- മധുര പ്രതികാരം: നവകേരള സദസ്സിനെതിരെയുള്ള പ്രതിഷേധങ്ങളുടെ നായകൻ മന്ത്രിയായി
- ആദ്യമന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങളും, സുപ്രധാന പ്രഖ്യാപനങ്ങളും
- വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്ന ഞാൻ…’; ദൈവനാമത്തിൽ സത്യവാചകം ചൊല്ലി അധികാരമേറ്റ് സതീശൻ
- കൈക്കൂലി നൽകി രക്ഷപ്പെടാൻ ശ്രമം; രണ്ട് റസ്റ്റോറന്റ് ഉടമകൾക്ക് ജയിൽവാസം
- കേരള മുസ്ലിം അസോസിയേഷൻ അടക്കം ഒമ്പത് സംഘടനകൾ പിരിച്ചുവിട്ടു
- “അനിൽ പനച്ചൂരാന്റെ കവിതകൾ വിപ്ലവവും ആത്മീയതയും ഒന്നിച്ച ഗംഗാ പ്രവാഹം”- വിനോദ് കെടാമംഗലം
- ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു; അഞ്ച് പേർക്ക് പരിക്കേറ്റു
- ‘നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് കൂടി’; കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തിയേക്കാമെന്ന് ജി സുധാകരൻ
Author: News Desk
ജില്ലാ സെക്രട്ടറിയെ പീഡനക്കേസിൽ കുടുക്കാൻ ശ്രമിച്ചു; പികെ ശശി ചെയ്യുന്നത് സഖാവിന് ചേർന്ന പണിയല്ല – എംവി ഗോവിന്ദൻ
പാലക്കാട്: പികെ ശശിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സഖാവിന് ചേർന്ന പണിയല്ല ശശി ചെയ്‌തതെന്ന് ഗോവിന്ദൻ പറഞ്ഞു. ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കാത്തത് മുതിർന്ന നേതാവായതുകൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം പാലക്കാട് മേഖലാ റിപ്പോർട്ടിംഗിലാണ് വിമർശനം.സാമ്പത്തിക ക്രമക്കേട് മാത്രമല്ല ശശിക്കെതിരായ പരാതി. പാർട്ടിയെ പണമുണ്ടാക്കാനുള്ള ഉപാധിയായി മാത്രം ഉപയോഗിച്ചു. പാർട്ടിയുണ്ടെങ്കിലേ നേതാക്കളുള്ളു. സിപിഎം ജില്ലാ സെക്രട്ടറിയെ സ്‌ത്രീപീഡനക്കേസിൽ കുടുക്കാൻ ശ്രമിച്ചു. ഇതിനായി മാദ്ധ്യമപ്രവർത്തകനുമായി കൂടിക്കാഴ്‌ച നടത്തി വ്യാജരേഖകൾ നിർമിക്കുകയും ചെയ്‌തു. നീചമായ പ്രവൃത്തിയാണ് ശശിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇതുംസംബന്ധിച്ച തെളിവുകൾ പാർട്ടിക്ക് ലഭിച്ചതായും റിപ്പോർട്ടിൽ പരാമർശമുണ്ട്.നിരവധി ആരോപണങ്ങൾ ശശിക്കെതിരെ ഉയരുന്നുണ്ട്. മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ടിൽ തിരിമറി നടത്തിയെന്നതായിരുന്നു പ്രധാനം. ഇതുസംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള സമിതി അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയിരുന്നു. സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ നിന്ന് പാർട്ടിയുടെ അറിവില്ലാതെ മണ്ണാർക്കാട് സഹകരണ…
നാദാപുരം: വാഹന പരിശോധനക്കിടെ റോഡിൽ ബഹളമുണ്ടാക്കിയ യുവാവും യുവതിയും എം.ഡി.എം.എയുമായി പിടിയിൽ. 32 ഗ്രാം എം.ഡി.എം.എ. ഇവരിൽനിന്ന് പോലീസ് പിടിച്ചെടുത്തു. കോഴിക്കോട് കൊട്ടാരക്കുന്ന് തയ്യിൽ മുഹമ്മദ് ഇജാസ് (26), വയനാട് കമ്പളക്കാട് പുതിയവീട്ടിൽ അഖില (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കാർ, ലാപ്ടോപ്, ക്യാമറ, മൂന്നു മൊബൈൽ ഫോൺ, 8,500 രൂപ, ഇലക്ട്രോണിക് ത്രാസ് എന്നിവയും പിടിച്ചെടുത്തു.തിങ്കളാഴ്ച വൈകീട്ട് 6.50ന് പാറക്കടവ് തിരിക്കോട്ട് വാഹന പരിശോധനയ്ക്കയ്ക്കിടെ പ്രതികൾ സഞ്ചരിച്ച വാഹനം പോലീസ് തടഞ്ഞു. കാറിൽനിന്നു പുറത്തിറങ്ങിയ പ്രതികൾ ബഹളം വെക്കുകളും ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്തു. ഇതോടെ കാർ കസ്റ്റഡിയിലെടുത്ത് പ്രതികളെ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച് കാർ പരിശോധിച്ചപ്പോഴാണ് സീറ്റിനടിയിൽ എം.ഡി.എം.എ. കണ്ടെത്തിയത്. പ്രതികളെ സ്റ്റേഷനിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ ഇജാസ് ഓടി രക്ഷപ്പെട്ടു. ദീർഘ നേരത്തെ തിരച്ചിലിനൊടുവിലാണ് ഇജാസിനെ പിടികൂടിയത്.
