Trending
- തീർത്ഥാടനത്തിനിടെ പുള്ളിപ്പുലി 10 വയസുകാരനെ കടിച്ചുകൊണ്ടുപോയി കൊന്നു
- പരാതിയുമായെത്തിയ യുവതി ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ലഹരി കേസിൽ പെടുത്തുമെന്ന് പൊലീസുകാരൻ
- വേമ്പനാട്ടു കായൽ ട്രഡ്ജിങ് വിരുദ്ധ സമരത്തിന്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം
- 100 കോടിയുടെ വ്യാജ ജിഎസ്ടി ഇടപാടുകളിലൂടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തു
- “സി ജോസഫ് വിജയ് എന്ന ഞാൻ” – സിനിമ സ്റ്റൈലിൽ തമിഴകത്ത് വിജയ് സർക്കാർ അധികാരമേറ്റു
- ജനനായകൻ യുഗം: തമിഴ്നാടിന്റെ അടുത്ത മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും
- ബഹ്റൈനിൽ താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്ന് വീണ് ചികിത്സയിൽ ആയിരുന്ന ഇന്ത്യൻ സ്കൂൾ വിദ്യാർഥി മരണപ്പെട്ടു
- അതീവസുരക്ഷയുള്ള ഐജി ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പ് മോഷ്ടിച്ച പ്രതി പിടിയിൽ
Author: News Desk
സില്‍വർലൈന്‍ തെക്കരും വടക്കരുമെന്ന വേര്‍തിരിവ് ഇല്ലാതാക്കുമെന്ന എഫ്.ബി പോസ്റ്റുമായി കെ-റെയില്‍
By News Desk
തിരുവനന്തപുരം: കേരളത്തിന്‍റെ തെക്കൻ, വടക്കൻ മേഖലകളെ താരതമ്യം ചെയ്തുള്ള കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍റെ പരാമർശം ഏറെ വിവാദമായിരുന്നു. ഒടുവിൽ സുധാകരൻ തന്‍റെ പരാമർശങ്ങൾ പിൻവലിച്ച് ക്ഷമാപണം നടത്തി. എന്നാൽ സിൽവർലൈൻ പദ്ധതിയെ ന്യായീകരിക്കാൻ ഈ അവസരം ഉപയോഗിക്കാനാണ് കെ റെയിൽ കോർപ്പറേഷൻ ശ്രമിക്കുന്നത്. സിൽവർലൈൻ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിലുടനീളമുള്ള ജീവിത രീതിയെ അടുത്തറിയാൻ അവസരമൊരുക്കുമെന്നും തെക്കും വടക്കും തമ്മിലുള്ള വേർതിരിവ് ഇല്ലാതാകുമെന്നും കെ റെയിൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. തെക്കരാണോ വടക്കരാണോ മികച്ചതെന്ന് ഏറെക്കാലമായി ചർച്ച ചെയ്യപ്പെടുന്നു. ആഴ്ചകളോളം, തെക്കിന്‍റെ സാമ്പാറാണോ അതോ വടക്കിന്റെ സാമ്പാറാണോ മികച്ചതെന്ന് സോഷ്യൽ മീഡിയയിൽ ചർച്ച നടന്നിട്ടുണ്ട്. കേരളത്തിലെ 14 ജില്ലകളിലും അവരുടേതായ രീതികളും ഭാഷാ ശൈലികളും പാചകരീതികളുമുണ്ട്. ജീവിതശൈലിയും വ്യത്യസ്തമായിരിക്കും. ചില നഗരങ്ങളിൽ ജീവിതച്ചെലവ് കുറവായിരിക്കും. ചിലയിടങ്ങളിൽ ഇത് കൂടുതലായിരിക്കും. ഇതെല്ലാം കൊണ്ട്, ഒരു ജില്ല മികച്ചതും ഒരു ജില്ല മോശവുമാണെന്ന് ഒരിക്കലും പറയാനാവില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
