- അദാനി പോർട്സും എം.എസ്.സി ഗ്രൂപ്പും ദീർഘകാല പങ്കാളിത്തം ശക്തിപ്പെടുത്തുന്നു; എം.എസ്.സി യുടെ ടെർമിനൽ വിഭാഗമായ TiL വിഴിഞ്ഞം തുറമുഖത്തിൽ 49% ഓഹരി ഏറ്റെടുക്കും
- മെസി, മംദാനി, ഷാറുഖ് ഖാൻ, എ. ആർ. റഹ്മാൻ, ശ്രേയാ ഘോഷാൽ എന്നിവരെ പൊന്നാനിയിലേക്ക് കൊണ്ടുവരുമെന്ന് കെ പി നൗഷാദലി എംഎല്എ
- ശ്രീനാരായണ സമ്മേളനത്തിന് കെ.എച്ച്.എൻ.എയുടെ ഹൃദയം നിറഞ്ഞ ആശംസകളും പൂർണ പിന്തുണയും
- സാംബ താളം ഹൂസ്റ്റണിൽ; ജപ്പാന്റെ പ്രതിരോധം തകർത്ത് ബ്രസീൽ ക്വാർട്ടറിലേക്ക്!
- ലോഡ്ജിൽ പ്രസവത്തിനിടെ യുവതിയും നവജാത ശിശുവും മരിച്ചു; ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
- അൻസിബയുടെ പരാതിയിൽ ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി നിർദേശം
- തൃശൂരിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചുകയറി; അഞ്ച് പേർക്ക് പരിക്ക്
- നന്തിഹിൽസ് ഹോംസ്റ്റേയിൽ യുവതിയുടെ മരണം; ഒപ്പമുണ്ടായിരുന്നത് മലയാളി യുവാവ്, ലഹരിയും മർദനവും ആരോപിച്ച് കുടുംബം
Author: News Desk
ദുബൈ: 49-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് യുഎഇ “ഫാൽക്കൺ ഐ” ഉപഗ്രഹം ബഹിരാകാശത്തേക്ക് വിക്ഷേപിച്ചതായി സംസ്ഥാന വാർത്താ ഏജൻസിയായ വാം റിപ്പോർട്ട് ചെയ്തു. ഫ്രഞ്ച് ഗയാന ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ബുധനാഴ്ച സോയൂസ് എസ്ടി-എ റോക്കറ്റ് വിമാനം പറന്നുയർന്നു. ഉയർന്ന നിലവാരമുള്ള ഇമേജറി എടുക്കുന്നതിന് ഇത് 10 വർഷത്തേക്ക് താഴ്ന്ന ഭ്രമണപഥത്തിൽ തുടരും. യുഎഇ വിക്ഷേപിച്ച നാലാമത്തെ നിരീക്ഷണ ഉപഗ്രഹമാണിത്. മൊത്തം 12 ഉപഗ്രഹങ്ങളെയാണ് യുഎഇ ഭ്രമണപഥത്തിലെത്തിച്ചത്. മാപ്പിംഗ്, കാർഷിക, പരിസ്ഥിതി നിരീക്ഷണം, നഗര ആസൂത്രണം, പ്രകൃതിദുരന്തങ്ങൾക്കുള്ള പ്രതികരണ ആസൂത്രണത്തെ സഹായിക്കുക, യുഎഇയുടെ അതിർത്തികളും തീരങ്ങളും നിരീക്ഷിക്കുക എന്നിവയ്ക്കായി ഉപഗ്രഹം ഉപയോഗിക്കും. ഈ നീക്കം “സാറ്റലൈറ്റ് മേഖലയിൽ യുഎഇയുടെ സമ്പാദിച്ച അനുഭവത്തെ ശക്തിപ്പെടുത്തി” എന്ന് പ്രതിരോധ മന്ത്രാലയം അണ്ടർസെക്രട്ടറി മാത്തർ സേലം അലി അൽ-ധഹേരി പറഞ്ഞു.
