Author: news editor

മനാമ: ബഹ്‌റൈനു നേരെയുള്ള ഇറാന്റെ ആക്രമണത്തിന്റെ തുടക്കം മുതല്‍ ഇതുവരെ ബഹ്‌റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) ഇറാന്റെ 186 മിസൈലുകളും 419 ഡ്രോണുകളും തടഞ്ഞുനിര്‍ത്തി തകര്‍ത്തതായും ഇറാനിയന്‍ ആക്രമണത്തിന്റെ തുടര്‍ച്ചയെ തുടര്‍ന്നും തടയുന്നുണ്ടെന്നും ബി.ഡി.എഫ്. ജനറല്‍ കമാന്‍ഡ് അറിയിച്ചു.ഈ കാലയളവിലുടനീളം തങ്ങളുടെ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച അസാധാരണമായ യുദ്ധ സന്നദ്ധതയിലും പ്രവര്‍ത്തന മികവിലും മാതൃകാപരമായ ജാഗ്രതയിലും ജനറല്‍ കമാന്‍ഡ് അഭിമാനം പ്രകടിപ്പിച്ചു.പൊതുജനങ്ങളെല്ലാം വീടിനുള്ളില്‍ തന്നെ തുടരാനും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം പുറത്തിറങ്ങാനും സ്വന്തം സുരക്ഷയ്ക്കായി അതീവ ജാഗ്രത പാലിക്കാനും ജനറല്‍ കമാന്‍ഡ് ആഹ്വാനം ചെയ്തു. ആക്രമണബാധിത സ്ഥലങ്ങള്‍, സംശയാസ്പദമായ വസ്തുക്കള്‍ എന്നിവയില്‍നിന്ന് അകലം പാലിക്കണം. സൈനിക നടപടികളുടെയോ അവശിഷ്ടങ്ങള്‍ വീണ സ്ഥലങ്ങളുടെയോ ചിത്രീകരണം ഒഴിവാക്കണം. കിംവദന്തികള്‍ പ്രചരിപ്പിക്കരുത്. ഔദ്യോഗിക സ്രോതസ്സുകളില്‍നിന്നും സര്‍ക്കാര്‍ മാധ്യമങ്ങളില്‍നിന്നും മാത്രം വിവരങ്ങള്‍ ശേഖരിക്കണമെന്നും പൊതുജനങ്ങളോട് ജനറല്‍ കമാന്‍ഡ് അഭ്യര്‍ത്ഥിച്ചു.

Read More

ന്യൂയോര്‍ക്ക്: യു.എന്നിലെ ഇറാന്‍ നയതന്ത്ര കാര്യാലയത്തിന്റെ ആശയവിനിമയങ്ങളിലെ തെറ്റായ അവകാശവാദങ്ങളെ തള്ളിക്കളയുന്ന കൃത്യമായ വിവരങ്ങള്‍ ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭയിലെ ബഹ്റൈന്റെ സ്ഥിരം നയതന്ത്ര കാര്യാലയം അന്താരാഷ്ട്ര സമൂഹത്തിന് നല്‍കി.മാര്‍ച്ച് 30ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിനും സുരക്ഷാ കൗണ്‍സില്‍ പ്രസിഡന്റിനും അയച്ച ഒമ്പതാമത്തെ കത്തിലാണ് അവകാശവാദങ്ങള്‍ തള്ളിയത്.മാര്‍ച്ച് 18ന് ഇറാന്റെ ഐക്യരാഷ്ട്രസഭയിലെ സ്ഥിരം പ്രതിനിധിയുടെ കത്തില്‍ അടങ്ങിയിരിക്കുന്ന ന്യായീകരിക്കാനാവാത്ത ആരോപണങ്ങളെ ശക്തമായി തള്ളുന്നുവെന്ന് ബഹ്റൈന്‍ നയതന്ത്ര കാര്യാലയം പ്രസ്താവനയില്‍ പറഞ്ഞു. ഈ ആരോപണങ്ങള്‍ തെറ്റും അടിസ്ഥാനരഹിതവുമാണ്.ബഹ്റൈനെതിരെ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ ന്യായീകരിക്കാനാവാത്തതാണെന്നും ഇപ്പോഴും ന്യായീകരിക്കാനാവില്ലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

