Author: news editor

കോഴിക്കോട്: വില്യാപ്പള്ളി എം.ജെ. വി.എച്ച്.എസ്.എസില്‍ എസ്.എസ്.എല്‍.സി. പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്യാപകര്‍ അനധികൃതമായി സഹായം ചെയ്യുന്നു എന്ന ശബ്ദസന്ദേശം പുറത്തുവന്നതിനു പിന്നാലെ സ്‌കൂളിലെ അദ്ധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു.എം. സുലൈമാനെയാണ് സ്‌കൂള്‍ മനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തത്. അദ്ധ്യാപകരെയും വിദ്യാര്‍ഥികളെയും അപമാനിക്കാന്‍ ശ്രമിച്ചെന്നും അദ്ധ്യാപകരുടെ ഗ്രൂപ്പില്‍ വന്ന സന്ദേശം ചോര്‍ത്തി തെറ്റായ രീതിയില്‍ പ്രചരിപ്പിച്ചെന്നുമാണ് സസ്‌പെന്‍ഡ് ചെയ്തതിന് കാരണായി പറയുന്നത്. കുട്ടികളെ അനധികൃതമായി സഹായിക്കാന്‍ അദ്ധ്യാപകരെ ചുമതലപ്പെടുത്തിയിരുന്നതായി സൂചിപ്പിക്കുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്. സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് അന്വേഷണമാരംഭിച്ചിരുന്നു. എന്നാല്‍ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് വ്യക്തമാക്കി.പൊതുവിദ്യാഭ്യാസ സെക്രട്ടറിക്കു ലഭിച്ച ആളില്ലാ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്‌കൂളിനെതിരെ പ്രചാരണം നടക്കുന്നത്. പരീക്ഷയുടെ ഇടവേളകളിലും പരീക്ഷ നടക്കുന്ന ദിവസങ്ങളിലും രാവിലെ 8.30 മുതല്‍ 9 വരെ സംശയനിവാരണത്തിനായി അദ്ധ്യാപകര്‍ സ്‌കൂളിലെത്താറുണ്ട്. ഇതിനെ വളച്ചൊടിച്ച് അനധികൃതമായി സഹായം ചെയ്യുന്നതായി പ്രചരിപ്പിക്കുകയായിരുന്നെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു.

Read More

ദുബായ്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയെ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മെഡല്‍ നല്‍കി ആദരിച്ചു.സമൂഹങ്ങളെ ശാക്തീകരിക്കാനും സാമൂഹിക ക്ഷേമ പരിപാടികള്‍ മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പ്രൊജക്റ്റ് ഉള്‍പ്പെടെയുള്ള വിവിധ ജീവകാരുണ്യ പദ്ധതികളെ പിന്തുണച്ചതു കണക്കിലെടുത്താണ് ആദരം.ജീവകാരുണ്യ, മാനുഷിക പദ്ധതികളിലൂടെ സമൂഹത്തില്‍ ഗണ്യമായ സ്വാധീനം ചെലുത്തുന്ന വ്യക്തികള്‍ക്ക് നല്‍കുന്ന അംഗീകാരമാണ് ഷെയ്ഖ് മുഹമ്മദിന്റെ പേരിലുള്ള ഈ മെഡല്‍.

Read More

മനാമ: ബഹ്‌റൈനില്‍ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫൊറന്‍സിക് എവിഡന്‍സിന്റെ ആന്റി നാര്‍ക്കോട്ടിക് ഡയരക്ടറേറ്റ് അധികൃതര്‍ നടത്തിയ മയക്കുമരുന്ന് വേട്ടയില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ നിരവധി പേര്‍ പിടിയിലായി.വിവിധ രാജ്യങ്ങളില്‍നിന്നുള്ളവരാണ് പ്രതികള്‍. ഇവരില്‍നിന്ന് മൊത്തം മൂന്നു കിലോഗ്രാം മയക്കുമരുന്നുകള്‍ പിടികൂടിയിട്ടുണ്ട്. ഇതിന് വിപണിയില്‍ ഏതാണ്ട് 28,000 ദിനാര്‍ വില വരും.രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നുണ്ടായ നടപടിയിലാണ് ഇവര്‍ പിടിയിലായത്. കേസുകളില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.പിടിച്ചെടുത്ത മയക്കുമരുന്നുകള്‍ തെളിവായി സൂക്ഷിച്ചിട്ടുണ്ട്. കേസുകള്‍ തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Read More

