- ബഹ്‌റൈൻ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്
- നടുറോഡിൽ യുവാവിനെ മർദിച്ച കേസ്; കൊരട്ടി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
- കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ കുടുംബസംഗമം സംഘടിപ്പിച്ചു
- 35,000 കോടിയുടെ വമ്പൻ പ്ലാന്റ്; മാരുതി സുസുക്കിയുടെ പുതിയ യുഗത്തിന് തുടക്കം
- വിദേശ വനിതകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പാക് ഉപപ്രധാനമന്ത്രിയുടെ കൊച്ചുമകനെതിരെ എഫ്.ഐ.ആർ
- കാഫിർ സ്ക്രീൻഷോട്ട് കേസ്; ജാമ്യത്തിൽ പുറത്തിറങ്ങിയ ജിതിൻ ഭാസ്കറിന് സ്വീകരണം
- ചരിത്രം കുറിച്ച് ഈജിപ്ത്; പെനാൽറ്റി ഷൂട്ടൗട്ടിൽ ഓസ്ട്രേലിയയെ വീഴ്ത്തി പ്രീക്വാർട്ടറിൽ
- ബി.ക്യു.എ അവലോകനത്തിൽ ഇന്ത്യൻ സ്കൂളിന് ‘ഗുഡ്’ റേറ്റിംഗ്
Author: News Desk
മനാമ:ഡിജിറ്റൽ കാലത്തും കോടികൾ മുടക്കി എന്തിന് ഈ ലോക കേരളസഭ. ഐ.വൈ.സി.സി ബഹ്‌റൈൻ ബഹിഷ്കരിക്കും.വ്യക്തമായ ഗുണം പൊതുമധ്യത്തിൽ വെളിപ്പെടുത്താൻ സാധിക്കാതെ ഒരു ഗുണവുമില്ലാതെ നിലയിൽ സർക്കാർ നടത്തുന്ന ലോക കേരളസഭ എന്ന മാമാങ്കവും, സംബന്ധ യോഗങ്ങളും ബഹിഷ്കരിക്കാൻ ഐ.വൈ.സി.സി ബഹ്‌റൈൻ തീരുമാനിച്ചു. ഈ ഡിജിറ്റൽ യുഗത്തിൽ ലോകത്തിന്റെ ഏത് കോണിലിരുന്നും ആളുകൾക്ക് സംസാരിക്കാൻ പ്ലാറ്റ്‌ഫോമുകൾ ഉള്ളപ്പോൾ, കോടികൾ പൊടിച്ച് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കുന്നത് വെറും ധൂർത്താണെന്ന് ഐ.വൈ.സി.സി കുറ്റപ്പെടുത്തി. സാധാരണക്കാരായ പ്രവാസികളെ കൂടെ ഉൾപ്പെടുത്തി ഡിജിറ്റൽ മീറ്റിങ്ങുകൾ നടത്തിയാൽ തീരാവുന്ന കാര്യത്തിനാണ് നാട്ടിൽ പന്തലിട്ടും വിരുന്നൊരുക്കിയും ഖജനാവ് മുടിക്കുന്നത്.ഓരോ സഭ കൂടുമ്പോഴും കടലാസിൽ മാത്രം ഒതുങ്ങുന്ന പദ്ധതികളല്ലാതെ പ്രായോഗികമായി പ്രവാസികൾക്ക് ഒരു മെച്ചവും ലഭിക്കുന്നില്ല. വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കാനോ, മടങ്ങി വരുന്നവർക്ക് തൊഴിൽ ഉറപ്പാക്കാനോ സർക്കാരിന് സാധിക്കുന്നില്ല. ഇത്തരം കാതലായ വിഷയങ്ങളിൽ ഇടപെടാതെ, പ്രവാസികളുടെ പേരും പറഞ്ഞ് ആഘോഷങ്ങൾ നടത്തുന്നത് രാഷ്ട്രീയ തട്ടിപ്പാണ്. സർക്കാരിന് ശരിക്കും പ്രവാസികളെ കേൾക്കണമെന്നുണ്ടെങ്കിൽ വലിയ…
മനാമ: ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സൗദി അറേബ്യന്‍ പൗരനായ യാത്രക്കാരനെ തടഞ്ഞുവെച്ച് പണം തട്ടിയെടുത്ത കേസില്‍ രണ്ടു വിമാനത്താവള ജീവനക്കാര്‍ക്ക് ഹൈ ക്രിമിനല്‍ കോടതി അഞ്ചു വര്‍ഷം വീതം തടവുശിക്ഷ വിധിച്ചു.പ്രതികള്‍ക്ക് 3,500 സൗദി റിയാല്‍, അല്ലെങ്കില്‍ തത്തുല്യമായ തുകയ്ക്കുള്ള ബഹ്‌റൈന്‍ ദിനാര്‍ പിഴയും ചുമത്തി. ഈ തുക ഇരയ്ക്ക് നല്‍കാനും കോടതി ഉത്തരവിട്ടു.