Author: News Desk

ന്യൂഡൽഹി: ജെഇഇ, നീറ്റ്, യുജിസി പരീക്ഷകൾ പ്രാദേശിക ഭാഷകളിൽ നടത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. മധ്യപ്രദേശിൽ ഹിന്ദിയിൽ മെഡിക്കൽ പുസ്തകങ്ങൾ പുറത്തിറക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. നിലവിൽ നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് മലയാളം ഉൾപ്പെടെ 13 ഭാഷകളിൽ ഒന്ന് തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. എന്നാൽ യുജിസി, ജെഇഇ പരീക്ഷകൾ പ്രാദേശിക ഭാഷകളിൽ നടക്കുന്നില്ല. ആർട്സ് ആൻഡ് സയൻസ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി ഈ വർഷം ആരംഭിച്ച സി.യു.ഇ.ടി.-യു.ജിയുമായി ജെഇഇ, നീറ്റ് എന്നിവ സംയോജിപ്പിക്കുമെന്ന് യുജിസി ചെയർമാൻ എം.ജഗദീഷ് കുമാർ അറിയിച്ചിരുന്നു. എന്നാൽ ഇത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ തള്ളിക്കളഞ്ഞു.

Read More

പത്തനംതിട്ട: ശബരിമല മേൽശാന്തിയായി കണ്ണൂർ തളിപ്പറമ്പ് സ്വദേശി കെ ജയരാമൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. പന്തളം രാജകുടുബാംഗമായ കൃത്തികേശ് വർമയാണ് ഏഴാമത്തെ നറുക്കിൽ പുതിയ മേൽശാന്തിയെ തെരഞ്ഞെടുത്തത്. 10 പേരാണ് പട്ടികയിൽ ഉണ്ടായിരുന്നത്. കോട്ടയം വൈക്കം സ്വദേശിയായ ഹരിഹരൻ നമ്പൂതിരിയാണ് പുതിയ മാളികപ്പുറം മേൽശാന്തി. പന്തളം കൊട്ടാരത്തിൽ നിന്നുള്ള പൗർണമി ജി വർമയാണ് മാളികപ്പുറം മേൽശാന്തിയുടെ നറുക്ക് എടുത്തത്. എട്ടു പേരാണ് പട്ടികയിൽ ഉൾപ്പെട്ടിരുന്നത്.

Read More

പ്രയാഗ് രാജ്: ജന്മശതാബ്ദി ആഘോഷിക്കുന്ന 2025ഓടെ സംഘടനയുടെ വിപുലീകരണത്തിനായി കർമ്മ പദ്ധതി ആവിഷ്കരിക്കുന്നതിനുള്ള ചർച്ചകൾ ആരംഭിച്ച് ആർഎസ്എസ്. ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ ഞായറാഴ്ച ആരംഭിച്ച 4 ദിവസത്തെ നിര്‍വാഹക സമിതി യോഗത്തിലെ പ്രധാന ചർച്ചാവിഷയങ്ങളിലൊന്നാണ് ഇത്. അടുത്ത ഒന്നര വർഷത്തിനുള്ളിൽ രാജ്യത്തുടനീളം 35,000 ശാഖകൾ തുറക്കാനാണ് ആർഎസ്എസ് പദ്ധതിയിടുന്നത്. നിലവിൽ 55,000 ശാഖകളാണ് സംഘത്തിനുള്ളത്. 2024 മാർച്ചോടെ ഇത് ഒരു ലക്ഷമായി ഉയർത്താനാണ് പദ്ധതി. സംഘടന വിപുലീകരിക്കാനുള്ള തീരുമാനം ഇതിനകം എടുത്തിട്ടുണ്ടെങ്കിലും കഴിഞ്ഞ ഒന്നര വർഷത്തിനിടെ 10,000 പുതിയ ശാഖകൾ മാത്രമാണ് തുറന്നത്. ഈ സാഹചര്യത്തിലാണ് നൂറാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി ഒരു ലക്ഷം ശാഖകൾ എന്ന ലക്ഷ്യത്തോടെ പ്രവർത്തനങ്ങൾ സജീവമാക്കാൻ ധാരണയായത്.