ഹേമ കമ്മിറ്റി റിപ്പോർട്ട്; നാലുവർഷമായിട്ടും എന്തുകൊണ്ട് അനങ്ങിയില്ല? സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് ഹൈക്കോടതി. സമൂഹത്തിലെ ഒരു സുപ്രധാന വിഷയത്തിൽ ഇടപെടേണ്ട ബാദ്ധ്യത സർക്കാരിനില്ലേ എന്നും കോടതി ആരാഞ്ഞു. റിപ്പോർട്ടിന്റെ പൂർണരൂപം അന്വേഷണ സംഘത്തിന് കൈമാറണമെന്നും കോടതി ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് സർക്കാരിനെ വിമർശിച്ച ഹൈക്കോടതി പ്രത്യേക ബെഞ്ച് ആറ് ഹർജികളാണ് പരിഗണിച്ചത്. ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ, ജസ്റ്റിസ് സിഎസ് സുധ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ കേട്ടത്. സിബിഐ അന്വേഷണത്തിന് വിടണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി, റിപ്പോർട്ടിലെ പേരുകൾ പുറത്തുവരരുത് എന്നാവശ്യപ്പെട്ടുള്ള ഹർജി, റിപ്പോർട്ടിന്റെ പൂർണരൂപം പുറത്തുവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി തുടങ്ങിയവയാണ് പരിഗണിക്കുന്നത്. അന്വേഷണം വേണമെന്ന ഹർജിയിൽ കക്ഷി ചേരാൻ നടി രഞ്ജിനി അനുമതി തേടി. ഹേമ കമ്മിറ്റി റിപ്പോർട്ട് കിട്ടിയിട്ട് നാലുവർഷമായിട്ടും സർക്കാർ എന്ത് നടപടിയെടുത്തു എന്നാണ് കോടതി തുടരെ തുടരെ ചോദിച്ചത്. രഹസ്യാത്മകത സൂക്ഷിച്ചുകൊണ്ട് എത്രയും വേഗം റിപ്പോർട്ടിന്റെ പൂർണരൂപം സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് കൈമാറണം. അവർ അന്വേഷിച്ച് നടപടിയെടുത്ത ശേഷമേ ഇക്കാര്യത്തിൽ…
മനാമ: ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ സ്ഥാനാരോഹണത്തിന്റെ രജതജൂബിലി വേളയില്‍ അദ്ദേഹം മാപ്പ് നല്‍കി തടവില്‍നിന്ന് വിട്ടയച്ച 457 വ്യക്തികള്‍ക്ക് തൊഴില്‍ പരിശീലനവും തൊഴിലവസരങ്ങളും നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചതായി തൊഴില്‍ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ അറിയിച്ചു.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നിര്‍ദ്ദേശമനുസരിച്ചാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു. ദേശീയ വികസന പ്രക്രിയയില്‍ ഇവരെ പങ്കാളികളാക്കാന്‍ ലക്ഷ്യമിട്ടാണിത്. തൊഴിലില്ലായ്മ ഇന്‍ഷുറന്‍സിന്റെ രജിസ്‌ട്രേഷന്‍ സുഗമമാക്കുന്നതിന് ഗുണഭോക്താക്കള്‍ അവരുടെ വ്യക്തിഗത വിവരങ്ങളും രേഖകളും അപ്ഡേറ്റ് ചെയ്യണം. അവര്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭിക്കാനും അനുയോജ്യമായ തൊഴിലുകള്‍ നേടാനും ഇത് ഉപകരിക്കും. തൊഴില്‍ വിപണിയുമായി സംയോജിപ്പിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി എല്ലാ ഗുണഭോക്താക്കളും അവരുടെ രേഖകള്‍ മന്ത്രാലയത്തിന് സമര്‍പ്പിക്കാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