സൗദിയിലേക്ക് പോകാന്‍ വിമാനത്താവളത്തിലെത്തിയപ്പോള്‍ യാത്രക്കാരനെ പ്രതികള്‍ തടഞ്ഞുനിര്‍ത്തുകയും അറ്റകുറ്റപ്പണികള്‍ക്കായി ഒഴിച്ചിട്ട ഒരു മുറിയിലേക്ക് കൊണ്ടുപോയി ദേഹപരിശോധന നടത്തുകയും ചെയ്തിരുന്നു. യാത്രക്കാരന്‍ പിന്നീട് ബോര്‍ഡിംഗ് ഗേറ്റില്‍വെച്ച് തന്റെ കൈവശമുള്ള പണം എണ്ണിനോക്കിയപ്പോള്‍ അതിലൊരു ഭാഗം നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു.സൗദിയിലെത്തിയ യാത്രക്കാരന്‍ വീണ്ടും ബഹ്‌റൈനില്‍ വന്ന് ജനറല്‍ ഡയറക്ടറേറ്റ് ഫോര്‍ ആന്റി കറപ്ഷന്‍ ആന്റ് എക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റി വിഭാഗത്തിലെ പബ്ലിക് പ്രോസിക്യൂഷനില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.
മനാമ: ബാപ്‌കോ എനര്‍ജീസ് ബഹ്‌റൈന്‍ ഗോള്‍ഫ് ചാമ്പ്യന്‍ഷിപ്പിന് ഔദ്യോഗിക തുടക്കമായി.റോയല്‍ ഗോള്‍ഫ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ബഹ്‌റൈന്‍ രാജാവിന്റെ ജീവകാരുണ്യ- യുവജന കാര്യങ്ങള്‍ക്കായുള്ള പ്രതിനിധി ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ഉദ്ഘാടനം നിര്‍വഹിച്ചു. ആഭ്യന്തര മന്ത്രി ലെഫ്. ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫയും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.മത്സരങ്ങള്‍ ജനുവരി 29 മുതല്‍ ഫെബ്രുവരി ഒന്നു വരെ നടക്കും. ലോക കായിക വേദിയില്‍ ബഹ്‌റൈന്റെ സ്ഥാനം ശക്തിപ്പെടുത്തുന്ന ടൂര്‍ണമെന്റില്‍ അന്തര്‍ദേശീയ, പ്രാദേശിക താരങ്ങള്‍ മാറ്റുരയ്ക്കും.
മനാമ: ബഹ്‌റൈന്‍ വിദ്യാഭ്യാസ, പരിശീലന ഗുണനിലവാര അതോറിറ്റിയുടെ (ബി.ക്യു.എ) ഡയറക്ടര്‍ ബോര്‍ഡിലേക്ക് അംഗങ്ങളെ പുതുക്കി നിയമിച്ചുകൊണ്ട് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഉത്തരവ് 2026 (3) പുറപ്പെടുവിച്ചു.പ്രധാനമന്ത്രിയുടെ നിര്‍ദേശത്തിന്റെയും മന്ത്രിസഭയുടെ അംഗീകാരത്തിന്റെയും അടിസ്ഥാനത്തിലാണ് ഉത്തരവ്. ഡയറക്ടര്‍ ബോര്‍ഡിലെ അമര്‍ ഹസ്സന്‍ മര്‍ഹൂണിന്റെ അംഗത്വം നാലു വര്‍ഷത്തേക്ക് പുതുക്കി. മുന്‍തര്‍ അബ്ദുല്ലത്തീഫ് അല്‍ മുദവിയുടെ പിന്‍ഗാമിയായി ലിന്‍ഡ മുഹമ്മദ് ജനാഹി, ദലാല്‍ ഇഖ്ബാല്‍ സംഗൂരിന്റെ പിന്‍ഗാമിയായി സാറാ യൂസിഫ് ഹാദി എന്നിവരെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി നാലു വര്‍ഷത്തേക്ക് നിയമിച്ചു.പ്രധാനമന്ത്രിയും മന്ത്രിമാരും അവരവരുടെ അധികാരപരിധിക്കുള്ളില്‍ ഈ ഉത്തരവ് നടപ്പിലാക്കും. ഇത് പുറപ്പെടുവിച്ച തീയതി മുതല്‍ പ്രാബല്യത്തില്‍ വരികയും ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും.
