- പിണറായി വിജയന്റെ വസതിയിലെ ഇഡി റെയ്ഡ് – ആസൂത്രിതമായ രാഷ്ട്രീയ പ്രതികാരവും ഫാസിസ്റ്റ് വേട്ടയാടലും : ബഹ്‌റൈൻ പ്രതിഭ
- ‘വീണ വിജയൻ മകളായി എന്നതിന്റെ പേരിൽ അച്ഛനെതിരെ കേസെടുക്കാനാകില്ല’; സംസ്ഥാനവ്യാപകമായി തെരുവിൽ ഇറങ്ങാൻ സിപിഎം ആഹ്വാനം
- ബലിപെരുന്നാൾ പ്രമാണിച്ച് ബഹ്‌റൈൻ രാജാവ് 226 തടവുകാർക്ക് മാപ്പ് നൽകി
- ‘ഞങ്ങള്‍ കയറിയിട്ട് കുറച്ച് ദിവസമല്ലേ ആയുള്ളൂ. എസ്എഫ്ഐക്കാരും സിപിഎമ്മും കുറച്ച് ക്ഷമിക്ക്: രമേശ് ചെന്നിത്തല
- അബ്ദുല്‍ റഹീം ഇന്ന് മോചിതനാകില്ല; എക്സിറ്റ് ഉത്തരവ് പുറത്തിറങ്ങിയില്ല
- പ്ലസ് ടു, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു
- പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി
- അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് സംഘടിപ്പിച്ച ഇന്റർ-സ്കൂൾ സോഷ്യൽ എന്റർപ്രണർഷിപ്പ് ചലഞ്ച് ശ്രദ്ധേയമായി
Author: News Desk
ടെഹ്റാൻ: അമേരിക്കൻ ഉപരോധം തുടർന്നാൽ ചെങ്കടൽ, ഗൾഫ് എന്നിവിടങ്ങളിൽ കയറ്റുമതി തടയുമെന്ന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ. ഉപരോധം വെടി നിർത്തലിനെ ബാധിക്കും എന്നും ഇറാൻ ചൂണ്ടിക്കാട്ടുന്നു. അതിനിടെ സമാധാന ചർച്ചക്കായി പാകിസ്ഥാൻ സംഘം ഇന്ന് ഇറാനിൽ എത്തും. അമേരിക്കയുടെ നാവിക ഉപരോധം തുടങ്ങിയെങ്കിലും ഇതുവരെ സംഘർഷ സംഭവങ്ങൾ ഉണ്ടായിട്ടില്ല. ആണവ വിഷയത്തിലും ഹോർമൂസിലും വഴങ്ങാൻ ഇറാന് മേൽ അമേരിക്ക സമ്മർദം തുടരുകയാണ്. അമേരിക്കയുടെ നാവിക ഉപരോധത്തിൽ 13 പടക്കപ്പലുകൾ അണിനിരന്നതായാണ് റിപ്പോർട്ടുകൾ. അകമ്പടിയായി പോർ വിമാനങ്ങളുടെ പിന്തുണയും. ഇതിനിടെ ഇറാന് തുറന്ന പിന്തുണ നൽകുന്ന റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവറോവ് ചൈനയിലെത്തി. ആണവ പദ്ധതിയിൽ 20 വർഷത്തെ മോറട്ടോറിയം എന്ന നിർദേശം അമേരിക്ക മുന്നോട്ടു വെച്ചെന്നും പരമാവധി പത്തു വരെ ഇറാൻ അംഗീകരിച്ചെന്നും വിവിധ റിപ്പോർട്ടുകൾ പുറത്തു വന്നു.