Read More

ന്യൂയോര്‍ക്ക്: ബഹ്റൈന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന യു.എന്‍. സുരക്ഷാ കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുക്കാനെത്തിയ ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസുമായി കൂടിക്കാഴ്ച നടത്തി.യു.എ.ഇ. വിദേശകാര്യ സഹമന്ത്രി ലാന നുസൈബെ, ഐക്യരാഷ്ട്രസഭയിലെ ബഹ്റൈന്റെ സ്ഥിരം പ്രതിനിധി അംബാസഡര്‍ ജമാല്‍ ഫാരിസ് അല്‍ റൊവൈ, ഐക്യരാഷ്ട്രസഭയിലെ യു.എ.ഇ. സ്ഥിരം പ്രതിനിധി അംബാസഡര്‍ മുഹമ്മദ് അബുഷാഹ തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.മേഖലയിലെ സംഭവവികാസങ്ങള്‍, ജി.സി.സി. അംഗരാജ്യങ്ങളിലും മറ്റ് അറബ് രാജ്യങ്ങളിലും ഇറാന്‍ നടത്തുന്ന ആക്രമണങ്ങളുടെ പ്രത്യാഘാതങ്ങള്‍, പ്രാദേശിക സുരക്ഷയിലും സ്ഥിരതയിലും അവ ചെലുത്തുന്ന സ്വാധീനം, ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുന്നതിന്റെ അപകടസാധ്യതകള്‍ തുടങ്ങിയ കാര്യങ്ങള്‍ അവര്‍ ചര്‍ച്ച ചെയ്തു.

Read More

മനാമ: ഇറാന്റെ ആക്രമണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബഹ്‌റൈന്‍ പാര്‍ലമെന്റിന്റെ അടിയന്തര സമ്മേളനം വിളിക്കണമെന്ന് 10 എം.പിമാര്‍ ചേര്‍ന്ന് ആവശ്യപ്പെട്ടു.പാര്‍ലമെന്റിന്റെ നടപടിക്രമ ചട്ടങ്ങളിലെ ആര്‍ട്ടിക്കിള്‍ 47ലെ രണ്ടാം ഖണ്ഡിക പ്രകാരമാണ് ഈ ആവശ്യമുന്നയിച്ചത്. ഈ ഖണ്ഡിക പ്രകാരം 10 എം.പിമാര്‍ ചേര്‍ന്ന് ആവശ്യപ്പെട്ടാല്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാവുന്നതാണ്.രാജ്യത്തിനു നേരെയുള്ള ആക്രമണത്തെക്കുറിച്ച് പാര്‍ലമെന്റില്‍ അടിയന്തര ചര്‍ച്ച ആവശ്യമാണെന്നും വിവിധ മേഖലകളിലുള്ള ആക്രമണത്തിന്റെ പ്രത്യാഘാതത്തെക്കുറിച്ച് പരിശോധിക്കാന്‍ ഇത് സഹായിക്കുമെന്നും എം.പിമാര്‍ പാര്‍ലമെന്റ് മുമ്പാകെ നല്‍കിയ അപേക്ഷയില്‍ പറയുന്നു.അബ്ദുല്‍ വാഹിദ് ഖരാത്ത, ഹമദ് അല്‍ ദോയ്, മുഹമ്മദ് അല്‍ റിഫായി, മുഹമ്മദ് മൂസ, അലി അല്‍ ദോസേരി, ഹസന്‍ ഇബ്രാഹിം, മുഹമ്മദ് അല്‍ അഹമ്മദ്, മുഹമ്മദ് അല്‍ ഉലൈവി, അബ്ദുല്ല അല്‍ ദീന്‍ തുടങ്ങിയ എംപിമാരാണ് അപേക്ഷയില്‍ ഒപ്പുവെച്ചത്.

Read More

മനാമ: ബഹ്‌റൈനില്‍ ഭിന്നശേഷിക്കാരനില്‍നിന്ന് 25,750 ദിനാര്‍ തട്ടിയെടുത്ത കേസില്‍ ഹോം നഴ്‌സിന് ഹൈ ക്രിമിനല്‍ കോടതി 10 വര്‍ഷം തടവും 5,000 ദിനാര്‍ പിഴയും വിധിച്ചു.കൂടാതെ തട്ടിയെടുത്ത തുക പ്രതിയില്‍നിന്ന് ഈടാക്കാനും ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു. ഭിന്നശേഷിക്കാരനെ പരിചരിക്കുന്ന ജോലിയിലായിരുന്ന വിദേശിയായ നഴ്‌സ് അദ്ദേഹത്തിന്റെ ഫോണ്‍ കൈക്കലാക്കി അദ്ദേഹത്തിന്റെ അക്കൗണ്ടില്‍നിന്ന് പല തവണകളായി പണം ബഹ്‌റൈനിലെ തന്റെ അക്കൗണ്ടിലേക്കും പിന്നീട് നാട്ടിലെ സ്വന്തം അക്കൗണ്ടിലേക്കും മാറ്റുകയായിരുന്നു.2025 സെപ്റ്റംബറിനും ഒക്ടോബറിനുമിടയിലാണ് ഇതു നടന്നത്. ഭിന്നശേഷിക്കാരന്റെ മകന്‍ ഇതു കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതി 3,500 ദിനാര്‍ തിരികെ നല്‍കി. എന്നാല്‍ ബാക്കി നല്‍കാനായില്ല. ഇതിനെ തുടര്‍ന്നാണ് ഭിന്നശേഷിക്കാരന്റെ മകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെഅറസ്റ്റ് ചെയ്തത്.

