- മോദി നാളെ ഉദ്ഘാടനം ചെയ്യാനിരുന്ന റിഫൈനറിയില്‍ വന്‍ തീപിടിത്തം
- ബഹ്റൈന്‍ കെ.എം.സി.സി. പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ യസീന നിര്യാതയായി
- ദേശീയ സുരക്ഷാ ലംഘനങ്ങള്‍ക്കെതിരെ അടിയന്തര നടപടിക്ക് ഹമദ് രാജാവിന്റെ നിര്‍ദേശം
- സര്‍ക്കാര്‍ സ്കൂളുകളില്‍ വിദ്യാഭ്യാസ മന്ത്രി പരിശോധന നടത്തി
- ട്രാഫിക് പിഴ: വ്യാജ സന്ദേശങ്ങളെ കരുതിയിയിക്കാന് മുന്നറിയിപ്പ്
- ഇത് അവസാന അവസരം: കരാറിൽ ഒപ്പിടാൻ തയ്യാറായില്ലെങ്കിൽ ഇറാൻ മുഴുവൻ ബോംബിട്ട് തകർക്കും: ഡോണൾഡ് ട്രംപ്
- ബഹ്റൈനിൽ മരണപ്പെട്ട സജീവൻ ചന്ദ്രൻറെ മൃതദേഹം നടപടികൾ പൂർത്തിയാക്കി നാളെ നാട്ടിൽ കൊണ്ട് പോകും
- കുംഭമേള വൈറൽ പെൺകുട്ടി ഗർഭിണി; പൊലീസിന് മുന്നിൽ ഉടൻ നേരിട്ട് ഹാജരാകാൻ സാധിക്കില്ല- ഫർമാൻ ഖാൻ
Author: news editor
ബഹ്റൈന്‍ നാഷണല്‍ മ്യൂസിയത്തില്‍ ഗള്‍ഫ് നേട്ടങ്ങള്‍ പ്രദര്‍ശിപ്പിച്ച് ജി.സി.സി. ഉച്ചകോടി പവലിയന്
മനാമ: 46ാമത് ജി.സി.സി. ഉച്ചകോടിയോടനുബന്ധിച്ചുള്ള പരിപാടികളുടെ ഭാഗമായി ബഹ്റൈന്‍ നാഷണല്‍ മ്യൂസിയം ഒരു പ്രത്യേക പവലിയന് തുറന്നു. ഗള്‍ഫ് കൂട്ടായ്മ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ ജി.സി.സിയുടെ പുരോഗതി വരച്ചുകാട്ടുന്നതാണ് പ്രദര്‍ശനം.സംവേദനാത്മക മള്‍ട്ടിമീഡിയ ഇടമായി രൂപകല്‍പ്പന ചെയ്ത പവലിയനില്‍ ജി.സി.സി.യുടെ ചരിത്രവും അതിന്റെ സ്ഥാപനം മുതല്‍ ഇന്നുവരെയുള്ള രാഷ്ട്രീയ, സാമ്പത്തിക, വികസന, സാംസ്കാരിക മേഖലകളിലെ നേട്ടങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.ജി.സി.സിയുടെ മേഖലാ, അന്തര്‍ദേശീയ ഇടപെടലുകളും പവലിയന് അവതരിപ്പിക്കുന്നു. ഐക്യരാഷ്ട്രസഭയുമായും യൂറോപ്യന്‍ യൂണിയനുമായും ജി.സി.സി. നടത്തുന്ന സംഭാഷണം, ആഗോള സമാധാന ശ്രമങ്ങള്‍ക്കുള്ള പിന്തുണ, മാനുഷിക സംഭാവനകള്‍, അന്താരാഷ്ട്ര സംഘടനകളുമായുള്ള സഹകരണം എന്നിവ അവതരിപ്പിച്ചിട്ടുണ്ട്.