ശബരിമല യുവതി പ്രവേശനം: എന്‍എസ്എസ് സുപ്രീംകോടതിയില്‍ ഉന്നയിച്ച വാദങ്ങളെ തള്ളി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന കേസുമായി ബന്ധപ്പെട്ട് എന്‍എസ്എസ് സുപ്രീംകോടതിയില്‍ ഉന്നയിച്ച വാദങ്ങളെ തള്ളി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ക്ഷേത്രങ്ങളില്‍ ആര്‍ക്കൊക്കെ പ്രവേശനം നല്‍കാമെന്ന് പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവര്‍ തന്നെ തീരുമാനിക്കണമെന്ന എന്‍എസ്എസിന്റെ വാദത്തെയാണ് ബോര്‍ഡ് അതിശക്തമായി എതിര്‍ത്തത്. ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്വി എട്ട് പേജുള്ള നിര്‍ണായകമായ ഒരു കുറിപ്പ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ സമര്‍പ്പിച്ചു. കഴിഞ്ഞ വ്യാഴാഴ്ച എന്‍എസ്എസിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സി എസ് വൈദ്യനാഥനാണ് വിവാദമായ വാദം കോടതിയില്‍ ഉന്നയിച്ചിരുന്നത്. ഒരു പ്രത്യേക വിഭാഗവുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളില്‍ പ്രവേശന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ആ വിഭാഗത്തില്‍പ്പെട്ടവര്‍ തന്നെയായിരിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാല്‍ ഈ വാദത്തോട് അന്ന് തന്നെ ഭരണഘടനാ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ബി വി നാഗരത്‌ന വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ദേവസ്വം ബോര്‍ഡും ഔദ്യോഗികമായി തങ്ങളുടെ വിയോജിപ്പ് കോടതിയെ അറിയിച്ചിരിക്കുന്നത്.പൊതുക്ഷേത്രങ്ങളില്‍ ജാതിയുടെയോ വര്‍ഗ്ഗത്തിന്റെയോ…
180 ലധികം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച്, 350 ഓളം അശ്ലീല വിഡിയോകള്‍ പകർത്തിയ 19കാരന് പിടിയില്‍
മുംബൈ: മഹാരാഷ്ട്രയിലെ അമരാവതിയില്‍ 180 ലധികം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും അശ്ലീല വിഡിയോകള്‍ ചിത്രീകരിക്കുകയും ചെയ്‌തെന്ന പരാതിയില്‍അമരാവതിയിലെ പരത്വാഡ സ്വദേശിയായ 19 കാരനായ മുഹമ്മദ് അയാസ് എന്ന തന്‍വീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. അനില്‍ ബോണ്ടെ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. 350 ലധികം അശ്ലീല വിഡിയോകള്‍ ഇയാള്‍ ചിത്രീകരിച്ചിട്ടുണ്ടെന്നും ഇവ ഉപയോഗിച്ച് പെണ്‍കുട്ടികളെ ബ്ലാക്ക് മെയില്‍ ചെയ്ത് വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചിരുന്നതായുമാണ് വിവരം. അമരാവതി റൂറല്‍ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു വരികയാണ്. വാട്‌സ്ആപ്, സ്‌നാപ്ചാറ്റ് ഗ്രൂപ്പുകള്‍ വഴിയാണ് ഇയാള്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ടിരുന്നതെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടികളെ പ്രണയക്കെണിയില്‍പ്പെടുത്തി വിശ്വാസം നേടിയ ശേഷം മുംബൈ, പൂനെ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോയാണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയിരുന്നത്. അവരുടെ സമ്മതമില്ലാതെ വിഡിയോകള്‍ ചിത്രീകരിക്കുകയും പിന്നീട് ഇവ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടികളെ വരുതിയിലാക്കുകയുമായിരുന്നു ഇയാളുടെ രീതിയെന്നാണ് പരാതിയില്‍ പറയുന്നത്. നിലവില്‍ എട്ട് ഇരകളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും അന്വേഷണം പുരോഗമിക്കുന്നതോടെ…
ഡോണൾഡ് ട്രംപ് നരേന്ദ്ര മോദിയെ ഫോണിൽ സംസാരിച്ചു, ഹോർമുസും പശ്ചിമേഷ്യൻ സാഹചര്യവും ചർച്ചയായി
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും തമ്മിൽ ഫോണിൽ സംസാരിച്ചു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളും ഇറാനുമായുള്ള വെടിനിർത്തൽ അടക്കമുള്ള നിലവിലെ സാഹചര്യങ്ങളുമാണ് ഇരുവരും ചർച്ച ചെയ്തത്. 40 മിനിറ്റാണ് മോദിയുടെ ട്രംപും തമ്മിലുള്ള ചർച്ച നീണ്ടുനിന്നത്. വെടിനിർത്തലിന് ശേഷമുള്ള ഇരുനേതാക്കളുടെയും ആദ്യ സംഭാഷണമാണ് ഇന്നുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ട്രംപ് വിളിച്ച കാര്യം എക്സിലൂടെ പങ്കുവച്ചത്. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കേണ്ടതിന്റെയും ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കത്തിലെ ഇന്ത്യയുടെ നിലപാട് ചർച്ചയിൽ ഊന്നിപ്പറഞ്ഞെന്നും മോദി അറിയിച്ചു. ഹോർമുസ് കടലിടുക്ക് സുരക്ഷിതമായും തടസ്സമില്ലാതെയും നിലനിർത്തേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കിയെന്നാണ് മോദി കുറിച്ചത്. മേഖലയിലെ സംഘർഷം കുറയ്ക്കാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യയുടെ പൂർണ്ണ പിന്തുണ പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ ഇരുരാജ്യങ്ങളും സംയുക്തമായി പ്രവർത്തിക്കുമെന്നും ചർച്ചയിൽ ധാരണയായെന്നും മോദി കുറിച്ചു.
