- ബഹ്റൈനിൽ 343 സിവിൽ അസോസിയേഷനുകൾ രജിസ്റ്റർ ചെയ്തു; പുതിയ നിയമം പ്രാരംഭ പഠനഘട്ടത്തിൽ
- ഹോർമുസിൽ ആക്രമിക്കപ്പെട്ട കപ്പലിൽ 11 ഇന്ത്യക്കാർ; ഒരാളെ കാണാതായി, തിരച്ചിൽ തുടരുന്നു
- ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു
- വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: കാണാതായ അവസാനത്തെയാളുടെയും മൃതദേഹം കണ്ടെത്തി
- ബഹ്റൈനിൽ ഗാർഹിക തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി നിർത്തലാക്കാൻ നിർദേശം; പാർലമെന്റിന്റെ പരിഗണനയിൽ
- ഐസിആർഎഫ് തേർസ്റ്റ് ക്വെഞ്ചേഴ്സ് 2026 ന്റെ നാലാമത്തെ ആഴ്ചയിലെ പരിപാടി 2026 ജൂലൈ 11 ശനിയാഴ്ച റിഫയിലെ ഒരു വർക്ക്സൈറ്റിൽ നടന്നു
- ‘എന്നെ വധിക്കാൻ ശ്രമിച്ചാൽ ഇറാനിലേക്ക് 1000 മിസൈലുകൾ പായും’; ട്രംപിന്റെ ഭീഷണിക്ക് തിരിച്ചടിയുമായി ഇറാൻ
- നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാലുപേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
Author: News Desk
ഐ.സി.ആർ.എഫ് ബഹ്റൈൻ “സമ്മർ അവയർനെസ് ക്യാമ്പയിൻ & തർസ്റ്റ് ക്വെഞ്ചേഴ്സ് 2026” പരിപാടിക്ക് തുടക്കം കുറിക്കുന്നു
ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ – ഐ.സി.ആർ.എഫ് ബഹ്റൈൻ, തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും ലക്ഷ്യമാക്കി നടത്തുന്ന വാർഷിക “സമ്മർ അവയർനെസ് ക്യാമ്പയിൻ & തർസ്റ്റ് ക്വെഞ്ചേഴ്സ് 2026” പരിപാടി ആരംഭിക്കുന്നു . 2026 ജൂൺ 15 മുതൽ ഓഗസ്റ്റ് 31 വരെ നടപ്പിലാക്കുന്ന ബഹ്റൈൻ തൊഴിൽ മന്ത്രാലയത്തിന്റെ വേനൽക്കാല സുരക്ഷാ പദ്ധതിയോട് പങ്കു ചേർന്നാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഈ വർഷം തൊഴിൽ മന്ത്രാലയം (Ministry of Labour), ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA), ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (IOM) എന്നിവയുടെ പിന്തുണയോടെയാണ് ക്യാമ്പയിൻ നടക്കുന്നത്. വേനൽക്കാലത്ത് തൊഴിലാളികൾ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ബോധവൽക്കരിക്കുകയാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. അതോടൊപ്പം വിവിധ തൊഴിലിടങ്ങളിൽ എത്തി തൊഴിലാളികൾക്ക് വെള്ളം, ജ്യൂസ്, ലബാൻ, ഓറഞ്ച്, ആപ്പിൾ, വാഴപ്പഴം എന്നിവയും വേനൽക്കാല സുരക്ഷയെക്കുറിച്ചുള്ള ബോധവൽക്കരണവും നടത്തും . 2016-ൽ ആരംഭിച്ച “തർസ്റ്റ് ക്വെഞ്ചേഴ്സ്” പദ്ധതി ഈ വർഷം തുടർച്ചയായ 11-ാം…