മനാമ: ജ്വല്ലറി അറേബ്യ 2025ല്‍ ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രീ ട്രോഫിയുടെ പ്രത്യേക പ്രദര്‍ശനവുമായി ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ട് (ബി.ഐ.സി) പങ്കെടുക്കുന്നു.എക്സിബിഷന് വേള്‍ഡ് ബഹ്റൈന്‍ കോണ്‍കോഴ്സില്‍ സ്ഥാപിച്ച പ്രദര്‍ശന സ്റ്റാന്‍ഡിലെ പ്രധാന ആകര്‍ഷണമാണ് ഫോര്‍മുല 1 ഗള്‍ഫ് എയര്‍ ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രീ ട്രോഫി.അടുത്ത വര്‍ഷം ഏപ്രില്‍ 10 മുതല്‍ 12 വരെ നടക്കാനിരിക്കുന്ന എഫ്.ഐ.എ.എഫ് 1 വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിന്റെ നാലാം റൗണ്ടായ ഫോര്‍മുല 1 ഗള്‍ഫ് എയര്‍ ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രീ 2026 ഉള്‍പ്പെടെ ബി.ഐ.സിയുടെ എല്ലാ പരിപാടികള്‍ക്കും ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ട്. കൂടാതെ, ബി.ഐ.സി. സ്റ്റാന്‍ഡ് സന്ദര്‍ശിക്കുന്ന എല്ലാവര്ക്കും എല്ലാത്തരം ഔദ്യോഗിക ബി.ഐ.സി, എ1 ഉല്‍പ്പന്നങ്ങളും പ്രത്യേക സ്മരണികകള്‍, വൈവിധ്യമാര്‍ന്ന സമ്മാനങ്ങള്‍ എന്നിവയും വാങ്ങാന്‍ അവസരം ലഭിക്കും.മദ്ധ്യഭാഗത്ത് ബഹ്റൈന്റെ ചിഹ്നം കാണാം. ലിഡിനും അടിത്തറയ്ക്കും ചുറ്റുമുള്ള രൂപകല്‍പ്പന അറേബ്യന്‍ ഗള്‍ഫില്‍ രാജ്യത്തെ ചുറ്റിപ്പറ്റിയുള്ള രണ്ട് കടലുകളുടെ സംഗമത്തെ പ്രതീകപ്പെടുത്തുന്നു.ജ്വല്ലറി അറേബ്യ 2025 ലെ ബി.ഐ.സി. സ്റ്റാന്‍ഡ് ശനിയാഴ്ച…
സര്‍ക്കാര്‍ സ്ഥാപനത്തെ വിമര്‍ശിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റ്: ബഹ്റൈനില്‍ യുവതിക്ക് തടവുശിക്ഷ
മനാമ: ബഹ്റൈനില്‍ സര്‍ക്കാര്‍ സ്ഥാപനത്തെ വിമര്‍ശിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട കേസില്‍ യുവതിക്ക് നാലാം മൈനര്‍ ക്രിമിനല്‍ കോടതി ആറു മാസം തടവുശിക്ഷ വിധിച്ചു.പ്രതിയുടെ സമൂഹമാധ്യമ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോ ക്ലിപ്പുകളില്‍ സ്ഥാപനത്തെ അപമാനിക്കുന്നതും പൊതുജനങ്ങളെ ഇളക്കിവിടാന്‍ ശ്രമിക്കുന്നതും സ്ഥാപനത്തിലുള്ള വിശ്വാസം തകര്‍ക്കാന്‍ ശ്രമിക്കുന്നതുമായ പരാമര്‍ശങ്ങളുണ്ടെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചതെന്ന് സൈബര്‍ ക്രൈം പ്രോസിക്യൂഷന് മേധാവി അറിയിച്ചു. ഈ വീഡിയോകള്‍ പ്രോസിക്യൂട്ടര്‍മാര്‍ പരിശോധിക്കുകയും തെളിവുകള്‍ കണ്ടെത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് കേസെടുത്തത്.