കൊച്ചി: ഇലന്തൂർ ഇരട്ട നരബലി കേസിന്റെ പശ്ചാത്തലത്തിൽ ആഭിചാരങ്ങളും മന്ത്രവാദവും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ തടയാൻ നിയമനിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകി. കേരള യുക്തിവാദി സംഘത്തിന് വേണ്ടി അഡ്വക്കേറ്റ് പി വി ജീവേഷാണ് ഹർജി സമർപ്പിച്ചത്. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഡിവിഷൻ നാളെ ഹർജി പരിഗണിക്കും. മഹാരാഷ്ട്രയിൽ പാസാക്കിയ നിയമനിർമ്മാണത്തിന് സമാനമായി കേന്ദ്ര സർക്കാരോ സംസ്ഥാനമോ ഇന്ത്യയിലുടനീളം ബാധകമായ ഒരു നിയമം പാസാക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ഈ ആവശ്യത്തിന് പുറമെ സംസ്ഥാനത്ത് നടന്ന എല്ലാ തിരോധാന കേസുകളും പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പുനരന്വേഷണം നടത്തണം. കേരളത്തിലെ മന്ത്രവാദ കേന്ദ്രങ്ങൾ പൊലീസ് പരിശോധിച്ച് അടച്ചുപൂട്ടാൻ നടപടി സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
ചെന്നൈ: ഇന്ത്യയുടെ കൗമാരതാരം ഡി.ഗുകേഷ് ലോകചാമ്പ്യൻ മാഗ്നസ് കാൾസനെ തോൽപ്പിച്ചു. എയിംചെസ് റാപ്പിഡ് ഓൺലൈൻ ടൂർണമെന്റിന്റെ ഒൻപതാം റൗണ്ടിലാണ് മാഗ്നസ് കാൾസനെ തോൽപ്പിച്ചത്. ഇന്നത്തെ വിജയത്തോടെ 16 വയസും നാല് മാസവും 20 ദിവസവും പ്രായമുള്ള ഗുകേഷ്, കാൾസനെ തോൽപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി. 16 വയസ്സും 6 മാസവും പ്രായമുള്ളപ്പോൾ കാൾസനെ വീഴ്ത്തിയ ഇന്ത്യയുടെ ആര്‍ പ്രഗ്നാനന്ദയുടെ റെക്കോർഡാണ് ഗുകേഷ് മറികടന്നത്. “മാഗ്നസ് കാൾസനെ പരാജയപ്പെടുത്താൻ കഴിഞ്ഞതിൽ സന്തുഷ്ടനാണ്, പക്ഷേ മത്സരം പ്രതീക്ഷിച്ചത്ര മികച്ചതല്ലായിരുന്നു”, ഗുകേഷ് പറഞ്ഞു. കാൾസനെതിരായ മത്സരത്തിന് മുമ്പ് എന്തെങ്കിലും പ്രത്യേക തയ്യാറെടുപ്പുകൾ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന്, ഓരോ എതിരാളിക്കെതിരെയും എങ്ങനെ കളിക്കാമെന്ന് പരിശീലകൻ വിഷ്ണു പ്രസന്നയുമായി ചേർന്ന് താൻ ഒരു പ്രത്യേക തന്ത്രം തയ്യാറാക്കിയിട്ടുണ്ടെന്നും കാൾസണനെതിരെ അത് ഉണ്ടായിരുന്നുവെന്നും ഗുകേഷ് പറഞ്ഞു.
ഐ ലീഗിന്‍റെ 2022-23 സീസൺ നവംബർ 12ന് ആരംഭിക്കും. മൊത്തം 12 ടീമുകളാണ് ഇത്തവണ ഐ ലീഗിൽ പങ്കെടുക്കുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നു. ഐ ലീഗുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനമില്ലാത്തതിനാൽ ആരാധകർ കടുത്ത നിരാശയിലായിരുന്നു. ഇതിനിടെയാണ് നവംബർ 12ന് ലീഗ് തുടങ്ങുമെന്ന് ഉറപ്പായത്. എന്നാൽ ഐ ലീഗ് ഫിക്സ്ചർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഫിക്സ്ചർ തയ്യാറാണെന്നും മറ്റ് ചില പ്രശ്നങ്ങൾ ഇനിയും പരിഹരിക്കാനിരിക്കുന്നതിനാൽ പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു. കോവിഡ് കാരണം കഴിഞ്ഞ രണ്ട് സീസണുകളിൽ ഐ ലീഗ് ബംഗാളിൽ മാത്രമായാണ് നടത്തിയത്. എന്നാൽ ഇത്തവണ ഐ-ലീഗ് ഹോം എവേ മോഡിലേക്ക് മടങ്ങും. ലീഗിലെ ആറ് ക്ലബുകളുടെ ഹോം ഗ്രൗണ്ട് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും എഐഎഫ്എഫ് വാർത്താക്കുറിപ്പിൽ പറഞ്ഞു.