ദില്ലി: സമുദ്ര രംഗത്തെ സുരക്ഷയ്ക്കായി രാജ്യങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. നാവികർക്ക് ഭയമില്ലാതെ ജോലി ചെയ്യാനാകണമെന്നും ജി 7 നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ മോദി പറഞ്ഞു. അതിനിടെ, പരസ്പരം പുകഴ്ത്തി മോദിയും ട്രംപും രംഗത്തെത്തി. കൂടിക്കാഴ്ചക്ക് മുൻപ് മോദിയെ ട്രംപ് പുകഴ്ത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മോദി ശാന്തനും, സ്വാധീനമുള്ള നേതാവാണെന്നും ട്രംപ് പറഞ്ഞു. മോദിയെ പോലെയാകാൻ തനിക്ക് കഴിയില്ലെന്നും ട്രംപ് പറഞ്ഞതായി മാധ്യമങ്ങൾ പറയുന്നു. ട്രംപിനെ കണ്ടതിൽ വലിയ സന്തോഷമെന്നായിരുന്നു കൂടിക്കാഴ്ച്ചയിൽ മോദി പറഞ്ഞത്. ഇന്ത്യയ്ക്കും അമേരിക്കക്കുമിടയിൽ പലതും സംഭവിച്ചെന്ന് ട്രംപ് പ്രതികരിച്ചു. പശ്ചിമേഷ്യയിൽ സമാധാനം പുലരുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഹോർമുസ് തുറക്കുന്നത് ആഗോള സാമ്പത്തിക രംഗത്ത് വലിയമാറ്റങ്ങൾ കൊണ്ടുവരുമെന്നും മോദി പറഞ്ഞു. കൂടിക്കാഴ്ച്ചയിൽ നാവികരുടെ സുരക്ഷ മോദി വീണ്ടും ഓർമ്മപ്പെടുത്തി. നാവികരുടെ സുരക്ഷ പ്രധാനമാണെന്ന് മോദി പറഞ്ഞു. മോദിയുടെ നിലപാടുകൾ കടുത്തതെന്ന് ട്രoപും പ്രതികരിച്ചു.
തിരുവനന്തപുരം: മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ നടത്തിയ വിദേശയാത്രകളുടെ ചെലവ് സംബന്ധിച്ച് പൊതുഭരണ വകുപ്പിന്റെ മറുപടി വിവാദമാകുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ 17 രാജ്യങ്ങൾ സന്ദർശിച്ച പിണറായി വിജയൻ 30 വിദേശയാത്രകൾ നടത്തിയെന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിൽ വ്യക്തമാക്കുന്നത്. എന്നാൽ, ഇതിൽ എട്ട് യാത്രകളുടെ ചെലവ് മാത്രമാണ് പൊതുഭരണ വകുപ്പ് പുറത്തുവിട്ടത്. പുറത്തുവിട്ട കണക്കുകൾ പ്രകാരം ഈ എട്ട് യാത്രകൾക്കായി 74,59,364 രൂപ ചെലവായതായി റിപ്പോർട്ടിൽ പറയുന്നു. അതേസമയം, താമസച്ചെലവിനായി ചെലവഴിച്ച തുക പൂജ്യമാണെന്ന മറുപടിയാണ് അധികൃതർ നൽകിയിരിക്കുന്നത്. യുഎസ്, ബഹ്‌റൈൻ, നെതർലാൻഡ്‌സ്, സ്വിറ്റ്‌സർലാൻഡ്, യുഎഇ, യുകെ, ഫ്രാൻസ്, ജപ്പാൻ, നോർവേ, ക്യൂബ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളാണ് പിണറായി വിജയൻ കേരള മുഖ്യമന്ത്രിയായിരിക്കെ സന്ദർശിച്ചത്. 30 യാത്രകളിൽ നാല് യാത്രകൾ ചികിത്സയ്ക്കായി യുഎസിലേക്കായിരുന്നു. ഇതിനു പുറമെ നാല് സ്വകാര്യ യാത്രകളും നടത്തിയതായി രേഖകളിൽ വ്യക്തമാക്കുന്നു. 2018 ജൂലൈയിൽ യുഎസിലേക്കുള്ള യാത്ര സർക്കാർ രേഖകളിൽ…
ടെലഗ്രാം നിരോധനം: ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി; എല്ലാവരെയും ശിക്ഷിക്കുന്നതിന് തുല്യമെന്ന് ആപ്പ് സിഇഒ
