- ജഡ്ജിയുടെ കസേരയിൽ വിത്തുകൾ വിതറി ‘ദുർമന്ത്രവാദം’; കോടതിയിൽ 65കാരി അറസ്റ്റിൽ
- കൃത്യനിഷ്ഠയിൽ ലോകത്ത് നാലാം സ്ഥാനത്ത് എയർ ഇന്ത്യ; ആദ്യ അഞ്ച് വിമാനക്കമ്പനികളിൽ ഇടം നേടി
- ഒ.ഐ.സി.സി വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ‘പ്രിയദർശിനി കുടുംബസംഗമം’ സംഘടിപ്പിച്ചു
- കേരളത്തെ ആഗോള ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കണമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശന്
- “ബഹ്റൈൻ പ്രതിഭ അന്താരാഷ്ട്ര നാടക പുരസ്കാരം 2026”: നാടകരചനകൾ ക്ഷണിക്കുന്നു
- പൾസർ സുനി ജയിലിൽ തുടരും; ശിക്ഷ മരവിപ്പിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി
- ബഹ്റൈനിൽ 18 പ്രതികൾക്കെതിരായ ഭീകരവാദക്കേസ് ഹൈ ക്രിമിനൽ കോടതി പരിഗണിച്ചു
- പ്രവാസി പെൻഷൻ വിതരണം പുനരാരംഭിക്കണം: ബഹ്റൈൻ പ്രതിഭ
Author: News Desk
മനാമ: ബഹ്‌റൈനില്‍ ഒരു പ്രശസ്ത നടിയെ കബളിപ്പിച്ച് പണം തട്ടിയ കേസില്‍ യുവാവിന് മൈനര്‍ ക്രിമിനല്‍ കോടതി രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ചു.2025ല്‍ നടി തന്റെ ഹ്യുണ്ടായി ട്യൂസണ്‍ കാര്‍ അറ്റകുറ്റപ്പണികള്‍ക്കായി യുവാവിനെ ഏല്‍പ്പിച്ചിരുന്നു. പ്രതിഫലമായി 450 ദിനാര്‍ നേരത്തെ തന്നെ കൈപ്പറ്റി. എന്നാല്‍ 100 ദിനാറില്‍ താഴെ ചെലവുവരുന്ന പണിയാണ് ചെയ്തത്. മാത്രമല്ല പണി കഴിഞ്ഞിട്ടും കാര്‍ തിരികെ നല്‍കിയതുമില്ല.അവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഏറെ വൈകിയാണ് കാര്‍ തിരിച്ചുകൊടുത്തത്. തട്ടിപ്പിനെതിരെ നടി കോടതിയെ സമീപിക്കുകയായിരുന്നു.
ന്യൂയോര്‍ക്ക്: പാക്കിസ്ഥാനില്‍ നടക്കുന്ന സമാധാന ചര്‍ച്ചയ്ക്ക് തൊട്ടുമുമ്പ് ഇറാന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്.ന്യൂയോര്‍ക്ക് പോസ്റ്റിനു നല്‍കിയ അഭിമുഖത്തിലാണ് ഭീഷണിസ്വരത്തിലുള്ള മുന്നറിയിപ്പുള്ളത്. പാക്കിസ്ഥാനില്‍ നടക്കുന്ന ചര്‍ച്ച താല്‍ക്കാലിക വെടിനിര്‍ത്തല്‍ വ്യവസ്ഥകളുടെ ചട്ടക്കൂടില്‍ ഒതുങ്ങിയില്ലെങ്കില്‍ ഇറാനു നേരെ പുതിയ ആക്രമണങ്ങളുണ്ടാകുമെന്ന് ട്രംപ് പറഞ്ഞു.തങ്ങള്‍ കപ്പലുകളില്‍ മികച്ച ആയുധങ്ങള്‍ സജ്ജീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ പ്രയോഗിച്ചതിനേക്കാള്‍ മികച്ച ആയുധങ്ങളാണിത്. ചര്‍ച്ചയില്‍ ഒരു ധാരണയിലെത്താനായില്ലെങ്കില്‍ അതെല്ലാം എടുത്തു പ്രയോഗിക്കുമെന്നും ട്രംപ് പറഞ്ഞു.