കൊല്ലം: ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയായി എഎ അസീസിനെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. ഇത് നാലാം തവണയാണ് അസീസ് സംസ്ഥാന സെക്രട്ടറിയാകുന്നത്. ആർ.എസ്.പി സംസ്ഥാന സമ്മേളനത്തിലാണ് അസീസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന പ്രതിനിധി ചർച്ചയിൽ യു.ഡി.എഫ് പ്രതിഷേധങ്ങൾ വഴിപാടുകളും വ്യക്തികേന്ദ്രീകൃതവുമായി മാറുകയാണെന്ന് വിമർശനമുയർന്നു. സമരങ്ങൾ ഏറ്റെടുക്കാൻ ഇടതുപക്ഷമാണ് കൂടുതൽ മെച്ചം. യു.ഡി.എഫിൽ അത് വ്യക്തികളെ കേന്ദ്രീകരിച്ചാണ്. പിണറായി സർക്കാരിനെതിരെ ക്രിയാത്മകമായ സമരങ്ങൾക്ക് കോൺഗ്രസും യു.ഡി.എഫും നേതൃത്വം നൽകണമെന്ന ആവശ്യവും ഉയർന്നു. കോൺഗ്രസിലെ ഗ്രൂപ്പ് കളികൾക്ക് ആർ.എസ്.പി ബലിയാടായി മാറുകയാണ്. ആർ.എസ്.പിയുടെ തട്ടകത്തിൽ പോലും ഗ്രൂപ്പ് രാഷ്ട്രീയം മുന്നണിയുടെ താൽപ്പര്യങ്ങളെ ഇല്ലാതാക്കുന്നു. എൽ.ഡി.എഫിലായിരുന്നപ്പോൾ ഉണ്ടായിരുന്ന രാഷ്ട്രീയനേട്ടങ്ങൾ താഴേത്തട്ടിൽ ലഭ്യമല്ലെന്നും ചർച്ച വിലയിരുത്തി.
ന്യൂഡൽഹി: പുതിയ പ്രസിഡന്‍റ് അധികാരത്തിൽ വന്നാലും ഗാന്ധി കുടുംബത്തിന്‍റെ പ്രസക്തി നഷ്ടപ്പെടില്ലെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് ഒരു പുതിയ പ്രസിഡന്‍റിനെ തിരഞ്ഞെടുത്താലും റിമോട്ട് കൺട്രോൾ ഭരണം ഗാന്ധി കുടുംബത്തിന്‍റെ കൈകളിലായിരിക്കുമെന്ന പ്രചാരണം വെറുമൊരു തോന്നൽ മാത്രമാണ്. കാൽനൂറ്റാണ്ടിനിടെ ആദ്യമായാണ് ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാൾ കോൺഗ്രസ് അധ്യക്ഷനാകാൻ ഒരുങ്ങുന്നത്. ഗാന്ധി കുടുംബത്തിന്‍റെ സ്വാധീനം കുറയുമെന്ന് ആരും കരുതുന്നില്ല. ആരു പ്രസിഡന്‍റായാലും ഗാന്ധി കുടുംബം റിമോട്ട് കൺട്രോൾ ഭരണം നടത്തുമെന്ന പ്രചാരണം ഒരു തോന്നൽ മാത്രമാണ്. അതേസമയം, സുപ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ പുതിയ പ്രസിഡന്‍റ് ഗാന്ധി കുടുംബത്തിന്‍റെ അഭിപ്രായം തേടേണ്ടിവരുമെന്ന് ചിദംബരം സമ്മതിച്ചു. ആരു ജയിച്ചാലും പാർട്ടിക്കുള്ളിലെ 90-95 ശതമാനം തീരുമാനങ്ങളും പുതിയ പ്രസിഡന്‍റ് തന്നെ എടുക്കും. എന്നാൽ, മറ്റ് നേതാക്കളുടെയും പ്രവർത്തക സമിതിയുടെയും പാർലമെന്‍ററി ബോർഡിന്‍റെയും അഭിപ്രായങ്ങളും സുപ്രധാന തീരുമാനങ്ങളിൽ പരിഗണിക്കേണ്ടി വരുമെന്ന് ഉറപ്പാണ്.