Read More

സോൾ: സംഗീതംകൊണ്ട് ലോകമെമ്പാടും അറിയപ്പെട്ട ബാൻഡാണ് ബിടിഎസ്. ദക്ഷിണ കൊറിയയിലെ നിർബന്ധിത സൈനിക സേവനത്തിൽ നിന്ന് ബാൻഡിനെ ഒഴിവാക്കിയിട്ടില്ല. ദക്ഷിണ കൊറിയൻ ബാൻഡ് ബിടിഎസിലെ എല്ലാ അംഗങ്ങളും രാജ്യത്ത് നിർബന്ധിത സൈനിക സേവനം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് വർഷങ്ങളായുള്ള ചർച്ചകൾക്കും ഊഹാപോഹങ്ങൾക്കും വിരാമമിട്ടു. ദക്ഷിണ കൊറിയയിൽ, ആരോഗ്യമുള്ള എല്ലാ പുരുഷൻമാരും 18-35 പ്രായത്തിനിടയിൽ കുറച്ചുകാലം നിർബന്ധിത സൈനിക സേവനം നിർവഹിക്കേണ്ടതുണ്ട്. കുറഞ്ഞത് 18 മാസമെങ്കിലും സൈന്യത്തിൽ തുടരണം. ലോകപ്രശസ്തമായ ബാൻഡ് ആയതിനാൽ, ബിടിഎസ് അംഗങ്ങൾക്ക് ഇളവുകൾ ഉണ്ടാകുമെന്ന് കരുതിയിരുന്നു, പക്ഷേ അത് നടന്നില്ല. ബാൻഡിലെ മുതിർന്ന അംഗമായ ജിന്നിന് ഈ ഡിസംബറിൽ 30 വയസ്സ് തികയും. ജിൻ ആയിരിക്കും ആദ്യം സർവീസിൽ പ്രവേശിക്കുന്നത്. പിന്നെ മറ്റുള്ളവരും സൈനിക യൂണിഫോം ധരിക്കും. എല്ലാവരുടെയും സൈനിക ജീവിതം പൂർത്തിയാക്കിയ ശേഷം 2025 ൽ ബാൻഡ് പുനഃസംഘടിപ്പിക്കുമെന്ന് സംഘം അറിയിച്ചു.

Read More

തിരുവനന്തപുരം: സെനറ്റ് അംഗങ്ങളെ പിൻവലിച്ച നടപടി നിയമപരമായി ചോദ്യം ചെയ്യാൻ കേരള സർവകലാശാല സി.പി.എം അംഗങ്ങൾ ഗവർണർക്കെതിരെ കോടതിയെ സമീപിക്കും. നോട്ടീസ് നൽകാതെ സെനറ്റ് അംഗങ്ങളെ ഗവർണർ പിൻവലിച്ചെന്നാണ് പരാതി. രണ്ട് സി.പി.എം അംഗങ്ങൾ ഉൾപ്പെടെ 15 പേരെയാണ് ഗവർണർ പിൻവലിച്ചത്. അസാധാരണമായ നീക്കത്തിലൂടെ, ചാൻസലർ എന്ന നിലയിൽ താൻ നാമനിർദ്ദേശം ചെയ്ത അംഗങ്ങളെയാണ് ഗവർണർ പിൻവലിച്ചത്. കേരള സർവകലാശാലയുടെ പ്രതിനിധിയെ വിസി സെലക്ഷൻ കമ്മിറ്റിയിലേക്ക് നാമനിർദ്ദേശം ചെയ്യാൻ വിളിച്ചുചേർത്ത സെനറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്ന അംഗങ്ങളെയാണ് ചാൻസലർ അയോഗ്യരാക്കിയത്. പിൻവലിച്ചവരിൽ 4 പേർ വകുപ്പ് മേധാവികളും രണ്ട് പേർ സിൻഡിക്കേറ്റ് അംഗങ്ങളുമാണ്. 

Read More

ന്യൂഡല്‍ഹി: ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ രണ്ട് കുടിയേറ്റ തൊഴിലാളികൾ കൊല്ലപ്പെട്ടു. ഷോപ്പിയാനിലെ ഹർമേനിലാണ് ആക്രമണം നടന്നത്. യുപി സ്വദേശികളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ലഷ്കർ-ഇ-തൊയ്ബ ഭീകരൻ ഇമ്രാൻ ബഷീർ ഗനിയെ അറസ്റ്റ് ചെയ്തതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. ശനിയാഴ്ച ഷോപ്പിയാനിൽ ഒരു കശ്മീരി പണ്ഡിറ്റിനെ ഭീകരർ കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹർമേനിൽ ആക്രമണം നടന്നത്.

Read More

കൊച്ചി: ഇലന്തൂർ മനുഷ്യബലിയുടെ പശ്ചാത്തലത്തിൽ മന്ത്രവാദവും ആഭിചാരവും തടയാൻ നിയമനിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിയമനിർമ്മാണം നടത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകണമെന്നാണ് ആവശ്യം. കേരള യുക്തിവാദി ഗ്രൂപ്പാണ് ഹർജി നൽകിയത്. മഹാരാഷ്ട്രയിലും കർണാടകയിലും സമാനമായ നിയമം നടപ്പാക്കിയിട്ടുണ്ട്. മുമ്പും സമാനമായ കൊലപാതകങ്ങൾ കേരളത്തിൽ നടന്നിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ ഇത്തരം ദുരാചാരങ്ങൾ തടയാൻ അടിയന്തിരമായി നിയമനിർമ്മാണം ആവശ്യമാണെന്നും ഹർജിയിൽ പറയുന്നു. ദുരാചാരങ്ങൾ തടയാൻ ജസ്റ്റിസ് കെ.ടി.തോമസിന്‍റെ നേതൃത്വത്തിലുള്ള നിയമപരിഷ്കാര കമ്മിഷൻ റിപ്പോർട്ടിലെ ശുപാർശകളിൽ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുക. അതേസമയം ഇലന്തൂർ കേസിലെ പ്രതി മുഹമ്മദ് ഷാഫി കൊലപാതകത്തിന് ശേഷം മോഷ്ടിച്ച സ്വർണ്ണാഭരണങ്ങൾ പൊലീസ് കണ്ടെടുത്തു. മുഹമ്മദ് ഷാഫി കൊച്ചിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വച്ച കൊല്ലപെട്ട പത്മയുടെ സ്വർണാഭരണങ്ങളാണ് പൊലീസ് കണ്ടെടുത്തത്. മുഹമ്മദ് ഷാഫിയെ സ്ഥാപനത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയ…

Read More

കീവ്: യുക്രൈനും റഷ്യയും 218 യുദ്ധത്തടവുകാരെ കൈമാറി. യുദ്ധം ആരംഭിച്ച് എട്ട് മാസത്തിനിടെ ഇതാദ്യമായാണ് ഇത്രയധികം തടവുകാരെ കൈമാറുന്നത്. നൂറിലധികം യുദ്ധത്തടവുകാരെ മോചിപ്പിച്ച് റഷ്യയ്ക്ക് കൈമാറിയതായി യുക്രൈൻ അറിയിച്ചു. 108 സ്ത്രീകളെ അടിമത്തത്തിൽ നിന്ന് മോചിപ്പിച്ചു. ഇതാദ്യമായാണ് വനിതാ തടവുകാരെ മാത്രമായി കൈമാറുന്നതെന്ന് യുക്രൈൻ പ്രസിഡൻസി ചീഫ് ഓഫ് സ്റ്റാഫ് ആൻഡ്രി യെർമാക്ക് സോഷ്യൽ മീഡിയയിൽ പറഞ്ഞു. കൈമാറ്റം ചെയ്യപ്പെട്ടവരിൽ ചിലർ അമ്മമാരും പെൺമക്കളുമാണെന്ന് യെർമാക്ക് പറഞ്ഞു. മോചിപ്പിക്കപ്പെട്ടവരിൽ ഏറ്റവും പ്രായം കൂടിയ സ്ത്രീക്ക് 62 വയസ്സും ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീക്ക് 21 വയസ്സുമാണ് പ്രായമെന്ന് യുക്രൈൻ പറഞ്ഞു.    കിഴക്കൻ യുക്രൈനിലെ ഡൊണെറ്റ്സ്കിലെ വേർപിരിഞ്ഞ പ്രദേശത്തിന്‍റെ തലവൻ ഡെനിസ് പുഷ്ലിൻ ട്രാൻസ്ഫർ സ്ഥിരീകരിച്ചു. മോചിപ്പിക്കപ്പെട്ട 110 പേരിൽ രണ്ടുപേർ റഷ്യയിൽ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Read More