മനാമ: ബഹ്‌റൈന്‍ സുസ്ഥിര വികസന മന്ത്രാലയം പുനഃസംഘടിപ്പിച്ചുകൊണ്ട് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഉത്തരവ് 2026 (5) പുറപ്പെടുവിച്ചു.സുസ്ഥിര വികസന മന്ത്രിയുടെ നിര്‍ദേശത്തെ അടിസ്ഥാനമാക്കിയും മന്ത്രിസഭയുടെ അംഗീകാരത്തെ തുടര്‍ന്നുമാണ് ഉത്തരവ്.മന്ത്രാലയം ഇനിപ്പറയുന്ന രീതിയിലാണ് പുനഃസംഘടിപ്പിച്ചത്:മന്ത്രാലയത്തിന് മേല്‍നോട്ടം വഹിക്കുന്നത് സുസ്ഥിര വികസന മന്ത്രിയായിരിക്കും. സുസ്ഥിര വികസനത്തിനായുള്ള അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഇവാലുവേഷന്‍ ആന്റ് കോര്‍ഡിനേഷന്‍ ഡയറക്ടറേറ്റ്, കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഡയറക്ടറേറ്റ് എന്നിവയുടെ മേല്‍നോട്ടം വഹിക്കും. സുസ്ഥിര വികസന മന്ത്രാലയത്തിന്റെ സംഘടനയെ സംബന്ധിച്ച 2023ലെ ഉത്തരവ് (9) ഇതോടെ റദ്ദായി.ഈ ഉത്തരവിലെ വ്യവസ്ഥകള്‍ സുസ്ഥിര വികസന മന്ത്രി നടപ്പിലാക്കും. ഇത് പുറപ്പെടുവിച്ച തീയതി മുതല്‍ പ്രാബല്യത്തില്‍ വരും. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കും.
മനാമ: ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുകയും അതുവഴി സമ്പാദിച്ച പണം വെളുപ്പിക്കുകയും ചെയ്ത കേസില്‍ ബഹ്‌റൈനില്‍ രണ്ടു പേര്‍ക്ക് ഹൈ ക്രിമിനല്‍ കോടതി തടവും പിഴയും വിധിച്ചു.ഇതിലൊരാള്‍ക്ക് എട്ടു വര്‍ഷവും മറ്റൊരാള്‍ക്ക് അഞ്ചു വര്‍ഷവുമാണ് തടവ് വിധിച്ചത്. ഇരുവര്‍ക്കും രണ്ടു ലക്ഷം ദിനാര്‍ വീതം പിഴയും ചുമത്തി.കുറ്റകൃത്യത്തിലൂടെ പ്രതികള്‍ സമ്പാദിച്ച 36,830.816 ദിനാര്‍ ഇവരില്‍നിന്ന് കണ്ടു കെട്ടാനും കോടതി ഉത്തരവിട്ടു.നാഷണല്‍ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് സെന്ററില്‍നിന്ന് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തി ഇവരെ അറസ്റ്റ് ചെയ്തതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.