ബാങ്ക് ലോൺ ഗഡുക്കളും ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകളും പലിശ ഉൾപ്പെടെ മൂന്ന് മാസത്തേക്ക് നീട്ടിവെക്കാം
മനാമ: ബഹ്‌റൈനിലെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി പുതിയ ഇളവുകൾ പ്രഖ്യാപിച്ച് സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈൻ (CBB). ലോൺ തിരിച്ചടവുകൾക്ക് ഇളവ് നൽകുന്നതിനും വിപണിയിൽ പണലഭ്യത ഉറപ്പാക്കുന്നതിനുമുള്ള വിപുലമായ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇളവുകൾ പ്രകാരം വ്യക്തികൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും തങ്ങളുടെ ബാങ്ക് ലോൺ ഗഡുക്കളും ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകളും പലിശ ഉൾപ്പെടെ മൂന്ന് മാസത്തേക്ക് നീട്ടിവെക്കാം. റീട്ടെയിൽ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഈ സൗകര്യം നൽകണം. ഇതിനായി നിലവില്‍ 700 കോടി ദിനാര്‍ നീക്കിവെച്ചിട്ടുണ്ട്. ഇതിനുപുറമെ റെപ്പോ സൗകര്യം മൂന്ന് മാസത്തേക്ക് നീട്ടും. ബാങ്കുകള്‍ സൂക്ഷിക്കേണ്ട റിസര്‍വ് അനുപാതം 5.0 ശതമാനത്തില്‍ നിന്ന് 3.5 ശതമാനമായി കുറച്ചു. ബഹ്‌റൈനിലെ ബാങ്കിംഗ് മേഖല സുരക്ഷിതമാണെന്നും ആവശ്യത്തിന് മൂലധനവും പണലഭ്യതയും ബാങ്കുകൾക്കുണ്ടെന്നും സെൻട്രൽ ബാങ്ക് അറിയിച്ചു.
മനാമ : ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന സോഷ്യൽ സർവീസ് ലീഗിന്റെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾക്കായി സംഘടിപ്പിച്ച ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റ് ഇന്ത്യൻ ക്ലബിൽ വച്ച് ഏപ്രിൽ 10 വെള്ളിയാഴ്ച്ച നടത്തപ്പെട്ടു. ഇടവക വികാരി വന്ദ്യ സ്ലീബാ പോൾ കോറെപ്പിസ്ക്കോപ്പ വട്ടവേലിൽ ടൂർണമെന്റ് ഉത്ഘാടനം ചെയ്തു. സെക്രട്ടറി ബെന്നി. പി. മാത്യു, വൈസ് പ്രസിഡന്റ് സന്തോഷ് ആന്ഡ്രൂസ്, ട്രഷറർ ലിജോ. കെ. അലക്സ്, ജോയിന്റ് സെക്രട്ടറി എബി. പി. ജേക്കബ്, ജോയിന്റ് ട്രഷറർ സിബു ജോൺ, മാനേജിങ് കമ്മറ്റി ഭാരവാഹികൾ ആയ ഡോളി ജോർജ്, ജെറിൻ ടോം പീറ്റർ, ബിജു തേലപ്പിള്ളി, ബിനു മോൻ ജേക്കബ്, വിജു ഏലിയാസ്, സുബിൻ തോമസ്, എക്സ് ഓഫീഷ്യോ മനോഷ് കോര എന്നിവർ സന്നിഹിതരായിരുന്നു. സോഷ്യൽ സർവീസ് ലീഗ് സെക്രട്ടറി എൽദോ പി. പി സ്വാഗതം ആശംസിച്ച ഉത്ഘാടന ചടങ്ങിന് ജോയിന്റ് സെക്രട്ടറി ജോമോൻ മാത്യു കൃതജ്ഞതയും രേഖപ്പെടുത്തി. https://youtu.be/n4kO9b3RIMQ?si=nJ72MxoH-UB6qX4z 5…