മനാമ : മുഹറഖ് എസ് എൻ സി എസ് ഏരിയ പ്രവത്തകൻ ആയിരുന്ന സിജു സഹദേവന്റെ നിര്യാണത്തിൽ എസ് എൻ സി എസ് അനുശോചനം രേഖപ്പെടുത്തി. അദ്ദോഹത്തിന്റെ കുടുoബത്തിന്റെ ദുഖ:ത്തിൽ പങ്കു ചേരുന്നുവെന്നും എസ് എൻ സി എസ് അറിയിച്ചു .
റിയാദ്: കോവിഡ് -19 പകച്ചവ്യാധി കണക്കിലെടുത്ത് സൗദി ഇന്റർനാഷണൽ എയർഷോയുടെ 2021 പതിപ്പ് മാറ്റിവച്ചു . അടുത്ത വർഷം ആദ്യം റിയാദിലെ അൽ തമീമ വിമാനത്താവളത്തിൽ നടക്കാനിരുന്ന പരിപാടിയിൽ പങ്കെടുക്കുന്നവരുടെയും സന്ദർശകരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതിന് റദ്ദാക്കൽ അനിവാര്യമാണെന്ന് സൗദി ഏവിയേഷൻ ക്ലബ് അറിയിച്ചു. അഞ്ഞൂറിലധികം പ്രാദേശിക, അന്തർദ്ദേശീയ എക്സിബിറ്റർമാരിൽ നിന്ന് പങ്കെടുക്കുമെന്ന സ്ഥിരീകരണം ലഭിച്ചതായി ക്ലബ് അറിയിച്ചു. 2019 ലെ എയർഷോ പതിപ്പിൽ 20,000 ത്തിലധികം ആളുകൾ പങ്കെടുത്തു. 267 പ്രാദേശിക, അന്തർദേശീയ കമ്പനികൾ പങ്കെടുത്തിരുന്നു.
മനാമ: നീണ്ട കാലം ബഹറിനിൽ ജോലി നോക്കുകയും ആരോഗ്യ പ്രശ്‌നങ്ങളാൽ 4 മാസം മുൻപ് നാട്ടിൽ ചികിത്സക്ക് പോയിരുന്ന സിജു സഹദേവൻ (44) ഇന്ന് പുലർച്ചെ നാട്ടിൽ മരണപ്പെട്ടു. കരുനാഗപ്പള്ളി സ്വദേശിയാണ് . ഭാര്യ ബിന്ദു ,2 മക്കളുണ്ട് ,ബി ഡി എഫ് ൽ ജോലി ചെയ്യുന്ന വിനോദ് കാർത്തികേയന്റെ ഭാര്യ സോഹോദരൻ ആണ് സിജു സഹദേവൻ. മുഹറഖ് എസ് എൻ സി എസ് ഏരിയ പ്രവത്തകൻ ആയിരുന്നു അദ്ദേഹം.
മനാമ: ബഹ്‌റൈനിൽ ഡിസംബർ 2 ന് നടത്തിയ 10,866 കോവിഡ് -19 ടെസ്റ്റുകളിൽ 133 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 68 പേർ പ്രവാസി തൊഴിലാളികളാണ്. 56 പുതിയ കേസുകൾ സമ്പർക്കം മൂലവും 9 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് ഉണ്ടായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 87,270 ആയി. കോവിഡിൽ -19 ൽ നിന്ന് 106 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 85,463 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 97.93 ശതമാനമാണ്. ഇന്നലെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്തെ ആകെ മരണം 341 ആണ്. മരണനിരക്ക് 0.39 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 1466 പേരാണ്. ഇവരിൽ 12 പേർ ഗുരുതരാവസ്ഥയിലാണ്. 1454 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 1.68 ശതമാനം പേർ മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ബഹ്‌റൈനിൽ ഇതുവരെ 20,75,343 പേരെയാണ് കോവിഡ്…
മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (ഡിസംബർ 3 ) വ്യാഴാഴ്ച രാവിലെയും വൈകുന്നേരവും ആരോഗ്യ മന്ത്രാലയം കോവിഡ് പരിശോധന നടത്തും. രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെ നെയിം ഹെൽത്ത് സെന്റർ ഹമദ് ടൗൺ ഹെൽത്ത് സെന്റർ വൈകുന്നേരം 4 മുതൽ രാത്രി 8 വരെ ബുരി ക്ലബ് സീഫ് മാൾ – ആറാദ് വാദി അൽ സെയിൽ മാൾ ജുഫൈർ മാൾ മൊബൈൽ യൂണിറ്റുകൾ വൈകുന്നേരം 4 മുതൽ രാത്രി 8 കർബാബാദ് ബീച്ച് For Appointment Click: https://www.kimshealth.org/bahrain/muharraq/ ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരീക്ഷകൾ നടത്തുന്നു.