ബഹ്റൈന്‍ നീതിന്യായ മന്ത്രാലയവും യൂറോപ്യന്‍ യൂണിവേഴ്സിറ്റിയും സഹകരണ കരാര്‍ ഒപ്പുവെച്ചു
മനാമ: ബഹ്റൈന്‍ നീതിന്യായ മന്ത്രാലയവും യൂറോപ്യന്‍ യൂണിവേഴ്സിറ്റിയും നിയമ സഹകരണ കരാര്‍ ഒപ്പുവെച്ചു.ബഹ്റൈന്‍ നീതി- ഇസ്ലാമിക കാര്യ- എന്‍ഡോവ്മെന്റ് മന്ത്രി നവാസ് ബിന്‍ മുഹമ്മദ് അല്‍ മാവ്ദയും യൂറോപ്യന്‍ യൂണിവേഴ്സിറ്റി പ്രസിഡന്റ് പ്രൊഫ. ആന്‍ഡ്രൂ നിക്സുമാണ് കരാറില്‍ ഒപ്പുവെച്ചത്. പ്രൊഷണല്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ പ്രാക്ടീസ് ഓഫ് ലോ (പി.എല്‍.പി.സി) പ്രോഗ്രാമിലെ സഹകരണത്തിലൂടെ നിയമശേഷി വര്‍ധിപ്പിക്കുകയും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി നിയമജ്ഞരെ തയ്യാറാക്കുകയുമാണ് കരാറിന്റെ പ്രധാന ലക്ഷ്യം.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജുഡീഷ്യല്‍ ആന്റ് ലീഗല്‍ സ്റ്റഡീസുമായി സഹകരിച്ച് പ്രായോഗിക വൈദഗ്ധ്യം കൈമാറുക, വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളുമുണ്ട്.
മനാമ: ബഹ്റൈനില്‍ പുതുതായി നിയമിതരായ നിരവധി അണ്ടര്സെക്രട്ടറിമാരുമായും അസിസ്റ്റന്റ് അണ്ടര്സെക്രട്ടറിമാരുമായും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് ഗുദൈബിയ കൊട്ടാരത്തില്‍ കൂടിക്കാഴ്ച നടത്തി.കൂടിക്കാഴ്ചയില്‍ ബഹ്റൈനിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ദേശീയ പുരോഗതിയോടുള്ള പ്രതിബദ്ധതയെ പ്രധാനമന്ത്രി പരാമര്‍ശിച്ചു. പുതുതായി നിയമിതരായ ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദനങ്ങള്‍ അറിയിച്ചു. അവരുടെ ദേശീയ കടമകള്‍ നിറവേറ്റുന്നതില്‍ കൂടുതല്‍ വിജയം ആശംസിച്ചു. രാജ്യത്തിന്റെ വികസന പദ്ധതികളുടെയും പരിപാടികളുടെയും ഒരു പ്രധാന സ്തംഭമായി ദേശീയ തൊഴില്‍ സേന തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഉന്നതോദ്യോഗസ്ഥര്‍, ബഹ്റൈന്‍ രാജാവ് തങ്ങളിലര്‍പ്പിച്ച വിശ്വാസത്തിന് നന്ദി പറഞ്ഞു.പ്രധാനമന്ത്രിയുടെ കോര്‍ട്ട് കാര്യ മന്ത്രി ശൈഖ് ഈസ ബിന്‍ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ, ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, ധനകാര്യ-ദേശീയ സാമ്പത്തിക മന്ത്രി ശൈഖ് സല്മാന് ബിന്‍ ഖലീഫ അല്‍ ഖലീഫ, കാബിനറ്റ് കാര്യ മന്ത്രി ഹമദ് ബിന്‍ ഫൈസല്‍ അല്‍ മാല്‍ക്കി തുടങ്ങിയവരും കൂടിക്കാഴ്ചയില്ല് പങ്കെടുത്തു.
