Author: news editor

മസ്‌കറ്റ്: ഒമാന്‍ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖൈസ് ബിന്‍ മുഹമ്മദ് അല്‍ യൂസഫിന്റെ രക്ഷാകര്‍തൃത്വത്തില്‍ മസ്‌കറ്റിലെ ഒമാന്‍ അവന്യൂസ് മാളില്‍ ഒമാനി-ബഹ്റൈനി ബസാര്‍ തുറന്നു.ചടങ്ങില്‍ ഒമാനിലെ ബഹ്റൈന്‍ അംബാസഡര്‍ ഡോ. ജുമാ ബിന്‍ അഹമ്മദ് അല്‍ കഅബിയും ഒമാനി-ബഹ്റൈന്‍ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്‍ ചെയര്‍വുമണ്‍ റുദൈന ബിന്‍ത് അമര്‍ അല്‍ ഹജ്രിയയും പങ്കെടുത്തു.ഒമാനിലെ ബഹ്റൈന്‍ എംബസിയുമായി സഹകരിച്ച് ഒമാനി-ബഹ്റൈനി ഫ്രണ്ട്ഷിപ്പ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഈ പ്രദര്‍ശനം മാര്‍ച്ച് 26 വരെ നീണ്ടുനില്‍ക്കും. ഒമാനില്‍നിന്ന് 17ഉം ബഹ്റൈനില്‍നിന്ന് 13ഉം സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന പ്രദര്‍ശനത്തില്‍ വസ്ത്രങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, പരമ്പരാഗത മധുരപലഹാരങ്ങള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുണ്ട്. ബഹ്റൈന്‍-ഒമാന്‍ ബന്ധം മെച്ചപ്പെടുത്തുക, സംരംഭകരെ പിന്തുണയ്ക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, വ്യാപാര പങ്കാളിത്തം വര്‍ദ്ധിപ്പിക്കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം.

Read More

താമരശ്ശേരി: പുലര്‍ച്ചെ റോഡില്‍ മാങ്ങ പെറുക്കുന്നവര്‍ക്കിടയിലേക്ക് കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസ് പാഞ്ഞുകയറി 3 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.ദേശീയപാത 766ല്‍ താമരശ്ശേരിക്ക് സമീപം അമ്പായത്തോടില്‍ ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് അപകടം. റോഡിലേക്ക് ഒടിഞ്ഞുവീണ മാവിന്റെ കൊമ്പില്‍നിന്ന് മാങ്ങ ശേഖരിച്ചുകൊണ്ടിരുന്ന ആളുകള്‍ക്കിടയിലേക്ക് ബസ് പാഞ്ഞുകയറുകയായിരുന്നു.അമ്പായത്തോട് അറമുക്ക് ഗഫൂര്‍ (53), കോഴിക്കോട് പെരുമണ്ണ സ്വദേശി ബിബീഷ് (40), എടവണ്ണപ്പാറ സ്വദേശി സതീഷ് കുമാര്‍ (42) എന്നിവര്‍ക്കാണ് സാരമായി പരുക്കേറ്റത്. ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രഥമ ചികിത്സ നല്‍കിയ ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഗഫൂറിന്റെ പരുക്ക് ഗുരുതരമാണ്. ബിബീഷ് സുഹൃത്തിനൊപ്പം സ്‌കൂട്ടറിലും സതീഷ് കുമാര്‍ സുഹൃത്തിനൊപ്പം കാറിലും സഞ്ചരിക്കുമ്പോള്‍ മാങ്ങ ശേഖരിക്കാന്‍ വാഹനങ്ങള്‍ നിര്‍ത്തുകയായിരുന്നു.ഓടിയെത്തിയ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. ബെംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തെത്തുടര്‍ന്ന് അല്‍പനേരം ഗതാഗത തടസ്സമുണ്ടായി. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.

Read More

വാളയാര്‍: കാറില്‍ കടത്തിയ 12 ഗ്രാം എം.ഡി.എം.എയുമായി അമ്മയും മകനും സുഹൃത്തുക്കളുമടക്കമുള്ള നാലംഗ സംഘം അറസ്റ്റില്‍.വാളയാര്‍ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെ ഇന്നലെ രാത്രി ഏഴോടെയാണ് സംഘം പിടിയിലായത്. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി അശ്വതി (39), മകന്‍ ഷോണ്‍ സണ്ണി (20), അശ്വതിയുടെ സുഹൃത്തുക്കളായ കോഴിക്കോട് മൊകവൂര്‍ സ്വദേശി മൃദുല്‍ (29), അശ്വിന്‍ലാല്‍ (26) എന്നിവരാണ് അറസ്റ്റിലായത്. മൃദുലും അശ്വിന്‍ലാലും ഐ.ടി. പ്രൊഫഷനലുകളാണ്.അശ്വതി ഉള്‍പ്പെട്ട സംഘം വര്‍ഷങ്ങളായി ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ബെംഗളൂരുവില്‍നിന്ന് എത്തിക്കുന്ന രാസലഹരി വസ്തുക്കള്‍ കോഴിക്കോട്ടെത്തിച്ച് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് ഇവര്‍ വില്‍പന നടത്തിയിരുന്നത്. ദേശീയപാതയില്‍ വാഹന പരിശോധനയിലുണ്ടായിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ട ഉടന്‍ കാര്‍ അമിത വേഗത്തില്‍ പാഞ്ഞുപോയെങ്കിലും ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് ചന്ദ്രാപുരത്തുവെച്ചു പിടികൂടുകയായിരുന്നു.ബെംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേക്കാണ് ഇവര്‍ പോയിരുന്നത്. വാളയാര്‍ എക്‌സൈസ് ചെക്‌പോസ്റ്റ് സ്‌പെക്ടര്‍ എ. മുരുകദാസ്, അസി. ഇന്‍സ്‌പെക്ടര്‍ സി. മേഘനാഥ്, പ്രിവന്റീവ് ഓഫീസര്‍ കെ.വി. ദിനേഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍ ആര്‍. പ്രശാന്ത്,…

Read More

മനാമ: ബഹ്‌റൈനില്‍ തൊഴില്‍ മന്ത്രിയുടെ ചുമതലകള്‍ നിര്‍വഹിക്കാന്‍ നിയമകാര്യ മന്ത്രിയെ ചുമതലപ്പെടുത്തിക്കൊണ്ട് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഉത്തരവ് 2025 (19) പുറപ്പെടുവിച്ചു. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തെ അടിസ്ഥാനമാക്കിയും അതിന് മന്ത്രിസഭട അംഗീകാരം നല്‍കിയതിനെത്തുടര്‍ന്നുമാണ് രാജാവിന്റെ ഉത്തരവ്.ഉത്തരവ് പ്രകാരം നിയമകാര്യ മന്ത്രി തന്റെ ചുമതലകള്‍ക്ക് പുറമെ ആറു മാസത്തേക്ക് തൊഴില്‍ മന്ത്രിയുടെ ചുമതലകളും നിര്‍വഹിക്കും. പുറപ്പെടുവിച്ച തിയതി മുതല്‍ ഈ ഉത്തരവ് പ്രാബല്യത്തില്‍ വരും. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കും.

Read More

മനാമ: തെക്കുപടിഞ്ഞാറന്‍ നൈജറിലെ ഒരു പള്ളിക്കു നേരെ നടന്ന ക്രൂരമായ ഭീകരാക്രമണത്തെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു.ഇരകളുടെ കുടുംബങ്ങള്‍ക്കും നൈജര്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം ഒരു പ്രസ്താവനയില്‍ അനുശോചനമറിയിച്ചു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു.തീവ്രവാദത്തെയും ഭീകരതയെയും ചെറുക്കാനും രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും നിലനിര്‍ത്താനും ആരാധനാലയങ്ങള്‍ക്കെതിരായ ആക്രമണങ്ങളെയും സാധാരണക്കാരെ ഭീഷണിപ്പെടുത്തുന്നതിനെയും പൂര്‍ണ്ണമായും തള്ളിക്കളയാനും ആഹ്വാനം ചെയ്ത മന്ത്രാലയം, നൈജറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