ന്യൂഡല്‍ഹി: നീറ്റ് പുനഃപരീക്ഷയുടെ മുന്നോടിയായി ആപ്പ് താല്‍ക്കാലികമായി നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ടെലഗ്രാം രംഗത്ത്. നിരോധനത്തിനെതിരെ ടെലഗ്രാം കമ്പനി ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഏകപക്ഷീയമായിട്ടാണ് കേന്ദ്രത്തിന്റെ നടപടിയെന്നും, തങ്ങളുടെ വിശദീകരണം കേള്‍ക്കാന്‍ തയ്യാറായില്ലെന്നും ഹര്‍ജിയില്‍ ടെലഗ്രാം കമ്പനി ചൂണ്ടിക്കാട്ടുന്നു. ഡല്‍ഹി ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചിന് മുമ്പാകെയാണ് ഹര്‍ജി പരാമര്‍ശിച്ചത്. അടിയന്തരമായി ഹര്‍ജി പരിഗണിക്കണമെന്ന ടെലഗ്രാം കമ്പനിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചിട്ടുണ്ട്. ഹര്‍ജി ഇന്നു തന്നെ ലിസ്റ്റ് ചെയ്യാമെന്ന് കോടതി അറിയിച്ചു. ഐടി ആക്ടിലെ സെക്ഷന്‍ 69 എ പ്രകാരമാണ് ടെലഗ്രാം ആപ്പിനെ താല്‍ക്കാലിമായി നിരോധിച്ചത്. അതിനിടെ, ആപ്പ് താല്‍ക്കാലികമായി നിരോധിച്ച നടപടിയെ ടെലഗ്രാം ആപ്പിന്റെ സ്ഥാപകനും സിഇഒയുമായ പാവെല്‍ ഡുറോവ് വിമര്‍ശിച്ചു. അടിസ്ഥാന പ്രശ്നമാണ് പരിഹരിക്കേണ്ടതെന്നും ദശലക്ഷക്കണക്കിന് സാധാരണ ഉപയോക്താക്കളെ ഇത് ബാധിക്കുമെന്നും പവെല്‍ ഡുറോവ് പറഞ്ഞു. ചില ഉപയോക്താക്കള്‍ ചോര്‍ന്ന പരീക്ഷാ ചോദ്യങ്ങള്‍ പങ്കുവെച്ചതിനെത്തുടര്‍ന്ന് ഇന്ത്യയിലെ ഐടി മന്ത്രാലയം ടെലഗ്രാം ഒരു ആഴ്ചത്തേക്ക് നിരോധിച്ചു. ഇത് പരീക്ഷാ സാമഗ്രികള്‍…
കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന് കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ പങ്കാളിയാണെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. കഴിഞ്ഞ ഇടതുസര്‍ക്കാരാണ് പദ്ധതിയില്‍ ഒപ്പിട്ടത്. ഫിനാന്‍സിന്റെ എല്ലാം അനുമതിയോടെ 2024 ല്‍ ഇതുസംബന്ധിച്ച് തീരുമാനമെടുത്തിട്ടുണ്ട്. സര്‍ക്കാര്‍ ഒപ്പുവെച്ച് പണം വാങ്ങിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ പദ്ധതി തുടരാന്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്ന് മുഖ്യമന്ത്രി കാബിനറ്റ് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് വ്യക്തമാക്കി. സര്‍ക്കാരിനുള്ള അവകാശങ്ങള്‍ ബലി കഴിക്കാതെ എന്തു ചെയ്യാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പരിശോധിക്കുന്നതെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. പദ്ധതിയുമായി ബന്ധപ്പെട്ട് കേരളം 99 കോടി രൂപ കേന്ദ്രത്തില്‍ നിന്നും വാങ്ങിച്ചിട്ടുണ്ട്. തടഞ്ഞുവെച്ച പണം തന്നിട്ടുണ്ട്. കൂടാതെ 106 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആശയപരമായ എതിര്‍പ്പ് എന്താണെന്ന് വെച്ചാല്‍ കരിക്കുലം