എൻഎസ്എസ് പിന്മാറ്റത്തിന് പിന്നിൽ രാഷ്ട്രീയ ഇടപെടലെന്ന് വെള്ളാപ്പള്ളി, രാഷ്ട്രീയലക്ഷ്യമുള്ളതായി സുകുമാരൻ നായർ; ഐക്യസാധ്യത ഇനിയില്ല
തിരുവനന്തപുരം: എൻഎസ്എസ് എസ്എൻഡിപി ഐക്യനീക്കത്തില്‍ നിന്ന് എൻഎസ്എസ് പിന്മാറിയത് രാഷ്ട്രീയ ഇടപെടല്‍ കൊണ്ടാണെന്ന് വാർത്തയുണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ. ഐക്യനീക്കം രാഷ്ട്രീയ ഉദ്ദേശത്തോടെ ആയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വെള്ളാപ്പള്ളിയുടെ ഐക്യനീക്കത്തിന് പിന്നിൽ രാഷ്ട്രീയലക്ഷ്യമുള്ളതായി ഇപ്പോഴും കരുതുന്നുവെന്ന് സുകുമാരൻ നായർ പ്രതികരിച്ചു. പിന്മാറ്റത്തിന് പിന്നിൽ ബാഹ്യ ഇടപെടല്‍ ഇല്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കിയിട്ടുണ്ട്. തള്ളിപ്പറയിലെന്ന് വെള്ളാപ്പള്ളി ഐക്യത്തിൽ നിന്ന് പിന്മാറിയതിന്‍റെ പേരിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ തള്ളിപ്പറയാനില്ലെന്ന് വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. ഐക്യനീക്കം തെരഞ്ഞെടുപ്പ് സ്റ്റണ്ടായിരുന്നില്ലെന്നും സുകുമാരൻ നായർ നിഷ്കളങ്കനാണ്, ഹിന്ദു ഐക്യം കാലഘട്ടത്തിന്‍റെ ആവശ്യമെന്നും വെള്ളപ്പള്ളി പ്രതികരിച്ചു. കെണിയിൽ വീഴേണ്ടെന്ന് തീരുമാനം വെള്ളാപ്പള്ളിക്കെതിരായ വിമർശനങ്ങളെ എതിർത്ത് അദ്ദേഹത്തെ പിന്തുണച്ചപ്പോഴാണ് വെള്ളപ്പള്ളി ഫോണിൽ സംസാരിച്ചതെന്നാണ് സുകുമാരൻ നായർ പറയുന്നത്. ഐക്യം വേണമെന്ന് ആവശ്യപ്പെട്ടത് വെള്ളാപ്പള്ളി നടേശനാണ്. ആകാമെന്ന് ഞാൻ മറുപടിയും പറഞ്ഞു. പിന്നാലെ തുഷാറും വിളിച്ചു. മൂന്ന് ദിവസത്തിനകം വരാം എന്നാണ് പറഞ്ഞത്. എന്തിനാണ് അത്രയും ദിവസം കാത്തിരിക്കുന്നത്.…
അജിത് പവാറിന്റെ മരണത്തിനിടയാക്കിയ അപകടം; ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷം, ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്
ദില്ലി: ബാരാമതിയിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ അപകടത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും, സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു. കാഴ്ചാപരിധി കുറഞ്ഞിട്ടും ലാൻഡിംഗിന് അനുമതി നൽകിയത് എന്തിനെന്ന് കോൺഗ്രസ് ചോദിച്ചു. കാഴ്ചാപരിധി കുറഞ്ഞിട്ടും അജിത് പവാറും സംഘവും സഞ്ചരിച്ച വിമാനം ലാൻഡ് ചെയ്യാൻ അനുമതി നൽകിയതും, ലിയാഡ്ജെറ്റ് 45 മോഡൽ വിമാനം നേരത്തെ അപകടത്തിൽപെട്ടത് ചൂണ്ടിക്കാട്ടിയുമാണ് പ്രതിപക്ഷം ചോദ്യങ്ങൾ ഉയർത്തുന്നത്. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് അപകടത്തിൽ ദുരൂഹത ആരോപിച്ച് ആദ്യം പരസ്യമായി രംഗത്തെത്തിയത്. അജിത് പവാർ എൻഡിഎ വിടുമെന്ന് അഭ്യൂഹമുണ്ടായിരുന്നുവെന്നും, പിന്നാലെയാണ് ദുരന്ത വാർത്ത എത്തുന്നതെന്നും മമത ബാനർജി സംശയം പ്രകടിപ്പിച്ചു. വിമാനത്തിന്‍റെ അറ്റകുറ്റ പണിയും, ക്ലിയറൻസ് നൽകിയതും ആരുടെ ചുമതലയാണെന്നതടക്കം ഡിജിസിഎ അന്വേഷിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. അഞ്ച് കിലോമീറ്ററെങ്കിലും കാഴ്ചാപരിധിയില്ലെങ്കിൽ ലാൻഡിംഗിന് അനുമതി നൽകാറില്ല, ഇതടക്കം ഡിജിസിഎ കൃത്യമായി അന്വേഷിക്കണം എന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് ആവശ്യപ്പെട്ടു. ദുരന്തം ദേശീയ…
