- ചരിത്രം കുറിച്ച് ഈജിപ്ത്; പെനാൽറ്റി ഷൂട്ടൗട്ടിൽ ഓസ്ട്രേലിയയെ വീഴ്ത്തി പ്രീക്വാർട്ടറിൽ
- ബി.ക്യു.എ അവലോകനത്തിൽ ഇന്ത്യൻ സ്കൂളിന് ‘ഗുഡ്’ റേറ്റിംഗ്
- വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാരിന് പുതുക്കിയ അപേക്ഷ നൽകി അദാനി ഗ്രൂപ്പ്
- ഒരു വർഷത്തിനകം വയനാട് മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കും: മന്ത്രി കെ. മുരളീധരൻ
- ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ മാതാവ് ബീന അന്തരിച്ചു
- നിരോധിത ആപ്പുകളും ഉള്ളടക്കവും ലഭിക്കാൻ വിപിഎൻ ഉപയോഗം; ഇന്ത്യ കടുത്ത നിയന്ത്രണത്തിന് ഒരുങ്ങുന്നു
- ബഹ്റൈനിൽ ജൂലൈ മാസത്തെ പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചു
- പാർസൽ വഴി ലഹരികടത്ത്; മൂന്ന് ഇന്ത്യൻ സ്വദേശികൾക്ക് ബഹ്റൈനിൽ കഠിന തടവും പിഴയും
Author: News Desk
തിരുവനന്തപുരം: സര്‍ക്കാര്‍ സൗജന്യമായും കുറഞ്ഞ വിലയ്ക്കും നല്‍കുന്ന ജെനറിക് മരുന്നുകള്‍ രോഗം ശമിപ്പിക്കുന്നതില്‍ വിലകൂടിയ ബ്രാന്‍ഡഡ് മരുന്നുകള്‍ക്കൊപ്പം തന്നെ ഫലം ചെയ്യുന്നവയാണെന്ന് പഠനം. വിട്ടുമാറാത്ത രോഗങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നത് ഉള്‍പ്പെടെ 22 ചികിത്സാ വിഭാഗങ്ങളിലായി 131 മരുന്നുകളില്‍ നടത്തിയ താരതമ്യ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇത്തരത്തില്‍ ആദ്യം നടക്കുന്ന പഠനമാണിത്. മിഷന്‍ ഫോര്‍ എത്തിക്‌സ് ആന്‍ഡ് സയന്‍സ് ഇന്‍ ഹെല്‍ത്ത് (MESH) നടത്തിയ പഠനത്തില്‍ ജെനറിക് മരുന്നുകള്‍ ബ്രാന്‍ഡഡ് വകഭേദങ്ങളെപ്പോലെ തന്നെ ഫലപ്രദമാണെന്ന് കണ്ടെത്തി. ജെനറിക് മരുന്നുകളെ അപേക്ഷിച്ച് ബ്രാന്‍ഡഡ് മരുന്നുകള്‍ക്ക് 5 മുതല്‍ 14 മടങ്ങ് വരെ വില കൂടുതലാണ്. മരുന്നുകളുടെ ഗുണനിലവാരത്തിന് വിലയുമായി ബന്ധമില്ലെന്നും 1 രൂപ വിലയുള്ള മരുന്നും 10 രൂപ വിലയുള്ള ടാബ്ലെറ്റും ലാബ് പരിശോധനകളില്‍ മികച്ച ഫലം നല്‍കുന്നുവെന്നും പഠനത്തില്‍ കണ്ടെത്തി. വില കുറഞ്ഞ മരുന്നുകള്‍ മോശം ഫലം നല്‍കുന്നുവെന്നത് തെറ്റിദ്ധാരണ മാത്രമാണെന്നും പഠനത്തിലൂടെ കണ്ടെത്തിതയായി ക്ലിനീഷ്യന്‍-ശാസ്ത്രജ്ഞനും MESHന്റെ പ്രസിഡന്റുമായ ഡോ. സിറിയക് ആബി…
മനാമ: ഇസ്ലാമിക ശരീഅത്തിന്റെ വ്യവസ്ഥകള്‍ക്കനുസൃതമായി സ്വര്‍ണ്ണം സമ്പാദിക്കാനും നിക്ഷേപിക്കാനും വ്യാപാരം ചെയ്യുന്നതിനുമുള്ള ഒരു ആധുനിക സംവിധാനം നല്‍കുന്നതിനായി ബഹ്റൈന്‍ രാജ്യത്തിലെ ആദ്യത്തെ ഡിജിറ്റല്‍ ആപ്ലിക്കേഷനായ ഗോള്‍ഡ് സൂഖ് ഇലക്ട്രോണിക് പ്ലാറ്റ്ഫോം സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് സെക്രട്ടറി ജനറലും ബോര്‍ഡ് ഓഫ് ഹോപ്പ് ഫണ്ടിന്റെ ചെയര്‍മാനുമായ അയ്മന്‍ ബിന്‍ തൗഫീഖ് അല്‍മുഅയ്യിദ് ഉദ്ഘാടനം ചെയ്തു.