- ‘വീണ വിജയൻ മകളായി എന്നതിന്റെ പേരിൽ അച്ഛനെതിരെ കേസെടുക്കാനാകില്ല’; സംസ്ഥാനവ്യാപകമായി തെരുവിൽ ഇറങ്ങാൻ സിപിഎം ആഹ്വാനം
- ബലിപെരുന്നാൾ പ്രമാണിച്ച് ബഹ്റൈൻ രാജാവ് 226 തടവുകാർക്ക് മാപ്പ് നൽകി
- ‘ഞങ്ങള്‍ കയറിയിട്ട് കുറച്ച് ദിവസമല്ലേ ആയുള്ളൂ. എസ്എഫ്ഐക്കാരും സിപിഎമ്മും കുറച്ച് ക്ഷമിക്ക്: രമേശ് ചെന്നിത്തല
- അബ്ദുല്‍ റഹീം ഇന്ന് മോചിതനാകില്ല; എക്സിറ്റ് ഉത്തരവ് പുറത്തിറങ്ങിയില്ല
- പ്ലസ് ടു, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു
- പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി
- അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് സംഘടിപ്പിച്ച ഇന്റർ-സ്കൂൾ സോഷ്യൽ എന്റർപ്രണർഷിപ്പ് ചലഞ്ച് ശ്രദ്ധേയമായി
- തലസ്ഥാനത്ത് സംഘർഷം: എസ്എഫ്ഐയും -കെഎസ്യുവും പരസ്പരം കല്ലെറിഞ്ഞു: ജലപീരങ്കിയും ലാത്തിച്ചാര്‍ജുമായി പൊലീസ്
Author: News Desk
ജയ്പുര്‍: രാജസ്ഥാനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യാനിരുന്ന പച്പദ്ര ബാലോത്രയിലുള്ള ഇന്ത്യയുടെ ആദ്യത്തെ ഗ്രീന്‍ഫീല്‍ഡ് സംയോജിത റിഫൈനറി-പെട്രോകെമിക്കല്‍ കോംപ്ലക്‌സിൽ വന്‍തീപിടിത്തം. സംസ്‌കരണശാലയുടെ സിഡിയു (ക്രൂഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്) ഭാഗത്താണ് തീ പടര്‍ന്നത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തിന് പിന്നാലെ പ്രധാനമന്ത്രിയുടെ നാളത്തെ ഉദ്ഘാടന ചടങ്ങുകള്‍ മാറ്റിവെച്ചു. സംഭവത്തില്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ഇത് അവസാന അവസരം: കരാറിൽ ഒപ്പിടാൻ തയ്യാറായില്ലെങ്കിൽ ഇറാൻ മുഴുവൻ ബോംബിട്ട് തകർക്കും: ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ: ഇറാനുമായുള്ള സമാധാന ചർച്ചകളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഇറാൻ മുൻപാകെ വെച്ചിട്ടുള്ള കരാർ അംഗീകരിക്കാനുള്ള ‘അവസാന അവസരം’ ഇതാണെന്ന് ട്രംപ് ആഞ്ഞടിച്ചത്. ഈ കരാറിൽ ഒപ്പിടാൻ ഇറാൻ തയ്യാറായില്ലെങ്കിൽ രാജ്യം മുഴുവൻ ബോംബിട്ട് തകർക്കുമെന്ന വിനാശകരമായ മുന്നറിയിപ്പും അദ്ദേഹം നൽകി.മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭരണകാലത്ത് 2015-ൽ ഒപ്പിട്ട ആണവ കരാറിനെ ‘വലിയ തെറ്റ്’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. താൻ ആ തെറ്റ് ആവർത്തിക്കില്ലെന്നും ഇറാനെ നിലയ്ക്കുനിർത്തുന്ന ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. “ഇറാൻ ഈ കരാറിൽ ഒപ്പിടുന്നില്ലെങ്കിൽ, ആ രാജ്യം തന്നെ ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കപ്പെടും,” എന്നായിരുന്നു ട്രംപിന്റെ ഭീഷണി നിറഞ്ഞ വാക്കുകൾ. നിലവിലെ വെടിനിർത്തൽ കാലാവധി അവസാനിക്കാനിരിക്കെ ട്രംപിന്റെ ഈ പ്രസ്താവന അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര സമ്മർദ്ദത്തിന് കാരണമായിട്ടുണ്ട്. മുമ്പത്തെക്കാൾ കർശനമായ വ്യവസ്ഥകളാണ് പുതിയ കരാറിൽ അമേരിക്ക മുന്നോട്ട് വെച്ചിരിക്കുന്നത്. ഇറാൻ വഴങ്ങാത്ത…
ബഹ്‌റൈനിൽ മരണപ്പെട്ട സജീവൻ ചന്ദ്രൻറെ മൃതദേഹം നടപടികൾ പൂർത്തിയാക്കി നാളെ നാട്ടിൽ കൊണ്ട് പോകും
മനാമ : ബഹ്‌റൈനിൽ മരണപെട്ട തൃശ്ശൂർ ചൂണ്ടൽ തൂവനൂർ ചള്ളിയിൽ സജീവൻ ചന്ദ്രന്റെ മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഏപ്രിൽ 20 തിങ്കളാഴ്ച നാട്ടിലേക്ക് കൊണ്ട് പോകും, ബഹ്‌റൈൻ ഐ വൈ സി സി എക്സികുട്ടീവ് അംഗമായിരുന്ന സജീവൻ ചന്ദ്രൻ ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്, ഐ വൈ സി സി ഹെല്പ് ഡസ്ക് നേതൃത്വത്തിൽ ബികെഎസ്എഫ് സഹായത്തോടെ നടപടികൾ പൂർത്തിയാക്കി ആണ് മൃതദേഹം കൊണ്ട് പോകുന്നത്, നാളെ വൈകിട്ടുള്ള എയർ അറേബ്യ വിമാനത്തിൽ കൊണ്ട് പോകുന്ന മൃതദേഹം ഏപ്രിൽ 21 പുലർച്ചെ നെടുമ്പാശേരിയിൽ എത്തും.
കുംഭമേള വൈറൽ പെൺകുട്ടി ഗർഭിണി; പൊലീസിന് മുന്നിൽ ഉടൻ നേരിട്ട് ഹാജരാകാൻ സാധിക്കില്ല- ഫർമാൻ ഖാൻ
കൊച്ചി: കുംഭമേള വൈറൽ പെൺകുട്ടി ഗർഭിണിയാണെന്നും പൊലീസിനു മുന്നിൽ ഉടൻ നേരിട്ട് ഹാജരാകാൻ സാധിക്കില്ലെന്നും ഭർത്താവ് ഫർമാൻ ഖാൻ. പ്രായപൂർത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ചു തട്ടിക്കൊണ്ടു പോയി വിവാഹം കഴിച്ചെന്ന് കുട്ടിയുടെ മാതാപിതാക്കൾ ഫർമാനെതിരെ മധ്യപ്രദേശിലെ മണ്ഡലേശ്വർ ഡിഎസ്പിയ്ക്ക് പരാതി നൽകിയിരുന്നു. മാർച്ച് 11നാണ് തിരുവനന്തപുരത്തെ പൂവാർ പഞ്ചായത്തിൽ ഇരുവരുടേയും വിവാഹം രജിസ്റ്റർ ചെയ്തത്. കുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന വിവാദം പോക്സോ കേസിനു വഴിവച്ചതോടെ മധ്യപ്രദേശ് സർക്കാർ ജനന സർട്ടിഫിക്കറ്റ് റദ്ദാക്കി. വിവാഹം കഴിച്ചയാൾക്കെതിരെയാണ് പോക്സോ ചുമത്തി കേസെടുത്തത്. കേസിൽ പെൺകുട്ടിയേയും ഭർത്താവിനേയും അറസ്റ്റ് ചെയ്യുന്നത് മധ്യപ്രദേശ് ഹൈക്കോടതി മെയ് 20 വരെ തടഞ്ഞിട്ടുണ്ട്. മാർച്ച് 11നു തമ്പാനൂർ പൊലീസിനെ സമീപിച്ച് പെൺകുട്ടി പിതാവിനെതിരെ പരാതി നൽകിയിരുന്നു. പിതാവ് തന്നെ ബലം പ്രയോഗിച്ച് നാട്ടിലേക്ക് കൊണ്ടുപോയി മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്നുവെന്നായിരുന്നു പരാതി. കാമുകനൊപ്പം പോകണമെന്ന നിലപാടാണ് പെൺകുട്ടി എടുത്തത്.