ചെന്നൈ :രജനികാന്തിൻ്റെ രാഷ്ട്രീയ പ്രവേശനത്തെച്ചൊല്ലിയുള്ള അഭ്യൂഹങ്ങൾക്ക് വിരാമമാകുന്നു. ഈ മാസം 31ന് പാർട്ടി പ്രഖ്യാപനം നടത്തുമെന്ന് താരം ട്വിറ്ററിൽ കുറിച്ചു. അഴിമതിരഹിത രാഷ്ട്രീയ പ്രവർത്തനമാവും നടത്തുകയെന്നും രജനികാന്ത് പ്രഖ്യാപിച്ചു. “ജനുവരിയിൽ ഒരു രാഷ്ട്രീയ പാർട്ടി ആരംഭിക്കുകയാണ്. ഡിസംബർ 31ന് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടാവും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഉറപ്പായും വിജയിക്കുകയും, ഒരു മതത്തിനോടും ജാതിയോടും വേർതിരിവ് കാണിക്കാതെ അഴിമതിരഹിത രാഷ്ട്രീയ പ്രവർത്തനം നടത്തുകയും ചെയ്യും.”- രജനികാന്ത് കുറിച്ചു . അനുയായികളുടെ കൂട്ടായ്മയായ രജനി മക്കൾ മൺഡ്രം ഉചിത തീരുമാനം കൈകൊള്ളാൻ തന്നെ ചുമതലപ്പെടുത്തിയതായി രജനികാന്ത് അറിയിച്ചു. പുതിയ രാഷ്ട്രീയ പാർട്ടി വേണമോ, ബിജെപിയുടെ ഭാഗമാകണമോ എന്ന തീരുമാനം കൈകൊണ്ടതിന് ശേഷം രജനികാന്ത് പ്രഖ്യാപനം നടത്തും എന്നായിരുന്നു റിപ്പോർട്ടുകൾ.
മനാമ : ദീർഘകാലം പ്രവാസ ജീവിതം നയിച്ച് നാട്ടിലേക്കു മടങ്ങുന്ന ഡേവിസ് കൂളക്ക് ബഹ്‌റൈൻ ഊരകം സെന്റ് ജോസഫ് ചർച്ച് കൂട്ടായ്മ്മ (ഇരിങ്ങാലക്കുട രൂപത )യാത്രയയപ്പു നൽകി. കഴിഞ്ഞ 35വർഷക്കാലമായി ഒരേ ജോലിസ്ഥലത്ത് തുടർന്നു. ഡേവിസ് ബഹ്‌റൈനിലും നാട്ടിലുമായി ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയായിട്ടുണ്ട് . മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഹമദ് ടൗണിൽ കോവിഡ് പ്രോട്ടൊക്കോൾ പ്രകാരം നടന്ന ചടങ്ങിൽ ഊരകം സെന്റ്ജോസഫ് ചർച്ച് കൂട്ടായ്മ്മ രക്ഷാധികാരി ഡേവിഡ് ടി മാത്യു ഉപഹാരസമർപ്പണം നടത്തി. സെക്രട്ടറി റോയ് കൂള അധ്യക്ഷം വഹിച്ച ചടങ്ങിൽ, ജോൺ തൊമ്മാന , സൈമൺ കെ പി തുടങ്ങിയവർ ആശംസയർപ്പിച്ചു.ബഹ്‌റൈനിലും,നാട്ടിലും ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾ ചെയ്യുവാൻ ഊരകം കൂട്ടായ്മ വഴി അവസരം ലഭിച്ചത് മറുപടി പ്രസംഗത്തിൽ ഡേവിസ് അനുസ്മരിച്ചു.