സ്വാതന്ത്ര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടരുത് എന്നതാണ്. നടപ്പാക്കുന്ന സ്‌കൂളുകള്‍ തെരഞ്ഞെടുക്കാനുള്ള അവകാശം കേരള സര്‍ക്കാരിന് നല്‍കണം എന്നതാണ്. കരിക്കുലം തീരുമാനിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ ഒരു കാരണവശാലും അനുവദിക്കില്ല. സ്‌കൂള്‍ സെലക്ഷന്‍ സംസ്ഥാനം തന്നെ തീരുമാനിക്കും. പിഎം ശ്രീ…
മനാമ: കേരളത്തിലെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കായി സൗജന്യ യാത്ര ആരംഭിച്ചതിൽ ബഹ്‌റൈൻ ഒഐസിസി വനിതാ വിഭാഗം ആഘോഷം സംഘടിപ്പിച്ചു. വി.ഡി. സതീശൻ സർക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ ഇന്ദിരാ ഗ്യാരന്റിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയതെന്ന് യോഗത്തിൽ നേതാക്കൾ പറഞ്ഞു. കേരളത്തിലെ പാവപ്പെട്ട വനിതകൾക്ക് ആശ്വാസകരമായ പദ്ധതിയാണിതെന്നും, വീട്ടുജോലിക്കും മറ്റു സ്ഥാപനങ്ങളിലേക്കും കുറഞ്ഞ വരുമാനത്തിൽ ജോലിക്ക് പോകുന്ന സ്ത്രീകൾക്ക് വലിയ അനുഗ്രഹമാകുമെന്നും അവർ അഭിപ്രായപ്പെട്ടു. ഇന്ദിരാ ഗ്യാരന്റിയിൽ പ്രഖ്യാപിച്ച മറ്റു പദ്ധതികളും ഉടൻ നടപ്പിലാകുമ്പോൾ കേരളത്തിലെ പാവപ്പെട്ട കുടുംബങ്ങൾക്ക് കൂടുതൽ ആശ്വാസം ലഭിക്കുമെന്ന് നേതാക്കൾ പറഞ്ഞു. ആഭ്യന്തര വകുപ്പിന്റെ തൂഫാൻ പദ്ധതി വളർന്നു വരുന്ന തലമുറയെ മയക്കുമരുന്ന് മാഫിയയിൽ നിന്ന് രക്ഷിക്കാനുള്ള ഫലപ്രദമായ പദ്ധതിയാണെന്നും യോഗത്തിൽ അഭിപ്രായപ്പെട്ടു. ഒഐസിസി വനിതാ വിഭാഗം പ്രസിഡന്റ് മിനി മാത്യു അധ്യക്ഷത വഹിച്ചു. ഒഐസിസി ആക്ടിങ് പ്രസിഡന്റ് ബോബി പാറയിൽ, ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ജനറൽ സെക്രട്ടറി പ്രദീപ് മേപ്പയൂർ, വൈസ് പ്രസിഡന്റുമാരായ…
പുതുതലമുറ കൃഷിയുമായി വീണ്ടും കൈകോര്‍ക്കണം: വിദ്യാര്‍ത്ഥികളുമായി സംവദിച്ച് കൃഷിമന്ത്രി ടി.സിദ്ദിഖ്
തിരുവനന്തപുരം: ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം പദ്ധതിയുടെ ഭാഗമായി മരിയന്‍ എഡ്യൂസിറ്റി ക്യാമ്പസില്‍ നാടന്‍ അഗ്രോ ഫാമിന്റെ നേതൃത്വത്തില്‍ 6 ഏക്കറില്‍ ആരംഭിച്ച പുഷ്പകൃഷിയുടെ ഉദ്ഘാടനം നിര്‍വഹിച്ച കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ്, വെള്ളായണി കാര്‍ഷിക കോളേജിലെയും അറ്റിങ്ങല്‍ ഗവ. വിഎച്ച് എസ്എസിലെയും വിദ്യാര്‍ത്ഥികളുമായി സംവദിച്ച് കൃഷിയുടെ പ്രാധാന്യവും വിഷരഹിത ഭക്ഷ്യോല്‍പ്പാദനത്തിന്റെ ആവശ്യകതയും പങ്കുവെച്ചു. പുതിയ തലമുറയും കാര്‍ഷിക മേഖലയുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത മന്ത്രി വിദ്യാര്‍ത്ഥികളോട് പങ്കുവച്ചു. കേരളത്തിന്റെ ആരോഗ്യ സംരക്ഷണം നമ്മുടെ കൃഷിയിടങ്ങളില്‍ നിന്നാണ് ആരംഭിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന പച്ചക്കറികളെ ആശ്രയിക്കുന്ന സാഹചര്യം മാറണമെന്നും ഓരോ കുടുംബവും സ്വന്തമായി ഭക്ഷ്യവിളകള്‍ ഉല്‍പ്പാദിപ്പിക്കുന്ന സംസ്‌കാരത്തിലേക്ക് മടങ്ങിവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അടുക്കളത്തോട്ടങ്ങളിലൂടെയും മട്ടുപ്പാവ് കൃഷിയിലൂടെയും യുവജനങ്ങള്‍ക്ക് കാര്‍ഷിക മേഖലയുമായി ബന്ധപ്പെടാന്‍ കഴിയുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പഴയ തലമുറയില്‍ നിന്ന് അകന്നുപോയ കാര്‍ഷിക മേഖലയുമായുള്ള ‘പൊക്കിള്‍ക്കൊടി ബന്ധം’ പുതിയ തലമുറ വീണ്ടെടുക്കേണ്ട സമയമാണിതെന്നും സമ്പത്തും ആരോഗ്യവും ഒരുപോലെ…
തൂഫാന്‍: 10 കോടിയിലധികം രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു: ആഭ്യന്തരവകുപ്പുമന്ത്രി രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇതുവരെ നടന്ന റെയ്ഡില്‍ 10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തതായി ആഭ്യന്തരവകുപ്പുമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ലഹരിക്കെതിരായ നിരന്തര പോരാട്ടം ശക്തമാക്കുന്നതിനും എന്‍ഫോഴ്സ്മെന്‍റ് നടപടികള്‍ വിപുലീകരിക്കുന്നതിനുമായി കേന്ദ്ര-സംസ്ഥാന ഏജന്‍സികളുമായി കൈകോര്‍ത്തുകൊണ്ട് മള്‍ട്ടി ഡിജിറ്റല്‍ ഇന്‍റഗ്രേഷന്‍ പ്രോജക്ട് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. തൂഫാന്‍ വാരിയറായി പ്രവര്‍ത്തിക്കാന്‍ നടന്‍ മോഹന്‍ലാല്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തെ കൂടാതെ നിരവധി സിനിമാ താരങ്ങളും ലഹരിക്കെതിരെ അണിനിരക്കാന്‍ സ്വയം സന്നദ്ധരായി മുന്നോട്ടുവന്നിട്ടുണ്ട്. തൂഫാന്‍ വാരിയേഴ്സ് ആയി എല്ലാവരും മുന്നോട്ടുവരണമെന്നും ആഭ്യന്തരമന്ത്രി അഭ്യര്‍ത്ഥിച്ചു.കേന്ദ്ര ഏജന്‍സികളെ പങ്കെടുപ്പിച്ചുകൊണ്ട് പോലീസ് ആസ്ഥാനത്ത് നടത്തിയ ഇന്‍റര്‍ ഏജന്‍സി കോഓര്‍ഡിനേഷന്‍ യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതി തുടങ്ങി 15 ദിവസം പിന്നിടുമ്പോള്‍ ആകെ 2575 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2778 പേരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നായി 1589 ഗ്രാം എം.ഡി.എം.എ, 146.490 കി.ഗ്രാം കഞ്ചാവ്, 464.045 ഗ്രാം ഹാഷിഷ് ഓയില്‍, 350.439 ഗ്രാം ബ്രൗണ്‍ ഷുഗര്‍,…
പൊതുജനങ്ങൾക്കും നിയമസഭയിൽ ചോദ്യങ്ങൾ ചോദിക്കാൻ അവസരം; ജനപങ്കാളിത്തം വർധിപ്പിക്കാൻ പുതിയ നീക്കവുമായി സ്പീക്കർ