ദേശീയ സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കാനും സംരംഭകര്‍ക്കും ബഹ്റൈന്‍ പ്രതിഭകള്‍ക്കും വ്യവസായങ്ങളില്‍ അവസരങ്ങള്‍ വികസിപ്പിക്കാനുമായി നിക്ഷേപ മേഖലയില്‍ നൂതന ഡിജിറ്റല്‍ സംവിധാനങ്ങള്‍ വിന്യസിക്കുന്നത് തുടരുമെന്ന് അല്‍മുഅയ്യിദ് പറഞ്ഞു.നാല് പ്രധാന കക്ഷികള്‍ക്കിടയിലുള്ള പ്രക്രിയകള്‍ കൈകാര്യം ചെയ്യുന്ന പ്ലാറ്റ്ഫോമിന്റെ പ്രവര്‍ത്തന സംവിധാനത്തെക്കുറിച്ച് ഗോള്‍ഡ് സൂഖ് ആപ്ലിക്കേഷന്റെ സ്ഥാപകനായ നവാഫ് സയീദ് സെക്രട്ടറി ജനറലിന് വിശദീകരിച്ചുകൊടുത്തു.
മനാമ: ലോകത്തെ ഏറ്റവും വലിയ അലൂമിനിയം ഉരുക്കു കേന്ദ്രമായ അലൂമിനിയം ബഹ്റൈന്‍ (ആല്‍ബ) 2025ല്‍ 1,623,139 മെട്രിക് ടണ്‍ ഉല്‍പ്പാദനം നടത്തി (2024ല്‍ 1,622,261 മെട്രിക് ടണ്‍ ആയിരുന്നു) ഉല്‍പ്പാദന റെക്കോര്‍ഡ് കൈവരിച്ചു.2025ന്റെ തുടക്കത്തില്‍ ഒരു തീപിടിത്തം ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കിടയിലും, വാര്‍ഷിക ലക്ഷ്യം കവിഞ്ഞു. കൂടാതെ ലോസ്റ്റ് ടൈം ഇന്‍ജുറി ഇല്ലാതെ 42 ദശലക്ഷത്തിലധികം പ്രവൃത്തി മണിക്കൂറുകളുമുണ്ടായി. തുടര്‍ച്ചയായ രണ്ട് വര്‍ഷത്തെ ഘഠകരഹിത പ്രവര്‍ത്തനങ്ങള്‍ അഭൂതപൂര്‍വമായ ഒരു വര്‍ഷമായി അടയാളപ്പെടുത്തി – കമ്പനിയുടെ അഞ്ച് പതിറ്റാണ്ട് ചരിത്രത്തിലെ ആദ്യത്തേത്.പ്രതികൂല സാഹചര്യങ്ങളെ മറികടക്കാനും പ്രവര്‍ത്തന പ്രകടനത്തിലും സുരക്ഷയിലും പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കാനുമുള്ള കമ്പനിയുടെ കഴിവിനെ ഇത് പ്രതിഫലിപ്പിക്കുന്നു എന്ന് ആല്‍ബ സി.ഇ.ഒ. അലി അല്‍ ബഖാലി പറഞ്ഞു. ഈ വിജയത്തെ അടിസ്ഥാനമാക്കി കമ്പനി കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും ജീവനക്കാരുടെയും പ്രവര്‍ത്തനങ്ങളുടെയും മുഴുവന്‍ കഴിവുകളും പ്രയോജനപ്പെടുത്തുന്നത് തുടരുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാനില്ല; ഹൈക്കമാന്‍ഡിനു മുന്നില്‍ നിലപാട് വ്യക്തമാക്കി തരൂര്‍, കേരളത്തില്‍ സജീവമാവും
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി സ്വയം അവതരിപ്പിക്കാനുള്ള ഒരു പദ്ധതിയും തനിക്കില്ലെന്നു ഹൈക്കമാന്‍ഡിനെ അറിയിച്ച് ശശി തരൂര്‍ എംപി. ആഴ്ചകള്‍ക്ക് മുന്‍പ് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും രാഹുല്‍ ഗാന്ധിയുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കു മത്സരിക്കാന്‍ താനില്ലെന്ന് തരൂര്‍ വ്യക്തമാക്കിയത്. തരൂര്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി എത്തുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ്, നേതൃത്വത്തെ തിരുവനന്തപുരം എംപി നിലപാട് അറിയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പായി കേരള രാഷ്ട്രീയത്തില്‍ സജീവമാവാന്‍ നേതാക്കള്‍ തരൂരിനോട് ആവശ്യപ്പെട്ടു. ഇതിനോട് അനുകൂലമായി പ്രതികരിച്ച തരൂര്‍ ഇക്കഴിഞ്ഞ ദിവസം വയനാട്ടില്‍ നടന്ന നേതൃക്യാംപില്‍ സജീവമായി രംഗത്തുണ്ടായിരുന്നു. ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തരൂര്‍ കേരള രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമാകണമെന്ന് രാഹുലും ഖാര്‍ഗെയും ആവശ്യപ്പെട്ടതായാണ് വിവരം. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് തരൂര്‍ നേതൃത്വത്തെ അറിയിച്ചതായാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. മാധ്യമങ്ങള്‍ തന്റെ പ്രസ്താവനകള്‍ ഭാഗികമായി റിപ്പോര്‍ട്ട് ചെയ്യുന്നതാണ് പല വിവാദങ്ങള്‍ക്കും കാരണമെന്നും, തന്റെ പ്രസ്താവന പൂര്‍ണമായി…
മസ്‌കത്ത്: ഖുറം നാച്ചുറല്‍ പാര്‍ക്കിലെ മസ്‌കത്ത് നൈറ്റ്സില്‍ ബഹ്റൈന്‍ പവലിയന്‍ ഒമാനിലെ ബഹ്റൈന്‍ അംബാസഡര്‍ ഡോ. ജുമാ ബിന്‍ അഹമ്മദ് അല്‍ കാബി ഉദ്ഘാടനം ചെയ്തു.ജനുവരി 1 മുതല്‍ 31 വരെ നടക്കുന്ന പരിപാടിയില്‍ നിരവധി ബഹ്റൈന്‍ സംരംഭകരുടെ പങ്കാളിത്തമുണ്ട്. പ്രാദേശിക പരിപാടികളില്‍ രാജ്യത്തിന്റെ സാന്നിധ്യം വര്‍ധിപ്പിക്കുക, ചെറുകിട- ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കുക, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ പ്രതിഫലിപ്പിക്കുക, ബഹ്റൈനും ഒമാനും തമ്മിലുള്ള അടുത്ത ബന്ധം കൂടുതല്‍ വികസിപ്പിക്കുക എന്നിവയാണ് പങ്കാളിത്തത്തിന്റെ ലക്ഷ്യം.ഒമാനി തലസ്ഥാനമായ മസ്‌കത്തില്‍ ഒരു വ്യതിരിക്തമായ സാംസ്‌കാരിക, സാമൂഹിക പരിപാടി എന്ന നിലയില്‍ മസ്‌കറ്റ് നൈറ്റ്സിന് ഏറെ പ്രാധാന്യമുണ്ടെന്ന് ഡോ. അല്‍ കാബി പറഞ്ഞു. വരും കാലങ്ങളില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ എല്ലാ മേഖലകളിലും കൂടുതല്‍ സംയുക്ത പങ്കാളിത്തവും പ്രവര്‍ത്തനങ്ങളും ഉണ്ടാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
മനാമ: ബഹ്‌റൈനില്‍ ശ്മശാനം കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിയ കേസില്‍ 31കാരനായ പാക്കിസ്ഥാന്‍ പൗരന് ഹൈ ക്രിമിനല്‍ കോടതി 10 വര്‍ഷം തടവും 5,000 ദിനാര്‍ പിഴയും വിധിച്ചു.ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. എക്കറിലെ ഷെയ്ഖ് സഹലാന്‍ ശ്മശാനമാണ് ഇയാള്‍ കച്ചവടത്തിനായി ഉപയോഗപ്പെടുത്തിയിരുന്നത്. ഇവിടെ ഖബറടക്കിയവരുടെ പേരും ഫോട്ടോയുമുള്ള ബോര്‍ഡുകളുടെ മറവില്‍ മയക്കുമരുന്ന് വെച്ച് ദൂരെ പോയി ആവശ്യക്കാര്‍ക്ക് വിവരം നല്‍കുകയായിരുന്നു ഇയാളുടെ രീതി.