ന്യൂഡൽഹി: ബിൽക്കീസ് ബാനു കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കിയതിനെ ന്യായീകരിച്ച് ഗുജറാത്ത് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. കേസിലെ 11 പ്രതികൾ 14 വർഷം ജയിൽവാസം പൂർത്തിയാക്കിയെന്നും അവരുടെ ജയിൽവാസം മാതൃകാപരമായിരുന്നുവെന്നും ഗുജറാത്ത് സർക്കാർ പറഞ്ഞു. ബിൽക്കീസ് ബാനു കേസിലെ 11 പ്രതികളെയും ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തിൽ ഗുജറാത്ത് സർക്കാർ മോചിപ്പിച്ചിരുന്നു. ഇതിനെതിരെ സമർപ്പിച്ച മൂന്ന് ഹർജികൾ സുപ്രീം കോടതി പരിഗണിച്ചപ്പോഴാണ് ഗുജറാത്ത് സർക്കാർ അവരുടെ മോചനത്തെ ന്യായീകരിച്ചത്. ഈ വർഷം ജൂലൈ 22ന് 11 പ്രതികളെ മോചിപ്പിക്കാൻ കേന്ദ്ര സർക്കാർ രേഖാമൂലം അനുമതി നൽകിയതായി ഗുജറാത്ത് സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ബിൽക്കീസ് ബാനു എന്ന സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്യുകയും മൂന്ന് വയസുള്ള കുട്ടി ഉൾപ്പെടെ ഏഴ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ 11 പ്രതികളെ വിട്ടയച്ചത് വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു.

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം വിലയിരുത്താൻ യു.ഡി.എഫ് ഏകോപന സമിതി യോഗം ഇന്ന് ചേരും. രാവിലെ 10.30നാണ് യോഗം. പീഡനക്കേസിൽ പ്രതിയായി ഒളിവിൽ കഴിയുന്ന എൽദോസ് കുന്നപ്പിള്ളിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കെ സുധാകരൻ യോഗത്തെ അറിയിക്കും. ഭാരത് ജോഡോ യാത്ര സൃഷ്ടിച്ച അനുകൂല സാഹചര്യം, ഗവർണർ-സർക്കാർ പോരാട്ടം, സിൽവർലൈൻ സർവേ പുനരാരംഭിക്കാനുള്ള നീക്കം എന്നിവ യോഗം വിലയിരുത്തും. ഭാവി രാഷ്ട്രീയ പരിപാടികൾക്കും രൂപം നൽകും. വിഴിഞ്ഞം, എൻഡോസൾഫാൻ സമരങ്ങളിൽ സ്വീകരിക്കേണ്ട തുടർ സമീപനവും ചർച്ചയാകും. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ നടത്തിയ പരാമർശത്തിൽ മുസ്ലിം ലീഗിന് അതൃപ്തിയുണ്ട്. മുന്നണിയോഗത്തിൽ ലീഗ് നേതാക്കൾ വിഷയം ഉന്നയിക്കാനിരിക്കെ താൻ പറയാത്ത കാര്യങ്ങൾ ആണ് പ്രസിദ്ധീകരിച്ചതെന്ന് സുധാകരൻ വ്യക്തമാക്കിയിട്ടുണ്ട്. എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എയ്ക്കെതിരെ യുവതി നൽകിയ പീഡനക്കേസിൽ തെളിവെടുപ്പ് തുടരുകയാണ്. പെരുമ്പാവൂരിലെ എം.എൽ.എയുടെ വീട്ടിൽ ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. കഴിഞ്ഞ ദിവസങ്ങളിൽ കോവളം ഗസ്റ്റ് ഹൗസ്, വിഴിഞ്ഞത്തെ റിസോർട്ട്, യുവതി…

Read More