മനാമ: മയ്യഴിയിലും സമീപ പ്രദേശങ്ങളിലും നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഏകോപനത്തിന്റെ ഭാഗമായി മയ്യഴിക്കൂട്ടം യോഗം ചേർന്നു. മുജീബ് മാഹി സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.പി. റഷീദ് അദ്ധ്യക്ഷത വഹിച്ചു. മാറിവരുന്ന സാഹചര്യത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പങ്ക് എത്ര മാത്രം പ്രാധാന്യം അർഹിക്കുന്നു എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ താഹിർ വി.സി. റഷീദ് മാഹി, ഷബീർ മാഹി, ഹസീബ് അബ്ദുറഹ്മാൻ, കെ.പി. ഫുആദ്, ഷംസുദീൻ വി.പി., മുഹമ്മദ് റിജാസ്, അഫ്‌താബ് ടി.പി. എന്നിവർ പങ്കെടുത്തു. വി.സി. നിയാസ്, അഫ്സൽ പെരിങ്ങാടി, മുഹമ്മദ് ജിംഷീർ, റംഷാദ് അബ്ദുൽ ഖാദിർ, റാഖിബ്, താലിബ് ജാഫർ, മഹ്മൂദ് റഷീദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കോഴിക്കോട്: മാധ്യമങ്ങൾ നടത്തേണ്ടത് പൊതുസമൂഹത്തിന് പ്രയോജനകരമായ ചര്‍ച്ചകളാവണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. രാഷ്ട്രീയ ആരോപണങ്ങളുയരുമ്പോള്‍ പ്രധാന വിഷയങ്ങളില്‍നിന്ന് പലപ്പോഴും മാധ്യമങ്ങള്‍ വ്യതിചലിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ലബ് സ്ഥാപക പ്രസിഡന്റും മലയാള മനോരമ തിരുവനന്തപുരം യൂണിറ്റ് റസിഡന്റ് എഡിറ്ററുമായിരുന്ന പി. അരവിന്ദാക്ഷന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പ്രഥമ മാധ്യമ പുരസ്‌കാര സമര്‍പ്പണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. അവയവദാനവുമായി ബന്ധപ്പെട്ട് മാഫിയകളുടെ പ്രവര്‍ത്തനത്തെ എതിര്‍ക്കുമ്പോള്‍ തന്നെ സദുദ്യേശത്തോടു കൂടിയ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും ഇക്കാര്യം നിയമസഭയില്‍ പ്രത്യേകം ഉന്നയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. കുറഞ്ഞ വാക്കുകളാല്‍ തീഷ്ണമായ കാര്യങ്ങള്‍ എഴുതിയ പത്രപ്രവര്‍ത്തകനായിരുന്നു പി. അരവിന്ദാക്ഷന്‍. മലയാളത്തിലും ഇംഗ്ലീഷിലും ഒരുപോലെ മിതമായ വാക്കുകളാല്‍ ആശയാവതരണം നടത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നതായും സതീശന്‍ പറഞ്ഞു. പ്രസ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ മാതൃഭൂമി സീനിയര്‍ സബ് എഡിറ്റര്‍ രജി ആര്‍. നായര്‍ അവാര്‍ഡ് വി.ഡി. സതീശനില്‍നിന്ന് ഏറ്റുവാങ്ങി. പ്രസിഡന്റ് ഇ.പി മുഹമ്മദ് അദ്ധ്യക്ഷനായി. ദി ടെലഗ്രാഫ് എഡിറ്റര്‍ അറ്റ്…