Read More

മനാമ: ബഹ്‌റൈനിലെ ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്‍ (ഐ.എല്‍.എ) വാര്‍ഷിക ദിനവും ഗബ്ഗയും ആഘോഷിച്ചു.റമദാ സീഫിലെ റീം അല്‍ ബാവാഡിയില്‍ നടന്ന പരിപാടിയില്‍ സ്ഥാനമൊഴിയുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി, പുതുതായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിക്ക് ഔദ്യോഗികമായി ചുമതലകള്‍ കൈമാറി.ചടങ്ങില്‍ രവി ജെയിന്‍, രവി സിംഗ്, രാജീവ് മിശ്ര എന്നിവരുള്‍പ്പെടെയുള്ള ഇന്ത്യന്‍ എംബസി പ്രതിനിധികള്‍ പങ്കെടുത്തു. അംഗത്വത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന മീന ഭാട്ടിയയെ ആദരിച്ചു. 25 വര്‍ഷത്തെ പ്രവാസത്തിനു ശേഷം ബഹ്‌റൈന്‍ വിടാനൊരുങ്ങുന്ന മുന്‍ പ്രസിഡന്റും സജീവ അംഗവുമായ നിവേദിത ദത്തയ്ക്ക് യാത്രയയപ്പ് നല്‍കി.പുതുതായി സ്ഥാനമേറ്റ പ്രസിഡന്റ് സ്മിത ജെന്‍സന്‍ തന്റെ സ്ഥാനാരോഹണ പ്രസംഗത്തില്‍ അംഗങ്ങള്‍ക്ക് നന്ദി പറഞ്ഞു.പ്രസിഡന്റ് കിരണ്‍ അഭിജിത് മംഗ്ലെ, വൈസ് പ്രസിഡന്റ് ഡോ. തേജേന്ദര്‍ കൗര്‍ സര്‍ന, ട്രഷറര്‍ ശീതള്‍ ഷാ, ജനറല്‍ സെക്രട്ടറി സര്‍മിസ്ത ഡേ, പബ്ലിക് റിലേഷന്‍സ് സെക്രട്ടറി സമിനി ചരക്, എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി രമ നായര്‍, മെമ്പര്‍ഷിപ്പ് സെക്രട്ടറി ഹില്‍ഡ എലിസബത്ത് ലോബോ, ഓപ്പറേഷന്‍സ് സെക്രട്ടറി സ്മിത…

Read More

താമരശ്ശേരി: ഈങ്ങാപ്പുഴ ഷിബില വധക്കേസ് പ്രതിയായ ഭര്‍ത്താവ് യാസിറിനെ ഈ മാസം 27ന് 11 മണി വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.യാസിറിനെ ഇന്ന് ജയിലില്‍നിന്ന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. ഷിബിലയെ കൊലപ്പെടുത്തിയ വീട്ടില്‍ തെളിവെടുപ്പിന് എത്തിക്കുന്നതുള്‍പ്പെടെയുള്ള കാര്യത്തില്‍ പോലീസ് വിവരങ്ങള്‍ പുറത്തുവിട്ടില്ല. യാസിറിനെതിരെ നാട്ടുകാരുടെ പ്രതിഷേധമുണ്ടാകുമെന്ന് പോലീസ് കരുതുന്നു.നാട്ടുകാര്‍ രോഷാകുലരാകുമെന്ന ഭയത്തെ തുടര്‍ന്നാണ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുന്നതിനുള്ള നടപടി പോലീസ് നീട്ടിക്കൊണ്ടുപോയത്. ഷിബില ഭര്‍ത്താവിനെതിരെ നേരത്തെ നല്‍കിയ പീഡന പരാതിയില്‍ പോലീസ് നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് സ്റ്റേഷന്‍ പി.ആര്‍.ഒയും ഗ്രേഡ് എസ്‌ഐയുമായ കെ.കെ. നൗഷാദിനെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു.കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടാണ് ഷിബിലയെ ഈങ്ങാപ്പുഴ കക്കാട് നക്കിലമ്പാട്ടുള്ള വീട്ടില്‍ കയറി യാസിര്‍ കുത്തിക്കൊന്നത്. ഷിബിലയുടെ പിതാവിനും മാതാവിനും കുത്തേറ്റിരുന്നു. യാസിറിന്റെ ലഹരി ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്.