ഇയാളുടെ കച്ചവടത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷണമാരംഭിച്ചിരുന്നു. ഇതു മനസ്സിലാക്കിയ ഇയാള്‍ കിംഗ് ഫഹദ് കോസ് വേ വഴി രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പോലീസ് പിടികൂടിയത്. ഇയാളുടെ ഷൂസിനുള്ളില്‍നിന്ന് മയക്കുരുന്ന് കണ്ടെടുത്തിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. രാവിലെ 480 രൂപ വർദ്ധിച്ചു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 102,280 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒന്നേകാൽ ലക്ഷത്തിന് അടുത്ത് നൽകണം. ഇന്നലെ പവന്റെ വില 440 രൂപ വർദ്ധിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ പവന്റെ വില ഒരു ലക്ഷം കടന്നതിന് ശേഷം ഉച്ചയ്ക്ക് 320 രൂപയും വൈകുന്നേരം 280 രൂപയും ഉയർന്നിരുന്നു. 2026 തുടക്കത്തിൽ തന്നെ അന്താരാഷ്ട്ര സoഘർഷങ്ങൾ തുടങ്ങിയിട്ടുണ്ട്. അമേരിക്ക വെനസ്വലയിൽ ഇടപെട്ടതുപോലെ ചൈന തായ്‌വാനിൽ. ഇടപെടും എന്നുള്ള സൂചനകൾ പുറത്തുവരുന്നു. ഇറാനിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു.സുരക്ഷിത നിക്ഷേപമെന്നനിലയിൽ സ്വർണത്തിലേക്ക് നിക്ഷേപകർ തിരിയുമ്പോൾ വില റെക്കോർഡുകൾ മറിതടന്നേക്കാം.. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ,…
പ്രധാന റോഡുകളില്‍ ഡെലിവറി ബൈക്കുകള്‍ക്ക് നിരോധനം: നിര്‍ദേശത്തിന് പാര്‍ലമെന്റിന്റെ അംഗീകാരം
മനാമ: ബഹ്‌റൈനിലെ പ്രധാന റോഡുകളില്‍ ഡെലിവറി ബൈക്കുകള്‍ക്ക് നിരോധനമേര്‍പ്പെടുത്താനുള്ള നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം നല്‍കി.പാര്‍ലമെന്റ് പാസാക്കിയതിനെ തുടര്‍ന്ന് നിര്‍ദേശം സര്‍ക്കാരിന്റെ പരിഗണനയ്ക്ക് വിട്ടു. ബദര്‍ അല്‍ തമീമിയുടെ നേതൃത്വത്തില്‍ അഞ്ച് എം.പിമാരാണ് ഈ നിര്‍ദേശം പാര്‍ലമെന്റ് മുമ്പാകെ കൊണ്ടുവന്നത്. ഡെലിവറി ബൈക്കുകളുടെ സഞ്ചാരം പ്രധാന റോഡുകളില്‍നിന്ന് മാറ്റി സെക്കന്‍ഡറി റോഡുകള്‍ വഴിയാക്കണമെന്നാണ് നിര്‍ദേശം.ഡെലിവറി ബൈക്ക് ഓടിക്കുന്നവര്‍ നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് ഈ നിര്‍ദ്ദേശം കൊണ്ടുവന്നതെന്ന് ബദര്‍ അല്‍ തമീമി പറഞ്ഞു. സമാന നിരോധനം കുവൈത്തില്‍ നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ ബഹ്‌റൈനിലെ റോഡ് ശൃംഖല പരസ്പരബന്ധിതമായ ഒരു സംവിധാനമായതിനാല്‍ ഇത് നടപ്പാക്കാന്‍ പ്രയാസമായിരിക്കുമെന്നാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ നിലപാട്. ഇത് ഗതാഗത തടസ്സങ്ങള്‍ സൃഷ്ടിക്കാനിടയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിലെ അനുഭവങ്ങള്‍ തുണക്കുമെന്ന പ്രതീക്ഷയുമായി വട്ടിയൂര്‍ക്കാവില്‍ ജി.കൃഷ്ണകുമാര്‍
