റൈന്‍ ആതിഥേയത്വം വഹിക്കും.നവംബര്‍ 19 മുതല്‍ 22 വരെ ഹോങ്കോങ്ങില്‍ നടന്ന 92ാമത് യു.എഫ്.ഐ. ഗ്ലോബല്‍ കോണ്‍ഗ്രസിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസില്‍ എക്സിബിഷന് വേള്‍ഡ് ബഹ്റൈന്‍ (ഇ.ഡബ്ല്യു.ബി) പങ്കെടുത്തിരുന്നു.അടുത്ത കോണ്‍ഗ്രസിന് ആതിഥേയത്വം വഹിക്കുന്നത് ബഹ്റൈന്റെ വികസിച്ചുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര പ്രതിച്ഛായയെയും വിശാലമായ ടൂറിസം, സാമ്പത്തിക വികസന ശ്രമങ്ങളുടെ ഭാഗമായി ഈ മേഖല വികസിപ്പിക്കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്നുവെന്ന് ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍സ് അതോറിറ്റി (ബി.ടി.ഇ.എ) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ഇ.ഡബ്ല്യു.ബി. ചെയര്‍പേഴ്സണുമായ സാറ അഹമ്മദ് ബുഹിജി പറഞ്ഞു.