മനാമ: ലോകത്തെ ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്മയായ വേൾഡ് മലയാളി ഫെഡറേഷൻ്റെ (WMF) ബഹ്റൈൻ നാഷണൽ കൗൺസിലിന്റെ 2026-27 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രവാസി മലയാളി സമൂഹത്തിൻ്റെ ക്ഷേമത്തിനും സാംസ്കാരിക ഉന്നമനത്തിനുമായി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ വരും വർഷങ്ങളിൽ കൗൺസിൽ ആവിഷ്കരിക്കും. പുതിയ ഭാരവാഹികൾ: പ്രസിഡന്റ്: മിനി മാത്യു, കോർഡിനേറ്റർ: ശ്രീജിത്ത് ഫെറോക്ക്, സെക്രട്ടറി: ജോബി ജോസ്, ട്രഷറർ: എബ്രഹാം തോമസ്, വൈസ് പ്രസിഡന്റ്: ഡോ. ഷബാന ഫൈസൽ, ജോയിന്റ് സെക്രട്ടറി: സുനിൽ കുമാർ. വിവിധ ഫോറങ്ങളുടെ ചുമതലയുള്ള കൺവീനർമാരെയും യോഗം തിരഞ്ഞെടുത്തു.പ്രവാസി ക്ഷേമം, ചാരിറ്റി, ആരോഗ്യം, ബിസിനസ്സ് തുടങ്ങിയ മേഖലകളിൽ സജീവമായ ഇടപെടലുകൾ ലക്ഷ്യമിട്ടാണ് പുതിയ കമ്മറ്റി രൂപീകരിച്ചിരിക്കുന്നത്. https://youtu.be/n4kO9b3RIMQ?si=Tp-DDpVM77ob_VmS ഫോറം കോർഡിനേറ്റർമാർ: അനിൽ കുമാർ (ചാരിറ്റി), നവാസ് ചെരണ്ടത്തൂർ (പി.ആർ & മീഡിയ), ബിജു എം ഡാനിയൽ (പ്രവാസി വെൽഫെയർ), നാസിയ ജി.എച്ച് (വുമൺസ് ഫോറം), ജേക്കബ് തെക്കുതോട് (ബിസിനസ്സ്), റഊഫ് വി.എം (മലയാളം…
കൊച്ചി: ദേശീയപാതയോട് ചേർന്ന ആലുവ പറവൂർ കവലയിലെ എസ്‌ബിഐ എടിഎമ്മിൽ പണം പിൻവലിക്കാൻ എത്തിയപ്പോൾ കൗണ്ടറിൽ മൂർഖൻ പാമ്പ്. പണം പിൻവലിക്കാൻ എത്തിയ ഒരാൾ, എടിഎം മെഷീനിൽ നിന്ന് കാർഡ് എടുക്കുന്നതിനിടെയാണ് താഴെ മെഷീനോട് ചേർന്ന് കിടക്കുന്ന പാമ്പിനെ കണ്ടത്. ഭയന്ന് ഇയാൾ പുറത്തേക്ക് ഓടി വിവരം പരിസരത്തുള്ളവരെ അറിയിച്ചു. ഇതോടെ എടിഎം കൗണ്ടറിലെ ഇടപാടുകൾ രണ്ട് മണിക്കൂറോളം പൂർണമായും തടസ്സപ്പെട്ടു. വിവരം അറിഞ്ഞ് എത്തിയ സമീപത്തെ കച്ചവടക്കാർ പാമ്പിനെ കൊല്ലാൻ ശ്രമിച്ചെങ്കിലും തുടർന്ന് നിയമപ്രശ്നങ്ങൾ ഉണ്ടാകാമെന്ന് ചിലർ ചൂണ്ടിക്കാണിച്ചതോടെ ആ നീക്കം ഒഴിവാക്കി. എടിഎം കൗണ്ടറിലെ ക്യാമറ ദൃശ്യങ്ങളും തെളിവാകുമെന്ന് അവർ പറഞ്ഞു. തുടർന്ന് പൊലീസിനെ വിവരമറിയിച്ചെങ്കിലും ഉടൻ പരിഹാരം കണ്ടെത്താനായില്ല. ഒടുവിൽ വൈകിട്ട് നാല് മണിയോടെ പാമ്പ് സ്വയം കൗണ്ടറിൽ നിന്ന് പുറത്തേക്ക് നീങ്ങി സമീപത്തെ പറമ്പിലേക്ക് പോയി. ഇതിനിടെ പണം പിൻവലിക്കാൻ എത്തിയവരിൽ പലരും നിരാശരായി മടങ്ങി.