മനാമ: ബഹ്‌റൈന്‍ പ്രധാനമന്ത്രിയുടെ 2025ലെ പത്രപ്രവര്‍ത്തന അവാര്‍ഡിനുള്ള അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങിയതായി വാര്‍ത്താവിനിമയ മന്ത്രി ഡോ. റംസാന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമി അറിയിച്ചു. അപേക്ഷകള്‍ ഏപ്രില്‍ 15 വരെ സ്വീകരിക്കും.മികച്ച കോളം, മികച്ച അന്വേഷണാത്മക ജേണലിസം, മികച്ച ജേണലിസ്റ്റ് ഇന്റര്‍വ്യൂ, മികച്ച ജേണലിസ്റ്റ് ഫോട്ടോ, മികച്ച ന്യൂസ്പേപ്പര്‍ നിച്ച് പേജ് അല്ലെങ്കില്‍ സപ്ലിമെന്റ്,് മികച്ച പ്രസ് സ്ഥാപനത്തിന്റെ വെബ്സൈറ്റ് അല്ലെങ്കില്‍ ഇലക്ട്രോണിക് അക്കൗണ്ട്, മികച്ച വിഷ്വല്‍ ജേണലിസ്റ്റ് കണ്ടന്റ് (വീഡിയോ), മികച്ച ഇന്‍ഫോഗ്രാഫിക് റിപ്പോര്‍ട്ട്, മികച്ച യൂണിവേഴ്സിറ്റി സ്റ്റുഡന്റ് ജേണലിസം പ്രൊജക്റ്റ്, 2024ലെ ജേണലിസം പേഴ്സണാലിറ്റി, ബഹ്റൈന്‍ പത്രരംഗത്ത് നിര്‍ണായക സ്വാധീനം ചെലുത്തിയ മാധ്യമപ്രവര്‍ത്തകനുള്ള ജേണലിസ്റ്റ് ഓഫ് ദി ഇയര്‍ എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ നല്‍കുന്നത്.2024ല്‍ പ്രാദേശിക പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചവയായിരിക്കണം എന്‍ട്രികള്‍. വിദ്യാര്‍ത്ഥി പ്രോജക്ടുകള്‍ 2024- 2025 അക്കാദമിക് വര്‍ഷത്തില്‍നിന്നുള്ളതും ബഹ്റൈന്‍ സര്‍വകലാശാലകളിലെ ജേണലിസം അല്ലെങ്കില്‍ മീഡിയ ഫാക്കല്‍റ്റികള്‍ സമര്‍പ്പിക്കുന്നതുമായിരിക്കണം. ഓരോ മാധ്യമ സ്ഥാപനത്തിനും ഓരോ വിഭാഗത്തിനും ഓരോ വ്യക്തിക്കും ഒരു…

Read More

മനാമ: 2025-2026 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബഹ്‌റൈന്‍ ബജറ്റിന് പ്രതിനിധി കൗണ്‍സില്‍ അംഗീകാരം നല്‍കി. സ്പീക്കര്‍ അഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ മുസല്ലത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സിലിന്റെ ആറാമത്തെ ലജിസ്ലേറ്റീവ് കാലാവധിയുടെ മൂന്നാം വാര്‍ഷിക സമ്മേളനത്തിന്റെ ഇരുപത്തിനാലാമത് സമ്മേളനമാണ് ബജറ്റിന് അംഗീകാരം നല്‍കിയത്.ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനും പൗരരുടെ പ്രയോജനത്തിനായി വികസനം മുന്നോട്ടു കൊണ്ടുപോകാനുമുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് സ്പീക്കര്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയോട് നന്ദി പറഞ്ഞു. രാജാവിന്റെ ദര്‍ശനം നടപ്പിലാക്കുന്നതിന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ നല്‍കുന്ന പിന്തുണയെ അദ്ദേഹം അഭിനന്ദിച്ചു.ശൂറ കൗണ്‍സില്‍ ചെയര്‍മാന്‍ അലി ബിന്‍ സ്വാലിഹ് അല്‍ സ്വാലിഹിനും രണ്ടു കൗണ്‍സിലുകളിലെയും സാമ്പത്തിക കാര്യ സമിതികളുടെ തലവന്‍മാര്‍ക്കും അംഗങ്ങള്‍ക്കും നിയമനിര്‍മ്മാണ സഭകളിലെ അംഗങ്ങള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.