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ. പി. എഫ് )2021- 2022 വർഷത്തെ കമ്മറ്റിയുടെ ആദ്യ എക്സിക്യുട്ടീവ് മീറ്റിംഗിൽ പ്രത്യേക ക്ഷണിതാവായി എത്തിയ ബഹ്റൈനിലെ നാടക, ചമയ കലാകാരൻ ദാമു കോറോത്തിന്, 43 വർഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന വേളയിൽ യാത്രയയപ്പ് നൽകി. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ‘ഓറ’ആർട്ട്സിൽ ചേർന്ന എക്സിക്യുട്ടീവ് മീറ്റിംഗിൽ നിലവിലെ പ്രസിഡണ്ട് ഗോപാലൻ.വി.സി, ദാമു കോറോത്തിനെ പൊന്നാടയണിയിച്ചു. നിയുക്ത പ്രസിഡണ്ട് സുധീർ തിരുനിലത്ത് ഉപഹാരം സമർപ്പിച്ചു. തുടർന്ന് നിലവിലെ കമ്മറ്റി സെക്രട്ടറി ജ്യോതിഷ്പണിക്കരുടെ നേതൃത്വത്തിൽ പുതിയ കമ്മറ്റിക്ക് ചുമതലകൾ കൈമാറി. പ്രസിഡണ്ട് സുധീർ തിരുനിലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ആദ്യ എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിൽ ജനറൽ സെക്രട്ടറി ജയേഷ്.വി കെ പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു. പുതിയ കമ്മറ്റിയുടെ പ്രവർത്തനോദ്ഘാടനമായി ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്താനും, ശശി അക്കരാൽ, ഹരീഷ്.പി.കെ, സവിനേഷ്, സുധി, രജീഷ്.സി.കെ, സുജിത്ത് എന്നിവരെ ഉർപെടുത്തി കൊണ്ട് ഓർഗനൈസിംഗ് വിംഗും രൂപീകരിച്ചു. വൈസ്.പ്രസിഡണ്ട് ജമാൽ…
ബിഹാർ : കാമുകന്റെ ഭാര്യയുടെ മുടി മുറിച്ച് സൂപ്പർ ഗ്ലൂ ഒഴിച്ച് യുവതി. തന്നെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിച്ചതിനായിരുന്നു പെൺകുട്ടിയുടെ പ്രതികാരം. ബിഹാറിലെ പാട്നയിലാണ് സംഭവം. ഡിസംബർ ഒന്നിനാണ് ഗോപാൽ റാം എന്ന യുവാവ് ശേഖ്പൂർ സ്വദേശിയായ പെൺകുട്ടിയെ വിവാഹം കഴിച്ചത്. വിവാഹ ശേഷം ഇരുവരും ഗോപാലിന്റെ ഗ്രാമമായ മോറ തലബിലേക്ക് തിരികെയെത്തി. ഈ സമയത്ത് സൗഹൃദം നടിച്ച് ഗോപാലിന്റെ വീട്ടിൽ കയറിപ്പറ്റിയ മുൻകാമുകി എല്ലാവരും ഉറങ്ങിയ സമയത്താണ് ഗോപാലിന്റെ മുറിയിൽ കയറി ഭാര്യയുടെ മുടി മുറിച്ച് കണ്ണിൽ ഫെവി ക്വിക്ക് ഒഴിച്ചത്. കണ്ണ് നീറിപ്പുകഞ്ഞ വേദനയിൽ നവവധു ശബ്ദമുണ്ടാക്കുകയും ഇത് കേട്ട് ഓടിവന്ന വീട്ടുകാർ രക്ഷപ്പെടാൻ ശ്രമിച്ച മുൻകാമുകിയെ പിടികൂടുകയും ചെയ്തു. തുടർന്ന് പൊലീസിൽ ഏൽപ്പിച്ചു. ബിഹാറിലെ സാദർ ആശുപത്രിയിൽ ചികിത്സയിലാണ് നവവധു. കണ്ണിൽ ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. [embedyt] https://www.youtube.com/watch?v=KSwuqcnzdvc[/embedyt]
