- റാപ് സമ്മർ ക്യാമ്പ് സന്ദർശിച്ച് പോലീസ് മേധാവി ലെഫ്റ്റനന്റ് ജനറൽ താരിഖ് അൽ ഹസൻ
- കോഴിഫാമിൽ വൈദ്യുതാഘാതമേറ്റ് സഹോദരങ്ങൾ മരിച്ചു
- ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽനിന്ന് സിറിയയെ നീക്കിയ യു.എസ് തീരുമാനത്തെ സ്വാഗതം ചെയ്ത് ബഹ്റൈൻ
- ഐക്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശം പകരുന്ന ഓണം; മലയാളികൾക്ക് ആശംസകളുമായി പ്രധാനമന്ത്രിയും രാഷ്ട്രപതിയും
- തിരുവോണാശംസകൾ | നന്മയും സമൃദ്ധിയും നിറയട്ടെ
- റോജി ജോണിന് നിയാർക്ക് ബഹ്റൈൻ യാത്രയയപ്പ് നൽകി
- ബി.എഫ്.സി–സിംസ് ഓണം മഹോത്സവത്തിന് തുടക്കം; ലോഗോ പ്രകാശനവും ആഘോഷ കവാടം ഉദ്ഘാടനവും നടന്നു
- പ്രതിരോധ മേഖലയിൽ സ്വകാര്യ പങ്കാളിത്തം ശക്തമാക്കുന്നു; മിസൈൽ സാങ്കേതികവിദ്യ കൈമാറുമെന്ന് രാജ്നാഥ് സിങ്
Author: News Desk
മലപ്പുറം: കുറ്റിപ്പുറം ദേശീയപാതയിൽ നിയന്ത്രണംവിട്ട സ്വകാര്യ ബസ് ഓട്ടോറിക്ഷയിൽ ഇടിച്ചശേഷം കാറിന് മുകളിലേക്ക് തലകീഴായി മറിഞ്ഞ് ഒരാൾ മരിച്ചു. അപകടത്തിൽ 20 പേർക്ക് പരുക്കേറ്റു. ഇവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. കോഴിക്കോട്–തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് അപകടത്തിൽപ്പെട്ടത്. ഓട്ടോറിക്ഷയിലും കാറിലുമുണ്ടായിരുന്നവർക്കാണ് ഗുരുതരമായി പരുക്കേറ്റത്. ബസിലുണ്ടായിരുന്ന നിരവധി യാത്രക്കാർക്കും പരുക്കേറ്റിട്ടുണ്ട്. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരുക്കേറ്റവരെ വളാഞ്ചേരിയിലെയും കോട്ടക്കലിലെയും വിവിധ ആശുപത്രികളിലേക്ക് മാറ്റി. അമിതവേഗമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ ദിവസങ്ങളിലെ മഴയെത്തുടർന്ന് റോഡ് നനഞ്ഞുകിടന്നതും അപകടത്തിന്റെ ആഘാതം വർധിപ്പിച്ചതായി കരുതുന്നു. അപകടത്തിൽ ബസിന്റെ നടുഭാഗം രണ്ടായി പിളർന്ന നിലയിലാണ്.
ആലുവ: എടത്തലയിലെ വനിതകൾ മാത്രം പഠിക്കുന്ന സ്ഥാപനത്തിൽനിന്ന് പോക്സോ കേസ് അതിജീവിതയായ 16കാരിയെ കാണാതായി. ശനിയാഴ്ച വൈകുന്നേരം ആറുമുതലാണ് കുട്ടിയെ കാണാതായത്. സ്ഥാപന അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് എടത്തല പൊലീസ് അന്വേഷണം ആരംഭിച്ചു. പിന്നീട് കുടുംബവും പരാതി നൽകി. കരുനാഗപ്പള്ളിയിൽനിന്നുള്ള പെൺകുട്ടിയുടെ കുടുംബം പോക്സോ കേസിനെ തുടർന്ന് മൂന്നുമാസം മുമ്പാണ് ആലുവയിലേക്ക് താമസം മാറിയത്. തുടർന്ന് പെൺകുട്ടി എടത്തലയിലെ സ്ഥാപനത്തിൽ പഠിച്ചുവരികയായിരുന്നു. കുട്ടി എടത്തലയിലെ ഓട്ടോ സ്റ്റാൻഡിൽനിന്ന് ഓട്ടോറിക്ഷയിൽ ആലുവ റെയിൽവേ സ്റ്റേഷനിലെത്തിയതായി പൊലീസ് കണ്ടെത്തി. റെയിൽവേ സ്റ്റേഷനിൽ എത്തിച്ചശേഷം തന്റെ ഫോൺ ഉപയോഗിച്ച് കുട്ടി ഒരാളെ വിളിച്ചതായി ഓട്ടോ ഡ്രൈവർ മൊഴി നൽകി. അന്വേഷണത്തിൽ ഈ ഫോൺവിളി കായംകുളം സ്വദേശിയായ 19കാരനും പോക്സോ കേസിലെ പ്രതിയുമായ യുവാവിനാണെന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പെൺകുട്ടി പ്രതിക്കൊപ്പം പോയിരിക്കാമെന്ന് സംശയിക്കുന്നത്. ആലുവയിൽനിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിനിൽ കുട്ടി യാത്ര ചെയ്തിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. റെയിൽവേ സ്റ്റേഷനിൽ കുട്ടിയെ കണ്ടതായി ചിലർ…
മനാമ: റസ്റ്റാറന്റുകളുടെ മെനുകളിലും ഫുഡ് ഡെലിവറി ആപ്പുകളിലും കൃത്രിമബുദ്ധി ഉപയോഗിച്ച് നിർമിച്ച ഭക്ഷണചിത്രങ്ങൾ നൽകി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് തടയാൻ പുതിയ നിയമനിർദേശവുമായി ബഹ്‌റൈൻ പാർലമെന്റ് അംഗം മർയം അൽ ദഈൻ. എ.ഐ. ഉപയോഗിച്ച് നിർമിക്കുന്ന ചിത്രങ്ങൾ യഥാർഥ ചിത്രങ്ങളിൽനിന്ന് തിരിച്ചറിയാൻ കഴിയാത്തവിധം വ്യക്തതയുള്ളതാണെന്ന് എം.പി. ചൂണ്ടിക്കാട്ടി. ഇത്തരം ചിത്രങ്ങളിൽ ഭക്ഷണം കൂടുതൽ രുചികരമായും അളവിൽ കൂടുതലായും കാണിച്ചേക്കാം. എന്നാൽ ഓർഡർ ലഭിക്കുമ്പോൾ ചിത്രത്തിൽ കാണിച്ചതിനേക്കാൾ നിലവാരവും അളവും കുറഞ്ഞിരിക്കുന്നത് ഉപഭോക്താക്കളെ നിരാശരാക്കുന്നതായും അവർ പറഞ്ഞു. എ.ഐ. ഉപയോഗിച്ച് നിർമിച്ച എല്ലാ ഭക്ഷണചിത്രങ്ങൾക്കുമൊപ്പം അത് വ്യക്തമാക്കുന്ന മുന്നറിയിപ്പ് നിർബന്ധമാക്കണമെന്നാണ് നിർദേശം. ഉൽപ്പന്നങ്ങളെക്കുറിച്ച് തെറ്റായ ധാരണ സൃഷ്ടിക്കുന്നതും വ്യാജ അവകാശവാദങ്ങൾ ഉന്നയിക്കുന്നതുമായ പരസ്യങ്ങൾ നിയമപ്രകാരം കുറ്റകരമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഭക്ഷണം യഥാർഥത്തിലുള്ളതിനേക്കാൾ മികച്ചതായി ചിത്രീകരിച്ച് ഉപഭോക്താക്കളെ കബളിപ്പിക്കുന്നത് തടയുകയാണ് നിർദേശത്തിന്റെ ലക്ഷ്യം. വ്യാജചിത്രങ്ങളുടെ ഉപയോഗം റസ്റ്റാറന്റുകളിലുള്ള പൊതുജനവിശ്വാസം നഷ്ടപ്പെടാൻ കാരണമാകുമെന്നും മർയം അൽ ദഈൻ കൂട്ടിച്ചേർത്തു.