ന്യൂഡൽഹി: ഡൽഹിയിലെ തുടർച്ചയായ വായു മലിനീകരണം തടയുന്നതിനുള്ള നടപടികളുമായി അധികൃതർ. ഡൽഹിയിലും തലസ്ഥാനം (നാഷണല്‍ ക്യാപിറ്റല്‍ റീജിയണ്‍) ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും പരിശോധന നടത്തും. കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്‍റ് (സിഎക്യുഎം) പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ വ്യവസായങ്ങളും മറ്റ് കച്ചവടസ്ഥാപനങ്ങളും പാലിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. 40 ഇന്‍സ്‌പെക്ഷന്‍, ഫ്ലൈയിംഗ് സ്ക്വാഡുകളെയും ഇതിനായി നിയോഗിച്ചിട്ടുണ്ട്. വായു മലിനീകരണത്തിന്‍റെ ഏറ്റവും ഉയർന്ന തോത് രേഖപ്പെടുത്തുന്ന ഹോട്ട്സ്പോട്ടുകളിലും പരിശോധന നടത്തും. വെള്ളിയാഴ്ച 8,580 പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ 491 നിയമലംഘനങ്ങൾ കണ്ടെത്തി. ഡൽഹി (110), ഹരിയാന (118), ഉത്തർപ്രദേശ് (211), രാജസ്ഥാൻ (52) എന്നിങ്ങനെയാണ് കണ്ടെത്തിയ നിയമലംഘനങ്ങള്‍. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ അവ റിപ്പോർട്ട് ചെയ്യുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യും. ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ (GRAP) എന്നാണ് ടെസ്റ്റിനെ വിളിക്കുന്നത്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനോടും ഡൽഹി മലിനീകരണ നിയന്ത്രണ സമിതിയോടും മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ ലത്തീൻ അതിരൂപത നടത്തിയ ഉപരോധത്തെ തുടർന്ന് തലസ്ഥാന നഗരം നിശ്ചലമായി. ദേശീയപാത മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ വരെ എട്ടിടങ്ങളിൽ വള്ളങ്ങളും വലകളുമായി സമരക്കാർ തടിച്ചുകൂടി. വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ കഴിഞ്ഞില്ല. രാവിലെ 7 മണിയോടെ ഉപരോധക്കാർ എത്തിത്തുടങ്ങി. ബോട്ടുകൾ, വലകൾ, മീൻ കൊട്ടകൾ എന്നിവയുമായി പ്രതിഷേധക്കാർ റോഡിൽ കുത്തിയിരുന്നു. വഴിയിൽ വാഹനങ്ങൾ തടഞ്ഞു. ചാക്ക ബൈപ്പാസ് ജംഗ്ഷനിൽ ഗതാഗതം പൂർണമായും സ്തംഭിച്ചു. മേൽപ്പാലത്തിന് മുകളിലും താഴെയുമുള്ള സർവീസ് റോഡുകളും കൈയേറി. ആള്‍സെയിന്‍സ് കോളേജിലെ വിദ്യാർത്ഥികളുടെ ബസ് ഒന്നരമണിക്കൂറോളം കുരുക്കിൽപെട്ടു. ഇതേതുടർന്ന് സെമസ്റ്റർ പരീക്ഷകൾ എഴുതാൻ വിദ്യാർത്ഥികൾക്ക് കഴിഞ്ഞില്ല. പ്രതിഷേധക്കാർ വിമാനത്താവളത്തിലേക്കുള്ള റോഡുകൾ ഉപരോധിച്ചതിനെ തുടർന്ന് എഴുപതോളം പേരാണ് കുടുങ്ങിയത്. ജീവനക്കാർ എത്താൻ താമസിച്ചതിനാൽ ചില വിമാനങ്ങളും വൈകി.