Read More

മനാമ: ബഹ്‌റൈനില്‍ ഇറാന്റെ ആക്രമം മൂലം സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ബഹ്‌റൈന്‍ പൗരര്‍ എസ്‌കാന്‍ ബാങ്കില്‍നിന്നെടുത്ത ഭവനവായ്പയുടെ തിരിച്ചടവുകള്‍ ഒരു വര്‍ഷത്തേക്ക് നിര്‍ത്തിവെക്കണമെന്ന നിര്‍ദ്ദേശം പാര്‍ലമെന്റ് അംഗീകരിച്ചു.ഖാലിദ് ബുവാനാഖ്, അഹമ്മദ് അല്‍ സല്ലൂം, ഹിഷാം അല്‍ ആവാദി, സൈനബ് അബ്ദുല്‍ അമീര്‍, മുഹമ്മദ് അല്‍ മഅരീഫി എന്നീ എം.പിമാര്‍ ചേര്‍ന്നാണ് നിര്‍ദ്ദേശം പാര്‍ലമെന്റില്‍ കൊണ്ടുവന്നത്. അടിസ്ഥാന വസ്തുക്കളുടെ വില ഉയര്‍ന്ന സാഹചര്യത്തില്‍ കുടുംബങ്ങള്‍ സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ ഭവനവായ്പാ തിരിച്ചടവ് വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കുമെന്നും ബുവാനാഖ് പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനില്‍ നഴ്‌സറികളും കിന്‍ഡര്‍ഗാര്‍ട്ടനുകളും പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികള്‍ക്കുള്ള സ്‌കൂളുകളും ഏപ്രില്‍ അഞ്ചു മുതല്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.അതേസമയം, മറ്റുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഓണ്‍ലൈന്‍ പഠനം തുടരും.ഏപ്രില്‍ 5 മുതല്‍ മാതാപിതാക്കള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ കുട്ടികളെ നഴ്‌സറികളിലേക്കും കിന്‍ഡര്‍ഗാര്‍ട്ടനുകളിലേക്കും പ്രത്യേക പരിഗണനാ സ്‌കൂളുകളിലേക്കും അയയ്ക്കാമെന്ന് മന്ത്രാലയം അറിയിച്ചു.

Read More

മനാമ: നിലവിലെ സംഘര്‍ഷാവസ്ഥയില്‍ ബഹ്‌റൈനില്‍ കമ്പനികളുടെ വരുമാനം കുറയുകയും ചെലവ് കുതിച്ചുയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ അവയ്ക്ക് ആറു മാസത്തേക്ക് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (എല്‍.എം.ആര്‍.എ) ഫീസില്‍ ഇളവനുവദിക്കണമെന്ന് പാര്‍ലമെന്റില്‍ ആവശ്യമുയര്‍ന്നു.അബ്ദുല്‍ വാഹിദ് ഖരാത്തയും മറ്റു നാല് എം.പിമാരുമാണ് ഈ ആവശ്യം പാര്‍ലമെന്റില്‍ ഉന്നയിച്ചത്. ലൈസന്‍സുകളും വര്‍ക്ക് പെര്‍മിറ്റുകളും നല്‍കാനും പുതുക്കാനുമുള്ള ഫീസ്, സ്‌പോണ്‍സര്‍ഷിപ്പ് ട്രാന്‍സ്ഫറുകളുടെ ഫീസ്, വര്‍ക്ക് കരാറുകളുമായി ബന്ധപ്പെട്ട റെസിഡന്‍സി പുതുക്കലുകളുടെ ഫീസ്, വാര്‍ഷിക വര്‍ക്ക് കരാര്‍ ചാര്‍ജുകള്‍, റിക്രൂട്ട്‌മെന്റ് ഫീസ്, കമ്പനികളുടെ സേവനങ്ങള്‍ക്കായി നല്‍കുന്ന മറ്റു തുകകള്‍ എന്നിവ ഉള്‍പ്പെടെ എല്‍.എം.ആര്‍.എ. ഈടാക്കുന്ന എല്ലാ ഫീസുകളും ഒഴിവാക്കിക്കൊടുക്കണമെന്നാണ് ആവശ്യം.ബഹ്‌റൈനിലെ ബിസിനസുകള്‍ അസാധാരണമായ പ്രയാസങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും അവയുടെ വരുമാനം 40 മുതല്‍ 60 ശതമാനം വരെ കുറഞ്ഞിട്ടുണ്ടെന്നും എം.പിമാര്‍ ചൂണ്ടിക്കാട്ടി.

