- ചരിത്രം കുറിച്ച് ഈജിപ്ത്; പെനാൽറ്റി ഷൂട്ടൗട്ടിൽ ഓസ്ട്രേലിയയെ വീഴ്ത്തി പ്രീക്വാർട്ടറിൽ
- ബി.ക്യു.എ അവലോകനത്തിൽ ഇന്ത്യൻ സ്കൂളിന് ‘ഗുഡ്’ റേറ്റിംഗ്
- വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാരിന് പുതുക്കിയ അപേക്ഷ നൽകി അദാനി ഗ്രൂപ്പ്
- ഒരു വർഷത്തിനകം വയനാട് മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കും: മന്ത്രി കെ. മുരളീധരൻ
- ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ മാതാവ് ബീന അന്തരിച്ചു
- നിരോധിത ആപ്പുകളും ഉള്ളടക്കവും ലഭിക്കാൻ വിപിഎൻ ഉപയോഗം; ഇന്ത്യ കടുത്ത നിയന്ത്രണത്തിന് ഒരുങ്ങുന്നു
- ബഹ്റൈനിൽ ജൂലൈ മാസത്തെ പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചു
- പാർസൽ വഴി ലഹരികടത്ത്; മൂന്ന് ഇന്ത്യൻ സ്വദേശികൾക്ക് ബഹ്റൈനിൽ കഠിന തടവും പിഴയും
Author: News Desk
മനാമ: ബഹ്റൈന്റെ സമുദ്രവിഭവങ്ങള്‍ സംരക്ഷിക്കാനുള്ള നടപടികളുടെ ഭാഗമായി 2025 ഡിസംബറില്‍ കോസ്റ്റ് ഗാര്‍ഡ് 1,191 അനധികൃത മത്സ്യബന്ധന ഉപകരണങ്ങള്‍ പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതില്‍ 1,020 അനധികൃത മത്സ്യക്കെണികളും (ഗാര്‍ഗൂര്‍) 171 അനധികൃത മത്സ്യബന്ധന വലകളും ഉള്‍പ്പെടുന്നു.മത്സ്യത്തൊഴിലാളികള്‍ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ബഹ്റൈന്റെ സമുദ്ര പരിസ്ഥിതിയും പ്രകൃതിവിഭവങ്ങളും സംരക്ഷിക്കാനും ലക്ഷ്യമിട്ടുള്ള തീവ്രമായ പരിശോധനകളില്‍ നിയമലംഘനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി.
തിരുവന്തപുരം: മലയാളത്തിന്റെ അഭിമാനതാരം മോഹന്‍ലാല്‍ കെഎസ്ആര്‍ടിസിയുടെ ഗുഡ് വില്‍ അംബാസഡര്‍ ആകുമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍. നേരിട്ട് ഇക്കാര്യം അറിയിച്ചപ്പോള്‍ മോഹന്‍ലാല്‍ സമ്മതം അറിയിച്ചെന്നും മന്ത്രി പറഞ്ഞു. സൗജന്യമായാണ് മോഹന്‍ലാലിന്റെ സേവനം. അദ്ദേഹം പരസ്യങ്ങളുമായി സഹകരിക്കുമെന്ന് വാഗ്ദാനം ചെയ്തതായും നല്ല സംവിധായകരെ വച്ച് കെഎസ്ആര്‍ടിസിക്കായി പരസ്യ ചിത്രങ്ങള്‍ ചെയ്യുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. തന്നോടുള്ള