ആരോഗ്യ രംഗത്തിന് കേരളം മാതൃക; സഭയിൽ യുഡിഎഫിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: ആരോഗ്യ രംഗത്തിന് കേരളം മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യമേഖലയിലെ വീഴ്ചകളിൽ സഭയിൽ നടന്ന അടിയന്തര പ്രമേയ ചര്‍ച്ചയിൽ യുഡിഎഫിന്റെ വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കോവിഡ് കാലത്ത് കേരളം ഒരുക്കിയത് വലിയ സൗകര്യങ്ങളാണ്. എൽഡിഎഫ് അധികാരത്തിലെത്തിയതോടെ ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങളുണ്ടായെന്നും ആർദ്രം അടക്കം പദ്ധതികൾ കൊണ്ടുവന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, വർഗീയ സംഘടനകൾ ഇല്ലാഞ്ഞിട്ടല്ല വർഗീയ സംഘർഷങ്ങൾ കേരളത്തിൽ ഇല്ലാത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചില വർഗീയ സംഘടനകളുടെ കരുത്തുറ്റ ഘടകം കേരളത്തിൽ ഉണ്ട്. 2016ന് ശേഷം കലാപങ്ങൾ ഉണ്ടോ? വർഗീയ സംഘടനകളെ ചാരി ആരും നിൽക്കുന്നില്ല. ആരെങ്കിലും മുന്നിട്ടിറങ്ങിയാൽ കർശനമായി നേരിടുന്നുണ്ട്. തല പൊക്കാൻ അവർക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. വർഗീയ സംഘടനകളെ എതിർക്കുന്നത് ഹിന്ദുക്കൾക്കോ മുസ്ലിം വിഭാഗത്തിനോ എതിരായല്ല. ഒരു മത വിഭാഗത്തെയും വർഗീയമായി കണ്ടിട്ടില്ല. എന്നാൽ, അങ്ങനെയൊരു ചിത്രം ഉണ്ടാക്കാൻ ലീഗ് സുഹൃത്തുക്കൾ വരെ ശ്രമിച്ചു. ഏതിനും നേരും നെറിയും വേണമെന്നും നിലനിൽപ്പിനു വേണ്ടി എന്തും ചെയ്യുകയാണെന്നും…
രാഹുൽ മാങ്കൂട്ടത്തില്‍ ജയില്‍ മോചിതന്‍; 18 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തേക്ക്, പ്രതിഷേധവുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍
ആലപ്പുഴ: മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ജയില്‍ മോചിതനായി. അറസ്റ്റിലായി പതിനെട്ടാം ദിവസമാണ് പത്തനംതിട്ട സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. മാവേലിക്കര സബ് ജയിലിന് പുറത്ത് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പ്രവര്‍ത്തകരെ പൊലീസുകാര്‍ അറസ്റ്റ് ചെയ്ത് നീക്കി. ജയിലിന് മുന്നില്‍ പൊലീസുകാരും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഉപാധികളോടെയാണ് പത്തനംതിട്ട സെഷൻസ് കോടതി രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എല്ലാ ശനിയാഴ്ചയും ഹാജരാകണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും സമൂഹമാധ്യമ ഭീഷണിയും പാടില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. രാഹുലിനെ എസ്ഐടിക്ക് കൂടുതൽ കസ്റ്റഡിയിൽ ആവശ്യമില്ലാത്ത സാഹചര്യത്തിൽ ജാമ്യം നൽകുന്നു എന്നാണ് കോടതി അറിയിച്ചത്. പ്രതിഭാഗം ഹാജരാക്കിയ ഡിജിറ്റൽ രേഖകളടക്കം കൂടുതലായി പരിഗണിക്കേണ്ടത് കേസിന്‍റെ അടുത്ത ഘട്ടത്തിലാണെന്നും കോടതി ജാമ്യ ഉത്തരവില്‍ പറയുന്നു. ബലാത്സംഗ കുറ്റം നിലനിൽക്കുമോ എന്ന കാര്യത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് കോടതി ഉത്തരവിലുണ്ട്. കോടതിയുടെ പ്രധാന നിരീക്ഷണങ്ങൾ വിവാഹ വാഗ്ദാനം നൽകിയുള്ള പീഡനം…