മനാമ: ബ്രിട്ടീഷ് എയര്‍വേയ്‌സ് മദ്ധ്യപൗരസ്ത്യ മേഖലയിലേക്ക് ജൂലൈ മാസത്തില്‍ സര്‍വീസ് പുനരാരംഭിക്കാനുള്ള ഷെഡ്യൂളില്‍ സര്‍വീസുകളുടെ വെട്ടിക്കുറച്ചു.പകരം ഇന്ത്യ, കെനിയ എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള സര്‍വീസുകളുടെ എണ്ണം കൂട്ടിയിട്ടുമുണ്ട്. നിലവിലെ സംഘര്‍ഷാവസ്ഥയില്‍ ബ്രിട്ടീഷ് എയര്‍വേയ്‌സ് മേഖലയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. മെയ് മദ്ധ്യത്തോടെ റിയാദിലേക്കും ജൂലൈ ഒന്നിന് ദുബായ്, ദോഹ, ടെല്‍ അവീവ് എന്നിവിടങ്ങളിലേക്കും സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
‘കെ സുധാകരന്‍ മത്സരിച്ചാല്‍ മന്ത്രിയാകാനാവില്ല’, പിന്നില്‍ നിന്ന് കുത്തിയത് സണ്ണി ജോസഫ്; ഗുരുതര ആരോപണങ്ങളുമായി തോമസ് വര്‍ഗീസ്
കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി തോമസ് വര്‍ഗീസ്. നിയമസഭ തെരഞ്ഞെടുപ്പില്‍ കെ സുധാകരനെ മല്‍സരിപ്പിക്കുന്നതില്‍ പിന്നില്‍ നിന്ന് കുത്തിയത് സണ്ണി ജോസഫാണെന്നാണ് തോമസ് വര്‍ഗീസിന്റെ ആരോപണം. കെ സുധാകരന്‍ മത്സരിച്ചാല്‍ തനിക്ക് മന്ത്രിയാവാന്‍ കഴിയില്ലെന്ന് മനസ്സിലായത് കൊണ്ടാണ് സുധാകരനെ പിന്നില്‍ നിന്ന് കുത്തിയത്. കെ സുധാകരനെ മല്‍സരിപ്പിക്കാതിരിക്കാന്‍ എഐസിസിക്ക് കത്ത് നല്‍കിയതും സണ്ണി ജോസഫാണെന്ന് തോമസ് വര്‍ഗീസ് പറഞ്ഞു. കത്തിലെ ഒപ്പ് സണ്ണി ജോസഫിന്റെതുതന്നെയാണ്. താന്‍ നേരത്തെ സഹകരണ ബാങ്ക് പ്രസിഡന്റായ വേളയില്‍ വിവിധ പേപ്പറുകളില്‍ സണ്ണി ജോസഫിന്റെ ഒപ്പ് താന്‍ തന്നെ പലവട്ടം കണ്ടതാണ്. കണ്ണൂര്‍ പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തോമസ് വര്‍ഗീസ്. കത്തിലെ ഒപ്പ് സണ്ണി ജോസഫിന്റേതു തന്നെയാണ്. താന്‍ നേരത്തെ സഹകരണ ബാങ്ക് പ്രസിഡന്റായ വേളയില്‍ വിവിധ പേപ്പറുകളില്‍സണ്ണി ജോസഫിന്റെ ഒപ്പ് പലവട്ടം കണ്ടതാണ്. മുന്‍കാല തെരഞ്ഞെടുപ്പില്‍ പേരാവൂരില്‍ നിന്ന് കെ പി…
‘പാലക്കാട് പണം നല്‍കിയത് നീയല്ലേ, അടിച്ചു പണിക്കുറ്റം തീര്‍ക്കും’; ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രന്‍, ശബ്ദസന്ദേശം പുറത്ത്