Read More

മനാമ: ഘോസ്ന്‍ അല്‍ ബഹ്റൈന്‍, സന്‍വാന്‍ നഴ്സറി, അബു സുബായ് നഴ്സറി എന്നിവയുമായി സഹകരിച്ച് നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ അഗ്രികള്‍ചര്‍ ഡെവലപ്മെന്റ് (എന്‍.ഐ.എ.ഡി) ബഹ്‌റൈനിലെ അല്‍ ഫത്തേഹ് മസ്ജിദ് വളപ്പില്‍ 200 അക്കേഷ്യ മരങ്ങള്‍ നട്ടു.ആയിരക്കണക്കിന് ആരാധകരെയും സന്ദര്‍ശകരെയും സ്വാഗതം ചെയ്യുന്നതും ഹരിത ഇട വികസനത്തിനും പരിസ്ഥിതി പരിപോഷണത്തിനും അനുയോജ്യവുമായ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മതപരമായ നാഴികക്കല്ലുകളിലൊന്നായ അല്‍ ഫത്തേഹ് ഗ്രാന്‍ഡ് പള്ളിയുടെ പ്രാധാന്യത്തെക്കുറിച്ച് എന്‍.ഐ.എ.ഡി. സെക്രട്ടറി ജനറല്‍ ശൈഖ മറാം ബിന്‍ത് ഈസ അല്‍ ഖലീഫ സംസാരിച്ചു.മരങ്ങളുടെ എണ്ണം ഇരട്ടിയാക്കാനും പരിസ്ഥിതി സുസ്ഥിരത ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്ന ബഹ്റൈന്റെ ദേശീയ വനവല്‍ക്കരണ പദ്ധതിയുമായി യോജിച്ചുപോകുന്ന എല്ലാ സംരംഭങ്ങള്‍ക്കും മന്ത്രാലയത്തിന്റെ പിന്തുണയുണ്ടെന്ന് കൃഷി, മൃഗസംരക്ഷണ അണ്ടര്‍സെക്രട്ടറി അസിം അബ്ദുല്ലത്തീഫ് അബ്ദുല്ല പറഞ്ഞു.

Read More

മനാമ: ബഹ്റൈനെ യുവജന പിന്തുണയിലും ശാക്തീകരണത്തിലും ഒരു മുന്‍നിര മാതൃകയായി ഉയര്‍ത്തിയതായി രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ ദര്‍ശനം തെളിയിച്ചു എന്ന് സാമൂഹിക വികസന മന്ത്രി ഒസാമ ബിന്‍ സാലിഹ് അല്‍ അലവി പറഞ്ഞു.ദേശീയ വികസനത്തില്‍ യുവാക്കളെ ഉള്‍പ്പെടുത്തുന്നതിന് അടിത്തറ പാകിയത് ഈ സമീപനമാണ്. യുവാക്കള്‍ക്ക് വിവിധ മേഖലകളില്‍ പങ്കെടുക്കാനും ദേശീയ നയങ്ങള്‍ക്ക് അനുസൃതമായി ലക്ഷ്യങ്ങള്‍ കൈവരിക്കാനും കഴിയുന്ന പരിപാടികള്‍ ആരംഭിക്കുന്നതില്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ നല്‍കിയ പിന്തുണയെ അദ്ദേഹം അഭിനന്ദിച്ചു.

Read More

മനാമ: ബഹ്റൈന്‍ യുവജന ദിനത്തോടനുബന്ധിച്ച് യുവജനകാര്യ മന്ത്രാലയം സംഘടിപ്പിച്ച വാര്‍ഷിക ചടങ്ങില്‍ മാനുഷിക പ്രവര്‍ത്തനത്തിനും യുവജന കാര്യങ്ങള്‍ക്കുമുള്ള രാജാവിന്റെ പ്രതിനിധിയും സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സിന്റെ (എസ്.സി.വൈ.എസ്) ചെയര്‍മാനുമായ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ പങ്കെടുത്തു.മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ബഹ്റൈനി യുവാക്കള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. വിവിധ സന്നദ്ധ മേഖലകളിലെ ബഹ്റൈനി യുവാക്കളുടെ സംഭാവനകളെ എടുത്തുകാണിക്കുന്ന ‘അസാധാരണ വളണ്ടിയര്‍’ പ്രദര്‍ശനം ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് സന്ദര്‍ശിച്ചു.യുവജന മേഖലയ്ക്ക് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ നല്‍കുന്ന പിന്തുണയെക്കുറിച്ചും ദേശീയ പുരോഗതിയില്‍ ബഹ്റൈനി യുവാക്കളുടെ പങ്കിനെക്കുറിച്ചുമുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന്, ശക്തിയും ദൃഢനിശ്ചയവും എന്ന തലക്കെട്ടില്‍ സാബിക അല്‍ ഷെഹിയുടെ കവിതാ പാരായണവും നടന്നു.’അസാധാരണ വളണ്ടിയര്‍’ സംരംഭത്തില്‍ അംഗീകാരം നേടിയ 25 പങ്കാളികളെ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് ആദരിച്ചു. സ്മാരക സ്റ്റാമ്പ് ഡിസൈന്‍ മത്സരത്തിലെ വിജയികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഹെസ്സ ഗാസി…