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട മത്സ്യത്തൊഴിലാളികളുടെ സമരം അവസാനിപ്പിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി. ഭൂരിഭാഗം ആവശ്യങ്ങളും അംഗീകരിച്ചതിനാൽ സമരം അവസാനിപ്പിക്കാമെന്ന് കരുതുന്നവർ സമരസമിതിയുടെ തലപ്പത്തുണ്ട്. എന്നിട്ടും സമരം പിൻവലിക്കാൻ തയ്യാറാകാത്തതിൽ ദുരൂഹതയുണ്ട്. സമരസമിതിയിലെ ഒരു വിഭാഗം ആളുകൾ രാഷ്ട്രീയം കളിക്കുകയാണെന്ന് തോന്നുന്ന തരത്തിലാണ് മുന്നോട്ട് പോക്കെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്‍റെയും തലസ്ഥാനത്തിന്‍റെയും വികസന സ്വപ്നങ്ങൾക്ക് ചിറക് നൽകുന്ന വിഴിഞ്ഞം തുറമുഖ പദ്ധതി നാട്ടുകാർക്കടക്കം നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഭാവിതലമുറയെക്കുറിച്ച് കരുതിയെങ്കിലും സമരം അവസാനിപ്പിക്കണമെന്ന് ശിവൻകുട്ടി അഭ്യർത്ഥിച്ചു. “മത്സ്യത്തൊഴിലാളികളുടെ ഏഴ് ആവശ്യങ്ങളിൽ ആറെണ്ണം സർക്കാർ അംഗീകരിച്ചു. ഭൂരിഭാഗം മത്സ്യത്തൊഴിലാളികളും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി ബന്ധമുള്ളവരാണ്. മത്സ്യത്തൊഴിലാളികൾക്ക് പ്രതിഷേധിക്കാൻ എല്ലാ അവകാശവുമുണ്ട്. അവർക്ക് അർഹമായത് നൽകണമെന്നാണ് എൽഡിഎഫിന്‍റെ നിലപാട്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സർക്കാരുകൾ എല്ലായ്പ്പോഴും മത്സ്യത്തൊഴിലാളികൾക്ക് അർഹമായ ആനുകൂല്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് ഇതറിയാം. തുറമുഖത്തിന്‍റെ നിർമ്മാണം നിർത്തിവെക്കണമെന്നത് അസാധാരണമായ ആവശ്യമാണ്”, മന്ത്രി പറഞ്ഞു.
ജയ്പുര്‍: കോണ്‍ഗ്രസിന്‍റെ യുവനേതാക്കൾക്ക് സമയമാകുമ്പോൾ അവസരം ലഭിക്കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. പാർട്ടിയിൽ ഒരു തലത്തിലും അനുഭവസമ്പത്തിന് പകരക്കാരനില്ലെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.സി.സി പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ രാജസ്ഥാൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റി ആസ്ഥാനത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘പാർട്ടി വിട്ടവർ അവസരവാദികളാണ്. വളരെ ചെറുപ്രായത്തിൽ തന്നെ അവർ കേന്ദ്രമന്ത്രിമാരായി. യാതൊരു ശ്രമവും കൂടാതെയാണ് അവർ ഈ സ്ഥാനങ്ങൾ കൈവരിച്ചത്. അത് ജോതിരാദിത്യ സിന്ധ്യയായിക്കോട്ടെ, ജിതിന്‍ പ്രസാദയായിക്കോട്ടെ, ആര്‍.പി.എന്‍. സിങ് ആയിക്കോട്ടെ..’, ഗെഹ്ലോട്ട് പറഞ്ഞു. രാജസ്ഥാൻ കോൺഗ്രസിലെ പ്രശ്നങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ, സച്ചിൻ പൈലറ്റിന്‍റെ പേരെടുത്ത് പറയാതെ, യുവ നേതാക്കൾ കാത്തിരുന്ന് കഠിനാധ്വാനം ചെയ്യണമെന്നും തങ്ങൾക്കും മറ്റ് മുതിർന്ന നേതാക്കൾക്കും നൽകിയ അതേ അവസരം കേന്ദ്ര നേതൃത്വം അവർക്ക് നൽകുമെന്നും ഗെഹ്ലോട്ട് പറഞ്ഞു.