ആലപ്പുഴ: ബിജെപി പ്രവര്‍ത്തകയ്‌ക്കെതിരെ ഭീഷണിയുമായി പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍. മുന്‍ ആലപ്പുഴ നോര്‍ത്ത് ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു വിനയകുമാറിനെതിരെയാണ് ശോഭയുടെ ഭീഷണി. പാലക്കാട് പണം നല്‍കിയ സ്ത്രീക്ക് പിന്നില്‍ ബിന്ദു ആണെന്നാണ് ശോഭയുടെ ആരോപണം. അടിച്ചു പണിക്കുറ്റം തീര്‍ക്കുമെന്നാണ് ശോഭാ സുരേന്ദ്രന്‍ ഭീഷണിപ്പെടുത്തിയത്. ശോഭയ്‌ക്കെതിരെ ബിന്ദു പരാതി നല്‍കിയിട്ടുണ്ട്. വാട്‌സ് ആപ്പ് കോള്‍ റെക്കോഡുള്‍പ്പെടെയാണ് പരാതി നല്‍കിയിരിക്കുന്നത്. പാലക്കാട്ടേയ്ക്ക് പണം കൊടുത്തു വിട്ടത് ബിന്ദുവാണെന്നാണ് ശോഭാ സുരേന്ദ്രന്‍ ബിന്ദുവിനെതിരെ ഉന്നയിക്കുന്ന ആരോപണം. ആലപ്പുഴയില്‍ നിന്നുള്ള കാറിലാണ് പണം കൊടുത്ത സ്ത്രീ വന്നതെന്ന് ശോഭാ സുരേന്ദ്രന്‍ ബിന്ദുവിനെ ഫോണ്‍ വിളിച്ച് സംസാരിക്കുന്ന ഓഡിയോയും പുറത്തു വന്നിട്ടുണ്ട്. ബിന്ദുവിനെ കോടതി കയറ്റുമെന്നും ശോഭ പറഞ്ഞു. ശോഭാ സുരേന്ദ്രന്‍ ഭീഷണിപ്പെടുത്തുന്നതിന്റെ ഓഡിയോ സന്ദേശം പുറത്തു വന്നിട്ടുണ്ട്. ആലപ്പുഴ നമ്പറിലുള്ള കാറിലാണ് പാലക്കാട് പണം നല്‍കിയ സ്ത്രീ വന്നതെന്നും ബിന്ദുവിനെ കോടതി കയറ്റുമെന്നും ശോഭ ഭീഷണിപ്പെടുത്തി. ശോഭക്കെതിരെ ബിന്ദു കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.…
‘കുംഭമേള വൈറൽ താരത്തിന്റെ വിവാഹം നടത്തിയത് വലിയ വീഴ്ച്ച’; കൂട്ടൂനിന്ന എല്ലാവർക്കുമെതിരെ കേസ് എടുക്കണമെന്ന് പട്ടികജാതി കമ്മീഷൻ നിയമോപദേശകൻ
ദില്ലി: കുംഭമേള വൈറൽ താരത്തിന്റെ വിവാഹത്തിൽ പോക്സോ കേസ് കൂടാതെ പട്ടിക വർഗപീഡന കുറ്റവും വ്യാജരേഖ ചമച്ചതും ചുമത്തണമെന്ന് ആവശ്യം. ഈക്കാര്യം വ്യക്തമാക്കി പൊലീസിന് നിർദ്ദേശം നൽകുമെന്ന പട്ടികജാതി കമ്മീഷൻ നിയമോപദേശകൻ പ്രകാശ് ഉയ്ക്കെ വ്യക്തമാക്കി. സംഭവത്തിൽ പിന്നിൽ ഗൂഢാലോചനയുണ്ടെന്നും വിവാഹത്തിന് നേതൃത്വം നൽകിയവരെ എല്ലാം പ്രതികളാക്കണമെന്നും പരാതിക്കാരൻ പ്രഥം ദുബൈ പ്രതികരിച്ചു. പെണ്‍കുട്ടിയുടെ വിവാഹം നടത്തിയത് വലിയ വീഴ്ച്ചയാണെന്നും വിവാഹം നടത്തി കൊടുത്തവരെയും പ്രതികളാക്കണമെന്നും പട്ടികജാതി കമ്മീഷൻ നിയമോപദേശകൻ പ്രകാശ് ഉയ്കൈ പറഞ്ഞു. വൈറൽ താരത്തിന്റെ വൈറൽ വിവാഹത്തെ ചൊല്ലി വിവാദം കത്തുകയാണ്. നിലവിൽ പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിലാണ് ഭർത്താവിനെതിരെ പോക്സോ കുറ്റം ചുമത്തിയതെന്നാണ് സൂചന. ഇതോടൊപ്പം മറ്റു വകുപ്പുകൾ ചുമത്തണമെന്നാണ് പട്ടികജാതി കമ്മീഷൻ നിയമോപദേശകൻ പ്രകാശ് ഉയ്കൈ ആവശ്യപ്പെടുന്നത്. മറ്റ് അന്വേഷണങ്ങൾ നടത്താതെ കേവലം ആധാർ കാർഡ് മാത്രം പരിശോധിച്ചാണ് വിവാഹം നടത്തിയത്. പെൺകുട്ടിയെ തെറ്റിദ്ധരിപ്പിച്ച് വിവാഹത്തിന് പ്രേരിപ്പിച്ചു. കേരളത്തിൽ എത്തി താൻ നടത്തിയ അന്വേഷണത്തിൽ സംഭവത്തിൽ വലിയ…