വ്യക്തിപരമായ താത്പര്യം കൂടി കണക്കിലെടുത്താണ് മോഹന്‍ലാല്‍ ഗുഡ് വില്‍ അംബാസഡര്‍ ആകാന്‍ തയ്യാറായതെന്നും മന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്താനാപുരത്ത് തന്നെ മത്സരിക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ‘വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും. പത്തനാപുരത്തുകാരെ എനിക്ക് നല്ലവിശ്വാസമാണ്. അവര്‍ക്ക് ഞാനില്ലാതെയും ഞാന്‍ ഇല്ലാതെ അവര്‍ക്കും പറ്റില്ല. കെഎസ്ആര്‍ടിസിയെ നല്ല രീതിയിലേക്ക് വളര്‍ത്തിക്കൊണ്ടുവരുമ്പോള്‍ ഒരു പത്തനാപുരത്തുകാരനും അഭിമാനമുണ്ട്. അവരുടെ എംഎല്‍എയാണ്. അവരുടെ മന്ത്രിയാണ് കെഎസ്ആര്‍ടിസിയെ നന്മയിലേക്ക് നയിക്കുന്നത്’- ഗണേഷ് കുമാര്‍ പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാനവുമായി കെഎസ്ആര്‍ടിസി.…
കുവൈത്ത് ചരിത്രത്തിൽ പുതിയ അധ്യായം; ആദ്യ വനിതാ പൊലീസ് പൈലറ്റായി ഫസ്റ്റ് ലഫ്റ്റനന്‍റ് ദാന അൽ ഷലീൻ
കുവൈത്ത് സിറ്റി: കുവൈത്തിലെ സൈനിക-സുരക്ഷാ മേഖലകളിൽ വനിതാ ശാക്തീകരണത്തിന്‍റെ പുതിയൊരു ചരിത്രമെഴുതി ഫസ്റ്റ് ലഫ്റ്റനന്‍റ് ദാന അൽ-ഷലീൻ ആദ്യ വനിതാ പൊലീസ് പൈലറ്റാകാൻ ഒരുങ്ങുന്നു. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്‍റെ കീഴിലുള്ള പൊലീസ് ഏവിയേഷൻ വിംഗിന്റെ പ്രതിനിധിയായി വ്യോമയാന ശാസ്ത്രം പഠിക്കുന്നതിനായി ദാന ഗ്രീസിലേക്ക് തിരിച്ചു. കുവൈത്തിലെ സൈനിക സ്ഥാപനങ്ങളുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിതാ ഓഫീസർ ഈ നേട്ടം കൈവരിക്കുന്നത്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിന്‍റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് സൈനിക ഉദ്യോഗസ്ഥരുടെ വികസനത്തിനായുള്ള ഈ സ്കോളർഷിപ്പ് പദ്ധതി നടപ്പിലാക്കിയത്. ഗ്രീസിലെ പരിശീലന കാലയളവിൽ ദാന അൽ-ഷലീൻ വ്യോമയാന മേഖലയിലെ നൂതനമായ അക്കാദമിക് പാഠങ്ങളും പ്രായോഗിക പറക്കൽ പരിശീലനവും നേടും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നതോടെ കുവൈത്ത് പൊലീസ് ഏവിയേഷൻ വിംഗിൽ പൈലറ്റ് ഓഫീസറായി സേവനമനുഷ്ഠിക്കാൻ ഇവർക്ക് സാധിക്കും.