തിരുവനന്തപുരം: നിയമസഭയുടെ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി, ജനങ്ങൾക്കും നിയമസഭയിൽ ചോദ്യങ്ങൾ ഉന്നയിക്കാനുള്ള സംവിധാനം നടപ്പിലാക്കാൻ ആലോചിക്കുന്നതായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു. വിദഗ്ധരുമായി ചർച്ച നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം പ്രസ്‌ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസത്തിൽ സൗണ്ട് പാർക്ക് അക്കാദമിയുടെ സഹകരണത്തോടെ ആരംഭിച്ച വോയ്സ് ആക്ടിങ് കോഴ്‌സിന്റെയും സ്റ്റുഡിയോ കോംപ്ലക്‌സിന്റെയും ഉദ്ഘാടനം നിർവഹിക്കവെയാണ് സ്പീക്കർ ഈ പ്രഖ്യാപനം നടത്തിയത്. ചില വിദേശ രാജ്യങ്ങളിലെ പാർലമെന്ററി മാതൃകകളെ അടിസ്ഥാനമാക്കി, തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് മാത്രമല്ല, അവരെ തിരഞ്ഞെടുക്കുന്ന പൊതുജനങ്ങൾക്കും നിയമസഭാ നടപടികളിൽ ഇടപെടാനുള്ള അവസരം ഒരുക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭയെ കൂടുതൽ ജനകീയമാക്കുന്നതിനായി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തുവരികയാണെന്നും സ്പീക്കർ കൂട്ടിച്ചേർത്തു. കൂടാതെ, 138 വർഷത്തെ പാരമ്പര്യമുള്ള കേരള നിയമസഭയുടെ അപൂർവ ഗ്രന്ഥങ്ങളും രേഖകളും വരുംതലമുറകൾക്കായി ഓഡിയോ ബുക്കുകളാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുന്നതായി അദ്ദേഹം അറിയിച്ചു. ഈ നീക്കം നിയമസഭയും ജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ…
‘ഇ പി ജയരാജനെതിരായ കേസ് എഴുതി തള്ളാനാവില്ല’, വിമാനത്തിൽ യൂത്ത് കോൺഗ്രസുകാർക്ക് മർദനമെന്ന കേസിൽ തുടരന്വേഷണം, കോടതി നിർദ്ദേശം
തിരുവനന്തപുരം: വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിമാനത്തിൽ വച്ച് ആക്രമിച്ചെന്ന പരാതിയിലെടുത്ത കേസിൽ തുടന്വേഷണത്തിന് ഉത്തരവ്. ഇ പി. ജയരാജനും, മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാറും ചേർന്ന് യുത്ത് കോൺഗ്രസ് പ്രവർത്തകരെ വിമാനത്തിൽ വച്ച് ആക്രമിച്ചുവെന്നായിരുന്നു പരാതി. പൊലീസിൽ പരാതി നൽകിയെങ്കിലും തെളിവ് ഇല്ലെന്ന കാരണം പറഞ്ഞ് പൊലീസ് കേസ് എഴുതി തള്ളി കോടതിയിൽ റിപ്പോർട്ട് നൽകുകയായിരുന്നു. വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ ഇതിനെതിരെ പരാതിക്കാരിലൊരാളായ ഫർസീൻ മജിദ് അഭിഭാഷകനായ മൃദുൽ ജോൺ മാത്യു മുഖേന തർക്കം സമർപ്പിക്കുകയും ഇതേ തുടർന്ന് സി സി ടി വി ദൃശ്യങ്ങൾ അടക്കമുള്ള പരിശോധിച്ച ശേഷം വിശദമായ അന്വേഷണം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചു. വലിയതുറ പോലീസ് എസ്. എച്ച് ഒയക്കാണ് നിർദ്ദേശം. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 11 ന്റേതാണ് നിർദ്ദേശം.