വനിതാ ജയിലിൽ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തർക്കം; സഹ തടവുകാരിയെ മർദിച്ച് കെനിയൻ സ്വദേശിനി
കൊച്ചി: കാക്കനാട് വനിതാ ജയിലിൽ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം കൈയ്യാങ്കളിയിൽ കലാശിച്ചു. റിമാൻഡ് തടവുകാരിയെ മർദിച്ച സംഭവത്തിൽ സഹ തടവുകാരിയായ കെനിയൻ സ്വദേശിനിക്കെതിരെ ഇൻഫോപാർക് പൊലീസ് കേസെടുത്തു. കെനിയ സ്വദേശിനി അക്കിനി ഒന്യാങ്ങോയ്‌ക്കെതിരെയാണ് നടപടി. മർദനമേറ്റ തടവുകാരി നാഫിലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം ഭക്ഷണം വിതരണം ചെയ്യുന്ന സമയത്താണ് സംഭവത്തിന് തുടക്കമായത്. വിളമ്പൽ സംബന്ധിച്ച വാക്ക് തർക്കം ഇരുവരും തമ്മിൽ ഉടലെടുത്ത് പിന്നീട് സംഘർഷത്തിലേക്ക് മാറുകയായിരുന്നു. പരാതി പ്രകാരം അക്കിനി ഒന്യാങ്ങോ നാഫിലയെ കഴുത്തിൽ പിടിച്ച് തള്ളുകയും തല ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്തു. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ ജയിൽ ഉദ്യോഗസ്ഥർ ഇടപെട്ട് ഇരുവരെയും വേർതിരിച്ച് സ്ഥിതി നിയന്ത്രണ വിധേയമാക്കി. സംഘർഷം കൂടുതൽ വഷളാകുന്നത് തടയാൻ ഉടൻ നടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു. തലയ്ക്ക് പരിക്കേറ്റ നാഫിലയെ ജയിൽ അധികൃതർ ഉടൻ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ ലഭ്യമാക്കി. നിലവിൽ പാസ്പോർട്ട് നിയമ ലംഘനവുമായി ബന്ധപ്പെട്ട കേസിലാണ് അക്കിനി ഒന്യാങ്ങോ ജയിലിൽ കഴിയുന്നതെന്നും അധികൃതർ അറിയിച്ചു.
ബെയ്‌റൂത്ത്: ഇറാന്റെ ആക്രമണഫലമായി ചരക്കുനീക്കം മുടങ്ങിയതു മൂലം ലെബനാനില്‍ കടുത്ത ഭക്ഷ്യപ്രതിസന്ധിയുണ്ടായതായി ഐക്യരാഷ്ട്ര സഭയുടെ വേള്‍ഡ് ഫുഡ് പ്രോഗ്രാം കണ്‍ട്രി ഡയറക്ടര്‍ അലിസണ്‍ അറിയിച്ചു.രാജ്യം കടുത്ത ഭക്ഷ്യക്ഷാത്തിയിലേക്ക് നീങ്ങുകയാണ്. ലഭ്യതക്കുറവിനെ തുടര്‍ന്നുണ്ടായ വിലക്കയറ്റം കാരണം സാധാരണക്കാര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ സാധിക്കാത്ത അവസ്ഥയുണ്ടെന്നും അവര്‍ പറഞ്ഞു.