കൊച്ചി: മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു. 74 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അർബുദത്തെ തുടർന്ന് ഏറെനാള്‍ ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഇന്നലെയാണ് ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വി കെ ഇബ്രാഹിം കുഞ്ഞിന്റെ മൃതദേഹം അഞ്ച് മണിയോടെ ആശുപത്രിയിൽ നിന്ന് കൊണ്ടുപോകും. കളമശ്ശേരി ഞാലകം കൺവെൻഷൻ സെന്‍ററിൽ 6 മണി മുതൽ പൊതുദർശനം ഉണ്ടാവും. രാത്രി 10മണി വരെ പൊതുദർശനം തുടരും. ശേഷം ആലുവയിലെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ 10 മണിക്ക് ആലങ്ങാട് ജുമാ മസ്ജിദിലായിരിക്കും കബറടക്കം. നാല് തവണ എംഎല്‍എയും രണ്ട് തവണ മന്ത്രിയുമായിരുന്നു ഇബ്രാഹിംകുഞ്ഞ്, മധ്യകേരളത്തിലെ ലീഗിന്‍റെ ജനകീയമുഖമായിരുന്നു. എംഎസ്എഫിലൂടെയാണ് വി കെ ഇബ്രാഹിംകുഞ്ഞ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. 2001 ലും 2006 ലും മട്ടാഞ്ചേരിയില്‍ നിന്ന് മത്സരിച്ചു. 2011ലും, 2016ലും കളമശ്ശേരിയെ പ്രതിനിധീകരിച്ചു. മട്ടാഞ്ചേരി മണ്ഡലത്തിന്‍റെ അവസാന എംഎല്‍എ, കളമശ്ശേരി മണ്ഡലത്തിന്‍റെ ആദ്യ എംഎല്‍എ എന്നീ വിശേഷണങ്ങളും വി കെ…
മനാമ: അപൂര്‍വ ഗ്രന്ഥങ്ങളുടെ ശേഖരം മൂലം ജനശ്രദ്ധ നേടുന്ന പുസ്തകമേള മുഹറഖിലെ ദാറുല്‍ അമാമ്രയില്‍ ആരംഭിച്ചു. മുഹറഖ് ഗവര്‍ണര്‍ സല്‍മാന്‍ ബിന്‍ ഹിന്ദി മേള ഉദ്ഘാടനം ചെയ്തു.അപൂര്‍വ്വവും പഴക്കമുള്ളതുമായ നിരവധി ഗ്രന്ഥങ്ങള്‍, കയ്യെഴുത്തു പ്രതികള്‍ പ്രസിദ്ധീകരണങ്ങള്‍ എന്നിവ മേളയിലുണ്ട്. ഇവയില്‍ ചിലതിന് 200ലധികം വര്‍ഷം പഴക്കമുണ്ട്. മേള ജനുവരി 10ന് അവസാനിക്കും.ചരിത്രകാരനും കവിയുമായ മുബാറക്ക് അല്‍ അമാറിയുടെ നേതൃത്വത്തിലാണ് മേള സംഘടിപ്പിച്ചത്. അദ്ദേഹത്തെ ഉദ്ഘാടന വേളയില്‍ ഗവര്‍ണര്‍ അഭിനന്ദിച്ചു.
മനാമ: ബഹ്‌റൈനില്‍ 2025 ഡിസംബര്‍ 28 മുതല്‍ 2026 ജനുവരി 3 വരെയുള്ള കാലയളവില്‍ നടത്തിയ പരിശോധനകളില്‍ നിയമവിരുദ്ധമായി രാജ്യത്ത് ജോലി ചെയ്യുന്നതായി കണ്ടെത്തിയ 97 വിദേശികളെ നാടുകടത്തിയതായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) അറിയിച്ചു.530 പരിശോധനകളാണ് ഈ കാലയളവില്‍ നടത്തിയത്. 9 നിയമലംഘകരും ക്രമരഹിതരുമായ തൊഴിലാളികളെ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.പരിശോധനകളില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയതായും അവയില്‍ നിയമനടപടികള്‍ സ്വീകരിച്ചതായും എല്‍.എം.ആര്‍.എ. വ്യക്തമാക്കി.