Read More

മനാമ: ബഹ്റൈനിലുടനീളം അടിസ്ഥാനസൗകര്യ വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ പുരോഗമിക്കുന്നതായി തൊഴില്‍ മന്ത്രി ഇബ്രാഹിം ബിന്‍ ഹസ്സന്‍ അല്‍ ഹവാജ് പറഞ്ഞു.സുപ്രധാന സാമ്പത്തിക മേഖലകളുടെ ഒരു പ്രധാന ഘടകമാണ് അടിസ്ഥാനസൗകര്യങ്ങളെന്നും നിക്ഷേപം ആകര്‍ഷിക്കാന്‍ അത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ശൈഖ് ജാബര്‍ അല്‍ അഹമ്മദ് അല്‍ സബാഹ് അവന്യൂ വികസന പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായി ബഹ്റൈന്‍ സര്‍ക്കാരും കുവൈത്ത് ഫണ്ട് ഫോര്‍ അറബ് ഇക്കണോമിക് ഡെവലപ്മെന്റും (കെ.എഫ്.എ.ഇ.ഡി) തമ്മില്‍ ധനസഹായ കരാര്‍ ഒപ്പുവെച്ചതിനെ മന്ത്രി സ്വാഗതം ചെയ്തു. രാജ്യത്തിനും കുവൈത്തിനുമിടയിലുള്ള ശക്തമായ ദീര്‍ഘകാല ബന്ധത്തെയും അടിസ്ഥാന സൗകര്യ വികസനത്തെ പിന്തുണയ്ക്കുന്നതില്‍ നിലവിലുള്ള സഹകരണത്തെയും കരാര്‍ പ്രതിഫലിപ്പിക്കുന്നു.ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും സാമ്പത്തിക പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിലും ഇതിന്റെ പങ്ക് പ്രധാനമാണ്. നിരവധി വാണിജ്യ, വ്യാവസായിക മേഖലകള്‍ക്ക് ഈ റോഡ് സേവനം നല്‍കുന്നു. രണ്ടാം ഘട്ടത്തില്‍ ജനസംഖ്യാ വളര്‍ച്ചയ്ക്കും നഗര വികാസത്തിനും അനുസൃതമായി ശേഷിയും കാര്യക്ഷമതയും ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read More

കോഴിക്കോട്: നേരം പുലരുവോളം സജീവമായിരുന്ന കോഴിക്കോട് കോവൂര്‍- ഇരിങ്ങാടന്‍ പള്ളി- പൂളക്കടവ് മിനി ബൈപ്പാസിലെ രാത്രികാല കടകള്‍ നാട്ടുകാര്‍ അടപ്പിച്ചു. രാത്രി 10ന് ശേഷം കടകള്‍ തുറക്കുന്നതാണ് നാട്ടുകാര്‍ തടഞ്ഞത്.ബൈപ്പാസില്‍ സംഘര്‍ഷങ്ങള്‍ പതിവായതിനെത്തുടര്‍ന്നാണിത്. ഞായറാഴ്ച രാത്രി 11ന് ബൈപ്പാസില്‍ നാട്ടുകാരും യുവാക്കളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. റോഡിന് ഇരുവശങ്ങളിലുമായി ഫുഡ് കോര്‍ട്ടുകള്‍ നിറഞ്ഞതോടെ രാത്രിയില്‍ വലിയ തിരക്കാണിവിടെ. റോഡിലെ അനധികൃത പാര്‍ക്കിംഗും സംഘര്‍ഷവും ഏറെ ബുദ്ധിമുട്ടായതോടെയാണ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്.രാത്രി 10ന് ശേഷം റോഡില്‍ അനധികൃത പാര്‍ക്കിംഗ് തടയാന്‍ മെഡിക്കല്‍ കോളേജ് പോലീസ് ഇവിടെ പരിശോധന നടത്തിയിരുന്നു. ഗതാഗത തടസം സൃഷ്ടിച്ച 40 വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തതായി പോലീസ് പറഞ്ഞു.റോഡില്‍ ബൈക്ക് റേസിംഗ് നടത്തിയ രണ്ടുപേരെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറുകയും ചെയ്തിരുന്നു. പ്രദേശത്ത് ലഹരി വില്‍പനയും സജീവമാണെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം ഇവിടെ ലഹരി വില്‍പനയ്‌ക്കെത്തിയ യുവാവിനെ എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തിരുന്നു.

Read More