മനാമ: ചിരിക്കാനും ചിന്തിക്കാനും താല്പര്യമുള്ളവരുടെ പ്രതിമാസ കൂടിച്ചേരലാണ് ബഹ്റൈൻ. എ.കെ.സി. സി. സംഘടിപ്പിക്കുന്ന “നർമ്മക്കൂട്ട്”. സംഘർഷ സാഹചര്യങ്ങളിൽ മറ്റൊരാളുടെ വേദനയും, വിഷമവും മനസ്സിലാക്കി അവരെ ആശ്വസിപ്പിക്കാനും, സഹായിക്കാനുമുള്ള പരിശ്രമമാണ് നർമ്മക്കൂട്ട്. പ്രവാസ ലോകത്തെ വിവിധ രാഷ്ട്രീയ-മത-സാമൂഹ്യ- തലങ്ങളിലെ ഏവരെയും പങ്കെടുപ്പിച്ചുകൊണ്ട് മറ്റെല്ലാ ചിന്തകളെയും മാറ്റി നിർത്തി ചിരിയുടെ സംശുദ്ധിയും, ചിരിയുടെ നന്മയും മാത്രം പരിഗണിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന കൂട്ടായ്മയായിരിക്കും നർമ്മക്കൂട്ടെന്ന് കൺവീനർ റോബിൻ. കെ. സെബാസ്റ്റ്യൻ പറഞ്ഞു. നർമ്മത്തിലൂടെ നന്മയിലൂടെ അല്പനേരത്തെങ്കിലും ഒറ്റപ്പെടലും,ഹൃദയഭാരവും ലഘൂകരിക്കലാണ് പ്രധാന ലക്ഷ്യം. പ്രവാസ ലോകത്തെ വിവിധ രാഷ്ട്രീയ-മത-സാമൂഹ്യ- തലങ്ങളിലെ ഏവരെയും പങ്കെടുപ്പിച്ചുകൊണ്ട് മറ്റെല്ലാ ചിന്തകളെയും മാറ്റി നിർത്തി ചിരിയുടെ സംശുദ്ധിയും, ചിരിയുടെ നന്മയും മാത്രം പരിഗണിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന കൂട്ടായ്മയായിരിക്കും നർമ്മക്കൂട്ടെന്ന് കൺവീനർ റോബിൻ. കെ. സെബാസ്റ്റ്യൻ പറഞ്ഞു. നർമ്മക്കൂട്ടിന്റെ ആദ്യ കൂട്ടായ്മ ഈ വരുന്ന ഏപ്രിൽ 24ന് വെള്ളിയാഴ്ച വൈകീട്ട് 7.30 ന് സൽമാനിയായിലെ കലവറ പാർട്ടി ഹാളിൽ സുപ്രസിദ്ധ സിനിമ താരം കലാഭവൻ ജോഷി(online )ആയി…
മനാമ: ഒന്നര പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി വെൽഫെയർ ബഹ്റൈൻ കേന്ദ്ര എക്സിക്യൂട്ടീവ് അംഗവും സാംസ്കാരിക പ്രവർത്തകനുമായ രാജീവ് നാവായിക്കുളത്തിന് പ്രവാസി വെൽഫെയർ ബഹ്റൈൻ യാത്രയയപ്പ് നൽകി. പ്രവാസി വെൽഫെയറിന്റെ രൂപീകരണ കാലം മുതൽ കേന്ദ്ര എക്സിക്യൂട്ടീവ് അംഗമായി പ്രവർത്തിച്ചുവരുന്ന രാജീവ് നാവായിക്കുളം കവിയും നാടക രചയിതാവുമാണ്. കഴിഞ്ഞ 15 വർഷമായി ബഹ്റൈനിലെ സാമൂഹിക-സാംസ്കാരിക-സേവന മേഖലകളിൽ അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. രാജീവിന്റെ നിസ്വാർത്ഥ സേവനങ്ങളെ അഭിനന്ദിച്ച് സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങ് സൗഹൃദത്തിന്റെയും സാഹോദര്യത്തിൻ്റെയും സ്നേഹത്തിന്റെയും നിമിഷങ്ങളാൽ ധന്യമായിരുന്നു. പ്രവാസ ലോകത്തെ അദ്ദേഹത്തിന്റെ ക്രിയാത്മക ഇടപെടലുകൾ മാതൃകാപരമാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി ആഷിഖ് എരുമേലി സ്വാഗതം ആശംസിച്ച പരിപാടിയിൽ പ്രസിഡന്റ് മജീദ് തണൽ അധ്യക്ഷത വഹിച്ചു. ബദറുദ്ദീൻ പൂവാർ, മുഹമ്മദലി സി.എം, ഷരീഫ് കായണ്ണ, ഇർഷാദ് കോട്ടയം, ഷാഹുൽ ഹമീദ് വെന്നിയൂർ, ലത്തീഫ് കടമേരി, അക്ബർ ഷാ, അഡ്വ. ഷഫ്ന തയ്യിബ്,…