മനാമ: സാമ്പത്തിക ദുരിതങ്ങളിലകപ്പെട്ട് ബഹ്‌റൈനില്‍ കുടുങ്ങിപ്പോയ മലയാളി യുവാവ് ഒടുവില്‍ നാട്ടിലെത്തി. ബിസിനസ് തകര്‍ച്ച മൂലം ദുരിതമനുഭവിച്ച മാഹി സ്വദേശി സന്ദീപ് തുണ്ടിയില്‍ ആണ് കഴിഞ്ഞ ദിവസം നാട്ടിലെത്തിയത്. ബഹ്‌റൈനിലുണ്ടായിരുന്ന സന്ദീപിന്റെ ഭാര്യ ഷെമിനയും മകള്‍ ഇവാനിയും കഴിഞ്ഞ ഓഗസ്റ്റില്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. 2011ല്‍ ആദ്യമായി ബഹ്‌റൈനിലെത്തിയ സന്ദീപ് പിന്നീട് ഭാര്യയെയും ഇവിടേക്ക് കൊണ്ടുവന്നു. 2019ല്‍ ഭാര്യയുടെ പേരില്‍ ഒരു ചെറിയ ബിസിനസ് ആരംഭിച്ചു. 2022ഓടെ സാമ്പത്തിക പ്രതിസന്ധി നേരിട്ടു ബിസിനസ് തകര്‍ന്നു. സ്ഥാപനത്തിന്റെ കമേഴ്‌സ്യല്‍ റജിസ്‌ട്രേഷന്‍ പുതുക്കാന്‍ സന്ദീപിന് സാധിച്ചില്ല. അതോടെ സന്ദീപും ഭാര്യയും ബഹ്‌റൈനില്‍ താമസിക്കാനുള്ള രേഖകളില്ലാത്തവരായിമാറി. വാടക നല്‍കാനാവാത്തതും മറ്റുമായി ബന്ധപ്പെട്ട കേസുകളും സാമ്പത്തിക പ്രതിസന്ധിയുമെല്ലാം ചേര്‍ന്നപ്പോള്‍ കുടുംബം കടുത്ത ദുരിതത്തിലായി. ഇതിനിടയില്‍ ദമ്പതിമാര്‍ക്ക് ഒരു മകള്‍ പിറന്നു. സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സിലായിരുന്നു പ്രസവം. ആശുപത്രി ഫീസായ 150 ദിനാര്‍ നല്‍കാന്‍ സാധിക്കാതെവന്നതിനാല്‍ കുട്ടിക്ക് ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല. ഇതോടെ കുട്ടിയും താമസ രേഖയില്ലാത്ത അവസ്ഥയിലായി. തുടര്‍ന്ന്…
മനാമ: ജനുവരി 22 മുതല്‍ 31 വരെ നടക്കുന്ന 36ാമത് ശരത്കാല മേള 2026ന് എക്‌സിബിഷന്‍ വേള്‍ഡ് ബഹ്റൈന്‍ (ഇ.ഡബ്ല്യു.ബി) തയ്യാറെടുക്കുന്നു.അന്താരാഷ്ട്ര പ്രദര്‍ശകരുടെ വിപുലമായ പങ്കാളിത്തം മേളയിലുണ്ടാകുമെന്ന്ബഹ്റൈന്‍ ടൂറിസം ആന്റ് എക്‌സിബിഷന്‍സ് അതോറിറ്റി (ബി.ടി.ഇ.എ) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ഇ.ഡബ്ല്യു.ബി. ചെയര്‍മാനുമായ സാറ അഹമ്മദ് ബുഹിജി പറഞ്ഞു. മേള ഏറ്റവും പ്രധാനപ്പെട്ട വാര്‍ഷിക പരിപാടികളിലൊന്നാണ്. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിലും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിലും ഇത് പ്രധാന പങ്ക് വഹിക്കുന്നു. വിശാലമായ സ്ഥലങ്ങളും നൂതന സൗകര്യങ്ങളും ഇവിടെയുണ്ടാകുമെന്നും അവര്‍ പറഞ്ഞു.36ാമത് പതിപ്പ് ഇതുവരെയുള്ളതില്‍വെച്ച് ഏറ്റവും വലുതാണെന്നും നാല് ഹാളുകള്‍ ഉള്‍ക്കൊള്ളുന്നതായും 24ലധികം രാജ്യങ്ങളില്‍നിന്നുള്ള 600ലധികം പ്രദര്‍ശകരെ പങ്കെടുപ്പിക്കുന്നതായും 2,00,000ത്തിലധികം സന്ദര്‍ശകര്‍ പങ്കെടുക്കുമെന്നും പരിപാടി സംഘടിപ്പിക്കുന്ന കമ്പനിയായ ഇന്‍ഫോര്‍മ മാര്‍ക്കറ്റ്സിന്റെ ജനറല്‍ മാനേജര്‍ മുഹമ്മദ് ഇബ്രാഹിം പറഞ്ഞു.ഈ വര്‍ഷത്തെ മേളയില്‍ പുതിയ പവലിയനുകള്‍, ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഇറക്കുമതി ചെയ്ത ഉല്‍പ്പന്നങ്ങള്‍, പരമ്പരാഗത കരകൗശല വസ്തുക്കളുടെയും ഭക്ഷണങ്ങളുടെയും പ്രദര്‍ശനങ്ങള്‍, വിപുലീകരിച്ച പാചക മേഖല, കുടുംബ സൗഹൃദ…
പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതം മൂലം മരിച്ചു. മൂവാറ്റുപുഴ സ്റ്റേഷനിലെ സീനിയര്‍ സിപിഒ കെ കെ ജയന്‍ ആണ് മരിച്ചത്. ശബരിമലയില്‍ വടക്കേ നട ഭാഗത്തെ ഡ്യൂട്ടിയില്‍ ആയിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സന്നിധാനത്തെ ആശുപത്രിയില്‍ നിന്ന് ജയനെ പമ്പയിലേക്ക് റഫര്‍ ചെയ്തിരുന്നു. പമ്പയിലേയ്ക്കുള്ള യാത്രക്കിടെ പുലര്‍ച്ചെയോടെയാണ് മരണം സംഭവിച്ചത്.
ന്യൂയോര്‍ക്ക്: വെനിസ്വേലയില്‍ പ്രാദേശിക സഹകരണത്തിന്റെയും ദേശീയ പരമാധികാരത്തോടുള്ള ബഹുമാനത്തിന്റെയും ചട്ടക്കൂടിനുള്ളില്‍ രാജ്യത്ത് സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്ന, സംഘര്‍ഷത്തിന്റെയും വിഭജനത്തിന്റെയും അപകടസാധ്യതകള്‍ ഒഴിവാക്കുന്ന, സമാധാനം സംരക്ഷിക്കുന്ന, പ്രാദേശിക സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുകയും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിര്‍ത്തുകയും ചെയ്യുന്ന വിധത്തില്‍ രാഷ്ട്രീയവും സുസ്ഥിരവുമായ ഒരു പരിഹാരം കൈവരിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രാദേശികവും അന്തര്‍ദേശീയവുമായ ശ്രമങ്ങള്‍ക്ക് ബഹ്റൈന്‍ പിന്തുണ പ്രഖ്യാപിച്ചു.വെനിസ്വേലയിലെ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ‘അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണികള്‍’ എന്ന അജണ്ടയില്‍ നടന്ന ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര ബ്രീഫിംഗ് സെഷനില്‍ ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭയിലെ ബഹ്റൈന്റെ സ്ഥിരം പ്രതിനിധി അംബാസഡര്‍ ജമാല്‍ ഫാരിസ് അല്‍ റൊവൈ നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കാനും പിരിമുറുക്കങ്ങള്‍ ലഘൂകരിക്കാനും പ്രാദേശിക സ്ഥിരത സംരക്ഷിക്കാനും മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും ബാധിച്ചേക്കാവുന്ന പ്രതികൂല പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാനുമായി വെനിസ്വേലയിലെ എല്ലാ പ്രസക്ത കക്ഷികളോടും സമഗ്രമായ സംഭാഷണത്തില്‍ ഏര്‍പ്പെടാനുള്ള സെക്രട്ടറി ജനറലിന്റെ ആഹ്വാനത്തിന് ബഹ്റൈന്റെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