തിരുവനന്തപുരം: ബി.ജെ.പിയ്ക്ക് ഏറ്റവുംകൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന സീറ്റുകളില്‍ ഒന്നാമത് നേമവും രണ്ടാമത് വട്ടിയൂര്‍ക്കാവുമാണ്. വിജയസാധ്യതയേറിയ മണ്ഡലമായ വട്ടിയൂര്‍ക്കാവിൽ മുന്‍ ഡിജിപിയും കൗണ്‍സിലറുമായ ആര്‍. ശ്രീലേഖ നിയമസഭയിലേക്ക് മല്‍സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെ വട്ടിയൂര്‍ക്കാവില്‍ നിന്നും ബിജെപിക്കായി ജനവിധി തേടാന്‍ താല്‍പ്പര്യമുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടന്‍ ജി.കൃഷ്ണകുമാര്‍. ബി.ജെ.പി മുന്‍സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ വട്ടിയൂര്‍ക്കാവില്‍ താല്‍പര്യമറിച്ചെന്ന് വാര്‍ത്തകളുണ്ടായെങ്കിലും അദ്ദേഹം തന്നെ നിഷേധിച്ചിരുന്നു. കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിന്‍റെ ചുമതല വഹിച്ച അനുഭവത്തിന്‍റെ ബലം തുണക്കുമെന്നാണ് കൃഷ്ണകുമാറിന്‍റെ പ്രതീക്ഷ. ലോക്സഭാ തിരഞ്ഞെടുപ്പിലും വട്ടിയൂര്‍ക്കാവില്‍ വോട്ട് നിലയില്‍ ബിജെപി ആയിരുന്നു മുന്നില്‍.
2025ലെ മൂന്നാം പാദത്തിലെ ബഹ്റൈന്‍ സാമ്പത്തിക റിപ്പോര്‍ട്ട് പുറത്തിറക്കി; വാര്‍ഷിക വളര്‍ച്ച 4.0% ആയി ഉയര്‍ന്നു
മനാമ: ബഹ്റൈന്‍ ധനകാര്യ-ദേശീയ സാമ്പത്തിക മന്ത്രാലയം 2025ലെ മൂന്നാം പാദത്തിലെ രാജ്യത്തിന്റെ സാമ്പത്തിക ത്രൈമാസ റിപ്പോര്‍ട്ട് www.mofne.gov.bh എന്ന വെബ്സൈറ്റില്‍ ഇന്ന് പ്രസിദ്ധീകരിച്ചു.ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്‍മെന്റ് അതോറിറ്റി പുറത്തിറക്കിയ പ്രാഥമിക ദേശീയ അക്കൗണ്ട്‌സ് ഡാറ്റ പ്രകാരം 2025ലെ മൂന്നാം പാദത്തില്‍ യഥാര്‍ത്ഥ വാര്‍ഷിക ജി.ഡി.പി. 4.0% വളര്‍ച്ച കൈവരിച്ചു. എണ്ണ ഇതര പ്രവര്‍ത്തനങ്ങളില്‍ 3.1% വര്‍ധനവും എണ്ണ പ്രവര്‍ത്തനങ്ങളില്‍ 9.3% വര്‍ധനവും ഇതിന് കാരണമായി.2025ലെ മൂന്നാം പാദത്തില്‍ യഥാര്‍ത്ഥ ജി.ഡി.പിയിലേക്ക് 85.0% സംഭാവന ചെയ്തതില്‍ എണ്ണ ഇതര മേഖല നിര്‍ണായക പങ്ക് വഹിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.എണ്ണ ഇതര പ്രവര്‍ത്തനങ്ങളില്‍ 2025ലെ മൂന്നാം പാദത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖല ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയായ 5.4% രേഖപ്പെടുത്തി. സാമ്പത്തിക, ഇന്‍ഷുറന്‍സ് പ്രവര്‍ത്തനങ്ങള്‍ 5.0%. ഗതാഗതം, സംഭരണം, നിര്‍മ്മാണം എന്നിവ ഓരോന്നും 4.4% വളര്‍ച്ച നേടി. ഉല്‍പ്പാദന മേഖല 3.9%. മൊത്തവ്യാപാരം, ചില്ലറ വ്യാപാരം 3.3%. വിവര, ആശയവിനിമയം 2.1%, താമസ, ഭക്ഷ്യ സേവനങ്ങള്‍ 1.5%…