തിരുവനന്തപുരം: പി.വി. അന്‍വർ എം.എൽ.എയുടെ ആരോപണ പരമ്പര പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കിയെന്ന തിരിച്ചറിവില്‍ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാൻ സർക്കാരിനുമേൽ സി.പി.എമ്മിൽനിന്ന് സമ്മർദ്ദമേറുന്നു. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ രണ്ടു വിശ്വസ്തര്‍ക്കും സ്ഥാനചലനമുണ്ടാകുമെന്ന സൂചന ശക്തമായി.ഈ മാസം പകുതിയോടെ അവധിയില്‍ പ്രവേശിക്കുന്ന എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍ തിരികെയെത്തുമ്പോള്‍ ക്രമസമാധാനച്ചുമതലയില്‍നിന്ന് മാറ്റിനിര്‍ത്തുമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുടെ കാര്യത്തിലും കടുത്ത നിലപാടിലേക്ക് പോയേക്കുമെന്നാണ് സൂചന. കണ്ണൂരിലെ കരുത്തനായ നേതാവായ ഇ.പി. ജയരാജനെതിരെ നടപടിയെടുത്ത പാർട്ടി അജിത് കുമാറിന്റെയും ശശിയുടെയും കാര്യത്തിൽ നിശബ്ദത പാലിക്കുന്നതെന്തുകൊണ്ടെന്ന ചോദ്യവും അണികൾക്കിടയിൽ നിന്ന് ഉയരുന്നു.ജില്ലകള്‍തോറും നടക്കുന്ന സംഘടനാ സമ്മേളനങ്ങളില്‍നിന്ന് നേതൃത്വത്തിനു ലഭിക്കുന്ന പ്രതികരണങ്ങള്‍ ഉള്‍ക്കൊണ്ടാണ് പാര്‍ട്ടി നേതൃത്വം ശക്തമായ ഇടപെടല്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഓണത്തിനു ശേഷം നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ പ്രതിപക്ഷത്തിന് കൂടുതല്‍ ആയുധങ്ങള്‍ നൽകുന്നത് ദോഷം ചെയ്യുമെന്ന മുന്നറിയിപ്പ് മുതിര്‍ന്ന നേതാക്കള്‍ നൽകിയിട്ടുണ്ട്. സ്വര്‍ണക്കടത്തും കൊലപാതകവും ഉള്‍പ്പെടെ പി.വി. അന്‍വര്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും അജിത് കുമാറിനെ…
മനാമ: ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ ബഹ്‌റൈനിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ പ്രസവ ചികിത്സ ലഭ്യമാണെന്ന് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് പത്രകുറിപ്പില്‍ അറിയിച്ചു. സാധാരണ പ്രസവവും സിസേറിയനും സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ നിര്‍വഹിക്കാം.നവജാത ശിശുക്കള്‍ക്ക് ഏറ്റവും മികച്ച പരിചരണം നല്‍കുന്ന നിയോ നാറ്റോളജി വിഭാഗവും അത്യാധുനിക സൗകര്യങ്ങളോടെയുള്ള ലേബര്‍ ആന്‍ഡ് ഡെലിവറി വിഭാഗവും ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ ഉണ്ട്. കൂടാതെ, കണ്‍സള്‍ട്ടന്റിന് കീഴില്‍ ബഹ്‌റൈനിലെ നാലു പ്രശസ്ത സ്‌പെഷിലിസ്റ്റ് ഗൈനക്കോളേജിസ്റ്റുമാരാണ് ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗത്തിന് നേതൃത്വം നല്‍കുന്നത്. ഇതുവഴി സമഗ്രവും, കൃത്യതയാര്‍ന്നതുമായ പ്രസവ പരിചരണം ഉറപ്പു നല്‍കാനാകുന്നു.ഗള്‍ഭകാലം തുടങ്ങുന്നത് മുതല്‍ പ്രസവം വരെയുളള കണ്‍സള്‍ട്ടേഷനും വിവിധ ടെസ്റ്റുകളും ഉള്‍പ്പെടുന്ന സമ്പൂര്‍ണ്ണ മെറ്റേണിറ്റി പാക്കേജുകളും ലഭ്യമാണ്.ഗർഭപാത്രം നീക്കം ചെയ്യുന്ന ആധുനിക ശസ്ത്രക്രിയായ ലാപ്രോസ്‌കോപിക് ഹിസ്റ്റരക്ടമി, അണ്ഡാശയത്തിലെ മുഴ നീക്കം ചെയ്യുന്ന ലാപ്രോസ്‌കോപിക്ക് ഒവേറിയന്‍ സിസ്റ്റക്ടമി എന്നിവയും താങ്ങാവുന്ന നിരക്കിൽ ലഭിക്കും. പ്രസവ സംബന്ധമായ വിവിധ പാക്കേജുകളും ഗൈനക്കോളജി വിഭാഗത്തില്‍ ലഭ്യമാണ്. സാധാരണക്കാര്‍ക്ക്…