മനാമ: ബഹറൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും പ്രമുഖ അവതാരകനുമായ അജു ടി. കോശിക്ക് അസോസിയേഷൻ യാത്രയയപ്പ് നൽകി. ജോലി സംബന്ധമായി അയർലണ്ടിലേക്ക് പോകുന്ന അജുവിന് സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറൻ്റിൽ വെച്ചാണ് യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചത്. അസോസിയേഷൻ പ്രസിഡൻ്റ് വിഷ്ണു ദേവാഞ്ജനത്തിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സെക്രട്ടറി സുനു കുരുവിള സ്വാഗതം പറഞ്ഞു. അസോസിയേഷൻ ട്രഷറർ വിനീത് വി., രക്ഷാധികാരി വർഗീസ് മോടിയിൽ, ലേഡീസ് വിംഗ് പ്രസിഡൻ്റ് ദയ ശ്യാം, വൈസ് പ്രസിഡന്റ് മോൻസി ബാബു, ജോയിൻ്റ് സെക്രട്ടറി സിജി തോമസ് എന്നിവരും മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ആശംസകൾ നേർന്നു സംസാരിച്ചു. അസോസിയേഷൻ നടത്തിയ വിവിധ പരിപാടികളിൽ മികച്ച അവതാരകനായി തിളങ്ങിയ അജുവിൻ്റെ സേവനങ്ങൾ സംഘടനയ്ക്ക് എന്നും മുതൽക്കൂട്ടായിരുന്നുവെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. അസോസിയേഷനു നൽകിയ നിരന്തരമായ സഹകരണത്തിന് അദ്ദേഹത്തോടും കുടുംബത്തോടുമുള്ള നന്ദി രേഖപ്പെടുത്തുകയും സംഘടനയുടെ ഉപഹാരം കൈമാറുകയും ചെയ്തു. വിഷ്ണു പി. സോമൻ…
മനാമ: ഭിന്ന ശേഷി കുട്ടികൾക്കായി കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി ആസ്ഥനമായി പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനമായ നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റീസേർച്ച് സെന്റർ (നിയാർക്ക്) ലെ 20 കുട്ടികൾക്കുള്ള ഒരു വർഷത്തെ മുഴുവൻ ചെലവുകൾക്കുമുള്ള സഹായം നിയാർക്കിന്റെ ബഹ്‌റൈൻ ചാപ്റ്റർ കൈമാറി. നിയാർക്ക് ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിച്ച “സ്പർശം 2025” എന്ന പരിപാടിയിലൂടെയും, ഇക്കഴിഞ്ഞ റമ്ദാൻ മാസത്തിലെ ആദ്യ വെള്ളിയാഴ്ച നടത്തിയ ഏകദിന സമാഹരണത്തിലൂടെയും ലഭിച്ച തുകകൾ നിയാർക്കിൽ എത്തിച്ചതിന്റെ അടിസ്ഥാനത്തിൽ 18 കുട്ടികൾക്ക് ഒരു വർഷത്തെ ചെലവും, 2 കുട്ടികൾക്ക് മാസാമാസം അയക്കുന്നതും ഉൾപ്പെടെയുള്ള സഹായത്തിന്റെ ഔദ്യോഗിക കൈമാറ്റം കൊയിലാണ്ടി പെരുവട്ടൂരിൽ പ്രവർത്തിക്കുന്ന നിയാർക്ക് ആസ്ഥാനത്ത് നടന്നു. നിയാർക്ക് ബഹ്‌റൈൻ രക്ഷാധികാരി കെ. ടി. സലിം, ജനറൽ സെക്രട്ടറി ജബ്ബാർ കുട്ടീസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആബിദ് കുട്ടീസ് എന്നിവരിൽ നിന്നും നെസ്റ്റ് – നിയാർക്ക് കൊയിലാണ്ടി ചെയർമാൻ അബ്ദുല്ല കരുവഞ്ചേരി, ജനറൽ സെക്രട്ടറി ടി.കെ. യൂനിസ്, ട്രെഷറർ ടി.പി.…
ഇന്ത്യയുമായി അടുത്ത ബന്ധം; ഇന്ത്യൻ കപ്പലുകൾ കടത്തിവിടാൻ കൂടുതൽ തയ്യാറെടുപ്പ് വേണമെന്ന് ഇറാൻ