മനാമ: ബഹ്റൈനിലെ ഷെയ്ഖ് ദുഐജ് അവന്യൂവിലെ അറ്റകുറ്റപ്പണികള്‍ കാരണം കിഴക്കോട്ടുള്ള ഒരു വരി പാത നവംബര്‍ 28ന് രാത്രി 11 മണി മുതല്‍ നവംബര്‍ 30ന് പുലര്‍ച്ചെ 5 മണി വരെ അടച്ചിടുമെന്ന് മരാമത്ത് മന്ത്രാലയം അറിയിച്ചു.ഗതാഗതത്തിനായി ഒരു വരി അനുവദിക്കും. എല്ലാവരുടെയും സുരക്ഷയ്ക്കായി എല്ലാ റോഡ് ഉപയോക്താക്കളും ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
സ്വകാര്യമേഖലയില്‍ ഭിന്നശേഷിക്കാര്‍ക്ക് 2 ശതമാനം സംവരണം: നിര്‍ദേശത്തിന് ബഹ്റൈന്‍ പാര്‍ലമെന്റിന്റെ അംഗീകാരം
മനാമ: ബഹ്റൈനില്‍ സ്വകാര്യമേഖലാ സ്ഥാപനങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് 2 ശതമാനം സംവരണമേര്‍പ്പെടുത്താനുള്ള അടിയന്തര നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം നല്കി.ഭിന്നശേഷിക്കാരുടെ പരിചരണം, പുനരധിവാസം, തൊഴില്‍ എന്നിവ സംബന്ധിച്ച നിയമത്തിലെ 11ാം വകുപ്പ് ഭേദഗതി ചെയ്യാനാണ് നിര്‍ദേശം. ഇത് നടപ്പില്‍ വരുത്തുന്നത് പരിശോധിക്കാനായി ഒരു ഉന്നതല സമിതിയെ നിയോഗിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. നിയമനം നടപ്പാക്കുന്നത് പരിശോധിക്കാന്‍ തൊഴില്‍ മന്ത്രാലയത്തിന്റെയും സാമൂഹ്യ വികസന മന്ത്രാലയത്തിന്റെയും ഇടയിലുള്ള ഒരു ഏകോപന സംവിധാനമായി ഈ സമിതി പ്രവര്‍ത്തിക്കും.യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളുടെയും ഒഴിവുകളുടെയും വിശദവിവരങ്ങള്‍ സമിതി പരിശോധിക്കും. സംവരണം നടക്കപ്പാക്കാനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുകയും അത് ബന്ധപ്പെട്ട മന്ത്രാലയങ്ങളെ അറിയിക്കുകയും ചെയ്യും.എം.പിമാരായ മുഹ്സിന് അല്‍ അസ്ബൗല്, ഡോ. ഹിഷാം അല്‍ അഷീരി, ഡോ. അലി അല്‍ നുഐമി, ജലീല അല്‍ സയ്യിദ്, മഹ്മൂദ് അല്‍ ഫര്‍ദാന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍ദേശം കൊണ്ടുവന്നത്.
മനുഷ്യക്കടത്ത് തടയാന്‍ ബഹ്റൈനില്‍ കര്‍ശന നടപടികള്‍: യു.എന്‍. ഉന്നതതല യോഗത്തില്‍ എല്‍.എം.ആര്.എ. സി.ഇ.ഒ.
ന്യൂയോര്‍ക്ക്: മനുഷ്യക്കടത്ത് തടയാന്‍ ബഹ്റൈനില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്.എ) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മനുഷ്യക്കടത്തിനെ ചെറുക്കാനുള്ള ദേശീയ സമിതിയുടെ ചെയര്‍പേഴ്സണുമായ നിബ്രാസ് താലിബ്. ഐക്യരാഷ്ട്രസഭയുടെ മനുഷ്യക്കടത്തിനെ ചെറുക്കാനുള്ള ആഗോള പ്രവര്‍ത്തന പദ്ധതിയുടെ വിലയിരുത്തലിനെക്കുറിച്ചുള്ള പൊതുസഭയുടെ ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.മനുഷ്യക്കടത്തിനെ ചെറുക്കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയും ഇക്കാര്യത്തിലുള്ള യു.എന്‍. ആഗോള പ്രവര്‍ത്തന പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള 2025ലെ രാഷ്ട്രീയ പ്രഖ്യാപനത്തിനുള്ള പിന്തുണയും താലിബ് പരാമര്‍ശിച്ചു. അവകാശങ്ങളുടെ സംരക്ഷണം ശക്തിപ്പെടുത്താനും കുറ്റകൃത്യങ്ങള്‍ തടയാനും എല്ലാതരം മനുഷ്യടത്തുകളും ചെറുക്കാനും സമഗ്രമായൊരു സംവിധാനം സ്ഥാപിക്കാനുള്ള ബഹ്റൈന്റെ നടപടികള്‍ അദ്ദേഹം വിശദീകരിച്ചു.