Read More

മനാമ: ബഹ്‌റൈനു നേരെയുള്ള ഇറാന്റെ ആക്രമണത്തിന്റെ തുടക്കം മുതല്‍ ഇതുവരെ ബഹ്‌റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) ഇറാന്റെ 182 മിസൈലുകളും 400 ഡ്രോണുകളും തടഞ്ഞുനിര്‍ത്തി തകര്‍ത്തതായും ഇറാനിയന്‍ ആക്രമണത്തിന്റെ തുടര്‍ച്ചയെ തുടര്‍ന്നും തടയുന്നുണ്ടെന്നും ബി.ഡി.എഫ്. ജനറല്‍ കമാന്‍ഡ് അറിയിച്ചു. ഈ കാലയളവിലുടനീളം തങ്ങളുടെ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച അസാധാരണമായ യുദ്ധ സന്നദ്ധതയിലും പ്രവര്‍ത്തന മികവിലും മാതൃകാപരമായ ജാഗ്രതയിലും ജനറല്‍ കമാന്‍ഡ് അഭിമാനം പ്രകടിപ്പിച്ചു. പൊതുജനങ്ങളെല്ലാം വീടിനുള്ളില്‍ തന്നെ തുടരാനും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം പുറത്തിറങ്ങാനും സ്വന്തം സുരക്ഷയ്ക്കായി അതീവ ജാഗ്രത പാലിക്കാനും ജനറല്‍ കമാന്‍ഡ് ആഹ്വാനം ചെയ്തു. ആക്രമണബാധിത സ്ഥലങ്ങള്‍, സംശയാസ്പദമായ വസ്തുക്കള്‍ എന്നിവയില്‍നിന്ന് അകലം പാലിക്കണം. സൈനിക നടപടികളുടെയോ അവശിഷ്ടങ്ങള്‍ വീണ സ്ഥലങ്ങളുടെയോ ചിത്രീകരണം ഒഴിവാക്കണം. കിംവദന്തികള്‍ പ്രചരിപ്പിക്കരുത്. ഔദ്യോഗിക സ്രോതസ്സുകളില്‍നിന്നും സര്‍ക്കാര്‍ മാധ്യമങ്ങളില്‍നിന്നും മാത്രം വിവരങ്ങള്‍ ശേഖരിക്കണമെന്നും പൊതുജനങ്ങളോട് ജനറല്‍ കമാന്‍ഡ് അഭ്യര്‍ത്ഥിച്ചു.

Read More

മനാമ: ബഹ്‌റൈനില്‍ ഭീതിയും പരിഭ്രാന്തിയും പരത്തുന്ന സമൂഹമാധ്യമ പോസ്റ്റുകളെ കരുതിയിരിക്കാന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശം.ഇത്തരം നിരവധി പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍ ആന്റ് ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നിര്‍ദ്ദേശം. നിര്‍മ്മിതബുദ്ധി (എ.ഐ) ഉപയോഗിച്ചും മറ്റും സൃഷ്ടിച്ച നിരവധി വ്യാജ വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. ഇത് ജനങ്ങളെ പരിഭ്രാന്തരാക്കാനും തെറ്റിദ്ധരിപ്പിക്കാനും ലക്ഷ്യമിട്ടുള്ളവയാണ്.നിലവിലെ സംഘര്‍ഷ സാഹചര്യത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ പ്രകോപനവും അസ്വസ്ഥതയും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പലരും വിദേശത്തിരുന്നാണ് ഇത്തരം പോസ്റ്റുകള്‍ പടച്ചുവിടുന്നതെന്നും ഡയറക്ടറേറ്റ് അറിയിച്ചു.

Read More