കപ്പലുകളെ തുരത്താൻ സ്ഥാപിച്ച മൈനുകൾ എവിടെയെന്നതിൽ ഇറാന് അവ്യക്തതയെന്ന് റിപ്പോർട്ട്, ഹോർമൂസ് തുറക്കൽ വൈകും
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ തങ്ങൾ തന്നെ സ്ഥാപിച്ച നാവിക മൈനുകൾ എവിടെയാണെന്ന് കണ്ടെത്താൻ കഴിയാത്തതിനാൽ കടലിടുക്ക് പൂർണ്ണമായി തുറക്കാൻ കഴിയാതെ ഇറാൻ പ്രതിസന്ധിയിലാണെന്ന് റിപ്പോർട്ടുകൾ. അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ദി ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട്. കഴിഞ്ഞ മാസം യുഎസും ഇസ്രായേലും ഇറാനെതിരെ യുദ്ധം ആരംഭിച്ചപ്പോൾ, ചെറിയ ബോട്ടുകൾ ഉപയോഗിച്ച് തിരക്കിട്ടാണ് ഇറാൻ ഇവിടെ മൈനുകൾ വിന്യസിച്ചത്. എന്നാൽ ഇവ ശാസ്ത്രീയമായ രീതിയിലല്ല സ്ഥാപിച്ചതെന്നും പല മൈനുകളും ഒഴുക്കിൽപ്പെട്ട് സ്ഥാനം മാറിയതായാണ് വിലയിരുത്തൽ. കടലിടുക്ക് സുരക്ഷിതമായി തുറന്നുകൊടുക്കണമെന്ന് ഡൊണൾഡ് ട്രംപ് ഭരണകൂടം ഇറാനോട് ആവശ്യപ്പെട്ടിരുന്നു. സാങ്കേതിക പരിമിതികൾ കണക്കിലെടുത്ത് മാത്രമേ കടലിടുക്ക് തുറക്കാനാകൂ എന്നാണ് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി സൂചിപ്പിച്ചതെന്നാണ് റിപ്പോർട്ട് വിശദമാക്കുന്നത്. ഈ സാങ്കേതിക തകരാറ് മൈൻ പ്രതിസന്ധി മൂലമാണെന്നാണ് റിപ്പോർട്ട് വിശദമാക്കുന്നത്.മൈനുകൾ വിന്യസിക്കുന്നത് എളുപ്പമായിരുന്നെങ്കിലും അവ നീക്കം ചെയ്യുന്നത് ഇറാനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണെന്നാണ് യുഎസ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. മൈനുകൾ കൃത്യമായി കണ്ടെത്താനുള്ള സാങ്കേതിക വിദ്യ ഇറാനില്ലാത്തത്…
മനാമ: ബഹ്‌റൈനിലെ ഹമദ് ടൗണ്‍ നിവാസികള്‍ ദീര്‍ഘകാലമായി കാത്തിരിക്കുന്ന സെന്‍ട്രല്‍ മാര്‍ക്കറ്റിന്റെ നിര്‍മാണപ്രവൃത്തിക്കുള്ള ഒരുക്കം തുടങ്ങി.ഈ വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ നിര്‍മാണമാരംഭിക്കും. 16 മാസംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് പദ്ധതി. മാര്‍ക്കറ്റിനായി അനുവദിക്കപ്പെട്ട സ്ഥലം ഏറ്റെടുക്കാന്‍ എസ്‌കാന്‍ ബാങ്കുമായി സഹകരിച്ച് നടപടികള്‍ ആരംഭിച്ചതായി മുനിസിപ്പാലിറ്റി കാര്യ- കൃഷി മന്ത്രാലയം അറിയിച്ചു.