മനാമ: ബഹ്റൈന്‍ വനിതാ ദിനത്തോടനുബന്ധിച്ച് ചില്‍ഡ്രന്‍ ആന്റ് മദേഴ്സ് വെല്‍ഫെയര്‍ സൊസൈറ്റി ബഹ്റൈന്‍ ഗാലറിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കലാ പ്രദര്‍ശനത്തിന് തുടക്കമായി.ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രിയുടെ കോര്‍ട്ട് കാര്യ മന്ത്രിയും ഇസ ബിന്‍ സല്മാന് വിദ്യാഭ്യാസ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍പേഴ്സണുമായ ശൈഖ ജൗഹര്‍ ബിന്ത് അബ്ദുല്ല ബിന്‍ ഈസ അല്‍ ഖലീഫ പങ്കെടുത്തു. ബഹ്റൈന്‍ രാജാവിന്റെ പത്നിയും സുപ്രീം കൗണ്‍സില്‍ ഫോര്‍ വിമെന്‍ പ്രസിഡന്റുമായ സബീക ബിന്ത് ഇബ്രാഹിം അല്‍ ഖലീഫ രാജകുമാരിയുടെ രക്ഷാകര്‍തൃത്വത്തിലാണ് പ്രദര്‍ശനം.ഡിസംബര്‍ 3 വരെ തുടരുന്ന പ്രദര്‍ശനത്തില്‍ വ്യക്തിത്വം, സൃഷ്ടിപരമായ ആവിഷ്കാരം, നൂതന കാഴ്ചപ്പാടുകള്‍ എന്നിവ പ്രതിഫലിപ്പിക്കുന്ന ബഹ്റൈന്‍ കലാകാരികളുടെ കലാസൃഷ്ടികളുണ്ട്. 2025ലെ ബഹ്റൈന്‍ വനിതാ ദിന പ്രമേയമായ ‘ബഹ്റൈന്‍ സ്ത്രീകള്‍: വ്യത്യസ്തത, സര്‍ഗ്ഗാത്മകത, നവീകരണം’ എന്നതിനനുസൃതമായി ബഹ്റൈന്‍ സ്ത്രീകളുടെ നേട്ടങ്ങളും അവരുടെ കലാപരമായ കഴിവുകളും ആവിഷ്കരിക്കുന്നതാണ് പ്രദര്‍ശനം.
മനാമ: ബഹ്റൈനിലെ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ നവജാത ശിശുക്കളുടെ നവീകരിച്ച തീവ്രപരിചരണ യൂണിറ്റ് സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ചെയര്മാന് ലെഫ്റ്റനന്റ് ജനറല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു.ആരോഗ്യ മന്ത്രി ഡോ. ജലീല ബിന്ത് അല്‍ സയ്യിദ് ജവാദ് ഹസന് ചടങ്ങില്‍ പങ്കെടുത്തു. സേവന സന്നദ്ധത വര്‍ധിപ്പിക്കാനും കുട്ടികള്‍ക്ക് വിപുലമായ പരിചരണ അന്തരീക്ഷം നല്‍കാനുമുള്ള സര്‍ക്കാര്‍ ആശുപത്രി വകുപ്പിന്റെ പദ്ധതിയുടെ ഭാഗമായാണിത്.അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കല്‍, നൂതനമായ പ്രത്യേക ക്രിട്ടിക്കല്‍-കെയര്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് യൂണിറ്റിനെ സജ്ജമാക്കല്‍, ശേഷി വര്‍ധിപ്പിക്കല്‍, ഗുരുതരമായ കേസുകള്‍ക്കുള്ള പരിചരണ നിലവാരവും പ്രതികരണ സമയവും വര്‍ധിപ്പിക്കുന്നതിന് വര്‍ക്ക്ഫ്ളോകള്‍ മെച്ചപ്പെടുത്തല്‍ എന്നിവ ഉള്‍പ്പെടുന്ന വികസന ഘട്ടങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ആശുപത്രി വകുപ്പ് ഉദ്യോഗസ്ഥര്‍ ലഫ്റ്റനന്റ് ജനറല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ലയ്ക്ക് വിശദീകരിച്ചുകൊടുത്തു.ബഹ്റൈന്‍ രാജ്യത്ത് പീഡിയാട്രിക് സേവനങ്ങള്‍ കൂടുതല്‍ വികസിപ്പിക്കുന്നതില്‍ നവജാത ശിശുക്കളുടെ തീവ്രപരിചരണ യൂണിറ്റിന്റെ പുതുക്കല്‍ ഒരു പ്രധാന ഘട്ടമാണെന്ന് ഡോ. ഷെയ്ഖ്…