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരം രാഷ്ട്രപതി ദ്രൗപദി മുർമുവാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. നിലവിൽ ഭക്ഷ്യ–പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രിയാണ് പ്രഹ്ലാദ് ജോഷി. ഭരണഘടനയുടെ അനുച്ഛേദം 75(2) പ്രകാരം ധർമേന്ദ്ര പ്രധാന്റെ രാജി അടിയന്തര പ്രാബല്യത്തോടെ രാഷ്ട്രപതി അംഗീകരിച്ചതായി രാഷ്ട്രപതി ഭവൻ അറിയിച്ചു. നിലവിലുള്ള വകുപ്പുകൾക്കു പുറമേ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചുമതലയും പ്രഹ്ലാദ് ജോഷിക്ക് നൽകിയിട്ടുണ്ട്. നീറ്റ് ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സിജെപിയുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ നടന്നുവന്ന പ്രതിഷേധം 35-ാം ദിവസത്തിലേക്ക് കടന്നതിനിടെയാണ് രാജി പ്രഖ്യാപിച്ചത്. തുടർന്ന് കേന്ദ്രമന്ത്രിമാരും സിജെപി പ്രതിനിധികളും നടത്തിയ ചർച്ചയിൽ പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറായതോടെ സമരം അവസാനിപ്പിച്ചു. പ്രതിഷേധത്തിൽ പങ്കെടുത്തവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്നും പരീക്ഷാനടത്തിപ്പിൽ ആവശ്യമായ പരിഷ്‌കാരങ്ങൾ…
കെഎസ്ഇബിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; അസിസ്റ്റന്റ് എൻജിനീയർ ഉൾപ്പെടെ മൂന്നുപേർക്ക് സസ്‌പെൻഷൻ
മൂവാറ്റുപുഴ: കെഎസ്ഇബിയുടെ പോത്താനിക്കാട് സെക്ഷൻ ഓഫീസിൽ ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് അസിസ്റ്റന്റ് എൻജിനീയർ ഉൾപ്പെടെ മൂന്ന് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. അസിസ്റ്റന്റ് എൻജിനീയർ പി.ജി. ഗണേഷ് കുമാർ, സബ് എൻജിനീയർ കെ.വി. ഗിരീഷ്, വർക്കർ കെ.എം. എൽദോ എന്നിവർക്കെതിരെയാണ് നടപടി. ഉപഭോക്താക്കളിൽനിന്ന് ഈടാക്കിയ പണം കെഎസ്ഇബിയിൽ അടയ്ക്കാതിരിക്കുക, അനധികൃത വൈദ്യുതി കണക്ഷനുകൾ അനുവദിക്കുക തുടങ്ങിയ ഗുരുതര ക്രമക്കേടുകൾ നടന്നതായി ആഭ്യന്തര വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് സസ്‌പെൻഷൻ.
മനാമ: കെഎംസിസി ബഹ്റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി ജൂലൈ 31-ന് സംഘടിപ്പിക്കുന്ന ഭാഷാ സമര അനുസ്മരണ സമ്മേളനത്തിന്റെ പ്രചരണാർത്ഥം, മനാമ ഷിഫാ അൽ ജസീറ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഷിഫാ അൽ ജസീറ ഹോസ്പിറ്റലിൽ നടന്ന ക്യാമ്പിൽ ഏഴ് ലബോറട്ടറി പരിശോധനകൾ പൂർണ സൗജന്യമായി ലഭ്യമാക്കിയതോടൊപ്പം, മറ്റ് എല്ലാ ലാബ് പരിശോധനകൾക്കും 50 ശതമാനം ഇളവും അനുവദിച്ചു. 300-ലധികം പേർ രജിസ്റ്റർ ചെയ്ത ക്യാമ്പ് പ്രവാസി സമൂഹത്തിന് വലിയ ആശ്വാസവും ആരോഗ്യ ബോധവൽക്കരണത്തിനുള്ള മികച്ച വേദിയുമായിരുന്നുവെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു. പ്രവാസികൾ നേരിടുന്ന ആരോഗ്യപ്രശ്നങ്ങളും അവയ്ക്കുള്ള പ്രതിരോധ മാർഗങ്ങളും സംബന്ധിച്ച് ഇൻ്റേണൽ മെഡിസിൻ വിഭാഗം ഡോക്ടർ ജോർജ് ക്ലാസ് നയിച്ചു. കുട്ടികളിൽ കണ്ടുവരുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചും, ശുശ്രൂഷയെ കുറിച്ചും ശിശുരോഗ വിദഗ്ധ ഡോ. ഫർജാന ബോധവൽക്കരണ ക്ലാസ് അവതരിപ്പിച്ചു. ആരോഗ്യകരമായ ഭക്ഷണശീലങ്ങളും ജീവിതശൈലി രോഗങ്ങൾ പ്രതിരോധിക്കുന്നതിനും , ഭക്ഷണക്രമത്തെക്കുറിച്ചും ഡയറ്റീഷ്യൻ ജിഷ വിശദീകരണം നൽകി. ക്യാമ്പിന്റെ…
ദില്ലി: നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ ദിവസങ്ങള്‍ നീണ്ട പ്രക്ഷോഭത്തിനൊടുവില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു. ഇന്ന് ഉച്ചയോടെയാണ് രാജി പ്രഖ്യാപനം. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പ്രധാന്റെ രാജി. പ്രധാൻ രാജിവെക്കേണ്ടതില്ലെ എന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ നിലപാട്. എന്നാൽ പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാരും തീരുമാനമെടുത്തതോടെ കേന്ദ്ര സർക്കാർ വഴങ്ങി.