Read More

കോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂരില്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ യുവതിക്ക് നേരെ മുന്‍ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. ചെറുവണ്ണൂര്‍ ഗവ. ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ പൂനത്ത് കാലടി പറമ്പില്‍ പ്രബിഷ(29)യെയാണ് മുന്‍ ഭര്‍ത്താവ് പ്രശാന്ത് ആക്രമിച്ചതിനു ശേഷം പോലീസില്‍ കീഴടങ്ങിയത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇവര്‍ പിരിഞ്ഞു കഴിയുകയായിരുന്നു.പുറം വേദനയെ തുടര്‍ന്ന് കഴിഞ്ഞ 18 മുതല്‍ പ്രബിഷ ചികിത്സയിലായിരുന്നു. ഇന്നു രാവിലെ 9.30ന് ആശുപത്രിയിലെത്തിയ പ്രതി പ്രബിഷയുമായി സംസാരിക്കുന്നതിനിടെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. മുഖത്തും നെഞ്ചത്തും പൊള്ളലേറ്റ് തിരിഞ്ഞോടിയ പ്രബിഷയുടെ പിന്നിലേക്കും ആസിഡ് ഒഴിച്ചു.ഓടിക്കൂടിയ ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് യുവതിയെ പേരാമ്പ്ര ഗവ. താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പ്രതി പ്രശാന്ത് മേപ്പയ്യൂര്‍ പോലീസില്‍ കീഴടങ്ങി.

Read More

കോഴിക്കോട്: ഈങ്ങാപ്പുഴയില്‍ കൊലചെയ്യപ്പെട്ട ഷിബില നേരത്തെ നല്‍കിയ പരാതി അവഗണിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. ഭര്‍ത്താവ് യാസിറിനെതിരെ ഷിബില നല്‍കിയ പരാതി ഗൗരവത്തോടെ കൈകാര്യം ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടി താമരശേരി ഗ്രേഡ് എസ്.ഐ. കെ.കെ. നൗഷാദിനെ സസ്‌പെന്‍ഡ് ചെയ്തു. പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് ഷിബിലയുടെ കുടുംബം ആരോപിച്ചിരുന്നു.കഴിഞ്ഞ മാസം 28നാണ് യാസിറിനും കുടുംബത്തിനുമെതിരെ സ്വന്തം കൈപ്പടയില്‍ എഴുതിയ പരാതി ഷിബില താമരശേരി പോലീസിന് നല്‍കിയത്. ലഹരിക്കടിമയായ യാസിര്‍ തന്നെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും ഇതു യാസിറിന്റെ വീട്ടുകാര്‍ക്ക് അറിയാമെന്നും പരാതിയില്‍ പറയുന്നുണ്ട്. യാസിറിനെ കസ്റ്റഡിയിലെടുക്കുന്നതിന് പകരം അന്ന് രാത്രി ഇരുകുടുംബങ്ങളെയും വിളിച്ചു വരുത്തി മധ്യസ്ഥ ചര്‍ച്ച നടത്തുക മാത്രമാണ് പോലീസ് ചെയ്തത്.ഷിബിലയുടെ പരാതി സ്റ്റേഷന്‍ പി.ആര്‍.ഒ. കൂടിയായ നൗഷാദ് ഗൗരവത്തോടെ കൈകാര്യം ചെയ്യുകയോ മേലുദ്യോഗസ്ഥരെ കൃത്യമായി അറിയിക്കുകയോ ചെയ്തില്ലെന്നാണ് പ്രാഥികാന്വേഷണത്തിലെ കണ്ടെത്തല്‍. യാസിറിനെ കസ്റ്റഡിയില്‍ ലഭിക്കാനായി പോലീസ് താമരശേരി കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

Read More

മനാമ: പാകിസ്ഥാന്‍ ദിനത്തില്‍ പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്ക് ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ആശംസകള്‍ നേര്‍ന്നുകൊണ്ട് അഭിനന്ദന സന്ദേശമയച്ചു.

Read More