ന്യൂഡൽഹി : ഹോർമൂസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകളെ കടത്തിവിടാൻ കൂടുതൽ തയ്യാറെടുപ്പുകൾ ആവശ്യമാണെന്ന് ഇറാൻ. ഇന്ത്യയുമായി ഞങ്ങൾക്ക് അടുത്ത ബന്ധമാണുള്ളതെന്നും കപ്പലുകൾ സുരക്ഷിതമായി എത്തിക്കുമെന്നും ഇന്ത്യയിലെ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ അംബാസഡർ ഡോ. മുഹമ്മദ് ഫത്താലി പറഞ്ഞു. https://twitter.com/ANI/status/2043662082181345393?s=20 ഇറാൻ കപ്പലുകൾക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തുകയും വെടിനിർത്തൽ ചർച്ചകൾ ഫലംകാണാതെ വരികയും ചെയ്തതോടെ ഇന്ധനപ്രതിസന്ധി വീണ്ടും രൂക്ഷമാകുമെന്ന ആശങ്ക നിലനിൽക്കെയാണ് ഫത്താലിയുടെ പ്രതികരണം. “ഇന്ത്യൻ സർക്കാരുമായി ഞങ്ങൾക്കു നല്ല ബന്ധമാണുള്ളത്. ഇന്ത്യയിലേക്ക് അയക്കേണ്ട കപ്പലുകളുടെ കാര്യത്തിൽ ഞങ്ങൾക്കു കൂടുതൽ തയ്യാറെടുപ്പുകൾ ആവശ്യമുണ്ട്. ഇതിനിടെ ഞങ്ങളുടെ പ്രസിഡന്റ് രണ്ടു തവണ ഇന്ത്യൻ പ്രധാനമന്ത്രിയുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. വിദേശകാര്യവകുപ്പ് മന്ത്രിമാരും നിരവധി തവണ ആശയവിനിമയം നടത്തി. ഇറാനുമായി അടുത്തബന്ധമുള്ള അഞ്ചു സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെട്ടതായി വിദേശകാര്യമന്ത്രി അറിയിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഇന്ത്യൻ കപ്പലുകൾക്ക് കൂടുതൽ സുരക്ഷയൊരുക്കും” : മുഹമ്മദ് ഫത്താലി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
യുദ്ധത്തിനെതിരായ സമാധാന ആഹ്വാനങ്ങള്‍ ഇനിയും തുടരും, ട്രംപ് ഭരണകൂടത്തെ ഭയപ്പെടുന്നില്ല: മാര്‍പാപ്പ
വത്തിക്കാന്‍: ചരിത്രത്തിലെ ആദ്യത്തെ അമേരിക്കക്കാരനായ മാര്‍പാപ്പയാണ് ലിയോ പതിനാലാമന്‍. സ്വന്തം രാജ്യത്തെ പ്രസിഡന്റുമായി അദ്ദേഹം നടത്തുന്ന ഈ വാക്‌പോര് ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ. ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ ഉയര്‍ത്തുന്ന സമാധാന ആഹ്വാനങ്ങള്‍ സുവിശേഷത്തില്‍ അധിഷ്ഠിതമാണെന്നും അത് ഇനിയും തുടരുമെന്നും ട്രംപ് ഭരണകൂടത്തെ ഭയപ്പെടുന്നില്ലെന്നും മാര്‍പാപ്പ പറഞ്ഞു. മാര്‍പാപ്പ തീവ്ര ഇടതുപക്ഷത്തെ തൃപ്തിപ്പെടുത്താന്‍ ആണ് ശ്രമിക്കുന്നത് നിര്‍ത്തണം എന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് മാര്‍പാപ്പ സ്വീകരിക്കുന്ന നിലപാട് ദുര്‍ബലമാണ്. അദ്ദേഹത്തിന്റെ വിദേശ നയങ്ങള്‍ വളരെ മോശമാണെന്നും ട്രംപ് പരിഹസിച്ചു. അമേരിക്കക്കാരനായ ലിയോയെ സഭ മാര്‍പ്പാപ്പയായി തെരഞ്ഞെടുത്തതെന്ന് തന്നെ നേരിടാന്‍ വേണ്ടിയാണ് എന്നുംട്രംപ് ആരോപിച്ചു. താന്‍ വൈറ്റ് ഹൗസില്‍ ഇല്ലായിരുന്നുവെങ്കില്‍ ലിയോ വത്തിക്കാനില്‍ ഉണ്ടാകില്ലായിരുന്നു. ഇറാന് ഒരു ആണവായുധം ഉണ്ടായിരിക്കുന്നത് ശരിയാണെന്ന് കരുതുന്ന ഒരു പോപ്പിനെ എനിക്ക് വേണ്ട. അമേരിക്കയിലേക്ക് വന്‍തോതില്‍ മയക്കുമരുന്ന് അയയ്ക്കുകയും, മയക്കുമരുന്ന് വ്യാപാരികള്‍, കൊലയാളികള്‍ എന്നിവരുള്‍പ്പെടെയുള്ള…