മുഹറഖ്: മുഹറഖിലെ അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ ബാള്‍റൂമില്‍ ആരോഗ്യമേഖലയിലെ പ്രമുഖരെ അണിനിരത്തി വിഷണറി ലീഡര്‍ഷിപ്പ് മീറ്റ് (ക്രാന്തദര്‍ശി നേതൃയോഗം) സംഘടിപ്പിച്ചു. പരിപാടിയില്‍ മംഗലാപുരം യെനെപോയ സര്‍വകലാശാല ചാന്‍സലര്‍ ഡോ. യെനെപോയ അബ്ദുള്ളക്കുഞ്ഞി മുഖ്യാതിഥിയും സ്റ്റേറ്റ് അലൈഡ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. യു.ടി. ഇഫ്തിക്കര്‍ ഫരീദ് വിശിഷ്ടാഥിതിയുമായിരുന്നു. https://youtu.be/49KLUJTAQHk ആരോഗ്യമേഖലയിലെ പ്രധാന സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യാനും നേതൃത്വപരമായ കാഴ്ചപ്പാടുകള്‍ കൈമാറാനും ഭാവിയിലേക്കുള്ള സഹകരണ സാധ്യതകള്‍ കണ്ടെത്താനുമാണ് യോഗം സംഘടിപ്പിച്ചത്. അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെയും ബദര്‍ അല്‍ സമാ ഗ്രൂപ്പിന്റെയും മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ ലത്തീഫ് പരിപാടിയെ അഭിസംബോധന ചെയ്തു. മേഖലയില്‍ നൂതന ആരോഗ്യ സേവനങ്ങല്‍ നല്‍കുന്നതില്‍ തന്റെ ആശുപത്രിക്ക് ഉറച്ച പ്രതിബദ്ധതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു. ജി.സി.സി. മേഖലയിലുടനീളം നാലായിരത്തിലധികം ജീവനക്കാരുള്ള ഒരു വലിയ ആരോഗ്യസംരക്ഷണ സംവിധാനം സ്ഥാപിക്കുന്നതുള്‍പ്പെടെ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കുകയും ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ്…
അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിലനിര്‍ത്തുന്നത് തന്നെ കുരുക്കാന്‍’; പി.വി. അൻവര്‍
മലപ്പുറം: എം ആര്‍ അജിത് കുമാറിനെ എഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തിയാല്‍ മാത്രം പോരാ, ഇന്റലിജന്‍സ് കൃത്യമായി നിരീക്ഷിക്കണമെന്ന് പി വി അന്‍വര്‍ എംഎല്‍എ. ഞെട്ടിക്കുന്ന കാര്യങ്ങളാണ് അദ്ദേഹത്തിനെതിരെ വന്നുകൊണ്ടിരിക്കുന്നത്. ഇതുവരെ സാമ്പത്തിക മേഖലയിലെ കള്ളക്കളികളാണ് പുറത്തുവന്നതെങ്കില്‍ ഇവര്‍ നടത്തിയ രാഷ്ട്രീയമായ അട്ടിമറികളുടെ ഞെട്ടിപ്പിക്കുന്ന വിവരമാണ് വരാനിരിക്കുന്നത്. അജിത് ക്രമസമാധാന ചുമതലയില്‍ നില നിര്‍ത്തുന്നത് തന്നെ കുരുക്കാനാണെന്നും അന്‍വര്‍ ആരോപിച്ചു. കേരളം കാതോര്‍ത്തിരുന്ന ചില കേസുകള്‍ അജിത് കുമാര്‍ അട്ടിമറിച്ചിട്ടുണ്ട്. അതിന്റെ വക്കും മൂലയും ഇപ്പോള്‍ തനിക്ക് ലഭിച്ചിട്ടുണ്ട്. അധികം വൈകാതെ കൂടുതൽ വിവരം കൈയില്‍ ലഭിക്കുന്നതോടെ പുറത്തുവിടും. കേരളത്തിലെ അതിപ്രമാദമായ രാഷ്ട്രീയ കേസ് ഒരു സര്‍ക്കാരിനെ, ഒരു മുന്നണിയെപോലും ബാധിക്കാന്‍ സാധ്യതയുള്ള ഒരു കേസ് അന്തം വിട്ടുപോകുന്ന രീതിയിലാണ് അട്ടിമറിച്ചതെന്നും അന്‍വര്‍ പറഞ്ഞു.