മനാമ: മാർപാപ്പയുടെ സാന്നിധ്യത്തിൽ റോമിൽ നടക്കുന്ന സീറോ മലബാർ സഭയുടെ ഔദ്യോഗിക സംഘടനയായ എ.കെ.സി.സി.യുടെ ആഗോള സമ്മേളനത്തിന്റെ പതാകപ്രയാണം ബഹ്‌റൈനിലെത്തി. പതാകയ്ക്ക് ബഹ്‌റൈൻ എ.കെ.സി.സി. ഭാരവാഹികളും പ്രവർത്തകരും ആവേശകരമായ സ്വീകരണം നൽകി. മതത്തിന്റെയും വിദ്വേഷത്തിന്റെയും പേരിലുള്ള രാഷ്ട്രീയത്തിന്റെ ശബ്ദം ഉയരുന്ന കാലഘട്ടത്തിൽ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച് സംഘടിപ്പിക്കുന്ന എ.കെ.സി.സി. ആഗോള സംഗമം മഹത്തായ മാതൃകയായിരിക്കുമെന്ന് ബഹ്‌റൈൻ എ.കെ.സി.സി. പ്രസിഡന്റ് ചാൾസ് ആലുക്ക പറഞ്ഞു. സമ്മേളനത്തിലെ മാർപാപ്പയുടെ സാന്നിധ്യം എ.കെ.സി.സി.യുടെ ഭാവിപ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജം പകരുമെന്ന് ജിബി അലക്സ് അഭിപ്രായപ്പെട്ടു. ജസ്റ്റിൻ ജോർജ്, റോബിൻ കെ. സെബാസ്റ്റ്യൻ, ബൈജു, മാതൃവേദി പ്രസിഡന്റ് ലിവിൻ ജിബി, വൈസ് പ്രസിഡന്റ് മെയ്‌മോൾ ചാൾസ്, ജിൻസി ജീവൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. പ്രിൻസ്, ജോജി, ജെയിംസ് ജോസഫ്, സിന്ധു ബൈജു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ബഹ്‌റൈൻ എ.കെ.സി.സി. ജനറൽ സെക്രട്ടറി ജീവൻ ചാക്കോ സ്വാഗതവും വൈസ് പ്രസിഡന്റ് പോളി വിതയത്തിൽ നന്ദിയും പറഞ്ഞു.
മനാമ: വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസിന്റെ വിമൻസ് ഫോറം, യൂത്ത് ഫോറം, മെഡിക്കൽ ഫോറം എന്നിവയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങ് സെഗയ്യയിലെ കെസിഎ ഹാളിൽ നടന്നു. പ്രൊവിൻസ് പ്രസിഡന്റ് ബാബു തങ്ങളത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് അഡ്വൈസറും ഡബ്ല്യുഎംസി ബഹ്‌റൈൻ പ്രൊവിൻസ് മെഡിക്കൽ ഫോറം രക്ഷാധികാരിയുമായ ഡോ. ബാബു രാമചന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുത്തു. ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡന്റ് സ്മിത ജെൻസൺ പുതിയ ഭാരവാഹികൾക്ക് ബാഡ്ജുകൾ അണിയിച്ച് സ്ഥാനാരോഹണം നിർവഹിച്ചു. സേക്രഡ് ഹാർട്ട് ചർച്ച് അസിസ്റ്റന്റ് വികാരി റവ. ഫാ. ജേക്കബ് കല്ലുവിള, പ്രൊവിൻസ് ചെയർമാൻ രഘു പ്രകാശൻ, ഗ്ലോബൽ അഡ്വൈസറി ചെയർമാനും കെസിഎ പ്രസിഡന്റുമായ ജെയിംസ് ജോൺ, ഡബ്ല്യുഎംസി മിഡിൽ ഈസ്റ്റ് റീജിയൺ വൈസ് പ്രസിഡന്റ് എബ്രഹാം സാമുവൽ, പ്രൊവിൻസ് വൈസ് ചെയർമാൻ തോമസ് വൈദ്യൻ, പ്രൊവിൻസ് വൈസ് പ്രസിഡന്റ് അമൽദേവ്, പ്രോഗ്രാം കോഓർഡിനേറ്റർ രാജീവ് വർമ്മ, വിമൻസ് ഫോറം പ്രസിഡന്റ് സ്നേഹ…
ആരോഗ്യം-ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ വർക്കല ശിവഗിരി മഠം സന്ദർശിച്ചു. ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ഗുരുധർമ്മ പ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി, ശിവിഗിരി മഠം മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ എന്നിവർ മന്ത്രിയെ ഷാൾ അണിയിച്ച് സ്വീകരിച്ചു. മഹാ സമാധിയിലെത്തി മന്ത്രി കെ.മുരളീധരൻ ദർശനം നടത്തി.ഗുരുദേവന്റെ ദർശനങ്ങൾക്ക് കലാതീതമായ പ്രസക്തിയുണ്ടെന്നും ശാന്തിയും സമാധാനവും ലക്ഷ്യമിട്ടുള്ള ഗുരുദേവ സൂക്തങ്ങൾ മനുഷ്യന് എന്നും പ്രചോദനം നൽകുന്നതാണെന്നും മന്ത്രി പറഞ്ഞു. തുടർന്ന് പ്രഭാത ഭക്ഷണം കഴിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്.