മനാമ: ബഹ്‌റൈൻ പ്രവാസി ആയിരിക്കുന്ന ജോയൽ സാം ബാബുവിന് സുഹൃത്തുക്കൾ ചേർന്ന് യാത്രയയപ്പ് നൽകി. എട്ട് വർഷക്കാലമായി ബഹ്‌റൈനിൽ എഞ്ചിനീയർ ആയി ജോലി ചെയ്ത് വരികയായിരുന്നു. സെന്റ്. മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ മാനേജിങ് കമ്മറ്റി അംഗം, യുവജന വിഭാഗം സെക്രട്ടറി ഈ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ട് കലവറ പാർട്ടി ഹാളിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ സജി ഫിലിപ്പ് അധ്യക്ഷനായിരുന്നു. ജോബിൻ യോഹന്നാൻകുട്ടി സ്വാഗതം പറഞ്ഞ യോഗത്തിൽ വിനോജ് കോശി, ലജി വൈദ്യൻ, വർഗ്ഗീസ് എബ്രഹാം, അനു റ്റി കോശി, ബ്ലെസ്സൻ കോശി, ഷിജോ പി ഐസക്ക്, ഷിബു ചെറിയാൻ, ഷിജു ചെറിയാൻ, ജാഷൻ ജി സൈമൺ, കുര്യൻ മാത്യു, അജി പാറയിൽ എന്നിവർ ആശംസ അറിയിച്ചു. സജി ചാക്കോ നന്ദി അറിയിച്ചു. ഇരുപത്തി ഒന്നിന് ജോയൽ നാട്ടിലേക്കും തുടർന്ന് കാനഡയിലേക്കും പോകും.
ടെഹ്‌റാന്‍: വെടിനിര്‍ത്തല്‍ കരാര്‍ നടപ്പിലാക്കുന്നതില്‍ യു എസ് തുടര്‍ച്ചയായി വിശ്വാസലംഘനം നടത്തുന്നുവെന്ന് ആരോപിച്ച് ഹോര്‍മുസില്‍ ഇറാന്‍ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. കടലിടുക്കിന്റെ പൂര്‍ണ നിയന്ത്രണം സൈന്യം ഏറ്റെടുത്തതായും ഇറാന്‍ ഔദ്യോഗികമായി അറിയിച്ചു. ഹോര്‍മുസ് കടലിടുക്കില്‍ പ്രത്യേക ഫീസ് ഈടാക്കാനും തുക നല്‍കുന്നവര്‍ക്ക് മുന്‍ഗണന നല്‍കാനും ഇറാന്റെ നീക്കം. ഫീസടയ്ക്കുന്ന കപ്പലുകളെ മുന്‍ഗണനകളോടെ കടത്തിവിടുമെന്ന് മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥന്‍. കടലിടുക്കിലെ പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി ഫീസ് നല്‍കാത്ത കപ്പലുകളുടെ യാത്ര വൈകിപ്പിക്കാനാണ് ഇറാന്റെ നീക്കം. ഇറാന്റെ തുറമുഖങ്ങളില്‍ യുഎസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം തുടരുന്നതാണ് ഈ കടുത്ത തീരുമാനത്തിലേക്ക് ഇറാനെ നയിച്ചത്. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് പിന്നാലെ എണ്ണക്കപ്പലുകള്‍ക്കും വാണിജ്യ കപ്പലുകള്‍ക്കും പരിമിതമായ രീതിയില്‍ കടന്നുപോകാന്‍ ഇറാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. എന്നാല്‍, ഉപരോധത്തിന്റെ മറവില്‍ യു എസ് കടല്‍ക്കൊള്ളയും ഗുണ്ടായിസവുമാണ് നടത്തുന്നതെന്ന് ഇറാന്റെ സെന്‍ട്രല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് വക്താവ് വ്യക്തമാക്കി. തങ്ങള്‍ കാണിച്ച നല്ല മനസ്സ് അമേരിക്ക ദുരുപയോഗം ചെയ്തുവെന്നാണ് ഇറാന്റെ വാദം.
